Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
ചര്‍മരോഗ ചികിത്സയില്‍ ചാവുകടലും
മനസും ചര്‍മരോഗങ്ങളും
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ശാരീരികരോഗങ്ങളും മാനസികാരോഗ്യവും
അറിഞ്ഞ് ഉപയോഗിക്കാം ഹാന്‍ഡ് സാനിറ്റൈസര്‍...
കോവിഡിനൊപ്പം ജീവിക്കുമ്പോഴുള്ള മാനസികാരോ...
ഗര്‍ഭിണികളുടേയും അമ്മമാരുടെയും മാനസികാരോ...
മനസേ...കൈവിട്ടു പോകല്ലേ
Previous
Next
Sthreedhanam
എല്ലാ പകര്‍ച്ചവ്യാധിയെയും കോവിഡായി കാണല്ലേ...
കോവിഡ് 19 ലോകമെമ്പാടും പിടിമുറുക്കിയ സാഹചര്യത്തില്‍ നമുക്ക് ഉണ്ടാകുന്ന ചെറിയ പനിയും തലവേദനയും കോവിഡിന്റെ ലക്ഷണമാണോയെന്ന ആശങ്ക ഉണ്ടാക്കിയേക്കാം. കേരളത്തില്‍ രോഗബാധിതരുടെ എണ്ണം പെരുകുന്ന വേളയില്‍ ഇത്തരത്തിലുള്ള അമിതമായ രോഗഭീതി ഉടലെടുക്കാനുള്ള സാധ്യതയേറെയാണ്. എന്നാല്‍ എല്ലാ പകര്‍ച്ചവ്യാധികളും കോവിഡല്ലെന്ന കാര്യം വിസ്മരിക്കരുത്. കേരളത്തില്‍ ഇപ്പോള്‍ മഴക്കാലമാണ്. അതുകൊണ്ട് തന്നെ മുന്‍കാലത്തേതുപോലെ ഡെങ്കിപ്പനി, എലിപ്പനി പോലുള്ള നിരവധി പകര്‍ച്ചവ്യാധികളും നമ്മളെ ബാധിക്കാനിടയുണ്ട്. കോവിഡിനോടൊപ്പം ഇത്തരത്തിലുള്ള പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കേണ്ടതും അനിവാര്യമാണ്.
മഴക്കാലത്ത് ഉണ്ടാകാനിടയുള്ള പകര്‍ച്ചവ്യാധികള്‍ ഏതെല്ലാം, രോഗലക്ഷണങ്ങള്‍ എന്ത് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം.
കോളറ
ജലജന്യ രോഗമാണ് കോളറ. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗാണുക്കള്‍ ശരീരത്തിലെത്തുന്നത്. ശരീരത്തില്‍ കടക്കുന്ന ഇവ 'കോളറാ ടോക്സിന്' എന്ന വിഷ വസ്തു ഉത്പാദിപ്പിക്കുന്നു. ഈവിഷവസ്തുവാണ് വയറിളക്കത്തിന് കാരണമാകുന്നത്. മനുഷ്യരുടെ മലവിസര്‍ജ്ജനം വഴി പുറത്താകുന്ന ഈ ബാക്ടീരിയകള്‍ കുടിവെള്ളത്തില്‍ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യുന്നു. ഇത്തരം ബാക്ടീരിയകള്‍ക്ക് വെള്ളത്തില്‍ വളരെയധികം നേരംജീവിക്കുന്നതിന് കഴിവുള്ളതിനാല്‍ പെെന്ന് രോഗം പകരുന്നു. ഈച്ചയും ഈ രോഗം പരത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ലക്ഷണങ്ങള്‍
വയറിളക്കവും ഛര്‍ദ്ദിയും, വളരെ നേര്‍ത്ത കഞ്ഞിവെള്ളം പോലെയുള്ള മലം, ക്ഷീണം അനുഭവപ്പെടുക, രക്തസര്‍ദ്ദം കുറയുക, തലകറക്കം, നാവിനും ചുണ്ടുകള്‍ക്കും ഉണ്ടാകുന്ന വരള്‍ച്ച, കണ്പോളകള് താണുപോകുക, ബോധക്കേട്.
പ്രതിരോധ മാര്‍ഗം
തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം ഉപയോഗിക്കുക. തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം പാടെ ഒഴിവാക്കണം. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. ഭക്ഷണ സാധനങ്ങള്‍ കഴുകി മാത്രം ഉപയോഗിക്കണം. ഒആര്‍എസ് (Oral Rehydration Solution) ലായനി കുടിക്കുക.
എലിപ്പനി
മഴക്കാലത്ത് ഏറെ പിടിപെടാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധിയാണ് എലിപ്പനി. എലികളുടെയും മറ്റ് മൃഗങ്ങളുടെയും മൂത്രത്തിലൂടെ പുറത്തുവരുന്ന ലെപ്റ്റോസ്പൈറ വിഭാഗത്തിലുള്ള ബാക്ടീരിയ ഉള്ളില്‍ പ്രവേശിക്കുമ്പോഴാണ് എലിപ്പനി പിടിപെടുക. കെട്ടിക്കിടക്കുന്ന വെള്ളത്തിലും നനവുള്ള മണ്ണിലും ഈ രോഗാണുക്കള്‍ ഉണ്ടായിരിക്കും. ശരീരത്തിലെ ചെറിയ മുറിവുകളിലൂടെയും പോറലുകളിലൂടെയും അവ ഉള്ളിലെത്തുന്നു. കരള്‍, ശ്വാസകോശം, വൃക്ക, ഹൃദയം, തലച്ചോറ് എന്നിവയെ ബാധിക്കുമ്പോഴാണ് എലിപ്പനി മാരകമാകുന്നത്. അതിനാല്‍ തുടക്കത്തിലേ ചികിത്സിക്കുക എന്നത് പ്രധാനമാണ്.
ലക്ഷണങ്ങള്‍
കടുത്ത പനി, ശക്തമായ പേശീവേദന, കടുത്ത തലവേദന. ചിലര്‍ക്ക് വയറുവേദനയും ഛര്‍ദിയും വയറിളക്കവും ഉണ്ടാകാറുണ്ട്.
പ്രതിരോധമാര്‍ഗം
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കഴിയുന്നതും ഇറങ്ങാതിരിക്കുക. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങേണ്ടി വരുമ്പോള്‍ കാലുറ ധരിക്കണം. മുറിവുകള്‍ ഉണ്ടെങ്കില്‍ നനവെത്താത്ത വിധം പൊതിയുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. ഭക്ഷണപദാര്‍ത്ഥങ്ങള്‍ അടച്ചുസൂക്ഷിക്കുക. മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിക്കണം. എലി നശീകരണം ഉറപ്പുവരുത്തുക. പരിസരം ശുചിയായി സൂക്ഷിക്കണം.
വയറിളക്കം
മറ്റൊരു ജലജന്യരോഗമാണ് വയറിളക്കം. മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗാണുക്കള്‍ ശരീരത്തിലെത്താന്‍ സാധ്യത. വയറിളക്കത്തെത്തുടര്‍ന്ന് ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് നിര്‍ജലീകരണം സംഭവിക്കാനും സാധ്യതയുണ്ട്.
രോഗ ലക്ഷണങ്ങള്‍
വയറുവേദന, വയറിളക്കം, തളര്‍ച്ച, ഛര്‍ദ്ദി, ക്ഷീണം, വിളര്‍ച്ച, മയക്കം, മൂത്രത്തിന്റെ അളവ് കുറയുക, നാഡിമിടിപ്പിന്റെ ശക്തി കുറയുക.
പ്രതിവിധി
നിര്‍ജലീകരണം തടയാന്‍ ഒആര്‍എസ് ലായനി കുടിക്കുക. ഉപ്പിട്ട കഞ്ഞിവെള്ളവും കരിക്കിന് വെള്ളവും നല്ലതാണ്. കിണര്‍ ക്ലോറിനേറ്റ് ചെയ്യുക. കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുക. പാകം ചെയ്ത ശുദ്ധമായ ആഹാരം കഴിക്കണം. ഈച്ചകളെയും പ്രാണികളെയും പാറ്റകളെയും അകറ്റി നിര്‍ത്തുക.
ഡെങ്കിപ്പനി
കഴിഞ്ഞ കുറച്ചുകാലമായി മഴക്കാലത്ത് കേരളത്തില്‍ പ്രധാനമായും കണ്ടുവരുന്ന രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് വര്‍ഗത്തില്‍പെടുന്ന കൊതുകുകളാണ് രോഗവാഹകര്‍. ഫ്ളാവിവൈറിഡെ കുടുംബത്തില്പ്പെ ഫ്ളാവി വൈറസുകളാണ് രോഗാണുക്കളായി പ്രവര്‍ത്തിക്കുന്നത്. ഇവയുടെ നാല് സീറോടൈപ്പുകളെ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 50 നാനോമീറ്റര്‍ മാത്രം വലിപ്പമുള്ള ഏകശ്രേണിയില്‍ റൈബോ ന്യൂക്ലിക് അമ്ലം അടങ്ങിയിട്ടുള്ള അതിസൂക്ഷ്മ വൈറസുകളാണ് ഇവ. ഫ്ളാവിവൈറസ് ജനുസില്‍ത്തന്നെ ജൈവപരമായ സവിശേഷതകള്‍ കൊണ്ട് ഏറെ പ്രത്യേകത പുലര്‍ത്തുന്നവയാണ് ഡെങ്കി വൈറസുകള്‍. രോഗം ബാധിച്ച മനുഷ്യര്‍, രോഗാണു വാഹകരായ കൊതുകുകള്‍ എന്നിവയ്ക്കുപുറമേ ചിലയിനം കുരങ്ങുകളിലും ഇത്തരം വൈറസുകളെ കണ്ടെത്തിയിുണ്ട്.
ഡെങ്കിപ്പനി ബാധിച്ച രോഗിയില്‍ നിന്നും ഈഡിസ് ഇനത്തില്‍പ്പെട്ട പെണ്കൊതുകുകള് രക്തം കുടിക്കും. ഇതോടെ രോഗാണുക്കളായ വൈറസുകള്‍ കൊതുകിനുള്ളില്‍ പ്രവേശിക്കുകയും 8- 10 ദിവസങ്ങള്‍ക്കുള്ളില്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര് ഗ്രന്ഥിയില്‍ എത്തുകയും ചെയ്യും. ഇത്തരത്തിലുള്ള കൊതുകുകള്‍ ആരോഗ്യമുള്ള ഒരാളിന്റെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ ശരീരത്തിനുള്ളില്‍ സന്നിവേശിപ്പിക്കുകയും ചെയ്യുന്നു. രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ എത്തി 3- 14 ദിവസം കഴിയുമ്പോള്‍ (ശരാശരി മൂന്നു നാലു ദിവസം) പനി മുതലായ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ആന്തരിക രക്തസ്രാവമാണ് ഈ രോഗത്തിന്റെ വില്ലന്‍. മൂക്കില്‍ നിന്നും വായില്‍നിന്നും രക്തസ്രാവമുണ്ടാകുന്നുവെന്നതാണ് മറ്റു പനികളില്നിന്നും ഡെങ്കിപ്പനിയെ വ്യത്യസ്തമാക്കുന്നത്. കുടലിലും ചിലര്‍ക്ക് രക്തസ്രാവമുണ്ടാകാറുണ്ട്. രോഗത്തെ തുടര്‍ന്ന് രക്തസമ്മര്‍ദം അമിതമായി താഴുന്നത് ഷോക്ക് എന്ന അവസ്ഥയുണ്ടാക്കും. രക്തസ്രാവമുള്ള രോഗികള്‍ക്ക് മരണസാധ്യത 30 ശതമാനത്തോളമാണ്. എത്രയും വേഗം ചികിത്സ നല്കിയാല് അപകടം ഒഴിവാക്കാം.
പ്രധാന ലക്ഷണങ്ങള്‍
പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപിരട്ടലും ഛര്‍ദിയും.
പ്രതിരോധ മാര്‍ഗങ്ങള്‍
വീടിന്റെ പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക. കുടിവെള്ളം പിടിച്ചുവച്ചിട്ടുണ്ടെങ്കില്‍ വലയിട്ടു മൂടണം. വൈകുന്നേരങ്ങളില്‍ ജനലുകളും മറ്റും അടച്ചിടുക. കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കണം.
മലമ്പനി
അനോഫെലീസ് എന്നയിനം കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ. മഴക്കാലത്ത് രോഗം പകരാനുള്ള സാധ്യത ഏറെയാണ്. ഏകകോശ ജീവികള്‍ ഉള്‍ക്കൊള്ളുന്ന ഫൈലം പ്രോാേസോവ വിഭാഗത്തില്‍, പ്ലാസ്മോഡിയം ജനുസില്‍ പെ പരാഗങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്. ഇവ അരുണ രക്താണുക്കളില്‍ ചേരുമ്പോഴാണ് മലമ്പനി ലക്ഷണങ്ങള്‍ പ്രകടമാകുന്നത്.
രോഗലക്ഷണം
ഇടവിട്ടുള്ള പനി, വിറയല്‍, തലവേദന, പേശീവേദ, വിളറിയ മഞ്ഞച്ച തൊലിപ്പുറം, മൂത്രത്തിലെ നിറമാറ്റം.
പ്രതിവിധി
വീടിനു ചുറ്റും വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക. കിണറുകളും ടാങ്കുകളും വെള്ളം സംഭരിച്ചുവയ്ക്കുന്ന പാത്രങ്ങളും കൊതുകുവല കൊണ്ട് മൂടണം. കൊതുകിനെ നശിപ്പിക്കുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സിക്കാന്‍ ശ്രമിക്കാതെ ഡോക്ടറെ സമീപിക്കുക.
ടൈഫോയ്ഡ്
ലോകവ്യാപകമായി കണ്ടുവരുന്ന പകര്‍ച്ചവ്യാധിയാണ് ടൈഫോയിഡ്. വിഷജ്വരം, സന്നിപാതജ്വരം എന്നീ പേരുകളില്‍ അറിയപ്പെടുന്ന രോഗം ശരീരത്തിന്റെ വിവിധ അവയവങ്ങളെ സാരമായി ബാധിക്കുന്നതാണ്. സാല്‍മോണല്ല ടൈഫി എന്ന ബാക്ടീരിയയാണ് രോഗത്തിന് കാരണം. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ടൈഫോയ്ഡ് പരത്തുന്ന ഈ ബാക്ടീരിയ പകരുന്നത്. രോഗവാഹകരുടെ മലത്തില്‍ ഈ ബാക്ടീരിയ ധാരാളമായി കാണപ്പെടുന്നു. അതിനാല്‍ വെള്ളത്തിലൂടെയാണ് രോഗം ഏറെയും പകരുന്നത്. കൂടാതെ, ഭക്ഷണത്തില്‍ വന്നിരിക്കുന്ന ഈച്ചകളും രോഗം പരത്തും. ഇത്തരത്തില്‍ ശരീരത്തിലെത്തുന്ന ബാക്ടീരിയ കുടലില്‍ നിന്നും രക്തത്തില്‍ പ്രവേശിക്കുകയും പിത്താശയം, കരള്‍, സ്പ്ലീന്‍ തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും ചെയ്യുന്നു. അസുഖം മാറിയാലും ചിലരുടെ മലത്തിലൂടെ ഈ ബാക്ടീരിയ ഏറെനാള്‍ പുറത്തു വന്നുകൊണ്ടിരിക്കും. ശരീരതാപം ബാക്ടീരിയയുടെ വളര്‍ച്ചക്ക് അനുകൂലവുമാണ്.
കുടലില്‍ രക്തം വാര്‍ന്നു പോകല്‍, വൃക്ക തകരാര്‍, ആന്ത രികസ്തര വീക്കം തുടങ്ങിയവ രോഗം സങ്കീര്‍ണമായാലുണ്ടാകുന്ന അവസ്ഥകളാണ്. ഈ സാഹചര്യത്തില്‍ രണ്ടു മുതല്‍ നാലാഴ്ചകള്ക്കുള്ളില് രോഗം മൂര്‍ച്ഛിക്കും. വിദഗ്ദ്ധചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗിയുടെ നില ഗുരുതരമായേക്കാം.
രോഗലക്ഷണം
തുടര്‍ച്ചയായ ശക്തമായ പനി, വിറയല്‍, വയറുവേദന, വയറിളക്കം.
പ്രതിവിധി
തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുക. ഭക്ഷണം പാകം ചെയ്താല്‍ മൂടിവയ്ക്കണം. ശുചിത്വം പാലിക്കുക. വൃത്തിയില്ലാത്ത ഇടങ്ങളില്‍ നിന്ന് ആഹാരം കഴിക്കാതിരിക്കുക.
ചികുന്‍ ഗുനിയ
മറ്റു പകര്‍ച്ചവ്യാധികളെ പോലെ തന്നെ മഴക്കാലത്ത് കേരളത്തില്‍ സജീവമായി നിലനില്‍ക്കുന്ന രോഗമാണ് ചികുന്‍ ഗുനിയ. ഈഡിസ് ഈജിപ്തി വര്‍ഗത്തില്‍പെടുന്ന കൊതുകുകളാണ് ഇവ പരത്തുന്നത്. ശരീരത്തില്‍ രോഗാണു പ്രവേശിച്ച് രണ്ടു മൂന്നു ദിവസത്തിനകം രോഗം പ്രകടമാകും. കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മെനിഞ്ചൈറ്റിസ് എന്സ ഫലോപതിയെന്ന അവസ്ഥയിലേക്കും ചികുന്‍ഗുനിയ രോഗികളെ കൊണ്ടെത്തിക്കാറുണ്ട്. ഈ അവസ്ഥയിലെത്തുന്ന രോഗികള്‍ പ്രായം ചെന്നവരാണെങ്കില്‍ മരിക്കാനുള്ള സാധ്യതയേറെയാണ്. ആല്‍ഫാ വിഭാഗത്തില്‍പെടുന്ന ഒരു തരം വൈറസുകളാണ് രോഗം പരത്തുന്നത്. വൈറസ് പരത്തുന്ന രോഗമായതിനാല്‍ ആന്റിബയോിക് മരുന്നുകള്‍ ഫലപ്രദമല്ല. നല്ല വിശ്രമമാണ് ആവശ്യം.
പ്രധാന രോഗലക്ഷണങ്ങള്‍
പനി, കടുത്ത സന്ധിവേദന, ചിലര്‍ക്ക് ശരീരത്തില്‍ ചുവന്ന പാടുകള്‍ ദൃശ്യമാകും. പുറംവേദനയും അനുഭവപ്പെടാം.
പ്രതിരോധ മാര്‍ഗം
പരിസരം ശുചിയായി സൂക്ഷിക്കുക. കൊതുക് വളരാനിടയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അവ ശുചിയാക്കണം. ചിര, തൊണ്ട് തുടങ്ങിയവ വെള്ളം കെട്ടി നില്‍ക്കാതെ കമഴ്ത്തിവയ്ക്കുക. വീടും പരിസരവും വൈകുന്നേരങ്ങളില്‍ പുകയ്ക്കണം. വ്യക്തി ശുചിത്വം പാലിക്കുക.
ഡോ.സോണിയ ജോയി
കണ്‍സള്‍ട്ടന്റ്, ഇന്‍ഫെക്ഷ്യസ് ഡിസീസസ്, ആസ്റ്റര്‍ മെഡ്സിറ്റി, എറണാകുളം
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
ചര്‍മരോഗ ചികിത്സയില്‍ ചാവുകടലും
ബൈബിളിലെ വിവരണമനുസരിച്ച് (ഉല്പത്തി 19) ദൈവം തീയും ഗന്ധകവും വര്‍ഷിച്ചു നശിപ്പിച്ച സോദോം, ഗോമോറ പണങ്ങളുടെ സ്ഥാനത്താണു ചാവ
മനസും ചര്‍മരോഗങ്ങളും
ചര്‍മരോഗമുള്ള വ്യക്തിക്കു മാനസിക പിന്തുണ നല്കുകയെന്നതു പരമപ്രധാനമായ കാര്യമാണ്. ആത്മവിശ്വാസത്തോടെ ചികിത്സയെ നേരിടണം. സോഷ
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മ
ശാരീരികരോഗങ്ങളും മാനസികാരോഗ്യവും
മനസും ശരീരവും രണ്ടും രണ്ടല്ല ഒന്നാണ് എന്ന വസ്തുത പലപ്പോഴും ജനങ്ങള്‍ മനസിലാക്കുന്നില്ല. ശരീരം മുഴുവനും കീറിമുറിച്ചുനോക്കി
അറിഞ്ഞ് ഉപയോഗിക്കാം ഹാന്‍ഡ് സാനിറ്റൈസര്‍
കോവിഡ് 19ന്റെ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വ്യക്തി ശുചിത്വത്തിനു പ്രാധാന്യം നല്‍കികൊണ്ടുള്ള പ്രതി
കോവിഡിനൊപ്പം ജീവിക്കുമ്പോഴുള്ള മാനസികാരോഗ്യം
കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലയളവില്‍ ആരില്‍ നിന്നും രോഗം പകരാം എന്ന ഭീതിയാണ് എല്ലാവര്ക്കും ഉള്ളത്. മ
ഗര്‍ഭിണികളുടേയും അമ്മമാരുടെയും മാനസികാരോഗ്യം
ഗര്‍ഭകാലവും പ്രസവാനന്തരം ഒരു വര്‍ഷം വരെയുള്ള സമയവും സ്ത്രീകളുടെ ശാരീരികവും മാനസികവുമായ അവസ്ഥകളെ കാര്യമായി ബാധിക്കുന്നതാണ
മനസേ...കൈവിട്ടു പോകല്ലേ
ശാരീരിക പ്രശ്നങ്ങള്‍ പോലെതന്നെ പ്രാധാന്യമേറിയതാണു മാനസികപ്രശ്നങ്ങളും. ആരോഗ്യമുള്ള മനസുള്ളവര്‍ക്കേ ആരോഗ്യമുള്ള ശരീരമുണ്
കൗമാരത്തിലെ പെണ്‍കുട്ടികള്‍: പ്രശ്നങ്ങളും പരിഹാരങ്ങളും
കൗമാരം അഥവാ ടീനേജ് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലഘട്ടംതന്നെയാണ്. കൗമാരത്തിലേക്കു പ്രവേശിച്ച പെണ്‍കുട്ടികള്‍ക്ക് ഈ കാല
മട്ടണ്‍ സ്പെഷല്‍ വിഭവങ്ങള്‍
ആട്ടിറച്ചി കൊണ്ട് ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണ പാചകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈസി മട്ടണ്‍കറി
ചര്‍മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാന്‍
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവവും ഒപ്പം ശരീരത്തെ പൊതിഞ്ഞിരിക്കുന്ന ആവരണവുമാണ് ത്വക്ക്. ശരീരത്തെ പൊതിഞ്ഞു പൊടിപടലങ്
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
ബൗദ്ധിക സ്വത്തവകാശം - അറിയേണ്ടതെല്ലാം
മനുഷ്യന് തന്റെ ബുദ്ധി ഉപയോഗിച്ചു വികസിപ്പിച്ചെടുക്കുന്ന സൃഷ്ടികളില്‍ അതിന്റെ സ്രഷ്ടാവിനു നിയമപരമായ അംഗീകാരത്തോടുകൂടി കൊ
സ്കിന്‍ അലര്‍ജിക്കുള്ള പ്രതിവിധികള്‍
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. അതുകൊണ്ടുതന്നെ ത്വക്കിലുണ്ടാകുന്ന അസുഖങ്ങള്‍ ശാരീരികമായും മാനസികമായും
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മ
മഴക്കാല ചര്‍മ സംരക്ഷണം
ഈര്‍പ്പവും വെള്ളക്കെട്ടും കൊതുകുകളുമാണ് മഴക്കാലത്തെ പ്രധാന വില്ലന്മാര്. ഇവ മൂലം പല ചര്‍മരോഗങ്ങളും മഴക്കാലത്ത് താരതന്മ്യ
സോപ്പ്, ഷാംപു ഗുണദോഷങ്ങള്‍
ശുദ്ധീകരണവസ്തു എന്ന നിലയില്‍ സോപ്പുകള്‍ പുരാതന ഈജിപ്ഷ്യന്‍, ബാബിലോണിയന്‍ കാലം മുതല്‍ നിലവിലുണ്ട്. അവര്‍ മൃഗങ്ങളുടെ കൊഴുപ
ചര്‍മ സംരക്ഷണം ചെറിയ കാര്യമല്ല
ത്വക്ക് അഥവാ ചര്‍മത്തിന്റെ സംരക്ഷണവും സൗന്ദര്യവും വ്യക്തിയുടെ ആരോഗ്യത്തെ സംബന്ധിച്ചു സുപ്രധാനമാണ്. മനുഷ്യന്റെ സൗന്ദര്യത്
ആദ്യ വനിത എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് സല്യൂട്ട്
മുഖത്തു ഗൗരവം കാണിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തിലെ ആദ്യ വനിത എക്സൈസ് ഇന്‍സ്പെക്ടറാകാനുള്ള ഭാഗ്യത്തെക്കുറിച്
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
ചര്‍മരോഗ ചികിത്സയില്‍ ചാവുകടലും
ബൈബിളിലെ വിവരണമനുസരിച്ച് (ഉല്പത്തി 19) ദൈവം തീയും ഗന്ധകവും വര്‍ഷിച്ചു നശിപ്പിച്ച സോദോം, ഗോമോറ പണങ്ങളുടെ സ്ഥാനത്താണു ചാവ
മനസും ചര്‍മരോഗങ്ങളും
ചര്‍മരോഗമുള്ള വ്യക്തിക്കു മാനസിക പിന്തുണ നല്കുകയെന്നതു പരമപ്രധാനമായ കാര്യമാണ്. ആത്മവിശ്വാസത്തോടെ ചികിത്സയെ നേരിടണം. സോഷ
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മ
ശാരീരികരോഗങ്ങളും മാനസികാരോഗ്യവും
മനസും ശരീരവും രണ്ടും രണ്ടല്ല ഒന്നാണ് എന്ന വസ്തുത പലപ്പോഴും ജനങ്ങള്‍ മനസിലാക്കുന്നില്ല. ശരീരം മുഴുവനും കീറിമുറിച്ചുനോക്കി
അറിഞ്ഞ് ഉപയോഗിക്കാം ഹാന്‍ഡ് സാനിറ്റൈസര്‍
കോവിഡ് 19ന്റെ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വ്യക്തി ശുചിത്വത്തിനു പ്രാധാന്യം നല്‍കികൊണ്ടുള്ള പ്രതി
കോവിഡിനൊപ്പം ജീവിക്കുമ്പോഴുള്ള മാനസികാരോഗ്യം
കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലയളവില്‍ ആരില്‍ നിന്നും രോഗം പകരാം എന്ന ഭീതിയാണ് എല്ലാവര്ക്കും ഉള്ളത്. മ
ഗര്‍ഭിണികളുടേയും അമ്മമാരുടെയും മാനസികാരോഗ്യം
ഗര്‍ഭകാലവും പ്രസവാനന്തരം ഒരു വര്‍ഷം വരെയുള്ള സമയവും സ്ത്രീകളുടെ ശാരീരികവും മാനസികവുമായ അവസ്ഥകളെ കാര്യമായി ബാധിക്കുന്നതാണ
മനസേ...കൈവിട്ടു പോകല്ലേ
ശാരീരിക പ്രശ്നങ്ങള്‍ പോലെതന്നെ പ്രാധാന്യമേറിയതാണു മാനസികപ്രശ്നങ്ങളും. ആരോഗ്യമുള്ള മനസുള്ളവര്‍ക്കേ ആരോഗ്യമുള്ള ശരീരമുണ്
കൗമാരത്തിലെ പെണ്‍കുട്ടികള്‍: പ്രശ്നങ്ങളും പരിഹാരങ്ങളും
കൗമാരം അഥവാ ടീനേജ് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലഘട്ടംതന്നെയാണ്. കൗമാരത്തിലേക്കു പ്രവേശിച്ച പെണ്‍കുട്ടികള്‍ക്ക് ഈ കാല
മട്ടണ്‍ സ്പെഷല്‍ വിഭവങ്ങള്‍
ആട്ടിറച്ചി കൊണ്ട് ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണ പാചകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈസി മട്ടണ്‍കറി
ചര്‍മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാന്‍
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവവും ഒപ്പം ശരീരത്തെ പൊതിഞ്ഞിരിക്കുന്ന ആവരണവുമാണ് ത്വക്ക്. ശരീരത്തെ പൊതിഞ്ഞു പൊടിപടലങ്
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
ബൗദ്ധിക സ്വത്തവകാശം - അറിയേണ്ടതെല്ലാം
മനുഷ്യന് തന്റെ ബുദ്ധി ഉപയോഗിച്ചു വികസിപ്പിച്ചെടുക്കുന്ന സൃഷ്ടികളില്‍ അതിന്റെ സ്രഷ്ടാവിനു നിയമപരമായ അംഗീകാരത്തോടുകൂടി കൊ
സ്കിന്‍ അലര്‍ജിക്കുള്ള പ്രതിവിധികള്‍
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. അതുകൊണ്ടുതന്നെ ത്വക്കിലുണ്ടാകുന്ന അസുഖങ്ങള്‍ ശാരീരികമായും മാനസികമായും
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മ
മഴക്കാല ചര്‍മ സംരക്ഷണം
ഈര്‍പ്പവും വെള്ളക്കെട്ടും കൊതുകുകളുമാണ് മഴക്കാലത്തെ പ്രധാന വില്ലന്മാര്. ഇവ മൂലം പല ചര്‍മരോഗങ്ങളും മഴക്കാലത്ത് താരതന്മ്യ
സോപ്പ്, ഷാംപു ഗുണദോഷങ്ങള്‍
ശുദ്ധീകരണവസ്തു എന്ന നിലയില്‍ സോപ്പുകള്‍ പുരാതന ഈജിപ്ഷ്യന്‍, ബാബിലോണിയന്‍ കാലം മുതല്‍ നിലവിലുണ്ട്. അവര്‍ മൃഗങ്ങളുടെ കൊഴുപ
ചര്‍മ സംരക്ഷണം ചെറിയ കാര്യമല്ല
ത്വക്ക് അഥവാ ചര്‍മത്തിന്റെ സംരക്ഷണവും സൗന്ദര്യവും വ്യക്തിയുടെ ആരോഗ്യത്തെ സംബന്ധിച്ചു സുപ്രധാനമാണ്. മനുഷ്യന്റെ സൗന്ദര്യത്
ആദ്യ വനിത എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് സല്യൂട്ട്
മുഖത്തു ഗൗരവം കാണിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തിലെ ആദ്യ വനിത എക്സൈസ് ഇന്‍സ്പെക്ടറാകാനുള്ള ഭാഗ്യത്തെക്കുറിച്
സമീകൃതാഹാരത്തിന്റെ പ്രസക്തി
ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ആവശ്യമായ അളവില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് സമീകൃതാഹാരം. ശരിയായ ആരോഗ്യത്തിനും അവയവങ്
ഭക്ഷണത്തിന്റെ പറുദീസയൊരുക്കി ആഡംബര വിനോദ യാത്രക്കപ്പല്‍
ലോകത്തിലെ ഭക്ഷണം എല്ലാം രുചിച്ചുനോക്കണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവരുണ്ടോ? അതിന് ഒരേയൊരു മാര്‍ഗമേയുള്ളൂ. ഏതെങ്കി
ആരാണ് ഉപഭോക്താവ്
പണം കൊടുത്തുകൊണ്ട് സാധനമോ അല്ലെങ്കില്‍ സേവനമോ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്ന ആളെ ഉപഭോക്താവ് എന്നു വിളിക്കാം. സൗജന്യമാ
ഓണ്‍ലൈന്‍ പഠനം: ആശങ്കയുമായി അമ്മമാര്‍
കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുകയാണ്. മക്കള്‍ക
നെയ്ത്തു ജീവിതങ്ങളുടെ ഊടും പാവും നെയ്യുന്ന അഞ്ജലി
രാജ്യമെങ്ങും ലോക്ക്ഡൗണ്‍ ആയതോടെ നെയ്ത്തുശാലകളിലെ തറികളും നിശബ്ദമായി. ആഘോഷ കാലത്തെ വിപണി ലക്ഷ്
ഓണ്‍ലൈന്‍ ഷോപ്പിംഗ് സുരക്ഷിതമാക്കാം
കൊറോണ ജീവിതത്തിന്റെ സമസ്ത മേഖലകളേയും സ്തംഭിപ്പിച്ചെങ്കിലും ഒരുകൂട്ടര്‍ക്ക് അത് അനുഗ്രഹമായി. ഓണ്‍ലൈന്‍ കച്ചവടക്കാര്‍. ഇന്‍
കോവിഡും കര്‍ക്കടകവും പിന്നെ ആരോഗ്യവും
പ്രകൃതിയും മനുഷ്യനും പുന:നിര്‍മാണത്തിലേര്‍പ്പെടുന്ന കാലമാണ് കര്‍ക്കടകം. ഇടമുറിയാതെ പെയ്യുന്ന മഴയില്‍ ഈറനണിഞ്ഞു പ്രകൃതി സ
കോവിഡ് കാലത്തെ രാഷ്ട്രീയപാഠങ്ങള്‍
ചൈനയിലെ വുഹാന്‍ നഗരത്തില്‍ പൊിപ്പുറപ്പെട്ട കൊറോണ എന്ന വൈറസ് ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രതിസന്ധി തീര്‍ക്കുന്നു. സ
ഡോക്ടര്‍ ആക്ടര്‍
കുട്ടിക്കാലം മുതല്‍ മനസിലേറ്റിയ മോഹമാണ് നടിയാവുക എന്നത്. ഡോക്ടറായിട്ടും രേവതി ആ മോഹം കൂടെകൂട്ടി. ഇപ്പോഴിതാ രണ്ടു സിനിമകള
കോവിഡ് ഭീതി മാനസിക രോഗമാവാതിരിക്കാന്‍
കോവിഡ് 19 മഹാമാരിയുടെ ആറു മാസത്തിനുശേഷം 90 ലക്ഷത്തിലേറെ രോഗബാധിതരും ാലു ലക്ഷത്തോളം മരണവും, പിന്നെ പ്രതീക്ഷ പകരുന്ന ഒരു പ
Latest News
കുതിരാനിൽ നിർമാണത്തിനിടെ പാറ ഇടിഞ്ഞുവീണു
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം സ്വന്തം നിലയില്‍ ആലോചിക്കുമെന്ന് മന്ത്രി ജി. സുധാകരൻ
പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി
ലോകത്തെ കോവിഡ് ബാധിതതരുടെ എണ്ണം 9.5 കോടി പിന്നിട്ടു
തുർക്കി തീരത്ത് കപ്പൽ മുങ്ങി മൂന്നു പേർ മരിച്ചു; ആറു പേരെ രക്ഷപ്പെടുത്തി
Latest News
കുതിരാനിൽ നിർമാണത്തിനിടെ പാറ ഇടിഞ്ഞുവീണു
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം സ്വന്തം നിലയില്‍ ആലോചിക്കുമെന്ന് മന്ത്രി ജി. സുധാകരൻ
പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി
ലോകത്തെ കോവിഡ് ബാധിതതരുടെ എണ്ണം 9.5 കോടി പിന്നിട്ടു
തുർക്കി തീരത്ത് കപ്പൽ മുങ്ങി മൂന്നു പേർ മരിച്ചു; ആറു പേരെ രക്ഷപ്പെടുത്തി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top