Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
അനന്തപുരിയുടെ അമരത്ത്
യാത്രയില്‍ ഈ രേഖകള്‍ കൈയില്‍ കരുതാം
സേവ് ദി ഡേറ്റ്: വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുട...
നിശബ്ദ വിജയം
നേരത്തെയുള്ള ആര്‍ത്തവം: വേണം അമ്മയുടെ കര...
പങ്കുവയ്ക്കാം, സുഖദു:ഖങ്ങള്‍
കോവിഡ് ഹണിമൂണ്‍
കരുതിയിരിക്കാം, വാഹനാപകടങ്ങളെ
ഒരു വടക്കന്‍ സെല്‍ഫി
Previous
Next
Sthreedhanam
ഗര്‍ഭിണികളുടേയും അമ്മമാരുടെയും മാനസികാരോഗ്യം
ഗര്‍ഭകാലവും പ്രസവാനന്തരം ഒരു വര്‍ഷം വരെയുള്ള സമയവും സ്ത്രീകളുടെ ശാരീരികവും മാനസികവുമായ അവസ്ഥകളെ കാര്യമായി ബാധിക്കുന്നതാണ്. അഞ്ചില്‍ ഒരു സ്ത്രീക്ക് ഈ കാലയളവില്‍ എന്തെങ്കിലും മനഃശാസ്ത്രപരമായ പ്രശ്നങ്ങള്‍ കാണാറുണ്ട്. സ്ത്രീ ഒരമ്മയാവുകയും ഉത്തരവാദിത്വങ്ങള്‍ കൂടുകയും ചുറ്റുപാടുകള്‍ അവര്‍ക്ക് കൃത്യമായ പിന്തുണ കൊടുക്കാതെവരികയും ഈ സമയത്തെ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങള്‍ ഒത്തുചേരുകയും ചെയ്യുമ്പോള്‍ പലപ്പോഴും അവര്‍ക്ക് മനസിന് അതു താങ്ങാവുന്നതിലും അപ്പുറമാകുന്നു.
ഗര്‍ഭകാലത്തെ മാനസിക പ്രശ്നങ്ങള്‍
ഗര്‍ഭാവസ്ഥയില്‍ വിഷാദാവസ്ഥ അഥവാ Depre-ssion ഏകദേശം ഏഴു മുതല്‍ 20 വരെ ശതമാനം സ്ത്രീകള്‍ക്ക് അനുഭവപ്പെടുന്നു. എന്നാല്‍, ഉത്കണ്ഠ ഒരു രോഗാവസ്ഥയില്‍ എത്തുമ്പോള്‍ ഏകദേശം 10 മുതല്‍ 15 വരെ ശതമാനം ആകും. പ്രസവാനന്തരമാകട്ടെ വിഷാദം 13 മുതല്‍ 20 വരെ ശതമാനം സ്ത്രീകളെ ബാധിക്കുമ്പോള്‍ പ്രസവാനന്തര സൈക്കോസിസ് എന്ന അവസ്ഥ 0.01 ശതമാനം സ്ത്രീകള്‍ക്കാണ് കാണപ്പെടുന്നത്. ചില പഠനങ്ങള്‍ക്കനുസരിച്ച് ഈ കണക്കുകള്‍ മാറാമെങ്കിലും ഗര്‍ഭകാലത്തും പ്രസവാനന്തവും സ്ത്രീകള്‍ക്ക് മാനസികമായ പിന്തുണ ഏറ്റവും അത്യാവശ്യമാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. പലരും പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും കൃത്യസമയത്ത് സഹായം ചോദിക്കാന്‍ മടിക്കുകയും ചെയ്യുമ്പോള്‍ അത് പലപ്പോഴും പ്രതിസന്ധിക്കു കാരണമാകും.
ഗര്‍ഭകാലം, പ്രസവം, പ്രസവാനന്തരകാലം ഇവയിലൂടെ സ്ത്രീ കടന്നുപോകുമ്പോള്‍ ഒരുപാട് ഹോര്‍മോണുകള്‍ ഓര്‍ക്കസ്ട്രയായി സ്ത്രീശരീരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈസ്ട്രജന്, പ്രൊജസ്ട്രോണ്‍, പ്ലാസന്റയില്‍ നിന്നുള്ള ഫോര്‍മോണുകള്‍ ഇവ അതില്‍ ചിലതാണ്. മേല്പറഞ്ഞ കാലഘത്തില്‍ ശരീരത്തിലും മനസിലും മാറ്റങ്ങള്‍ ഉണ്ടാക്കുന്നതില്‍ പങ്കുവഹിക്കുന്ന, ഇവ പലപ്പോഴും മറ്റുള്ള സാഹചര്യങ്ങളുമായി ചേരുമ്പോള്‍ മാനസികാവസ്ഥക്ക് ഒരു വെല്ലുവിളിയായി മാറുന്നു.
ഈ കാലഘത്തില്‍ കാണുന്ന ചില മാനസിക പ്രശ്നങ്ങള്‍ നോക്കാം.
ബേബി ബ്ലൂസ്
ഓരോ നൂറു സ്ത്രീകളെയെടുത്താല്‍ 50 മുതല്‍ 80 വരെ സ്ത്രീകളില്‍ കാണുന്ന മാനസികാവസ്ഥയാണിത.് എളുപ്പത്തില്‍ സങ്കടവും ദേഷ്യവും വരിക, ടെന്‍ഷന്‍, ഉറക്കക്കുറവ്, ഉന്മേഷമില്ലായ്മ, വിശപ്പില്ലായ്മ, ആകപ്പാടെ അസ്വസ്ഥത, കുഞ്ഞിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പ്രയാസം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ പ്രസവശേഷം മൂന്നാം ദിവസം തുടങ്ങി എട്ട് മുതല്‍ പത്ത് വരെ ദിവസങ്ങള്‍ക്കുള്ളില്‍ കുറഞ്ഞുവരുന്ന രീതിയില്‍ സാധാരണ കാണപ്പെടാറുണ്ട്.
സാധാരണ സ്വയം അവ കുറയുമെങ്കിലും 20 മുതല്‍ 25 വരെ ശതമാനം ആളുകളില്‍ ഇത് തുടര്‍ന്ന് വിഷാദാവസ്ഥയിലേക്ക് പോകാറുണ്ട്. ഈ അവസ്ഥ പലപ്പോഴും തീരെ ശ്രദ്ധിക്കപ്പെടാതെ പരിഗണിക്കപ്പെടാതെ പോകാറുണ്ട്. അസ്വസ്ഥതകള്‍ തിരിച്ചറിഞ്ഞ് അമ്മയെ ഏറ്റവും നല്ല രീതിയില്‍ പിന്തുണ നല്കി, അസ്വസ്ഥതകള്‍ ഒരു പരിധിവിട്ട് പോകുന്നുണ്ടോ എന്ന് ശ്രദ്ധിച്ച് നാം വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതാണ്.
പ്രസവാനന്തര വിഷാദം
പ്രസവാനന്തരം എന്നു പറഞ്ഞാലും ഗര്‍ഭാവസ്ഥയില്‍ തുടങ്ങി പ്രസവാനന്തരം ഒരുമാസത്തോളംവരെ ഇതു തുടരുന്നതായി കാണാറുണ്ട്. ആത്മഹത്യയിലേക്കും കുഞ്ഞിന്റെ മരണത്തിലേക്കും വരെ ഇത്തരം അവസ്ഥകള്‍ നയിക്കുന്നതുകൊണ്ടാണ് വളരെ ജാഗ്രതയോടെ ഈ അവസ്ഥയെ നോക്കി കാണണം എന്നു പറയുന്നത്. വിഷാദാവസ്ഥ കൂടെ ബൈ പോളാര്‍ അവസ്ഥ (അതായത് മൂഡ് വ്യതിയാനങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത്)യും ഈ അവസരത്തില്‍ കാണാറുണ്ട്. തുടര്‍ച്ചയായി മനസില്‍ ചിന്തകള്‍ പ്രത്യേകിച്ച് കാരണങ്ങളില്ലാതെ തള്ളിവരിക, ഒന്നും ചെയ്യാന്‍ ഉന്മേഷമില്ലാതെയാവുക, തുടര്‍ച്ചയായ ക്ഷീണം, ശ്രദ്ധക്കുറവ്, ഉറക്കവും വിശപ്പും ബാധിക്കപ്പെടുക, പ്രതീക്ഷ നഷ്ടപ്പെട്ട പോലെ മനസിനു തോന്നുക ഇങ്ങനെ ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ലക്ഷണങ്ങള്‍ ഉണ്ടാകാം. ഏതെങ്കിലും കുടുംബ പാരമ്പര്യമുള്ളവര്‍, മുന്നേ വിഷാദാവസ്ഥ മനസിനു ബാധിച്ചവര്‍, സാമൂഹിക സാമ്പത്തിക അവസ്ഥകള്‍ വളരെ മോശമായവര്‍, കടുത്ത വൈകാരിക ബന്ധങ്ങളുടെ വിള്ളലുകളിലൂടെ കടന്നുപോകുന്നവര്‍ ഇത്തരക്കാരിലാക്കെ ഈ അവസ്ഥ വരാന്‍ സാധ്യത കൂടുതലാണ്. ചെറുപ്പത്തില്‍ ലൈംഗിക പീഡനമുള്‍പ്പെടെ കുികള്‍ക്ക് അമിത സര്‍ദമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടണ്ടെങ്കില്‍ അത് ഇത്തരം അവസ്ഥയിലേക്ക് എത്താന്‍ സാധ്യത കൂുന്നു.
ഉത്കണ്ഠാ രോഗാവസ്ഥ
ഗര്‍ഭധാരണ/ പ്രസവാനന്തര കാലഘട്ടങ്ങളില്‍ സ്ത്രീകളില്‍ പലവിധ ഉത്കണ്ഠകളും ടെന്‍ഷന്‍, വെപ്രാളം തുടങ്ങിയ അവസ്ഥകളും കാണാറുണ്ട്. ഓരോ 100 സ്ത്രീകളിലും 20 പേര്‍ക്കുവരെ ഇത്തരം സാധ്യതയുണ്ട്. തുടര്‍ച്ചയായി മനസില്‍ ഉത്കണ്ഠയുണ്ടാക്കുന്ന ചിന്തകള്‍ കടന്നുവരിക, അതിനെക്കുറിച്ചോര്‍ത്തു വേവലാതിപ്പെടുക, അവ സ്വയം നിയന്ത്രിക്കാന്‍ പറ്റാതെ വരുക, കുഞ്ഞിനെ അപായപ്പെടുത്തുമോയെന്ന പേടി വരിക തുടങ്ങിയ അസ്വസ്ഥതകള്‍ ഈയവസരത്തില്‍ കാണാറുണ്ട്.
പ്രസവാനന്തര സൈക്കോസിസ്
ആയിരത്തില്‍ ഒരാള്‍ക്ക് എന്ന രീതിയില്‍ കാണുന്ന ഈ അവസ്ഥയില്‍ പ്രസവത്തിനു ശേഷമുള്ള ആഴ്ചകളില്‍ കാര്യമായ അസ്വസ്ഥത, ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ട് എന്ന് തോന്നല്‍, കാണാത്ത അല്ലെങ്കില്‍ കേള്‍ക്കാത്ത കാര്യങ്ങള്‍ അനുഭവവേദ്യമാകുക, ബഹളം, വഴക്ക്, സംശയങ്ങള്‍, ഉറക്കക്കുറവ്, കുഞ്ഞിനെ ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥ, വാസ്തവത്തില്‍ നിന്നുള്ള അകല്‍ച്ച, ഉള്‍ക്കാഴ്ചയില്ലാത്ത പെരുമാറ്റം ഇവയൊക്കെ ഉണ്ടായേക്കാം. തുടര്‍ന്നുള്ള പ്രസവങ്ങളില്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ട്.
ഇതുകൂടാതെ സാധാരണ മാനസികപ്രശ്നങ്ങളും ഈ വസ്ഥയില്‍ അനുഭവപ്പെേക്കാം. ഗര്‍ഭാവസ്ഥയില്‍ തന്നെ മനസും ശരീരത്തോടൊപ്പം ശ്രദ്ധിക്കുക എന്നതാണ് മേല്പറഞ്ഞ പ്രശ്നങ്ങള്‍ക്ക് സാധ്യമായ പരിഹാരം.
മനസിന് അസ്വസ്ഥതയോ പെരുമാറ്റത്തില്‍ വ്യത്യാസങ്ങളോ ഉണ്ടെങ്കില്‍, മനഃശാസ്ത്രപരമായ ലക്ഷണങ്ങളുണ്ടെങ്കില്‍ ഇതിനു ചികിത്സ തേടാന്‍ മടിക്കരുത്. അത് ഒരിക്കലും ഒരു കുറവായി കാണരുത്. ശരീരത്തിന്റെ രോഗങ്ങളെ ചികിത്സിക്കുന്നപോലെതന്നെ കൃത്യമായ സമയത്ത് കണ്ടെത്തിയാല്‍ നമുക്ക് ഈ പ്രശ്നങ്ങള്‍ ചികിത്സിച്ചു ഭേദമാക്കാന്‍ ഒരു പരിധി വരെ സാധിക്കും. ചികിത്സ തേടാന്‍ സമൂഹത്തെ ഭയക്കാതിരിക്കുക. ആളുകള്‍ എന്തു വിചാരിക്കും എന്നാലോചിക്കരുത്. നമ്മുടെ മനസിന് ആരോഗ്യമുണ്ടെങ്കില്‍ ചിന്തകളും വാക്കുകളും പെരുമാറ്റവും ദൈനംദിന കാര്യങ്ങളും നമുക്ക് നല്ല രീതിയില്‍ ചെയ്യാന്‍ സാധിക്കും. ഗര്‍ഭധാരണവേളയിലും പ്രസവശേഷവും അമ്മയുടെ മനസിന്റെ ആരോഗ്യം കുഞ്ഞിന്റെ ആരോഗ്യപൂര്‍ണമായ വളര്‍ച്ചക്കും വികാസത്തിനും അങ്ങേയറ്റം ആവശ്യമാണ്.
ഗര്‍ഭാവസ്ഥയില്‍ കൃത്യമായ ഒരു ദിനചര്യ സ്വീകരിക്കുക. ധാരാളം വെള്ളം കുടിക്കണം. കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക. നല്ല വാക്കുകളും നല്ല ചിന്തകളും നല്ല പ്രവൃത്തികളും ചെയ്യാന്‍ ശ്രദ്ധിക്കണം. ആരോഗ്യാവസ്ഥയ്ക്ക് അനുകൂലമായ വ്യായാമങ്ങള്‍ യോഗ, പ്രാണായാമങ്ങള്‍, ശ്വസനക്രിയകള്‍ എന്നിവ ശീലിക്കുക. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ടെന്‍ഷന്‍, ഉന്മേഷക്കുറവ്, അകാരണമായ ആകുലതകള്‍, പേടി ഇവ കണ്ടാല്‍ അത് ലഘുവായി കാണാതെ കൃത്യസമയത്ത് ചികിത്സാ സഹായം തേടണം. മരുന്നു ചികിത്സയോടുള്ള അമിതമായ ഭയം ഒഴിവാക്കുക. ഈ അവസ്ഥയില്‍ ഉപയോഗിക്കാന്‍ സുരക്ഷിതമായ അളവിലുള്ള മരുന്നുകള്‍ രോഗതീവ്രതയനുസരിച്ച് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പ്രകാരം ചികിത്സയുടെ ഭാഗമാക്കണം. ഓര്‍ക്കുക, ചികിത്സയില്ലാതെയിരുന്നാല്‍ വരുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെക്കാള്‍ എന്തുകൊണ്ടും നല്ലത് കൃത്യമായ ചികിത്സയെടുക്കുന്നതാണ്. കൂടാതെ പൂര്‍ണമായ മാനസിക പിന്തുണ, കുടുംബാംഗങ്ങളുടെ മേല്‍നോം, സാമൂഹിക സാമ്പത്തിക പ്രശ്നങ്ങള്‍, അവസരത്തിനും ചുറ്റുപാടിനുമനുസരിച്ച് കൈകാര്യം ചെയ്യല്‍ എന്നിങ്ങനെ സാധ്യമായ എല്ലാ പരിഹാരമാര്‍ഗങ്ങളും ചെയ്യുക, ആഹത്യാവക്കിലേക്കോ, കുഞ്ഞിന് അപകടം വരാന്‍ സാധ്യതയോ ഉണ്ടെങ്കില്‍ അങ്ങേയറ്റം ജാഗരൂകരാവുക പ്രത്യേക ശ്രദ്ധയും കരുതലും നല്‍കണം.
കോവിഡ് പശ്ചാത്തലത്തിലെ ഗര്‍ഭധാരണ / പ്രസവാനന്തര കാലം
ഇങ്ങനെയൊരു കാലഘത്തില്‍ നമ്മുടെ ആരോഗ്യത്തെപ്പറ്റിയും വരാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെപ്പറ്റിയും വേവലാതികള്‍ സ്വാഭാവികമാണ്. ആവശ്യം വന്നാല്‍ പോലും ആശുപത്രിയില്‍ പോകാന്‍ ഭയം തോന്നിയേക്കാം. ഒറ്റപ്പെടുന്നതിന്റെയും മുന്നോുപോകുന്ന ഭയത്തെ കരുതിയും വേവലാതികള്‍ മൂര്‍ധന്യാവസ്ഥയിലെത്തിയേക്കാം. ആവശ്യമുള്ള ചെക്കപ്പുകള്‍ ഈ കാലത്ത് കൃത്യമായ സുരക്ഷാമാര്‍ഗങ്ങളോടുകൂടെ തുടരേണ്ടതുണ്ട്. കൃത്യമായി മാസ്ക്കും വ്യക്തി ശുചിത്വവും വ്യക്തികള്‍ തിലുള്ള അകലവും സശ്രദ്ധം സൂക്ഷിക്കണം. രോഗബാധിതരായാല്‍ പോലും ആധൈര്യം കൈവിടാതെയിരിക്കുക. മുലയൂുമ്പോഴും ശ്രദ്ധിക്കണം. കുഞ്ഞിനെ എടുക്കുമ്പോഴും മറ്റും ശുചിത്വത്തിന് പ്രാധാന്യം നല്‍കുക. മുലയൂാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ അനാവശ്യ കുറ്റബോധം ഒഴിവാക്കി കുഞ്ഞിന്റെ ആരോഗ്യത്തിനും വിശപ്പിനുമുതകുന്ന കാര്യങ്ങള്‍ ചെയ്യണം. കൃത്യമായി ഉറക്കം കിുന്നുവെന്ന് ഉറപ്പാക്കുക. റിലാക്സേഷന് വ്യായാമങ്ങള്‍ ശീലമാക്കണം. ഉറ്റവരോടു ഫോണിലൂടെയും വീഡിയോകാളുകളിലൂടെയും അടുപ്പം ഉറപ്പാക്കുക. മനസിനു ധൈര്യം കുറയുന്നുവെന്നു തോന്നുമ്പോള്‍ ഉറ്റവരോട് അതിനെക്കുറിച്ച് സംസാരിക്കണം.
ഡോ. വര്‍ഷ വിദ്യാധരന്
അസി.പ്രഫസര്‍, സൈക്യാട്രി വിഭാഗം
മെഡിക്കല്‍ കോളജ്, കോഴിക്കോട്
അനന്തപുരിയുടെ അമരത്ത്
ഓള് സെയിന്റ്സ് കോളജിലെ രണ്ടാം വര്‍ഷ ബിഎസ്സി മാത്തമാറ്റിക്സ് വിദ്യാര്‍ഥിനിയായ ആര്യയെ തേടിയെത്തിയിരിക്കുന്നത് അത്ര ചെറ
യാത്രയില്‍ ഈ രേഖകള്‍ കൈയില്‍ കരുതാം
സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ഇന്ന് വാഹനം ഓടിക്കുന്നവരാണ്. നിങ്ങളുടെ വാഹനം യൂണിഫോമിലുള്ള ഒരു ഉദ്യോഗസ്ഥന് റോഡില്‍
സേവ് ദി ഡേറ്റ്: വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുടെ നായകന്
വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുടെ പ്രാരംഭമായി സേവ് ദി ഡേറ്റ് മാറിയിട്ട് കാലം കുറച്ചായി. പുതിയ പരീക്ഷണങ്ങളിലൂടെ കല്യാണം കളറാക്കാന
നിശബ്ദ വിജയം
തന്റെ അഭിമാനനേട്ടത്തെക്കുറിച്ചു പറയാൻ സോഫിയയ്ക്കു വാക്കുകളില്ലായിരുന്നു. ജന്മനാ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത സോഫി
നേരത്തെയുള്ള ആര്‍ത്തവം: വേണം അമ്മയുടെ കരുതല്‍
ടീനേജ് അഥവാ കൗമാരം എന്നറിയപ്പെടുന്ന 10 വയസു മുതല്‍ 19 വയസുവരെയുള്ള കാലം ഒരു മനുഷ്യന്റെ ജീവിതത്തിലെ വളരെ മനോഹരവും ഊര്ജസ
പങ്കുവയ്ക്കാം, സുഖദു:ഖങ്ങള്‍
ദാമ്പത്യം ഒരു കുടുംബത്തിന്റെ അടിസ്ഥാനം തന്നെ. ഭാര്യാ ഭര്‍തൃബന്ധത്തിന്റെ കരുത്തില്‍ ഊന്നി നില്ക്കുന്നു. പരസ്പരം മനസിലാക
കോവിഡ് ഹണിമൂണ്‍
കോവിഡ് മഹാമാരിയുടെ പ്രഹരത്തില്‍ തിരിച്ചടി നേരി മേഖലകളിലൊന്നാണു ടൂറിസം. ഇതു വിനോദ സഞ്ചാരികളെ മാത്രമല്ല മധുവിധു ആഘോഷിക്കുന
കരുതിയിരിക്കാം, വാഹനാപകടങ്ങളെ
അപകടങ്ങളുടെ അവിചാരിതമായ ആഘാതത്തില്‍ നേരിട്ടോ പരോക്ഷമായോ പെട്ടുപോവാത്തവര്‍ ഉണ്ടാകില്ലല്ലോ. ചിലപ്പോള്‍ അവരവര്‍ക്കു തന്നെയോ
ഒരു വടക്കന്‍ സെല്‍ഫി
വടക്കന്‍ കേരളത്തിലെ മണവാട്ടിമാരെ ഇപ്പോള്‍ കൂടുതല്‍ അഴകുള്ളവരാക്കുന്നത് ഹല്‍ദിയാണ്. പെരുമയില്‍ നിറഞ്ഞിരുന്ന മലബാര്‍ കല്ല്
മണവാട്ടി പെണ്ണൊരുങ്ങി...
വിവാഹനിശ്ചയം കഴിഞ്ഞാല്‍ പിന്നെ കല്യാണനാളുകളെക്കുറിച്ചു വധുവിന്റെ മനസില്‍ ടെന്‍ഷനാണ്. കല്യാണപ്പന്തലിലേക്കു ഒരുങ്ങിയിറങ്ങു
വാഹനം വാങ്ങുമ്പോഴും വില്ക്കുമ്പോഴും ശ്രദ്ധിക്കാം
കോവിഡിന്റ് പശ്ചാത്തലത്തില്‍ സാമൂഹ്യ അകലവും വ്യക്തി സുരക്ഷയും പാലിക്കുന്നതിലേക്കായി പൊതു ഗതാഗത മാര്‍ഗങ്ങള്‍ കഴിയുന്നതും
കാമറക്കണ്ണിലെ പുത്തന്‍ ട്രെന്‍ഡുകള്‍
കുറച്ചുനാള്‍ മുന്‍പാണ്. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസ് കണ്ടക്ടറുടേത് എന്നു തോന്നിക്കുന്ന കുപ്പായമിട്ട യുവമ
അമ്മയുടെ കമല
'ഇന്നു ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ നില്ക്കാന് കാരണക്കാരിയായ സ്ത്രീക്ക്, എന്റെ അമ്മയ്ക്ക്, ശ്യാമള ഗോപാലന് ഹാരിസിന് ഞാ
ദാമ്പത്യം മധുരതരമാക്കാം
മഴവില്‍ നിറമുള്ള സ്വപ്നങ്ങളും മധുരപ്രതീക്ഷകളുമായിട്ടാണ് ഓരോരുത്തരും വിവാഹജീവിതത്തിലേക്കു കടക്കുന്നത്. പുരുഷനു ഭാവിവധുവി
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
ചര്‍മരോഗ ചികിത്സയില്‍ ചാവുകടലും
ബൈബിളിലെ വിവരണമനുസരിച്ച് (ഉല്പത്തി 19) ദൈവം തീയും ഗന്ധകവും വര്‍ഷിച്ചു നശിപ്പിച്ച സോദോം, ഗോമോറ പണങ്ങളുടെ സ്ഥാനത്താണു ചാവ
മനസും ചര്‍മരോഗങ്ങളും
ചര്‍മരോഗമുള്ള വ്യക്തിക്കു മാനസിക പിന്തുണ നല്കുകയെന്നതു പരമപ്രധാനമായ കാര്യമാണ്. ആത്മവിശ്വാസത്തോടെ ചികിത്സയെ നേരിടണം. സോഷ
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മ
ശാരീരികരോഗങ്ങളും മാനസികാരോഗ്യവും
മനസും ശരീരവും രണ്ടും രണ്ടല്ല ഒന്നാണ് എന്ന വസ്തുത പലപ്പോഴും ജനങ്ങള്‍ മനസിലാക്കുന്നില്ല. ശരീരം മുഴുവനും കീറിമുറിച്ചുനോക്കി
അറിഞ്ഞ് ഉപയോഗിക്കാം ഹാന്‍ഡ് സാനിറ്റൈസര്‍
കോവിഡ് 19ന്റെ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വ്യക്തി ശുചിത്വത്തിനു പ്രാധാന്യം നല്‍കികൊണ്ടുള്ള പ്രതി
അനന്തപുരിയുടെ അമരത്ത്
ഓള് സെയിന്റ്സ് കോളജിലെ രണ്ടാം വര്‍ഷ ബിഎസ്സി മാത്തമാറ്റിക്സ് വിദ്യാര്‍ഥിനിയായ ആര്യയെ തേടിയെത്തിയിരിക്കുന്നത് അത്ര ചെറ
യാത്രയില്‍ ഈ രേഖകള്‍ കൈയില്‍ കരുതാം
സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ഇന്ന് വാഹനം ഓടിക്കുന്നവരാണ്. നിങ്ങളുടെ വാഹനം യൂണിഫോമിലുള്ള ഒരു ഉദ്യോഗസ്ഥന് റോഡില്‍
സേവ് ദി ഡേറ്റ്: വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുടെ നായകന്
വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുടെ പ്രാരംഭമായി സേവ് ദി ഡേറ്റ് മാറിയിട്ട് കാലം കുറച്ചായി. പുതിയ പരീക്ഷണങ്ങളിലൂടെ കല്യാണം കളറാക്കാന
നിശബ്ദ വിജയം
തന്റെ അഭിമാനനേട്ടത്തെക്കുറിച്ചു പറയാൻ സോഫിയയ്ക്കു വാക്കുകളില്ലായിരുന്നു. ജന്മനാ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത സോഫി
നേരത്തെയുള്ള ആര്‍ത്തവം: വേണം അമ്മയുടെ കരുതല്‍
ടീനേജ് അഥവാ കൗമാരം എന്നറിയപ്പെടുന്ന 10 വയസു മുതല്‍ 19 വയസുവരെയുള്ള കാലം ഒരു മനുഷ്യന്റെ ജീവിതത്തിലെ വളരെ മനോഹരവും ഊര്ജസ
പങ്കുവയ്ക്കാം, സുഖദു:ഖങ്ങള്‍
ദാമ്പത്യം ഒരു കുടുംബത്തിന്റെ അടിസ്ഥാനം തന്നെ. ഭാര്യാ ഭര്‍തൃബന്ധത്തിന്റെ കരുത്തില്‍ ഊന്നി നില്ക്കുന്നു. പരസ്പരം മനസിലാക
കോവിഡ് ഹണിമൂണ്‍
കോവിഡ് മഹാമാരിയുടെ പ്രഹരത്തില്‍ തിരിച്ചടി നേരി മേഖലകളിലൊന്നാണു ടൂറിസം. ഇതു വിനോദ സഞ്ചാരികളെ മാത്രമല്ല മധുവിധു ആഘോഷിക്കുന
കരുതിയിരിക്കാം, വാഹനാപകടങ്ങളെ
അപകടങ്ങളുടെ അവിചാരിതമായ ആഘാതത്തില്‍ നേരിട്ടോ പരോക്ഷമായോ പെട്ടുപോവാത്തവര്‍ ഉണ്ടാകില്ലല്ലോ. ചിലപ്പോള്‍ അവരവര്‍ക്കു തന്നെയോ
ഒരു വടക്കന്‍ സെല്‍ഫി
വടക്കന്‍ കേരളത്തിലെ മണവാട്ടിമാരെ ഇപ്പോള്‍ കൂടുതല്‍ അഴകുള്ളവരാക്കുന്നത് ഹല്‍ദിയാണ്. പെരുമയില്‍ നിറഞ്ഞിരുന്ന മലബാര്‍ കല്ല്
മണവാട്ടി പെണ്ണൊരുങ്ങി...
വിവാഹനിശ്ചയം കഴിഞ്ഞാല്‍ പിന്നെ കല്യാണനാളുകളെക്കുറിച്ചു വധുവിന്റെ മനസില്‍ ടെന്‍ഷനാണ്. കല്യാണപ്പന്തലിലേക്കു ഒരുങ്ങിയിറങ്ങു
വാഹനം വാങ്ങുമ്പോഴും വില്ക്കുമ്പോഴും ശ്രദ്ധിക്കാം
കോവിഡിന്റ് പശ്ചാത്തലത്തില്‍ സാമൂഹ്യ അകലവും വ്യക്തി സുരക്ഷയും പാലിക്കുന്നതിലേക്കായി പൊതു ഗതാഗത മാര്‍ഗങ്ങള്‍ കഴിയുന്നതും
കാമറക്കണ്ണിലെ പുത്തന്‍ ട്രെന്‍ഡുകള്‍
കുറച്ചുനാള്‍ മുന്‍പാണ്. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസ് കണ്ടക്ടറുടേത് എന്നു തോന്നിക്കുന്ന കുപ്പായമിട്ട യുവമ
അമ്മയുടെ കമല
'ഇന്നു ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ നില്ക്കാന് കാരണക്കാരിയായ സ്ത്രീക്ക്, എന്റെ അമ്മയ്ക്ക്, ശ്യാമള ഗോപാലന് ഹാരിസിന് ഞാ
ദാമ്പത്യം മധുരതരമാക്കാം
മഴവില്‍ നിറമുള്ള സ്വപ്നങ്ങളും മധുരപ്രതീക്ഷകളുമായിട്ടാണ് ഓരോരുത്തരും വിവാഹജീവിതത്തിലേക്കു കടക്കുന്നത്. പുരുഷനു ഭാവിവധുവി
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
ചര്‍മരോഗ ചികിത്സയില്‍ ചാവുകടലും
ബൈബിളിലെ വിവരണമനുസരിച്ച് (ഉല്പത്തി 19) ദൈവം തീയും ഗന്ധകവും വര്‍ഷിച്ചു നശിപ്പിച്ച സോദോം, ഗോമോറ പണങ്ങളുടെ സ്ഥാനത്താണു ചാവ
മനസും ചര്‍മരോഗങ്ങളും
ചര്‍മരോഗമുള്ള വ്യക്തിക്കു മാനസിക പിന്തുണ നല്കുകയെന്നതു പരമപ്രധാനമായ കാര്യമാണ്. ആത്മവിശ്വാസത്തോടെ ചികിത്സയെ നേരിടണം. സോഷ
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മ
ശാരീരികരോഗങ്ങളും മാനസികാരോഗ്യവും
മനസും ശരീരവും രണ്ടും രണ്ടല്ല ഒന്നാണ് എന്ന വസ്തുത പലപ്പോഴും ജനങ്ങള്‍ മനസിലാക്കുന്നില്ല. ശരീരം മുഴുവനും കീറിമുറിച്ചുനോക്കി
അറിഞ്ഞ് ഉപയോഗിക്കാം ഹാന്‍ഡ് സാനിറ്റൈസര്‍
കോവിഡ് 19ന്റെ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വ്യക്തി ശുചിത്വത്തിനു പ്രാധാന്യം നല്‍കികൊണ്ടുള്ള പ്രതി
കോവിഡിനൊപ്പം ജീവിക്കുമ്പോഴുള്ള മാനസികാരോഗ്യം
കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലയളവില്‍ ആരില്‍ നിന്നും രോഗം പകരാം എന്ന ഭീതിയാണ് എല്ലാവര്ക്കും ഉള്ളത്. മ
മനസേ...കൈവിട്ടു പോകല്ലേ
ശാരീരിക പ്രശ്നങ്ങള്‍ പോലെതന്നെ പ്രാധാന്യമേറിയതാണു മാനസികപ്രശ്നങ്ങളും. ആരോഗ്യമുള്ള മനസുള്ളവര്‍ക്കേ ആരോഗ്യമുള്ള ശരീരമുണ്
കൗമാരത്തിലെ പെണ്‍കുട്ടികള്‍: പ്രശ്നങ്ങളും പരിഹാരങ്ങളും
കൗമാരം അഥവാ ടീനേജ് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലഘട്ടംതന്നെയാണ്. കൗമാരത്തിലേക്കു പ്രവേശിച്ച പെണ്‍കുട്ടികള്‍ക്ക് ഈ കാല
മട്ടണ്‍ സ്പെഷല്‍ വിഭവങ്ങള്‍
ആട്ടിറച്ചി കൊണ്ട് ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണ പാചകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈസി മട്ടണ്‍കറി
ചര്‍മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാന്‍
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവവും ഒപ്പം ശരീരത്തെ പൊതിഞ്ഞിരിക്കുന്ന ആവരണവുമാണ് ത്വക്ക്. ശരീരത്തെ പൊതിഞ്ഞു പൊടിപടലങ്
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
ബൗദ്ധിക സ്വത്തവകാശം - അറിയേണ്ടതെല്ലാം
മനുഷ്യന് തന്റെ ബുദ്ധി ഉപയോഗിച്ചു വികസിപ്പിച്ചെടുക്കുന്ന സൃഷ്ടികളില്‍ അതിന്റെ സ്രഷ്ടാവിനു നിയമപരമായ അംഗീകാരത്തോടുകൂടി കൊ
സ്കിന്‍ അലര്‍ജിക്കുള്ള പ്രതിവിധികള്‍
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. അതുകൊണ്ടുതന്നെ ത്വക്കിലുണ്ടാകുന്ന അസുഖങ്ങള്‍ ശാരീരികമായും മാനസികമായും
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മ
മഴക്കാല ചര്‍മ സംരക്ഷണം
ഈര്‍പ്പവും വെള്ളക്കെട്ടും കൊതുകുകളുമാണ് മഴക്കാലത്തെ പ്രധാന വില്ലന്മാര്. ഇവ മൂലം പല ചര്‍മരോഗങ്ങളും മഴക്കാലത്ത് താരതന്മ്യ
Latest News
യുപിയിൽ ആറ് വയസുകാരിയെ മാനസിക രോഗി പീഡിപ്പിച്ചു
ഇരുവൃക്കകളും തകരാറിൽ; സുമനസുകളുടെ കാരുണ്യം പ്രതീക്ഷിച്ച് സിബു
കൊച്ചിയില്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം
പീഡന പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മർദ്ദം; യുപിയിൽ പെൺകുട്ടി ജീവനൊടുക്കി
നിയമസഭാ തെരഞ്ഞെടുപ്പ്; ദലീമയ്ക്കും എം.ബി. രാജേഷിനും ചിത്തരഞ്ജനും സാധ്യത
Latest News
യുപിയിൽ ആറ് വയസുകാരിയെ മാനസിക രോഗി പീഡിപ്പിച്ചു
ഇരുവൃക്കകളും തകരാറിൽ; സുമനസുകളുടെ കാരുണ്യം പ്രതീക്ഷിച്ച് സിബു
കൊച്ചിയില്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം
പീഡന പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മർദ്ദം; യുപിയിൽ പെൺകുട്ടി ജീവനൊടുക്കി
നിയമസഭാ തെരഞ്ഞെടുപ്പ്; ദലീമയ്ക്കും എം.ബി. രാജേഷിനും ചിത്തരഞ്ജനും സാധ്യത
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top