കുളിമുറി വിശേഷങ്ങൾ
കുളിമുറി വിശേഷങ്ങൾ
Wednesday, November 17, 2021 3:42 PM IST
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല. കാശ് എത്ര ചെലവായാലും വീട് നന്നാകണമെന്നതാണ് സ്വപ്ന ഭവനം പൂർത്തിയാക്കുന്ന ഓരോരുത്തരുടെയും ലക്ഷ്യം. അതിനായി കോടികൾ മുടക്കുന്നവരും ഇന്ന് കേരളത്തിൽ സർവസാധാരണമായിരിക്കുന്നു.

സ്വപ്നഭവനത്തിൽ മറ്റേതു ഭാഗം പോലെ ബാത്ത് റൂം ഒരുക്കലും മികച്ചതാക്കുന്നതാണ് നിലവിൽ കണ്ടു വരുന്ന മറ്റൊരു ട്രെൻഡ്. സൗന്ദര്യവും സൗകര്യവും പ്രൗഢിയുമെല്ലാം ഒത്തിണങ്ങുന്ന വീടിനു കിടപിടിക്കുന്നതാകണം ബാത്ത്റൂമും എന്ന ചിന്തയാണ് ഇതിനു പിന്നിൽ.

ടാക്കിയ ടൗവൽ റെയ്ൽസ്, ഷവറിനോടു ചേർന്നു നിറം മാറി വരുന്ന എൽഇഡി ലൈറ്റുകൾ എന്നിവയ്ക്കു പുറമെ മുറിക്കുള്ളിൽ പാട്ടു കേൾക്കാൻ വേണ്ടി വാട്ടർ പ്രൂഫ് സ്പീക്കറുകളിൽ വരെ എത്തിനിൽക്കുന്നു പ്രീമിയം വിഭാഗം.

ഇത്തരം ബാത്ത്റൂമുകളുടെ മറ്റൊരു പ്രത്യേകത കുളിക്കാനായി ഗ്ലാസുകൊണ്ട് പ്രത്യേകം വേർതിരിച്ച സ്ഥലമാണ്. സ്ഥല പരിമിതിയുള്ളവർ ഷവർ കർട്ടനുകൾ ഉപയോഗിച്ചും വേർതിരിക്കുന്നു. പിവിസി, അക്രിലിക് എന്നിവ കൊണ്ടു നിർമിച്ച പല നിറത്തിലും ഡിസൈനിലുമുള്ള ഷവർ കർട്ടനുകൾ വിപണിയിലുണ്ട്. ഈ രീതികൾ, ഇന്ന് വലിയ തോതിൽ പരീക്ഷിക്കുന്നുണ്ട്.

ടൈലുകൾ, കർട്ടനുകൾ, സാനിറ്ററി വെയറുകൾ എന്നിവയിൽ ശ്രദ്ധയൂന്നിയാൽ ആരും കൊതിക്കുന്ന ബാത്ത്റൂമുകൾ നമ്മുടെ ഭവനങ്ങളിലും സാധ്യമാക്കാം. അതിന് അടിസ്ഥാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പരിചയപ്പെടാം.

വലുപ്പം

ബാത്ത്റൂമിന്‍റെ വലുപ്പം ഏറ്റവും കുറഞ്ഞത് 85 ചതുരശ്ര അടിയെങ്കിലും ഉണ്ടായിരിക്കണം. ചെറിയ ബാത്ത്റൂം ആണെ ങ്കിൽപ്പോലും ഡ്രൈ ഏരിയ/ വെറ്റ് ഏരിയ എന്നിങ്ങനെ വേർതിരി ച്ചു നിർത്തുന്നതാണ് നല്ലത്. ഗ്ലാസ് പാർട്ടീഷൻ നൽകാൻ സ്ഥല മില്ലെങ്കിൽ കർട്ടൻ ഉപയോഗിച്ച് വേർതിരിക്കാം.

സ്ഥാനം

കിടപ്പുമുറികളോടു ചേർന്നോ പൊതുവായോ ബാത്ത് റൂമുകൾ ആകാം. ബാത്ത്റൂം വീടിന്‍റെ പുറംഭിത്തിയോടു ചേർന്നു വരികയാണെങ്കിൽ പ്ലംബിംഗ് എളുപ്പമായിരിക്കും.

ഫ്ളോറിംഗ്


ജോയിന്‍റുകൾ കുറച്ചു വലിയ ടൈലോ പ്രകൃതിദത്ത കല്ലുകളോ ഉപയോഗിക്കുന്നത് വൃത്തിയാക്കൽ എളുപ്പമാക്കും. മാത്രമല്ല, ജോയിന്‍റുകൾ കുറയ്ക്കുന്നത് ചെറിയ ബാത്ത് റൂമുകൾക്ക് വലുപ്പം തോന്നാൻ സഹായിക്കും. വലിയ ബാത്ത്റൂമുകളിൽ ചെറിയ ടൈലുകൾ ഉപയോഗിക്കാം.
ബാത്ത്റൂം വാൾ ടൈലുകൾക്കും ഇന്ന് പ്രിയമേറിക്കഴിഞ്ഞു. ബാത്ത്റൂം ടൈലുകൾക്ക് മികച്ച ഓപ്ഷനാണ് പോർസ ലൈൻ, സെറാമിക് ടൈലുകൾ. ജല പ്രതിരോധശേഷി കൂടുതലാണ്. വെള്ളം ആഗിരണം ചെയ്യുന്നതിനാൽ ഈർപ്പത്തെ പ്രതിരോധിക്കുന്നു.

ആക്സസറീസ്

ഒന്നോ രണ്ടോ ചെടികൾ വയ്ക്കുന്നത് ബാത്ത്റൂമിന്‍റെ അന്തരീക്ഷം കൂടുതൽ പ്രസന്നമാകാൻ സഹായിക്കും. ടവൽ, സോപ്പ് ഹോൾഡർ തുടങ്ങിയ ചെറിയ ചെറിയ ഘടകങ്ങൾ ഉപയോഗിച്ച് ബാത്ത്റൂം നിറപ്പകിട്ടാക്കാം.

നിറം

സാനിറ്ററി ഉൽപ്പന്നങ്ങൾ എല്ലാം വെള്ളയോ ഐവറിയോ ആകുന്നതാണ് മുറിക്ക് ക്ലാസ് ലുക്ക് നൽകുക. അതിനു ചേരുന്ന രീതിയിൽ വേണം ടൈലും തിരഞ്ഞെടുക്കാൻ.

ലൈറ്റിംഗ്

ബാത്ത്റൂമിൽ പ്രകാശം പോലെതന്നെ പ്രധാനമാണ് വെന്‍റിലേഷനും. അതുകൊണ്ട് ചെറിയൊരു ഭാഗം ഓപ്പണ്‍ ടു സ്കൈ ആക്കുന്നതു നല്ലതാണ്. വലിയ ജനാലകൾ നൽകുന്നതും ഇതേ ഫലം നൽകും. ജനറൽ ലൈറ്റിംഗ് കൂടാതെ, കണ്ണാടിക്കു മുകളിൽ ഒരു സ്പോട് ലൈറ്റ് കൊടുക്കണം. വെളിച്ചം കണ്ണാടിയിലേക്കല്ല ഉപയോഗിക്കുന്ന ആളുടെ മുഖത്തേക്കു വീഴുന്ന വിധത്തിൽ വേണം ക്രമീകരിക്കാൻ.

ഫർണിഷിംഗ്

വെള്ളം നനഞ്ഞാലും കേടാകാത്ത വെർട്ടിക്കൽ ബ്ലൈൻഡുകളാണ് ബാത്ത്റൂമിലേക്കു നല്ലത്.

സ്റ്റോറേജ്

ടവലും സോപ്പുമെല്ലാം വയ്ക്കാൻ വാഷ്ബേസിനു ചുവടെ ഒരു കബോർഡ് നിർമിക്കാം. വൃത്തിയാക്കി വയ്ക്കാൻ സാധിക്കുമെങ്കിൽ ഓപ്പണ്‍ കബോർഡുകളും ഇപ്പോൾ ട്രെൻഡാണ്. വലിയ ബാത്ത്റൂമുകളോടു ചേർന്ന് ഡ്രസിംഗ് ഏരിയയും ഒരുക്കാം.

ജെറി.എം.തോമസ്