Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നോട്ടർഡാം, നെഗോംബോ... കണ്ണീരും ചോരയും
Thursday, April 25, 2019 11:55 PM IST
ലോകവിചാരം / സെർജി ആന്റണി
ഫ്രാൻസിലെ പുരാതന ദേവാലയമായ നോട്ടർഡാം കത്തീഡ്രലിനു പുറമേ ശ്രീലങ്കയിലെ ലിറ്റിൽ റോം എന്നറിയപ്പെടുന്ന നെഗോംബോ ഉൾപ്പെടെയുള്ള ക്രൈസ്തവ കേന്ദ്രങ്ങളിലും അടുത്ത നാളുകളിൽ ഉയർന്ന തീയും പുകയും ചോരയും കണ്ണീരും ക്രൈസ്തവ സമൂഹത്തിനു തീരാവേദനയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കു നേരേ നടക്കുന്ന അതിക്രമങ്ങളുടെ പരന്പരയിൽ ഏറെ വേദന നിറഞ്ഞ ഏടുകളായി ഈ സംഭവങ്ങൾ.
പൗരാണികതയുടെ പ്രൗഢമായ പാരന്പര്യം പേറുന്ന പാരീസിലെ നോട്ടർഡാം കത്തീഡ്രലിൽ പടർന്നുപിടിച്ച തീ ആ മഹാസൗധത്തിന് സാരമായ കേടുപാടുകളാണുണ്ടാക്കിയത്. ഈ തീപിടിത്തത്തിന് ഉത്തരവാദികളാരാണെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. കത്തീഡ്രലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വൈദ്യുതിത്തകരാറോ മറ്റോ ആവാം കാരണമെന്നു കരുതുന്നവരുമുണ്ട്. പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന കത്തീഡ്രലിൽ പുകവലി നിരോധിച്ചിരുന്നെങ്കിലും ചില ജോലിക്കാർ അതു ലംഘിച്ചതായി സംശയമുണ്ട്. എന്നാൽ ഇത് തീപിടിത്തത്തിനു കാരണമാകില്ലെന്നാണ് പൊതുവേ കരുതുന്നത്.
കത്തീഡ്രലിന്റെ തടിയിൽ തീർത്ത തുലാമുകളും മേൽക്കൂരയുമാണു കൂടുതലായി കത്തിനശിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിച്ചതാണിത്. യൂറോപ്പിൽ ഏറ്റവും കൂടുതലാളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് പുരാതനമായ നോട്ടർഡാം കത്തീഡ്രൽ. കത്തീഡ്രലിന്റെ പുനർനിർമാണത്തിന് വൻതോതിലാണ് സംഭാവനകൾ ഒഴുകുന്നത്. അഞ്ചു വർഷത്തിനുള്ളിൽ പുനരുദ്ധാരണം പൂർത്തിയാക്കുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രഖ്യാപിച്ചിരിക്കുന്നത്.
ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന എട്ടു സ്ഫോടനങ്ങളിൽ നാനൂറോളം പേരാണു കൊല്ലപ്പെട്ടത്. ആദ്യമൊന്നും ആരും ഉത്തരവാദിത്വമേറ്റെടുത്തില്ലെങ്കിലും ചൊവ്വാഴ്ചയോടെ ഐഎസ് രംഗത്തെത്തി. ഐഎസീന്റ പ്രചാരണ ജിഹ്വയായ അമാഖ് വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ചാവേറുകളുടെ പേരുവിവരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും ലക്ഷ്യം ഏതായിരുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അബു ഹംസ എന്നയാളാണ് കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളിയിൽ ചാവേറായത്. നെഗോംബോയിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ ചാവേർ അബു ഖലീൽ എന്നയാളാണ്. ഇവരുടെ ഫോട്ടോയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോട്ടോയിൽ എട്ടുപേരുണ്ട്. ഒരാൾ മാത്രം മുഖം മറച്ചിട്ടില്ല.
ശ്രീലങ്കയിലെ മുസ്ലിം നേതാക്കൾ തന്നെ ഇത്തരമൊരു ആക്രമണ സാധ്യതയെക്കുറിച്ചു ഗവൺമെന്റിനു മുന്നറിയിപ്പു കൊടുത്തിരുന്നുവെന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത. പ്രാദേശിക മുസ്ലിം ഗ്രൂപ്പായ നാഷണൽ തൗഹീത് ജമാഅത്ത് നേതാവ് സഹ്റാൻ ഹാഷിമിനെതിരേ ശ്രീലങ്കൻ മുസ്ലിം കൗൺസിൽ വൈസ് പ്രസിഡന്റ് ഹിൽമി അഹമ്മദ് പ്രാദേശിക ഭരണകൂടത്തിന് മൂന്നു വർഷം മുന്‍പുതന്നെ പരാതി നൽകിയിരുന്നു. ഇപ്പോഴത്തെ ആക്രമണത്തിനു പിന്നിൽ ഹാഷിമിന്റെ ബുദ്ധിയും പ്രവർത്തിച്ചിട്ടുണ്ടെന്നാണ് ഇന്റലിജലൻസ് വൃത്തങ്ങൾ കണക്കാക്കുന്നത്. പ്രാദേശിക മുസ്ലിം സമൂഹം ഹാഷിമിനെ വലിയ കുഴപ്പക്കാരനായാണു കണക്കാക്കിയിരുന്നത്.
ശ്രീലങ്കയിൽ മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ സാധാരണമല്ല. വംശീയമായ പോരാട്ടങ്ങൾ ആ രാജ്യത്തു പതിവാണെങ്കിലും ഇപ്പോഴത്തെ ആക്രമണത്തിനു പിന്നിലുള്ള ലക്ഷ്യം ദുരൂഹമായിരിക്കുന്നു.
ഇറാനെ ഒതുക്കാൻ
ഇറാനെതിരേ അമേരിക്ക ഉപരോധ നടപടികൾ കടുപ്പിക്കുന്നു. തങ്ങൾ കൈയുംകെട്ടിയിരിക്കുമെന്നു കരുതേണ്ടെന്ന് ഇറാൻ അമേരിക്കയ്ക്കു മുന്നറിയിപ്പു നൽകുന്നു. ഇറാനിൽനിന്ന് ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയും ചൈനയുമുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അമേരിക്ക നൽകിയിരിക്കുന്ന ഇളവ് പിൻവലിച്ചതാണ് സ്ഥിതി ഗുരുതരമാക്കിയത്.
ഇറാന്റെ കരുത്ത് അവരുടെ എണ്ണ ഉത്പാദനമാണ്. അതു തകർത്താൽ മാത്രമേ ഇറാനെ വരുതിയിൽ നിർത്താനാവൂ എന്ന് അമേരിക്കയ്ക്കു ബോധ്യമുണ്ട്.
ഇറാൻ തങ്ങളുടെ ആണവപരീക്ഷണങ്ങൾ പരിമിതപ്പെടുത്താമെന്നു സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് അമേരിക്ക എണ്ണ കയറ്റുമതിക്ക് ഉപരോധം ഇളവു ചെയ്തത്. എന്നാൽ, കരാറിനെ മാനിക്കുന്നില്ലെന്നു കണ്ട അമേരിക്ക ഉപരോധം വീണ്ടും കർശനമാക്കി.
ജപ്പാൻ, ദക്ഷിണ കൊറിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി നേരത്തേതന്നെ കാര്യമായി വെട്ടിക്കുറച്ചിരുന്നു. ക്രൂഡോയിലിനു പകരം സംസ്കരിച്ച എണ്ണയും മറ്റു പെട്രോകെമിക്കൽ ഉത്പന്നങ്ങളും വിപണിയിലെത്തിച്ച് പിടിച്ചു നിൽക്കാനാണ് ഇറാൻ ഇപ്പോൾ ശ്രമിക്കുന്നത്.
ഉപരോധം കർശനമാക്കുന്നത് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ കാര്യമായി ബാധിക്കും. ഇറാക്കും സൗദി അറേബ്യയും കഴിഞ്ഞാൽ ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാനിൽനിന്നാണ്. അതു നിർത്തേണ്ടിവന്നാൽ കൂടുതൽ വിലയ്ക്ക് എണ്ണ വാങ്ങേണ്ടിവരും. പെട്രോളിനും പാചകവാതകത്തിനുമൊക്കെ അധികം വൈകാതെ ജനം കൂടുതൽ വില നൽകേണ്ടിവരുമെന്നു സാരം.
പുടിനെ പിടിക്കാൻ കിം
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉനും തമ്മിലുണ്ടാക്കിയ ആണവനിരായുധീകരണ കരാർ ചരിത്ര സംഭവമെന്നൊക്കെ കൊട്ടിഘോഷിക്കപ്പെട്ടെങ്കിലും കാര്യങ്ങളൊന്നും ഉദ്ദേശിച്ചപോലെ നടക്കുന്നില്ല. ഇതിനിടെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി കൈകോർത്ത് അടുത്ത തന്ത്രമൊരുക്കുകയാണ് കിം.
റഷ്യയുടെ പിന്തുണ തേടി കിം കഴിഞ്ഞദിവസം അവിടെയെത്തി. നിവൃത്തികെട്ടാണ് കിം റഷ്യയിലെത്തിയിരിക്കുന്നതെന്നു കരുതുന്നവരുണ്ട്. ആണവകരാർ വേണ്ടവിധം പാലിക്കാത്തതിനാൽ ഉത്തര കൊറിയയുടെ മേലുള്ള ഉപരോധം ഇപ്പോഴും തുടരുകയാണ്. ഇത് ഉത്തര കൊറിയയെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.
പണ്ടേ ദുർബലമായ സന്പദ്ഘടന കൂടുതൽ കുഴപ്പത്തിലേക്കു കൂപ്പുകുത്തുകയാണ്. വിദേശ നാണ്യ ശേഖരം ഗണ്യമായി കുറഞ്ഞു. ഉത്തരകൊറിയയ്ക്കെതിരേയുള്ള അമേരിക്കൻ ഉപരോധം ഇളവു ചെയ്യണമെന്ന് രക്ഷാസമിതി അംഗങ്ങളായ റഷ്യയും ചൈനയും പല തവണ ആവശ്യപ്പെട്ടെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല. ഇക്കാര്യത്തിൽ രക്ഷാസമിതിയിൽ കുറെക്കൂടി ശക്തമായി വാദിക്കണമെന്നു കിം പുടിനോട് ആവശ്യപ്പെടും.
റഷ്യയിൽനിന്നു കൂടുതൽ ഭക്ഷ്യവസ്തുക്കളും ഉത്തര കൊറിയ തേടുന്നുണ്ട്. എന്നാൽ, പുടിൻ ഇതിനോടെല്ലാം എത്രമാത്രം അനുകൂലമായി പ്രതികരിക്കുമെന്നു വ്യക്തമല്ല. അമേരിക്കയെ പ്രത്യക്ഷത്തിൽ പിണക്കാൻ റഷ്യയും ചൈനയും അത്രകണ്ടു താത്പര്യപ്പെടുന്നുമില്ല. വ്യാപാര താത്പര്യങ്ങളാണു പ്രധാനം. ഉത്തര കൊറിയയുടെ വിദേശ വ്യാപാരത്തിൽ 90 ശതമാനവും ചൈനയുമായാണ്.
ഇനി ഒറിജിനൽ പ്രസിഡന്റ്
പ്രസിഡന്റായി അഭിനയിച്ചയാൾ തെരഞ്ഞെടുപ്പിലൂടെ യഥാർഥ പ്രസിഡന്റായി. അപ്രതീക്ഷിതമായിരുന്നു വ്ളാദിമിർ സെലൻസ്കിയുടെ വരവ്. ഹാസ്യതാരമായി മിനിസ്ക്രീനിൽ തിളങ്ങിയ സെലൻസ്കി ഇപ്പോൾ യുക്രെയിനിലെ പ്രസിഡന്റാണ്.
വൻ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ആഭ്യന്തര യുദ്ധവും സാമൂഹ്യ അനീതികളും കൊടികുത്തിവാഴുന്ന യുക്രെയിനെ കരകയറ്റാൻ ഈ ഹാസ്യ താരത്തിനു കഴിയുമോ എന്നു കാലം തെളിയിക്കും.
41 വയസുള്ള സെലൻസ്കിക്കു രാഷ്ട്രീയത്തിൽ കാര്യമായ പാരന്പര്യമൊന്നും അവകാശപ്പെടാനില്ല. ആകെയുള്ള പരിചയം ടെലിവിഷനിൽ പ്രസിഡന്റായി അഭിനയിച്ച അനുഭവം മാത്രം.
പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ഉന്നത സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങൾ നിർണായകമാണ്. ഭരണത്തിൽ കൂടെക്കൂട്ടുന്ന ടീം എത്രമാത്രം മെച്ചപ്പെട്ടതാകും എന്നാണു നീരീക്ഷകർ കാത്തിരിക്കുന്നത്.
റഷ്യയുമായി കടുത്ത ശത്രുതയിലാണ് യുക്രെയിൻ. സെലൻസ്കിയെ അദ്ദേഹത്തിന്റെ വിജയത്തിൽ അഭിനന്ദിക്കാൻ പോലും റഷ്യൻ പ്രസിഡന്റ് പുടിൻ തയാറായില്ല. തെരഞ്ഞെടുപ്പിന്റെ സാധുതയെക്കുറിച്ചു സംശയമുണ്ടെന്നാണു പുടിന്റെ വക്താവ് പറഞ്ഞത്. പക്ഷേ, റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനാവും തന്റെ ശ്രമമെന്നാണ് സെലൻസ്കി പറയുന്നത്.
അമേരിക്കൻ പ്രസിഡന്റ് ട്രംപും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും സെലൻസ്കിയെ നേരിട്ടു വിളിച്ച് അഭിനന്ദനം അറിയിച്ചു. റഷ്യൻ ചായ്വുണ്ടായിരുന്ന യുക്രെയ്ൻ ഭരണകൂടത്തെ അഞ്ചു വർഷം മുന്‍പ് രക്തരൂഷിതമായൊരു കലാപത്തിലൂടെയാണ് പുറത്താക്കിയത്. ഇതേത്തുടർന്ന് ക്രിമിയയെ റഷ്യ ആക്രമിച്ചു. അവിടെയുള്ള കലാപകാരികൾക്ക് പിന്തുണ നൽകി. പോരാട്ടത്തിൽ ആയിരക്കണക്കിനാളുകളാണു കൊല്ലപ്പെട്ടത്. റഷ്യയോടു ഇടയാതെ രാജ്യത്തെ രക്ഷപ്പെടുത്താനാണു സെലൻസ്കിയുടെ ശ്രമം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
സ്വാതി മലിവാളിന്റെ പരാതി: ബിഭവ് കുമാർ അറസ്റ്റിൽ; പിടിയിലായത് കേജരിവാളിന്റെ വീട്ടിൽനിന്ന്
പത്തുവയസുകാരി പനി ബാധിച്ച് മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം
മമത ബിജെപിയിലേക്ക് പോകുമെന്ന പരാമര്‍ശം: അധിര്‍ രഞ്ജന്‍ ചൗധരിക്ക് ഖാര്‍ഗെയുടെ താക്കീത്
മലപ്പുറം മക്കരപറമ്പിൽ വന്‍ അഗ്നിബാധ; ഫർണിച്ചർ കട കത്തിനശിച്ചു
കണ്ണൂരില്‍ ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം
Latest News
സ്വാതി മലിവാളിന്റെ പരാതി: ബിഭവ് കുമാർ അറസ്റ്റിൽ; പിടിയിലായത് കേജരിവാളിന്റെ വീട്ടിൽനിന്ന്
പത്തുവയസുകാരി പനി ബാധിച്ച് മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം
മമത ബിജെപിയിലേക്ക് പോകുമെന്ന പരാമര്‍ശം: അധിര്‍ രഞ്ജന്‍ ചൗധരിക്ക് ഖാര്‍ഗെയുടെ താക്കീത്
മലപ്പുറം മക്കരപറമ്പിൽ വന്‍ അഗ്നിബാധ; ഫർണിച്ചർ കട കത്തിനശിച്ചു
കണ്ണൂരില്‍ ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top