Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മനുഷ്യവിമോചന പോരാട്ടങ്ങൾ അവസാനിക്കുന്നില്ല
Tuesday, April 30, 2019 11:46 PM IST
1886-ൽ ഷിക്കാഗോ തെരുവീഥികളിൽ അവകാശസമരത്തിനിടെ ജീവൻ ബലിയർപ്പിച്ച തൊഴിലാളികളുടെ ഓർമയ്ക്കായി മേയ് ഒന്നിനു ലോകമെങ്ങും തൊഴിലാളിദിനമായി ആചരിച്ചുവരുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യദശകം വരെ തൊഴിലാളികൾ വലിയ തോതിൽ ചൂഷണം ചെയ്യപ്പെടുന്ന സ്ഥിതിയാണു ലോകത്തുണ്ടായിരുന്നത്. ഫാക്ടറികളിലും കൽക്കരിഖനികളിലും മറ്റു തൊഴിൽ സങ്കേതങ്ങളിലും പതിനാറു മണിക്കൂർവരെ ജോലിയെടുക്കേണ്ടിവരികയും അല്പമൊന്നു വിശ്രമിച്ചാൽ ചാട്ടവാറടിയേൽക്കുകയും ചെയ്യുന്ന അവസ്ഥ. ആ സ്ഥിതിയിൽനിന്ന് ഒരു ദിവസത്തെ ജോലി എട്ടു മണിക്കൂറായി നിജപ്പെടുത്തുന്ന തൊഴിൽ നിയമവും അനുബന്ധ വ്യവസ്ഥകളും പരിരക്ഷകളുമുണ്ടായി.
ജോലിസമയം എട്ടുമണിക്കൂറായി നിജപ്പെടുത്താനുള്ള സമരത്തിന്റെ ഭാഗമായുള്ള ഒരു വലിയ പ്രതിഷേധറാലി 1886 മേയ് ഒന്നിന് അമേരിക്കയിൽ ഷിക്കാഗോയിലെ ഹേ മാർക്കറ്റ് സ്ക്വയറിൽ സംഘടിപ്പിക്കപ്പെട്ടു. ഇതിനിടെ ഹേ മാർക്കറ്റിൽ വലിയ സ്ഫോടനമുണ്ടായി. പോലീസ് വെടിവയ്പിൽ ആറു തൊഴിലാളികൾ മരിച്ചു. പലയിടത്തും തൊഴിലാളികളും പോലീസും തമ്മിൽ ഏറ്റുമുട്ടി. ആറു തൊഴിലാളികളെ കുറ്റവാളികളായി വിധിച്ചു തൂക്കിലേറ്റി. ഇതിന്റെ പ്രതിഷേധം ലോകമെങ്ങും അലയടിച്ചു.
"സർവരാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ’ എന്ന ആഹ്വാനം ലോകനഗരങ്ങളിലെങ്ങുമുയർന്നു. 1889-ൽ ഫ്രഡറിക് ഏംഗൽസിന്റെ നേതൃത്വത്തിൽ ലോക സോഷ്യലിസ്റ്റ് പാർട്ടികളുടെ അന്തർദേശീയ സമ്മേളനം പാരീസിൽ ചേർന്നു. അവിടെവച്ച് എട്ടുമണിക്കൂർ ജോലി എന്നത് സർവലോക തൊഴിലാളി നിയമമായി അംഗീകരിക്കപ്പെടുകയും മേയ് ഒന്നു ലോക തൊഴിലാളിദിനമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.
മിക്ക കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് രാജ്യങ്ങളിലും മേയ്ദിനം പ്രധാന അവധി ദിനമാണ്. മേയ്ദിനത്തെ കമ്യൂണിസ്റ്റുകാർ ഏറ്റെടുത്തതോടെ പല മുതലാളിത്ത രാജ്യങ്ങളിലും തൊഴിലാളി ദിനം ആചരിക്കുന്ന ദിനം മാറി. അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, നെതർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ മറ്റൊരു ദിവസമാണു തൊഴിലാളി ദിനമായി ആചരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി മേയ്ദിനം ആചരിച്ചത് 1923 മേയ് ഒന്നിനു ചെന്നൈയിലായിരുന്നു. 1957 മുതൽ കേരളത്തിൽ മേയ് ഒന്ന് പൊതുഒഴിവുദിനമാണ്.
ഒന്നേകാൽ നൂറ്റാണ്ടുമുമ്പ് ഷിക്കാഗോയിൽ പ്രക്ഷോഭം നടത്തിയ തൊഴിലാളികളുടെ അവസ്ഥയല്ല ഇന്നത്തെ തൊഴിലാളികളുടേത്. ജോലിസമയത്തിലും തൊഴിലിടങ്ങളിലെ അവസ്ഥയിലും സേവന - വേതന വ്യവസ്ഥകളിലുമെല്ലാം വലിയ പുരോഗതിയുണ്ടായി. മനുഷ്യാവകാശങ്ങൾ പാലിക്കപ്പെടുന്ന സ്ഥിതി വന്നു. എങ്കിലും അസംഘടിത മേഖലയിൽ തൊഴിൽ ചൂഷണങ്ങൾ പല തലങ്ങളിലും രൂപങ്ങളിലും ഇന്നും നിലനില്‍ക്കുന്നുണ്ട് എന്നതും വസ്തുത. നവ ഉദാരവത്കരണത്തിന്റെ ഇക്കാലത്ത് തൊഴിലിനോടും തൊഴിൽ നിയമങ്ങളോടുമുള്ള സമീപനം മാറിവരികയാണ്.
ജീവസന്ധാരണത്തിനായി അധ്വാനിക്കുന്ന മനുഷ്യരുടെ അന്തസും അവകാശങ്ങളും ഉയർത്തിപ്പിടിക്കുന്നതിനുവേണ്ടിയുള്ള ആഹ്വാനമാണ് മേയ്ദിനാചരണത്തിന്റെ അന്തഃസത്ത. പണ്ടത്തെ തൊഴിലാളികളെപ്പോലെ ഇന്നത്തെ കർഷകർ തങ്ങളുടെ തൊഴിലിടങ്ങളിൽ ജീവൻ നിലനിർത്തുന്നതിനുള്ള വരുമാനത്തിനായി അത്യധ്വാനം ചെയ്യുകയാണ്. കാർഷികോത്പന്നങ്ങളുടെ വിലയിടിവും കടക്കെണിയും മൂലം ആത്മഹത്യയെ വരെ ആശ്രയിക്കേണ്ട ഗതികേടിലാണു പലരും. ചൂഷകരുടെ പുതിയ അവതാരങ്ങൾ പുത്തൻ കുരുക്കുകളൊരുക്കി കാത്തുനിൽക്കുമ്പോൾ ഇന്ത്യയിലെ കർഷക സമൂഹത്തിന്റെ നിലനില്പു തന്നെ പ്രതിസന്ധിയിലാകുന്നു.
കേരളത്തിലെ റബർ കർഷകരും മഹാരാഷ്ട്രയിലെ ഉള്ളി കർഷകരും ഗുജറാത്തിലെ ഉരുളക്കിഴങ്ങു കർഷകരുമെല്ലാം നഷ്ടപ്പെടാൻ കൈവിലങ്ങുകളല്ലാതെ മറ്റൊന്നുമില്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ. എവിടെയാണു വാഗ്ദത്തഭൂമിയെന്ന് അവർ അധികാരി വർഗത്തോടു ചോദിക്കുന്നു. വിത്തിന്റെയും പാട്ടകൃഷിയുടെയും വായ്പാക്കുരുക്കിന്റെയുമൊക്കെ രൂപത്തിൽ ഇതിനിടെ അവർക്കു പുതിയ വിലങ്ങുകൾ ഒരുങ്ങുകയാണ്.
ലെയ്സ് നിർമിക്കാൻ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്ത കർഷകരോട് പെപ്സികോ എന്ന കുത്തകക്കന്പനി നഷ്ടപരിഹാരം ആവശ്യപ്പെട്ടയിടംവരെയെത്തി പുതിയ കാലത്തെ അധീശത്വതത്രങ്ങൾ. ഗുജറാത്തിലെ സബർകന്ദ, ആരവല്ലി ജില്ലകളിലെ കർഷകർക്കെതിരേ കേസ് കൊടുത്ത പെപ്സിക്കോ ഓരോരുത്തരോടും 1.05 കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
പെപ്സികോ ലെയ്സ് നിർമിക്കാൻ ഉപയോഗിക്കുന്ന എഫ്എൽ 2027 ഇനം ഉരുളക്കിഴങ്ങിന്റെ അവകാശം, പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് ആക്ട് 2001 പ്രകാരം ആ കന്പനിക്കാണ്. 2009ൽ പഞ്ചാബിലെ കർഷകരെ ഉപയോഗിച്ചാണ് പെപ്സികോ കന്പനി ഇതിന്റെ ഉത്പാദനം തുടങ്ങിയത്. കന്പനിക്കു മാത്രമേ ഉരുളക്കിഴങ്ങ് വിൽക്കാവൂ എന്ന വ്യവസ്ഥയിലാണ് അന്നു വിത്തു വിതരണം ചെയ്തത്. ഇതു പിന്നീടു ഗുജറാത്തിലേക്ക് എത്തുകയും കർഷകർ കൃഷിക്ക് ഉപയോഗിക്കുകയും ചെയ്തു. ഇതിനെതിരേയാണ് കന്പനി നിയമനടപടി സ്വീകരിച്ചത്.
കർഷകർ ഇങ്ങനെ ചങ്ങലകളിൽ തളയ്ക്കപ്പെടുമ്പോൾ വിമോചനത്തിനുള്ള പുതിയ ആഹ്വാനങ്ങൾ ഏതെങ്കിലും കോണുകളിൽനിന്ന് ഉയരാതിരിക്കില്ല. ഓരോ തൊഴിൽ ചെയ്യുന്നവർക്കും ചെയ്യുന്ന ജോലിക്കനുസൃതമായി നീതിപൂർവകമായ വേതനം അഥവാ വരുമാനം ലഭിക്കണം. രാജ്യത്തെ ജനങ്ങളെ തീറ്റിപ്പോറ്റാൻ കഠിനാധ്വാനം ചെയ്യുന്ന കർഷകരുടെ ക്ഷേമം ഉറപ്പുവരുത്തേണ്ടതു രാജ്യത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്. ഇത്തരം ഓർമപ്പെടുത്തലുകൾക്കു വേണ്ടിയുള്ളതു കൂടിയാണു മേയ്ദിനാചരണം.
സജി സിറിയക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
സഹോദരങ്ങൾ മുങ്ങിമരിച്ചു
അഡ്രിയാൻ ലൂണയുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് നീട്ടി
നടുറോഡിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്തു
മേയര്‍ - കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം: ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം
Latest News
സഹോദരങ്ങൾ മുങ്ങിമരിച്ചു
അഡ്രിയാൻ ലൂണയുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് നീട്ടി
നടുറോഡിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്തു
മേയര്‍ - കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം: ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top