Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
അമേരിക്കയിൽ അങ്കത്തട്ടൊരുങ്ങുന്നു
Tuesday, April 30, 2019 11:50 PM IST
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തവർഷം നടക്കാനിരിക്കേ സ്ഥാനാർഥികളാകാൻ ആഗ്രഹിക്കുന്നവർ ഓരോരുത്തരായി രംഗത്തെത്തിത്തുടങ്ങി. ഇന്ത്യൻ വംശജയായ കമല ഹാരിസു ൾപ്പെടെ നിരവധി പേർ ഇതിനോടകം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചുകഴിഞ്ഞു. ഡെമോക്രാറ്റിക് കക്ഷിയിൽനിന്നുതന്നെ ഇരുപതോളം പേരുണ്ട്. ഏറ്റവുമൊടുവിൽ രംഗത്തെത്തിയ മുൻ വൈസ് പ്രസിഡന്റുകൂടിയായ ജോ ബൈഡൻ എന്ന വിളിപ്പേരുള്ള ജോസഫ് ബൈഡൻ ഏറെ ശ്രദ്ധിക്കപ്പെടുന്ന സ്ഥാനാർഥിയായി.
പിന്തുണ സംബന്ധിച്ച പ്രാഥമിക കണക്കെടുപ്പിൽ ജോ ബൈഡൻ ഒന്നാം സ്ഥാനത്താണ്. സ്വതന്ത്ര സെനറ്ററായ ബെർണി സാൻഡേഴ്സാണു രണ്ടാമത്. ഈ നില മാറിമറിയാം. എഴുപത്താറുകാരനായ ബൈഡൻ ഡെമോക്രാറ്റിക് കക്ഷിയിലെ വളരെ സീനിയറായ നേതാവാണ്. അര നൂറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവസന്പത്തിനുടമ. ഭരണരംഗത്തും പാർലമെന്ററി രംഗത്തും മികവു തെളിയിച്ചയാൾ. ഇപ്പോൾ മത്സരരംഗത്തുള്ളവരിൽ ഏറ്റവും പ്രായംകൂടിയയാളും ബൈഡനാണ്. തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച ട്വീറ്റിനോടൊപ്പം മൂന്നര മിനിറ്റ് ദൈർഘ്യമുള്ളൊരു വീഡിയോയും ബൈഡൻ പോസ്റ്റ് ചെയ്തിരുന്നു.
ബറാക് ഒബാമ പ്രസിഡന്റായിരുന്ന എട്ടു വർഷക്കാലവും വൈസ് പ്രസിഡന്റ് പദവി വഹിച്ച ജോ ബൈഡൻ ഒബാമ കെയർ പദ്ധതിയെ ശക്തമായി പിന്തുണച്ചിരുന്നു. പക്ഷേ അമേരിക്കയുടെ മുന്നേറ്റത്തിനായി വ്യക്തമായൊരു സാന്പത്തിക പദ്ധതിയൊന്നും ബൈഡൻ മുന്നോട്ടുവച്ചിട്ടില്ല. അതെന്തായാലും സ്ഥാനാർഥിത്വ പ്രഖ്യാപനത്തിനുശേഷം ഒരു ദിവസത്തിനുള്ളിൽത്തന്നെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് 63 ലക്ഷം ഡോളറാണു വീണത്.
അട്ടിമറികളൊന്നും ഉണ്ടായില്ലെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആയിരിക്കും എന്നാണു കരുതപ്പെടുന്നത്. ട്രംപിനു നാലുവർഷംകൂടി തുടർഭരണം നൽകുന്നത് വളരെ അപകടമാണെന്നും അത് അമേരിക്കയുടെ സ്വത്വം തന്നെ ഇല്ലാതാക്കുമെന്നും ബൈഡൻ തന്റെ വീഡിയോയിൽ പറയുന്നു.
പതിവുപോലെ ട്രംപ് ബൈഡന്റെ സ്ഥാനാർഥിത്വത്തെയും പുച്ഛിച്ചു തള്ളി. അദ്ദേഹത്തി ന്റെ മാനസികാരാഗ്യത്തിൽ സംശയം പ്രകടിപ്പിച്ചുകൊണ്ടുള്ള ചില പരാമർശങ്ങളാണു ട്രംപ് ട്വിറ്ററിൽ കുറിച്ചത്.
ഞെട്ടൽ വിട്ടുമാറാതെ
ശ്രീലങ്കയിലെ ക്രൈസ്തവ കൂട്ടക്കുരുതിയുടെ ഞെട്ടൽ വിട്ടുമാറുംമുന്‍പേ മറ്റു ചില സ്ഥലങ്ങളിൽനിന്നും സമാനമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലെ ഒരു ക്രൈസ്തവ ആരാധനാലയത്തിൽ കഴിഞ്ഞയാഴ്ചയുണ്ടായ ആക്രമണത്തിൽ, പ്രാർഥനയിൽ പങ്കെടുക്കുകയായിരുന്ന നാലു പേരും ഒരു പാസ്റ്ററും കൊല്ലപ്പെട്ടു. സൗവും പ്രവിശ്യയിലെ സിൽഗാഡ്ജി മേഖലയിലായുന്നു സംഭവം. അവിടെയുള്ള പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലാണ് ആക്രമണം നടന്നത്.
കഴിഞ്ഞ നാലു വർഷമായി ബുർക്കിന ഫാസോയിലെ വിവിധ സ്ഥലങ്ങളിൽ ജിഹാദി ആക്രമണം നട ക്കുന്നു. വിവിധ ജിഹാദി ഗ്രൂപ്പുകൾ ആ രാജ്യത്തു പ്രവർത്തിക്കുന്നുണ്ട്. തീവ്ര ആശയങ്ങളാണ് ഇവർ പ്രചരിപ്പിക്കുന്നത്. അമേരിക്കയിലെ കലിഫോർണിയയിലുള്ള സിനഗോഗിൽ പത്തൊന്പതുകാരൻ നടത്തിയ വെടിവയ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ആറു മാസം മുന്‍പാണ് പിറ്റ്സ്ബർഗിലുള്ള മറ്റൊരു യഹൂദ സിനഗോഗിൽ ആക്രമണമുണ്ടായത്. അന്ന് 11 പേർ കൊല്ലപ്പെട്ടു. അമേരിക്കയിൽ യഹൂദ സമൂഹത്തിനുനേരേ നടന്ന ഏറ്റവും രൂക്ഷമായ ആക്രമണമായിരുന്നു അത്.
ഓഫർ ഒരുമിച്ച്
വിദേശ സർവകലാശാലകളിൽ പഠിക്കാൻ വിദ്യാർഥികളുടെ തിരക്കാണെപ്പോഴും. ചില വിദേശ സർവകലാശാലകൾ സ്കോളർഷിപ്പുകളും നൽകന്നു. എന്നാൽ അവിടെയൊക്കെ അഡ്മിഷൻ കിട്ടുകയെന്നാൽ കഠിനവഴികൾ താണ്ടേണ്ടിവരും. പക്ഷേ ഇതാ ഒരു ഇന്ത്യൻ പെൺകുട്ടിക്ക് ഒന്നല്ല, ഏഴ് പ്രശസ്ത അമേരിക്കൻ സർവകലാശാലകളിൽനിന്ന് ഒരേസമയം അഡ്മിഷൻ കോൾ ലെറ്റർ.
പതിനേഴു വയസുള്ള സിമോണെ നൂറാലി എന്ന ഇന്ത്യൻ വിദ്യാർഥിനിയാണീ മിടുക്കി. ഇപ്പോൾ ദുബായിലാണു താമസം. പ്രശസ്തമായ ഐവി ലീഗ് സ്കൂളുകളും ജോൺസ് ഹോപ്കിൻസ് സർവകലാശാല, ജോർജ് വാഷിംഗ്ടൺ സർവകലാശാല തുടങ്ങിയ പ്രശസ്തമായ പല സർവകലാശാലകളും ഈ പട്ടികയിലുണ്ട്. അഡ്മിഷനുള്ള അപേക്ഷയോടൊപ്പം ചില ഉപന്യാസങ്ങളും തയാറാക്കി നല്കേണ്ടതുണ്ടായിരുന്നു. സിമോണെ തന്റെ ജീവിതാനുഭവങ്ങളും ആശയഗതികളും മനോഹരമായ ഭാഷയിൽ തയാറാക്കി അയച്ചു. ഈ തുറന്ന സമീപനവും ആഴത്തിലുള്ള ആശയപ്രകാശനവും സർവകലാശാലാ അധികൃതർക്ക് ഏറെ ഇഷ്ടപ്പെട്ടു.
സൂപ്പർ സ്റ്റാർ വീണ്ടും വേദിയിൽ
നികുതി വെട്ടിപ്പിന്റെ പേരിൽ ചൈനീസ് അധികൃതരുടെ നടപടിയെത്തുടർന്ന് പൊതുവേദികളിൽനിന്നു വിട്ടുനിന്ന ചൈനീസ് സൂപ്പർ സ്റ്റാർ ഫാൻ ബിംഗ്ബിംഗ് വീണ്ടും രംഗത്തെത്തി.
ഒരു വർഷത്തോളമായി അജ്ഞാതവാസത്തിലായിരുന്ന ഫാൻ മോഡലിംഗിലും സജീവമായിരുന്നു. മികച്ച ഗായികയുമാണ്. ഒരു ഹോളിവുഡ് ചിത്രത്തിലും അവർ അഭിനയിച്ചു. ചൈനീസ് സിനിമയിൽ ലേഡി സൂപ്പർസ്റ്റാറായിരുന്ന ഫാൻ സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു. പൊതുവേദികളിൽനിന്നു മാത്രമല്ല, സമൂഹമാധ്യമങ്ങളിൽനിന്നും അവർ അകന്നുനിന്നു. കഴിഞ്ഞ മേയ് മാസത്തിനുശേഷം അവർ എവിടെയെന്നതിനെക്കുറിച്ചു യാതൊരു വിവരവും പുറംലോകത്തിനില്ലായിരുന്നു. പല കിംവദന്തികളും പ്രചരിച്ചു. അവസാനം ഫാൻ നേരിട്ടു രംഗത്തെത്തി. തന്റെ അഭാവത്തെത്തുടർന്നുള്ള തെറ്റിദ്ധാരണകൾക്ക് വിരാമമിട്ടു. കഴിഞ്ഞയാഴ്ച ഒരു പൊതുപരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് അവർ രഹസ്യവാസം അവസാനിപ്പിച്ചത്.
കഠിനമീ വോട്ടെടുപ്പ്
കേരളത്തിൽ പൊതുതെരഞ്ഞെടുപ്പു ദിവസം വോട്ടു ചെയ്യാൻ വന്നവരിൽ ഒന്‍പതുപേരാണു കുഴഞ്ഞുവീണു മരിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ആർക്കും അത്രവലിയ പ്രശ്നമുണ്ടായില്ല. അതേസമയം, ഈയിടെ പൊതുതെരഞ്ഞെടുപ്പു നടന്ന ഇന്തോനേഷ്യയിൽ തെരഞ്ഞെടുപ്പു ജോലികളിൽ ഏർപ്പെട്ട 270 ജീവനക്കാരാണത്രേ മരിച്ചത്.
ഈ മരണമെല്ലാം തെരഞ്ഞെടുപ്പു ദിനത്തിലായിരുന്നില്ല. പക്ഷേ, തെരഞ്ഞെടുപ്പു ദിനത്തിലെ ഉറക്കമിളപ്പും കഠിനാധ്വാനവുമാണ് അവരുടെ ജീവനെടുത്തത്. കഴിഞ്ഞ ഏപ്രിൽ 17നായിരുന്നു വോട്ടെടുപ്പ്. ഒറ്റ ദിവസം കൊണ്ടു വോട്ടെടുപ്പ് പൂർത്തിയായി. ഇന്ത്യയിലെപ്പോലെ വോട്ടിംഗ് യന്ത്രമൊന്നുമല്ല അവർ ഉപയോഗിക്കുന്നത്. ബാലറ്റ് പേപ്പറിലാണ് വോട്ടു ചെയ്യുന്നത്. ഇത് തരംതിരിക്കാനും എണ്ണാനും ഏറെ സമയം വേണ്ടിവരും. ലക്ഷക്കണക്കിനു ബാലറ്റു പേപ്പറുകൾ എണ്ണി ജീവനക്കാർ വശംകെട്ടു.
രാജ്യത്തെ പ്രസിഡന്റ് സ്ഥാനത്തേക്കും ദേശീയ, പ്രവിശ്യാ നിയമനിർമാണസഭകളിലേക്കും ഒരുമിച്ചായിരുന്നു വോട്ടെടുപ്പ്. ചെലവു കുറയ്ക്കാനാണ് എല്ലാ വോട്ടെടുപ്പും ഒരു ദിവസമാക്കിയത്. തെരഞ്ഞെടുപ്പു ജോലികളുടെ സമ്മർദം 272 പേരുടെ മരണത്തിനടയാക്കിയെന്നും 1878 പേർ അസുഖബാധിതരായെന്നും തെരഞ്ഞെടുപ്പു കമ്മീഷന്റെ വക്താവു തന്നെയാണു കണക്കുനിരത്തിയത്. രോഗം ബാധിച്ചവർക്ക് അടിയന്തര ശുശ്രൂഷ ഉറപ്പുവരുത്താനും മരിച്ചവരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകാനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്.
ചൈന വിട്ട് ഇന്ത്യയിലേക്ക്
അമേരിക്കൻ കന്പനികൾ ചൈനയിൽനിന്ന് ഇന്ത്യയിലേക്കു ചുവടുമാറുന്നു. ഒന്നും രണ്ടുമല്ല, ഇരുനൂറോളം കന്പനികളണത്രേ ഇന്ത്യയിൽ ഇടംതേടാൻ കാത്തിരിക്കുന്നത്. പൊതുതെരഞ്ഞടുപ്പു ഫലം വന്നശേഷം രൂപവത്കരിക്കുന്ന സർക്കാർ ഏതെന്നതും അവരുടെ നയമെന്തെന്നതും ഈ ചുവടുമാറ്റത്തെ സ്വാധീനിക്കാം.
ചൈനയിൽ നിർമാണയൂണിറ്റുകൾ തുടങ്ങിയ പല അമേരിക്കൻ കന്പനികളും അവിടംവിട്ടു കൂടുതൽ വ്യവസായ സൗഹൃദാന്തരീക്ഷമുള്ള രാജ്യങ്ങൾ തേടുകയാണ്. ഈ സാധ്യത നന്നായി ഉപയോഗിച്ചാൽ ഇന്ത്യയിലെ നിരവധി യുവാക്കൾക്കു തൊഴിൽ ലഭിക്കും. രാജ്യത്തിന്റെ സാന്പത്തിക സുസ്ഥിതിക്കും അതു പ്രയോജനകരമാകും.
ഇന്ത്യയിൽ മുതൽമുടക്കാൻ അമേരിക്കൻ കന്പനികൾ തയാറാണെന്ന വിവരം യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് ആൻഡ് പാർട്ണർഷിപ് ഫോറത്തിന്റെ പ്രസിഡന്റായ മുകേഷ് ആഗിയാണു പുറത്തുവിട്ടത്. മൂലധനനിക്ഷേപത്തിനും ബിസിനസ് ചെയ്യാനുള്ള അന്തരീക്ഷത്തിനും അനുകൂലമായ സാഹചര്യം ഇന്ത്യ സൃഷ്ടിക്കേണ്ടതുണ്ട്. ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതും അനാവശ്യ നടപടിക്രമങ്ങൾ ഒഴിവാക്കുന്നതുമൊക്കെ ഈ സാധ്യത ഫലപ്രദമായി ഉപയോഗിക്കാൻ അനിവാര്യമാണെന്നു മുകേഷ് ആഗി പറയുന്നു.
ചാരപ്പേടി വീണ്ടും
കഴിഞ്ഞ തവണത്തെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യൻ ചാരസംഘടനയുടെ സ്വാധീനം വലിയ വിവാദമായിരുന്നു. ഇതേക്കുറിച്ചു നടന്ന അന്വേഷണങ്ങൾ ഏറക്കുറെ തേഞ്ഞുമാഞ്ഞുപോയി. ഈ വിഷയത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടുകൾ പല സംശയങ്ങൾക്കും ഇടയാക്കിയിരുന്നു. ഇപ്പോളിതാ അടുത്ത വർഷം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും റഷ്യൻ ഇടപെടൽ ഉണ്ടാകുമെന്നു മുന്നറിയിപ്പ്.
അമേരിക്കയിലെ രഹസ്യാന്വേഷണ വിഭാഗമായ എഫ്ബിഐയുടെ ഡയറക്ടർ ക്രിസ്റ്റഫർ എ വ്രേ തന്നെയാണ് ഇത്തരമൊരു മുന്നറിയിപ്പു നൽകിയിരിക്കുന്നത്. അമേരിക്കയുടെ ഇന്റലിജൻസ് വിഭാഗത്തിന് വലിയൊരു വെല്ലുവിളിയായിരിക്കും റഷ്യൻ ഇടപെടൽ. റഷ്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം അമേരിക്കയിലുണ്ടെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യ നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട് റോബർട്ട് മുള്ളർ നൽകിയ റിപ്പോർട്ടിൽ ചില നിർണായകവിവരങ്ങൾ ഉണ്ടായിരുന്നു. അമേരിക്കൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമാണിതിനു പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു. സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചും വ്യാജവാർത്ത ചമച്ചും വ്യാജപ്രചാരണം അഴിച്ചുവിട്ടുമാണ് ഇതു സാധ്യമാക്കുക. ഈ ആക്രമണം തെരഞ്ഞെടുപ്പു കാലത്തേക്കുമാത്രമായി ചുരുങ്ങുകയില്ലെന്നും എഫ്ബിഐ ഡയറക്ടർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ലോകവിചാരം/ സെർജി ആന്റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
മലയാളി മോഡലിനെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമം; പരസ്യ ഏജന്റ് പിടിയിൽ
മദ്യനയ അഴിമതിക്കേസ്; കേജരിവാളിനെയും ആംആദ്മിയെയും പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരത്ത് എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷം; വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു
സോളാർ സമരം തീർക്കാൻ ബ്രിട്ടാസിനൊപ്പം തിരുവഞ്ചൂരിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി: ചെറിയാൻ ഫിലിപ്പ്
സോളാർ സമരകാലത്ത് മാണിയെ മുഖ്യമന്ത്രിയാക്കി ഭരണം അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചു: ദല്ലാൾ നന്ദകുമാർ
Latest News
മലയാളി മോഡലിനെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമം; പരസ്യ ഏജന്റ് പിടിയിൽ
മദ്യനയ അഴിമതിക്കേസ്; കേജരിവാളിനെയും ആംആദ്മിയെയും പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരത്ത് എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷം; വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു
സോളാർ സമരം തീർക്കാൻ ബ്രിട്ടാസിനൊപ്പം തിരുവഞ്ചൂരിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി: ചെറിയാൻ ഫിലിപ്പ്
സോളാർ സമരകാലത്ത് മാണിയെ മുഖ്യമന്ത്രിയാക്കി ഭരണം അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചു: ദല്ലാൾ നന്ദകുമാർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top