Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ക്വാളിറ്റി ടൈം, അതല്ലേ എല്ലാം
Monday, May 6, 2019 12:25 AM IST
സണ്ണി കുറ്റിക്കാട്ട് സിഎംഐ
എണ്ണമല്ല പ്രധാനം ഗുണമേന്മയാണ് എന്ന് ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്. തങ്ങളുടെ കുട്ടികളുടെ കൂടെ മാതാപിതാക്കൾ ചെലവഴിക്കുന്ന സമയത്തെപ്പറ്റിയും ഇതുതന്നെ പറയാം. ജോലിക്കു പോകുന്ന അമ്മമാർ രാവിലെ ഒൻപതു മുതൽ വൈകുന്നേരം വരെ ജോലിസ്ഥലത്തായിരിക്കും. പക്ഷേ രാവിലെ ഒൻപതുവരെയും വൈകുന്നേരം ആറു കഴിഞ്ഞുമുള്ള സമയത്തും കുട്ടികളോടൊത്ത് അവർ എങ്ങനെ ചെലവഴിക്കുന്നു എന്നത് അവരും കുട്ടികളും തമ്മിലുള്ള ബന്ധം നിർണയിക്കും. ജോലിക്കു പോകാതെ മുഴുവൻ സമയവും വീട്ടിലിരിക്കുന്ന അമ്മമാർ തങ്ങളുടെ കുട്ടികളോടൊപ്പം ചെലവഴിക്കുന്ന സമയം എത്ര എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ഒരു മണിക്കൂർ പഠിക്കുന്പോഴോ ആലോചിക്കുന്പോഴോ പ്രാർഥിക്കുന്പോഴോ മനസ് ഏകാഗ്രമായി വ്യാപരിക്കുന്ന സമയം അഞ്ചു മിനിട്ടുപോലും ചിലപ്പോൾ കണ്ടെന്നുവരില്ല. കുട്ടികളുമൊരുമിച്ചു കഴിയുന്പോഴും സ്ഥിതി ഇതുതന്നെ. ഇങ്ങനെ ശരിക്കും കുട്ടികളോടൊപ്പം ചെലവഴിക്കുന്ന സമയത്തിനു ക്വാളിറ്റി ടൈം (ഗുണനിലവാരം കൂടിയ സമയം) എന്നാണു പറയുക. ദൂരെ സ്ഥലത്തു ജോലിചെയ്യുന്ന അച്ഛൻ ശനിയാഴ്ച വൈകിട്ട് വീട്ടിൽ വരുന്നു. തിങ്കളാഴ്ച രാവിലെ മടങ്ങിപ്പോകണം. ഞായറാഴ്ച ഒരു ദിവസമേ വീട്ടിലിരിക്കുന്നുള്ളൂ. ആ സമയം കുട്ടികളുമായി കളിക്കാനും അവരുടെ പരാതികൾ കേൾക്കാനും അവരോടൊപ്പം നടക്കാൻ പോകാനും തയാറാകണം. യാത്രാക്ഷീണം തീരാൻ കിടന്നുറങ്ങുകയോ കൂട്ടുകാരോടൊത്തു ചീട്ടുകളിക്കാൻ നാലഞ്ചു മണിക്കൂർ ചെലവഴിക്കുകയോ അരുത്. ഉള്ള സമയം കുട്ടികൾക്കു പ്രാപ്യനായിരിക്കണം.
കുട്ടികളോടൊപ്പം എന്തെങ്കിലും ചെയ്തുകൊള്ളണമെന്നില്ല. ഒന്നിച്ച് ഓടിച്ചാടി കളിച്ചു നടക്കണമെന്നുമില്ല. സജീവമായ സാന്നിധ്യം ഉണ്ടായാലും മതി. അമ്മ ഉടുപ്പു തുന്നിക്കൊണ്ടിരിക്കുന്നു. മൂന്നു വയസുള്ള കുട്ടി കുറച്ചു മാറിയിരുന്ന് സമചതുരക്കട്ടകൾകൊണ്ട് വീടുവയ്ക്കുകയും പൊളിച്ചുപണിയുകയും ചെയ്യുന്നു. പത്തു വയസുകാരൻ കടലാസുകൊണ്ട് വിമാനം വെട്ടിയുണ്ടാക്കാനുള്ള ശ്രമത്തിലാണ്. മൂന്നുപേരും അവരവരുടെ ജോലികളിൽ മുഴുകിയിരിക്കുന്നു എങ്കിലും മൂവരും ഒരുമിച്ചാണ്. അമ്മയുടെ സാന്നിധ്യം രണ്ടു കുട്ടികൾക്കും അനുഭവപ്പെടുന്നു.
കുട്ടികൾ ടിവി കണ്ടുകൊണ്ടിരിക്കുന്നു. അച്ഛൻ ചാരുകസേരയിൽ കിടന്നു പത്രം വായിക്കുന്നു. ഇടയ്ക്ക് കുട്ടികൾ സംശയം ചോദിക്കുന്നു. അതിനു മറുപടി പറയാൻ അച്ഛൻ സദാസന്നദ്ധൻ.
ഇതെല്ലാം സജീവമായ സാന്നിധ്യവും ഗുണനിലവാരവുമുള്ള രീതിയിൽ കുട്ടികളോടൊത്ത് സമയം ചെലവഴിക്കുന്നതിന് ഉദാഹരണങ്ങളാണ്. കുട്ടികൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതു കേൾക്കാൻ തയാറായിരിക്കുക, ശ്രദ്ധിച്ചു കേൾക്കാൻ സമയവും സാവകാശവും ഉണ്ടായിരിക്കുക. കുട്ടികൾക്കു തങ്ങളെ എപ്പോഴും സമീപിക്കാം, എന്തും ചോദിക്കാം തുടങ്ങിയ കാര്യങ്ങൾക്കു തങ്ങൾക്കു മാതാപിതാക്കളുടെ അടുത്ത് സ്വാതന്ത്ര്യമുണ്ടെന്ന് അവർക്കു ബോധ്യമാക്കുക. കുട്ടികൾക്കുവേണ്ടി സ്വന്തം പരിപാടികളിൽ മാറ്റംവരുത്താൻ ആവശ്യഘട്ടങ്ങളിലെങ്കിലും മാതാപിതാക്കൾ തയാറാവുക. ഇതെല്ലാം സമയത്തിനു ഗുണം വർധിപ്പിക്കുന്ന സംഗതികളാണ്.
കുട്ടികളോടൊത്തു ദീർഘനേരം കഴിയുന്പോൾ മുഴുവൻ സമയവും റേഡിയോ ഓൺചെയ്തു പാട്ടുകേൾക്കാതെ കുട്ടികളുമായി സംസാരിക്കുകയും പാട്ടുപാടാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഒന്നിച്ച് യാത്ര ചെയ്യുന്നതും ഉല്ലാസയാത്രയ്ക്ക് പോകുന്നതും കുട്ടികൾ നമ്മോട് കൂടുതൽ അടുക്കാൻ ഇടയാക്കും.
കുട്ടികൾ തമ്മിൽ ചെറിയ കാര്യങ്ങൾക്കുപോലും വാശിപിടിക്കുകയും വഴക്കടിക്കുകയും ചെയ്യുക സാധാരണമാണ്. ഈ വാശിയും വഴക്കും മത്സരവുമൊക്കെ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ് എന്ന യാഥാർഥ്യം മനസിലാക്കാൻ അവരുമായി ബന്ധപ്പെടുന്ന മുതിർന്നവർക്കാകണം. മാതാപിതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനും തങ്ങളുടെ ആത്മാഭിമാനം നിലനിർത്തുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് കുട്ടികളുടെ ഇടയിലെ കിടമത്സരങ്ങൾ. ഈ മത്സരങ്ങളിലൂടെ തങ്ങളുടെ വ്യക്തിത്വവും അനന്യതയും അവർ മനസിലാക്കുന്നു, കണ്ടെത്തുന്നു, വളർത്തിയെടുക്കുന്നു.
കുട്ടികൾ തമ്മിൽ സന്ധിസംഭാഷണം നടത്താനും ഒത്തുതീർപ്പിലെത്താനും അവരെ ശീലിപ്പിക്കണം. ഇതിനായി ചിലപ്പോൾ ഇരുകൂട്ടരുടെയും അഭിപ്രായവും പരാതിയും പരിഗണിക്കേണ്ടിവരും. ഈ അനുഭവം വളർന്നുകഴിഞ്ഞാലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മാതൃകയായിത്തീരും. അതുപോലെ, സഹോദരങ്ങൾ തമ്മിലുള്ള വഴക്കിൽ കഴിയുന്നത്ര നിഷ്പക്ഷമായ നിലപാടാണ് മാതാപിതാക്കൾ സ്വീകരിക്കേണ്ടത്. ന്യായാന്യായങ്ങൾ വളരെ വ്യക്തമായിരിക്കുന്നിടത്ത് നിഷ്പക്ഷത കാട്ടുക അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും ക്രമേണ മാതാപിതാക്കളുടെ നിഷ്പക്ഷതയും നീതിബോധവും കുട്ടികൾക്ക് ബോധ്യമാകും, അവരുടെ മത്സരം കുറയാൻ അതു കാരണമാകും.
കുട്ടികൾ പരസ്പരം സഹകരിച്ചു പ്രവർത്തിക്കേണ്ട പരിപാടികൾ ആവിഷ്കരിക്കുക. കുട്ടികൾക്കു ചെയ്യാൻ പറ്റുന്ന ജോലികൾ സഹകരിച്ച് ചെയ്തു പഠിക്കാൻ പ്രോത്സാഹിപ്പിക്കണം. എത്ര പ്രകോപനമുണ്ടായാലും കുട്ടികൾ പരസ്പരം ബലപ്രയോഗം നടത്താൻ ഇടവരാതെ നോക്കേണ്ടതുണ്ട്. വഴക്കിനിടയിൽ ഉപയോഗിക്കുന്ന ഭാഷ സഭ്യതയുടെ അതിരുകൾ ലംഘിക്കുന്നതാവരുത് എന്നിങ്ങനെ കോപപ്രകടനത്തിനു ചില അതിർത്തിവരന്പുകൾ നിശ്ചയിക്കണം. ആരും നിയമം കൈയിലെടുത്തുകൂടാ എന്നു മാതാപിതാക്കൾ കർശനമായൊരു നിലപാട് സ്വീകരിക്കണം.
മറ്റുള്ളവരുടെ അവകാശങ്ങളിൽ കൈകടത്താതെ അവയെ മാനിച്ചുകൊണ്ടുതന്നെ അവരുമായി ആരോഗ്യകരമായി മത്സരിക്കാൻ നമ്മുടെ കുട്ടികൾ പഠിക്കട്ടെ. പരസ്പരമുള്ള സംഭാഷണം വഴിയും കൊണ്ടും കൊടുത്തും തർക്കങ്ങൾക്കു പരിഹാരം കണ്ടെത്താൻ അവർ പ്രാപ്തരാകണം. ഇതിനെല്ലാമുള്ള പരിശീലനക്കളരിയാണു കുടുംബം. അതുപോലെ അവിടത്തെ പരിശീലകരാണ് മാതാപിതാക്കൾ.
കുട്ടിക്കാലത്ത് വഴക്കടിച്ചു കഴിഞ്ഞിരുന്ന പല സഹോദരന്മാരും പിൽക്കാലത്ത് വളരെ അടുപ്പവും സ്നേഹവുമുള്ളവരായി ജീവിക്കുന്നുണ്ട്. എന്നാൽ, വളരെ അപൂർവമായി ചിലർ ചൊട്ടയിലെ മത്സരം ചുടലവരെ തുടരുന്നതായി കാണുന്നുമുണ്ട്. ഇവിടെ മാതാപിതാക്കൾക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യമുണ്ട്. നിങ്ങൾ വഴക്കു പിടിച്ചാലും തമ്മിലടിച്ചാലും എന്തുതന്നെ സംഭവിച്ചാലും നിങ്ങൾ രണ്ടാളും ഞങ്ങളുടെ കുഞ്ഞുങ്ങളാണ്, ഞങ്ങൾ കലവറയില്ലാതെ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾക്ക് നല്ലതു വരണമെന്ന ഒരാഗ്രഹമേ ഞങ്ങൾക്കുള്ളൂ എന്ന് വാക്കിലും പ്രവൃത്തിയിലും കുട്ടികൾക്കു വ്യക്തമാക്കിക്കൊടുക്കുക.
നഴ്സറി സ്കൂളിൽനിന്ന് അച്ഛൻ വിളിച്ചുകൊണ്ടുവരുന്ന വഴി ഐസ്ക്രീം വാങ്ങിച്ചു കൊടുത്ത കാര്യം മുപ്പതു വർഷത്തിനപ്പുറവും ഓർമിക്കുന്നത് ആ ചുരുങ്ങിയ നിമിഷങ്ങളുടെ ഗുണനിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. ഇതുപോലെ ഗുണനിലവാരമുള്ള നിമിഷങ്ങളെ മക്കളുടെ ജീവിതത്തിൽ പകർന്നുനല്കാൻ മാതാപിതാക്കൾ എപ്പോഴും ശ്രദ്ധയുള്ളവരായിരിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു
ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ എൻആർസി, സിഎഎ എന്നിവ നീക്കം ചെയ്യുമെന്ന് മമത
ഗോവധം നിരോധിക്കുമെന്ന് അമിത് ഷാ
അവസാന മത്സരവും തോറ്റ് മുംബൈ
തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി
Latest News
കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു
ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ എൻആർസി, സിഎഎ എന്നിവ നീക്കം ചെയ്യുമെന്ന് മമത
ഗോവധം നിരോധിക്കുമെന്ന് അമിത് ഷാ
അവസാന മത്സരവും തോറ്റ് മുംബൈ
തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top