Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഐഎസ് ഉയർത്തുന്ന വെല്ലുവിളി: വേണം പുതിയ തന്ത്രങ്ങളും നീക്കങ്ങളും
Monday, May 6, 2019 12:26 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരപ്രസ്ഥാനത്തെ സിറിയയിൽനിന്നു കെട്ടുകെട്ടിക്കാനുള്ള ശ്രമം വിജയത്തോടടുക്കുന്നത് ഒരു അവസാന പോരാട്ടത്തിനു തയാറെടുക്കാൻ ആ സംഘടനയെ പ്രേരിപ്പിക്കുന്നെന്നു തോന്നുന്നു. ഇപ്പോഴത്തെ അവരുടെ നിരാശാജനകമായ അവസ്ഥയിലും ദക്ഷിണേഷ്യയിലെ പല രാജ്യങ്ങളിലും ഐഎസിനു നിരവധി ഘടകങ്ങളുണ്ട്. എന്നാൽ, പഴയതുപോലെ അക്രമപ്രവർത്തനങ്ങൾ നടത്താൻ ഇപ്പോഴത്തെ സ്ഥിതിയിൽ അവർക്കു കഴിയില്ലെന്നു കരുതണം.
253 പേരുടെ ജീവഹാനിക്കും നൂറുകണക്കിനു പേരുടെ പരിക്കിനും ഇടയാക്കിക്കൊണ്ട് ഈസ്റ്റർദിനത്തിൽ ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണങ്ങൾ അടുത്തയിടെ ന്യൂസിലൻഡിലെ മോസ്കിൽ നടന്ന സ്ഫോടനങ്ങളുടെ പ്രതികാരമാണെന്നു പലരും വിശ്വസിക്കുന്നു. സിറിയയിൽ നേരിട്ട തിരിച്ചടികൾക്കുശേഷവും ആക്രമണങ്ങൾ നടത്താൻ തങ്ങൾ ശക്തമാണെന്നു ലോകത്തെ ബോധ്യപ്പെടുത്താൻ ഐഎസ് നല്കുന്ന സന്ദേശമാണിതെന്നു കരുതുന്നവരുമുണ്ട്.
ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണം അതീവ ഗൗരവത്തോടെ എടുക്കണമെന്ന് ഇന്ത്യക്കു വ്യക്തമായിക്കഴിഞ്ഞു. സുപ്രധാനമായ ഈസ്റ്റർദിനത്തിൽ ക്രിസ്ത്യൻ സമൂഹത്തിനുനേരേ നടന്ന ആക്രമണത്തിന്റെ കിരാതത്വവും അതിന് അവലംബിച്ച രീതിയുമെല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. ശ്രീലങ്കയിലെ ആക്രമണം ആസൂത്രണം ചെയ്തവർ കേരളവും കാഷ്മീരും സന്ദർശിച്ചിരുന്നുവെന്ന ശ്രീലങ്കൻ കരസേനാമേധാവി ലഫ്. ജനറൽ മഹേഷ് സേനാനായകെയുടെ വെളിപ്പെടുത്തൽ ഐഎസ് അനുഭാവികൾ ഇന്ത്യയുടെ പല ഭാഗങ്ങളിൽ തന്പടിച്ചിട്ടുണ്ടെന്നാണു സൂചിപ്പിക്കുന്നത്.
എൻഐഎ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ സംശയിക്കപ്പെടുന്ന ചിലർക്കെതിരേ അന്വേഷണം തുടങ്ങുകയും ഏതാനുംപേർക്കെതിരേ കേസെടുക്കുകയും ചെയ്തു. രാജ്യത്തു വിവിധ പേരുകളിൽ പ്രവർത്തിക്കുന്ന ഐഎസ് പ്രസ്ഥാനങ്ങളിലേക്ക് കേരളത്തിലും മറ്റു ചില സംസ്ഥാനങ്ങളിലും റിക്രൂട്ട്മെന്റ് നടന്നതായും റിപ്പോർട്ടുകളുണ്ട്.
സിറിയയിൽ തിരിച്ചടി
തങ്ങളുടെ ഭീകരപ്രസ്ഥാനം മുന്നോട്ടുകൊണ്ടുപോകുന്നതിന് ഐഎസിന് തങ്ങൾ പ്രവർത്തിക്കുന്ന രാജ്യങ്ങളിൽനിന്നു പ്രവർത്തകരെയും സാന്പത്തിക സ്രോതസും കണ്ടെത്തണം. ഇതുതന്നെ ആശങ്കാജനകമായ ഒരു സ്ഥിതിവിശേഷമാണ്. അതേസമയം, ഐഎസിനു സിറിയയിലുണ്ടായ തിരിച്ചടി, ജിഹാദിന് ഇറങ്ങണോ എന്നതിനെപ്പറ്റി പുനർവിചിന്തനം നടത്താൻ ചിലരെയെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ട്. ഐഎസിൽ ചേർന്ന ചിലർ തങ്ങളുടെ മാതൃരാജ്യത്തേക്കു മടങ്ങിപ്പോകാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഭീകരപ്രവർത്തനം നടത്താൻ ആവശ്യത്തിന് ആളെ ഐഎസിനു ഇപ്പോൾ കിട്ടുന്നില്ലായിരിക്കാം. ഏതു ഭീകരപ്രസ്ഥാനത്തിനും ഇത്തരം അപ്രതീക്ഷിത സാഹചര്യങ്ങൾ ഉണ്ടാകാം.
ഇന്ത്യ ഐഎസ് വെല്ലുവിളി നേരിടുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്പോൾ ഈ സാഹചര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ പഴയ തന്ത്രങ്ങളും ദീർഘകാലലക്ഷ്യങ്ങളും മാറ്റി പുതിയ നീക്കങ്ങൾ ആസൂത്രണം ചെയ്യണം. ഇത്തരം ഭീകരപ്രസ്ഥാനങ്ങളിലേക്ക് ചെറുപ്പക്കാർ ആകർഷിക്കപ്പെടുന്നതിനുള്ള കാരണങ്ങൾ കണ്ടെത്തണം. കുടുംബത്തോടൊപ്പം സമാധാനപരമായ ജീവിതം നയിക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നതിന് അവർക്കു തൊഴിലും വരുമാനവും കിട്ടുന്നതിനുള്ള അവസരങ്ങൾ ലഭ്യമാക്കണം. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരുന്നതിനുള്ള നടപടികളും ഉണ്ടാകണം.
ഒരു ക്രമസമാധാന പ്രശ്നമായിട്ടാണ് ഈ വിഷയത്തെ ഇപ്പോൾ നമ്മൾ കൈകാര്യം ചെയ്യുന്നത്. ചിലരതിനെ വർഗീയപ്രശ്നമായിട്ടും കൈകാര്യം ചെയ്യുന്നു. ചിലർ ചെറുപ്പക്കാരെ സംശയത്തോടെ വീക്ഷിക്കുന്നു. ഈ മനോഭാവം മാറണം. എല്ലാ തലങ്ങളിലുമുള്ള സർക്കാരുകളും നിയമപരിപാലന ഏജൻസികളും രാഷ്ട്രീയപാർട്ടികളും ഇതൊരു സാമൂഹ്യപ്രശ്നമായി കണ്ട്, യുവജനങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കണം. യുവജനങ്ങൾക്കു ശരിയായ വിദ്യാഭ്യാസവും തൊഴിലവസരങ്ങളും കിട്ടുന്നതിനു നൂതന പദ്ധതികൾ ആവിഷ്കരിക്കണം. സമൂഹത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്വത്തെപ്പറ്റി അവരെ ബോധവാന്മാരാക്കണം.
അത് അത്ര എളുപ്പമുള്ള പണിയല്ലെന്നതു ശരിയാണ്. ഒറ്റ രാത്രികൊണ്ട് അതിന്റെ ഫലം ആരും പ്രതീക്ഷിക്കുകയുമരുത്. എന്നാൽ, എല്ലാവർക്കും പുതിയ അവസരങ്ങളും നല്ല ജീവിതവും പ്രദാനം ചെയ്യാൻ സർക്കാർ ശ്രദ്ധാലുവാണ് എന്ന സന്ദേശം എല്ലാ വീടുകളിലും എത്തിക്കാൻ കഴിഞ്ഞാൽ അതിന്റെ മാറ്റങ്ങൾ ദീർഘകാലാടിസ്ഥാനത്തിലുണ്ടാകും.
മറ്റു വാക്കുകളിൽ പറഞ്ഞാൽ, നിക്ഷിപ്ത താത്പര്യക്കാർ വർഗീയ വികാരങ്ങൾ ഇളക്കിവിടുന്ന രീതി അവസാനിപ്പിക്കണം. ഒരു വിഭാഗം യുവാക്കളെ സംശയത്തോടെ വീക്ഷിക്കുന്നതും നിർത്തണം. നിർബന്ധിത ഭക്ഷണശീലങ്ങൾ അടിച്ചേൽപ്പിക്കരുത്. എന്തു വായിക്കണം, ഏതു പാട്ട് കേൾക്കണം എന്നതൊക്കെ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണം. അടിസ്ഥാന മൗലികാവകാശങ്ങൾ ആർക്കും നിഷേധിക്കരുത്. സമുദായങ്ങൾ തമ്മിലുള്ള വിശ്വാസം ബലപ്പെടുത്തണം.
ഇന്റലിജൻസ് ഏജൻസികൾ പ്രവർത്തനം ശക്തിപ്പെടുത്തണം
അതേസമയം, ഇന്റലിജൻസ് ഏജൻസികൾ തങ്ങളുടെ പ്രവർത്തനം ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയും വേണം. സ്ഫോടനങ്ങളും മറ്റ് അക്രമസംഭവങ്ങളും തടയുന്നതിന് എല്ലാ നടപടികളും സ്വീകരിക്കണം. നിരപരാധികളാണല്ലോ ഇത്തരം അക്രമങ്ങളിൽ എപ്പോഴും ഇരകളാകുന്നത്. ഭാഗ്യവശാൽ നമുക്ക് ആധുനിക ഉപകരണങ്ങളാലും സാങ്കേതികവിദ്യയാലും സജ്ജമായ മികച്ച ഇന്റലിജൻസ് ഏജൻസികളുണ്ട്. യുവജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു റിക്രൂട്ട്ചെയ്യുന്ന ഭീകരസംഘടനകളിൽ നുഴഞ്ഞുകയറാൻ അവർക്കു ശേഷിയുണ്ട്.
സമൂഹത്തിലെ പരുപരുത്ത യാഥാർഥ്യങ്ങൾ മൂലമാണു പലപ്പോഴും യുവജനങ്ങൾ ഭീകരസംഘടനകളിലേക്ക് ആകർഷിക്കപ്പെടുന്നത്. സാഹചര്യങ്ങളുടെ ഇരകളാണ് അവർ പലപ്പോഴും. ഇന്റലിജൻസ് ഏജൻസികളുടെ തക്കസമയത്തുള്ള ഇടപെടൽ പല വൻ ദുരന്തങ്ങളും ഒഴിവാക്കാനും പലരും തമ്മിലുള്ള വിശ്വാസമില്ലായ്മ കുറയ്ക്കാനും സഹായിക്കും.
ഇപ്പോഴത്തെ സ്ഥിതിഗതികളെ ഒരു അവസരമായി കാണണം. പുരോഗമന വീക്ഷണമുള്ള ഒരു സമൂഹത്തിനായി രാഷ്ട്രം ഒന്നടങ്കം പ്രവർത്തിക്കണം. എല്ലാവരുടെയും വിശ്വാസങ്ങളും മതാചാരങ്ങളും സംസ്കാരവും ആദരിക്കപ്പെടുന്ന ഒരു സമ്മിശ്ര സംസ്കാരം ഇവിടെ പുലരണം.
വിദ്വേഷത്തിന്റെ തത്വശാസ്ത്രത്തിലാണ് ഐഎസിന്റെ ഘടകങ്ങൾ പൊട്ടിമുളച്ചിരിക്കുന്നത്. തങ്ങളുടെ സങ്കുചിത താത്പര്യങ്ങൾനേടാൻ പലരെയും പ്രീണനം നടത്തി അധികാരികളും രാഷ്ട്രീയ പാർട്ടികളും ഈ വിദ്വേഷത്തെ പടർത്തി. ഭയാനകമായ സ്ഥിതിവിശേഷമാണിത്.
ഈസ്റ്റർദിന ദുരന്തം എല്ലാവരുടെയും കണ്ണുതുറപ്പിക്കണം, പ്രത്യേകിച്ച് ഇന്ത്യക്കാരുടെ. സംശയവും പരസ്പരവിശ്വാസമില്ലായ്മയും നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. സമൂഹത്തിൽ ആഴത്തിലുള്ള വിഭജനമുണ്ടായി. അതിനു ചരിത്രപരവും സാന്പത്തികവും മതപരവുമായ പല കാരണങ്ങളുണ്ട്. ചിലതു വോട്ടുബാങ്കിനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. ഈ വിഭജനത്തെ വളരാനനുവദിച്ചാൽ അതു രാഷ്ട്രത്തെ ഒന്നടങ്കം ദുർബലമാക്കും. ചെറിയ ഒരു മുറിവിൽനിന്ന് അതു വലിയ കാൻസറായി പരിണമിക്കാം. ആത്യന്തികമായി രാജ്യം ഒന്നടങ്കമാണ് അതിനു വലിയ വില നല്‍കേണ്ടിവരിക.
പുതിയ തുടക്കമിടാൻ പാകമായ സമയമാണിത്. ഇത്തരം വിദ്വേഷം പടർന്നുപിടിക്കുന്നതിന്റെ ആപത്തിനെപ്പറ്റി രാജ്യത്തിനും ലോകത്തിനു മുഴുവനും ബോധ്യമായിരിക്കുന്നു.
അക്രമാസക്തമായ പ്രത്യാക്രമണങ്ങളല്ല ഉത്തരം. തന്ത്രപരമായ ഇടപെടലും പരസ്പരം മനസിലാക്കലും തക്കസമയത്തുള്ള തിരുത്തൽ നടപടികളുമാണ് ഉത്തരം. മുറിവുണക്കുന്ന ഒരു സ്പർശം നല്കാൻ ഗാന്ധിജിയെപ്പോലുള്ള ഒരു രാജ്യതന്ത്രജ്ഞനെയാണ് നമുക്കാവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ് ; ഒരാൾക്ക് പരിക്ക്
സ്കൂൾ തുറക്കൽ: മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
Latest News
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ് ; ഒരാൾക്ക് പരിക്ക്
സ്കൂൾ തുറക്കൽ: മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top