Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വല്ലാത്ത തെരഞ്ഞെടുപ്പ് പാഠങ്ങൾ
Sunday, May 12, 2019 12:03 AM IST
അനന്തപുരി /ദ്വിജൻ
ഭാരതത്തിന്റെ പതിനേഴാമതു ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ സമാപിക്കുകയാണ്. ഏഴു ഘട്ട വോട്ടെടുപ്പിൽ രണ്ടു ഘട്ടങ്ങൾ മാത്രമാണ് ബാക്കി. മേയ് 12 നും 19 നുമായി ആ 118 ലോക്സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും നടക്കുന്നു. അതായത് 425 സീറ്റിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായി.
അടുത്ത സർക്കാർ ആരുടെ നേതൃത്വത്തിലാവും എന്നത് മേയ് 23 ന് വ്യക്തമാവും എന്നിരിക്കിലും ഇപ്പോഴും കൊണ്ടുപിടിച്ച സംവാദങ്ങൾ നടക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നയിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പാഠങ്ങൾ എന്തെല്ലാമായിരുന്നു?
കപടദേശീയതയും വർഗീയതയും
നാടിന്റെ നാളെയെക്കുറിച്ച് ഒന്നും പറയാതെ കപടദേശീയതയും ജാതിയുടെയും മതത്തിന്റെയും വികാരങ്ങളും ഉണർത്തി വോട്ടു നേടാനാണു ബിജെപി ശ്രമിച്ചത്. ന്യൂനപക്ഷങ്ങളെക്കുറിച്ച് വല്ലാത്ത ഭീതി ഉണർത്തി ഭൂരിപക്ഷ സമുദായത്തിൽ അരക്ഷിതചിന്ത വളർത്തി വോട്ടാക്കാനുള്ള ശ്രമം. മുസ്ലിംകളുടെ പ്രതീകമായി പാക്കിസ്ഥാനെ കണ്ട് അവിടെ ബോംബിട്ട് തകർക്കുമെന്ന് വിടുവായത്തം പറയാൻ പ്രധാനമന്ത്രി അടക്കമുള്ളവർ മത്സരിച്ചു.
ഇന്ത്യ അണുബോംബ് ഉണ്ടാക്കിയിരിക്കുന്നതു ദീപാവലിക്കു പൊട്ടിക്കാനല്ല എന്നൊക്കെയാണ് മോദി തട്ടിവിട്ടത്. സമാധാനവും ആണവവ്യാപന നിരോധനവും ഒക്കെ പറയുന്നവരാണ് ഇന്ത്യയും. ലോക നേതാക്കൾക്കിടയിൽ നമ്മുടെ പ്രധാമന്ത്രിയെക്കുറിച്ച് എന്താവും ചിന്തിക്കുക? വേഷം കെട്ടലിലൂടെ ഉണ്ടാക്കിയ കുപ്രസിദ്ധി വേറെയാണ്. അദ്ദേഹത്തിന് ഉറക്കമില്ലെന്ന ചിന്ത ലോക നേതാക്കൾക്കുണ്ടെന്ന് അദ്ദേഹം തന്നെ പറയുന്നു.
അയോധ്യയും ശബരിമലയും
ഭാരതത്തിലെ ബഹുഭൂരിപക്ഷ സമൂഹമായ ഹിന്ദുക്കളുടെ സംരക്ഷകർ തങ്ങളാണ് എന്നു പറഞ്ഞ് അവരുടെ വോട്ടു നേടാൻ നോക്കുന്പോഴും പോയ അഞ്ചു വർഷം കൊണ്ട് അവർക്കുവേണ്ടി എന്തു ചെയ്യാനായി എന്നു പറയാൻ ബിജെപിക്ക് ഇല്ലാതെപോയി. ഹൈന്ദവ വികാരം ചൂഷണം ചെയ്യുന്നതിനുള്ള പ്രവൃത്തികളാണ് അവർ മെനഞ്ഞു നോക്കിയത്. കേരളത്തിൽ ഉണ്ടായ ശബരിമലക്ഷേത്രത്തിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി തന്നെ വളരെ വൈകാരികമായി കൈകാര്യം ചെയ്തു ഹൈന്ദവ വികാരം വളർത്തി വോട്ടാക്കാനാണ് അവർ നോക്കിയത്.
കേരളം എന്നു ഭൂപടത്തിൽ മാത്രം കണ്ടിട്ടുണ്ടായിരിക്കാവുന്ന പ്രദേശങ്ങളിലെ ജനങ്ങളോടു കേരളത്തിൽ ശബരിമലയിൽ പോകാൻ മുസ്ലിം ലീഗുകാർ ഹിന്ദുക്കൾക്കു തടസമുണ്ടാക്കുന്നു എന്നൊക്കെ ഒരു പ്രധാനമന്ത്രി പറയുന്പോൾ സത്യം അറിയുന്നവർ എന്താണ് മനസിലാക്കേണ്ടത്? കാവൽക്കാരൻ കള്ളനാണ് എന്ന കോണ്‍ഗ്രസ് പ്രചാരണം എത്രയോ ശരി എന്നു ചിന്തിച്ചുപോകില്ലേ?
ഹൈന്ദവ താത്പര്യങ്ങൾ
ഭാരതത്തിലെ ഏറ്റവും വലിയ സമൂഹം ഹൈന്ദവരായതുകൊണ്ടു സർക്കാരുകൾ കാണിക്കുന്ന മണ്ടത്തരങ്ങൾക്കെല്ലാം ഒരു സമുദായം എന്ന നിലയിൽ ഏറ്റവും വിലകൊടുക്കേണ്ടി വരുന്നത് അവരാണ്. നോട്ട് റദ്ദാക്കലിലൂടെയോ ജിഎസ്ടിയിലൂടെയോ നാട്ടിലെ ജനങ്ങൾക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളിൽ ഭൂരിഭാഗവും അനുഭവിച്ചത് ഒരു സമൂഹം എന്ന നിലയിൽ ഹിന്ദുക്കൾ തന്നെയാണ്. നോട്ട് റദ്ദാക്കൽ മൂലം മരിച്ചവരിലും തൊഴിൽ ഇല്ലാതായവരിലും ഭൂരിഭാഗവും അവർ തന്നെയാവും. മതവികാരം വളർത്തി, ഇത്തരം ചിന്തകളിൽ നിന്നു ജനമനസിനെ മാറ്റിനിർത്താനുള്ള ശ്രമമേ തങ്ങൾക്കു ഗുണകരമാവൂ എന്നു ബിജെപി ശരിക്കും മനസിലാക്കി. അതിനനുസരിച്ചു പ്രചാരണം നടത്തി. ഹിന്ദു മനസുകളെ ഇളക്കത്തക്കവിധം വല്ലയിടത്തും ഒരു പശുവിനെ കൊന്നിട്ട് ബഹളം ഉണ്ടാക്കിക്കുന്നതുപോലുള്ള തന്ത്രങ്ങൾ.
മൃദുഹിന്ദുത്വ നിലപാട് മതേതരവിരുദ്ധമാണ് എന്ന സമീപനം കോണ്‍ഗ്രസും ഉപേക്ഷിച്ചു. ഭൂരിപക്ഷ സമുദായത്തിന് എതിരാണ് എന്നു തോന്നിക്കുന്നതല്ല മതേതരത്വം എന്നു കോണ്‍ഗ്രസും ഉറച്ചുപറയാൻ തുടങ്ങി. മധ്യപ്രദേശിലും മറ്റും അവരുടെ പ്രചാരണത്തിൽ പശുവും വലിയ കഥാപാത്രമാകുന്നു. പ്രിയങ്കയുടെ ഗംഗായാത്രയും കൃത്യമായ ലക്ഷ്യം വച്ചുള്ളതായിരുന്നു. കോണ്‍ഗ്രസ് ഒറ്റയ്ക്കായതു ബിജെപിയുടെ വോട്ടു ബാങ്കിൽ പിളർപ്പുണ്ടാക്കും എന്നു തീർച്ച.
ധൂർത്തനായ ചായക്കടക്കാരൻ
ചായക്കച്ചവടക്കാരൻ എന്ന പേരു പറഞ്ഞ് സഹാതാപ വോട്ടു നേടിയ മോദിയുടെ വിദേശ യാത്രകളുടെ ചെലവുകളും വേഷ വിധാനങ്ങൾ പോലും അംബാനിമാരുടെതിനേക്കാൾ വില കൂടിയതാണല്ലോ എന്നു ജനം തിരിച്ചറിഞ്ഞപ്പോൾ വീണ്ടും രാഹുൽ ഗാന്ധിയുടെ കാവൽക്കാരൻ കള്ളൻ എന്ന മുദ്രാവാക്യം ജനം ഓർക്കുകയായി. വിദേശയാത്രയുടെ കണക്കുകൾക്കു മറുപടി ഇല്ലാതായപ്പോൾ രാജീവ് ഗാന്ധി നാവിക സേനയുടെ യുദ്ധക്കപ്പലിൽ കുടുംബ സവാരി നടത്തി എന്നായി പ്രധാനമന്ത്രി. രാജീവിന്റെ യാത്രകളിൽ അദ്ദേഹത്തോടൊപ്പം മിക്കവാറും സോണിയ ഗാന്ധി ഉണ്ടായിരുന്നിരിക്കാൻ സാധ്യതയുള്ളതു കൊണ്ട് യുദ്ധക്കപ്പലിൽ അവർ പോയിട്ടുണ്ടാവാം എന്നതിനപ്പുറം മോദി പറയുന്നതിൽ ശരിയോ തെറ്റോ ആർക്കും അറിയില്ല. എങ്കിലും ജനങ്ങളെ കബളിപ്പിക്കാൻ മോദി പറഞ്ഞ കള്ളങ്ങളുടെ കൂട്ടത്തിലാണ് നിഷ്പക്ഷ നിരീക്ഷകർ അതിനെയും കൂട്ടുന്നത്.
അഴിമതി
മോദിസർക്കാരിനെതിരേ രാഹുൽ ഗാന്ധി കൊണ്ടുകയറിയ റഫാൽ അഴിമതി ഇടപാടിൽ വല്ലാതെ കുടുങ്ങിക്കിടക്കുകയാണു മോദി. സുപ്രീം കോടതിയിൽ നിന്നു സന്പാദിച്ച അനുകൂല വിധി പോലും ഫലമുണ്ടാക്കിയില്ല. അതു പുനഃപരിശോധിക്കണം എന്ന ഹർജി തീർപ്പാക്കാതെ മാറ്റുകയായിരുന്നു കോടതി. അപ്പോഴാണ് മോദി രാജീവ് ഗാന്ധിയുടെ കാലത്തെ ബോഫേഴ്സ് ഇടപാടുമായി വന്നത്. അതു സംബന്ധിച്ച അന്വേഷണവും കോടതി വിധികളും കിടക്കുന്നു. അന്നു രാജീവ് കള്ളനാണ് എന്ന് ബിജെപി ഉണ്ടാക്കിയ മുദ്രാവാക്യം ജനം വലിയ അളവിൽ ഉൾക്കൊണ്ടതുമാണ്.
പ്രിയങ്കയുടെ ഉപമ
2014 ൽ ജനങ്ങൾക്കു വാഗ്ദാനം ചെയ്തിരുന്ന തൊഴിലും വിദേശപ്പണം പിടിച്ചെടുത്ത് ഓരോ അക്കൗണ്ടിലും ഇടാമെന്നു വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ വീതവും എവിടെ എന്നു ചോദിക്കുന്പോൾ പ്രിയങ്ക വദ്ര പറഞ്ഞതുപോലെ ഹോംവർക്ക് ചെയ്യാത്തതിനു കള്ള ന്യായം പറയുന്ന കുട്ടികളെപ്പോലാവുകയായിരുന്നു പ്രധാനമന്ത്രി. ജനകീയ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് നെഹ്റു എന്റെ നോട്ടു ബുക്ക് ഒളിച്ചുവച്ചു, ഇന്ദിര എന്റെ കടലാസ് എടുത്തു, രാജീവ് എന്നെ നോക്കി കൊഞ്ഞനം കുത്തി എന്നൊക്കെ പറയുന്നത് അല്ലാതെ എന്തുകൊണ്ട് എന്ന അവരുടെ ചോദ്യം പ്രസക്തമായി.
തെരഞ്ഞെടുപ്പ് കമ്മീഷൻ
തെരഞ്ഞെടുപ്പ് നടത്താൻ നിയുക്തരായവരെ അധികാരം ഉപയോഗിച്ച് തങ്ങളുടെ വരുതിയിലാക്കി തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാൻ ശ്രമം നടക്കുന്നതായി ശക്തമായ ഭയം ജനങ്ങളിൽ ഉണ്ടായിരിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനു പ്രധാനമന്ത്രി മോദിയെയും ബിജെപി അധ്യക്ഷൻ അമിത് ഷായെയും ഭയമാണ് എന്ന് കരുതിപ്പോകുന്ന വിധത്തിലുള്ള തീരുമാനങ്ങൾ അവിടെ നിന്ന് ഉണ്ടാകുന്നു. മോദിക്കെതിരേ കമ്മീഷനു കൊടുത്ത എല്ലാ പരാതിയിലും കമ്മീഷൻ അദ്ദേഹത്തിന് ക്ലീൻ ചിറ്റ് കൊടുത്തത് സാധാരണക്കാരിൽ വലിയ സംശയം ഉണ്ടാക്കുന്നുണ്ട്.
പ്രശസ്ത കാർട്ടൂണിസ്റ്റായ അബു അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രപതിയായിരുന്ന ഫക്രൂദിൻ അലി അഹമ്മദ് അക്കാലത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് കാണിച്ച വിധേയത്വത്തെ പരിഹസിച്ചു വരച്ച കാർട്ടൂണാണ് ഓർമയിൽ വരുന്നത്. ബാത്ത് ടബിൽ കുളിക്കാൻ കിടന്ന പ്രസിഡന്റ് ഒരു കടലാസിൽ ഒപ്പിട്ടുകൊണ്ട് ഇനി വല്ലതുമുണ്ടെങ്കിൽ കുളികഴിയും വരെ കാത്തിരി ക്കാൻ പറയുന്നതായിരുന്നു ആ കാർട്ടൂണ്‍. അത്ര വിധേയത്വമാണ് രാഷ്ട്രപതി കാണിച്ചത് എന്നാണ് അബു പരിഹസിച്ചത്.
ഏതാണ്ട് അതുപോലായിട്ടുണ്ട് തെരഞ്ഞെടുപ്പു കമ്മീഷന്റെ ക്ലീൻ ചിറ്റ് പരിപാടി. ഇക്കാര്യത്തിൽ പ്രതിപക്ഷം സുപ്രീം കോടതി വഴി ശ്രമിച്ചിട്ടും കമ്മിഷന്റെ രീതികൾ അങ്ങനെ തന്നെ തുടർന്നു. ബിജെപിയോട് ഇത്രയേറെ വിധേയത്വം കാണിക്കുന്നു എന്ന് കരുതിപ്പോകുന്ന കമ്മീഷൻ കേന്ദ്രത്തിൽ മോദിയുടേതല്ലാത്ത ഒരു സർക്കാർ വന്നാൽ, അവരും ഇത്തരം പ്രവൃത്തികൾ ചെയ്താൽ അപ്പോൾ അഥവാ വല്ല നടപടിയും എടുത്താൽ തന്നെ വിശ്വാസ്യത ഉണ്ടാവുമോ?
വോട്ടിംഗ് യന്ത്രവും കള്ള വോട്ടും
വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടത്തിയിരിക്കുന്നു എന്ന പരാതിയും ശക്തമായിട്ടുണ്ട്. ഏതു പാർട്ടിക്കു വോട്ടു കുത്തിയാലും താമരയിൽ പതിയുന്ന രീതി പലയിടത്തും അനുഭവപ്പെട്ടിട്ടുണ്ട്. അതിന്റെ നേരും മേയ് 23 നാവും കൃത്യമാവുക. ഇക്കാര്യത്തിൽ സുപ്രീം കോടതി ഇടപെട്ടെങ്കിലും പ്രതിപക്ഷത്തിന്റെ ആശങ്കകളെ ദൂരികരിക്കാൻ ആയിട്ടില്ല.
കള്ള വോട്ടുകൾ എക്കാലത്തും നടന്നിട്ടുണ്ടാവണം. ഇക്കുറി അതിനു തെളിവുകളായി. മുഖ്യമന്ത്രിയുടെ ബൂത്തിൽ വരെ കള്ള വോട്ടു നടന്നു. ലീഗുകാരും നടത്തി. രാഷ്ട്രീയ വാശിയിൽ ചെയ്ത തെറ്റ് കള്ളവോട്ട് ചെയ്തവരുടെ ഭാവിജീവിതത്തിനു തന്നെ വല്ലാത്ത ദുരന്തമാവുകയാണ്. മാപ്പു ചോദിച്ചെങ്കിലും ക്ഷമിക്കാൻ വകുപ്പില്ലെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറയുന്നത്.
കോടതി
കോടതിയെയും തെരഞ്ഞെടുപ്പു കമ്മീഷനെയും വരെ ഉപയോഗിക്കാൻ ബോധപൂർവമായി നീക്കങ്ങൾ നടന്നു. ഇക്കാര്യത്തിൽ ഇവയെ രണ്ടിനെയും ശരിക്കും കബളിപ്പിച്ച ബിജെപി തന്നെയാണ് മുന്നിൽ. കാവൽക്കാരൻ കള്ളനാണ് എന്ന കോണ്‍ഗ്രസിന്റെ ഏറ്റവും കൃത്യമായ മുദ്രാവാക്യത്തിന് ആധാരമായ റഫാൽ ഇടപാടിൽ സർക്കാരിന് ക്ലീൻചിറ്റ് നൽകിയ സുപ്രീം കോടതിയുടെ നിലപാട് മോദി വിരുദ്ധരെ അന്ധാളിപ്പിക്കുന്നതായിരുന്നു. ഇക്കാര്യത്തിൽ സർക്കാർ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് കോടതിക്കു തന്നെ സമ്മതിക്കേണ്ടി വരികയും ചെയ്തു. വിധി പുനഃപരിശോധിക്കണമെന്ന ഹർജി കോടതി അംഗികരിച്ചു.
ഈ അടിസ്ഥാനത്തിൽ കാവൽക്കാരൻ കള്ളനാണ് എന്ന് കോടതിയും സമ്മതിച്ചു എന്ന രാഹുൽ ഗാന്ധിയുടെ നിലപാട് കോടതി അലക്ഷ്യമാണ് എന്ന് വാദിച്ചു കൊണ്ട് ബിജെപി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. കോടതി വിധി മനസിലാക്കുന്നതിൽ തനിക്കുണ്ടായ പിശക് സമ്മതിച്ചു കൊണ്ട് രാഹുൽ മാപ്പപേക്ഷ കൊടുത്തു. ആ കേസും റഫാൽ പുനരന്വേഷണ കേസും ഒന്നിച്ചാവും പരിഗണിക്കുക എന്ന് സുപ്രീം കോടതി നിലപാടെടുത്തു. തെരഞ്ഞെടുപ്പിനു മുന്‍പ് റഫാലിൽ തീരുമാനം എടുക്കാൻ കാണിച്ച വേഗം ഹർജിയുടെ പുനഃപരിശോധനയിൽ കോടതി കാണിക്കുന്നില്ലല്ലോ എന്ന സംശയം ശക്തമായി.
രാഹുൽ ഗാന്ധി ഇന്ത്യൻ പൗരനല്ല എന്ന് 2016 ൽ കോടതി തീർപ്പാക്കിയ വിഷയം വീണ്ടും സജീവമാക്കിക്കൊണ്ട് ബിജെപി കോടതിയിലെത്തി. ആ കേസ് ഫയലിൽ സ്വികരിച്ചു. എന്നാൽ പരിഗണനയ്ക്കെടുത്തപ്പോൾ പരാതിയുമായി വന്നവർക്കെതിരേ വളരെ പരിഹാസ്യമായ പ്രതികരണങ്ങളോടെ കേസ് തള്ളി. തങ്ങൾക്കെതിരേ വരാവുന്ന ആക്ഷേപങ്ങൾ മുൻകൂട്ടി കണ്ട് കേസുകൾ ഉണ്ടാക്കുവാൻ ബിജെപി ശ്രമിച്ചു.
മഹാത്മാഗാന്ധിയെ കൊന്നത് ആർഎസ്എസുകാരാണ് എന്ന് പറഞ്ഞതിന് രാഹുലിനെതിരേ കോടതിയിൽ കേസിന് പോയവരാണ് രാജീവ്ഗാന്ധിയുടെ ഓഫീസാണ് ഇന്ദിരയുടെ കൊലപാതകത്തെ തുടർന്ന് ഡൽഹിയിൽ നടന്ന കലാപത്തിന് ചുക്കാൻ പിടിച്ചത് എന്ന് ആരോപിച്ചത്. ഗുജറാത്ത് കലാപവും തുടർന്ന് നടന്ന കൊലപാതകങ്ങളും എല്ലാം സംബന്ധിച്ച് കോടതി വിധിച്ചത് എന്തായാലും ജനങ്ങളുടെ മനസിൽ ആരാണ് പ്രതിക്കൂട്ടിൽ എന്ന് വ്യക്തമാണ്. കേസ് അനുകൂലമായി വിധിച്ച ജഡ്ജിമാർക്കു ഉന്നത പദവികൾ കൊടുക്കുന്നതും കൂട്ടി വായിക്കേണ്ടതുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
ചില മണ്ഡലം പ്രസിഡന്റുമാര്‍ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്
അറബിക് പൂജയുടെ മറവിൽ ലൈംഗിക പീഡനം; ഒരാൾ അറസ്റ്റിൽ
സോളാർ സമരം ന്യായമില്ലാത്തത്; അത് പിണറായിക്ക് അറിയാമായിരുന്നു: ചാണ്ടി ഉമ്മൻ
മുതലപ്പൊഴിയിലെ അപകടങ്ങള്‍; ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് തേടി
സോളാര്‍ ഒത്തുതീർപ്പ് വെളിപ്പെടുത്തൽ: പ്രതികരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി
Latest News
ചില മണ്ഡലം പ്രസിഡന്റുമാര്‍ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്
അറബിക് പൂജയുടെ മറവിൽ ലൈംഗിക പീഡനം; ഒരാൾ അറസ്റ്റിൽ
സോളാർ സമരം ന്യായമില്ലാത്തത്; അത് പിണറായിക്ക് അറിയാമായിരുന്നു: ചാണ്ടി ഉമ്മൻ
മുതലപ്പൊഴിയിലെ അപകടങ്ങള്‍; ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് തേടി
സോളാര്‍ ഒത്തുതീർപ്പ് വെളിപ്പെടുത്തൽ: പ്രതികരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top