Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഭാവിയുടെ ആകാശത്തു കണ്ണുനട്ട് സിയാൽ
Monday, May 13, 2019 11:21 PM IST
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ)നിലവിൽ വന്നിട്ട് കാൽനൂറ്റാണ്ട്. 1994 മാർച്ച് 30ന് രജിസ്റ്റർ ചെയ്യപ്പെട്ട കമ്പനി വെറും നാലുവർഷം കൊണ്ട് വിമാനത്താവളം പണികഴിപ്പിച്ചു. അതേ വർഷം ഓഗസ്റ്റ് 21 ന് കല്ലിട്ടു. 1999 മേയ് 25 ന് വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെട്ടു. വിമാനത്താവളത്തിന് ഇരുപതാണ്ട് തികയുകയാണ്. രജതജൂബിലിവേളയിൽ കൂടുതൽ വിശാലമായ ആകാശത്തേക്ക് പറക്കാൻ ഒരുങ്ങുകയാണ് സിയാൽ.
പ്രതിസന്ധികളുടെ ഇന്നലെകൾ
ആയിരത്തി മുന്നൂറ് ഏക്കറോളം സ്ഥലം, മൂന്ന് ടെർമിനലുകൾ, പ്രതിവർഷം ഒരുകോടിയിലധികം യാത്രക്കാർ, 18000 നിക്ഷേപകർ, 160 കോടിയിലധികം രൂപ പ്രതിവർഷ ലാഭം, രാജ്യത്തെ ആദ്യത്തെ പൊതുജന പങ്കാളിത്ത വിമാനത്താവളം, ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളം.....ഇന്നത്തെ സിയാലിനെ അടയാളപ്പെടുത്താൻ ഇത്തരം ഒരുപാട് വിശേഷണങ്ങളുണ്ട്. പക്ഷേ ഇന്നലെകൾ പ്രതിസന്ധികളുടേത് മാത്രമായിരുന്നു.
ഒരിക്കലും നടക്കുമെന്ന് ആരും കരുതാത്ത ഒരു ആശയം...അതിനു പിന്നാലെ രണ്ടും കൽപ്പിച്ച് ഇറങ്ങിയ ഒരുസംഘം, ശിലാസ്ഥാപനം മുതൽ ആദ്യവിമാനം ഇറങ്ങുന്നതുവരെ അവസാന മണിക്കൂറുകൾ പോലും നിറഞ്ഞുനിന്ന ആശങ്ക. സർവത്ര എതിർപ്പുകൾ....അസാധാരണമായ വിജയതൃഷ്ണയും സ്ഥിരോത്സാഹവും കൊണ്ടുമാത്രമേ ഇത്തരമൊരു പ്രോജക്ട് നടത്തിയെടുക്കാൻ കഴിയൂ.
സാഹസിക തീരുമാനം
പൊതുമേഖലയിൽ കാര്യക്ഷമമായി ഒന്നും നടക്കില്ലെന്ന ശൈലിയുടെ തിരുത്തലാണ് സിയാൽ. അതേക്കുറിച്ച് സ്ഥാപക മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യന്റെ വാക്കുകൾ :
എന്തിനാണ് അന്ന് ഇത്രയും സാഹസിക പ്രവൃത്തി ഏറ്റെടുത്തതെന്ന് ഇപ്പോൾ എനിക്കുപോലും നിശ്ചയമില്ല. പിന്നെ ഓരോരുത്തരേയും ഈ ഭൂമിയിൽ സൃഷ്ടിച്ചതിന് പിന്നിൽ ദൈവം ഓരോ നിയോഗം കണ്ടുവച്ചിരിക്കും. എന്റെ നിയോഗം ഈ വിമാനത്താവളമാണ്. എന്റെ വാക്കും പ്രവൃത്തിയും ജീവിതവും തന്നെ കുറേക്കാലം ഇതിനുവേണ്ടി മാത്രമായിരുന്നു. ഒരു വ്യോമയാന മേഖലയെക്കുറിച്ചോ വിമാനത്താവള പ്രവർത്തനത്തിന്റെ സങ്കീർണതകളെക്കുറിച്ചോ ഒന്നും അറിയാതെയാണ് കൊച്ചിയിൽ പുതിയ വിമാനത്താവളം പണികഴിപ്പിക്കാൻ ഇറങ്ങിത്തിരിച്ചത്.
പിന്നെ, ഒരാൾ രണ്ടും കൽപ്പിച്ച് ഒരു കാര്യം ചെയ്യാൻ സന്നദ്ധനായാൽ എതിർപ്പുകൾ കാലാന്തരത്തിൽ മാറും. ആത്മാർഥതയും സത്യസന്ധതയും അൽപ്പം സാഹസികതയും ജോലിചെയ്യാനുള്ള മനസുമുണ്ടെങ്കിൽ ഏത് പ്രതിസന്ധികൾക്കിടയിലും എന്തും സാധ്യമാണ്. ഒരു സർക്കാർ ഉദ്യോഗസ്ഥനെ സംബന്ധിച്ച് ഇതൊക്കെ ഉണ്ടാകുകയാണ് പ്രധാനം
വിമാനത്താവളത്തിന്റെ തുടക്കം
എൺപതുകളുടെ അവസാനത്തോടെ തന്നെ കൊച്ചി വ്യോമയാന മേഖലയിൽനിന്ന് പുറത്താകുന്ന ലക്ഷണമായിരുന്നു. രാത്രി ലാൻഡിംഗ് അസാധ്യം. വലിയ വിമാനങ്ങൾ ഇറങ്ങാൻ കഴിയില്ല. വെല്ലിംഗ്ടൺ ഐലൻഡിലെ നേവി വിമാനത്താവളം നവീകരിക്കാനായിരുന്നു ആദ്യപദ്ധതി. 1991-ൽ ഇതിനായി കേന്ദ്ര സർക്കാർ യോഗം വിളിച്ചു. ഞാനന്ന് എറണാകുളം ജില്ലാ കളക്ടർ ആയിരുന്നു. സംസ്ഥാന സർക്കാരിനെ പ്രതിനിധാനം ചെയ്ത് ആ യോഗത്തിൽ പങ്കെടുത്തു.
വിമാനത്താവള നവീകരണ പദ്ധതിയിൽ നേവി താത്്പര്യം കാണിച്ചില്ല. ഇതോടെ പുതിയ വിമാനത്താവളം പണികഴിപ്പിക്കണമെന്ന ആലോചന വന്നു. പക്ഷേ കാശു മുടക്കാൻ കേന്ദ്രം തയാറല്ല. അതൊരു പ്രതിസന്ധിയായി. പുതിയ വിമാനത്താവളത്തിന് 200 കോടി രൂപയിലധികം വേണം. അങ്ങനെയാണ് പൊതുജന പങ്കാളിത്തത്തോടെ വിമാനത്താവളം പണികഴിപ്പിക്കാമെന്ന പദ്ധതി സർക്കാരിന് മുന്നിൽ സമർപ്പിച്ചത്.
ഒരു ചെറുപ്പക്കാരൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ ആവേശത്തിനപ്പുറം ആശയത്തിന് ആദ്യം ആരും വിലകൊടുത്തില്ല. മണ്ടൻ കുര്യന്റെ മണ്ടൻ പദ്ധതി എന്ന നിലയ്ക്കായിരുന്നു പരിഹാസങ്ങളുടെ പോക്ക്. മാസങ്ങളുടെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ ഒരു യെസ് പറഞ്ഞു. അതൊരു വലിയ യെസ് തന്നെയായിരുന്നു. സകലരും എതിർത്തെങ്കിലും അദ്ദേഹം എനിക്കൊപ്പം നിന്നു.
ഒരു സൊസൈറ്റി രജിസ്റ്റർ ചെയ്ത് ഞങ്ങൾ പണസമാഹരണം നടത്തി. വിദേശമലയാളികൾ സഹായിക്കും എന്നായിരുന്നു എന്റെ ധാരണ. ഒടുവിൽ 200 കോടി വേണ്ടിടത്ത് പിരിഞ്ഞു കിട്ടിയത് വെറും 4.47 കോടി ! സകലരും പദ്ധതിയെ തള്ളിപ്പറഞ്ഞു. എനിക്ക് മുന്നിൽ ഒരേയൊരു വഴിയേയുള്ളൂ. എങ്ങനെയും വിമാനത്താവളമുണ്ടാക്കുക. അതിൽ പരാജയപ്പെട്ടാൽ പിന്നെയും രണ്ടു പതിറ്റാണ്ടിലധികം നീളുന്ന എന്റെ സർവീസ് ജീവിതം തന്നെ നശിക്കും. ദൈവത്തിലാശ്രയിച്ച് ഞാൻ ഇറങ്ങിത്തിരിച്ചു.
ഇരുപതിനായിരം രൂപയിൽ തുടക്കം
സൊസൈറ്റി ഉണ്ടാക്കിയെങ്കിലും വിചാരിച്ചപോലെ ഫണ്ട് വന്നില്ല. ജോസ് മാളിയേക്കൽ എന്ന ജർമൻ മലയാളി 20,000 രൂപ സംഭാവന ചെയ്തു. അതുവച്ചാണ് വിമാനത്താവള നിർമാണം തുടങ്ങിയത്. പിന്നെ പലയിടങ്ങളിൽ നിന്ന് സ്വരൂപിച്ച ഓഫീസ് ഉപകരണങ്ങൾ. നെടുമ്പാശേരി എന്ന അവികസിത പ്രദേശത്ത് ഇഷ്ടികക്കളങ്ങളും വെള്ളക്കെട്ടും നിറഞ്ഞ 1300 ഏക്കർ ഏറ്റെടുക്കുക ദുഷ്കരമായിരുന്നു. കൈയിൽ പൈസയില്ല. ഈ നിലയ്ക്ക് പോയാൽ എല്ലാം അവതാളത്തിലാകും.
അങ്ങനെയാണ് 1994 മാർച്ച് 30 ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റർ ചെയ്തത്. ഭാവിയിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക അവസരങ്ങളെ മുൻനിർത്തി ഭാവി ഉപയോക്താക്കളിൽനിന്ന് മുൻകൂർ പണം വാങ്ങുക എന്ന പുതിയ ഫണ്ടിംഗ് രീതി സർക്കാരിന് മുന്നിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രി ഒരുവട്ടം കൂടി എനിക്ക് അവസരം തന്നു. അവസാന അവസരം!
ആധുനിക ഫണ്ടിംഗ് രീതികളിൽ ‘സെക്യൂരിറ്റൈസേഷൻ ഓഫ് ഫ്യൂച്ചർ റിസീവബിൾസ് ‘’ എന്നു വിളിക്കുന്ന പരിപാടിയാണിത്. സിയാൽ അത് അന്നേ അവതരിപ്പിച്ചു. അങ്ങനെ പെട്രോളിയം കമ്പനി, ബാങ്കുകൾ എന്നിവയിൽ നിന്നെല്ലാം മുൻകൂർ പണം വാങ്ങി. സംസ്ഥാന സർക്കാർ, നാട്ടുകാർ എന്നിവരിൽ നിന്നും പണം കടം വാങ്ങി. ബാങ്കുകളുടെ പുറകെ നടന്ന് വായ്പ സംഘടിപ്പിച്ചു. ഹഡ്കോ പോലുള്ള സ്ഥാപന മേധാവികളെ പറഞ്ഞു മനസിലാക്കി കുറെ കാശ് അവിടെ നിന്നു സംഘടിപ്പിച്ചു.
സ്ഥലം ഏറ്റെടുക്കുന്നത് വലിയ പ്രതിഷേധമുണ്ടാക്കി. 1003 കേസുകൾ സിയാലിനെതിരേ ഫയൽ ചെയ്യപ്പെട്ടു. ഇതിൽ പലതും സുപ്രീംകോടതിവരെയെത്തി. ഈ പ്രതിസന്ധികൾക്കിടയിൽ തന്നെ സിയാൽ സ്വപ്ന പദ്ധതിയുമായി മുന്നോട്ടുപോയി. റൺവേയ്ക്ക് പോലും സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പേ 1994 ഓഗസ്റ്റ് എട്ടിനു ശിലാസ്ഥാപനകർമം നടത്തി. അതോടെ ഈ പദ്ധതി നടക്കും എന്ന് ജനത്തിന് തോന്നലുണ്ടായി.
ഇതിനിടെ മുഖ്യമന്ത്രി മാറി. പിന്നീട് സർക്കാരും മാറി. തുടർന്നുവന്ന എ.കെ. ആന്റണിയും ഇ.കെ. നായനാരുമൊക്കെ സിയാലിന്റെ ആവേശത്തിന് പിന്തുണ നൽകി. ഒരു പാലം പണിയാൻ പത്തു വർഷമെടുക്കുന്ന നാട്ടിൽ വെറും അഞ്ചുവർഷം കൊണ്ട് ഒരു വിമാനത്താവളം പണികഴിപ്പിക്കാൻ സിയാലിന് കഴിഞ്ഞു. 1999 മേയ് 25 ന് രാഷ്ട്രപതി കെ.ആർ. നാരായണൻ വിമാനത്താവളം ഉദ്ഘാടനം ചെയ്തു.
പുനരധിവാസത്തിൽ മികവ്
തുടക്കത്തിൽ എതിർപ്പുണ്ടായെങ്കിലും വിമാനത്താവളം വരുന്നതിന്റെ ഗുണഫലങ്ങൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ സിയാലിന് കഴിഞ്ഞു. വീട് നഷ്ടപ്പെട്ട 822 പേരെയും പുനരധിവസിപ്പിച്ചു. ആവശ്യക്കാർക്ക് ആറു സെന്റ് ഭൂമി വീടുവയ്ക്കാൻ സൗജന്യമായി നൽകി. വിമാനത്താവളത്തിൽ ജോലി, ടാക്സി പെർമിറ്റ് എന്നിവ കൂടി നൽകിയതോടെ ജനപിന്തുണ ലഭിച്ചുതുടങ്ങി.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നത് ഇത്രയധികം പേരുടെ ജീവിത നിലവാരം കൂട്ടാൻ സിയാലിന് കഴിഞ്ഞു എന്നതാണ്. ഇന്ന് ഏതാണ്ട് 12,000 പേർ വിമാനത്താവളത്തിനുള്ളിൽ തന്നെ ജോലി ചെയ്യുന്നു. ഈ നാടിന്റെ മുഖച്ഛായ തന്നെ മാറി. കൊച്ചി നഗരം വടക്കു ഭാഗത്തേക്കു വളർന്നു.
ഹരിത ചിന്തകൾ
ഇന്ത്യയിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനവും മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഏഴാം സ്ഥാനവും സിയാലിനുണ്ട്. മികച്ച വരുമാനവും അടിസ്ഥാന സൗകര്യവുമുണ്ട്. പക്ഷേ ഇതെല്ലാമായിട്ടും പുതിയ ആശയങ്ങൾ സിയാലിൽ പിറന്നുകൊണ്ടിരുന്നു. 2011 മുതൽ നാളിതുവരെയുള്ള കാലഘട്ടം സിയാലിന്റെ ചരിത്രത്തിലെ തന്നെ തിളക്കമുള്ള അധ്യായമാണ്. വിമാനത്താവളത്തിന്റെ മൂന്നാംഘട്ട നവീകരണ പ്രവർത്തനങ്ങൾ ഈ കാലയളവിൽ തുടങ്ങി. പുതിയ ബ്രാൻഡ് പ്രതിച്ഛായ സൃഷ്ടിക്കപ്പെട്ടു. 2015 ഓഗസ്റ്റ് 18 ന് സമ്പൂർണമായി സൗരോർജം കൊണ്ട് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമായി. സോളാർ വിവാദങ്ങൾ കത്തിപ്പടർന്ന വേളയിലും സിയാലിന്റെ സൗരോർജ പദ്ധതിക്ക് പച്ചക്കൊടി കാണിക്കാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ധൈര്യം കാണിച്ചു.
തൊട്ടടുത്ത വർഷം പുതിയ അന്താരാഷ്ട്ര ടെർമിനൽ പണി പൂർത്തിയാക്കി. ഇപ്പോഴത്തെ പിണറായി വിജയനും ഈ സ്ഥാപനത്തെ ആവോളം പിന്തുണച്ചു. പഴയ രാജ്യാന്തര ടെർമിനൽ നവീകരിച്ചതും സൗരോർജ സ്ഥാപിതശേഷി മൊത്തം 40 മെഗാവാട്ടായി ഉയർത്തിയതിനു പിന്നിലും ഈ സർക്കാരിന്റെ നേതൃത്വമുണ്ട്. പിണറായി വിജയന്റെ സ്വപ്ന പദ്ധതിയായ കേരള ഉൾനാടൻ ജലപാത വികസനം സിയാലിനെയാണ് ഏൽപ്പിച്ചത്.
വിമാനത്താവളംപോലെ വൻകിട ഊർജ ഉപഭോഗം വേണ്ടിവരുന്ന സ്ഥാപനങ്ങളിലും പാരമ്പര്യേതര ഊർജം ഉപയോഗിക്കാമെന്ന ആശയം വിജയകരമായി നടപ്പിലാക്കിയതിന് സിയാലിന് ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി ബഹുമതിയായ ‘ചാമ്പ്യൻസ് ഓഫ് ദ എർത്ത് ’ ലഭിച്ചതും ഈ കാലയളവിലാണ്.
പ്രതിവർഷം ഒരുകോടി യാത്രക്കാർ
സിയാൽ പ്രതിവർഷം ഒരുകോടി യാത്രക്കാർക്ക് സേവനം ഒരുക്കുന്നു. സംസ്ഥാനത്തെ വ്യോമയാന ട്രാഫിക്കിന്റെ 62 ശതമാനം. 23 ഇന്ത്യൻ നഗരങ്ങളിലേക്കും 16 വിദേശനഗരങ്ങളിലേക്കും നേരിട്ടുള്ള സർവീസുകൾ ഇവിടെനിന്നുണ്ട്. 2003-04 മുതൽ കമ്പനി മുടങ്ങാതെ ലാഭവിഹിതം നൽകിവരുന്നു. 2017-18 സാമ്പത്തിക വർഷത്തോടെ നിക്ഷേപത്തുകയുടെ 228 ശതമാനം മടക്കിനൽകിക്കഴിഞ്ഞു.
ഭാവിയുടെ ആകാശങ്ങൾ
വ്യോമയാന, പരിസ്ഥിതി പ്രവർത്തനങ്ങളിൽ ആഗോള ശ്രദ്ധ നേടിയെങ്കിലും വിജയപ്പെരുമയിൽ വെറുതെയിരിക്കാൻ സിയാൽ ഒരുക്കമല്ല. നിരവധി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ജലപാതയുടെ നവീകരണം മുഖ്യമന്ത്രി വിഭാവനം ചെയ്യുന്നതുപോലെ നടപ്പിലാക്കണം. അതിനാണ് പ്രാമുഖ്യം. 2020 ൽ തിരുവനന്തപുരം മുതൽ ബേക്കൽ വരെ 11 ജില്ലകളെ കോർത്തിണക്കി ജലപാതയുടെ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നുതന്നെയാണ് പ്രതീക്ഷ. അതിനായി അക്ഷീണമായി ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
സൗരോർജ പദ്ധതിക്കൊപ്പം ജലവൈദ്യുത പദ്ധതികളും സിയാൽ ഏറ്റെടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ അരിപ്പാറയിൽ നാല് മെഗാവാട്ട് ജലവൈദ്യുത പദ്ധതി 2019 സെപ്റ്റംബറിൽ കമ്മീഷൻ ചെയ്യാൻ കഴിയും. വിമാനത്താവളത്തിനരികെ വൻകിട ഹോട്ടലിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. അടുത്തവർഷം ആദ്യം ഹോട്ടൽ ഉദ്ഘാടനം ചെയ്യാൻ കഴിയും.
കാൽ നൂറ്റാണ്ട് മുമ്പാണ് കുര്യൻ സിയാലിന്റെ ചുമതല ഏറ്റെടുത്തത്. നാളിതുവരെ എട്ട് വർഷം മാത്രമാണ് സിയാലിന്റെ അമരത്ത് അദ്ദേഹം ഇല്ലാതിരുന്നിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
തിരുവഞ്ചൂരാണ് തന്നെ വിളിച്ചത്; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
Latest News
തിരുവഞ്ചൂരാണ് തന്നെ വിളിച്ചത്; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top