Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കാർട്ടൂണ്‍ ആഭാസങ്ങൾ
Saturday, June 22, 2019 11:29 PM IST
ചിരിപ്പിച്ചുകൊണ്ടു ചിന്തിപ്പിക്കുന്ന കലാസൃഷ്ടികളാണു കാർട്ടൂണുകൾ. സമൂഹത്തിലും സമൂഹനേതാക്കളിലും നല്ല മാറ്റങ്ങൾ വരുത്താനായിട്ടുള്ള കാർട്ടൂണുകൾ നിരവധിയാണ്. എന്നാൽ, കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യിക്കാൻ കാർട്ടൂണുകൾക്കും കഴിയുമെന്നു ചരിത്രം സാക്ഷി. 2005 സെപ്റ്റംബർ 30 നു ഡെൻമാർക്കിലെ ജസ്റ്റ് ലാൻഡ് പോസ്റ്റ് എന്ന പത്രം മുഹമ്മദിന്റെ ചിത്രങ്ങൾ എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച 12 കാർട്ടൂണുകൾ ആഗോളതലത്തിൽ വിതച്ച തീക്കാറ്റ് എല്ലാവരും ഓർത്തിരിക്കേണ്ടതാണ്. ആ കാർട്ടൂണുകൾക്കെതിരെ ലോകത്തെന്പാടുമായി ഉയർന്ന പ്രതിഷേധത്തിൽ 200 ജീവൻ പൊലിഞ്ഞതായാണു കണക്ക്.
അമേരിക്കയെ മാത്രമല്ല ലോകത്തെ ആകെ ഭയപ്പെടുത്തിയ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു പിന്നിൽ പോലും ആ കാർട്ടൂണിനോടുള്ള പ്രതിഷേധം കൂടി ഉണ്ടായിരുന്നു എന്നു ചിത്രീകരിക്കപ്പെടാറുണ്ട്. ആ കാർട്ടൂണുകളെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അംഗീകരിച്ച കോടതിയുടെ ബലത്തിൽ പത്രാധിപർ ഫ്ളെമിംഗ് റോസ് കുറെക്കാലം തന്റെ കച്ചവടവുമായി മുന്നോട്ടു പോകാൻ നോക്കിയെങ്കിലും അവസാനം മാപ്പുപറഞ്ഞ് തല ഉൗരേണ്ടിവന്നു. എന്നിട്ടും ജീവിച്ചതു ജീവഭയത്തിൽ.
എന്നാൽ, എന്തു പ്രകോപനം ഉണ്ടായാലും സമാധാനപരമായ പ്രതിഷേധം മാത്രം നടത്തുന്നവരുടെ വികാരങ്ങളെ വല്ലാതെ വ്രണപ്പെടുത്തിക്കൊണ്ട് തങ്ങളുടെ ആഭാസചിന്തകളെല്ലാം ക്രൈസ്തവ സമൂഹത്തിന്റെ പ്രതീകങ്ങളിൽ ചാർത്തി രസിക്കുന്നവർ കലാകാരന്മാർ എന്നതിനെക്കാൾ മനസിലാകെ വിഷംനിറച്ച സാമൂഹിക ദുരന്തങ്ങളാണ്. മെത്രാന്റെ അംശവടി അധികാരത്തിന്റെ അടയാളമോ വിശ്വാസത്തിന്റെ പ്രതീകമോ എന്ന വിലകുറഞ്ഞ തടസവാദങ്ങൾ ചോദിച്ചുകൊണ്ട് അംശവടിയിലെ കുരിശിനെ അടിവസ്ത്രം ഉപയോഗിച്ചു മറച്ച് ചിത്രീകരിച്ചു രസിക്കുന്നതു പൈശാചിക ലക്ഷ്യത്തോടെ അല്ലാതെ എന്തിന്? മെത്രാൻ ഭരണപരമായ ദൗത്യങ്ങൾ നിർവഹിക്കുന്പോൾ ഉപയോഗിക്കുന്ന മുദ്രയല്ല അംശവടി. കൂദാശകൾ പരികർമം ചെയ്യുന്പോൾ ഉപയോഗിക്കുന്ന പ്രതീകമാണത്. അതുകൊണ്ടുതന്നെ അധികാരത്തിന്റെ അടയാളമല്ല, വിശ്വാസത്തിന്റെ പ്രതീകമാണ് എന്നു വ്യക്തം.
കറുത്ത ശക്തികളുടെ ലോകത്തു മാത്രം വിഹരിച്ചുകൊണ്ടിരുന്ന ആഭാസങ്ങളെ സമൂഹത്തിന്റെ മുഖതാവിലേക്ക് എത്തിക്കാൻ നാട്ടുകാരുടെ ആകെ നികുതിപ്പണം തിന്നുന്ന സർക്കാർ അക്കാദമികൾ ശ്രമിക്കുന്നത് എല്ലാ അർഥത്തിലും അശ്ലീലമാണ്. അക്കാദമിയുടെ തീരുമാനത്തിൽ ഒരു വിശ്വാസിസമൂഹം വേദനയും പ്രതിഷേധവും അറിയിക്കുന്പോൾ അക്കാദമി വീണ്ടും ചേർന്ന് തീരുമാനം ആവർത്തിച്ചു പ്രഖ്യാപിക്കുന്നതു പ്രതിഷേധം പ്രകടിപ്പിച്ചവരുടെ മുഖത്തു കാറിത്തുപ്പുന്നതുപോലെ നിന്ദ്യമായ പെരുമാറ്റവുമാണ്. ആഭാസകരമായ ആവിഷ്കാരങ്ങളെ ആദരിക്കുന്നവർ അത് ആവർത്തിച്ചു പ്രഖ്യാപിച്ച് ആഭാസകരമായ പ്രതികരണങ്ങൾ വിളിച്ചുവരുത്താനാണു വഴിമരുന്നിടുന്നത്.
അക്കാദമിയെക്കുറിച്ചും അതിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും ന്യായീകരിച്ചു പറയുന്നവരുടെ പ്രതികരണങ്ങൾ അവരുടെ മനസിൽ നിറഞ്ഞുകിടക്കുന്ന വിദ്വേഷത്തിന്റെയും മാലിന്യത്തിന്റെയും ബഹിർഗമനം മാത്രമാണെന്ന് ആർക്കാണു മനസിലാകാത്തത്? രാഷ്ട്രീയക്കാരുടെ കാലുപിടിച്ചും അവർക്കു വിടുപണി ചെയ്തും അക്കാദമി അംഗത്വം സന്പാദിക്കുന്ന നാലാം കിടക്കാർ എന്തോ വലിയവരാണെന്നു സമൂഹം ചിന്തിക്കണം പോലും! അവർ സ്വതന്ത്രരായി പ്രവർത്തിക്കുന്നവാരാണു പോലും!
അക്കാദമിക്ക് അത്ര വലിയ സ്വാതന്ത്ര്യം ഒന്നും ഇല്ലെന്ന സത്യം സാംസ്കാരികമന്ത്രി ബാലൻ തന്നെ തുറന്നുപറഞ്ഞു. സർക്കാർ പറയുന്നതു കേൾക്കേണ്ടിവരുമെന്നും വ്യക്തമാക്കി. സർക്കാർ പ്രതിനിധികൾ കൂടി പങ്കെടുക്കുന്ന യോഗത്തിൽ വിവാദം ഇല്ലാതാകുമെന്ന ധ്വനിയാണ് ബാലന്റെ വാക്കുകളിൽ. അങ്ങനെ സംഭവിച്ചാൽ ഈ ആവിഷ്കാരക്കാർ എന്തു ചെയ്യും? അക്കാദമി അംഗത്വം ഇട്ടെറിഞ്ഞു സത്യസന്ധത കാണിക്കുമോ?
സർവതന്ത്ര സ്വതന്ത്രമായ ഒന്നല്ല ആവിഷ്കാരസ്വാതന്ത്ര്യം ഭാരതത്തിൽ എന്ന് എല്ലാവർക്കുമറിയാം. ഭരണഘടനയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിൽനിന്ന് ഉത്ഭവിക്കുന്ന ഒരവകാശം മാത്രം. ആ സ്വാതന്ത്ര്യത്തിന് ഭരണഘടന ഏർപ്പെടുത്തിയിട്ടുള്ള യുക്തിസഹമായ നിയന്ത്രണങ്ങളുമുണ്ട്. മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന കാര്യങ്ങൾ പറയാനോ എഴുതാനോ വരയ്ക്കാനോ ഒന്നും ഭാരതത്തിലെ ഭരണഘടന ഇന്ന് ആർക്കും സ്വാതന്ത്ര്യം കൊടുക്കുന്നില്ല. അതിനെതിരായി നീങ്ങുന്നവർക്കെതിരെ നിയമപരമായ നടപടികളെടുക്കാൻ വികാരം വ്രണപ്പെട്ടവർക്ക് അവകാശമുണ്ട്. നാലു കോടതികളിൽ നാലു കേസ് വന്നാൽ അക്കാദമിക്കാരൊക്കെ ഓടി രക്ഷപ്പെടുന്നതു കാണാം.
പാഞ്ചാലിമേട്
വർഗീയ അജൻഡക്കാർ പാഞ്ചാലിമേട്ടിൽ പുതിയ യുദ്ധമുഖം തുറക്കാൻ നോക്കുകയാണ്. 1956 ൽ ജോസ് കള്ളിവയലിൽ കണയങ്കവയൽ പള്ളിക്കു കൊടുത്ത സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കുരിശിനെ വിവാദമാക്കാനാണ് അവരുടെ നോട്ടം. കുരിശിനു ചുറ്റും ഉണ്ടായിരുന്ന ജോസിന്റെ സ്ഥലം മിച്ചഭൂമിയായതുകൊണ്ട് 1956 ൽ പള്ളിക്കു ലഭിച്ച സ്ഥലം എങ്ങനെ സർക്കാർ ഭൂമിയാവും? ആ കുരിശിലേക്ക് ദുഃഖവെള്ളിയാഴ്ചകളിൽ നടത്തിയിരുന്ന കുരിശിന്റെ വഴിക്കായി വഴിയോരങ്ങളിൽ സ്ഥാപിച്ച കുരിശുകൾ നീക്കം ചെയ്യാൻ ഇടവക നടപടിയും ആരംഭിച്ചു. ഈ കരിശിന്റെ വഴിക്ക് ഇന്നലെ വരെ എല്ലാ ഒത്താശയും ചെയ്തു കൊടുത്തുകൊണ്ടിരുന്നത് ആ നാട്ടിലെ ഹൈന്ദവരും ചേർന്നാണ്.
ആ സമാധാന ജീവിതം തകർക്കാൻ ആ നാട്ടിലേക്കു വർഗീയ വിഷവുമായി പതിവുപോലെ ശശികല എത്തി. രണ്ടാം നിലയ്ക്കൽ സമരമാണ് അവർ പ്രഖ്യാപിച്ചത്. ശബരിമല കലാപം ഉണ്ടാക്കിയിട്ടും ഒന്നും നേടാനാവാതെ വന്നവർ തിരിച്ചടിയിൽ നിന്നു പാഠങ്ങൾ പഠിക്കുന്നില്ല എന്നതാണു കഷ്ടം.
അശ്ലീലകഥകൾ
അശ്ലീലകഥകൾ വളരെ സംയമനത്തോടെ കൈകാര്യം ചെയ്യുന്നതാണു മാന്യമായ പത്രപ്രവർത്തനം എന്നു കരുതിയിരുന്ന കാലം ഏറെ അകലെയായ മട്ടാണ്. ഒരു സ്ത്രീ തന്റെ സ്വകാര്യ ബന്ധത്തിന്റെ കഥകൾ തുറന്നുപറയാൻ ഒരുന്പെട്ടു വന്നാൽ പിന്നെ മാധ്യമങ്ങൾ വിടില്ല. അവരെ സഹായിക്കാനെന്നോ അവർക്കു നീതി നേടിക്കൊടുക്കാനെന്നോ ഉള്ള പുറങ്കുപ്പായമിട്ടു മാധ്യമങ്ങളും അവരെക്കൊണ്ടു ജീവിക്കുന്നതിന്റെ നേർക്കാഴ്ചകളാണ് അടുത്തകാലത്തായി കേരളത്തിൽ കാണുന്നത്.
അതു കാണാനും രസിക്കാനും ജനമുള്ളതുകൊണ്ടാണല്ലോ അവർ ആ വഴി നീങ്ങുന്നത് എന്ന ചോദ്യവുമുണ്ട്. ഇവിടെ നമ്മുടെ സമൂഹം എങ്ങോട്ട് എന്ന ചോദ്യം പ്രസക്തമാകുന്നു. ലൈംഗിക അരാജകത്വവും അവിശ്വസ്തതയും പെരുകുന്നു. കൂട്ടുകാരന്റെ പിറന്നാളാഘോഷത്തിന് അവനൊപ്പം അവന്റെ താവളത്തിലേക്ക് ഒറ്റയ്ക്കു പോകുന്ന പെണ്‍കുട്ടി. ആഘോഷം കൊഴുക്കുന്പോൾ ഉണ്ടാകുന്ന ദൃശ്യങ്ങൾ മൊബൈലിലാക്കി വിലപറയുന്നവർ. ഇതെല്ലാം കണ്ടിട്ടും തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പരിധി മനസിലാകാത്തവർ. എല്ലാം നഷ്ടപ്പെട്ടശേഷം വിലാപവുമായെത്തുന്നവർ.
വ്യഭിചാരക്കഥകളെ വലിയ കച്ചവട സാധ്യതകളാക്കി മാറ്റിയതു സാന്പത്തികമായി വലിയ ബുദ്ധിമുട്ടുള്ള മാധ്യമങ്ങളായിരുന്നില്ല. വലിയവർ തന്നെ ആയിരുന്നു. സദാചാര മര്യാദകൾ പാലിക്കാൻ നോക്കിയവർക്കുപോലും പിടിച്ചുനിൽക്കാനാവാത്തവിധം ഭീകരമായി അവരുടെ ആഘോഷങ്ങൾ. ആ കൊണ്ടാട്ടം ദൃശ്യമാധ്യമങ്ങൾ ഏറ്റെടുത്തതോടെ എല്ലാ സീമകളും ലംഘിക്കപ്പെട്ടു. കോഴിക്കോട് ഐസ്ക്രീം പാർലർ കേസായിരുന്നു കുറെക്കാലത്തേക്ക് ആഘോഷം. അതു കഴിഞ്ഞപ്പോൾ സോളാർ കേസായി.
ഐസ്ക്രീം പാർലർ കേസും സോളാർ കേസും ഒക്കെ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തി അധികാരം പിടിച്ചവരെ വിധി പിടികൂടിയിരിക്കുകയാണ്. പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന ചൊല്ലുപോലെ വ്യഭിചാരക്കഥകളും സ്ത്രീപീഡനക്കഥകളും അവരെ വിടാതെ പിടികൂടിയിരിക്കുകയാണ്. എന്നാൽ, അവയോടുള്ള സമീപനത്തിൽ അവർക്ക് ഇപ്പോൾ വലിയ മാനസാന്തരം വന്നിരിക്കുന്നു. മകന്റെ കുറ്റത്തിന് അച്ഛനെ പഴിപറയാമോ എന്നാണു ചോദ്യം.
ആരെക്കുറിച്ചുള്ള കഥകളായാലും അവയ്ക്കു നിയന്ത്രണം ഉണ്ടാകുന്നതു സമൂഹനന്മയ്ക്കു വേണ്ടതാണ്. അയാളുടെ ബന്ധുക്കൾ പ്രശസ്തരോ അല്ലയോ എന്നതൊന്നും വിഷയമാക്കാതെ സംയമനം പാലിക്കണം. കാരണം കുറ്റാരോപിതന്റെ ബന്ധുക്കളുടെ അന്തസും സമൂഹത്തിലെ മാന്യതയും എല്ലാമാണു തകർക്കപ്പെടുന്നത്. വീട്ടിൽ ഒരു അസുരവിത്ത് ഉണ്ടായതിന് അല്ലാതെതന്നെ അവർ അനുഭവിക്കുന്ന നീറ്റലുകൾ എന്തുമാത്രം ഉണ്ടാവും? ഓരോ കുറ്റാരോപിതന്റെയും ഭാര്യയും മറ്റും അവരുടെ ജീവിത മേഖലകളിൽ അനുഭവിക്കുന്ന പരിഹാസങ്ങൾക്കും നിന്ദനങ്ങൾക്കും എങ്ങനെ പരിഹാരം ചെയ്യപ്പെടും?
മകന്റെ അശ്ലീലമായ നടപ്പിന് അച്ഛൻ കുറ്റക്കാരനാവുമോ എന്നു ചോദിച്ചാൽ മനഃസാക്ഷിയുള്ള ആർക്കും അച്ഛനെ കുറ്റപ്പെടുത്താനാവില്ല. പ്രായപൂർത്തിയായ മക്കളെ അച്ഛന് എന്തുചെയ്യാനാവും? പുതിയ ശിശു സംരക്ഷണ നിയമങ്ങൾ അനുസരിച്ച് പ്രായപൂർത്തിയാകാത്ത മകനെപ്പോലും ശിക്ഷിക്കാനോ വഴക്കുപറയാനോ അച്ഛനു സാധിക്കാത്ത നിലയാണ്. എന്നാൽ, ബിനോയിയെക്കുറിച്ച് ഇത്തരം വാർത്തകൾ വരുന്നതും അദ്ദേഹം നിർബാധം വിഹരിക്കുന്നതുമെല്ലാം നിരീക്ഷിക്കുന്നവരുടെ നെറ്റി ചുളിക്കുന്നുണ്ട്.
പാർട്ടി സമീപനം
കോടിയേരിയെ വേട്ടയാടാൻ സമ്മതിക്കില്ല എന്നു ഗോവിന്ദനും പറഞ്ഞതായാണു വാർത്ത. ബിനോയിക്കെതിരെ ഏതാനും കാലം മുന്‍പു വന്ന സാന്പത്തിക ആരോപണത്തിന്റെ കാലത്തും ഇതുതന്നെ ആയിരുന്നു പാർട്ടിസമീപനം. തീപ്പൊരി വൃന്ദ കാരാട്ടിനും ഇതെല്ലാം വ്യക്തിപരമായ കാര്യങ്ങൾമാത്രം. ഈ മര്യാദ പക്ഷേ എല്ലാവരോടും കാണിക്കാൻ ഇടതുപക്ഷത്തിന് ആവുന്നില്ലല്ലോ എന്നകാര്യം വിസ്മരിക്കാനാവുന്നില്ല. സോളാർ കേസിലെ കഥകൾ പാടിനടന്ന പാണന്മാർ ഇപ്പോൾ വ്യഭിചാരം വ്യക്തിപരമായ കാര്യമാക്കി. കാനത്തെപ്പോലുള്ള വലിയ ആദർശക്കാരുടെ നിലപാടാണത്. അതാണ് അദ്ദേഹത്തിന്റെ വിപ്ലവം എന്നെങ്കിലും സമൂഹം മനസിലാക്കിയാൽ നല്ലത്.
കേരളത്തിലാകെ ഇളക്കം സൃഷ്ടിച്ച പാലക്കാടൻ ശശി സംഭവം നോക്കുക. ശശി ഒരു പരിക്കും ഇല്ലാതെ പഴയ പദവികളിൽ എത്തി. തന്റെ രീതികൾ തുടരുന്നു. എന്നാൽ, ശശിക്കെതിരെ പരാതികൊടുത്ത യുവതി പാർട്ടിവിട്ടു. ഇടതുമുന്നണി കണ്‍വീനർ വിജയരാഘവൻ ഒരു യുവതിക്കു കൊടുത്ത ഉപദേശം സ്വന്തം പാർട്ടിയിലെ അനുഭവം വച്ചാവുമെന്നു പാലക്കാടൻ സംഭവങ്ങൾ വ്യക്തമാക്കുന്നു. ശശിക്കെതിരെ പാർട്ടിയിലല്ലാതെ എങ്ങും പരാതി പറയാൻ ആ കുട്ടിക്കു ധൈര്യവും ഇല്ല. അതാണു ശശി, അതാണു പാർട്ടി.
തൃശൂരിലെ ഒരു സഖാവിനെതിരെ കൊടുത്ത പരാതി ഇപ്പോഴും അങ്ങനെ കിടക്കുന്നു. പരാതിക്കാരി ജീവിക്കാൻ ബുദ്ധിമുട്ടുന്നു. എംഎൽഎ ഹോസ്റ്റലിൽ വച്ചുണ്ടായ മറ്റൊരു അപമര്യാദയുടെ കഥയും ഒരു പാർട്ടി പ്രവർത്തക പറഞ്ഞിരുന്നു. ആ കേസും തേഞ്ഞുമാഞ്ഞതായാണു വിവരം
സമൂഹത്തിലെ ഉന്നതന്മാരുടെ മക്കളും മറ്റും ചെയ്യുന്ന തോന്ന്യാസങ്ങൾക്കു മാതാപിതാക്കളെ കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്നത് സത്യം. എന്നാൽ, ഉന്നതരുടെ സ്വാധീനം ഉപയോഗിച്ച് കുറ്റാരോപിതർ രക്ഷപ്പെടുന്നതും പോലീസ് പിടിയിൽ ആകാതിരിക്കുന്നതും ഒന്നും സംഭവിക്കാത്തമട്ടിൽ സമൂഹത്തിൽ തല ഉയർത്തി നടക്കുന്നതും ശരിയല്ലല്ലോ. അതിനു വലിയ കാരണം ഉദ്യോഗസ്ഥരാണ്. ബന്ധപ്പെട്ട ആൾ പറയാതെ തന്നെ അവർ സഹായിക്കും.
ആന്തൂരിൽ വ്യവസായ സംരംഭകനായ ഒരു പ്രവാസി മലയാളി മുനിസിപ്പൽ ചെയർപേഴ്സന്റെയും സെക്രട്ടറിയുടെയും നിലപാടുകൾ മൂലം ആത്മഹത്യ ചെയ്തു. കുറ്റാരോപിതയായ ചെയർപേഴ്സൺ പാർട്ടി നേതാവിന്റെ സ്വന്തം. അതുകൊണ്ടു മുഖം രക്ഷിക്കാനുള്ള നടപടി മുനിസിപ്പൽ സെക്രട്ടറിയിൽ ഒതുക്കി. ആനപ്പുറത്തിരിക്കുന്നവൻ എന്തിനു പട്ടിയെ പേടിക്കണം എന്ന മട്ടിലാണത്രെ ചെയർപേഴ്സൺ!
അനന്തപുരി/ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
സ്വാതി മലിവാളിന്റെ പരാതി: ബിഭവ് കുമാർ അറസ്റ്റിൽ; പിടിയിലായത് കേജരിവാളിന്റെ വീട്ടിൽനിന്ന്
പത്തുവയസുകാരി പനി ബാധിച്ച് മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം
Latest News
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
സ്വാതി മലിവാളിന്റെ പരാതി: ബിഭവ് കുമാർ അറസ്റ്റിൽ; പിടിയിലായത് കേജരിവാളിന്റെ വീട്ടിൽനിന്ന്
പത്തുവയസുകാരി പനി ബാധിച്ച് മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top