Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
തിരിച്ചറിയുക, ഈ തീരം ഞങ്ങളുടെ ജീവിതം
Sunday, June 23, 2019 1:07 AM IST
ആറടിമണ്ണും കടലെടുക്കുമ്പോള്‍-3 /വി.എസ്. ഉമേഷ്
“തീരത്തുനിന്നു കിലോമീറ്ററുകൾ അകലെ പോയി താമസിച്ചാൽ മീൻലഭ്യതയുള്ള ദിവസങ്ങളിൽ ഞങ്ങളെങ്ങനെ ഓടിയെത്തും, പെട്ടെന്നൊരു ക്ഷോഭമുണ്ടായാൽ കടൽത്തീരത്തു കയറ്റിവച്ചിരിക്കുന്ന പണിയുപകരണങ്ങളെ എങ്ങനെ സംരക്ഷിക്കും. അതിനാൽ തീരത്തുനിന്നു മാറിയൊരു ജീവിതം എന്നതു ചിന്തിക്കാൻ പറ്റില്ല’’ - തീരത്തെ ഓരോ മത്സ്യത്തൊഴിലാളിയുടെയും വാക്കുകളാണിത്. ഉള്ള കൂരയിൽ ഒരുതരത്തിലും കഴിയാൻ പറ്റാത്ത സാഹചര്യത്തിലാണ് പലരും ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും അഭയം തേടുന്നത്. നിവൃത്തികേടു കൊണ്ടു മാത്രമാണ് തീരത്തുനിന്നു ദൂരെ മാറി താമസിക്കാൻ സന്നദ്ധരാകുന്നതും.
തീരദേശ പരിപാലന നിയമപ്രകാരം പല പഞ്ചായത്തുകളിലും തീരത്തുനിന്ന് 200 മീറ്റർ മാറി മാത്രമേ പുതിയ വീടുകൾ വയ്ക്കാനാകൂ. വർഷങ്ങൾക്കു മുന്‍പു നിലവിലുള്ള വീടുകൾ പണിയുന്പോൾ തീരത്തുനിന്ന് ഏറെ മാറിയായിരുന്നു നിർമിച്ചിരുന്നത്. എന്നാൽ, കര കടലെടുത്തു വന്നതോടെ ആ വീടുകൾ വെള്ളത്തിലെന്ന അവസ്ഥയായി. ഇനിയും 200 മീറ്റർ മാറി വീടു വച്ചാലും അതും കടലെടുക്കില്ലെന്ന് എന്താ ഉറപ്പെന്ന മറുചോദ്യവും മത്സ്യത്തൊഴികൾ ഉയർത്തുന്നു. കടലിനോടു ചേർന്നല്ലാതെയുള്ള ഒരു ജീവിതം അവർക്കു സാധ്യമല്ലതന്നെ.
തീരം രാജ്യത്തിന്റെ അതിർത്തി
രാജ്യത്തിന്റെ അതിർത്തി കൂടിയായ കടൽത്തീരം സംരക്ഷിക്കാൻ പാക്കേജ് കൊണ്ടുവരികയെന്നതു പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. രാജ്യത്തിന്റെ മറ്റ് അതിർത്തികൾ സംരക്ഷിക്കുന്നതു പോലെ തീരവും സംരക്ഷിക്കപ്പെടണം. കുട്ടനാട് പാക്കേജ് പോലെ ഐഐടിയിലേയോ ഓഷ്യൻ ടെക്നോളജി രംഗത്തെ മികവുറ്റവരോ ആയ ശാസ്ത്രജ്ഞൻമാരെ ഉൾപ്പെടുത്തി കൃത്യമായ പഠനം നടത്തി ദീർഘ വീക്ഷണത്തോടെ പാക്കേജ് തയാറാക്കി സുതാര്യമായി നടപ്പാക്കണമെന്ന് ആലപ്പുഴ രൂപത സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. സേവ്യർ കുടിയാംശേരിയെ പോലുള്ളവർ പറയുന്നു. കടലോരത്തിനു വേണ്ടി വകയിരുത്തുന്ന പണമെടുത്തു മലയോരം സംരക്ഷിക്കുന്ന തരത്തിലുള്ള നടപ്പിലാക്കലല്ല വേണ്ടത്.
തീരങ്ങളിലടക്കം പല വൻകിട പദ്ധതികളും നടപ്പിലാക്കുന്പോൾ നടത്തുന്ന പരിസ്ഥിതി ആഘാത പഠനങ്ങളെ വിലയിരുത്തി അതിൽ നിർദേശിക്കുന്ന നടപടികളും നടപ്പാക്കണം. അതിനെ സമ്മതം കിട്ടാനുള്ള രേഖയായി മാത്രം കാണുന്നതാണു പല തീരങ്ങളിലും കടലാക്രമണ ഭീഷണി ശക്തമാകാൻ കാരണം. വർഷങ്ങൾക്കു മുന്‍പ് ഡോ. വേലുക്കുട്ടി അരയനെ പോലുള്ള വിദഗ്ധർ മുന്നോട്ടുവച്ച കടലിലേക്ക് 200 മീറ്റർ മാറി കടൽഭിത്തി കെട്ടി (കടലിൽ ഡ്രഡ്ജ് ചെയ്ത്) ഇപ്പുറം കായൽ പോലെ നിർത്തി തീരത്തെ കരമേഖലയെ സംരക്ഷിക്കുന്ന പദ്ധതികളും പുനഃപരിശോധനയ്ക്കു വിധേയമാക്കണമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.
ഭിത്തി വാക്കിലൊതുക്കരുത്
നിയമവും അതിന്റെ കുരുക്കുകളും ഒക്കെയുണ്ടെങ്കിലും അടിയന്തരമായി തങ്ങൾക്ക് ആവശ്യം തകരാതെ നിൽക്കുന്ന ഉള്ള വീടുകൾക്കുള്ള സംരക്ഷണമാണെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. അതിനായി കരിങ്കല്ലോ ജിയോട്യൂബോ ഉപയോഗിച്ച് അടിയന്തരമായി കടൽഭിത്തിയൊരുക്കണം. കടലാക്രമണത്തിന്റെ ശക്തി കുറയുന്പോൾ കൂടുതൽ വ്യക്തതയോടെ ശാസ്ത്രീയമായി ഭാവിയിലേക്കുതകുന്ന സംവിധാനം നടപ്പാക്കണം. ഉള്ള കടൽഭിത്തി പോലും കൃത്യമായ അറ്റകുറ്റപ്പണി ഇല്ലാതെ തകർന്നു. ദുരന്തം ഉണ്ടാകുന്പോൾ മാത്രം അന്വേഷിക്കാതെ അതുണ്ടാകാതിരിക്കാനുള്ള നടപടിയാണ് വേണ്ടത്. ഒപ്പം വീടുകൾ നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസ പാക്കേജുകൾ കാലതാമസം കൂടാതെ നടപ്പിലാക്കി അടിയന്തരസഹായം നൽകണം.
തീരവും നിയമവും
കോസ്റ്റൽ റെഗുലേഷൻ സോണ്‍(സിആർസെഡ്) നോട്ടിഫിക്കേഷൻ 1991 പ്രകാരമായിരുന്നു തീരദേശത്തെ നിർമാണങ്ങളും മറ്റും നടത്തിയിരുന്നത്. 2011 ജനുവരിയിൽ ഇതു പരിഷ്കരിച്ചു. കോസ്റ്റൽ സോണ്‍ മാനേജ്മെന്റിന്റെ അളവുകൾ പ്രകാരമായിരുന്നു തീരത്തുനിന്ന് എത്ര മാറിയാകണം നിർമാണമെന്നു തീരുമാനിച്ചിരുന്നത്. തീരത്തേക്കടിച്ചെത്തുന്ന തിരമാലയെ ആധാരമാക്കിയുള്ള ഹൈ ടൈഡ് ലൈനിൽ(എച്ച്ടിഎൽ)നിന്ന് 500 മീറ്റർ മാറിയായിരുന്നു ആദ്യം നിർമാണം നടത്താൻഅനുമതി. പിന്നീടത് 200 ആയി. സിആർസെഡിന്റെ വണ്‍, ടു, ത്രി തുടങ്ങിയ വിവിധ ഘടകങ്ങളും ഉപഘടകങ്ങളും ആധാരമാക്കിയാണ് പല മേഖലകളിലും ഈ അനുമതി നൽകുന്നതും.
2018 ഡിസംബറിൽ പുതിയ നോട്ടിഫിക്കേഷനു കാബിനറ്റ് അംഗീകാരം നൽകി 2019ൽ നിയമം ആയെങ്കിലും നടപ്പിലാക്കി തുടങ്ങിയിട്ടില്ല. സിആർസെഡ്-ത്രീ എ വരുന്ന മേഖലയിൽ (ജനസാന്ദ്രത കൂടിയ ഇടങ്ങൾ-ഒരു സ്ക്വയർ കിലോമീറ്ററിൽ 2,161 ജനസംഖ്യ) എച്ച്ടിഎല്ലിൽനിന്നുള്ള അകലത്തിൽ കുറവു വരുത്തിയിട്ടുമുണ്ട്.
ദേശീയപാതയിൽനിന്നുള്ള ദൂരം, പ്രദേശത്തെ ജനസാന്ദ്രത തുടങ്ങിയവയെല്ലാം അടിസ്ഥാനമാക്കി നിയമത്തിൽ ഇളവുകളുണ്ടെങ്കിലും ശരിയായ രീതിയിൽ കൈകാര്യം ചെയ്യാത്തതിനാൽ പലേടത്തും ഇളവ് ലഭ്യമാകുന്നില്ലെന്നാണ് ആക്ഷേപം. യഥാർഥ ജനസംഖ്യയുടെ കണക്കുകൾ പല പഞ്ചായത്തുകളും ബോധ്യപ്പെടുത്തിയിട്ടില്ല. തീരത്തെ കെട്ടിടങ്ങൾ നിലവിലുള്ള സ്ക്വയർ ഫീറ്റിൽ പുതുക്കിപ്പണിയാമെന്നതാണു നിയമത്തിലെ വ്യവസ്ഥ.
എന്നാൽ, പല പഞ്ചായത്തുകളും അനുമതി നിഷേധിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ അനുവദിച്ചാൽത്തന്നെ ഇരട്ടിക്കരവും നല്‍കേണ്ടി വരുന്നുവെന്നും ഇവർക്കു പരാതിയുണ്ട്. അതേസമയം, വൻകിടക്കാർക്കു റിസോർട്ടുകളടക്കം പണിയാൻ നിയമക്കുരുക്കുകൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തം. മത്സ്യത്തൊഴിലാളിക്ക് വീടു വയ്ക്കണമെങ്കിൽ 200 മീറ്ററിനപ്പുറം പോകണമെന്നും വൻകിടക്കാർക്കു പത്തു മീറ്റർ അകലത്തു പോലും നിർമാണം നടത്താനാകുന്നുവെന്നുമാണ് പ്രധാന പരാതി.
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
ചില മണ്ഡലം പ്രസിഡന്റുമാര്‍ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്
അറബിക് പൂജയുടെ മറവിൽ ലൈംഗിക പീഡനം; ഒരാൾ അറസ്റ്റിൽ
സോളാർ സമരം ന്യായമില്ലാത്തത്; അത് പിണറായിക്ക് അറിയാമായിരുന്നു: ചാണ്ടി ഉമ്മൻ
മുതലപ്പൊഴിയിലെ അപകടങ്ങള്‍; ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് തേടി
സോളാര്‍ ഒത്തുതീർപ്പ് വെളിപ്പെടുത്തൽ: പ്രതികരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി
Latest News
ചില മണ്ഡലം പ്രസിഡന്റുമാര്‍ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്
അറബിക് പൂജയുടെ മറവിൽ ലൈംഗിക പീഡനം; ഒരാൾ അറസ്റ്റിൽ
സോളാർ സമരം ന്യായമില്ലാത്തത്; അത് പിണറായിക്ക് അറിയാമായിരുന്നു: ചാണ്ടി ഉമ്മൻ
മുതലപ്പൊഴിയിലെ അപകടങ്ങള്‍; ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് തേടി
സോളാര്‍ ഒത്തുതീർപ്പ് വെളിപ്പെടുത്തൽ: പ്രതികരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top