Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
രക്തസാക്ഷിയായ ഡോക്ടർ
Monday, July 1, 2019 12:21 AM IST
മരണം മുന്പിൽ കണ്ടിട്ടും, തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളാണെന്നു വ്യക്തമായിട്ടും, രോഗീശുശ്രൂഷ ചെയ്തശേഷം രക്തസാക്ഷിത്വം കൈനീട്ടി വാങ്ങിയ സ്പെയിനിലെ ഡോ. മരിയാനൊ മുള്ളറാത്ത് എന്ന ഡോക്ടർ, ഭിഷഗ്വരന്മാരെ നന്ദിയോടെ അനുസ്മരിക്കുന്ന ജൂലൈ ഒന്നിന് ഡോക്ടർമാരടക്കമുള്ള സമൂഹത്തിന്റെ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. നിത്യഭിഷഗ്വരനായ യേശുക്രിസ്തുവിന്റെ നിണമണിഞ്ഞ കാൽപ്പാടുകൾ അക്ഷരാർഥത്തിൽ പിന്തുടർന്ന ഡോ. മരിയാനൊ മുള്ളറാത്ത് ഇന്ന് കത്തോലിക്കാ സഭയിലെ വാഴ്ത്തപ്പെട്ടവനായി വണങ്ങപ്പെടുന്നു. കേവലം 39 വർഷം മാത്രം ദീർഘിച്ച സഫലമായ ജീവിതം ഇന്നു ഡോക്ടർമാർക്കു വലിയ പ്രചോദനമായി നിലകൊള്ളുന്നു.
അർബുദമില്ലാത്ത രോഗിക്ക് അനാവശ്യമായി കീമോ ചികിത്സ നടത്തിയതും അശ്രദ്ധ മൂലം രോഗമില്ലാത്ത ശരീരഭാഗം മുറിച്ചുമാറ്റപ്പെട്ടതും മിന്നൽപണിമുടക്കുമെല്ലാം മെഡിക്കൽ പ്രഫഷന്റെ തിളക്കം കുറയ്ക്കുന്ന പശ്ചാത്തലത്തിൽ സ്നേഹിതനുവേണ്ടി ജീവൻ ബലികഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന വിശ്വഭിഷഗ്വരന്റെ വാക്കുകൾ അവസാന ശ്വാസം വരെ ജീവിതത്തിൽ പകർത്തിയ ഡോ. മരിയാനൊ മുള്ളറാത്ത് (1897 മാർച്ച് 24 - 1936 ഓഗസ്റ്റ് 13) ഇന്ന് ഒരു വ്യക്തിയേക്കാളുപരി ധ്യാനവിഷയമാണ്.
ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനത്തിനു കാരണക്കാരനായ പശ്ചിമബംഗാൾ സ്വദേശി ഡോ. ബി.സി. റോയിയുടെ ജന്മദിനവും ചരമദിനവും ഒരേ ദിവസമാണ് - ജൂലൈ ഒന്ന്. പ്രഗത്ഭ ഡോക്ടർ ആയിരുന്ന അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലെ തറവാടിത്തമുള്ള രാഷ്ട്രീയ സാന്നിധ്യവുമായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി, ഗവർണർ എന്നീ പദങ്ങൾ അന്തസോടും കാര്യക്ഷമതയോടും കൂടെ കൈകാര്യം ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ മഹാരാഷ്ട്ര ഗവർണറായിരുന്ന ഡോ. ചെറിയാനും പ്രശസ്തനായ ഇഎൻടി സർജനായിരുന്നു. ഏതാണ്ടിതുപോലെ സ്പെയിനിലെ അർബേക്ക പട്ടണത്തിന്റെ മേയർസ്ഥാനംകൂടി നിർവഹിച്ച സുസമ്മതനായ ജനകീയ ഡോക്ടറായിരുന്നു മരിയാനൊ മുള്ളറാത്ത്.
റേയുസിലും ബാഴ്സലോണയിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിലുമായിരുന്നു പഠനം. അർബേക്ക നഗരത്തിൽ കത്തോലിക്ക വിശ്വാസവും വൈദ്യശാസ്ത്ര ധാർമികതയും ഉയർത്തിപ്പിടിക്കുന്ന ചികിത്സാരീതിയാണ് അദ്ദേഹം പിന്തുടർന്നിരുന്നത്. പണത്തിനുവേണ്ടിയായിരുന്നില്ല ചികിത്സ. രോഗത്തെയും രോഗിയുടെ പശ്ചാത്തലത്തെയും മനസിലാക്കിയുള്ള ചികിത്സയാണല്ലോ രോഗിക്കു സന്പൂർണ സൗഖ്യം നൽകുക. ബൈബിളിൽ യേശുക്രിസ്തു പലയിടങ്ങളിലും രോഗികൾക്കു സൗഖ്യം നൽകിയിരുന്നു. യേശു അനുവർത്തിച്ച വ്യക്തിപരമായ സൗഖ്യദായക ശൈലി തന്നെയാണ് ഡോ. മുള്ളറാത്തും തന്റെ ചികിത്സാ രീതിയിൽ അവലംബിച്ചത്. അപ്പോൾ ശാരീരികവും മാനസികവും ആത്മീയവുമായ സൗഖ്യവുമായി രോഗി തൃപ്തിയോടെ മടങ്ങിപ്പോകുന്നു.
ഉദാഹരണത്തിന് അന്ധന് യേശു കാഴ്ച നൽകിയപ്പോൾ അവന്റെ ഉൾക്കണ്ണുകൂടി തുറന്നുകൊടുത്തു. അങ്ങനെ ജീവിതം തന്നെ നന്മയുടെ മാർഗത്തിലൂടെയാക്കി മാറ്റാൻ കൃപ ലഭിച്ചു. ഇന്നു പണത്തിനുവേണ്ടി ചികിത്സ നടത്തുന്പോൾ കൈമോശം വരുന്നത് ഈ പ്രധാന ഘടകമാണല്ലോ. ഡോ. മുള്ളറാത്ത് ദരിദ്രരായ രോഗികളെ സൗജന്യമായി ചികിത്സിച്ചിരുന്നുവെന്നു മാത്രമല്ല വീട്ടുചെലവിനുള്ള പണവും ഭക്ഷ്യവസ്തുക്കളും കൂടി നൽകിയിരുന്നു.
റമോൺ മുള്ളറാത്തിന്റെയും ബനവത്തുര കാൽവിസിന്റെയും ഏഴു മക്കളിൽ ആറാമനായാണ് മരിയാനൊ മുള്ളറാത്ത് ജനിച്ചത്. ശൈശവത്തിൽ തന്നെ അമ്മ മരിച്ചതിനാൽ നിസഹായതയുടെ ആഴം ജീവിച്ചറിഞ്ഞ കൗമാരക്കാരൻ വലിയ മനസലിവോടെയാണു മെഡിക്കൽ കോളജിലും പിന്നീട് ചികിത്സാവേളയിലും രോഗികളോട് പെരുമാറിയിരുന്നത്. കണ്ണിന്റെ കൃഷ്ണമണി പോലെയാണല്ലോ നല്ലൊരു ഡോക്ടർക്ക് തന്റെ രോഗികളെ കാണാൻ കഴിയുക.
1921-ൽ വൈദ്യശാസ്ത്രബിരുദമെടുത്ത ഡോ. മരിയാനോ മുള്ളറാത്ത് പഠനവേളയിൽത്തന്നെ ഗ്രാമങ്ങളിൽ സാമൂഹിക സേവനത്തോടൊപ്പം വിശ്വാസത്തിലധിഷ്ഠിതമായ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും ബോധവത്കരണം നടത്തിയിരുന്നു. 1922 ൽ ഡോളറസ് ബോവിനെ വിവാഹം ചെയ്ത അദ്ദേഹത്തിന് അഞ്ച് പെൺമക്കളുണ്ടായി. അർബേക്കയിലെ ദരിദ്രവിഭാഗത്തിനുവേണ്ടി സൗജന്യ ക്ലിനിക് ആരംഭിച്ച അദ്ദേഹം ഇതിനിടയിൽ ഫലപ്രദമായ ആശയവിനിമയത്തിനായി ഒരു പത്രവും തുടങ്ങി. ഈ പ്രവർത്തനങ്ങൾക്കിടയിലാണു രണ്ടു പ്രാവശ്യം അർബേക്കയുടെ മേയറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത് എന്നത് അദ്ദേഹത്തിന്റെ ജനസമ്മിതിയുടെ സാക്ഷ്യമാണ്.
സ്പെയിൻ രാജ്യത്തിന്റെ സമാധാനാന്തരീക്ഷത്തിൽ ചില കാർമേഘങ്ങൾ 1930കളിൽ പ്രത്യക്ഷപ്പെടാൻ ആരംഭിച്ചു. രണ്ടാം സ്പാനിഷ് റിപ്പബ്ലിക് എന്ന ആശയവും ഫ്രാൻസിസ്കോ ഫ്രാങ്കോ എന്ന നിരീശ്വര നേതാവിന്റെ ഉദയവും നാടിന്റെ സമാധാനജീവിതത്തെ ഉലയ്ക്കുമെന്ന് ഡോ. മരിയാനോ ഭയപ്പെട്ടത് വൈകാതെ യാഥാർഥ്യമായി. ഈശ്വരവിശ്വാസികളെ ചിതറിച്ച് ഭയപ്പെടുത്തി ഇല്ലായ്മ ചെയ്യാനായിരുന്നു ഫ്രാങ്കോയുടെ പദ്ധതി. രാജ്യത്ത് ആഭ്യന്തരയുദ്ധമായി. താനാണ് വിപ്ലവകാരികളുടെ പ്രഥമലക്ഷ്യമെന്ന് ഡോ. മരിയാനോ മനസിലാക്കി.
1936 ഓഗസ്റ്റ് 13-ന് കാലത്ത് ഡോക്ടറുടെ വസതിക്കു മുന്പിൽ പട്ടാള ട്രക്ക് പ്രത്യക്ഷപ്പെട്ടു. യാതൊരു മുന്നറിയിപ്പുമില്ലാതെ വീട്ടിലേക്ക് ഓടിക്കയറിയ പട്ടാളക്കാർ നിമിഷങ്ങൾക്കുള്ളിൽ ഡോ. മരിയാനോയെ അറസ്റ്റ് ചെയ്ത് ട്രക്കിൽ കയറ്റി പാഞ്ഞുപോയി. വധിക്കാൻ വിധിക്കപ്പെട്ട നാലഞ്ചു പേർ ഈ വാഹനത്തിൽ വിലപിക്കുന്നുണ്ടായിരുന്നു. ഡോക്ടർ അവരെ ആശ്വസിപ്പിക്കുന്നതിനിടയിൽ ഒരു സ്ത്രീ രോഗിയായ മകനെ രക്ഷിക്കണേ എന്ന് കരഞ്ഞപേക്ഷിച്ച് ട്രക്കിന് മുന്പിലേക്കു പാഞ്ഞുവന്നു. ബഹളത്തിനിടയിൽ ട്രക്ക് നിർത്തി.
പെട്ടെന്നു കുട്ടിയെ പരിശോധിച്ച ഡോക്ടർ കൈയിൽ കിട്ടിയ തുണ്ടുകടലാസിൽ മരുന്നുകൾ കുറിച്ച് അമ്മയുടെ കൈയിൽ കൊടുത്തു. പട്ടാളക്കാർ ഡോക്ടറെ ട്രക്കിലേക്കു തള്ളിക്കയറ്റി. എൽ പ്ലാ എന്ന സ്ഥലത്തേക്കു ട്രക്ക് കുതിച്ചു. ദൈവത്തിലാശ്രയിക്കാനും തങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കാനും ട്രക്കിലെ സഹതടവുകാരെ ഉപദേശിക്കുന്നതിനിടയിൽ ഡോക്ടറുടെ നെഞ്ചു തുളച്ച് വെടിയുണ്ട ചീറിപ്പാഞ്ഞു. പിതാവേ, എന്റെ ആത്മാവിനെ അങ്ങേക്കു സമർപ്പിക്കുന്നുവെന്നു മൊഴിഞ്ഞ് ഡോക്ടർ ഡോ. മരിയാനോ മുള്ളറാത്ത് മരിച്ചുവെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ ഒരാൾ ഡോക്ടറുടെ ഭാര്യയെ ചെന്നു കണ്ട് അറിയിച്ചു.
2018 നവംബർ ഏഴിന് ഫ്രാൻസിസ് മാർപാപ്പ, മനുഷ്യസ്നേഹിയായ ഈ ഡോക്ടറെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി. മനുഷ്യജീവൻ, അമ്മയുടെ ഉദരത്തിൽ ഏകകോശമായിരിക്കുന്ന കാലം മുതൽ ജീവൻ വേർപിരിയുന്നതുവരെ താൻ അതിന്റെ സംരക്ഷകനായിരിക്കുമെന്ന ഡോക്ടർമാരുടെ പ്രതിജ്ഞ തോക്കിൻമുനയിലായിരുന്ന വേളയിലും ഉയർത്തിപ്പിടിച്ച ഡോ. മരിയാനോ മുള്ളറാത്തിന്റെ സ്മരണയ്ക്കു ഡോക്ടർ സമൂഹവും രോഗികളും ഡോക്ടേഴ്സ് ഡേയിൽ പ്രണാമമർപ്പിക്കുന്നു.
റവ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്
(കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ബിരുദമെടുത്ത ലേഖകൻ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിന്റെ സ്ഥാപക ഡയറക്ടറാണ്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
Latest News
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top