Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കസേര കത്തിച്ച് ഗുരുദക്ഷിണ
Saturday, July 20, 2019 12:06 AM IST
കലാപശാലകൾ - 4 / ജോൺസൺ വേങ്ങത്തടം
ഇത് എറണാകുളം മഹാരാജാസ് കോളജ്. സമരങ്ങളും കലാപവും ലാത്തിച്ചാർജും മഹാരാജാസ് കോളജിനു പുത്തരിയല്ല. എന്നാൽ കോളജ് പ്രിൻസിപ്പലിന്റെ കസേര അധ്യാപകർ തന്നെ എടുത്തു വിദ്യാർഥികൾക്കു കത്തിക്കാൻ കൊടുക്കുന്നതു മഹാരാജാസിന്റെ ചരിത്രത്തിൽ ആദ്യമായിരുന്നു. ജീവനെടുക്കുന്നതിനു തുല്യമായ പ്രവൃത്തി. പ്രിൻസിപ്പൽ സംഭവസ്ഥലത്ത് ഇല്ലാതിരുന്നതു ഭാഗ്യമെന്നു വിദ്യാർഥികളും ഒരുപറ്റം അധ്യാപകരും പറയുന്നു.
കേരളത്തിൽ സർക്കാർ മേഖലയിലുള്ള ഏക സ്വയംഭരണ കോളജാണു മഹാരാജാസ്. എന്നാൽ, മഹത്തായ ഈ കലാലയം ഇന്നു വാർത്തകളിൽ നിറയുന്നത് അക്കഡെമിക് മികവിന്റെ പേരിലല്ല, അക്രമങ്ങളുടെയും ഗുരുനിന്ദയുടെയുമെല്ലാം പേരിലാണ്. എസ്എഫ്ഐയുടെ തേർവാഴ്ച നടക്കുന്ന ഇവിടെ അവർക്കെതിരേ നിന്നാൽ പ്രിൻസിപ്പലിനുപോലും രക്ഷയില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ മതസ്പർധ വളർത്തുന്ന ചുവരെഴുത്തു നടത്താൻപോലും മടിക്കാത്തവരുമുണ്ട് ഇവർക്കിടയിൽ. എസ്എഫ്ഐയുടെ തോന്ന്യാസങ്ങൾക്കു കൂട്ടുനിൽക്കാൻ ഒരു വിഭാഗം അധ്യാപകരുമുണ്ട്.
പാരന്പര്യപ്പെരുമ
പേരുപോലെ രാജകീയമാണു മഹാരാജാസ് കോളജിന്റെ പാരന്പര്യ പെരുമ. മഹാരഥന്മാരായ അധ്യാപക പ്രമുഖരുടെ നീണ്ട നിര, വിവിധ മേഖലകളിൽ രാജ്യാന്തര തലത്തിൽവരെ പ്രശസ്തരായി വളർന്ന വിദ്യാർഥികൾ. സാധാരണക്കാരായ കുട്ടികളെ സ്വപ്നം കാണാനും സാധ്യതകളുടെ വിശാലമായ ലോകത്തേക്കു സൗഹൃദത്തിന്റെ കൈപിടിച്ചു വളർത്താനും പഠിപ്പിച്ച സർക്കാർ കലാലയം. രാഷ്ട്രീയത്തിന് ഒരിക്കലും ഈ കലാലയത്തിൽ വിലക്കുണ്ടായിട്ടില്ല. രാഷ്ട്രീയം എന്നും മഹാരാജാസിന്റെ ജീവനാഡിയായിരുന്നു. മഹാരാജാസിനു മുന്നിലെ പൂമരങ്ങൾക്കു ചുവട്ടിൽ കൂടിയിരുന്ന വിദ്യാർഥികൾ കാന്പസിന്റെ അന്തസിനെതിരായി ഒന്നും ചെയ്തിട്ടില്ല മുമ്പ് .
ഇന്നു സ്ഥിതിയാകെ മാറി. കോഴ്സ് കഴിഞ്ഞിട്ടും കോളജ് വിട്ടുപോകാത്ത ക്രിമിനലുകളാണ് ഇന്നു ഹോസ്റ്റൽ മുറികളുടെ അവകാശികൾ. ഇത്തരത്തിലൊരു മുറിയിൽനിന്നാണു മാരകായുധങ്ങൾ പോലീസ് പിടിച്ചെടുത്തത്. എസ്എഫ്ഐയുടെ ആയുധപ്പുരയായിരുന്നു ഇതെന്ന് പോലീസ് തന്നെ റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി എസ്എഫ്ഐയെ ന്യായീകരിക്കുകയാണ് ഉണ്ടായതെങ്കിലും ചോര വീണ കാമ്പസ് അതിന് എതിർസാക്ഷ്യം നൽകുന്നു. സൈമൺ ബ്രിട്ടോ മുതൽ അഭിമന്യു വരെയുള്ള കലാലയ രാഷ്ട്രീയ ഇരകൾ സൃഷ്ടിക്കപ്പെട്ടതു മഹാരാജാസ് കോളജിൽ നിന്നാണ്.
കേരളത്തെ ഞെട്ടിച്ച കസേര കത്തിക്കൽ
പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവമാണ് മഹാരാജാസിന്റെ യശസിൽ തീരാക്കളങ്കം ചാർത്തിയത്. ക്ലാസ് കട്ടുചെയ്തു കാന്പസിൽ കറങ്ങുന്ന കുട്ടികളെ പിടികൂടിയതും ഹോസ്റ്റലിലെ ക്വട്ടേഷൻ താവളം പൂട്ടിയതും പ്രിൻസിപ്പലിനെ വിദ്യാർഥി രാഷ്ട്രീയക്കാരുടെ ശത്രുവാക്കി.
പ്രഫ. എൻ.എൽ. ബീനയായിരുന്നു ഈ കാലഘട്ടത്തിൽ പ്രിൻസിപ്പൽ. പ്രഫ. ബീന വന്ന നാൾമുതൽ പഠിക്കാൻ വരുന്ന കുട്ടികളിൽ സുരക്ഷിതത്വബോധം സൃഷ്ടിക്കപ്പെട്ടു. കുട്ടികൾ പഠിക്കാൻ വരുന്നതാണെന്നും അല്ലാത്ത പ്രവർത്തനം നിർത്തിവയ്ക്കണമെന്നും അവർ കുട്ടികളോടു പറഞ്ഞു. സമരവും കലഹവും അക്രമവും വേണ്ടെന്ന നിലപാടുമായി പ്രിൻസിപ്പൽ കാന്പസിലൂടെ ചുറ്റിക്കറങ്ങി. തന്റെ ഓഫീസ് മുറിയിൽ മാത്രം ഇരിക്കാതെ കാന്പസിലൂടെ യാത്ര നടത്തുന്ന പ്രിൻസിപ്പലിന്റെ നോട്ടം ഓരോ മേഖലയിലും എത്തുമായിരുന്നു.
കോളജിന്റെയും കുട്ടികളുടെയും നന്മ ലാക്കാക്കി ഇവരെടുത്ത പല തീരുമാനങ്ങളും എസ്എഫ്ഐ എന്ന സംഘടനയ്ക്കു സഹിക്കാൻ കഴിയാത്തതായി. വിവാദമായ ചുവരെഴുത്തിൽ എസ്എഫ്ഐക്കാർ കുടുങ്ങിയതോടെ വീറും വാശിയും വർധിച്ചു. പെണ്‍കുട്ടികളെ ഉപയോഗിച്ചു വനിതാ പ്രിൻസിപ്പലിനെ നേരിടാൻ നീക്കം നടന്നു. അതും പരാജയപ്പെട്ടപ്പോഴാണ് ഒരവസരം കുട്ടിനേതാക്കൾ പ്രയോജനപ്പെടുത്തുന്നത്.
ഒരു ദിവസം പ്രിൻസിപ്പൽ കാമ്പസിലൂടെ നടക്കുന്പോൾ ഒരു ക്ലാസിനു വെളിയിൽ കുറച്ച് ആണ്‍കുട്ടികളും പെണ്‍കുട്ടികളും മര്യാദയില്ലാത്തതെന്നോ സഭ്യമല്ലാത്തതെന്നോ തോന്നാ വുന്ന രീതിയിൽ ഇരിക്കുന്നു. അടുത്തുള്ള ക്ലാസിൽ അധ്യാപകൻ പഠിപ്പിക്കുന്നുണ്ട്. ക്ലാസിലിരിക്കുന്ന കുട്ടികളും ഈ കാഴ്ച കാണുന്നുണ്ട്. ആണ്‍കുട്ടികളോടു ക്ലാസിൽ പോകാൻ പ്രിൻസിപ്പൽ പറയുന്നു. പെണ്‍കുട്ടികളോട് ഏത് ക്ലാസിലാണു പഠിക്കുന്നതെന്ന് അന്വേഷിച്ചു. അവരെ ക്ലാസിലാക്കി, അവരോടു മാതാപിതാക്കളെ കുറിച്ചു ചോദിക്കുന്നു.
എല്ലാവരും സാധാരണക്കാരുടെ മക്കൾ. മാതാപിതാക്കളുടെ കഷ്ടപ്പാടും വിഷമതകളെല്ലാം കുട്ടികൾക്കു മനസിലാകുന്നവിധം അവരെ പറഞ്ഞുമനസിലാക്കുന്നു. രാവിലെ വന്ന് ആണ്‍കുട്ടികളോടൊപ്പം ഇരിക്കാതെയിരുന്നുകൂടേ എന്നു പ്രിൻസിപ്പൽ പെൺകുട്ടികളോടു ചോദിച്ചുവെന്നാണ് പിന്നീട് ആരോപണം ഉയർന്നത്. ചിലർക്ക് ഇതൊരു അപമാനമായി തോന്നുകയും അവർ വിഷയം അധ്യാപകരോടും വിദ്യാർഥികളോടും പറയുകയും ചെയ്തു.
ഏതാനും അധ്യാപകരുടെ നേതൃത്വത്തിൽ കുറേ കുട്ടികൾ പ്രിൻസിപ്പലിന്റെ ചേംബറിൽ വന്നു പ്രതിഷേധിച്ചു. എസ്എഫ്ഐ സംഭവം ഏറ്റെടുത്തു. കുട്ടികളെ ക്ലാസിൽ കയറ്റിവിട്ടതോടെ അന്നു നടന്നതെല്ലാം അവസാനിച്ചതാണ്. മിക്ക കുട്ടികൾക്കും കാര്യത്തിന്റെ ഗൗരവം മനസിലായി. എന്നാൽ, ഒരു അധ്യാപകന്റെ ബുദ്ധിയിലുദിച്ച കാര്യങ്ങളാണു പിന്നീടു നടന്നതെന്നു പറയുന്നു. പ്രധാന അധ്യാപികയെ അപമാനിക്കണമെന്നുവരെ ആലോചന നടന്നുവത്രേ. കാന്പസിൽ ഏതായാലും അതു സംഭവിച്ചില്ല.
പക്ഷേ, മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ ഒൗദ്യോഗിക കസേര എസ്എഫ്ഐക്കാർ നടുറോഡിലിട്ടു കത്തിച്ചു. ഇടതു അധ്യാപക സംഘടനയിൽപ്പെട്ട ഒരുകൂട്ടം അധ്യാപകരുടെ പിന്തുണയോടെയാണു പ്രിൻസിപ്പലിന്റെ കസേര കത്തിച്ചത്. എസ്എഫ്ഐക്കാർ, വൈസ് പ്രിൻസിപ്പലിന്റെ സാന്നിധ്യത്തിൽ ചേംബറിൽ അതിക്രമിച്ചു കയറി കസേര വലിച്ചുപുറത്തിട്ടു. ഈ സമയത്തു ചേംബറിൽ പ്രിൻസിപ്പൽ ഉണ്ടായിരുന്നില്ല. കോളജിന്റെ പ്രധാന ഗേറ്റിനു മുൻപിൽ അധ്യാപകർ നോക്കിനിൽക്കേ റോഡിലിട്ട് പ്രിൻസിപ്പലിന്റെ കസേര മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും വിദ്യാർഥികൾ പിരിഞ്ഞുപോയിരുന്നു.
നേരത്തെ അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ പ്രിൻസിപ്പലിന്റെ ചേംബറിലേക്കു പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഏകപക്ഷീയ നിലപാടുകൾ അവസാനിപ്പിക്കുക, അധ്യാപകർക്കെതിരെ പ്രതികാര ബുദ്ധിയോടെ പെരുമാറുന്ന നടപടി നിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അഞ്ച് അധ്യാപകർ പടിഞ്ഞാറെ ഗേറ്റിൽ നിന്നു ചേംബറിലേക്ക് മാർച്ച് നടത്തിയത്. പ്രിൻസിപ്പൽ അവധിയായിരുന്നതിനാൽ ചേംബറിനു മുന്നിൽ സമരം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു.
കസേര കത്തിച്ച സംഭവത്തെ തുടർന്നു നൂറോളം അധ്യാപകർ അടിയന്തര യോഗം ചേർന്നു പ്രിൻസിപ്പലിനു പിന്തുണ പ്രഖ്യാപിച്ച് കോളജിൽ പ്രകടനം നടത്തി. കോളജിന്റെ ഉന്നമനത്തിനായി പ്രിൻസിപ്പൽ എടുക്കുന്ന എല്ലാ നടപടികളെയും പിന്തുണയ്ക്കുമെന്ന് അധ്യാപകർ അറിയിച്ചു. പക്ഷേ എസ്എഫ്ഐക്കാരെ കൂസാത്ത പ്രിൻസിപ്പലിനെ സ്ഥലംമാറ്റി ഇടതു സർക്കാർ പ്രതികാരം ചെയ്തു.
(തുടരും)
മതവികാരം വ്രണപ്പെടുത്തി ചുവരെഴുത്ത്
കസേര കത്തിക്കുന്നതിനു മുന്‍പാണു മഹാരാജാസിന്റെ ചുവരുകളെ കളങ്കിതമാക്കിയ വിവാദമായ ചുവരെഴുത്തു നടന്നത്. യേശുക്രിസ്തുവിനെ അപമാനിച്ചുകൊണ്ടുള്ള കവിത രൂപത്തിലുള്ള ചുവരെഴുത്താണു പ്രത്യക്ഷപ്പെട്ടത്. ചുവരെഴുത്ത് നടത്തുന്നതിൽ മിടുക്കരാണ് അത് എഴുതിയതെന്നു വ്യക്തം. പ്രിൻസിപ്പലും എസ്എഫ്ഐയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കു നയിച്ച ആദ്യ സംഭവമാണിത്.
മതവിദ്വേഷം വളർത്തുന്നതും അശ്ലീലം നിറഞ്ഞതുമായ ചുവരെഴുത്ത് കോളജ് കെട്ടിടത്തിന്റെ ചുവരിൽ പ്രത്യക്ഷപ്പെട്ടതു കണ്ട് പ്രിൻസിപ്പൽ പ്രഫ. എൻ.എൽ ബീന പോലീസിനു പരാതി നൽകി. ആറു വിദ്യാർഥികൾ അറസ്റ്റിലായി. കേസ് കൊടുത്തശേഷം ആ ചുവരെഴുത്തുകൾ മായ്ച്ചു കളഞ്ഞു. പിന്നീട് കേസ് പിൻവലിച്ചെങ്കിലും പ്രിൻസിപ്പലും എസ്എഫ്ഐക്കാരും തമ്മിലുള്ള അകലം കൂടി. കവി കുരീപ്പുഴ ശ്രീകുമാറിന്റെ കവിതാശകലങ്ങളാണ് ചുവരെഴുത്തിലുണ്ടായിരുന്നതെന്ന് എസ്എഫ്ഐക്കാർ പറയുന്നു.
പ്രിൻസിപ്പലിന്റെ ചിത്രം എടുത്തുമാറ്റി
പ്രിൻസിപ്പലിന്റെ കസേര കത്തിച്ച മഹാരാജാസ് കോളജിൽ മുന്‍പ് പ്രിൻസിപ്പലിന്റെ ചിത്രം എടുത്തുമാറ്റിയ പാരന്പര്യവുമുണ്ട്. 1992 ൽ പ്രിൻസിപ്പലായി വിരമിച്ച പ്രഫ. ഏബ്രഹാം അറയ്ക്കലിന്റെ ചിത്രം കോളജ് മുഖ്യ ഹാളിൽ സ്ഥാപിച്ചത് കാണാതായി. മുൻ പ്രിൻസിപ്പൽമാരുടെ ചിത്രം മുഖ്യഹാളിൽ സ്ഥാപിക്കാറുണ്ട്. കാന്പസിൽ ജീവനക്കാരോടും വിദ്യാർഥികളോടും വളരെ കർക്കശക്കാരനായിരുന്നു പ്രഫ. ഏബ്രഹാം. യൂണിയൻ ഓഫീസ് എസ്എഫ്ഐയുടെ തന്നിഷ്ട പ്രവർത്തന കേന്ദ്രമാക്കിയതു വിലക്കി. എന്നും വൈകിട്ട് കോളജ് സമയം കഴിഞ്ഞാൽ മുറി പൂട്ടി താക്കോൽ പ്രിൻസിപ്പലിനെ ഏൽപ്പിക്കണമെന്ന വ്യവസ്ഥ വച്ചു.
നേതാക്കളുൾപ്പെടെ എല്ലാവർക്കും കോളജ് പരീക്ഷ നിർബന്ധമാക്കി, 12 വർഷം മുടങ്ങിക്കിടന്ന പരീക്ഷാസംവിധാനം പുനഃസ്ഥാപിച്ചു ഇതെല്ലാം അദ്ദേഹത്തിന്റെ ചിത്രം അപ്രത്യക്ഷമാകാൻ കാരണമായി. അക്രമപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളിൽ ഏറിയ ഭാഗവും നേതാക്കന്മാരെ പേടിച്ചാണ് രംഗത്തിറങ്ങുന്നത്. നേതാക്കളുടെ നിർബന്ധത്തിനു വഴങ്ങാതിരിക്കാൻ ഇവർക്കു ധൈര്യമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
ശക്തമായ മഴ; ഹൈദരാബാദ്-ഗുജറാത്ത് ഐപിഎൽ മത്സരം ഉപേക്ഷിച്ചു
സ്വകാര്യ ഭൂമിയേറ്റെടുക്കൽ; സര്‍ക്കാരുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രീംകോടതി
കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കള്‍
ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണം; വനിതാ കമ്മീഷൻ കേസെടുത്തു
Latest News
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
ശക്തമായ മഴ; ഹൈദരാബാദ്-ഗുജറാത്ത് ഐപിഎൽ മത്സരം ഉപേക്ഷിച്ചു
സ്വകാര്യ ഭൂമിയേറ്റെടുക്കൽ; സര്‍ക്കാരുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രീംകോടതി
കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കള്‍
ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണം; വനിതാ കമ്മീഷൻ കേസെടുത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top