Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
എസ്എഫ്ഐക്കെതിരേ മിണ്ടരുത്, പ്രവർത്തിക്കരുത്!
Monday, July 22, 2019 12:38 AM IST
കലാപശാലകള്‍-6
കുട്ടനെല്ലൂരിലെ സി. അച്യുതമേനോൻ ഗവ. കോളജിൽ കെഎസ്യു യൂണിറ്റ് രൂപീകരിക്കാൻ എത്തിയതേ ഓർമയുള്ളൂ. പിന്നീടു പഠിക്കാൻ കോളജിൽ വരാൻതന്നെ മാസങ്ങൾ വേണ്ടിവന്നു. കൈയൊടിഞ്ഞ് ആശുപത്രിയിലായി. ഇതൊക്കെ ഈ നാട്ടിൽത്തന്നെയാണ് നടക്കുന്നതെന്ന് അറിയുന്പോൾ പലർക്കും ചോരതിളയ്ക്കും. എന്നാൽ, ചോരത്തിളപ്പൊക്കെ എസ്എഫ്ഐക്കാരുടെയും ഗുണ്ടകളുടെയും മുന്പിൽ ഇല്ലാതാകുമെന്നു മാത്രം.
ഇരുപതു വർഷം മുന്‍പ് തൃശൂർ നഗരമധ്യത്തിലായിരുന്നു തൃശൂർ ഗവ. കോളജ് പ്രവർത്തിച്ചിരുന്നത്. മോഡൽ ബോയ്സ് സ്കൂളും കോളജും ഒരുമിച്ചുപ്രവർത്തിച്ചിരുന്നതിനാൽ വേണ്ടത്ര സ്ഥലം കോളജിനു ലഭിച്ചിരുന്നില്ല. അതിനാൽ ഒല്ലൂർ മണ്ഡലത്തിൽ കുട്ടനെല്ലൂരിൽ സ്ഥലം കണ്ടെത്തി കോളജ് മാറ്റിസ്ഥാപിച്ചു.
നഗരത്തിലും കോളജിലെ കുത്തകക്കാർ എസ്എഫ്ഐക്കാരായിരുന്നു. കുട്ടനെല്ലൂരിലേക്ക് ഗവ. കോളജ് മാറ്റിയതോടെ മറ്റു രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർഥിസംഘടനകൾക്കും ഇടംകിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു പലർക്കും. പ്രത്യേകിച്ചു കെഎസ്യു വിദ്യാർഥികൾക്ക്. കോണ്‍ഗ്രസിനു മുൻതൂക്കമുള്ള മണ്ഡലമാണ് ഒല്ലൂരെന്നതായിരുന്നു ആശ്വാസം. ഇതു മുതലെടുത്തു കെഎസ്യു യൂണിറ്റ് ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, യൂണിറ്റ് രൂപീകരിക്കാൻ വന്നതേ ഓർമയുള്ളൂ. അന്നു യൂണിറ്റ് രൂപീകരിക്കാൻ നേതൃത്വം നൽകിയ സി.എം.അനീഷ് എന്ന കെഎസ്യു നേതാവിനു കിട്ടിയതു ക്രൂരമർദനം. എസ്എഫ്ഐക്കാർ അനീഷിന്റെ കൈ തല്ലിയൊടിച്ചു. ആരും ചോദിക്കാനുണ്ടായില്ല. കൈ തല്ലിയൊടിച്ചതുമാത്രമല്ല, കോളജിൽ സ്ഥാപിക്കാൻ കൊണ്ടുവന്ന കൊടിമരവും അവർ തല്ലിയൊടിച്ചു.
ഭീഷണി കോളജിനകത്തു മാത്രം ഒതുങ്ങിയില്ല. പുറത്തും എസ്എഫ്ഐയുടെ ‘ചേട്ടൻ’ ഗുണ്ടകൾ ഇവരെ കൈകാര്യം ചെയ്തു. എസ്എഫ്ഐക്കാർ കോളജിന്റെ നിയന്ത്രണം വിട്ടുകൊടുക്കാൻ തയാറായില്ല. പല ഏറ്റുമുട്ടലുകളും നടത്തിനോക്കി. പക്ഷേ, പുറമേനിന്നുള്ള പല ഗുണ്ടാനേതാക്കളുടെയും സഹായത്തോടെ കോളജിൽ ചെങ്കൊടിയല്ലാതെ ആരു കൊടിയുമായി വന്നാലും ഒതുക്കും. ഒതുങ്ങിയില്ലെങ്കിൽ തല്ലിയൊതുക്കും. ഈ സ്ഥിതിക്ക് ഇനിയും ഇവിടെ മാറ്റം വന്നിട്ടില്ല.
നിയന്ത്രണം പാർട്ടി നേതാക്കൾ
കോളജ് നഗരത്തിൽ പ്രവർത്തിച്ചിരുന്നപ്പോൾ സിപിഎം നേതാക്കളുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു കോളജിലെ എസ്എഫ്ഐയുടെ പ്രവർത്തനം. കുട്ടനെല്ലൂരിലേക്ക് മാറ്റിയപ്പോൾ കാന്പസിന്റെ ചുവപ്പ് മാറ്റരുതെന്നായിരുന്നു നിർദേശം. നേതാക്കളുടെ സഹായത്തോടെ അത് ഇന്നുവരെ എന്തു വിലകൊടുത്തും വിദ്യാർഥിനേതാക്കൾ കാത്തു വരുന്നുണ്ട്. തല്ലിയും ഭീഷണിപ്പെടുത്തിയും കേസുകൾ കൊടുത്തുമൊക്കെ എസ്എഫ്ഐയെ നേരിടാൻ വരുന്നവരെ പടികടത്തും.
‘മുകളിൽ’നിന്നുള്ള നിർദേശം അനുസരിച്ചാണ് എസ്എഫ്ഐ നേതാക്കളുടെ പ്രവർത്തനം. നേതാക്കൾ നിർദേശം നൽകിയാൽ എന്തു ചെയ്താലും സംരക്ഷണം ഉറപ്പാണെന്നതാണ് അക്രമം നടത്താനുള്ള പ്രചോദനം. പോലീസ് കേസെടുത്താലും അതിൽനിന്നൊക്കെ ഉൗരിപ്പോരാൻ പ്രയാസമില്ല.
മത്സരിക്കാനിറങ്ങിയാൽ
ഏറെ പണിപ്പെട്ടാണ് അഞ്ചു വർഷം മുന്‍പ് ഒരു സ്ഥാനാർഥിയെ കെഎസ്യു കണ്ടെത്തിയത്. എന്നാൽ, നോമിനേഷൻ കൊടുത്തതോടെ ഭീഷണിയെത്തിയത് ഒട്ടും പ്രതീക്ഷിക്കാത്ത വഴിക്കാണ്. പെണ്‍കുട്ടിയുടെ വീട്ടിലേക്കു ഡിവൈഎഫ്ഐ നേതാക്കൾ എത്തി മത്സരിക്കരുതെന്നു ഭീഷണി മുഴക്കി. കോണ്‍ഗ്രസ് നേതാക്കളുടെ സമ്മർദം മൂലം മത്സരരംഗത്തു തുടരാൻ തീരുമാനിച്ചു. പക്ഷേ, പിന്നീടെത്തിയതു ലോക്കൽ ഗുണ്ടകളാണ്. മത്സരിക്കാനിറങ്ങിയാൽ പിന്നെ മോളെ കാണേണ്ടിവരില്ലെന്നു മാതാപിതാക്കളോടു ഗുണ്ടകൾ നേരിട്ടുപറഞ്ഞതോടെ എല്ലാം അവസാനിപ്പിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് കെഎസ്യു നേതാക്കളുടെ വെളിപ്പെടുത്തൽ.
എസ്എഫ്ഐക്കെതിരേ മത്സരിക്കാൻ ആളെ കണ്ടെത്തുകയെന്നതുതന്നെ മറ്റു വിദ്യാർഥിസംഘടനകൾക്കു വെല്ലുവിളിയാണ്. എസ്എഫ്ഐ പാനലിനെതിരേ മറ്റൊരു പാനൽ നിർത്തി മത്സരം നടത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ഏതെങ്കിലും സ്ഥാനത്തേക്കു മത്സരിക്കാൻ ആളെ കണ്ടെത്തിയാൽത്തന്നെ അവരെ അവസാനംവരെ പിടിച്ചുനിർത്താനും സാധിക്കാത്ത സാഹചര്യം.
മത്സരിപ്പിക്കാൻ ആളെ കണ്ടെത്തി നോമിനേഷൻ കൊടുപ്പിക്കുകയെന്നത് വലിയ വെല്ലുവിളി. നോമിനേഷൻ കൊടുത്താൽ എത്രയും പെട്ടെന്നു കാന്പസിൽനിന്ന് മാറ്റുകയെന്നതാണ് അടുത്ത നീക്കം. അല്ലെങ്കിൽ നേരിട്ടു ഭീഷണിയുണ്ടാകും. പിന്നീട് സാധാരണ സൂക്ഷ്മ പരിശോധന നടത്തുന്ന സമയത്തു മാത്രമേ കോളജിലെത്തിക്കൂവെന്ന് കെഎസ്യു നേതാക്കൾ പറഞ്ഞു. കോളജിനുള്ളിൽ നടക്കുന്ന ഈ ഏകാധിപത്യം ആരും പുറത്തുപറയാറില്ല. അറിഞ്ഞാൽതന്നെ ഇതിനെ നേരിടാൻ ഒറ്റക്കെട്ടായി നേതാക്കളും ഉണ്ടാകില്ലെന്നതാണ് കെഎസ്യുവിന്റെ പ്രശ്നമെന്നും അവർതന്നെ വ്യക്തമാക്കി.
പട്ടാള ചിട്ടകൾ
കാന്പസിൽ പട്ടാളച്ചിട്ടയാണ് എസ്എഫ്ഐ നടപ്പാക്കുന്നതെന്നു വിദ്യാർഥികൾ പറയുന്നു. എസ്എഫ്ഐ അല്ലാതെ ആരും ഇവിടെ സമരം ചെയ്യാൻ പാടില്ല. പുതുതായി ചേരുന്ന കുട്ടികളോടു കാന്പയിന് പാടില്ല. അവരെ സ്വാഗതം ചെയ്ത് ബാനർ കെട്ടാൻ പാടില്ല. കൂട്ടംകൂടി നടക്കാൻ പാടില്ല. മരച്ചുവടുകളിൽ എല്ലാവർക്കും ഇരിക്കാൻ അനുവാദമില്ല. ഒറ്റപ്പെടുത്തലാണ് മറ്റൊരു അക്രമം. കെഎസ്യുക്കാരനാണ് പുതിയ അഡ്മിഷൻ എടുത്തുവന്നിരിക്കുന്നതെന്നു കണ്ടാൽ ആ വിദ്യാർഥിയെ ഒറ്റപ്പെടുത്താൻ മറ്റു കുട്ടികളോട് നിർദേശിക്കും. മാനസികമായും ശാരീരികമായും തളർത്തി ജീവിതംതന്നെ ഇരുട്ടിലാക്കുന്ന നടപടിയാണ് കോളജ് കാന്പസിൽ നടക്കാറുള്ളതെന്ന് ഒരു പൂർവ വിദ്യാർഥി പറഞ്ഞു.
അനുസരിച്ചില്ലെങ്കിൽ അടി ഉറപ്പാണിവിടെ. അടി കോളജ് കാന്പസിൽ വച്ചുതന്നെ ആകണമെന്നില്ല. പുറത്ത് ഒരിക്കലും കണ്ടിട്ടില്ലാത്തവരായിരിക്കും ചിലപ്പോൾ ഭീഷണിപ്പെടുത്തുക. എതിർപ്പ് പ്രകടിപ്പിക്കുന്ന വിദ്യാർഥികളെ കോളജിനു പുറത്തുള്ള നേതാക്കളെ കാണിച്ചു കൊടുത്താണ് ഭീഷണിപ്പെടുത്തുന്നത്.
രാത്രിയും കോളജിൽ
പല എസ്എഫ്ഐ വിദ്യാർഥികളും കോളജ് വിട്ടാലും രാത്രിയിൽ കോളജിൽത്തന്നെ തങ്ങാറുണ്ടത്രേ. രാത്രി മറ്റു സംഘടനകളിൽപ്പെട്ടവർ ബാനർ കെട്ടാനോ പോസ്റ്റർ ഒട്ടിക്കാനോ എത്തിയാൽ അവർ പോയതിനു പിന്നാലെ അതൊക്കെ കീറിക്കളയും. രാവിലെ വന്നുനോക്കിയാൽ മറ്റു സംഘടനകളുടെ ഒരു പോസ്റ്ററോ ബാനറോ കാണില്ല. രാത്രിയിൽ കോളജിൽ വിദ്യാർഥികൾ തങ്ങുന്ന കാര്യം കോളജിലെ പല അധ്യാപകർക്കും അറിയാമെങ്കിലും രഹസ്യമായ പിന്തുണ നൽകുന്നതിനാൽ പ്രശ്നങ്ങളുണ്ടാകാറില്ല. എന്നാൽ മറ്റു സംഘടനകളിലുള്ള വിദ്യാർഥികൾ വൈകി കോളജിൽ തങ്ങിയാൽ ആട്ടിയോടിക്കും.
ജീവിച്ചു പോവണ്ടേ
ഇടത് അനുകൂല സംഘടനകളിലുള്ള അധ്യാപകർ വിദ്യാർഥികൾക്കു പരസ്യമായി പിന്തുണ നല്‍കുന്നുണ്ടെങ്കിലും മറ്റുള്ളവർ അതിനെ എതിർക്കുമെന്ന് ഇവിടെ കരുതേണ്ട. എസ്എഫ്ഐയുടെ പ്രവർത്തനങ്ങൾക്ക് ഈ അധ്യാപകരുടെ പിന്തുണയുള്ളതിനാൽ കോളജിനുള്ളിൽ ആരെയും പേടിക്കേണ്ടിവരുന്നില്ല. എന്നാൽ, ഇടത് അനുകൂല സംഘടനകളിൽ പെടാത്ത അധ്യാപകർപോലും എസ്എഫ്ഐയുടെ അക്രമത്തിനെതിരേ രംഗത്തു വരാറില്ല. ഇടത് അധ്യാപകരുടെ നിലപാടുകൾക്കു മൗന സമ്മതം നൽകിയാണ് പലരും ഇവിടെ കഴിയുന്നത്. ജീവിച്ചുപോവണ്ടേ എന്നതു തന്നെയാണ് ഇവരുടെ ചോദ്യം.
തമ്മിലും ഏറ്റുമുട്ടൽ
കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ്‍ കുട്ടനെല്ലൂർ ഗവ. കോളജിൽ നടക്കുന്പോൾ ആർക്കാണ് മൂപ്പെന്ന തർക്കം ഒടുവിൽ എസ്എഫ്ഐക്കാർ തമ്മിൽവരെ അടിപിടിക്കും ഇവിടെ കാരണമായിട്ടുണ്ട്. 2013ൽ ഡിസോണ്‍ നടക്കുന്പോഴായിരുന്നു കേരളവർമ കോളജിലെ എസ്എഫ്ഐ വിദ്യാർഥികളും ഗവ. കോളജിലെ എസ്എഫ്ഐ വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടിയത്. പക്ഷേ, നടപടിയുണ്ടായത് ഗവ. കോളജിലെ കുട്ടികൾക്കെതിരേയാണ്. ഏഴു വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്.
കായികതാരങ്ങൾക്കും ഭീഷണി
സ്പോർട്സ് ക്വോട്ടയിൽ വരുന്നവരെ ഒതുക്കലാണ് കോളജിൽ എസ്എഫ്ഐക്കാരുടെ മറ്റൊരു ലക്ഷ്യം. അവരെ ഭീഷണിപ്പെടുത്തിയും ഒതുങ്ങിയില്ലെങ്കിൽ തല്ലിയും എസ്എഫ്ഐക്കാരോടൊപ്പം നിർത്തും. സ്പോർട്സുകാരായി വരുന്നവർ കെഎസ്യുവിനോ മറ്റു സംഘടനകൾക്കോ അനുഭാവം പ്രകടിപ്പിക്കുന്നതു കണ്ടാൽ പണിയുറപ്പാണ്. ആക്ടീവായി ഇറങ്ങിയാൽ തല്ലിച്ചതച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അല്ലെങ്കിൽ കേസു കൊടുത്തു ഭാവിയിൽ പ്രശ്നമാകുമെന്നും ജോലി കിട്ടാൻ ബുദ്ധിമുട്ടാണെന്നും പറഞ്ഞു പിന്തിരിപ്പിക്കും. സ്പോർട്സ് ക്വോട്ടയിൽ വരുന്നവർ യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാനുള്ള എല്ലാ നീക്കങ്ങളും തുടക്കം മുതലേ നടത്തും. ഇത്തരക്കാർ മത്സരിച്ചാൽ വിദ്യാർഥികൾ വോട്ടുചെയ്യുമെന്ന ഭീതിയിലാണ് എസ്എഫ്ഐക്കാരല്ലെങ്കിൽ അവരെ ഇല്ലാതാക്കാൻ ശ്രമിക്കാറുള്ളത്.
എല്ലാ സംഘടനകൾക്കും പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ടായാൽ എസ്എഫ്ഐക്കാരുടെ കുത്തക അഴിഞ്ഞുവീഴുമെന്നാണ് മറ്റു സംഘടനാ ഭാരവാഹികളുടെ വിശ്വാസം.
( തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
പന്തീരാങ്കാവ് ഗാർഹിക പീഡനം; പ്രതിക്കായി ഇന്റര്‍പോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
Latest News
പന്തീരാങ്കാവ് ഗാർഹിക പീഡനം; പ്രതിക്കായി ഇന്റര്‍പോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top