Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പ്രതികരിക്കാനും പ്രതിഷേധിക്കാനുമാവാതെ മലയോര ജനത
Thursday, August 8, 2019 1:17 AM IST
ഇങ്ങനെ മതിയോ നവ കേരളം ? - 1
മഹാദുരന്തം സൃഷ്ടിച്ച ദുരിതക്കയത്തിൽനിന്ന് ഇനിയും കരകയറാനാകെ പകച്ചു നിൽക്കുകയാണ് മലയോര ജനത. കഴിഞ്ഞ ഓഗസ്റ്റ് ഒൻപതിന് പുലർച്ചെ 3.30ന് അസാധാരണമായ ശബ്ദംകേട്ടു ഞെട്ടിയുണർന്ന ഇടുക്കി രാജപുരം നിവാസികളുടെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല.
ഹുങ്കാരശബ്ദത്തോടെ പൊട്ടിയിറങ്ങിയ ഉരുളിൽ കരികുളത്ത് രാജന്റെ വീട് ഒലിച്ചുപോയതറിഞ്ഞ് അവർ ഓടിയെത്തി. വീട് മാത്രമല്ല, രാജനെയും മാതാവ് മീനാക്ഷിയെയും സഹോദരി ഉഷയെയും ഉരുൾ കൊണ്ടുപോയെന്നറിഞ്ഞ് അവർക്കൊന്ന് നിലവിളിക്കാൻ പോലുമായില്ല. പിറ്റേന്ന് ഉച്ചയോടെയാണ് മീനാക്ഷിയുടെ മൃതദേഹം കണ്ടെത്തിയത്. 36 ദിവസം കഴിഞ്ഞ് ഉഷയുടെ മൃതദേഹവും. മാസങ്ങൾക്കുശേഷം രാജന്റെ കാലിന്റെ ഒരു ഭാഗവും കിട്ടി.
രാജന്റെ വീടിരുന്ന സ്ഥലം ഇന്നില്ല. പലരും ഇവിടെനിന്നു പലായനം ചെയ്തു. ഏക്കറുകണക്കിനു കൃഷിയും ഭൂമിയുമാണ് നശിച്ചത്. ആർക്കും സർക്കാർ സഹായം ലഭിച്ചിട്ടില്ല. ചിലർ പകൽ ഇവിടെയെത്തും പണിയെടുക്കും.
രാത്രി തങ്ങാൻ ധൈര്യമില്ല. ചെറിയമഴയിൽപോലും പെരിയാർവാലി പ്രദേശത്ത് മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി ഒരായുസ് മുഴുവൻ പണിയെടുത്തതു നിമിഷനേരം കൊണ്ട് ഇല്ലാതായിട്ടും സർക്കാരിന്റെ കാരുണ്യം ഇതുവരെയും എത്തിയിട്ടില്ല. നാട്ടുകാർക്ക് ഇപ്പോൾ വല്ലാത്തൊരു നിസംഗത. പരാതിയും പരിദേവനങ്ങളുമില്ല. ഒന്നുകൊണ്ടും ഫലമില്ലെന്നാണ് അനുഭവം.
കുറുപ്പനും കുടുംബവും ദുരിതാശ്വാസ ക്യാന്പിൽത്തന്നെ
അടിമാലി: പേമാരി കഴിഞ്ഞ് വർഷം ഒന്നായെങ്കിലും കല്ലാർകുട്ടി സ്വദേശി കറുപ്പനും കുടുംബവും ദുരിതാശ്വാസ ക്യാന്പിൽതന്നെ.
കഴിഞ്ഞ ഓഗസ്റ്റ് 13ന് രാത്രിയിലാ ണു കല്ലാർകുട്ടി ലിങ്ക് റോഡിന് സമീപം താമസിച്ചിരുന്ന പട്ടാലമ്മൻ വീട്ടിൽ കറുപ്പനും കുടുംബത്തിനും കിടപ്പാടം നഷ്ടമായത്. വീടു മാത്രമല്ല, മീൻകുളവും കാലിത്തൊഴുത്തും മലവെള്ളം കൊണ്ടുപോയി. പട്ടയമില്ലാത്ത 40 സെന്റ് ഭൂമിയുണ്ടെങ്കിലും അവിടെ വീടുവയ്ക്കാനാവില്ല. കത്തിപ്പാറയിൽ സർക്കാർ സ്കൂളിനോടു ചേർന്നുള്ള ക്യാന്പാണ് ഇപ്പോൾ വീട്. വെള്ളത്തൂവലിൽ മൂന്നു സെന്റ് ഭൂമി അനുവദിച്ചിട്ടുണ്ടെങ്കിലും പ്രായാധിക്യത്താൽ വീട് വച്ചു താമസിക്കുക അപ്രായോഗികം. കറുപ്പനൊപ്പം ഭാര്യയും മകനും മകന്റെ ഭാര്യയും രണ്ട് കൊച്ചുമക്കളുമുണ്ട്. സർക്കാർ സഹായമായി നൽകിയ പതിനായിരം രൂപ മാത്രമാണ് ആകെ ലഭിച്ചത്.
വീട് ഇടിഞ്ഞു താഴ്ന്ന ഭൂമിയിൽ നിൽക്കക്കള്ളിയില്ലാതെ
ചെറുതോണി: ഇടുക്കി വിമലഗിരിയിൽ വേഴവേലിൽ പോൾ വർഗീസിന്റെ രണ്ടരയേക്കർ സ്ഥലവും നിർമാണം പൂർത്തിയായിവന്ന വീടും കഴിഞ്ഞ ഓഗസ്റ്റിലെ കൊടും മഴയിൽ തകർന്നതാണ്. ഭൂമിക്കടിയിലൂടെ വെള്ളം ഒലിച്ചിറങ്ങി വലിയൊരു മലതന്നെ നിരങ്ങിമാറുകായിരുന്നു.
പലയിടങ്ങളിലും പ്രളയത്തിന്റെ ശേഷിപ്പായി വലിയ വിള്ളലുകളും ഗർത്തങ്ങളും. ലക്ഷങ്ങൾ വായ്പയെടുത്ത് നിർമിച്ച വീട് ഇടിഞ്ഞുതാണു പോയി. 60 ലക്ഷം രൂപയ്ക്ക് വീടും പുരയിടവും ഇൻഷ്വർചെയ്തെങ്കിലും ഇൻഷ്വറൻസ് കന്പനിയും കൈവിട്ടു. വീട് പണിക്ക് ബാങ്കിൽനിന്നും 20 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇൻഷ്വറൻസ് കന്പനി 30 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിച്ചെങ്കിലും ആ തുക ബാങ്ക് വായ്പയിലേക്കു വരവുവച്ചു. വായ്പക്കു മോറട്ടോറിയം നിലനിന്നിരുന്നപ്പോഴും ഇൻഷ്വറൻസ് കന്പനി അനുവദിച്ച 30 ലക്ഷവും കാർഷികവായ്പയിലും പലിശയിലും വരവുവച്ച് ബാങ്ക് മുതൽ തിരികെപ്പിടിച്ചു.
മറ്റൊരിടത്ത് വീട് നിർമിക്കാനുള്ള സ്ഥലം വാങ്ങാൻ സർക്കാരിൽനിന്ന് ആറു ലക്ഷം രൂപ അനുവദിച്ചെങ്കിലും ലഭിച്ചില്ല. സ്ഥലം വാങ്ങി പോക്കുവരവ് ചെയ്ത് കരമടച്ച് വീട് നിർമിക്കാൻ യോഗ്യമാണെന്ന സർട്ടിഫിക്കറ്റും ലഭിച്ചാൽ മാത്രമേ പണം കൈമാറുകയുള്ളു. വീടും സ്ഥലവും നഷ്ടപ്പെട്ട് വഴിയാധാരമായവർ എവിടെനിന്ന് ഇത്രയും പണം സംഘടിപ്പിക്കുമെന്ന് പോൾ വർഗീസ് ചോദിക്കുന്നു. ആകെ നിരാശനായ ഇദ്ദേഹം കോതമംഗലത്ത് വാടകവീടെടുത്ത് താമസം മാറി.
സൂരജ്: അതിജീവനത്തിന്റെ നേർക്കാഴ്ച
പ്രളയാതിജീവനത്തിന്റെ നേർക്കാഴ്ചയാണ് തക്കുടുവെന്ന സൂരജ്. 2018 ഓഗസ്റ്റ 10ന് ചെറുതോണി പാലത്തിലൂടെ ദേശീയ ദുരന്തനിവാരണ സേനാംഗം വിജയ് രാജ് പനി ബാധിച്ച സൂരജിനെയും കൊണ്ട് മറുകരയിലേക്ക് ഓടുന്ന രംഗം ആരും മറന്നിട്ടില്ല. അവനെ ആശുപത്രിയിലെത്തിക്കാനായിരുന്നു ജീവൻ കൈയിൽ പിടിച്ചുള്ള ആ ഓട്ടം.
ചെറുതോണി ഇടുക്കികോളനിയിൽ കാരക്കാട്ട് പുത്തൻവീട്ടിൽ വിജയരാജിന്റെയും മഞ്ജുവിന്റെയും ഏക മകനാണ് സൂരജ്. സൈനികന്റെ കരവലയിത്തിലിരുന്ന് രക്ഷപ്പെട്ട അവൻ ഇപ്പോൾ ഇടുക്കി ന്യൂമാൻ സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്.
മാത്യുവിന് നഷ്ടപരിഹാരം അനുവദിച്ചു; പക്ഷെ വീട് വയ്ക്കാൻ സ്ഥലം വേണം
നെടുങ്കണ്ടം: ചേന്പളത്ത് ആറേക്കർ ഭൂമിയുണ്ടായിരുന്നു പുളിക്കത്തൊണ്ടിയിൽ മാത്യു വർക്കിക്ക്. നിറയെ ഏലവും കുരുമുളകും കാപ്പിയും ഗ്രാന്പുവും കൊക്കോയും. അവിടെ ചെറിയൊരു വീട്ടിലായിരുന്നു താമസം.
ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായി. നഷ്ട പരിഹാരത്തിനു അപേക്ഷ നൽകി. വീടുവയ്ക്കാൻ ഒന്നേകാൽ ലക്ഷം രൂപ കിട്ടി. അനുമതിക്കായി കളക്ടറേറ്റിൽ മൂന്നുതവണ പോയി. ഫലമുണ്ടായില്ല. വീടുവയ്ക്കാൻ വേറെ സ്ഥലം കണ്ടെത്താതെ പണം അനുവദിക്കില്ല. 25 കിലോമീറ്റർ അകലെ ശാന്തൻപാറയിൽ വീടിനു സ്ഥലം നൽകാമെന്ന് ഉദ്യോഗസ്ഥർ. വന്യമൃഗങ്ങളുടെ ശല്യം ഏറെയുള്ള അവിടെ ജീവിക്കാൻ കഴിയില്ലെന്ന് മാത്യു വർക്കി. നെടുങ്കണ്ടം പഞ്ചായത്തിലും കയറിയിറങ്ങി മടുത്തെന്നും മാത്യു.
എല്ലാ വഴികളും അടഞ്ഞതോടെ ഉരുൾ ബാക്കിവച്ച സ്ഥലത്ത് വീടുപണിക്ക് ഒരുങ്ങുകയാണ് മാത്യുവും കുടുംബവും.
കെഎസ്ഇബി ക്വാർട്ടേഴ്സിൽ ഇപ്പോഴും 68 കുടുംബങ്ങൾ
ചെറുതോണി: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 68 കുടുംബങ്ങൾ ഇപ്പോഴും വാഴത്തോപ്പ് കെഎസ്ഇബി ക്വാർട്ടേഴ്സിലുണ്ട്. ആദ്യം 48 കുടുംബങ്ങളെയാണ് ഇവിടേക്ക് മാറ്റിപാർപ്പിച്ചത്. പിന്നീട് 20 കുടുംബങ്ങൾക്കുകൂടി ഇടം ലഭിച്ചു. പ്രതിമാസം 150 രൂപയാണ് വാടക. വാഴത്തോപ്പ് പഞ്ചായത്തിലെ വെള്ളക്കയം, ആലിൻചുവട്, ഗാന്ധിനഗർകോളനി എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഏറെയും.
അടിയന്തര സഹായമായി അനുവദിച്ച 10,000 രൂപ പോലും പലർക്കും കിട്ടിയിട്ടില്ല. പലരും വീടിനുള്ള സ്ഥലം വാങ്ങിയിട്ടുണ്ട്. എന്നാൽ നാലുലക്ഷം രൂപകൊണ്ട് എങ്ങനെ വീടുപണിയാനാകുമെന്നാണ് ആശങ്ക.
സമാനതകളില്ലാത്ത വേദനകളുമായി അജ്മലും കെ.ജെ. കുര്യനും
വെള്ളത്തൂവൽ: എസ് വളവിലുണ്ടായ ഉരുൾപൊട്ടലിൽ മുഹമ്മദിനും കെ.ജെ. കുര്യനുമുണ്ടായ നഷ്ടം സമാനതകളില്ലാത്തത്. പുളിക്കകുടി വീട്ടിൽ മമ്മൂട്ടിയെന്ന മുഹമ്മദും ഭാര്യ അസ്മയും മകൻ മുസ്വലും ഉരുൾപൊട്ടലിൽ മരിച്ചു. കുടുംബത്തിൽ അവശേഷിക്കുന്നത് മകൻ അജ്മൽ മാത്രം.
അസ്മയുടെ ശരീര ഭാഗങ്ങൾ കിട്ടിയതൊഴിച്ചാൽ മറ്റു രണ്ടുപേരേക്കുറിച്ച് ഇനിയും വിവരമില്ല. ഭവന നിർമാണത്തിനായി സഹായം കിട്ടി. എന്നാൽ, മരിച്ചയാളുകളുടെ ആശ്രിതർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിയമത്തിന്റെ നൂലാമാലകളിൽ.
26 വർഷത്തോളം അധ്യാപകനായിരുന്ന കുഴികണ്ടത്ത് കെ.ജെ. കുര്യന്റെ 60 സെന്റ് ഭൂമിയും വീടും നഷ്ടപ്പെട്ടു. ശേഷിക്കുന്ന പുരയിടം ഭവനനിർമാണത്തിന് യോഗ്യമല്ലെന്നാണ് സർക്കാർ റിപ്പോർട്ട്.
നട്ടെല്ലിനുണ്ടായ പരിക്കിൽ നിന്ന് ഇനിയും പൂർണ മുക്തനായിട്ടില്ല കുര്യൻ. ഇതിനിടയിൽ ചികിത്സയ്ക്കായി മൂന്നു ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടതായും വന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
സോളാർ സമര ഒത്തുതീർപ്പ്; ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽനിന്നെന്ന് തിരുവഞ്ചൂർ
മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് അഭിമുഖങ്ങള്‍ നല്‍കാത്തത്: പ്രധാനമന്ത്രി
ചില മണ്ഡലം പ്രസിഡന്റുമാര്‍ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്
അറബിക് പൂജയുടെ മറവിൽ ലൈംഗിക പീഡനം; ഒരാൾ അറസ്റ്റിൽ
സോളാർ സമരം ന്യായമില്ലാത്തത്; അത് പിണറായിക്ക് അറിയാമായിരുന്നു: ചാണ്ടി ഉമ്മൻ
Latest News
സോളാർ സമര ഒത്തുതീർപ്പ്; ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽനിന്നെന്ന് തിരുവഞ്ചൂർ
മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് അഭിമുഖങ്ങള്‍ നല്‍കാത്തത്: പ്രധാനമന്ത്രി
ചില മണ്ഡലം പ്രസിഡന്റുമാര്‍ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്
അറബിക് പൂജയുടെ മറവിൽ ലൈംഗിക പീഡനം; ഒരാൾ അറസ്റ്റിൽ
സോളാർ സമരം ന്യായമില്ലാത്തത്; അത് പിണറായിക്ക് അറിയാമായിരുന്നു: ചാണ്ടി ഉമ്മൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top