Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ആരാവും മാണിസാറിന്റെ പിൻഗാമി ?
Sunday, September 22, 2019 1:31 AM IST
അര നൂറ്റാണ്ടിലേറെ മാണിസാറിന്റെ സ്വന്തമായിരുന്ന പാലായിൽ അദ്ദേഹത്തിന്റെ പിൻഗാമി ആരാവും? കേരളം അത്യാകാംക്ഷയോടെ നോക്കിയിരിക്കുന്ന ജനവിധിയാണത്. ആരാവും തെരഞ്ഞെടുക്കപ്പെടുക എന്നറിയാൻ 27 വരെ കാത്തിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് മാണിസാറിന്റെ ചുവടുകൾ പിൻചെല്ലാനായാൽ പാലാക്കാരുടെ ഭാഗ്യം. മാണിസാറിനു പകരം തെരഞ്ഞെടുക്കപ്പെടാൻ വോട്ടു കിട്ടിയാൽ മതി. പക്ഷേ അദ്ദേഹത്തിന്റെ പിൻഗാമി ആവുക അത്ര അനായാസമല്ല
ഇടതു മുന്നണിയെക്കാൾ ഐക്യ ജനാധിപത്യ മുന്നണിക്കാണു പാലാ ഉപതെരഞ്ഞെടുപ്പിലെ വിജയം അനിവാര്യമാകുന്നത്. ഒന്നിച്ചുനിൽക്കാനുള്ള അവരുടെ ശേഷിയാണ് ഇവിടെ പരീക്ഷിക്കപ്പെടുന്നത്. ദേശീയ തലത്തിൽ കോണ്‍ഗ്രസ് ദുർബലമാണ്. കേരളമാണ് ഏക പ്രതീക്ഷ. വരാനിരിക്കുന്ന അഞ്ചു നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ഈ തെരഞ്ഞെടുപ്പുഫലം പ്രത്യാഘാതം ഉണ്ടാക്കും.
കേരള കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജോസ് ടോമിനു പാർട്ടിയുടെ രണ്ടില ചിഹ്നം കിട്ടാതാക്കിയ "ഐക്യം' പക്ഷേ അപകടകരമാകാതിരിക്കുവാൻ യുഡിഎഫ് നേതൃത്വം കിണഞ്ഞു ശ്രമിക്കുന്നുണ്ട്.
മാണിസാറിന്റെ പോരാട്ടങ്ങൾ
1965 മുതൽ ഓരോ തെരഞ്ഞെടുപ്പും മാണിസാർ വൻ പോരാട്ടമായാണു കണ്ടത്. ഓരോ വിജയവും അദ്ദേഹം പൊരുതി നേടിയതാണ്. കൂടെനിന്നവർ ചതിച്ച കഥകൾ അദ്ദേഹം ഒരിക്കലും വിഷയമാക്കിയില്ല. കാടടച്ചോ പാർട്ടി അടച്ചോ പറഞ്ഞാൽ അത് വേദന ഉണ്ടാക്കുന്നത് എല്ലാവർക്കുമല്ലേ എന്നതായിരുന്നു ന്യായം. ഒരു പോരാട്ടത്തിലും മാണിസാർ ആരെയും കണ്ണടച്ചു വിശ്വസിച്ചിട്ടുണ്ടാവില്ല. ആരോടും തനിക്കു വിശ്വാസമില്ലെന്നു കാണിച്ചിട്ടും ഉണ്ടാവില്ല. പക്ഷേ എന്നും എല്ലാത്തരം ചതിസാധ്യതകളും മുന്നിൽക്കണ്ട് അദ്ദേഹം മുൻകരുതൽ എടുത്തിരുന്നു.
ഏത് അടിയൊഴുക്കും തടയാൻ മാണിസാറിന് അദ്ദേഹത്തിന്റെ തന്ത്രങ്ങളുണ്ടായിരുന്നു. ഇക്കുറി അത്തരം തന്ത്രങ്ങൾ ആവശ്യമില്ല. കോണ്‍ഗ്രസുകാർ ഏറെ ആത്മാർഥതയോടെ രംഗത്തുണ്ട്.
ജോസ് ടോമും മാണി സി. കാപ്പനും ഹരിയും
ഇന്നത്തെ കേരള കോണ്‍ഗ്രസ് യുവനേതാക്കളിൽ പലരുടെയും ചേട്ടനായി നായകസ്ഥാനത്തുണ്ടായിരുന്ന ആളാണ് ജോസ് ടോം. പിള്ള ഗ്രൂപ്പ് ജനറൽ സെക്രട്ടറി വരെ ആയ ഡിജോ കാപ്പനു മുന്‍പ് കേരള യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായിരുന്നു അദ്ദേഹം. കഴിവും സംഘാടകശേഷിയും തെളിയിച്ച നേതാവ്.
പിന്നാലെ വന്ന പലരെയും മാണിസാർ കയറ്റിവിട്ടപ്പോഴും പിണങ്ങാതെ അദ്ദേഹം മാണിപ്പാർട്ടിയിൽ ഉറച്ചുനിന്നു. മാണിസാറിനോടും മുഖത്തുനോക്കി അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞു. കാര്യംകാണാൻവേണ്ടി ഒപ്പിച്ചുപറഞ്ഞ് നല്ലപിള്ള ചമയുന്ന ആളായിരുന്നില്ല ജോസ് ടോം. വിപരീതങ്ങൾ നേരിട്ടും ഉറച്ചുനിന്നാൽ അംഗീകാരം തേടിവരും എന്നതിന്റെ അടയാളമാണ് ജോസ് ടോം. ജനാധിപത്യചേരിയെ സ്നേഹിക്കുന്നവരെല്ലാം അദ്ദേഹം ജയിച്ചുവരുമെന്ന് ഉറച്ചുവിശ്വസിക്കുന്നുമുണ്ട്.
അന്തർദേശീയ വോളിബോൾ താരമായിരുന്ന, സിനിമാ നിർമാതാവും നടനും സംവിധായകനുമായ മാണി സി. കാപ്പനു വലിയ സുഹൃദ് വലയമുണ്ട്. സുഹൃത്തുക്കളെ ഹൃദയംതുറന്നു സഹായിക്കുന്നയാൾ. എങ്കിലും അദ്ദേഹത്തിനുമുണ്ട് സ്വന്തം പാർട്ടിക്കാർക്കിടയിലെ അസ്വസ്ഥത. അവരുടെ പാർട്ടിയായ എൻസിപിയിൽനിന്ന് ഉഴവൂർ വിജയനോടു കൂറുള്ള 42 പേർ മാണി സി. കാപ്പനോട് എതിർത്ത് രാജിവച്ചതായി വാർത്ത വന്നപ്പോൾ പലരും ചോദിച്ചത് അതിന് 42 പേർ അവരുടെ പാർട്ടിയിൽ ഉണ്ടോ എന്നാണ്. ഉഴവൂർ വിജയന്റെ മരണത്തിനു ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പുമാണിത്. വിജയന്റെ മരണകാലത്തും ഉണ്ടായിരുന്നു ചില വിവാദങ്ങൾ. കാപ്പനും അട്ടിമറിയും അടിയൊഴുക്കുകളും പ്രതീക്ഷിക്കുന്നു.
എൻഡിഎ സ്ഥാനാർഥി ഹരി വിജയിക്കുമെന്ന് എത്രപേർ കരുതുന്നുണ്ടാവും? നാട് എത്തിനിൽക്കുന്ന സാന്പത്തിക പ്രതിസന്ധിയും ഹിന്ദി ഭ്രാന്തും ഒന്നും പലർക്കും വിഷയമല്ല.
പാലായുടെ വികസനം
മാണിസാർ പാലായിൽ വികസനം കൊണ്ടുവന്നില്ല എന്നൊക്കെ പറയുന്നതുകേൾക്കുന്പോൾ മുതിർന്ന പാലാക്കാർക്കെങ്കിലും സങ്കടം വരും. 54 വർഷം കൊണ്ട് മാണിസാർ പാലായ്ക്കു വേണ്ടി ചെയ്തത് അറിയുന്നവരിൽ ഏറെപ്പേർ ഇന്നു ജീവിച്ചിരിപ്പില്ല എന്ന സത്യമുണ്ട്. ഇന്നുള്ളവരിൽ പലരും കുഞ്ഞുമാണി, മാണിസാറാകുന്നതിനു വേണ്ടി നടത്തിയ അത്യധ്വാനത്തെക്കുറിച്ച് അറിയാത്തവരാണ്. ഇന്നത്തെ പാലാ ഇങ്ങനെ ആയതിൽ മാണിസാർ വഹിച്ച പങ്ക് അധികാര മോഹമില്ലാതെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന ആർക്കും മനസിലാകും. മുനിസിപ്പാലിറ്റി വഴിയും പഞ്ചായത്തുകൾ വഴിയും സ്വകാര്യ മാനേജ്മെന്റുകൾ വഴിയും എല്ലാം ഉണ്ടായ വികസനത്തിൽ അദ്ദേഹം നല്ല സഹായിയും ഒത്താശയുമായിരുന്നു. ശരിക്കും ഒരു ഫസിലിറ്റേറ്റർ. അവർക്കു വേണ്ട എല്ലാത്തരം സഹായങ്ങളും അദ്ദേഹം ചെയ്തിരുന്നു. കോണ്‍ഗ്രസിലെ മൂത്ത തലമുറയ്ക്കെതിരേ പി.ടി. ചാക്കോയുടെ നേതൃത്വത്തിൽ വളർത്തിയെടുത്ത മുന്നേറ്റത്തിലെ അംഗങ്ങൾ തമ്മിലുണ്ടാക്കിയ സ്നേഹബന്ധം ജീവിതാവസാനംവരെ അദ്ദേഹം സൂക്ഷിച്ചു.
അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ബജറ്റുകളെക്കുറിച്ച് കിഴിക്കുനോക്കി ബജറ്റുകൾ എന്നു പറഞ്ഞവരും എല്ലാം പാലായ്ക്കു കൊണ്ടുപോകുന്നു എന്ന് ആക്ഷേപിച്ചവരും എല്ലാം ഇന്ന് അദ്ദേഹം ചെയ്ത വികസനത്തിന്റെ കണക്കു നോക്കുന്നതു കാണുന്പോൾ കുറെ വിഷു ഉണ്ടവർക്കു മനംപിരട്ടലുണ്ടാവും.
ജനങ്ങളുടെ മാണിസാർ
മാണിസാറിനു മുന്‍പു പൂഞ്ഞാറിലും രാമപുരത്തും മീനച്ചിലിലും പുലിയന്നൂരിലും ജനപ്രതിനിധികൾ ഉണ്ടായിരുന്നു. ഇവരിൽ എത്ര പേർ സാധാരണക്കാരനു സംലഭ്യമായിരുന്നു! എനിക്ക് ഒരു ആവശ്യമുണ്ടായാൽ, അതു സഹോദരങ്ങളുമായുള്ള വഴക്കായാലും അതിർത്തി തർക്കമായാലും മക്കളുടെ കോളജ് പ്രവേശനമായാലും പോലീസ് കേസായാലും സ്ഥലംമാറ്റ വിഷയമായാലും മാണിസാറിന്റെ അടുത്തു ചെന്നാൽ പരിഹാരം ഉണ്ടാക്കും എന്ന ബോധ്യം ആളുകൾക്കു കൊടുക്കാൻ വേറേ എത്രപേർക്കായി.
അദ്ദേഹത്തിന്റെ പാർട്ടിയിലും പുറത്തും ഇന്നും ഉള്ള എംഎൽഎമാരിൽ എത്ര പേർക്ക് അതിനു സാധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ എതിർത്ത് വോട്ടു ചെയ്യുന്നവർ എന്നറിയുന്നവർക്കും അദ്ദേഹം സഹായി ആയിരുന്നു. സഹായിക്കാൻ കിട്ടുന്ന എല്ലാ അവസരവും അദ്ദേഹം ഉപയോഗിച്ചു.
മാണിസാറിനെ തേടി ജനം അങ്ങോട്ടു മാത്രമല്ല തന്റെ ജനത്തെ തേടി മാണിസാർ അങ്ങോട്ടും പോയിരുന്നു. വീട്ടിൽ ഒരു ചടങ്ങുണ്ടായാൽ മാണിസാർ അവർക്ക് അതിഥിയായിരുന്നില്ല, ആതിഥേയനായിരുന്നു. ഒരു വീട്ടുകാരനെപ്പോലെ കാര്യങ്ങളിൽ ഇടപെടുന്ന സ്വന്തം ഒരാൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിനു പോലും കേരള കോണ്‍ഗ്രസുകാർ പിരിവെടുത്താണ് മാണിസാറിന്റെ തെരഞ്ഞെടുപ്പു ചെലവിൽ ഒരു പങ്കു വഹിച്ചത്.
പ്രത്യാഘാതങ്ങൾ
പാലായിലെ ഉപതെരഞ്ഞെടുപ്പു ഫലം എന്തായാലും രണ്ടു മുന്നണികളിലും അതു വലിയ ചലനം ഉണ്ടാക്കും. മാണി സി. കാപ്പൻ ജയിച്ചാൽ ശശീന്ദ്രന്റെ കസേര ഇളക്കാൻ നോക്കും. ചാണ്ടിയും മാണിയും ഒന്നിക്കും. പവാറും അവർക്കൊപ്പം വരും. ജോസ് ടോം ജയിച്ചാലും തോറ്റാലും ജോസ് - ജോസഫ് വഴക്ക് മൂക്കും. രണ്ടില ചിഹ്നം കൊടുക്കാത്തത് മാണിക്കാർക്കിടയിൽ വല്ലാത്ത മുറിവുണ്ടാക്കിയിട്ടുണ്ട്. എവിടെവരെ എത്തും എന്നാണു കണ്ടറിയേണ്ടത്.
അനന്തപുരി/ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
സോളാർ സമരകാലത്ത് മാണിയെ മുഖ്യമന്ത്രിയാക്കി ഭരണം അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചു: ദല്ലാൾ നന്ദകുമാർ
സോളാർ സമര ഒത്തുതീർപ്പ്; ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽനിന്നെന്ന് തിരുവഞ്ചൂർ
മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് അഭിമുഖങ്ങള്‍ നല്‍കാത്തത്: പ്രധാനമന്ത്രി
ചില മണ്ഡലം പ്രസിഡന്റുമാര്‍ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്
അറബിക് പൂജയുടെ മറവിൽ ലൈംഗിക പീഡനം; ഒരാൾ അറസ്റ്റിൽ
Latest News
സോളാർ സമരകാലത്ത് മാണിയെ മുഖ്യമന്ത്രിയാക്കി ഭരണം അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചു: ദല്ലാൾ നന്ദകുമാർ
സോളാർ സമര ഒത്തുതീർപ്പ്; ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽനിന്നെന്ന് തിരുവഞ്ചൂർ
മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് അഭിമുഖങ്ങള്‍ നല്‍കാത്തത്: പ്രധാനമന്ത്രി
ചില മണ്ഡലം പ്രസിഡന്റുമാര്‍ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്
അറബിക് പൂജയുടെ മറവിൽ ലൈംഗിക പീഡനം; ഒരാൾ അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top