Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ശ്രീറാമുമാരുടെ പിഴവ്, ബഷീറുമാരുടെ ജീവൻ
Sunday, October 6, 2019 12:55 AM IST
കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനു പുലർച്ചെ ഒന്നോടെ തിരുവനന്തപുരത്തുണ്ടായ കാർ - ബൈക്ക് അപകടം കേരളം ഏറെ ശ്രദ്ധിച്ചതും, റോഡിലെ നിയമലംഘനങ്ങളുടെ ഏറ്റവും വലിയ ഉദാഹരണവുമായി. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീറിന്റെ(36) ജീവനെടുത്ത അപകടം, മികച്ച ഐഎഎസ് ഉദ്യോഗസ്ഥനെന്നു പ്രശസ്തി നേടിയ ശ്രീറാം വെങ്കിട്ടരാമന്റെ(31) വില്ലൻവേഷത്തിലേക്കുള്ള വൻപതനവും കുറിച്ചു.
പാതിരാവിനുശേഷമുണ്ടായ അപകടം റാഷ് ഡ്രൈവിംഗിന്റെ ഫലമായ മറ്റൊരു ദുരന്തമായിരുന്നു. മദ്യപിച്ചുള്ള, അലക്ഷ്യമായ ഡ്രൈവിംഗും അമിതവേഗവും ആരോപിക്കപ്പെട്ട അപകടം മിടുക്കനായ ഒരു യുവ പത്രപ്രവർത്തകനെയാണ് കൊന്നുകളഞ്ഞത്. നരഹത്യയിലെത്തിയ നിയമലംഘനം അനാഥമാക്കിയതു രണ്ടു പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന ഒരു കുടുംബത്തേയും. ശ്രീറാമിനെതിരേ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു എങ്കിലും, അപകടത്തോടനുബന്ധിച്ച് അരങ്ങേറിയ ഐഎഎസ് - പോലീസ് നാടകങ്ങൾ നമ്മുടെ നിയമപാലന സംവിധാനത്തിനുതന്നെ നാണക്കേടായി.
ഒരിറ്റു ശ്രദ്ധ, ഒരുപാട് ആയുസ്
വാഹനമോടിച്ചവരുടെ പിഴവുകൊണ്ടു മാത്രം കഴിഞ്ഞ മൂന്നുവർഷത്തിനിടെ 12,000 ത്തിലേറെ ജീവനുകൾ കേരളത്തിൽ നഷ്ടമായെന്ന യാഥാർഥ്യം നടുക്കമുളവാക്കുന്നതാണ്. ഡ്രൈവിംഗിലെ പാളിച്ചയാണ് നിരത്തുകളെ കൊലക്കളമാക്കുന്നതെന്നു വ്യക്തം. 80 ശതമാനം റോഡപകടങ്ങളും ഡ്രൈവർമാരുടെ പിഴവിൽനിന്നാണ്. തിരിച്ചറിഞ്ഞിട്ടും ചികിത്സയില്ലാത്ത രോഗമാണിത്.
എന്തുകൊണ്ട് മറ്റു രാജ്യങ്ങളിൽ ഇത്രയേറെ അപകടങ്ങളില്ല. കാരണങ്ങളേറെയുണ്ട്; റോഡ് സംസ്കാരം മുതൽ മികച്ച റോഡുകളും ഡ്രൈവിംഗ് ലൈസൻസ് നല്‍കുന്നതിലെ കർക്കശമായ നിയന്ത്രണങ്ങളും കർശനമായ നിയമപാലനവും വരെ.
മാറണം, റോഡ് സംസ്കാരം
ഗതാഗത നിയമങ്ങൾ പൂർണമായും പാലിക്കുന്ന ഒരു ജനത - നിരത്തുകൾ ചോരയിൽ മുങ്ങാതിരിക്കാനുള്ള പോംവഴി അതു മാത്രമാണ്. നിയമം ചെവിക്കുപിടിച്ചാലേ റോഡ് നിയമങ്ങൾ പാലിക്കൂ എന്ന നിലപാട് ഉപേക്ഷിച്ചേ പറ്റൂ. അച്ചടക്കമുള്ള, മനുഷ്യജീവനെ ആദരിക്കുന്ന ഒരു റോഡ് സംസ്കാരമാണ് അതിനാവശ്യം.
മറ്റുള്ളവർക്കു കൂടി ഇടമുള്ള, നിൽക്കാനും സഞ്ചരിക്കാനും അവകാശമുള്ള ഒന്നാണ് റോഡ് എന്ന ബോധം വാഹനവുമായിറങ്ങുന്ന ഓരോരുത്തർക്കും ഉണ്ടായേ തീരൂ. അതു മിനിമം മര്യാദ മാത്രമാണ്.
യാത്രാസുരക്ഷയ്ക്കു ജീവന്റെ വിലയുണ്ട്. വാഹനവേഗം നിയന്ത്രിക്കുന്നതിൽ തുടങ്ങണം, സുരക്ഷാജാഗ്രത. മത്സരബുദ്ധിയോടെ വാഹനം ഓടിക്കുന്നവർ സാമാന്യബുദ്ധിയെത്തന്നെ വെല്ലുവിളിക്കുകയാണ്. സുരക്ഷയെക്കുറിച്ചുള്ള അറിവുകൾ അപകടത്തിൽനിന്നല്ല പഠിക്കേണ്ടത്. "അനുഭവം ഗുരു'വാകാൻ സമയം ബാക്കികിട്ടണമെന്നില്ല.
പഠിപ്പിക്കണം, ഗതാഗത മര്യാദകൾ
റോഡ് നിയമങ്ങളും മര്യാദകളും സ്കൂൾതലം മുതൽ കോളജ് തലം വരെ സിലബസിന്റെ ഭാഗമായിത്തന്നെ പാഠ്യവിഷയമാകണം. വാഹനം കളിക്കോപ്പല്ലെന്നും യാത്രാമാധ്യമം മാത്രമാണെന്നും പഠിച്ചുവളരുന്ന തലമുറ മാറ്റങ്ങളുണ്ടാക്കും. അമിതവേഗമല്ല ഡ്രൈവിംഗ് വൈദഗ്ധ്യത്തിന്റെ അളവുകോലെന്നും നിയന്ത്രിതവേഗമാണ് മികവെന്നും അവർ അറിഞ്ഞുവളരട്ടെ.
സ്കൂളുകളിലും ആരാധനാലയങ്ങളിലുമടക്കം മനുഷ്യജീവന്റെ മഹത്വവും പ്രാധാന്യവും വിളംബരം ചെയ്യുന്ന ബോധവത്കരണം നടത്തുന്നതു ഫലപ്രദമാവും.
പുള്ളിംഗ് ശേഷി കൂടിയ ന്യൂജൻ ബൈക്കുകൾ മക്കൾക്കു വാങ്ങിനല്‍കുന്ന മാതാപിതാക്കൾക്കും വേണം ബോധവത്കരണം.
റോഡുകൾ നന്നാകട്ടെ
മരണക്കെണികൾ പതിയിരിക്കുന്നവയാണ് നമ്മുടെ മിക്ക റോഡുകളും. ജീവനെടുക്കുന്ന പാതാളക്കുഴികൾ ഇരുചക്ര വാഹനയാത്രികർക്ക് ഉയർത്തുന്ന ഭീഷണി ചെറുതല്ല. പ്രതിവർഷം ശരാശരി 50 പേരാണ് സംസ്ഥാനത്തു റോഡിലെ കുഴികൾ മൂലമുള്ള അപകടങ്ങളിൽ മരിക്കുന്നത്.
മഴവീണാൽ കുഴിനിറയുന്ന റോഡുകളാണ് സംസ്ഥാനത്തെങ്ങും. പൈപ്പിടാനും കേബിളിടാനും മറ്റും വെട്ടിപ്പൊളിച്ചിട്ട റോഡുകൾ മാസങ്ങളോളം വാതുറന്നു കിടക്കുന്നതു വേറെ. അതിവേഗ ഡ്രൈവിംഗ് കൂടിയായാൽ അപകടം ഉറപ്പ്.
നമുക്കുവേണം മികച്ച റോഡുകൾ. ഒപ്പം ആംബുലൻസുകളുടെ "നിലവിളിശബ്ദം' കുറഞ്ഞ റോഡുകളും.
എട്ടും എച്ചും മാത്രം മതിയോ
18 വയസിൽ താഴെയുള്ള പലരും ഒട്ടും പ്രഫഷണൽ അല്ലാതെ ഡ്രൈവിംഗ് പഠിക്കുന്നു എന്നത് ഇവിടത്തെ മറ്റൊരു അപകട കാരണമാണ്. എൽകെജി അഡ്മിഷനുപോലും പ്രവേശന പരീക്ഷയും കോച്ചിംഗ് സെന്ററുകളുമുള്ള നാട്ടിൽ ഡ്രൈവിംഗ് പഠനത്തിനു മികച്ച പരിശീലന സ്ഥാപനങ്ങളും സംവിധാനങ്ങളുമില്ല.
ഇരുചക്രവാഹനമാണെങ്കിൽ എട്ട്, നാലുചക്രമെങ്കിൽ എച്ച്. കഴിഞ്ഞ 20 വർഷത്തിലേറെയായി നിലവിലുള്ള ഡ്രൈവിംഗ് പാഠ്യപദ്ധതിയിൽ കടക്കേണ്ട കടന്പ ഇതുമാത്രം. അംഗീകൃത പാഠ്യപദ്ധതിയില്ല. നിശ്ചിത മാനദണ്ഡങ്ങളില്ല.
സാങ്കേതിക വശങ്ങളും ഉൾപ്പെടുത്തി, തിയറിയും സിമുലേറ്ററുമൊക്കെയുള്ള പ്രഫഷണൽ പരിശീലനവും, വിദേശത്തുള്ളതുപോലെ അപകട ആഘാത പഠനവും, കർക്കശമായ ലൈസൻസിംഗ് സംവിധാനവും തുടർപരിശീലനവുമൊക്കെ ഇവിടെയും ഉണ്ടായേ തീരൂ.
ന്യൂജൻ ബൈക്കുകളും നമ്മളും
കൂടിയ സിസിയുള്ള ഇരുചക്രവാഹനങ്ങൾ ഓടിക്കണമെങ്കിൽ പല വിദേശരാജ്യങ്ങളിലും പ്രത്യേക പരിശീലനവും പ്രഫഷണൽ കൗൺസലിംഗും ലൈസൻസ് ഗ്രേഡിംഗുമൊക്കെ നിലവിലുണ്ട്. ഇവിടെയോ? എം 80 സ്കൂട്ടറിൽ "8' എടുത്ത് നേടുന്ന ലൈസൻസുമായി ആർക്കും ആയിരത്തിലേറെ സിസി വരെയുള്ള ബൈക്കുകൾ പറത്താം. നിയമപരമായി ആർക്കും തടയാനാവില്ല.
100 സിസി വാഹനത്തിൽ 40 കിലോമീറ്റർ സ്പീഡിലെത്താൻ ആക്സിലേറ്ററിൽ നല്കുന്ന പ്രഷർ മതി 600 സിസി വാഹനം 140 കിലോമീറ്റർ സ്പീഡിലെത്താനെന്ന് അവർ അറിയുന്നതെങ്ങനെ?
സൂപ്പർബൈക്കുകൾക്കു വില്പനനിയന്ത്രണവും വേഗനിയന്ത്രണവും പ്രായപരിധിയിലെ മാറ്റവുമൊക്കെ നിർദേശങ്ങളായി ഉന്നയിക്കപ്പെട്ടിട്ടും ഒന്നും നടപ്പിലായിട്ടില്ല. പ്രായപരിധി 25-30 ആക്കണമെന്നുവരെ നിർദേശം പരിഗണനയിലുണ്ട്. സിസി കണക്കിൽ ലൈസൻസ് ഗ്രേഡിംഗും പരിഗണിക്കേണ്ടതുതന്നെയാണ്.
ഒരു കണ്ണുവേണം...പോലീസിന്റെ
ട്രാഫിക് സുരക്ഷാനിയമങ്ങൾ ഏറെയുള്ള നാടാണിത്. പക്ഷേ, മലയാളി നിയമം അനുസരിക്കണമെങ്കിൽ, അവരുടെ മേൽ പോലീസിന്റെ കണ്ണുണ്ടാവണം.
നിയമം കർക്കശമായി നടപ്പാക്കുന്ന സ്ഥലങ്ങളിൽ എല്ലാവരും നിയമം പാലിക്കും. ഇവിടത്തെ എൻഫോഴ്സ്മെന്റ് സംവിധാനത്തിന്റെ പോരായ്മ പ്രശ്നകാരണം തന്നെയാണ്. നിയമലംഘനം തടയുന്നതിനാവശ്യമായ നടപടികളുണ്ടായേ തീരൂ.
കൈത്തണ്ടയിൽ തൂക്കിയിട്ട ഹെൽമറ്റ് നഗരപരിധിയിലെത്തുന്പോൾ മാത്രം വാഹനം നിർത്താതെ തലയിൽ വയ്ക്കുന്നവരെ കണ്ടിട്ടില്ലേ. അപകടം നഗരപരിധിയിൽ മാത്രമായിട്ടല്ല. പോലീസിന്റെ സാന്നിധ്യമാണ് കാരണം. ദേശീയപാതയിലൂടെ വേഗപരിധി ലംഘിച്ച് കുതിച്ചുപാഞ്ഞ്, കാമറക്കണ്ണുകളുള്ളിടത്തു മാത്രം വേഗം കുറയ്ക്കുന്നവരും നമ്മുടെ നിരത്തുകളിലെ പതിവുകാഴ്ചയാണ്.
മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച നൂറ്റന്പതോളം ഓട്ടോമാറ്റിക് സ്പീഡ് എൻഫോഴ്സ്മെന്റ് കാമറകളിൽ അഞ്ചിലൊന്നുപോലും പ്രവർത്തിക്കുന്നില്ലെന്ന റിപ്പോർട്ട് കേരളത്തിലെ ദയനീയമായ എൻഫോഴ്സ്മെന്റ് സംവിധാനത്തിന്റെ നേർചിത്രം തന്നെയാണ്.
കർക്കശമാവണം നിയമങ്ങൾ
ജസ്റ്റീസ് കെമാൽ പാഷ പറഞ്ഞു - ഒരു നാടിന്റെ സംസ്കാരം, സഹജീവികളോടുള്ള കരുതൽ, നിയമത്തോടുള്ള ബഹുമാനം എന്നിവ തെളിഞ്ഞുവരുന്നതു നമ്മുടെ പൊതുനിരത്തുകളിലാണ്. സ്വന്തം വീടിന്റെ അകത്തല്ല. കൊലപാതകത്തിനു വഴിയൊരുക്കുന്ന എന്തെല്ലാം വിവരക്കേടുകൾ, അശ്രദ്ധകൾ, അഹങ്കാരങ്ങൾ നമ്മൾ ദിവസവും റോഡുകളിൽ കാണുന്നുണ്ട്. കാണിക്കുന്നുണ്ട്.
ഉപദേശവും ബോധവത്കരണവും പോരാതെവരുന്നെന്നു ചൂണ്ടിക്കാണിക്കുന്ന ജസ്റ്റീസ്, നിയമംതന്നെ അതിന്റെ മുഴുവൻ ശക്തിയോടെ പ്രയോഗിക്കേണ്ടിവരുമെന്നും നിർദേശിച്ചു.
ഇവിടെ പക്ഷേ, ലൈസൻസ് റദ്ദാക്കേണ്ട നിയമലംഘനങ്ങളുണ്ടാവുന്പോഴും "എന്തിനോവേണ്ടി’ കണ്ണടയ്ക്കുന്ന ഉദ്യോഗസ്ഥ മനോഭാവം പ്രബലമാണ്. ഇതും അപകട പരന്പരയ്ക്കു കാരണമാകുന്നുണ്ട്.
വൈകിയവേളയിൽ ശിക്ഷകൾ കടുപ്പിച്ച് ഒരു ശസ്ത്രക്രിയയ്ക്കുതന്നെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒരുങ്ങിയിട്ടുണ്ട്. 30 വർഷത്തിനുശേഷമാണ് റോഡ് നിയമങ്ങളിൽ ഇത്രയും വിപുലമായ തിരുത്തലുകൾ. അത്രയും നന്ന്.
ഞാൻ തിരിച്ചുവരും
ഞാനായിട്ട് ഒരു അപകടം ഉണ്ടാക്കില്ലെന്ന തീരുമാനം, ഉറപ്പ്, എന്നുവച്ചാൽ ശ്രദ്ധ. എനിക്കെന്തെങ്കിലും സംഭവിക്കുന്നതിനേക്കാൾ പ്രധാനമാണ് ഞാൻ മൂലം മറ്റൊരാൾക്ക് എന്തെങ്കിലും പറ്റുന്നതെന്ന കരുതൽ - ഇത്രയുമുണ്ടെങ്കിൽ ഏറെ അപകടങ്ങളും ഒഴിവാക്കാനാവുമെന്നത് ഉറപ്പാണ്. ഇന്നു നീ, നാളെ ഞാൻ എന്നതാവാം ജാഗ്രതാവാചകം.
ചില വാഹനങ്ങൾക്കു പിറകിൽ എഴുതിവച്ചിരിക്കും - I will be back - ഞാൻ തിരിച്ചുവരും. തിരിച്ചുവരേണ്ടവനാണെന്ന ചിന്ത ഓരോ യുവാവിലും ഉണ്ടായേ തീരൂ. കാരണം, റോഡിൽ ചിതറിത്തെറിക്കുന്ന മനുഷ്യശരീരത്തിനൊപ്പം ചിതറുന്നത് ഒരായിരം സ്വപ്നങ്ങളാണ്. മാതാപിതാക്കളുടെ, വീടിന്റെ, നാടിന്റെ, സർവോപരി, വിടരുംമുന്പേ കൊഴിയുന്ന ആ യുവാവിന്റെ/യുവതിയുടെ/വിദ്യാർഥിയുടെ..
നിരത്തുകളിൽ പൊലിയാനുള്ളതല്ല നമ്മുടെ യൗവനം.
പഠിക്കണം, ഡിഫൻസീവ് ഡ്രൈവിംഗ് പാഠങ്ങൾ
മികച്ചൊരു റോഡ് സംസ്കാരം ഉടനേ നമുക്ക് പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ടുതന്നെ, റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെ നിയമലംഘനം മൂലമോ, മറ്റു കാരണങ്ങളാലോ അപകടം സംഭവിച്ചേക്കാം എന്ന ധാരണയോടെ ഡ്രൈവ് ചെയ്യുന്ന "ഡിഫൻസീവ് ഡ്രൈവിംഗ്' പാഠങ്ങൾ പഠിക്കുകതന്നെ വേണമെന്നു റോഡ് സുരക്ഷാ വിദഗ്ധർ നിർദേശിക്കുന്നു:
* ഡ്രൈവ് ചെയ്യുകയാണെന്ന ബോധ്യം മനസിൽ എപ്പോഴുമുണ്ടാകണം. ദിവാസ്വപ്നം അരുത്.
* മുന്നിൽ പോകുന്ന വാഹനത്തിൽനിന്ന് ബ്രേക്കിംഗ് അകലം പാലിച്ചുമാത്രം വാഹനം ഓടിക്കുക. ബ്രേക്കിംഗ് ദൂരത്തെക്കുറിച്ചു ധാരണയുണ്ടായിരിക്കണം.
* റോഡിലേക്കു തുറക്കുന്ന ഡോറുകൾ അപകടം. മുന്നിൽ നിർത്തിയ വാഹനങ്ങൾ ശ്രദ്ധിക്കുക.
* നിർത്തിയിട്ടിരിക്കുന്ന ബസിനെ ഓവർടേക്ക് ചെയ്യുന്പോൾ മുന്നിലൂടെയോ പിന്നിലൂടെയോ കാൽനടയാത്രക്കാർ ക്രോസ് ചെയ്യുന്നുണ്ടോ എന്ന ശ്രദ്ധ വേണം.
* ഹോൺ, ഇൻഡിക്കേറ്റർ എന്നിവ കൃത്യമായി ഉപയോഗിക്കുക.
* ഗട്ടർ ഒഴിവാക്കുന്നതു കരുതലോടെയാവാം; മുന്നിലും പിന്നിലും ശ്രദ്ധിച്ചുമാത്രം.
* രാത്രിയാത്ര റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളെയും ഗട്ടറുകളും ഹന്പുകളും വൈദ്യുതി പോസ്റ്റുകളും ശ്രദ്ധിച്ചുമാത്രം. കുറുകെച്ചാടുന്ന നായ്ക്കളെയും സൂക്ഷിക്കുക.
* ഇടതുവശത്തുകൂടിയുള്ള ഓവർടേക്കിംഗ് എപ്പോഴും അപകടകരമാണ്.
* ഓവർലോഡ് വേണ്ട. പരമാവധി രണ്ടുപേർക്കു യാത്രചെയ്യാനുള്ളതാണ് ബൈക്ക്. 130 കിലോ താങ്ങാൻ ശേഷിയുള്ള ബൈക്കിൽ വീണ്ടും ഒരു 70 കിലോ കൂടി കയറിയാൽ സ്ഥിരത, ബ്രേക്കിംഗ് ശേഷി, ബാലൻസ് എന്നിവ ഏതു നിമിഷവും നഷ്ടപ്പെടാം.
* റോഡറിഞ്ഞാവണം ഡ്രൈവിംഗ്. പരിചിതമല്ലാത്ത വഴികളിൽ പതുക്കെയാവാം യാത്ര. രാത്രിയാത്രയെങ്കിൽ പ്രത്യേകിച്ചും.
(അവസാനിച്ചു)
നിരത്തിൽ പൊലിയുന്ന യൗവനം - 7 / ഡേവിസ് പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
തിരുവഞ്ചൂരാണ് തന്നെ വിളിച്ചത്; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
Latest News
തിരുവഞ്ചൂരാണ് തന്നെ വിളിച്ചത്; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top