Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മറനീക്കാതെ മഹാ പ്രതിസന്ധി
Saturday, November 9, 2019 1:43 AM IST
ഡല്‍ഹിഡയറി / ജോർജ് കള്ളിവയലിൽ
മഹാരാഷ്ട്രയിലെ മഹാ പ്രതിസന്ധി ഇന്ത്യയിൽ ഇതുവരെ കണ്ട പല രാഷ്ട്രീയ നാടകങ്ങളെയും കടത്തിവെട്ടുകയാണ്. റിസോർട്ട് രാഷ്ട്രീയവും കൂറുമാറ്റ ശ്രമങ്ങളും വിലപേശലുകളും പുത്തരിയല്ലെങ്കിലും മഹാരാഷ്ട്രയിലെ കളികളിൽ പലതും മുംബൈ മാരത്തോണിനേക്കാൾ കടുകട്ടിയാണ്. രാഷ്ട്രീയക്കളികളിൽ ഇപ്പോൾ അഗ്രഗണ്യനായ സാക്ഷാൽ അമിത് ഷായ്ക്കു പോലും ഉത്തരമില്ലാത്ത കളികൾ. ശരത് പവാറിനെ പോലെ പരിചയസന്പന്നനായ നേതാവിനും ഇക്കുറി എന്തു കരുനീക്കം നടത്തണമെന്നു നിശ്ചയമില്ല.
മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോൾ ഹരിയാനയിൽ ബിജെപിക്ക് അധികാരം നിലനിർത്താനാകുമോ എന്ന സംശയം ഉണ്ടായിരുന്നു. പക്ഷേ പുല്ലുപോലെ ബിജെപി വീണ്ടും അധികാരം പിടിച്ചു. മനോഹർ ലാൽ ഖട്ടർ രണ്ടാമതും ഹരിയാന മുഖ്യമന്ത്രിയായി. പക്ഷേ മുൻകൂട്ടി സഖ്യമുണ്ടാക്കി മൽസരിക്കുകയും വ്യക്തമായ ഭൂരിപക്ഷം നേടുകയും ചെയ്ത മഹാരാഷ്ട്രയിൽ വഞ്ചി തിരുക്കരെ തന്നെ!
അയയാതെ സേന, മുറുകി ബിജെപി
മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി വെള്ളിയാഴ്ച അർധരാത്രി അവസാനിക്കുന്നതിനു മുന്‍പായി ധാരണയുണ്ടാക്കാൻ രാത്രി വൈകിയും ചർച്ചകൾ നടന്നു. വ്യക്തമായ ജനവിധിയുള്ള ഒരു സംസ്ഥാനത്തും സംഭവിക്കാൻ പാടില്ലാത്തതാണു സംഭവിച്ചത്. സ്ഥിതി ഇത്തരത്തിൽ വഷളാകാതെ കാക്കാൻ ഗവർണർ ഭഗത്സിംഗ് കോഷിയാരിക്കും ഉത്തരവാദിത്വം ഉണ്ട്.
കാലാവധി തീരുന്നതിനു മണിക്കൂറുകൾ മാത്രം ശേഷിക്കേ ഇന്നലെ ഉച്ചകഴിഞ്ഞ് ദേവേന്ദ്ര ഫഡ്നാവിസ് ഗവർണർ കോഷിയാരിയെ കണ്ടു മുഖ്യമന്ത്രിപദം രാജിവച്ചു. ഇതോടെ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിൽ ആകാനുള്ള സാധ്യത കൂടിയിട്ടുണ്ട്. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന് ഒക്ടോബർ 24ന് തന്നെ മുഖ്യമന്ത്രി സ്ഥാനത്തിൽ ശിവസേന നേതാവ് ഉദ്ധവ് താക്കറെ അവകാശവാദം ഉന്നയിച്ചിരുന്നു.
രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന സേനയുടെ ആവശ്യത്തിനു ബിജെപി വഴങ്ങിയില്ല. 50ഃ 50 ഫോർമുല ചർച്ച ചെയ്തില്ലെന്നാണു ഫഡ്നാവിസ് പിന്നീട് പറഞ്ഞത്. കേന്ദ്രമന്ത്രിസഭയിലും സംസ്ഥാന മന്ത്രിസഭയിലും പ്രധാന വകുപ്പുകളോടെ കൂടുതൽ മന്ത്രിമാരെ നൽകാമെന്ന ബിജെപി വാഗ്ദാനവും സേനയെ ഒതുക്കാൻ പര്യാപ്തമായില്ല.
ശിവസേനയുടെ മുഖ്യമന്ത്രി മഹാരാഷ്ട്ര ഭരിക്കും എന്ന വാശി ഉദ്ധവ് താക്കറേയും തുടർന്നതോടെ ബിജെപി ശരിക്കും വെട്ടിലായി. കടലാസ് കടുവ എന്നു കരുതിയവർ ശരിക്കും ബിജെപിയെ മുട്ടുകുത്തിച്ചുവെന്നു പറഞ്ഞാലും അതിശയോക്തിയാകില്ല. എൻസിപി പിന്തുണയോടെയും കോണ്‍ഗ്രസിന്റെ പുറത്തു നിന്നുള്ള പിന്തുണയോടെയും ബദൽ സർക്കാർ രൂപീകരിക്കാനുള്ള സേനയുടെ ശ്രമവും വിജയിച്ചില്ല.
പവർ വേണ്ടെന്നു പവാർ
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും എൻസിപി നേതാവ് ശരത് പവാറും തമ്മിൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ചർച്ചയോടെ ബദൽ സർക്കാരിനുള്ള സാധ്യതകൾ തത്കാലം ഇല്ലാതായിരുന്നു. ജനവിധി ബിജെപി- സേനാ സഖ്യത്തിനാണെന്നും തങ്ങൾ പ്രതിപക്ഷത്തിരക്കുമെന്നും പവാർ ആവർത്തിച്ചു വ്യക്തമാക്കിയത് സോണിയയെ കണ്ട ശേഷമായിരുന്നു.
ശിവസേനയുമായി ചേർന്ന് എൻസിപി സർക്കാർ രൂപീകരിച്ചാൽ പുറമേനിന്നു കോണ്‍ഗ്രസ് പിന്തുണ നൽകാനുള്ള സാധ്യതകളാണ് സോണിയയുമായി പവാർ ചർച്ച ചെയ്തത്. ശിവസേനയെ തുണയ്ക്കാൻ കഴിയില്ലെന്നു സോണിയ വ്യക്തമാക്കി. ബിജെപിയുടെ അതേ ആശയങ്ങളുള്ള ശിവസേനയെ പരോക്ഷമായി പിന്തുണയ്ക്കുന്നതിനോടു പോലും കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യാതിരുന്നതു ശ്രദ്ധേയമാണ്.
കേന്ദ്രമന്ത്രിയും ആർപിഐ നേതാവുമായ രാംദാസ് അത്താവ്ലേയുമായി പവാർ ഇന്നലെ നടത്തിയ ചർച്ചയിലും ബദൽ സർക്കാരിനു സാധ്യതയില്ലെന്നു ശരത് പവാർ വിലയിരുത്തിയതും നന്നായി. പക്ഷേ, പ്രതിപക്ഷത്തിരിക്കാനാണു ജനവിധിയെന്നും ഭാവിയിലെ കാര്യം പറയാനാകില്ലെന്നും പവാർ വ്യക്തമാക്കിയിട്ടുണ്ട്. അവിടെയാണു രാഷ്ട്രീയത്തിലെ അവസാനിക്കാത്ത സാധ്യതകളുടെ തുടക്കം.
1999ലും 2004ലും മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തിനായി എൻസിപിയും വിലപേശിയെങ്കിലും അവസാന നിമിഷം അന്നത്തെ വലിയ കക്ഷിയായ കോണ്‍ഗ്രസിനു മുന്നിൽ വഴങ്ങുകയായിരുന്നു. പക്ഷേ എൻസിപിയല്ലല്ലോ ശിവസേന! അന്നത്തെ കോണ്‍ഗ്രസ് അല്ല, ഇന്നത്തെ ബിജെപി എന്നതും മറക്കരുത്.
കൂറുമാറ്റത്തിൽ കണ്ണുംനട്ട്
നിയമസഭ സസ്പെൻഡ് ചെയ്തു നിർത്തി തത്കാലത്തേക്കു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയാലും ബിജെപിക്കു സർക്കാർ രൂപീകരണത്തിനുള്ള വഴികൾ അടയുന്നില്ല. മുന്‍പു ജമ്മു കാഷ്മീരിൽ അടക്കം ഈ രീതി പരീക്ഷിച്ചിട്ടുമുണ്ട്. ബിജെപിക്കു ഭൂരിപക്ഷം ഉറപ്പിക്കാനാകുന്ന ഘട്ടം വരുന്പോൾ ദേവന്ദ്ര ഫഡ്നാവിസിനെയോ നിതിൻ ഗഡ്കരിയെയോ മറ്റോ മന്ത്രിസഭ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കും. ഇതിനുള്ള സമയം നീട്ടിവാങ്ങുക കൂടിയാണു ഇന്നലെ രാജി നൽകിയതിലൂടെ ഫഡ്നാവിസും ബിജെപിയും ചെയ്യുന്നത്.
ആവശ്യമെങ്കിൽ ശിവസേനയെ പിളർത്തുകയും എൻസിപി, കോണ്‍ഗ്രസ് പാർട്ടികളിലെ ഏതാനും എംഎൽഎമാരെ ചാക്കിട്ടുപിടിക്കുകയും ചെയ്യുകയെന്നതാണു ബിജെപിയുടെ ആലോചന. സ്വതന്ത്രരും ചെറുപാർട്ടികളിലുമായുള്ള 29 എംഎൽഎമാരിൽ 15 പേരുടെയെങ്കിലും പിന്തുണ ബിജെപി ഉറപ്പാക്കിയിട്ടുമുണ്ട്. ശേഷിക്കുന്ന 25 എംഎൽഎമാരെ കൂടി കണ്ടെ ത്തുക ബിജെപിക്ക് അസാധ്യമല്ലെന്നു കർണാടക, ഗോവ അടക്കമുള്ള സംസ്ഥാനങ്ങളിൽ നടത്തിയ സമീപകാല കുതിരക്കച്ചവടങ്ങൾ വ്യക്തമാക്കുന്നു.
ഇതിനു മുന്നോടിയായ കർണാടകയിലും മറ്റും മുന്‍പു കണ്ട റിസോർട്ട് രാഷ്ട്രീയം മഹാരാഷ്ട്രയിലും ആവർത്തിക്കപ്പെടുകയാണ്. കേന്ദ്രഭരണത്തിന്റെ സ്വാധീനവും വൻതോതിലുള്ള പണ വാഗ്ദാനവും കൊണ്ട് ആരെയും കൂറുമാറ്റാമെന്നു രാഷ്ട്രീയക്കാർ മുന്‍പേ തെളിയിച്ചതാണ്. ഇക്കാര്യത്തിൽ ബിജെപി ഏറെ മുന്നിലെത്തിയെന്നു മാത്രം. സോണിയാ ഗാന്ധി, ശരത് പവാർ, ഉദ്ധവ് താക്കറെ തുടങ്ങിയവരെ ഞെട്ടിച്ചുകൊണ്ട് ഈ പാർട്ടികളുടെ ജനപ്രതിനിധികൾ കൂറുമാറുന്നതിനായി ഇനി കാത്തിരിക്കാം. അതാണ് ബിജെപിയുടെ ബഹുതല കുതന്ത്രം.
മുട്ടുമടക്കി അമിത് ഷായും
ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യതന്ത്രങ്ങളുടെ ആശാനാണു ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. കേന്ദ്രസർക്കാരിലും പാർട്ടിയിലും ഷാ ആണ് അവസാന വാക്ക്. ആർഎസ്എസ് നേതൃത്വം പോലും ഷായുമായാണു കൂടുതൽ നീക്കുപോക്കുകൾ നടത്തുക.
എതിരാളികളെ തകർക്കാനും ഒതുക്കാനും ഭരണം പിടിക്കാനും ഏതു തന്ത്രവും കുതന്ത്രവും പ്രയോഗിക്കുന്ന അമിത് ഷായ്ക്കും ബിജെപി നേതൃത്വത്തിനും പക്ഷേ മഹാരാഷ്ട്രയിൽ കളി പാളി. വില്ലനായി മാറിയ ശിവസേന സ്വന്തം പാളയത്തിലാണെന്നതു തന്നെ മുഖ്യ കാരണം. മുഖ്യമന്ത്രിസ്ഥാനം കിട്ടിയേ തീരൂവെന്ന സേനാ നേതാവ് ഉദ്ധവ് താക്കറെയുടെ ഭീഷണിക്കു മുന്നിൽ വഴങ്ങുകയെന്നതും എളുപ്പമല്ല.
തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ നിലവിലുള്ള ബിജെപി- ശിവസേന സഖ്യത്തിനു വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാൽ ഇത്തരമൊരു സ്ഥിതിവിശേഷം ഒഴിവാക്കാൻ ഗവർണർക്കു കടമയുണ്ട്. ഏറ്റവും വലിയ സഖ്യത്തിന്റെ നേതാവിനെയോ, അല്ലെങ്കിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവിനെയോ മന്ത്രിസഭാ രൂപീകരിക്കാൻ ക്ഷണിക്കുകയാണു കീഴ്വഴക്കം. മഹാരാഷ്ട്രയിൽ പക്ഷേ ഇതു രണ്ടും ഇന്നലെ വരെ ഉണ്ടായില്ല.
ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പച്ചക്കൊടി കിട്ടാത്തതിനാലാണു ഗവർണർ ആരെയും ക്ഷണിക്കാതെ പ്രതിസന്ധി നീട്ടിയതെന്നാണ് ആരോപണം. സർക്കാർ രൂപീകരണം വൈകുന്നത് ഏതൊരു സംസ്ഥാനത്തിന്റെയും വളർച്ചയെയും സന്പദ്ഘടനയെയും ദോഷകരമായി ബാധിക്കും. രാഷ്ട്രീയതർക്കങ്ങളിൽ പെട്ടു ഭരണം നിശ്ചലമാകുന്നതിന്റെ ദൂഷ്യം കേരളം പലതവണ അനുഭവിച്ചറിഞ്ഞതാണ്. ജനവിധി മാനിച്ചു ജനാധിപത്യ സർക്കാരിനെ അധികാരത്തിലേറ്റാൻ ഭരണഘടനാ പദവിയിലുള്ള ഗവർണർക്കു വലിയ ബാധ്യതയുണ്ട്.
നെറികേടിനെതിരേ ജനമുണരണം
കൂറുമാറ്റം അടക്കം ജനവിധി അട്ടിമറിക്കുന്ന നടപടികളെ ചെറുക്കാനും ജനാധിപത്യത്തിന്റെ സത്ത കാക്കാനും ഗവർണർമാർക്ക് കടമയുണ്ട്. പക്ഷേ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ യജമാനന്മാരുടെ റബർ സ്റ്റാന്പുകളോ ആജ്ഞാനുവർത്തികളോ ആയി ചില ഗവർണർമാരെങ്കിലും പ്രവർത്തിക്കുന്നു. ജനാധിപത്യത്തിന്റെ നാണക്കേടും തകർച്ചയുമാണിത്.
പൊതുജനങ്ങളുടെ നികുതിപ്പണം പാഴാക്കുകയും സ്വന്തം രാഷ്ട്രീയം കളിക്കുകയും ചെയ്യുന്ന ഗവർണർമാരുടെ എണ്ണം കൂടി വരികയാണ്. സജീവ രാഷ്ട്രീയത്തിൽ നിന്നു തഴയപ്പെടുന്നവർക്കും ഒതുക്കപ്പെടുന്നവർക്കുമുള്ള റിട്ടയർമെന്റ് തസ്തികയായി തരംതാഴ്ത്തപ്പെടുന്ന ഗവർണർ പദവികൾ നിർത്തലാക്കുന്ന കാര്യം ദേശീയതലത്തിൽ ചർച്ച ചെയ്യപ്പെടണം. അനാവശ്യ ധൂർത്തുകൾക്കും രാഷ്ട്രീയക്കളികൾക്കുമെതിരേ ഇനിയെങ്കിലും ജനങ്ങൾ ശബ്ദമുയർത്തട്ടെ. രാഷ്ട്രീയത്തിലെ നാണംകെട്ട കളികളുടെ പുതിയ അധ്യായമാകും ഇന്നുമുതൽ മഹാരാഷ്ട്രയുടെ അണിയറയിൽ ഒരുങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
തിരുവനന്തപുരത്ത് എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷം; വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു
സോളാർ സമരം തീർക്കാൻ ബ്രിട്ടാസിനൊപ്പം തിരുവഞ്ചൂരിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി: ചെറിയാൻ ഫിലിപ്പ്
സോളാർ സമരകാലത്ത് മാണിയെ മുഖ്യമന്ത്രിയാക്കി ഭരണം അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചു: ദല്ലാൾ നന്ദകുമാർ
സോളാർ സമര ഒത്തുതീർപ്പ്; ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽനിന്നെന്ന് തിരുവഞ്ചൂർ
മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് അഭിമുഖങ്ങള്‍ നല്‍കാത്തത്: പ്രധാനമന്ത്രി
Latest News
തിരുവനന്തപുരത്ത് എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷം; വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു
സോളാർ സമരം തീർക്കാൻ ബ്രിട്ടാസിനൊപ്പം തിരുവഞ്ചൂരിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി: ചെറിയാൻ ഫിലിപ്പ്
സോളാർ സമരകാലത്ത് മാണിയെ മുഖ്യമന്ത്രിയാക്കി ഭരണം അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചു: ദല്ലാൾ നന്ദകുമാർ
സോളാർ സമര ഒത്തുതീർപ്പ്; ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽനിന്നെന്ന് തിരുവഞ്ചൂർ
മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് അഭിമുഖങ്ങള്‍ നല്‍കാത്തത്: പ്രധാനമന്ത്രി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top