Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഡാർവിന്റെ പരിണാമസിദ്ധാന്തത്തെയും സംശയിക്കണം
Wednesday, November 20, 2019 11:54 PM IST
നിയമസഭാവലോകനം / സാബു ജോണ്‍
ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം വിപരീത ദിശയിലേക്കാണോ പോകുന്നതെന്ന് പ്രതിപക്ഷത്തെ യുവ എംഎൽഎ വി.ടി. ബൽറാമിനു സംശയം. ചില പോലീസ് നടപടികളാണ് ബൽറാമിനെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഷാഫി പറന്പിൽ എംഎൽഎയെ ഒരു പോലീസുകാരൻ കടിച്ചെന്നാണു ബൽറാമിന്റെ പരാതി. പട്ടിയാണോ പേപ്പട്ടിയാണോ അതോ പിണറായിയുടെ വാനരസേനയാണോ ഇതെന്നാണു ബൽറാം ചോദിക്കുന്നത്.
ഷാഫിയെയും കെഎസ്യു നേതാക്കളെയും തല്ലിച്ചതച്ച വിഷയത്തിൽ നിയമസഭയിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി പ്രസംഗിച്ച ബൽറാമിന്റെ അഭിപ്രായത്തിൽ ഇന്നലെകളിലെ നസീമും ശിവരഞ്ജിത്തുമൊക്കെയാണ് കഴിഞ്ഞ ദിവസം ഷാഫിക്കെതിരേ ക്രൂരമർദനം അഴിച്ചുവിട്ടത്. നിന്റെ എംഎൽഎയ്ക്കു രണ്ടെണ്ണം കിട്ടിയപ്പോൾ മതിയായില്ലേടാ എന്നു കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണർ സുനീഷ് ബാബു ലാത്തിച്ചാർജിനു ശേഷം ചോദിച്ചത്രെ.
ലാത്തിച്ചാർജിന്റെ പേരിൽ അരങ്ങേറിയ പ്രതിഷേധം അസാധാരണവും അപൂർവവുമായ സംഭവങ്ങൾക്കാണു വഴിതെളിച്ചത്. 2015 ലെ ബജറ്റ് അവതരണദിനത്തോളമെത്തിയില്ലെങ്കിലും സംഭവബഹുലമായിരുന്നു ഇന്നലെ സഭ. ഈ നിയമസഭ വന്നശേഷം സ്പീക്കറുടെ ഡയസിൽ കയറിയുള്ള പ്രതിഷേധം ആദ്യമായിട്ടായിരുന്നു. സാധാരണ ഗതിയിൽ സഭ നിർത്തിവയ്ക്കുകയാണെന്നു പ്രഖ്യാപിച്ച ശേഷമാണ് സ്പീക്കർ ചേംബറിലേക്കു പോകുന്നത്. ഇന്നലെ ഡയസിൽ കയറിയ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം മുഴക്കിത്തുടങ്ങിയപ്പോൾ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഒരക്ഷരം ഉരിയാടാതെ ചേംബറിലേക്കു പോയി. ഒരു നിമിഷം ഇനി എന്തു ചെയ്യണമെന്നറിയാതെ പ്രതിഷേധക്കാരും പകച്ചുപോയി.
രാവിലെ ചോദ്യോത്തരവേളയിൽതന്നെ പ്രതിപക്ഷം വരാനിരിക്കുന്നതു സംബന്ധിച്ച സൂചന തന്നു. ലാത്തിച്ചാർജ് വിഷയം ചർച്ച ചെയ്യണമെന്ന് ചോദ്യോത്തരവേള തുടങ്ങിയപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബാനറും പ്ലക്കാർഡുകളും ഉയർത്തി പ്രതിപക്ഷം അപ്പോഴേക്കും പ്രതിഷേധം ആരംഭിച്ചിരുന്നു.
വി.ടി. ബൽറാം അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയ സാഹചര്യത്തിൽ ശൂന്യവേളയിൽ പരിഗണിക്കാമെന്നു പറഞ്ഞ് സ്പീക്കർ ചോദ്യോത്തരവേളയിലേക്കു കടന്നു. കുറച്ചു സമയം മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷം പിന്നീട് ശാന്തരായി. എന്നാൽ, അവർ ചോദ്യങ്ങൾ ചോദിക്കാതെ നിസഹകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ സഭയിലുണ്ടായിരുന്നില്ല. പകരം മറുപടി പറയാനുള്ള നിയോഗം ഇ.പി. ജയരാജനായിരുന്നു. ഷാഫിക്കു പരിക്കേറ്റത് അത്യന്തം നിർഭാഗ്യകരമായിപ്പോയെന്നു പറഞ്ഞ ജയരാജൻ പിന്നീട് പോലീസ് എഴുതി നൽകിയ റിപ്പോർട്ട് വായിക്കുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകാൻ കയറ്റിയ വാഹനത്തിൽനിന്ന് ഷാഫി പറന്പിൽ ബലമായി ഇറങ്ങിപ്പോകുകയായിരുന്നുവെന്നും പുറത്തുവന്ന് മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയായിരുന്നു എന്നും ജയരാജൻ വിശദീകരിച്ചു. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്താൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു.
ഇതേ സഭയിലെ ഒരു ഭരണപക്ഷ എംഎൽഎയ്ക്കെതിരേയും സമാനമായ പോലീസ് അതിക്രമം ഉണ്ടായില്ലേ എന്നു ബൽറാം ചോദിച്ചു. സമരവും പ്രതിഷേധവുമെല്ലാം അവസാനിച്ച ശേഷം പോലീസ് ഏകപക്ഷീയമായി അക്രമം അഴിച്ചുവിടുകയായിരുന്നു എന്നു ബൽറാം കുറ്റപ്പെടുത്തി.
എല്ലാവർക്കും സമാധാനജീവിതം ഉറപ്പുവരുത്താനുള്ള എൽഡിഎഫ് സർക്കാരിന്റെ പോലീസ് നയത്തേക്കുറിച്ചു ജയരാജൻ വിശദമായിത്തന്നെ പറഞ്ഞു. ജനപ്രതിനിധികൾക്കു പരിക്കേൽക്കാതിരിക്കാൻ തങ്ങൾ നിതാന്ത ജാഗ്രത പുലർത്തുന്നുണ്ടെന്നും പറഞ്ഞു. താൻ എംഎൽഎ ആയിരുന്ന കാലത്ത് തന്റെ പുറത്ത് ഒരുതരി തൊലിയില്ലാതെ പോലീസ് അടിച്ചു പരത്തിയിട്ടുണ്ടെന്നും ജയരാജൻ ഓർമിപ്പിച്ചു.
ഏതെങ്കിലും ഒരു പോലീസുകാരൻ പരിക്കേറ്റ് ആശുപത്രിയിലുണ്ടോ എന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. അവിടെ പൊതുമുതൽ നശിപ്പിച്ചോ? വാഹനങ്ങൾക്കു കേടുപാടു വരുത്തിയോ? പോലീസ് വാഹനം കത്തിച്ചോ? പോലീസിനു നേരെ കല്ലേറുണ്ടായോ? ഒന്നുമുണ്ടാകാതെ പിന്നെ എന്തിനിത്ര ക്രൂരമായ ലാത്തിച്ചാർജ് നടത്തിയെന്നു രമേശ് ചോദിച്ചു. നരേന്ദ്ര മോദി ജെഎൻയുവിൽ ചെയ്യുന്നതും പിണറായി കേരളത്തിൽ ചെയ്യുന്നതും ഒന്നുതന്നെയാണ്. ഇവർ ഇരുവരും ഒരേ തൂവൽപക്ഷികളാണ്. അടിയന്തരപ്രമേയം ചർച്ചയ്ക്കെടുക്കണമെന്ന് ഒരിക്കൽക്കൂടി ആവശ്യപ്പെട്ടശേഷം രമേശ് കസേരയിലിരുന്നു.
ഇതോടെ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലേക്കു പ്രതിപക്ഷക്കാർ നീങ്ങുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി നാലു പേർ ഡയസിൽ കയറിയത്. റോജി എം. ജോണ്‍, എൽദോസ് പി. കുന്നപ്പിള്ളിൽ, അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ എന്നിവർ സ്പീക്കർക്ക് അരികിലെത്തി മുദ്രാവാക്യം മുഴക്കിത്തുടങ്ങി. വി.പി. സജീന്ദ്രനും ഡയസിൽ കയറിയെങ്കിലും അതു പ്രതിഷേധക്കാരെ താഴെയിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു.
സ്പീക്കർ സ്ഥലംവിട്ടതോടെ പ്രതിപക്ഷം താഴെയിറങ്ങി മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നു.
ഭരണപക്ഷവും മുൻനിരയിൽ ഒത്തുകൂടി നാണക്കേടിത്, നാണക്കേട് എന്നു പ്രതിപക്ഷത്തെ നോക്കി വിളിച്ചുതുടങ്ങി. നാണമില്ലേ എസ്എഫ്ഐ, നാണമില്ലേ ഡിവൈഎഫ്ഐ തുടങ്ങി ഭരണപക്ഷക്കാരെ നോക്കി പ്രതിപക്ഷവും വിളിച്ചുകൊണ്ടിരുന്നു. 2015 ആവർത്തിക്കുമോ എന്ന ആശങ്ക ഉയർന്നെങ്കിലും പെട്ടെന്നുതന്നെ രംഗം ശാന്തമായി.
സഭാ സ്തംഭനം അന്‍പതു മിനിറ്റ് നീണ്ടു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലെത്തി. സ്പീക്കറുടെ ചേംബറിൽ കക്ഷിനേതാക്കളുടെ യോഗം ചേർന്നു. പക്ഷേ ഇരുപക്ഷവും നിലപാടിൽ ഉറച്ചുനിന്നു. വീണ്ടും സഭ ചേർന്നപ്പോഴും പ്രതിപക്ഷവും സർക്കാരും നിലപാടിൽ നിന്നു മാറിയില്ല. പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത ശേഷം അന്വേഷണം നടത്തണമെന്നു പ്രതിപക്ഷവും അന്വേഷണത്തിനുശേഷം കുറ്റക്കാരെന്നു കണ്ടാൽ ശിക്ഷ എന്നു സർക്കാരും പറഞ്ഞതോടെ വീണ്ടും പ്രതിപക്ഷം നടുത്തളത്തിലെത്തി. അപ്പോഴും മുഖ്യമന്ത്രി സഭയിൽ എത്തിയില്ല.
പ്രതിപക്ഷാംഗങ്ങൾ ഡയസിൽ കയറിയ നടപടിയെ സ്പീക്കർ വിമർശിച്ചു. കൂടിയാലോചനകൾക്കുശേഷം നടപടിയുണ്ടാകുമെന്ന സൂചനയും നൽകി. നടപടികൾ തീർത്തു സഭ നേരത്തെ പിരിഞ്ഞു.
ഇന്നുകൊണ്ട് സമ്മേളനം അവസാനിക്കുകയാണ്. ഡയസിൽ കയറിയവർക്കെതിരേ നടപടി ഉണ്ടാകാം. അതില്ലെങ്കിലും അവസാനദിനവും ശാന്തമായി സഭ സമ്മേളിക്കാനുള്ള അന്തരീക്ഷം ഇപ്പോഴില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
മുതലപ്പൊഴിയിലെ അപകടങ്ങള്‍; ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് തേടി
സോളാര്‍ ഒത്തുതീർപ്പ് വെളിപ്പെടുത്തൽ: പ്രതികരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍
""തിരുവഞ്ചൂർ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്''; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
Latest News
മുതലപ്പൊഴിയിലെ അപകടങ്ങള്‍; ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് തേടി
സോളാര്‍ ഒത്തുതീർപ്പ് വെളിപ്പെടുത്തൽ: പ്രതികരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍
""തിരുവഞ്ചൂർ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്''; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top