Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പ്രതീക്ഷയറ്റ് തെങ്ങ്, കറുത്തപൊന്നും ചതിക്കുന്നു
Friday, December 6, 2019 11:33 PM IST
“നേരിയ പ്രതീക്ഷ നീരയിലായിരുന്നു. അതും തകർന്നു. കേരളത്തിൽ തെങ്ങ് കൃഷിചെയ്യാൻ ആർക്കാണു കഴിയുക.?’’ കഠിനാധ്വാനവും വൈദഗ്ധ്യവും സമുന്വയിപ്പിച്ച് കൃഷിയിൽ വിജയവഴി തെളിച്ച പ്രമുഖ കർഷകൻ കണ്ണൂർ ചെറുപുഴയിലെ സണ്ണി ഇളംതുരുത്തിലിന്റെ ചോദ്യത്തിന് ഉത്തരം തേടിയാൽ നിരാശയായിരിക്കും ഫലം. കേരളക്കരയിൽനിന്നു കേരസമൃദ്ധി കുടിയൊഴിഞ്ഞിരിക്കുന്നു. തെങ്ങുകൃഷി നഷ്ടത്തിൽനിന്നു നഷ്ടത്തിലേക്കു കൂപ്പുകുത്തിയിട്ടു വർഷങ്ങളായി. ശുദ്ധമായ വെളിച്ചെണ്ണയുടെ നറുമണവും രുചിയുമെല്ലാം മായംകലർന്ന ഭക്ഷ്യ എണ്ണകളും പാമോയിലുമെല്ലാം ചേർന്ന് മലീമസമാക്കിക്കഴിഞ്ഞു. വൈവിധ്യമാർന്ന നാളികേര ഉത്പന്നങ്ങൾക്ക് ലോകമെമ്പാടും ആവശ്യക്കാർ ഏറെയുണ്ട്. വലിയ വില നൽകിയാണ് ഉപഭോക്താക്കൾ അവ വാങ്ങുന്നത്. എന്നാൽ കേരകർഷകർക്ക് ഇതിന്റെ പ്രയോജനം തെല്ലും കിട്ടുന്നില്ല. മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ച് കേരകർഷകർക്ക് താങ്ങാകാൻ നാളികേരവികസന ബോർഡിന്റെ സഹായത്തോടെ സണ്ണി അടക്കമുള്ള ധാരാളം പേർ പരിശ്രമിച്ചെങ്കിലും അവയെല്ലാം പാതിവഴിയിൽ മുടന്തുകയാണ്.
തേജസ്വിനി കേരോത്പാദക കമ്പനി രൂപീകരിച്ച് മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കി കർഷകർക്ക് അധികവരുമാനമുണ്ടാക്കാൻ നടത്തിയ പരിശ്രമങ്ങൾക്ക് നേരിടുന്ന വെല്ലുവിളികൾ മനംമടുപ്പിക്കുന്നതാണെന്ന് സണ്ണി വിശദീകരിക്കുന്നു. ഫാക്ടറിക്കു ലൈസൻസ് കിട്ടുന്നതിനായി മൂന്നു വർഷമായി ഓഫീസുകൾ കയറിയിറങ്ങുന്നു. നീര ഉത്പാദിപ്പിച്ച് വിപണിയിലിറക്കിയെങ്കിലും ലാഭകരമാക്കാൻ കഴിഞ്ഞിട്ടില്ല. ടെക്നോളജി സപ്പോർട്ട് പര്യാപ്തമല്ലെന്നാണ് സണ്ണി പറയുന്നത്. ഉത്പാദനച്ചെലവ് കുറച്ചാലേ കേരകർഷകർക്കു പിടിച്ചുനിൽക്കാൻ കഴിയൂ എന്നാണ് സണ്ണി ചൂണ്ടിക്കാട്ടുന്നത്.
1960-61ൽ രാജ്യത്തെ തെങ്ങുകൃഷിയുടെ 69.5 ശതമാനവും ഉത്പാദനത്തിന്റെ 69.52 ശതമാനവും കേരളത്തിലായിരുന്നത് 2016-17 ആയപ്പോഴേക്കും യഥാക്രമം 37.6 ശതമാനവും 31.9 ശതമാനവുമായി കുറഞ്ഞു. 2017-18ൽ രണ്ടു ശതമാനത്തിന്റെകൂടി കുറവുണ്ടായി. കഴിഞ്ഞ പതിറ്റാണ്ടിനിടെ കേരളത്തിൽ തെങ്ങുകൃഷി വിസ്തൃതി മൂന്നു ശതമാനമാണു കുറഞ്ഞത്. ഉത്പാദനത്തിൽ 9.85 ശതമാനത്തിന്റെ കുറവുമുണ്ടായി. 2016-17ലേതിനേക്കാൾ 2017-18ൽ കൃഷിയിടത്തിന്റെ വിസ്തൃതി 2.7 ശതമാനവും ഉത്പാദനം 2.8 ശതമാനവും ഉത്പാദനക്ഷമത 0.16 ശതമാനവുമാണ് കുറഞ്ഞത്.
ചെലവുതന്നെ വില്ലൻ
കേരളത്തിൽ നാളികേര കർഷകർ പ്രതിസന്ധിയിലാണെന്നും പ്രതിഹെക്ടർ നാളികേര ഉത്പാദനം ദേശീയ ശരാശരിയേക്കാൾ താഴെയാണെന്നും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിയമസഭയിൽ മറുപടി നൽകിയത് ഇക്കഴിഞ്ഞ ജൂൺ 26നാണ്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. തെങ്ങുകൃഷിയുടെ വിസ്തൃതിക്കുറവ്, രോഗ-കീട ബാധകൾ, പ്രായാധിക്യംമൂലം ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങുകളുടെ എണ്ണത്തിലുള്ള വർധന, തൊഴിലാളികളുടെ ദൗർലഭ്യം, ഉയർന്ന കൂലിച്ചെലവ് എന്നിവയൊക്കെ പ്രതിസന്ധിക്കു കാരണമാണെന്നും മന്ത്രിയുടെ മറുപടിയിലുണ്ട്.
കൂലിച്ചെലവും ഉത്പാദനക്കുറവും വിലയില്ലായ്മയും രോഗങ്ങളുമാണ് കേരകർഷകരെ തളർത്തുന്നത്. ഉത്പാദനച്ചെലവിൽ 61.02 ശതമാനവും കൂലിയിനത്തിലാണെന്നാണ് കേരള ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഈ വർഷം പുറത്തിറക്കിയ കാർഷികവിളകളുടെ ഉത്പാദനച്ചെലവിനെക്കുറിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്. 22.68 ശതമാനം ചെലവ് വളംപ്രയോഗത്തിനാണ്. ഭൂമിവിലയും മുടക്കുമുതലിന്റെ പലിശയുമെല്ലാം കണക്കാക്കിയാൽ ഒരു ഹെക്ടർ തെങ്ങുകൃഷിക്ക് ശരാശരി 3,96,009 രൂപ ചെലവുവരുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഒരു ഹെക്ടറിലെ തെങ്ങിൽനിന്നുള്ള വരുമാനം 1,28,467രൂപയാണ്.
രോഗങ്ങൾ ഫലപ്രദമായി തടയാൻ കഴിയാത്തതാണ് കർഷകരെ തെങ്ങുകൃഷിയിൽനിന്ന് അകറ്റുന്നതെന്ന് സണ്ണി പറയുന്നു. കാസർഗോട്ടുള്ള സിപിസിആർഐയുടെ തോട്ടത്തിൽപ്പോലും രോഗബാധയേറ്റ തെങ്ങുകൾ കാണാം. അിതിനാൽ ഗവേഷണങ്ങൾ ഫലപ്രദമാകുന്നില്ലെന്നുവേണം അനുമാനിക്കാനെന്നാണ് സണ്ണിയുടെ നിരീക്ഷണം.
ലാഭമെല്ലാം ഇടനിലക്കാർക്ക്
അമേരിക്കയിലെ ടെക്സസിലുള്ള ഓസ്റ്റിൻ, ഡാളസ് പട്ടണങ്ങളിലെ ഇന്ത്യ ബസാർ, ഗാന്ധി ബസാർ തുടങ്ങിയ സ്റ്റോറുകളിൽ ഒരു തേങ്ങയുടെ വില 1.75 ഡോളറാണ്. അതായത് 123.48 രൂപ. ഒരു ലിറ്റർ ഓർഗാനിക് വെളിച്ചെണ്ണയ്ക്ക് 5. 538 ഡോളർ കൊടുക്കണം. 390.76 രൂപ. തേങ്ങയിൽനിന്നുള്ള ഒരു കിലോ പഞ്ചസാരയുടെ വില 8.78 ഡോളർ. അതായത് 619.51 രൂപ. മസ്ക്കറ്റിൽ 400 മില്ലി കെഎൽഎഫ് വിർജിൻ വെളിച്ചെണ്ണയുടെ വില 1.950 ഒമാൻ റിയാലാണ്. അതായത് 354.37 രൂപ. 500 മില്ലി ലുലു വെളിച്ചെണ്ണയ്ക്ക് 1.190 ഒമാൻ റിയാലാണ് വില. 216.25 രൂപ. കേരളത്തിൽ കേര ബ്രാൻഡ് വെളിച്ചെണ്ണ ലിറ്ററിന് 215 രൂപയ്ക്കാണു വിൽക്കുന്നത്. എന്നാൽ ഇവയെല്ലാമുണ്ടാക്കാൻ അത്യധ്വാനം ചെയ്യുന്ന കർഷകർക്ക് ഒരു കിലോ പച്ചത്തേങ്ങയ്ക്കു കിട്ടുന്നത് 27 രൂപ മാത്രം.
ഇറക്കുമതിയും മായവും
മായംകലർന്ന വെളിച്ചെണ്ണയും ഇറക്കുമതി ചെയ്യുന്ന പാമോയിലുമാണ് കേരകർഷകർക്ക് ഇരുട്ടടി നൽകുന്നത്. ആസിയാൻ കരാറിനെത്തുടർന്ന് പാമോയിൽ ഇറക്കുമതി അനിയന്ത്രിതമായി. 2010ൽ ശുദ്ധീകരിച്ച പാമോയിലിന് 90 ശതമാനമായിരുന്നു ഇന്ത്യയിൽ ഇറക്കുമതിച്ചുങ്കം. എന്നാൽ, ആസിയാൻ കരാറിനെത്തുടർന്ന് പടിപടിയായി കുറച്ച് തീരുവ ഈ വർഷം 45 ശതമാനത്തിലെത്തി. ക്രൂഡ് പാമോയിലിന് 80ൽനിന്ന് 37.5 ശതമാനമായാണ് തീരുവ കുറച്ചത്.
ഇതിനു പുറമെയാണ് മായം ചേർത്തതും ഗുണനിലവാരമില്ലാത്തതുമായ വെളിച്ചെണ്ണ യഥേഷ്ടം വിപണിയിലെത്തുന്നത്. ഇതു തടയുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നതും കേരകർഷകർക്കു തിരിച്ചടിയാണ്.
കറുത്തപൊന്നിനും കഷ്ടകാലം
സമാനമായ ദുരവസ്ഥയിലാണ് കുരുമുളക് കർഷകരും എത്തിപ്പെട്ടിരിക്കുന്നത്. കേരളത്തിലെ സൂപ്പർ മാർക്കറ്റുകളിൽ 100 ഗ്രാം കുരുമുളകിന്റെ വില 100 രൂപയോളമാണ്. പൊടിക്ക് 120 രൂപയും വിലയുണ്ട്. അമേരിക്കയിലെ ഓസ്റ്റിൻ, ഡാളസ് പട്ടണങ്ങളിലെ ഇന്ത്യ ബസാർ, ഗാന്ധി ബസാർ സ്റ്റോറുകളിൽ ഒരു കിലോഗ്രാം മലബാർ പെപ്പറിന് വില 21.87 ഡോളറാണ് അതായത് 1543.14 രൂപ. പൊടിച്ചതിന് 30.68 ഡോളർ അഥവാ 2164.78 രൂപ. മസ്കറ്റിൽ കിച്ചൺ ട്രഷേഴ്സിന്റെ 100 ഗ്രാം കുരുമുളകിന് 0.875 റിയാൽ വിലയുണ്ട്. രൂപയുടെ കണക്കിൽ 159. ലുലു പെപ്പറിന് 150 ഗ്രാമിന് 1.45 റിയാലാണ് വില. അതായത് 263.50 രൂപ. എന്നാൽ കേരളത്തിലെ കർഷകർക്ക് ഒരു കിലോ കുരുമുളകിനു കിട്ടുന്നത് 320 രൂപയാണ്. കേരളത്തിലെ സൂപ്പർ മാർക്കറ്റുകളിൽത്തന്നെ മൂന്നിരട്ടി വിലയ്ക്കാണ് കുരുമുളക് വിൽപ്പന നടത്തുന്നത്.
ഇറക്കുമതിയുടെ കെടുതികളും കുരുമുളകു കർഷകർ അനുഭവിക്കുന്നു. ആസിയാൻ കരാർപ്രകാരം കുരുമുളകിന്റെ ഇറക്കുമതിത്തീരുവ 70 ശതമാനത്തിൽനിന്ന് 50 ശതമാനമായി കുറഞ്ഞു. ഗുണമേന്മ കുറഞ്ഞ കുരുമുളക് ഇറക്കുമതിചെയ്ത് നമ്മുടെ കുരുമുളകിന്റെ വിലയിടിക്കുന്നതും നടന്നുവരുന്നു.
ജൈവരീതിയിൽ കുരുമുളക് ഉത്പാദിപ്പിച്ചാൽ കൂടുതൽ നേട്ടമുണ്ടാക്കാമെന്നാണ് തേർത്തല്ലിയിലെ മണലിൽ ജോർജുകുട്ടി പറയുന്നത്. എന്നാൽ ഇതിനു ചെലവേറും. മുടക്കുമുതൽ കൂടുതൽ വേണം. വിലസ്ഥിരതയില്ലാത്തതാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി എന്നാണ് ജോർജുകുട്ടിയുടെ അഭിപ്രായം. ഗുണമേന്മയുള്ള ജൈവവളങ്ങൾ കിട്ടാനില്ല. രോഗഭീഷണി ഗുരുതരമാണ്. കർഷകരെ സഹായിക്കാൻ ആരുമില്ലാത്ത അവസ്ഥ നിർഭാഗ്യകരമാണെന്നും ജോർജ്കുട്ടി തന്റെ അനുഭവത്തിൽനിന്ന് പറയുന്നു.
ഒരു ഹെക്ടർ കുരുമുളക് കൃഷിക്ക് ചെലവ് 3,24,567 രൂപയും വരവ് 3,17,987 രൂപയുമാണ്.
നാണ്യവിളകൾ മാത്രമല്ല, പച്ചക്കറിക്കൃഷിയും പശുവളർത്തൽപോലും ലാഭകരമല്ലാതാകുന്നു. അതിനിടയിലാണ് വന്യമൃഗശല്യവും പ്രളയക്കെടുതികളും. അതേക്കുറിച്ച് നാളെ.
സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
ഹരിയാനയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; പത്ത് പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുല്‍ ജര്‍മന്‍ പൗരനല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം
ഭാര്യയെ ഉപേക്ഷിച്ചിട്ടും സ്വീകരിച്ചില്ല; കാമുകന്റെ വീടിന് തീയിട്ട യുവതി അറസ്റ്റിൽ
മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി
Latest News
ഹരിയാനയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; പത്ത് പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുല്‍ ജര്‍മന്‍ പൗരനല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം
ഭാര്യയെ ഉപേക്ഷിച്ചിട്ടും സ്വീകരിച്ചില്ല; കാമുകന്റെ വീടിന് തീയിട്ട യുവതി അറസ്റ്റിൽ
മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top