Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വിദേശയാത്രകൾ എന്ന പ്രലോഭനം
Sunday, December 15, 2019 1:06 AM IST
കേരളം വലിയ കടക്കെണിയിലും ദാരിദ്ര്യത്തിലും ആയപ്പോൾ മുഖ്യമന്ത്രി പിണറായിയും സംഘവും നടത്തിയ വിദേശപര്യടനം ആരൊക്കെ ന്യായീകരിച്ചാലും ജനങ്ങളുടെ മനസിൽ വല്ലാത്ത ഓർമയായി അവശേഷിക്കും. യാത്രകൊണ്ട് കേരളത്തിന് 300 കോടി രൂപയുടെ പദ്ധതികൾ കിട്ടി എന്ന അവകാശവാദം വിശ്വസിക്കാൻ മടിക്കും. കാരണം പണ്ടു പോയവരെല്ലം നടത്തിയിട്ടുള്ള ഇത്തരം അവകാശവാദങ്ങളുടെ ഫലം അതായിരുന്നു. മുഖ്യമന്ത്രി കൃത്യമായി നടത്തിയ അവകാശവാദങ്ങൾ സാക്ഷാത്കരിക്കട്ടെ എന്ന് ജനം ആശിക്കുന്നുണ്ടാവും.
പിന്നെ, യുവാക്കൾക്കു വേണ്ടിയായിരുന്നു യാത്ര എന്ന അവകാശവാദവും വിശ്വസിക്കാനാവുന്നില്ല. ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ എല്ലാംതന്നെ നിറവേറ്റി എന്നും മുഖ്യമന്ത്രി പറഞ്ഞതോടെ അദ്ദേഹത്തിന്റെ അവകാശവാദത്തിന്റെ മുഴുവൻ നേരും വ്യക്തമായി. ഇടതുമുന്നണി വരും, എല്ലാം ശരിയാകും എന്നായിരുന്നല്ലോ പറഞ്ഞിരുന്നത്. എല്ലാം ശരിയായെന്നാണോ അദ്ദേഹം പറയുന്നത്?
അവകാശവാദങ്ങൾ
കേരളത്തിലേക്കു വരുന്നു എന്ന് മുഖ്യമന്ത്രി അവകാശപ്പെട്ട നീറ്റ ജലാറ്റിൻ പദ്ധതിയും മറ്റും ഇപ്പോൾ തന്നെ കേരളത്തിലുള്ള ജനങ്ങൾ ഭീതിയോടെ നോക്കുന്ന സംരംഭം ആണെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞതു സത്യം തന്നെയാണോ? വലിയ പരിസ്ഥിതി വിഷയങ്ങൾ ഉള്ള പദ്ധതിയാണോ അത്? മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടയിൽ ലിഥിയം ബാറ്ററി നിർമാണം സംബന്ധിച്ച് സാങ്കേതിക കരാർ ഒപ്പിട്ട തോഷിബാ ആനന്ദ് കന്പനിയുടെ ഓർമ കമ്യൂണിസ്റ്റുകാരുടെ നിലപാടിലെ സ്വാർഥത ഒരിക്കൽക്കൂടി വ്യക്തമാക്കുന്നു.
1967 ലെ ഇം.എം.എസ് മന്ത്രിസഭയിൽ അംഗമായിരുന്ന സിപിഐക്കാരനായ ടി.വി. തോമസ് ഈ കന്പനിയെ കേരളത്തിലേക്കു കൊണ്ടു വരാൻ നടത്തിയ ശ്രമങ്ങളെ നിന്ദിക്കുകയും എതിർക്കുകയും ചെയ്തവരാണ് സിപിഎംകാർ. എന്നിട്ടും 1970ൽ കേരളത്തിൽ വന്ന അവർക്ക് 1996 ൽ പൂട്ടിക്കെട്ടേണ്ടി വന്നത് സിഐടിയുക്കാരുടെ ’നല്ല പെരുമാറ്റം’ കൊണ്ടു കൂടിയായിരുന്നു. അതുകൊണ്ട് യാത്ര ഉണ്ടാക്കി എന്നുപറയുന്ന നേട്ടങ്ങളൊക്കെ യഥാർഥത്തിൽ നേട്ടങ്ങളാകുമോ എന്നു കാത്തിരിക്കാതെ പറയാൻ വയ്യ.
പ്രതിപക്ഷം ഭരിച്ചാലും ഇങ്ങനെയൊക്കെത്തന്നെയാണല്ലോ കാര്യങ്ങൾ എന്നു ജനത്തിനറിയാം. കിട്ടുന്ന അവസരം മുതലാക്കി കഴിയുന്നത്ര രാജ്യങ്ങളിൽ കറങ്ങാൻ കൊടിയുടെ നിറം നോക്കാതെ എല്ലാ പാർട്ടിയിലുംപെട്ട മന്ത്രിമാർ മോഹിക്കുന്നു, ശ്രമിക്കുന്നു. ചിലർ അതിലൂടെ വല്ലാതെ വിമർശനം ഏറ്റു വാങ്ങേണ്ടിവരുന്നു- പ്രളയകാലത്ത് ജർമനിയിൽ ആയിപ്പോയ സിപിഐ മന്ത്രിയെപ്പോലെ.
വല്ലാത്ത പ്രലോഭനം
കേരളം ഭരിച്ച മന്ത്രിമാരെല്ലാം വീണിട്ടുള്ള പ്രലോഭനമാണ് വിദേശയാത്ര. എ.കെ. ആന്റണി മാത്രമാകണം അപവാദം. കരുണാകരനും ഏറെ പിടിച്ചുനിന്നെങ്കിലും അവസാനം രോഗിയായപ്പോൾ അമേരിക്കയിലേക്ക് പോകേണ്ടിവന്നു. വി.എസ്. അച്യുതാനന്ദൻ ചികിത്സിക്കാൻ പോയത് വിദേശത്ത്. ആ മുതലാളിത്ത രാജ്യങ്ങളെ എല്ലാം വല്ലാതെ വിമർശിക്കുന്ന അദ്ദേഹം എന്തേ സ്വന്തം കാര്യം വന്നപ്പോൾ വിദേശത്തേക്കു പറന്നു എന്ന് ചോദിച്ചപ്പോൾ ഇവിടെ കിടന്ന് മരണത്തിനു വിട്ടുകൊടുക്കണോ എന്ന മട്ടിലുള്ള ഉത്തരമായിരുന്നു തന്നത് എന്നാണ് ഓർമ. നായനാർക്കു പിന്നെ അത്തരം മുശടൻ നിലപാട് ഒരിക്കലും ഉണ്ടായിരുന്നില്ല.
കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് എല്ലാ മന്ത്രിമാരും കൂടി നടത്തിയത് 205 വിദേശ യാത്രകളായിരുന്നു. വയനാട്ടിൽ നിന്നു വന്ന പി.കെ. ജയലക്ഷ്മി ആയിരുന്നു ഏറ്റവും പാവം. അവർ ആകെ പോയത് നേപ്പാളിലേക്ക്. സി.എൻ. ബാലകൃഷ്ണൻ എവിടെയും പോയില്ല. മറ്റുള്ള മന്ത്രിമാരുടെ കണക്കുകൾ സന്തോഷകരമല്ല. 33 വട്ടം വിദേശയാത്ര നടത്തി ഒന്നാം സ്ഥാനത്തു നിന്നത് ലീഗിന്റെ എം.കെ. മുനീറാണ്. അദ്ദേഹത്തിനാണെങ്കിൽ ഉണ്ടായിരുന്നത് സാമൂഹിക സുരക്ഷയും പഞ്ചായത്തു വകുപ്പും മാത്രം. മുനീറിന്റെ കൂട്ടുകാരനായ ഷിബു ബേബി ജോണ്‍ അഞ്ചു വർഷത്തെ ഭരണകാലത്ത് നടത്തിയത് 27 യാത്രകൾ.
ലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയത് 25 യാത്രകൾ. ഇബ്രാഹിം കുഞ്ഞ് 13 യാത്രകൾ. കോണ്‍ഗ്രസിലെ എ.പി. അനിൽ കുമാർ 21 യാത്ര നടത്തി. കെ.സി. ജോസഫ് നടത്തിയത് 20 വിദേശ യാത്ര. തിരുവഞ്ചൂർ രാധാകൃഷ്ണൻ 11 യാത്ര. അടൂർ പ്രകാശും പി.കെ. അബ്ദുൾ റബ്ബും 10 വീതം യാത്രകൾ. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൂട്ടുകാരൻ വി.എസ്. ശിവകുമാറും ഏഴു യാത്രകൾ വീതം. 2018 ജൂലൈ 14 മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വച്ച കണക്കാണിത്.
പ്രളയത്തിന് സഹായ സമാഹരണത്തിനായി 17 മന്ത്രിമാരും വിദേശയാത്ര പരിപാടി ഇട്ടതാണ്. കേന്ദ്രം ഉടക്കി. പോകാനായില്ല. മന്ത്രിമാർ മാത്രമല്ല മന്ത്രിമാരാകാൻ വഴക്കുണ്ടാക്കുന്ന യുവ നേതാക്കളെയും കോടികൾ മുടക്കി ലണ്ടനിൽ പരിശീലനത്തിനയയ്ക്കുകയാണ് സർക്കാർ. കോളജ് യൂണിയൻ ഭാരവാഹികൾക്കു വേണ്ടിയാണ് പരിപാടി.
സാന്പത്തിക പ്രതിസന്ധി
ട്രഷറിയിൽനിന്ന് ഒന്നിനും പണം കിട്ടാത്ത കാലത്തിലൂടെ ആണു കേരളം കടന്നുപോകുന്നത്. എന്തു ചെയ്യണം എന്ന് അറിയാതെ പകയ്ക്കുന്നു. പ്രളയക്കെടുതിക്കു കിട്ടിയ ലോകബാങ്ക് വായ്പ പോലും എടുത്തു ശന്പളം കൊടുത്താണ് ധനമന്ത്രി കാര്യങ്ങൾ ഓടിക്കുന്നത് എന്നാണ് വാർത്ത. അതുകൊണ്ട് വീട് നഷ്ടപ്പെട്ടവനും കൃഷി നശിച്ചവനും പ്രളയംമൂലം ജീവിതം ആകെ തകർന്നവനും കിട്ടേണ്ട സഹായം കിട്ടുന്നില്ല. ജനങ്ങളും സന്നദ്ധസംഘടനകളും എല്ലാം സമാഹരിച്ചുകൊടുത്ത പണം സർക്കാർ നിത്യനിദാന ചെലവുകൾക്ക് വിനിയോഗിക്കുന്നു.
വിലക്കയറ്റത്തിന്റെ കെടുതികളിൽ വലയുന്ന ജനത്തിന് തെല്ല് ആശ്വാസമായിരുന്ന മാവേലി സ്റ്റോറുകളിൽ വിഭവങ്ങൾ ഇല്ലാതാകുന്നതായി പരാതി വ്യാപകമായി. കാരണം പണമില്ലാത്തത്. കെഎസ്ആർടിസിയിൽ ശന്പളം കിട്ടിയിട്ട് ഒന്നോ രണ്ടോ മാസമായി. അതുകൊണ്ടാവണം അവരുടെ മന്ത്രിയും മുഖ്യമന്ത്രിക്കൊപ്പം സംഘത്തിൽ ഉണ്ടായിരുന്നു.
പണി തീർത്ത കരാറുകാരനു പണം കിട്ടാൻ വഴിയില്ല. അതുകൊണ്ട് അവർ പണി നിർത്തി. അതോടെ പൊട്ടിപ്പൊളിഞ്ഞ റോഡുകളടക്കം എല്ലാം അങ്ങനെതന്നെ കിടക്കുന്നു. കുഴികളിൽ വീണ് യാത്രക്കാർ മരിക്കുന്നു. ചെറിയ വാഹനങ്ങൾ അപകടത്തിൽ പെടുന്നു. ഇതിനെല്ലാം ഇടയിലാണ് കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രിയും സംഘവും വിദേശ പര്യടനത്തിന് ഇറങ്ങിയത്.
എന്നിട്ടും കാരുണ്യപോലുള്ള പദ്ധതികൾ നിർത്തലാക്കി. പകരമുള്ള പദ്ധതിയുടെ സഹായം പരിശോധനകൾക്കോ അതിനുനോടനുബന്ധമായ മരുന്നുകൾക്കോ കിട്ടില്ല. കിട്ടുന്ന സഹായംതന്നെ നേടിയെടുക്കാൻ രോഗിയും കൂട്ടിരിപ്പുകാരും അനുഭവിക്കേണ്ടിവരുന്ന യാതനകളോ പറയുകയും വേണ്ട. ഒരിക്കൽ എംഎൽഎ യോ എംപിയോ ആയിട്ടുള്ള ആർക്കും ഇതിന്റെ ഒന്നും ബുദ്ധിമുട്ട് അറിയേണ്ടതില്ല. ഏറ്റവും മുന്തിയ ആശുപത്രികളിൽ വേണ്ടിവന്നാൽ വിദേശത്തുപോലും പരിധികളില്ലാത്ത ചികിത്സ അവർക്ക് നിയമപരമായി ഇപ്പോൾ തന്നെ കിട്ടും. കോടീശ്വരന്മാരായി അറിയപ്പെടുന്ന എംഎൽഎമാർപോലും പൊതുഖജനാവിൽനിന്നു ലക്ഷങ്ങളാണ് ചികിത്സക്കായി വാങ്ങുന്നത്. പാവം ജനത്തിന് കിട്ടിക്കൊണ്ടിരുന്ന പരിമിതമായ സഹായത്തിന്റെ പിച്ചച്ചട്ടിയിൽ പോലും കൈയിട്ടുവാരലും.
നേരില്ലാത്തവർ
കാശില്ലാത്തതു കൊണ്ട് കേരള സർക്കാരിന്റെ ഐഎംജി പരിശീലന പരിപാടികൾ നിർത്തിയ സാഹചര്യത്തിലാണ് കേരളത്തിലെ യുവാക്കൾക്ക് ലണ്ടനിൽ പരിശീലനത്തിന് പോകാൻ അവസരം ഉണ്ടാക്കുന്നത് എന്നതും ജനം മനസിലാക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ മന്ത്രിമാർ നടത്തിയ യാത്രകളെ ശരിക്കും വിമർശിച്ചവരാണ് ഇപ്പോൾ ഭരിക്കുന്നത്. അവർ അവസരം കിട്ടിയപ്പോൾ പറന്നുനടക്കുന്നു. അതുമല്ല, യാത്രകൾ സംബന്ധിച്ച് എല്ലാവിവരവും രഹസ്യമായും സൂക്ഷിക്കുന്നു. വിവരാവകാശ നിയമ പ്രകാരം ചോദിച്ചാലും നിയമസഭയിൽ ചോദിച്ചാലും യാത്രയുടെ കണക്ക് രഹസ്യംതന്നെ. തങ്ങൾ ചെയ്ത പ്രവൃത്തികളെക്കുറിച്ച് അത്ര ഉറപ്പ് പോരാത്തതുപോലെ.
മണ്ണു തിന്നുന്നവർ
ഭാരതത്തിനാകെ മാതൃകയാവുന്ന സാമൂഹിക സുരക്ഷാ പദ്ധതികളുള്ള കേരളത്തിൽ ഒരു കുഞ്ഞു വിശപ്പടക്കാൻ മണ്ണു തിന്നു എന്ന വാർത്ത കേരളമെന്നല്ല ഭാരതമാകെ വല്ലാത്ത ലജ്ജയോടെയാണ് കേട്ടത്. സംസ്ഥാന ശിശുക്ഷേമ സമിതി ആ കുട്ടികളെ ദത്തെടുക്കുകയും അവരുടെ അമ്മയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. തങ്ങളുടെ നാട്ടിൽ ഇത്തരം ഒരു സംഭവം നടന്നത് അറിയാതെ പോയതിൽ തിരുവനന്തപുരം കോർപറേഷൻ മേയറും കൈതമുക്ക് വാർഡിലെ കൗണ്‍സിലറും എല്ലാം ഞെട്ടി. എല്ലാവർക്കും അപമാനമായി. ഏറെ നാണക്കേട് ഉണ്ടായത് മുഖ്യമന്ത്രി പിണറായിക്കായി.
സംഭവത്തെക്കുറിച്ച് ആദ്യം വന്ന റിപ്പോർട്ടിൽ കൈതമുക്ക് റെയിൽവേ പുറന്പോക്കിലെ പഴയ ഫ്ളക്സ് ഷീറ്റുകൾ കൊണ്ട് പൊതിഞ്ഞ ഒരു കൂരയിൽ ഒരമ്മയും വിശന്നുകാളുന്ന വയറുമായി ആറു മക്കളും ജീവിക്കുന്നു എന്നായിരുന്നു. നാട്ടുകാർ ശിശുക്ഷേമസമിതിയിൽ അറിയിച്ചു. അവരുടെ ഉദ്യോഗസ്ഥർ പോയി പരിശോധിച്ചു. എല്ലാം സത്യം എന്ന് കണ്ടു. അമ്മയെയും കുട്ടികളെയും ഏറ്റെടുത്തു. വിവരമറിഞ്ഞ സിപിഎംകാരനായ ശിശുക്ഷേമസമിതി സെക്രട്ടറി എസ്.പി. ദീപക് എല്ലാം മാധ്യമങ്ങളെ അറിയിച്ചു. കുടുംബ നാഥനെതിരെ കേസെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു.
തങ്ങളുടെ നാട്ടിൽ ഇത്തരം ഒരു സംഭവമോ? കൈതമുക്ക് വാർഡിലെ കൗണ്‍സിലർ വല്ലാതെയായി. അപമാനിതനായ മേയർ പറന്നെത്തി. അതും സഖാവ്. അദ്ദേഹം ആ അമ്മയ്ക്കു കോർപറേഷനിൽ ജോലി ഉടൻ കൊടുത്തു. ആറു കുട്ടികളെയും പലയിടങ്ങളിലാക്കി. അവർക്ക് കരിമഠം കോളനിയിൽ ഒരു ഫ്ളാറ്റുകൂടി കൊടുക്കും എന്ന് മേയർ സൂചിപ്പിച്ചു.
ഇത്രയും ആയപ്പോഴാണ് സംഭവം കേരള സർക്കാരിന് അപമാനകരമാണല്ലോ എന്ന ചിന്ത വന്നത്. മുഖ്യമന്ത്രി കോപിച്ചു. ദീപക് ഉടൻ പത്രക്കാരെ വിളിച്ചുപറഞ്ഞു: കുട്ടികൾ മണ്ണു തിന്നുകയായിരുന്നില്ല, മണ്ണിൽ കളിക്കുകയായിരുന്നു. തനിക്കാണ് അബദ്ധം സംഭവിച്ചത്. ആദ്യദിവസം മെഡിക്കൽ പരിശോധനയിൽ കുട്ടികളുടെ നില മോശമായി കണ്ടെന്നായിരുന്നു ദീപക്കിന്റെ വാർത്താ സമ്മേളനം.
മുഖ്യമന്ത്രി കോപിച്ചതോടെ കുട്ടികളുടെ ആരോഗ്യവും സാധാരണ നിലയിലായി. എന്നിട്ടും പിണറായി വിട്ടില്ല. അവസാനം ദീപക്കിനെ മണ്ണു തീറ്റിച്ചാണ് അടങ്ങിയത്. ദീപക് ഈ സംഭവത്തിന്റെ പേരിൽ രാജിവച്ചു. ഒരു പാവം കുടുംബത്തെ സഹായിച്ചതിന്റെ ദുരന്തം!
ഇതാണ് ശരിക്കും കമ്യൂണിസം. തങ്ങൾ ഭരിക്കുന്പോൾ കാര്യങ്ങൾ എത്ര മോശമായാലും ഒന്നും മോശമാണെന്ന് പറഞ്ഞുകൂടാ. പറഞ്ഞാൽ തല കാണില്ല. സർക്കാരാണ് വലുത്. അവരുടെ ഇമേജാണ് വലുത്. മഹാത്മാഗാന്ധി സർവകലാശാലയിലെ പരീക്ഷാ ബോർഡ് ചെയർമാൻ തോന്ന്യവാസം മാർക്കു കൊടുക്കണം എന്ന വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ നിർദേശത്തെ എതിർത്തതിന് അദ്ദേഹത്തെയും പുറത്താക്കി.
സർക്കാർ എത്ര കണക്കു പറഞ്ഞാലും ഒളിച്ചുവയ്ക്കാൻ നോക്കിയാലും കൊടിയ ദാരിദ്ര്യം അനുഭവിക്കുന്നവർ കേരളത്തിൽ ധാരാളമുണ്ട്. ലോകം അറിയാത്ത, അറിയണമെന്ന് ആഗ്രഹിക്കാത്ത സംഭവങ്ങൾ. ആരു മണ്ണ് തിന്നാലും സത്യം ലോകം അറിയരുത്. സർക്കാരിന് നാണക്കേട് ഉണ്ടാകരുത്. അതാണ് സർക്കാർ മനസ്. പാവം ദീപക്, അദ്ദേഹം വെറുതെ മണ്ണു തിന്നേണ്ടിവരുന്നു.
അനന്തപുരി / ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
തിരുവഞ്ചൂരാണ് തന്നെ വിളിച്ചത്; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
Latest News
തിരുവഞ്ചൂരാണ് തന്നെ വിളിച്ചത്; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top