Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കലാപകലുഷിതം ആസാം
Monday, December 16, 2019 10:47 PM IST
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
വറചട്ടിയിൽനിന്ന് എരിതീയിലേക്ക് എന്നതാണ് ആസാമിന്റെ അവസ്ഥ. സംസ്ഥാനത്തെങ്ങും ഭയവും രോഷവും ആശങ്കയും പെരുകുകയാണ്. നാലുപേർ മരിക്കുകയും നിരവധിപേർക്കു പരിക്കേൽക്കുകയും അനേകർ അറസ്റ്റിലാവുകയും ചെയ്തിട്ടും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം കൂടുതൽ രൂക്ഷമാകുന്നു. ഓൾ ആസാം സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് വലിയ ജനപിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. സിനിമാതാരങ്ങളും എഴുത്തുകാരും ആർട്ടിസ്റ്റുകളുമെല്ലാം സമരമുഖത്തെത്തിക്കഴിഞ്ഞു. തദ്ദേശീയരും കുടിയേറ്റക്കാരുമെല്ലാം ആശങ്കയുടെ മുൾമുനയിലാണ് എന്നതാണ് യാഥാർഥ്യം.
പ്രതിപക്ഷത്തിന്റെ എതിർപ്പുകളെയെല്ലാം അവഗണിച്ച് പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി രാഷ്ട്രപതി ഒപ്പുവച്ച പൗരത്വ ഭേദഗതി നിയമം ഏറ്റവും ഗുരുതരമായി ബാധിക്കുക ആസാമിനെയാണെന്നത് തർക്കമറ്റ വസ്തുതയാണ്. മതപരമായ വിവേചനമല്ല ആസാംകാർ നേരിടുന്ന പ്രശ്നം. വിഭജനവും യുദ്ധവുമെല്ലാം വരുത്തിവച്ച കെടുതികൾ ഏറെ സഹിച്ചവരാണ് ഈ അതിർത്തി ദേശക്കാർ. സ്വന്തം സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ ഏറെക്കാലം ആയുധമെടുത്തു പോരാടി. ഒടുവിൽ 1985ൽ കേന്ദ്ര സർക്കാരുമായി ഒത്തുതീർപ്പുണ്ടാക്കി. എന്നാൽ, ഒത്തുതീർപ്പു വ്യവസ്ഥകൾ പാലിക്കാൻ കേന്ദ്ര സർക്കാർ ശുഷ്കാന്തി കാട്ടിയില്ല. ഒടുവിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പൗരത്വ രജിസ്റ്റർ പുതുക്കൽ നടന്നു.
അതിനിടയിലാണ് ഇപ്പോൾ പൗരത്വ നിയമംതന്നെ ഭേദഗതി ചെയ്തിരിക്കുന്നത്. ഒത്തുതീർപ്പ് കരാറും പൗരത്വ രജിസ്റ്റർ പുതുക്കലുമെല്ലാം നിഷ്ഫലമാക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം എന്നാണ് ആസാമുകാർ ചൂണ്ടിക്കാട്ടുന്നത്. 1951ലും 1971ലുമെല്ലാം അധികഭാരം വഹിച്ചവരാണ് തങ്ങളെന്നും ഇനിയും താങ്ങാനാവില്ലെന്നുമാണ് സമരക്കാരുടെ വാദം.
പോരാട്ടവീര്യം
തങ്ങളുടെ വംശീയവും ഭാഷാപരവുമായ തനതു സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ നൂറ്റാണ്ടു മുമ്പേ പോരാട്ടം നടത്തിയവരാണ് ആസാം ജനത. 1836ൽ ബ്രിട്ടീഷ് സർക്കാർ ബംഗാളി ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചപ്പോൾ ആസാം ജനത അതിശക്തമായ എതിർപ്പുകളുയർത്തി പ്രതിരോധിച്ചു. ഒടുവിൽ 1873ൽ ബ്രിട്ടീഷ് സർക്കാരിനു തീരുമാനം പിൻവലിക്കേണ്ടിവന്നു. പിന്നീട് ഇന്ത്യാ വിഭജനകാലത്തും 1956ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പുനഃക്രമീകരണം നടത്തിയപ്പോഴും പ്രക്ഷോഭമുണ്ടായി. തുടർന്നാണ് ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റത്തിനെതിരേ ആറുവർഷം നീണ്ടുനിന്ന കലാപമുണ്ടായത്.
"മണ്ണിന്റെ മക്കൾ വാദം’ ശക്തമായിരുന്ന അക്കാലത്ത് ആസാമിൽ ഏറ്റുമുട്ടലുകളും കലാപങ്ങളും നിത്യസംഭവമായിരുന്നു. ആയിരക്കണക്കിനുപേർ കൊല്ലപ്പെട്ടിട്ടുണ്ട്. 1983ലെ നെല്ലി കൂട്ടക്കൊലയിൽ ബംഗാളി സംസാരിക്കുന്ന രണ്ടായിരത്തിലധികം മുസ്ലിംകളെയാണ് ഒറ്റയടിക്ക് കൊന്നൊടുക്കിയത്. ഒടുവിൽ 1985ൽ കേന്ദ്ര സക്കാർ മുൻകൈയെടുത്തു നടത്തിയ ചർച്ചകളെത്തുടർന്നാണ് ഒത്തുതർപ്പുണ്ടായത്.
പൗരത്വ രജിസ്റ്റർ
മൂന്നര പതിറ്റാണ്ടിനോടടുക്കുമ്പോഴും ഒത്തുതീർപ്പ് കരാറിലെ വ്യവസ്ഥകൾ പാലിക്കപ്പെട്ടിട്ടില്ലെന്നു മാത്രമല്ല കരാർതന്നെ നിർവീര്യമാക്കുന്ന തരത്തിൽ പൗരത്വ നിയമം ഭേദഗതി ചെയ്തിരിക്കുന്നു എന്നതാണ് ആസാമുകാരെ പ്രകോപിതരാക്കുന്നത്. ഓൾ ആസാം സ്റ്റുഡന്റ്സ് യൂണിയനുമായി കേന്ദ്രസർക്കാർ 1985ൽ ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥയനുസരിച്ച് 1971 മാർച്ച് 24 അർധരാത്രിക്കു മുമ്പ് സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയവർക്കാണ് പൗരത്വത്തിന് അർഹതയുള്ളത്. അതിനുശേഷം കുടിയേറിയവരെ പുറത്താക്കണമെന്നും ഒത്തുതീർപ്പിൽ വ്യവസ്ഥ ചെയ്തിരുന്നു.
പിന്നീട് സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് 2013ലാണ് പൗരത്വ രജിസ്റ്റർ പുതുക്കുന്നതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റ് 31ന് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ ഇതിന്റെ നടപടിക്രമങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല.
പൗരത്വത്തിനു പരിഗണിച്ച 1971 മാർച്ച് 24 എന്ന തീയതിക്കു പകരം 1951 പരിഗണിക്കണമെന്ന ആവശ്യവുമായി നിരവധി സംഘടനകൾ രംഗത്തെത്തിയിരുന്നു. എന്നാൽ, ഇപ്പോൾ പാസാക്കിയ നിയമമനുസരിച്ച് 2014 ഡിസംബർ 31 വരെ കുടിയേറിയവരിലെ മുസ്ലിംകൾ ഒഴികെയുള്ളവർക്ക് പൗരത്വത്തിന് അവസരമൊരുങ്ങുകയാണ്.
എതിർപ്പിന്റെ കാരണങ്ങൾ
പൗരത്വ രജിസ്റ്റർ പുതുക്കിയപ്പോൾ പൗരത്വത്തിനായി അപേക്ഷിച്ചവരിൽ 19 ലക്ഷം പേർ പുറത്തായി. ഇവരിൽ മുസ്ലിംകളെക്കാൾ ഹിന്ദുക്കളാണുള്ളത്. 12 ലക്ഷത്തോളംപേർ ഹിന്ദുക്കളാണെന്ന പ്രചാരണവുമുണ്ട്. പൗരത്വ രജിസ്റ്ററിൽനിന്നു പുറത്താക്കപ്പെട്ട ഹിന്ദുക്കൾക്കു മുഴുവൻ പൗരത്വം ലഭിക്കാൻ ഇടയാക്കുന്നതാണ് പുതിയ പൗരത്വ ഭേദഗതി നിയമം എന്നതാണ് ആസാമിനെ അസ്വസ്ഥമാക്കുന്നത്. ഹിന്ദുക്കൾക്കു പൗരത്വം നൽകുന്നതോ മുസ്ലിംകളെ ഒഴിവാക്കുന്നതോ മാത്രല്ല ആസാമുകാരുടെ വിഷയം. അനധികൃത കുടിയേറ്റക്കാർ ഏതു മതക്കാരായാലും ഭാഷക്കാരായാലും അവരെ കുടിയിരുത്തരുത് എന്നതാണ് ഇവരുടെ ആവശ്യം.
അനധികൃത കുടിയേറ്റംമൂലം സംസ്ഥാന ജനസംഖ്യ ക്രമാതീതമായി കൂടിയെന്നും ആസാമീസ് സംസാരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി എന്നുമാണ് ആസാമുകാർ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോൾ സംസ്ഥാനത്ത് ആസാമീസ് സംസാരിക്കുന്നവർ 40 ശതമാനം മാത്രമാണ്. സംസ്ഥാന ജനസംഖ്യയുടെ മൂന്നിലൊന്നും ബംഗാളി സംസാരിക്കുന്നവരായി മാറിക്കഴിഞ്ഞു. 2001ലെ സെൻസസ് പ്രകാരം സംസ്ഥാന ജനസംഖ്യ 2.66 കോടിയായിരുന്നു. 2011 ആയപ്പോഴേക്കും ഇത് 3.11 കോടിയായി വർധിച്ചു. 16.93 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്.
അനധികൃത കുടിയേറ്റക്കാരുടെ കടന്നുകയറ്റംവഴി തങ്ങളുടെ വിദ്യാഭ്യാസ-തൊഴിൽ അവസരങ്ങൾ നഷ്ടമാകുന്നുവെന്നും സാമ്പത്തിക പിന്നോക്കാവസ്ഥ സൃഷ്ടിക്കപ്പെടുന്നുവെന്നും ഇവർ പരാതിപ്പെടുന്നു. ത്രിപുരയിൽ തദ്ദേശീയർ ഒതുക്കപ്പെട്ട അനുഭവമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനയുടെ ആറാം പട്ടികയുടെ സംരക്ഷണമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവർഗ മേഖലകൾക്ക് ഭേദഗതി ചെയ്ത നിയമത്തിലെ വ്യവസ്ഥകൾ ബാധകമല്ലെന്ന വാദം തങ്ങളെ കബളിപ്പിക്കാനാണെന്നും അതുകൊണ്ടൊന്നും പ്രക്ഷോഭം തണുക്കില്ലെന്നുമാണ് സമരക്കാർ പറയുന്നത്.
ആശങ്കയിൽ കുടിയേറ്റക്കാരും
പൗരത്വ രജിസ്റ്റർ പുതുക്കലിൽ അനീതിയുണ്ടായെന്നും അർഹരായ പലർക്കും രജിസ്റ്ററിൽ ഇടംകിട്ടിയില്ലെന്നും വ്യാപക പരാതി നിലനിൽക്കുമ്പോഴാണ് പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം കൊഴുക്കുന്നത്. നിയമ ഭേദഗതിയിലൂടെ ഗുണംകിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നവരുടെ ആശങ്ക ഇതോടെ വർധിച്ചു. ഐക്യരാഷ്ട്ര സഭയും കൂടുതൽ രാജ്യങ്ങളും വിമർശനമുയർത്തിയതും പുനരാലോചന നടത്തുമെന്ന തരത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തിയതുമെല്ലാം ഇക്കൂട്ടരുടെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്.
എന്നാൽ, പൗരത്വ രജിസ്റ്ററിൽനിന്നു പുറത്തായ അർഹതയുള്ള മുസ്ലിംകളുടെ അവസ്ഥയാണ് കൂടുതൽ പരിതാപകരം. ഇനി തങ്ങൾക്കു മുട്ടാൻ വാതിലുകളില്ലെന്ന ആശങ്ക ഇവരെ നിരാശരാക്കുന്നു. പൗരത്വ നിയമ ഭേദഗതി വന്നതോടെ രജിസ്റ്റർ വിഷയത്തിൽ സുപ്രീം കോടതിയുടെ അന്തിമ നിലപാട് എന്തായിരിക്കുമെന്നാണ് ഇവർ ഉറ്റുനോക്കുന്നത്.
വെട്ടിലായി എജിപി
പൗരത്വ പ്രശ്നം കത്തിയാളുമ്പോൾ ധർമസങ്കടത്തിലാണ് ആസാം ഗണ പരിഷത്ത്. അനധികൃത കുടിയേറ്റത്തിനെതിരേ ചരിത്രപോരാട്ടം നടത്തിയ പ്രഫുല്ല കുമാർ മഹന്തയും അനുയായികളും സംസ്ഥാനരാഷ്ട്രീയത്തിൽനിന്ന് നിഷ്കാസിതരാകുന്നതിന്റെ സൂചനകളും വന്നുതുടങ്ങി. ഇതു മനസിലാക്കിയാകണം ഇന്നലെ എജിപി യു-ടേൺ എടുക്കുന്നതായി പ്രഖ്യാപിച്ചത്. പൗരത്വ നിയമ ഭേദഗതി പാസാക്കുന്നതിന് വോട്ട് ചെയ്യേണ്ട ഗതികേടിലായിരുന്നു എജിപിയുടെ ഏക രാജ്യസഭാംഗം. സംസ്ഥാനത്ത് ബിജെപിക്കൊപ്പം ഭരണം പങ്കിടുന്ന എജിപിക്ക് മറ്റു വഴികളില്ലായിരുന്നുവെന്നതാണ് യാഥാർഥ്യം. എന്നാൽ, ഇപ്പോൾ പ്രതിഷേധം കനക്കുമ്പോൾ എജിപി നേതാക്കൾ പശ്ചാത്തപിക്കുകയാണ്.
1985 ഡിസംബർ 24ന് തന്റെ 32-ാം വയസിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി പ്രഫുല്ല കുമാർ മഹന്ത ചുമതലയേറ്റത് അനധികൃത കുടിയേറ്റത്തിനെതിരേ നടത്തിയ പോരാട്ടത്തിന്റെ ഫലമായിട്ടായിരുന്നു. ഇപ്പോൾ മൂന്നു മന്ത്രിമാരുമായി ബിജെപി സർക്കാരിനെ പിന്തുണയ്ക്കുകയാണ് എജിപി. 14 അംഗങ്ങളുള്ള എജിപിക്ക് സർക്കാരിനെ അട്ടിമറിക്കാനാവില്ലെങ്കിലും സ്വന്തം നിലനിൽപ്പിനെങ്കിലും ബിജെപി സഖ്യം അവസാനിപ്പിക്കണം. ഇതിന്റെ സൂചനകളാണ് ഇന്നലെ മഹന്തയും പാർട്ടി പ്രസിഡന്റ് അതുൽ ബോറയും മറ്റും നൽകിയത്.
ഓൾ ആസാം സ്റ്റുഡന്റ്സ് യൂണിയനിലൂടെ വളർന്ന മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനും കൈവിട്ടുപോകുന്ന പ്രതിഷേധം അഗ്നിപരീക്ഷയാണ്. സോനോവാൾ ആസാമിനെ ചതിച്ചുവെന്നാണു പ്രതിഷേധക്കാരുടെ വിമർശനം. പ്രതിഷേധം കലാപത്തിലേക്കു വഴിമാറിയാൽ ആസാം സർക്കാർ മാത്രമായിരിക്കില്ല വീഴുക. വടക്കുകിഴക്ക് വലിയ കോളിളക്കംതന്നെ ഉണ്ടായേക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
സ്കൂൾ തുറക്കൽ: മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
സ്വാതി മലിവാളിന്റെ പരാതി: ബിഭവ് കുമാർ അറസ്റ്റിൽ; പിടിയിലായത് കേജരിവാളിന്റെ വീട്ടിൽനിന്ന്
Latest News
സ്കൂൾ തുറക്കൽ: മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
സ്വാതി മലിവാളിന്റെ പരാതി: ബിഭവ് കുമാർ അറസ്റ്റിൽ; പിടിയിലായത് കേജരിവാളിന്റെ വീട്ടിൽനിന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top