Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പൗരത്വ നിയമഭേദഗതിയും പൗരത്വ രജിസ്റ്ററും; കളം മാറി കക്ഷികൾ
Friday, December 27, 2019 1:11 AM IST
പൗരത്വ നിയമഭേദഗതി അപ്രതീക്ഷിത രാഷ്ട്രീയ ചലനങ്ങൾക്കു വഴി തുറന്നു. ഭേദഗതിയെച്ചൊല്ലി ഇത്ര വലിയ പ്രക്ഷോഭം പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ഒരു കേന്ദ്രമന്ത്രി തന്നെ പറഞ്ഞത്. വിഷയം ഇത്രയേറെ വൈകാരികമാണെന്നു നിയമഭേദഗതി കൊണ്ടുവന്നവർ മനസിലാക്കിയിരുന്നില്ലെന്നു വ്യക്തം.
ഇതോടൊപ്പം 2003-ലെ പൗരത്വ നിയമഭേദഗതികളും അന്നുണ്ടാക്കിയ ചട്ടങ്ങളും പ്രകാരമുള്ള ദേശീയ ജനസംഖ്യാ രജിസ്റ്ററും (എൻപിആർ) ദേശീയ പൗരത്വ രജിസ്റ്ററും (എൻആർഐസി) വിവാദങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നു. 2010-ലും 2015-ലും ദേശീയ ജനസംഖ്യാ രജിസ്റ്ററിനു വിവരങ്ങൾ ശേഖരിച്ചതാണ്. അന്ന് യാതൊരു പ്രശ്നവും ഉണ്ടായില്ല. അന്നു പൗരത്വ രജിസ്റ്ററിനു നീക്കമില്ലായിരുന്നു.
2011-ലെ സെൻസസിനു തലേവർഷം നടത്തിയ വീടു സർവേയുടെ ഭാഗമായിട്ടാണു ദേശീയ ജനസംഖ്യാ രജിസ്റ്റർ തയാറാക്കിയത്. എവിടെയെങ്കിലും ആറുമാസം താമസിച്ചവരോ അടുത്ത ആറുമാസം താമസിക്കാൻ ഉദ്ദേശിക്കുന്നവരോ ആയവരെയാണു സാധാരണ താമസക്കാരായി പരിഗണിക്കുന്നത്. ഈ “സാധാരണ താമസക്കാരുടെ’’ (യൂഷ്വൽ റെസിഡന്റ്സ്) പട്ടികയാണു ദേശീയ ജനസംഖ്യാ രജിസ്റ്റർ. ഇതു 2015-ൽ പുതുക്കി.
ഈ പട്ടിക തയാറാക്കലിൽ ആരെയും ഒഴിവാക്കാനുള്ള ലക്ഷ്യമില്ല. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റു നടപടികളും വിഭാവന ചെയ്തിട്ടില്ല.
എന്നാൽ, എൻആർഐസി (നാഷണൽ രജിസ്റ്റർ ഓഫ് ഇന്ത്യൻ സിറ്റിസൺസ്) വ്യത്യസ്തമാണ്. സാധാരണയായി ഇവിടെ താമസിക്കുന്ന ഏതൊരാൾക്കും ജനസംഖ്യാ രജിസ്റ്ററിൽ സ്ഥാനം ഉണ്ട്. അതിനു വേറെ തടസമില്ല. എന്നാൽ ഇന്ത്യൻ പൗരത്വമുള്ളവർക്കു മാത്രമേ പൗരത്വ രജിസ്റ്ററിൽ സ്ഥാനമുള്ളു. ഒരാൾ ഇന്ത്യൻ പൗരനാണെന്നു പറഞ്ഞാൽ പോരാ. അതു തെളിയിക്കണം. അതിനു പലതരം രേഖകൾ ആവശ്യമാകാം. രേഖകൾ ഹാജരാക്കാനായില്ലെങ്കിൽ പൗരത്വ പട്ടികയിൽ സ്ഥാനം പിടിക്കില്ല.
പൗരസമൂഹത്തിനു മുഴുവൻ ഐഡന്റിറ്റി കാർഡ് നൽകണമെന്നു 2003-ലെ ചട്ടങ്ങളിൽ പറയുന്നുണ്ട്. അങ്ങനെ കാർഡ് നിലവിൽ വന്നാൽ പൗരത്വമില്ലാത്തവർ രണ്ടാംകിടക്കാരാവും. അവർക്കു സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടാം. ജോലി ചെയ്യാൻ പ്രത്യേക പെർമിറ്റ് വേണ്ടിവരാം. ഇങ്ങനെയുള്ള ആശങ്കകളാണു വിവിധ തലങ്ങളിൽ ഉയരുന്നത്.
ഈ ആശങ്കകൾ പടരുകയും പ്രക്ഷോഭം വ്യാപിക്കുകയും ചെയ്തതോടെ കേന്ദ്രഭരണത്തിലെ സഖ്യകക്ഷികളും നിലപാട് മാറ്റിത്തുടങ്ങി. പൗരത്വ നിയമഭേദഗതി ബില്ലിനെ പാർലമെന്റിൽ അനുകൂലിച്ചവർപോലും സ്വരം മാറ്റി. ബില്ലിനെ അനുകൂലിച്ചു വോട്ടുചെയ്തവർ തന്നെ പൗരത്വ രജിസ്റ്ററിന് എതിരേ പരസ്യമായ നിലപാടെടുത്തു.
ഇവരുടെ ആശങ്കകൾക്കു വഴിമരുന്നിട്ടത് ആസാമിലെ പൗരത്വ രജിസ്റ്ററാണ്. നല്ല പങ്ക് ഹിന്ദുക്കളടക്കം 19 ലക്ഷം പേർക്കാണ് ആസാമിലെ പൗരത്വ രജിസ്റ്ററിൽ പേരില്ലാതെ പോയത്. ഈ അനുഭവം മറ്റിടങ്ങളിലും ആവർത്തിക്കാം എന്നതാണു ഭീതി.
പുറമേ പൗരത്വ നിയമഭേദഗതി വഴി മതപരമായ വേർതിരിവ് പൗരത്വകാര്യത്തിൽ കൊണ്ടുവന്നതു ഭാവിയിൽ വ്യാപകമാക്കുമെന്ന ആശങ്കയും പലകേന്ദ്രങ്ങളിൽനിന്നും ഉയർന്നു. ഈ ആശങ്കകൾ ഊതിക്കത്തിക്കുന്ന പ്രസ്താവനകളും ഉണ്ടായി. ഇതെല്ലാം ദേശീയ ജനാധിപത്യ സഖ്യ (എൻഡിഎ) ത്തിലെ കക്ഷികളിലും അവരോടു സഹകരിച്ചു നിൽക്കുന്ന കക്ഷികളിലും പുനരാലോചനയ്ക്കു വഴിതെളിച്ചു. പ്രധാനകക്ഷികളുടെ നിലപാടു മാറ്റങ്ങൾ ഇങ്ങനെ:
അകാലിദൾ
ശിരോമണി അകാലിദൾ ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നാണ്. പൗരത്വ നിയമഭേദഗതിയെ ശക്തമായി പിന്താങ്ങിയ അവർ ഇപ്പോൾ പൗരത്വ രജിസ്റ്ററിന് എതിരാണ്. അകാലിദളിന്റെ രാജ്യസഭാംഗം നരേഷ് ഗുജ്റാൾ പറഞ്ഞത് തങ്ങൾ പൗരത്വ രജിസ്റ്ററിനെ പിന്താങ്ങുന്നില്ല എന്നാണ്. പൗരത്വ നിയമഭേദഗതി അയൽരാജ്യങ്ങളിൽനിന്നുവന്ന മുസ്ലിംകൾക്കു കൂടി പൗരത്വം നൽകുന്നവിധം വേണമായിരുന്നു എന്നും ഗുജ്റാൾ പറഞ്ഞു.
ജനതാദൾ (യു)
നിതീഷ് കുമാറിന്റെ ജനതാദൾ (യു) പൗരത്വ നിയമഭേദഗതി ബില്ലിനെ പിന്തുണച്ചതു പാർട്ടിയിൽ ഭിന്നാഭിപ്രായത്തിനു വഴിതെളിച്ചു. പാർട്ടി വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോർ ബില്ലിനെതിരായി പരസ്യപ്രസ്താവന നടത്തി. ജനസംഖ്യാ രജിസ്റ്റർ, പൗരത്വ രജിസ്റ്റർ എന്നിവയിലും പ്രശാന്ത് കിഷോർ ഗവൺമെന്റിനെതിരായി. താമസിയാതെ നിതീഷ്കുമാർ പൗരത്വ രജിസ്റ്ററിനെതിരേ പ്രസ്താവനയിറക്കി.
ലോക് ജനശക്തി പാർട്ടി
രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (എൽജെപി) ഈ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റാൻ ബിജെപിക്ക് ആയിട്ടില്ലെന്നു കുറ്റപ്പെടുത്തി. പാർട്ടി പ്രസിഡന്റായ പുത്രൻ ചിരാഗ് പാസ്വാൻ പൗരത്വ രജിസ്റ്ററിനെപ്പറ്റിയുള്ള ആശങ്ക അകറ്റപ്പെടാതെ അതിനെ പിന്താങ്ങില്ലെന്നു പറഞ്ഞു.
അണ്ണാ ഡിഎംകെ
എൻഡിഎയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ശക്തമായി പിന്താങ്ങുന്ന അണ്ണാഡിഎംകെ ഇതുവരെ പരസ്യമായി നിലപാട് മാറ്റിയിട്ടില്ല. എന്നാൽ പാർട്ടിയുടെ രാഷ്ട്രീയ അടിത്തറ ഉലയുന്നതായി ചില റിപ്പോർട്ടുകൾ പറയുന്നു. സംസ്ഥാനത്തെ മന്ത്രിയായ നിലോഫർ കഫീൽ പൗരത്വ രജിസ്റ്റർ വിഷയത്തിൽ താൻ ആശങ്കാകുലയാണെന്നു പരസ്യമായി പറഞ്ഞു. താൻ ന്യൂനപക്ഷ സമുദായമായ മുസ്ലിം ആയതുകൊണ്ടാണു ഭീതിയെന്നും അവർ പറഞ്ഞു. പൗരത്വ നിയമഭേദഗതിയിൽ മുസ്ലിംകളായ അഭയാർഥികളെ പരിഗണിച്ചിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
ആസാം ഗണ പരിഷത്ത്
ആസാമിൽ വിദേശി വിരുദ്ധ പോരാട്ടം നയിച്ച ആസാം ഗണപരിഷത്ത് പൗരത്വ നിയമഭേദഗതി കഴിഞ്ഞതോടെ കേന്ദ്രനിലപാടിനെതിരായി. ഭേദഗതിയെ പിന്താങ്ങിയതിനെതിരേ ആസാമിലെ സ്വദേശി ഗോത്രങ്ങളിൽനിന്നു കടുത്ത എതിർപ്പാണുയർന്നത്. ആസാമിൽ വിദേശികളെ കുടിയിരുത്താനാണു ഭേദഗതി വഴിതെളിക്കുക എന്നതാണു വിമർശനം. അവരുടെ എതിർപ്പ് മതപരമല്ല, വംശീയമാണ്.
ബിജു ജനതാദൾ
ഓഡീഷയിലെ ഭരണകക്ഷിയായ ബിജു ജനതാദൾ പൗരത്വ നിയമഭേദഗതിയെ പിന്തുണച്ചു. ഇപ്പോഴും അതിൽ ഉറച്ചുനിൽക്കുന്നു. എന്നാൽ പൗരത്വ രജിസ്റ്ററിന്റെ കാര്യത്തിൽ നവീൻ പട്നായിക്കിന്റെ പാർട്ടിക്കു വ്യത്യസ്ത നിലപാടാണുള്ളത്.
പൗരത്വ രജിസ്റ്റർ വേണ്ട; തങ്ങൾ അതിനെ പിന്തുണയ്ക്കില്ല എന്നു ബിജെഡി വ്യക്തമാക്കി. പൊതുവേ ബിജെപിയെ പിന്തുണച്ചുപോന്ന പാർട്ടിയാണു ബിജെഡി.
തെലുങ്കാന രാഷ്ട്ര സമിതി
എല്ലായ്പ്പോഴും ബിജെപിയുടെകൂടെ നിന്നിരുന്ന തെലുങ്കാന രാഷ്ട്രസമിതി (ടിആർഎസ്) പൗരത്വ വിഷയം വന്നപ്പോൾ എതിർപക്ഷത്തായി. പൗരത്വ നിയമഭേദഗതിയെ എതിർത്തു. പൗരത്വ രജിസ്റ്ററിനും എതിരാണെന്നു പ്രഖ്യാപിച്ചു. മുസ്ലിം മജ്ലിസിന്റെ അസാദുദ്ദീൻ ഉവൈസി വിളിച്ച പ്രതിഷേധ യോഗത്തിൽ ടിആർഎസ് തലവൻ മുഖ്യമന്ത്രി കെ. ചന്ദ്രശേർ റാവു പങ്കെടുക്കുകയും ചെയ്തു.
വൈഎസ്ആർ കോൺഗ്രസ്
ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടി പൗരത്വ നിയമഭേദഗതിയെ പിന്തുണച്ചു. പക്ഷേ, ദിവസങ്ങൾക്കകം പൗരത്വ രജിസ്റ്ററിനെ വിമർശിച്ചു രംഗത്തുവന്നു. തന്റെ സംസ്ഥാനത്ത് പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വൈ.എസ്. ജഗന്മോഹൻ റെഡ്ഡി പറഞ്ഞു.
തെലുങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും ഭരണകക്ഷികൾ ന്യൂനപക്ഷ വികാരം പൗരത്വ രജിസ്റ്ററിനെതിരാണെന്നു കണ്ടപ്പോഴാണു കളം മാറിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
മുതലപ്പൊഴിയിലെ അപകടങ്ങള്‍; ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് തേടി
സോളാര്‍ ഒത്തുതീർപ്പ് വെളിപ്പെടുത്തൽ: പ്രതികരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍
""തിരുവഞ്ചൂർ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്''; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
Latest News
മുതലപ്പൊഴിയിലെ അപകടങ്ങള്‍; ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് തേടി
സോളാര്‍ ഒത്തുതീർപ്പ് വെളിപ്പെടുത്തൽ: പ്രതികരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍
""തിരുവഞ്ചൂർ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്''; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top