Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പൊതുമേഖല വിസ്മൃതിയിലേക്ക്
Tuesday, January 28, 2020 11:13 PM IST
മഹാരാജാവിനെ മൊത്തമായിത്തന്നെയാണ് വിൽപ്പനയ്ക്കു വച്ചിരിക്കുന്നത്. രണ്ടുവർഷംമുമ്പ് എടുക്കാച്ചരക്കായി നാണംകെട്ടതായിരുന്നു. വിറ്റഴിച്ചേ മതിയാകൂ എന്നതിനാൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ടാണ് ഇത്തവണത്തെ ശ്രമം. രാജ്യത്തിന്റെ എയർ ഇന്ത്യ എന്ന സ്വന്തം വിമാനക്കമ്പനി പൊതുമേഖലയിൽനിന്നു പടിയിറങ്ങാൻ അധികനാളുകൾ വേണ്ടിവരില്ല. ആരും വാങ്ങിയില്ലെങ്കിൽ അടച്ചുപൂട്ടുമെന്ന ഭീഷണി കനത്തിട്ടുണ്ട്.
എയർ ഇന്ത്യ മാത്രമല്ല റെയിൽവേയും എണ്ണക്കമ്പനികളുമെല്ലാം സ്വകാര്യവത്കരിച്ചുകൊണ്ടിരിക്കുകയാണല്ലോ. ചെറുതും വലുതുമായ നിരവധി സംരംഭങ്ങൾ ഇതിനോടകം വിറ്റുകഴിഞ്ഞു. മഹാരത്ന, നവരത്ന, മിനിരത്ന എന്നൊക്കെ വിളിച്ച് ഓമനിച്ചിരുന്നവയെല്ലാമാണു സ്വകാര്യ സംരംഭകരെ കാത്തിരിക്കുന്നത്. സ്വാതന്ത്ര്യലബ്ധിയുടെ കാലം മുതൽ മുണ്ടുമുറുക്കിയുടുത്തിട്ടെന്നവണ്ണമാണു രാജ്യം പൊതുമേഖലയെ കെട്ടിപ്പടുത്തത്. എന്നാൽ, ഏഴു പതിറ്റാണ്ടുകൊണ്ടു ലോകം ഒരുപാടു മാറിയിരിക്കുന്നു.ലോകത്താകമാനം സർക്കാരുകളുടെ മുൻഗണന മാറിയിരിക്കുന്നു.
നിക്ഷേപം നടത്തലല്ല, നിക്ഷേപകരെ സഹായിക്കലാണു സർക്കാരിന്റെ കടമയെന്നതാണ് ഇപ്പോൾ പ്രഖ്യാപിത നയം. എന്നാൽ, ദിവസം 27 രൂപ പോലും വരുമാനമില്ലാത്തവരായി മുപ്പതു കോടിയിലധികം ജനങ്ങൾ അതീവ ദരിദ്രരായി ഇപ്പോഴും അധിവസിക്കുന്ന രാജ്യത്ത് സർക്കാർ പൊതുമേഖലയിൽനിന്ന് പിന്മാറുന്നത് എത്രമാത്രം ശുഭകരമാണെന്നു ചിന്തിക്കുകതന്നെ വേണം. ഇന്ത്യയെ സംബന്ധിച്ച് പൊതുമേഖല വിറ്റഴിക്കുന്നത് വിത്തെടുത്തു കുത്തുന്നതിനു സമാനമാണെന്ന ആരോപണം തീർത്തും നിഷേധിക്കാനാവില്ല.
കെട്ടിപ്പടുത്തത് ഇല്ലായ്മയിൽനിന്ന്
1947 ൽ ബ്രിട്ടീഷുകാർ അരങ്ങൊഴിയുമ്പോൾ പൊതുമേഖലയിൽ ഉണ്ടായിരുന്നത് 18 ആയുധനിർമാണ ഫാക്ടറികളും നാമമാത്ര റെയിൽവേയും പോസ്റ്റ് ആൻഡ് ടെലഗ്രാഫ് തുടങ്ങിയ ഏതാനും സംരംഭങ്ങൾ മാത്രമായിരുന്നു. രാജ്യത്തെ പരമാവധി കൊള്ളയടിക്കുക മാത്രമല്ല ലോകോത്തരമായിരുന്ന നമ്മുടെ പരമ്പരാഗത വ്യവസായങ്ങളെയെല്ലാം മുച്ചൂടും തകർക്കുകയും ചെയ്തിട്ടാണല്ലോ ബ്രിട്ടീഷുകാർ പടിയിറങ്ങിയത്.
എന്നാൽ, കാലിയായ ഖജനാവും അരവയർ നിറയ്ക്കാൻപോലും പെടാപ്പാടുപെടുന്ന 36 കോടി ജനങ്ങളേയും ഏറ്റുവാങ്ങിയ നേതാക്കൾക്ക് നിശ്ചയദാർഢ്യമുണ്ടായിരുന്നു; ദീർഘവീക്ഷണമുണ്ടായിരുന്നു. രാജ്യപുരോഗതിക്കായി അവർ സ്വപ്നങ്ങൾ കാണുകമാത്രമല്ല അക്ഷീണം യത്നിക്കുകയും ചെയ്തു. അടിസ്ഥാനമേഖലകളിലടക്കം പൊതുനിക്ഷേപം ഉണ്ടായെങ്കിലേ രാജ്യപുരോഗതി കൈവരിക്കൂ എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും സഹഭരണാധികാരികളും ശക്തമായൊരു പൊതുമേഖലയുടെ വക്താക്കളായി മാറുകതന്നെ ചെയ്തു.
1948ൽ ആദ്യ വ്യവസായ നയം പ്രഖ്യാപിച്ചു. ആദ്യ പഞ്ചവത്സരപദ്ധതിയുടെ ഒന്നാം വർഷമായ 1951ൽ 29 കോടി രൂപയായിരുന്നു പൊതുമേഖലയ്ക്കു നീക്കിവച്ചത്. ഒന്നാം പദ്ധതിക്കാലത്ത് ആകെ പദ്ധതി വിഹിതത്തിന്റെ അഞ്ചു ശതമാനമായിരുന്നു വ്യവസായ മേഖലയുടെ വിഹിതം. എന്നാൽ രണ്ടാം പദ്ധതിക്കാലയളവിൽ ഇത് 24 ശതമാനവും മൂന്നാം പദ്ധതിയിൽ 23 ശതമാനവും നാലാം പദ്ധതിയിൽ 25 ശതമാനവുമായിരുന്നു.
1956-60 കാലത്തെ രണ്ടാം പദ്ധതി മുതലാണ് ഇന്ത്യൻ പൊതുമേഖലയ്ക്കു വളർച്ചയുണ്ടായത്. പിന്നീടിങ്ങോട്ട് രാജ്യത്തിന്റെ വ്യാവസായിക അടിത്തറ ശക്തിപ്പെടുകയും രാജ്യം പുരോഗതിയിലേക്കു കുതിക്കുകയും ചെയ്തു. അമ്പതുകളിലും അറുപതുകളിലും പൊതുമേഖലയുടെ വളർച്ചയാണ് രാജ്യപുരോഗതിയുടെ അളവുകോലായത്. 2017 മാർച്ച് 21ന് പാർലമെന്റിൽ സമർപ്പിച്ച രേഖയനുസരിച്ച് രാജ്യത്ത് 331 പൊതുമേഖലാ സംരംഭങ്ങളാണുള്ളത്. ഇതിൽ 257 എണ്ണം പ്രവർത്തനനിരതമാണ്. 74 എണ്ണം നിർമാണത്തിലുണ്ട്.
2016-17ൽ രാജ്യത്തു പ്രവർത്തിച്ചിരുന്ന 257 പൊതുമേഖലാ സംരംഭങ്ങളിൽനിന്നുള്ള അറ്റാദായം 1,27,602 കോടി രൂപയായിരുന്നു. ഇത്തരത്തിൽ ഏഴുപതിറ്റാണ്ടിന്റെ മഹത്തായ ചരിത്രമുള്ള ഇന്ത്യൻ പൊതുമേഖല അതിവേഗമാണ് വിസ്മൃതിയിലേക്കു മറയുന്നത്. ഈ സർക്കാരിന്റെ കാലാവധിക്കുള്ളിൽ പരമാവധി വിൽപ്പന എന്ന നിലയിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.
കൂടുതൽ വിറ്റത് ബിജെപി
ആഗോളവത്കരണം പിടിമുറുക്കിയതോടെയാണ് ഇന്ത്യയിൽ പൊതുമേഖലയ്ക്കു ശനിദശ തുടങ്ങിയത്. 1991-92 കാലത്ത് നഷ്ടത്തിൽ പ്രവർത്തിക്കുന്നവയുടെ ഓഹരികൾ വിറ്റഴിക്കുക എന്നതായിരുന്നു നയം. എന്നാൽ, ഇപ്പോൾ എല്ലാം സ്വകാര്യമേഖലയ്ക്കു കൈമാറുക എന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. സർക്കാർ ചെലവുകൾ അനിയന്ത്രിതമായി വർധിച്ചതോടെ ഉയർന്നുവന്ന ധനക്കമ്മി നികത്താനുള്ള കുറുക്കുവഴിയായി ഓഹരിവിൽപ്പന മാറുകയും ചെയ്തു. 1991-92 ബജറ്റിലെ ആകെ സർക്കാർ ചെലവ് 1,13,422 കോടി രൂപയായിരുന്നത് 2019-20ൽ 27,86,349 കോടി രൂപയായി ഉയർന്നിട്ടുണ്ട്.
പി.വി. നരസിംഹറാവു പ്രധാനമന്ത്രിയും ഡോ. മൻമോഹൻ സിംഗ് ധനമന്ത്രിയുമായിരുന്ന കോൺഗ്രസ് സർക്കാരാണ് ആഗോളവത്കരണ നയങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട് പൊതുമേഖലാ സംരംഭങ്ങളുടെ ഓഹരികൾ വിറ്റഴിക്കൽ പദ്ധതിക്ക് ആക്കംകൂട്ടിയത്. എന്നാൽ, തൊഴിലാളി യൂണിയനുകളുടെ ശക്തമായ എതിർപ്പിനെ നേരിടേണ്ടിവന്നു. പിന്നീട് അധികാരത്തിൽ വന്ന സർക്കാരുകളെല്ലാം പൊതുമേഖലാ ഓഹരിവിൽപ്പനയ്ക്ക് അനുകൂലമായിരുന്നു. എന്നാൽ ബിജെപി നേതൃത്വം നൽകിയ എൻഡിഎ സർക്കാരുകളാണ് വൻതോതിൽ പൊതുമേഖല വിറ്റഴിച്ചത്.
1991 മുതൽ 1999 വരെയുള്ള എട്ടുവർഷത്തിനിടെ 16,620 കോടി രൂപയുടെ ഓഹരി മാത്രമാണ് വിറ്റതെങ്കിൽ 1999 മുതൽ 2004വരെ 28, 282 കോടി രൂപയുടെ പൊതുമേഖലാ ഓഹരികൾ വിറ്റു.
1999-2004ൽ അധികാരത്തിലിരുന്ന എ.ബി. വാജ്പേയി സർക്കാരിന്റെ കാലത്ത് പ്രമുഖമായ നാല് കമ്പനികളുടെ ഓഹരികളാണ് വിറ്റഴിച്ചത്. ഭാരത് അലുമിനിയം കമ്പനി, ഹിന്ദുസ്ഥാൻ സിങ്ക് എന്നീ കമ്പനികൾ സ്റ്റെർലൈറ്റ് ഇൻഡസ്ട്രീസ് സ്വന്തമാക്കി. ഇന്ത്യൻ പെട്രോകെമിക്കൽസ് കോർപറേഷൻ ലിമിറ്റഡ് റിലയൻസിനാണു കിട്ടിയത്. വിഎസ്എൻഎൽ ടാറ്റായിൽ എത്തിച്ചേർന്നു.
2004 മുതൽ 2014വരെയുള്ള യുപിഎ ഭരണകാലത്ത് 1,07,879 കോടി രൂപയുടെ ഓഹരി വിൽപ്പന നടത്തിയപ്പോൾ 2014 മുതൽ ഇപ്പോൾവരെയുള്ള നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് വിറ്റഴിച്ചത് 2,97,714 കോടി രൂപയുടെ പൊതുമേഖലാ ഓഹരികളാണ്. 2019-20 സാമ്പത്തിക വർഷത്തിൽ 1,05,000 കോടി രൂപയുടെ ഓഹരി വിൽപ്പനയായിരുന്നു ബജറ്റിൽ ലക്ഷ്യമിട്ടതെങ്കിലും 18,094.59 കോടി രൂപയുടെ വിൽപ്പന മാത്രമാണ് നടന്നത്. എയർ ഇന്ത്യയുടേയും പെട്രോളിയം കമ്പനികളുടേയും വിറ്റഴിക്കൽ നീണ്ടുപോയതാണ് ലക്ഷ്യം കൈവരിക്കാൻ തടസമായത്.
ധനക്കമ്മി കുറയ്ക്കാനും ക്ഷേമപദ്ധതികൾക്കു പണം കണ്ടെത്താനുമാണു പൊതുമേഖലാ ഓഹരികൾ വിറ്റഴിക്കുന്നതെന്നു ന്യായം പറയുമ്പോഴും വിത്തെടുത്തു കുത്തുന്നതിനു സമാനമാണെന്നും രാജ്യത്തിന്റെ അടിത്തറ ഇളക്കുന്നതിനു തുല്യമാണെന്നുമുള്ള വിമർശനവും തള്ളിക്കളയാനാവില്ല. റെയിൽവേയും പെട്രോളിയം കമ്പനികളും സ്വകാര്യവത്കരിക്കുന്നത് സാധാരണക്കാരായ ജനങ്ങളെ ഗുരുതരമായി ബാധിക്കും. ബിഎസ്എൻഎലിന്റെ തകർച്ചയുടെ പ്രത്യാഘാതം രാജ്യത്തെ ജനങ്ങൾ അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു. വ്യവസായികൾക്കുവേണ്ടി നിലകൊള്ളുന്ന സർക്കാരുകൾ സാധാരണക്കാരന്റെ വിലാപം കേൾക്കില്ല എന്നതിന് ഇന്ത്യൻ ജനതയ്ക്ക് അനുഭവസാക്ഷ്യം ഏറെയുണ്ട്. ഇപ്പോൾത്തന്നെ ഇന്ധനവില പരമാവധി ഉയർത്തി നിർത്തിയിരിക്കുന്നത് സ്വകാര്യ കമ്പനികൾക്കു വേണ്ടിക്കൂടിയാണെന്നത് യാഥാർഥ്യമാണ്.
രാജ്യത്തിന്റെ സമ്പത്ത് ഏതാനും പേരിലേക്ക് കേന്ദ്രീകരിക്കാൻ തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളായി. സാധാരണക്കാരുടെ ക്രയശേഷി കുറയുന്നത് അവരുടെ വരുമാനം കുറയുന്നതുകൊണ്ടും തൊഴിലില്ലായ്മ വർധിക്കുന്നതുകൊണ്ടുമാണ്. സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും പരിഹരിക്കാൻ ഉപയുക്തമാകേണ്ട പൊതുധനം കൂടി അതിസമ്പന്നരിലേക്ക് ഒഴുക്കിവിടുന്നതിനുള്ള ശ്രമങ്ങളാണ് ഉണ്ടാകുന്നത്. ഇത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ അതീവഗുരുതരമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നുറപ്പാണ്.
സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും: നരേന്ദ്ര മോദി
അരവിന്ദ് കേജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കേസെടുത്തു
സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി കപില്‍ സിബല്‍
Latest News
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും: നരേന്ദ്ര മോദി
അരവിന്ദ് കേജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കേസെടുത്തു
സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി കപില്‍ സിബല്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top