Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
തസ്തിക നിർണയത്തിന്റെ കാണാപ്പുറങ്ങൾ
Wednesday, February 26, 2020 1:33 AM IST
സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിലെ അധ്യാപക തസ്തിക നിർണയവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ഈ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് 19-02-2020 ൽ H2/19500 നന്പർ വഴി തസ്തിക നിർണയത്തിനുള്ള പുതിയ മാനദണ്ഡങ്ങൾ സർക്കാരിന്റെ പരിഗണനയ്ക്ക് അയച്ചിരിക്കുന്നു.
2010-11 വർഷം വരെ കെഇആർ അധ്യായം VI ചട്ടം 23-ൽ നിഷ്കർഷിച്ചിരിക്കുന്നതിന് അനുസരിച്ചാണ് സ്കൂളുകളിൽ തസ്തിക നിർണയം നടത്തിയിരുന്നത്. അതനുസരിച്ച് 1-10 വരെ ക്ലാസുകളിൽ 1:45 അനുപാതം അനുസരിച്ച് 50 കുട്ടികൾ വരെ ഒരു ഡിവിഷനും 45 ന്റെ 10 ശതമാനം 4.5 (50+1) രണ്ടാമത്തെ ഡിവിഷനും തുടർന്ന് 45 ന്റെ വർധനവനുസരിച്ച് അടുത്ത ഡിവിഷനുകളും അനുവദിച്ചിരുന്നു. അത്യാവശ്യ സന്ദർഭങ്ങളിൽ നിലവിലുള്ള അധ്യാപകരെ സംരക്ഷിക്കുന്നതിനുവേണ്ടി 1:40 തോതിലും തസ്തിക നിർണയം നടത്താൻ അനുവദിച്ചിരുന്നു.
2009-ൽ പ്രാബല്യത്തിൽവന്ന കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് പഠനപ്രക്രിയ കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിനും ഗുണനിലവാരം വർധിപ്പിക്കുന്നതിനും വേണ്ടി 1:30, 1:35 എന്ന തോതിൽ അധ്യാപക-വിദ്യാർഥി അനുപാതം നിശ്ചയിക്കുകയുണ്ടായി. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് 1:30, 1:35 എന്ന അധ്യാപക- വിദ്യാർഥി അനുപാതം സ്കൂൾ തലത്തിലാണ് നിർദേശിച്ചിരുന്നതെങ്കിലും കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഈ അനുപാതം ക്ലാസ് തലത്തിൽ നിശ്ചയിക്കാൻ സർക്കാർ തീരുമാനമെടുത്തു. അതിനനുസരിച്ച് ഉത്തരവിറക്കുകയും ചെയ്തു.
എന്നാൽ, പിന്നീട് അധ്യാപക- വിദ്യാർഥി അനുപാതം സ്കൂൾ തലത്തിലാക്കണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി വിധി എതിരായപ്പോൾ സുപ്രീംകോടതിയിൽ കേസ് കൊടുത്തു. എങ്കിലും സർക്കാർ വാദങ്ങളെ നിരാകരിച്ചുകൊണ്ട് കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഹൈക്കോടതി വിധി നിലനിർത്തിക്കൊണ്ടുള്ള വിധിയാണ് ജസ്റ്റീസ് എ.കെ. സിക്രിയും ജസ്റ്റീസ് അശോക് ഭൂഷണും ചേർന്ന് 2017 ഏപ്രിൽ 19-ന് പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ 20-6-2017 - ൽ H2//34017 നന്പർ പരിപത്രത്തിലൂടെ ഡിപിഐ അധ്യാപക-വിദ്യാർഥി അനുപാതം സംബന്ധിച്ചുള്ള വിശദാംശങ്ങൾ നൽകി നടപ്പിലാക്കിയ ഉത്തരവാണ് ഇപ്പോൾ പുനഃക്രമീകരിക്കാൻ സർക്കാർ ശ്രമിക്കുന്നത്.
ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചിരിക്കേണ്ടിയിരുന്നതും ഇനി ശ്രദ്ധിക്കേണ്ടതുമായ ചില വസ്തുതകൾ.
1. അധ്യാപക- വിദ്യാർഥി അനുപാതം 1:30, 1:35 എന്നത് മാനേജർമാരുടെ ആവശ്യത്തേക്കാളുപരി വിശദമായ നിയമയുദ്ധങ്ങൾക്കും പഠനങ്ങൾക്കും ശേഷം സർക്കാർ അനുവദിച്ചു തന്നിട്ടുള്ള മാനദണ്ഡമാണ്.
2. മാനദണ്ഡങ്ങൾക്കനുസരിച്ച് സൃഷ്ടിക്കുന്ന ഒരു തസ്തികയും അനധികൃത തസ്തികയാവുകയില്ല. മാനേജർമാർ സ്റ്റാഫ് ഫിക്സേഷൻ പ്രൊപ്പോസലിൽ പുതിയ ഡിവിഷൻ ആവശ്യപ്പെടാത്ത സാഹചര്യത്തിൽ പോലും ലഭ്യമായ ഭൗതിക സൗകര്യങ്ങൾക്കും കുട്ടികളുടെ എണ്ണത്തിനും അനുസരിച്ച് ഓഫീസർമാർ തസ്തിക അനുവദിച്ചു തന്നിട്ടുള്ളതാണ്.
3. 2015-16 മുതൽ നടത്തിയിട്ടുള്ള നിയമനങ്ങൾക്കു സംരക്ഷണം ഉണ്ടാവുകയില്ല എന്നും വ്യക്തമാക്കിയിട്ടുള്ളതാണ്.
4. പൊതുവിദ്യാഭ്യാസ യജ്ഞമനുസരിച്ച് വിദ്യാർഥികളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിൽ അതിനു പ്രധാനപ്പെട്ട ഒരു കാരണം പ്രൈമറി തലം മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചതാണ്. ഒരു ക്ലാസിൽ രണ്ടു ഡിവിഷൻ ഉള്ളപ്പോൾ മാത്രമേ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ അനുവദിക്കുകയുള്ളു എന്ന ഉത്തരവ് നിലനില്‍ക്കെ 51 കുട്ടികളെക്കൊണ്ട് രണ്ടാം ഡിവിഷൻ ആരംഭിക്കാൻ പറ്റാത്ത നിരവധി സ്കൂളുകളിൽ പുതിയ PTR അനുസരിച്ച് ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കാൻ സാധിച്ചു. കൂടുതൽ കുട്ടികൾ പൊതു വിദ്യാഭ്യാസ മേഖലയിലേക്കു തിരിച്ചുവന്നു. ഇനി പുതിയ സാഹചര്യം നിലവിൽ വന്നാൽ ബഹുഭൂരിപക്ഷം ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളും ഇല്ലാതാകും എന്നതാണു ഫലം.
5. ഇതുവരെ നിലനിന്നിരുന്ന മാനദണ്ഡം ഒരു ക്ലാസിൽ അനുവദനീയമായ കുട്ടികളേക്കാൾ 10 ശതമാനത്തിൽ അധികം വന്നാൽ അടുത്ത ഡിവിഷൻ അനുവദനീയമാണ്. എന്നാൽ, ഇപ്പോൾ അത്തരത്തിലുള്ള മാനദണ്ഡമില്ല. സാന്പത്തിക സുരക്ഷയ്ക്കു വേണ്ടിയുള്ള ഒരു കണക്ക് എന്നു മാത്രമേ കാണാൻ സാധിക്കുകയുള്ളു.
6. കുട്ടികൾക്കു കൂടുതൽ ശ്രദ്ധയും പരിഗണനയും ഗുണമേന്മയും ഉറപ്പാക്കുന്നതിനുവേണ്ടി ക്ലാസ്മുറികളിൽ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള നിർദേശങ്ങൾ ഉള്ളപ്പോൾ 35 കുട്ടികൾ വരെ ഒരു ഡിവിഷനിലും 65 കുട്ടികൾ വരെ രണ്ടാം ഡിവിഷനിലും ഇരിക്കേണ്ടി വരുന്പോൾ കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തിന്റെ അന്തഃസത്തയാണ് അട്ടിമറിക്കപ്പെടുക.
7. പുതിയ നിർദേശങ്ങളിലും ധനമന്ത്രിയെ ഏറെ പ്രകോപിപ്പിച്ചത് ഒരു കുട്ടി കൂടി കൂടുന്പോൾ ഒരു അധ്യാപകൻ കൂടി നിയമിക്കപ്പെടേണ്ടി വരുമെന്ന അവസ്ഥയാണ്. 35 കഴിഞ്ഞ് ഒരു കുട്ടി കൂടി കൂടുന്പോൾ രണ്ടാം തസ്തിക സൃഷ്ടിക്കപ്പെടും എന്ന അവസ്ഥ ഇപ്പോഴും നിലനിൽക്കുകയാണ്.
സംസ്ഥാനത്തെ സംരക്ഷിത അധ്യാപക പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ചകൾ നടക്കുന്പോൾ ഈ പ്രതിസന്ധി വളരെ രൂക്ഷമാക്കുന്ന അവസ്ഥയാണ് പുതിയ തീരുമാനത്തിലൂടെ സംജാതമാവുക. 2012-13 വർഷം മുതൽ ഇപ്പോഴത്തെ അനുപാതത്തിൽ അനുവദിക്കപ്പെട്ട ആയിരക്കണക്കിനു തസ്തികകൾ അടുത്ത അധ്യയന വർഷം മുതൽ പുതിയ മാനദണ്ഡമനുസരിച്ച് തസ്തിക നിർണയിക്കുന്പോൾ ഇല്ലാതാവുകയും അവിടെ നിയമിക്കപ്പെട്ട അധ്യാപകർ പുറത്താവുകയും ചെയ്യും. വ്യക്തിഗത സ്കൂളുകളിൽ റിട്ടയർമെന്റ് ഒഴിവുകളിലൂടെ ഇവരെ സംരക്ഷിക്കാൻ സാധ്യത വളരെ കുറവാകുന്പോൾ ഒന്നുകിൽ ഇവർ ജോലിയിൽ നിന്നു പുറത്താക്കപ്പെടും അല്ലെങ്കിൽ സംരക്ഷിതവിഭാഗത്തിന്റെ ബാധ്യത വർധിപ്പിക്കും. രണ്ടും അപകടകരമായ സാഹചര്യമായിരിക്കും സൃഷ്ടിക്കുക. സേവനത്തിലിരിക്കുന്ന അധ്യാപകരെ സംരക്ഷിക്കുന്നതിനു വേണ്ടി പ്രത്യേക സാഹചര്യത്തിൽ റേഷ്യോയിൽ മാറ്റം വരുത്താനുള്ള നിർദേശങ്ങളും ഇതിലില്ല.
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ ഇന്നത്തെ കാലഘട്ടത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ശക്തമായ ഒരു തലമുറയെ രൂപപ്പെടുത്തേണ്ട പൊതുവിദ്യാഭ്യാസമേഖലയെ, ആ മേഖലയിൽ നിർണായകമായ സംഭാവനകൾ നൽകുന്ന സ്വകാര്യമേഖലയെ തന്നെ ഇല്ലാതാക്കുന്നതിനു പകരം അവരെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ലാഭനഷ്ടങ്ങളുടെ കണക്കുകൾ നോക്കുന്നതിനേക്കാൾ ഒരു ജനാധിപത്യ സർക്കാർ തയാറാകേണ്ടത്.
ഫാ. ജോസ് കരിവേലിക്കൽ
(കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയാണു ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
പന്തീരാങ്കാവ് ഗാർഹിക പീഡനം; പ്രതിക്കായി ഇന്റര്‍പോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
Latest News
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
പന്തീരാങ്കാവ് ഗാർഹിക പീഡനം; പ്രതിക്കായി ഇന്റര്‍പോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top