Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
സീസറിന്റെ ഭാര്യയുടെ സ്ഥിതി
Saturday, February 29, 2020 11:22 PM IST
അനന്തപുരി / ദ്വിജൻ
കേരളത്തിലെ പഴയ ഒരു ഹൈക്കോടതി ജഡ്ജി വിവാദമായ ഒരു കേസിൽ വാദം കേൾക്കുന്പോൾ ഓർമിപ്പിച്ച ഒരു വലിയ മഹദ്വചനമായിരുന്നു സീസറിന്റെ ഭാര്യയെക്കുറിച്ചുളള ഇംഗ്ലീഷ് ചൊല്ല്. സീസറിന്റെ ഭാര്യ സംശയത്തിനുപോലും അതീതയായിരിക്കണമെന്ന്. അക്കാലത്ത് ട്രോളുകാർ ശരിക്കും ആഘോഷിച്ച വിഷയമായിരുന്നു ആ മഹദ്വചനം.
അദ്ദേഹം ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോൾ കത്തോലിക്കാ സഭയിലെ ഒരു കർദിനാളിനെ സഭയിലെ രാജകുമാരൻ എന്ന് വിളിക്കുന്നതിലും വല്ലാത്ത ബുദ്ധിമുട്ട് പ്രകടിപ്പിച്ചിട്ടുണ്ട്. കത്തോലിക്കാ സഭ കർദിനാൾമാരെ സഭയിലെ രാജകുമാരന്മാർ എന്ന് വിളിക്കുന്നതിന്റെ പൊരുൾ മനസിലാക്കാത്ത അദ്ദേഹം നടത്തിയ വിലയിരുത്തലുകൾ അന്നുതന്നെ ഏറെപ്പേരുടെ നെറ്റി ചുളിപ്പിച്ചതാണ്. തനിക്കറിയില്ലാത്ത കാര്യത്തിലും തന്റെ പദവിയുടെ മറയിൽ നിന്ന് അദ്ദേഹം എന്തും പറയുമെന്ന് അന്നു ജനം അടക്കം പറഞ്ഞു.
ഇപ്പോൾ കൊല്ലത്ത് കേരള കർഷകസംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി അത് ഉറക്കെപ്പറഞ്ഞു. സെൻസസിന്റെ വിവരശേഖരണത്തെയും പൗരത്വ രജിസ്റ്ററിനെയും കൂട്ടിക്കുഴച്ച് അദ്ദേഹം തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി തീർത്തുപറഞ്ഞു. അദ്ദേഹത്തിന്റെ മനസിലുള്ള വികല ധാരണ തന്റെ നാവിൽ വയ്ക്കാൻ ഈ മുൻ ന്യായാധിപൻ ശ്രമിക്കുന്നതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിൽ സെൻസസ് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ പൗരത്വ രജിസ്റ്റർ സംബന്ധിച്ച നടപടികൾ ഇല്ല. സത്യം ഇതായിരിക്കെ ഇസ്ലാമിക സംഘടനകൾക്കുവേണ്ടി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പണി നിർത്താൻ മുഖ്യമന്ത്രി ആ "വലിയ ന്യായാധിപ'നോട് പറഞ്ഞു.
ആ ജഡ്ജി വിരമിച്ച് സാധാരണക്കാരനായപ്പോൾ അന്ന് അദ്ദേഹം ചില പ്രതികരണങ്ങളിലൂടെ സഹായിച്ച പിണറായി വിജയനുതന്നെ അദ്ദേഹത്തിന്റെ തനിനിറം വെളിപ്പെടുത്തേണ്ടിവന്നു. ചില സംഘടനകൾക്കുവേണ്ടി വാദിക്കുന്ന അദ്ദേഹത്തെ താനിരുന്ന കസേരയുടെ വലുപ്പമെങ്കിലും ചിന്തിക്കണമെന്ന് പിണറായി ഓർമിപ്പിച്ചു. മുൻപറഞ്ഞ സംഘടനകൾക്കുവേണ്ടി കള്ളങ്ങൾ വിളിച്ചുപറയുകയല്ല വേണ്ടതെന്നും ഈ ഉപദേശിയോട് മുഖ്യമന്ത്രി ഉപദേശിച്ചു.
ജഡ്ജിയുടെ കുപ്പായം ഉൗരിയിട്ടശേഷം അദ്ദേഹം പങ്കെടുത്ത അപൂർവം സമരങ്ങളുണ്ട്. അവയുടെ പിന്നിൽ ചില ഇസ്ലാമിക സംഘടനകളായിരുന്നു എന്നു പറഞ്ഞവരെ അക്കാലത്ത് പിന്തിരിപ്പന്മാർ എന്നൊക്കെ വിളിച്ചവർ ഇനിയെങ്കിലും സത്യം മനസിലാക്കുക. അദ്ദേഹം കൃത്യമായ അജൻഡയോടെ പ്രവർത്തിക്കുന്ന "സാംസ്കാരിക' പ്രവർത്തകനാണ്. ഇത്തരക്കാരാണ് കോടതിയെക്കുറിച്ചു പോലും സംശയം ഉണ്ടാക്കുന്നതും ജഡ്ജിമാരോടുണ്ടായിരുന്ന ആദരം ചോർത്തിക്കളയുന്നതും. മൂടുപടം ചീന്തിക്കളഞ്ഞാലും അവർ തങ്ങളുടെ പദവിയുടെ മഹത്വം ദുരുപയോഗിച്ചുകൊണ്ടുതന്നെ ഇരിക്കും.
ജഡ്ജിമാരുടെ നിലപാടുകൾ
ജഡ്ജിമാരുടെ നിലപാടുകൾ വല്ലാത്ത അസ്വസ്ഥത പരത്തുന്നവയാകുന്നുണ്ട്. സുപ്രീംകോടതിയിലെ ജസ്റ്റീസ് അരുണ്‍ മിശ്ര പ്രധാനമന്ത്രിയെ ദീർഘദർശിയും ധിഷണാശാലിയും എന്നു വിളിച്ചത് വല്ലാത്ത മുഖസ്തുതി ആയിപ്പോയെന്ന് കരുതുന്നവർ ഏറെയുണ്ട്. ജഡ്ജിമാർ പരസ്യവേദകളിലെങ്കിലും സ്വയം കാത്തുസൂക്ഷിച്ചിരുന്ന ഒരുതരം "അസ്പൃശ്യത' ഇന്ന് പലരും വിശുദ്ധമായി കരുതുന്നില്ല. ബാർ അസോസിയേഷൻ ഓഫ് ഇന്ത്യ തന്നെ ജഡ്ജിയുടെ പെരുമാറ്റത്തെ വിമർശിച്ചു പ്രസ്താവാന ഇറക്കിയതും ഓർക്കേണ്ടതാണ്.
ലൈംഗിക പീഡനക്കേസും ചീഫ് ജസ്റ്റീസും
2019 ഏപ്രിൽ മാസത്തിൽ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെതിരേ ഉയർന്ന ലൈംഗിക പീഡന കേസിന്റെ പരിണാമം വല്ലാത്തതായി. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന ഒരു സ്ത്രീയായിരുന്നു പരാതിക്കാരി. സുപ്രീംകോടതിയിലെ 22 ജഡ്ജിമാർക്കാണ് അവർ പരാതി കൊടുത്തത്. പോലീസിൽ പരാതിപ്പെട്ടില്ല എന്ന് ഓർക്കണം. അപ്പോൾ ചീഫ് ജസ്റ്റീസിനെ പേടിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം എന്ന് കരുതാം. 2018 ഒക്ടോബർ 10,11 തീയതികളിൽ ചീഫ് ജസ്റ്റീസിന്റെ വീട്ടിൽ വച്ച് തന്നെ ആക്രമിച്ചെന്നായിരുന്നു പരാതി. വഴങ്ങാത്ത തന്നെ 2018 ഡിസംബർ 31 ന് സർവിസിൽനിന്നു പിരിച്ചുവിട്ടെന്നും അവർ പരാതിപ്പെട്ടു. അവരുടെ ഭർത്താവിനെ പോലീസിൽനിന്നും പിരിച്ചുവിട്ടത്രെ.
നാടിളകി. ഇതിനിടെ അവർക്കെതിരേ ഒരു പോലീസ് കേസുണ്ടായി. കൈക്കൂലിക്കേസ്. സ്ത്രീ അറസ്റ്റിലായി, ജാമ്യം കിട്ടി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ കേസ് കൊടുത്ത പരാതിക്കാരൻ ഒളിവിലായി. അവസാനം 2019 സെപ്റ്റംബറിൽ കോടതിയിലെത്തി കേസ് പിൻവലിച്ചു. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി ജഡ്ജിമാരുടെ അന്വേഷണ കമ്മീഷനെ നിയമിച്ചു. അന്വേഷണത്തോടു സഹകരിക്കാൻ സ്ത്രീ കൂട്ടാക്കിയില്ല. അന്വേഷണ കമ്മീഷൻ മേയ് ആറിന് പുറപ്പെടുവിച്ച റിപ്പോർട്ടിൽ ചീഫ് ജസ്റ്റീസിനെ കുറ്റവിമുക്തനാക്കി.
ഭാരതത്തിന്റെ ചീഫ് ജസ്റ്റീസിനെതിരേ വ്യാജ പരാതി കൊടുത്ത സ്ത്രീക്കെതിരേ ഒരു നടപടിയും എടുത്തില്ല എന്നതു വിസ്മയകരമായി. ഇന്ത്യൻ ചീഫ് ജസ്റ്റീസിനെതിരേ നടന്ന ഗൂഢാലോചന എന്നു ചീഫ് ജസ്റ്റീസ് ആരോപിച്ച കേസ് അങ്ങനെ ശാന്തമായി. ജസ്റ്റീസ് രഞ്ജൻ ഗൊഗോയി ചീഫ് ജസ്റ്റീസ് സ്ഥാനത്തുനിന്നു മാറി. പകരം പുതിയ ചീഫ് ജസ്റ്റീസായി. 2020 ജനുവരി 22 ന് ആ സ്ത്രീയെ സുപ്രീംകോടതി സർവീസിൽ പുനഃപ്രവേശിപ്പിച്ചു. എല്ലാ ശന്പളക്കുടിശികയും കൊടുത്തു.
ഇതു കാണുന്പോൾ തിരക്കഥകൾക്കനുസരിച്ചു നീതിപീഠത്തിലും കാര്യങ്ങൾ നടക്കുന്നു എന്ന് കരുതിപ്പോകില്ലേ? ഭാരതത്തിന്റെ ചീഫ് ജസ്റ്റീസിനെ വരുതിയിലാക്കാൻ ആരോ ഗൂഢാലോചന നടത്തി എന്നു കരുതിപ്പോകില്ലേ?
ഡൽഹിയിലെ ജഡ്ജി
ഡൽഹി കലാപം അമർച്ച ചെയ്യുന്നതിന് രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ കൈക്കൊണ്ട ഏറ്റവും ശക്തമായ നടപടി കണ്ട് മൂക്കത്തു വിരൽ വയ്ക്കാത്തവർ ഉണ്ടാവില്ല. വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരേ 24 മണിക്കൂറിനകം കേസെടുക്കാൻ പറഞ്ഞ ഹൈക്കോടതി ജഡ്ജിയെ 24 മണിക്കൂറിനകം സ്ഥാനഭ്രഷ്ടനാക്കി! അടിയന്തരാവസ്ഥയുടെ നാളുകളിൽ പോലും ഉണ്ടാകാത്ത നടപടി. ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കിയ വീഡിയോ പോലീസിനെ അടക്കം കാണിച്ചുകൊണ്ട് ജഡ്ജി ചോദിച്ചു, ഇവർക്കെതിരേ വിദ്വേഷ പ്രസംഗത്തിന് നടപടി എടുക്കാൻ എന്തേ തയാറായില്ല?
കേന്ദ്രമന്ത്രിക്കെതിരേ നടപടി എടുക്കാൻ എന്തേ തയാറായില്ല എന്നു പാവം പോലീസുകാരോട് ചോദിച്ചത് ജഡ്ജി ചെയ്ത ഒരു തെറ്റു തന്നെയാണ്. അങ്ങനെ വല്ലതും ചെയ്തിരുന്നെങ്കിൽ എന്തും സംഭവിക്കുമായിരുന്നു എന്നതിന്റെ സൂചനയാണ് ജഡ്ജി പിറ്റേന്ന് പഞ്ചാബിലെത്തിയത്. ഭാര്യയെയും മക്കളെയും പോറ്റാൻ കാക്കിയിടുന്ന പാവം പോലീസുകാരന് അത്ര സാഹസം സാധിക്കുമോ?
അതുമല്ല, ജഡ്ജി മാറിയതോടെ കേസെടുക്കാത്തത് എന്തെന്നു പുതിയ ജഡ്ജിമാർക്കു ബോധ്യപ്പെടുകയും ചെയ്തു. കേസ് ഉടൻ എടുക്കാനാവില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. മാത്രവുമല്ല, പത്രവാർത്തകളെ വിശ്വസിക്കാമെങ്കിൽ ഏപ്രിൽ 13 നാണ് ഇനി കേസ് വിചാരണയ്ക്കു വരിക. ഒന്നര മാസത്തെ സാവകാശം. തലേന്നു കേസ് കേട്ട മുരളീധർ ജഡ്ജിക്കോ അല്ലെങ്കിൽ പിറ്റേന്നു കേസു കേട്ട ജഡ്ജിമാർക്കോ രണ്ടിൽ ഒരു കൂട്ടർക്കു പിശകുപറ്റി എന്നല്ലേ സാധാരണ ഗതിയിൽ കരുതേണ്ടത്. ഇതിൽ മുരളീധർ ജഡ്ജി സർക്കാരിനെതിരായ ആളാണെന്ന് ബിജെപിക്കാരും പുതിയ ജഡ്ജിമാർ സർക്കാരിന്റെ ആൾക്കാരാണെന്നു സമരക്കാരും പറയും. ആരെങ്കിലും ഒരാൾ കേസിൽ കക്ഷിചേർന്നു പോയില്ലേ എന്ന് സാധാരണക്കാർക്കും തോന്നും. ജഡ്ജിയെ സ്ഥലം മാറ്റിയതു കൊളീജിയത്തിന്റെ ശിപർശപ്രകാരമാണെന്നു സർക്കാർ വിശദീകരിച്ചിട്ടുണ്ട്.
ജസ്റ്റീസ് മുരളീധർ
ചില്ലറക്കാരനല്ല മുരളീധർ ജഡ്ജി എന്ന് എല്ലാവരും പറയുന്നു.1984 സെപ്റ്റംബറിൽ ചെന്നെെ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ച തമിഴ്നാട്ടുകാരനായ മുരളീധർ 1987 മുതൽ സുപ്രീംകോടതിയിൽ അഭിഭാഷകനായിരുന്നു. അക്കാലത്ത് ഭോപ്പാൽ വാതക ദുരന്തക്കേസിലെ ഇരകൾക്കുവേണ്ടിയും നർമദ അണക്കെട്ട് പദ്ധതി മൂലം ദുരിതത്തിലായവർക്കു വേണ്ടിയും സൗജന്യമായി കേസ് വാദിച്ചു. നാഷനൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷന്റെയും ഇലക്ഷൻ കമ്മീഷന്റെയും അഭിഭാഷകനായി. 2002 ൽ ദേശീയ ലോ കമ്മീഷനിലെ പാർട്ട് ടൈം അംഗമായി. 2003 ൽ ഡൽഹി സർവകലാശാല പിഎച്ച്ഡി നൽകി.
2006 മേയിൽ ഡൽഹി ഹൈക്കോടതി ജഡജിയായി. ഭീമാ കൊറാഗാവ് കേസിൽ ഗൗതം നൗക്കല എന്ന സാമൂഹികപ്രവർത്തകന് അനുകൂലമായ വിധി പ്രഖ്യാപിച്ചു. 1984 ലെ സിക്ക് കലാപത്തിൽ കോണ്‍ഗ്രസ് നേതാവ് സജ്ജൻ കുമാറിനെതിരേ വിധി പറഞ്ഞു. 2009 ൽ സ്വവർഗരതിയെ ന്യായീകരിച്ച ഡൽഹി ഹൈക്കോടതി വിധിയിൽ പങ്കാളിയായി. ജഡ്ജിമാരുടെ വരുമാനം വെളിപ്പെടുത്തണം, സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരണം തുടങ്ങിയ കേസുകളിലെ വിധികൾ ചരിത്രം കുറിക്കുന്നവയായി. കിഴക്കൻ ഡൽഹിയിലെ കലാപത്തെക്കുറിച്ച് അദ്ദേഹം നടത്തിയ നിരീക്ഷണങ്ങൾ പെട്ടെന്നു വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റി. സർക്കാരിനു തലയ്ക്കേറ്റ അടിയുമായി. സുപ്രീംകോടതി കൊളീജിയം അദ്ദേഹത്തെ ഡൽഹിയിൽനിന്നു മാറ്റാൻ നല്കിയ നിർദേശം അംഗീകരിച്ചുകൊണ്ടാണ് എന്നു പറയുന്നു, കോടതിയിൽ പരാമർശം ഉണ്ടായ അന്നു രാത്രി 11 ന് അദ്ദേഹത്തിന് സ്ഥലം മാറ്റ ഉത്തരവ് കിട്ടി. അതിനും മുന്‍പേ ഡൽഹി ചീഫ് ജസ്റ്റീസ് അദ്ദേഹത്തിന്റെ ബെഞ്ചിൽ നിന്നു കേസ് മാറ്റിയിരുന്നു. ബെഞ്ച് മാറിയതോടെ വിധിയും മാറുന്നതിൽ സന്തോഷിക്കുന്നവർ ഉണ്ടാകാമെങ്കിലും ജുഡീഷറിയെക്കുറിച്ച് അപകടകരമായ ചിന്തകൾ ഉണർത്തുന്നു.
ഭയപ്പെടുത്തുന്നു
ജുഡീഷറിയിൽനിന്ന് ഉണ്ടാവേണ്ട നീതിപൂർവമായ സമീപനം ഉണ്ടാവുന്നില്ല എന്ന ചിന്തയെ ഇത്തരം നടപടികൾ ബലപ്പെടുത്തുന്നു. ജഡ്ജി മുരളീധർ എടുത്ത നിലപാടുകൾ ബിജെപിക്കാർക്കു തലവേദന ഉണ്ടാക്കി എന്നതു വാസ്തവമാണ്. അത്രയും കർക്കശമായ നിലപാടുകൾ ജഡ്ജി എടുക്കേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യമുണ്ട്. രാത്രിയിൽ തന്നെ കോടതി കൂടി. മഹരാഷ്ട്രയിലെയും കർണാടകത്തിലെയും സർക്കാർ വിവാദങ്ങൾ ഉണ്ടായപ്പോൾ കോടതി രാത്രിയിലും കൂടി കേസ് പരിഗണിച്ചിട്ടുണ്ട്. അതുപോലെ രാത്രി കേസ് പരിഗണിച്ചു. ജഡ്ജി ഇടപെട്ടതുകൊണ്ട് പോലീസ് കുറെയെങ്കിലും ഉണർന്നു.
പിറ്റേന്നാണു ജസ്റ്റീസ് മുരളീധർ പോലീസിനെ നിർത്തിപ്പൊരിച്ചത്. അത്ര ഹീനമായിരുന്നു പോലീസ് സമീപനം. മോദി മുഖ്യമന്ത്രിയും അമിത് ഷാ ആഭ്യന്തര മന്ത്രിയും ആയിരുന്ന കാലത്ത് നടന്ന ഗുജറാത്ത് കലാപവും അതിൽ പോലീസ് വഹിച്ച പങ്കും എല്ലാം ഓർമയിൽ വന്നു. കോണ്‍ഗ്രസിലെ വൃദ്ധന്മാർ പിറ്റേന്നുകൂടി അമിത് ഷാ രാജിവയ്ക്കണം എന്നു പറഞ്ഞു. രാഷ്ട്രപതിക്കു നിവേദനവും കൊടുത്തു. കടമ പൂർത്തിയാക്കി. കലാപത്തിന് കാരണം കോണ്‍ഗ്രസും ആം ആദ്മിയുമാണെന്ന് ബിജെപി പറഞ്ഞു കഴിഞ്ഞു. അവർ അതുമായി മുന്നോട്ടു പോകും. ഇവരുടെ നേതാക്കളെ വരെ അറസ്റ്റ് ചെയ്യാനും മതി. പോലീസിനെ അമിത് ഷാ ശരിക്കും ഉപയോഗിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
പന്തീരാങ്കാവ് ഗാർഹിക പീഡനം; പ്രതിക്കായി ഇന്റര്‍പോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
Latest News
പന്തീരാങ്കാവ് ഗാർഹിക പീഡനം; പ്രതിക്കായി ഇന്റര്‍പോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top