Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
"ടീച്ചറമ്മയും’ വൈറസ് രോഗികളും
Sunday, March 15, 2020 12:48 AM IST
രണ്ടു വൈറസ് ബാധകൾ - നിപ്പയും കൊറോണയും - കേരളത്തെ വല്ലാതെ ഭയപ്പെടുത്തിയ നാളുകളിൽ ഇവിടത്തെ സാധാരണക്കാർക്കു ധൈര്യവും സാന്ത്വനവും ചികിത്സയും ലഭ്യമാക്കാൻ സമർപ്പണബോധത്തോടെ പ്രവർത്തിച്ച ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചറിനെ ജനം ടീച്ചറമ്മ എന്നു വിളിക്കുന്നത് പ്രതിപക്ഷത്തിനു മാത്രമല്ല സ്വന്തം പാർട്ടിക്കാർക്കും വല്ലാത്ത തിക്കുമുട്ടൽ ഉണ്ടാക്കുന്നുണ്ടാവുമോ?
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേന്ദ്രകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയുമാണ് കേരളത്തിലെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ എങ്കിലും സംസാരത്തിലും പെരുമാറ്റത്തിലും എല്ലാം പുലർത്തുന്ന മാന്യതയും അന്തസും സൗമ്യതയും അവരെ എക്കാലത്തും ശ്രദ്ധേയയാക്കിയിട്ടുണ്ട്. ഇപ്പോൾ ഉള്ളവരും വിരമിച്ചവരുമായ പല ഇടതു നേതാക്കളെയും കുറിച്ച് ഓർക്കുന്പോൾ മനസിലേക്ക് കടുന്നുവരുന്ന ധാർഷ്ട്യത്തിന്റെ ഓർമ ഇവരിൽ കാണാനാവില്ല. 1996 ൽ ആദ്യമായി നിയമസഭയിൽ എത്തിയ കാലം മുതൽ അവരുടെ പെരുമാറ്റത്തിൽ പ്രകടമാകുന്ന സൗമ്യതയും ഉപയോഗിക്കുന്ന വാക്കുകളുടെ അന്തസും ആർക്കും അംഗീകരിക്കാതിരിക്കാനാവില്ല. ഒരു അധ്യാപികയിൽ നിന്നു പ്രതീക്ഷിക്കുന്ന മഹത്വമുള്ള പെരുമാറ്റം അവർ എക്കാലവും പ്രകടമാക്കി.
കേരളം പകർച്ചവ്യാധികളുടെ നാടായി മാറുകയാണ്. നിപ്പയും കൊറോണയും മാത്രമല്ല പക്ഷിപ്പനിയും കുരങ്ങുപനിയും തക്കാളിപ്പനിയും എച്ച് വണ്‍ എൻവണ്ണും അടക്കം കേട്ടുകേൾവി പോലും ഇല്ലാത്ത എത്രയോ തരം ശത്രുകീടങ്ങളാണ് കേരളത്തെ ബുദ്ധിമുട്ടിക്കുന്നത്. എന്നാൽ, നാട് ഓരോ പകർച്ചവ്യാധിയുടെയും പിടിയിൽപെടുന്പോൾ ഒരു അമ്മയുടെ കരുതലോടെ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യാൻ ശൈലജക്കാവുന്നു.
സ്വാശ്രയ മെഡിക്കൽ കോളജ് പ്രവേശന വിഷയങ്ങളിലും ബാലാവകാശ കമ്മീഷൻ നിയമനങ്ങളിലും അടക്കം അവരുടെ പല തീരുമാനങ്ങളോടും വിയോജിപ്പുള്ളവർ ഏറെയുണ്ട്. എങ്കിലും നിപ്പ വലിയ ഭീതി പടർത്തിയ നാളിലും ഇപ്പോൾ കൊറോണയുടെ ഭീകരാക്രമണം നടക്കുന്പോഴും രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം കാണിക്കുന്ന ജാഗ്രത മാതൃകാപരമാണ്. മന്ത്രി ശൈലജയുടെ ശൈലി ഭാരതത്തിനാകെ മാതൃകയാണെന്നു കേരള സർക്കാരിനെ വിമർശിക്കുന്നതിൽ മടിക്കാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പോലും പറഞ്ഞു.
ഒരു കുടുംബം പോലെ
ആരോഗ്യവകുപ്പിനെ ഒരു കുടുംബം പോലെ നിർത്തി ശുശ്രൂഷാ രംഗത്ത് ശൈലജ സജീവമാക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളിലെ എല്ലാ നേട്ടങ്ങളുടെയും പിന്നിൽ ഈ യോജിപ്പും കൂട്ടായ്മയുമാണു കാരണമാകുന്നതെന്ന് അവർ ഏറ്റുപറയുന്നു. എല്ലാവരുടെയും കഠിനാധ്വാനത്തിലൂടെ കൈവരിച്ച നേട്ടത്തിനു പ്രശംസ പലപ്പോഴും മന്ത്രിക്കു മാത്രമാകുന്നു എന്നു പരിഭവം പറഞ്ഞത് അവർ തന്നെയാണ്.
ഒരിക്കൽ നിപ്പയുടെ കാലത്തെ ഒരു സംഭവം അവർ വിവരിച്ചു: ലിനി എന്ന നഴ്സിന്റെ കുഞ്ഞുങ്ങൾക്കു പനി ബാധിച്ചു. ഞങ്ങളാകെ ഞെട്ടിപ്പോയി. നിപ്പാബാധിതർക്കു വേണ്ടി ജീവൻ കളഞ്ഞ ആ അമ്മയുടെ മക്കളെ ഓർത്ത് ഞെട്ടിയതു ശൈലജയിലെ ആരോഗ്യ മന്ത്രിയേക്കാൾ അമ്മയാവണം. കുട്ടികളെ പ്രത്യേക പരിചരണ വിഭാഗത്തിലാക്കി. കൂടെ ബന്ധുക്കൾക്ക് പ്രവേശനമില്ല. വീട്ടിലുള്ളവർക്ക് വല്ലാത്ത ഉത്കണ്ഠയാവും എന്നു മന്ത്രിക്കറിയാം. അതു പങ്കുവച്ചപ്പോൾ മുതിർന്ന സഹപ്രവർത്തകൻ ഉപദേശിച്ചു, കുട്ടികളുടെ അച്ഛനെ മാഡം ഒന്നു നേരിട്ടു വിളിച്ചു സംസാരിക്കുക., അവർക്ക് വലിയ ആശ്വാസമാകും. വിളിച്ചു. സംസാരിച്ചു. പിന്നീട് എന്നോ ആ അച്ഛൻ അക്കാര്യം ഫേസ്ബുക്കിൽ എഴുതി.
പ്രതിച്ഛായ നിർമാണമോ?
ഇതൊക്കെ മന്ത്രി ശൈലജ പ്രതിച്ഛായ നിർമാണത്തിനു നടത്തുന്ന പ്രവൃത്തികളാണെന്ന പരിഭവം പ്രതിപക്ഷത്തു മാത്രമല്ല ഭരണകക്ഷിയിലും ചിലരുണ്ട്. മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ പരാതി ഇട്ടാൽ പോലും നടപടി ഉണ്ടാവുന്നു എന്ന് അനുഭവസ്ഥർ കുറിക്കുന്നു. നല്ലതു ചെയ്താൽ ഇമേജ് നന്നാകും. നല്ലതു ചെയ്യുന്നതിന് അത്തരം ഒരു ലക്ഷ്യം കൂടി ഉണ്ടായാലും തെറ്റുണ്ടോ?
ഫേസ്ബുക്കിൽ ഇടുന്നതല്ല ശരിയായ രീതിയെന്നു മന്ത്രിയും ഉപദേശിക്കുന്നു. സംവിധാനത്തിലൂടെ ശ്രമിക്കുക. അത് നടക്കാത്തപ്പോഴാണ് അത് ചെയ്യേണ്ടത്.
ആർക്കാണ് ഈ രീതിയൊക്കെ ഉപയോഗിച്ചുകൂടാത്തത്. പ്രശ്നങ്ങൾ കാണുന്പോൾ ആകുലപ്പെടുന്ന മനസ് വേണം. സഹായിക്കാനുള്ള ആഗ്രഹം വേണം. സഹപ്രവർത്തകരുടെ ശേഷി ഉപയോഗിക്കാനുള്ള നല്ല മനസ് വേണം.
ശൈലജയെ "ടീച്ചറമ്മ’ എന്നു സമൂഹ മാധ്യമങ്ങളിലൂടെ കുറെപ്പേർ വിളിച്ചതു പിടിക്കാത്ത സഖാക്കളുമുണ്ട്. ഗൗരിയമ്മയെപ്പോലെ ശൈലജ പിടിവിട്ടുപോകുമോ എന്നു ഭയമുള്ളവരാകാം.1956 ൽ ജനിച്ച ശൈലജക്ക് ഇനിയും ഏറെക്കാലം ബാക്കിയുണ്ട്. 2004 ൽ അധ്യാപക ഉദ്യോഗം രാജിവച്ചാണ് വരവ്. ശരിക്കും ഒതുക്കിനിർത്തിയില്ലെങ്കിൽ പിടിവിട്ടുപോകുമെന്ന് കരുതുന്നവർ ഉണ്ടാകാം. ടീച്ചറമ്മ എന്ന വിളിയെ നിസംഗതയോടെ നോക്കുന്ന ശൈലജ താൻ പഠിപ്പിച്ച കുട്ടികളാവാം അങ്ങനെ പോസ്റ്റിട്ടത് എന്നാണു കരുതുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ അവരുണ്ട്. ഇങ്ങനെ പ്രശംസിക്കുന്നവർ തന്നെ കല്ലെറിയുന്ന ദിനവും ഉണ്ടാകാം എന്ന് കൂട്ടിച്ചേർക്കാനും അവർ മറന്നില്ല
ഒരു ടെലിവിഷൻ അഭിമുഖത്തിൽ ശൈലജക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളെക്കുറിച്ച് ആങ്കർ കുത്തിക്കുത്തി ചോദിച്ചു. അവർ ഉദ്ധരിച്ചത് മദർ തെരേസയെയാണ്. "നിങ്ങൾ എളിമയുള്ളവളാണെങ്കിൽ, ഒന്നും നിങ്ങളെ ബാധിക്കില്ല. പ്രശംസയോ പരിഹാസമോ. കാരണം നിങ്ങൾ ആരെന്ന് നിങ്ങൾക്കറിയാം.’ സാധാരണ രാഷ്ട്രീയക്കാരിൽ നിന്നു കേൾക്കാത്ത വാക്കുകൾ.
കൊറോണയുടെ വരവ്
ചൈനയിൽ പിറന്നു എന്നു കരുതുന്ന കൊറോണ വൈറസ് ലോകത്തെ വല്ലാതെ ഭയപ്പെടുത്തുകയാണ്. ഏറെ നേടി എന്നു പറയുന്ന മനുഷ്യന്റെ നിസഹായത വളരെ കൃത്യമായി പ്രകടമാക്കുകായാണ് കൊറോണ. മനുഷ്യൻ കണ്ടെത്തിയ എല്ലാ ശേഷിക്കും അപ്പുറം ആ രോഗം ഭീകരത കാട്ടുന്നു. പ്രതിരോധ മരുന്നുകളില്ല. മനുഷ്യർ വലിയ കാര്യമാക്കാതിരുന്ന പനി എന്ന രോഗ ലക്ഷണത്തെ വല്ലാതെ ഭയപ്പെടേണ്ട ഒന്നാക്കി മാറ്റി ഈ ശത്രുകീടം.
രോഗം പടരാതിരിക്കുവാനുള്ള മുൻകരുതൽ എടുക്കുക മാത്രമാണ് കൊറോണയുടെ മുന്നിൽ മനുഷ്യനുള്ള ഇന്നത്തെ സാധ്യത.
വലയുന്ന മലയാളികൾ
കൊറോണ ബാധമൂലം ലോകത്തെന്പാടുമുള്ള മലയാളികൾ വല്ലാത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നു. നാട്ടിലേക്ക് ഉടനൊന്നും വരനാവില്ല എന്ന് ഏതാണ്ട് തീർച്ചയായി. ഉറ്റവർ മരിച്ചാൽ പോലും വന്ന് അന്തിമോപചാരം അർപ്പിക്കാനാവാത്ത നില. നാട്ടിലേക്ക് യാത്ര തിരിച്ചവരിൽ പലരും വിമാനത്താവളങ്ങളിൽ കുടുങ്ങി. രോഗം ഇല്ലെന്ന രേഖ സന്പാദിക്കാതെ അവർക്ക് യാത്ര തുടരാനാവില്ല. അവർ അനുഭവിക്കുന്ന ബുദ്ധി മുട്ട് അവർക്കു മാത്രമാണ് മനസിലാവുക. നാട്ടിൽ എത്തിയാൽ തന്നെ ക്വാറന്റൈൻ പരിശോധനയ്ക്കു വിധേയമാകണം.
പഴയ കാലത്തെപ്പോലെ വിമാനത്തിൽ നിന്ന് ഓടിയിറങ്ങി വീട്ടിലേക്കു പോകാനാവില്ല. അതുകൊണ്ടുതന്നെ പലരും സത്യം മറച്ചു വയ്ക്കുന്നു. അതിലൂടെ വലിയ വിപത്തിനു കാരണമാകുന്നു.
വുഹാൻ
കൊറോണ എന്ന മഹാവിപത്ത് ആക്രമിച്ച ചൈനയിലെ വുഹാനിൽ പഠിക്കാൻ പോയ വിദ്യാർഥികളാണ് കൊറോണയുമായി ആദ്യം കേരളത്തിലെത്തിയത്. അവരെ വേണ്ടവിധം സ്വികരിച്ച് പരിചരിച്ചു. ചികിത്സയ്ക്കു വരാൻ ഇഷ്ടമില്ലാതിരുന്നവരുണ്ട്. അവരെ സ്നേഹത്തോടെ കാര്യങ്ങൾ ബോധ്യപ്പെടുത്തി ചികിത്സയ്ക്കെത്തിച്ചു. അപകടനില തരണംചെയ്യിക്കാൻ കേരള സർക്കാരിനായി.
ഇറ്റലിക്കാരും സമീപനങ്ങളും
എന്നാൽ, ഇറ്റലിയിൽ നിന്നു വന്ന ചിലർവഴി ഉണ്ടായ അണുവ്യാപനം ഏറെ ഭീകരമായി. കൊറോണ ഉണ്ടെന്നറിഞ്ഞു വന്നവരല്ല അവർ. അവർ ഇറ്റലിയിൽ നിന്നു ഗൾഫ് വഴിയാണു വന്നത്. വിമാനത്താവളത്തിൽ ചിലപ്പോൾ "പുറപ്പെട്ട വിമാനത്താവളം’ എന്ന കോളത്തിൽ അങ്ങനെയാവും എഴുതിയത്. അതുകൊണ്ട് അധികൃതർ ജാഗ്രത പുറപ്പെടുവിച്ചിരിക്കില്ല. ഇറ്റലിയിൽ നിന്നു വരുന്നവർ പരിശോധനയ്ക്കു വിധേയരാകണം എന്നു വിമാനത്തിൽ ഉണ്ടായ അറിയിപ്പ് ചിലപ്പോൾ അവർ ശ്രദ്ധിച്ചിരിക്കില്ല.
കൊറോണ ജീവനും കൊണ്ടുപോകുന്ന ഭീകരനാണ് എന്ന് മനസിലാക്കിക്കാണില്ല. പിടി വീഴുന്നു എന്നായപ്പോൾ ഒളിക്കാൻ നോക്കിക്കാണും. ആംബുലൻസിൽ കയറാൻ പോലും അവർ മടിച്ചു എന്നാണു മന്ത്രി നിയമസഭയിൽ പറഞ്ഞത്. അവരെ വേണമെങ്കിൽ അറസ്റ്റ് ചെയ്തു കൊണ്ടു പോകാമായിരുന്നു. പകരം അവരുടെ കാറിൽ തന്നെ ആശുപത്രിയിലേക്കു വരാൻ സമ്മതിച്ചു.
ഇറ്റലിയിൽനിന്നു വന്ന ആ കുടുംബം കേരളത്തിൽ പോയ വീടുകളും കണ്ടുമുട്ടിയ വ്യക്തികളും കടകളുമെല്ലാം സംശയത്തിന്റെ നിഴലിലായി. ആ കുടുംബം സർക്കാർ സംവിധാനങ്ങളോട് വേണ്ടവിധം സഹകരിച്ചില്ലെന്ന് സർക്കാർ പരാതിപ്പെടുന്നു. പക്ഷേ സർക്കാർ അവരുടെ യാത്രാപഥം കണ്ടെത്തി. സംഗതി മനസിലായവർ സ്വയം മുന്നോട്ടുവന്നു. അവർ സഞ്ചരിച്ച യാത്രാപഥങ്ങളിൽ ഉള്ളവർ പോലും ബുദ്ധിമുട്ടിലായി. അവരുമായി ബന്ധപ്പെട്ടു എന്നു സംശയിക്കപ്പെട്ടവർ വരെ നിരീക്ഷണത്തിലായി. കടകൾ അടപ്പിക്കപ്പെട്ടു. പലരും ആശുപത്രിയിലായി.
കൊറോണ വൈറസിനെ പിടിയിലാക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്കു പിന്നിൽ കർക്കശയായ ഭരണാധികാരിയുടേതിനേക്കാൾ നല്ല ഒരു അമ്മയുടെ മനസുണ്ട്. അതു കണ്ടില്ലെന്ന് നടിക്കരുത്. നല്ലതു ചെയ്യുന്നവരെക്കുറിച്ച് നല്ലതു പറയണം. ഒരു മഹാവിപത്തിനെ നേരിടുന്പോൾ കാണിക്കേണ്ട കൂട്ടായ്മ പ്രകടമാക്കണം. അമേരിക്കയിൽ വേൾഡ് ട്രേഡ് സെന്ററിലെ ചാവേർ ആക്രമണം കഴിഞ്ഞപ്പോൾ ആരും അമേരിക്കൻ ഇന്റലിജൻസിന്റെ പരാജയത്തെ കുറ്റപ്പെടുത്തിയില്ല. അമേരിക്കയെ എങ്ങനെ ശക്തിപ്പെടുത്തണം എന്നായിരുന്നു ചിന്ത. അതാണു ജനങ്ങൾക്കു കിട്ടേണ്ട സമീപനം. പ്രതിസന്ധിയുടെ ദിനങ്ങളിൽ സർക്കാർ എടുക്കുന്ന നിലപാടുകളെ പിന്തുണയ്ക്കുക.
ജനലക്ഷങ്ങൾ ഒത്തുകൂടിയ ആറ്റുകാൽ പൊങ്കാല വന്നു. സർക്കാരിനു വേണമെങ്കിൽ നിരോധിക്കാമായിരുന്നു. സർക്കാർ അനുവദിച്ചു. അത്യാവശ്യമുള്ള ഭക്തർ വളരെ ജാഗ്രതയോടെ വന്നു. പൊങ്കാല അർപ്പിച്ചു.
പോസ്റ്റിടുന്നവർ
പലരും കച്ചവടലക്ഷ്യത്തോടെ മാത്രമാണ് സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെടുന്നത്. നിപ്പ പടർന്ന കാലത്ത് കോഴികൾ വഴിയാണ് നിപ്പ വരുന്നത് എന്ന് ആരോ പോസ്റ്റിട്ടു. എങ്ങനെ സംഭവിക്കുന്നു എന്ന് ആർക്കും അറിയാത്ത കാലത്താണ്. പിന്നീട് പോലീസ് പോസ്റ്റിട്ടയാളെ പൊക്കി. അപ്പോഴാണ് കള്ളി വെളിച്ചത്തായത്. കോഴിയിറച്ചിയുടെ വില കുറയ്ക്കാൻ ഇഷ്ടൻ കണ്ട മാർഗമായിരുന്നത്രെ അത്.
ചിലർ ശത്രുത തീർക്കാനും ചില പ്രസ്ഥാനങ്ങളോടോ വ്യക്തികളോടോ ഒക്കെയുള്ള വ്യക്തിപരമായ വൈരാഗ്യമോ പിണക്കമോ തീർക്കാനോ ഒക്കെ പോസ്റ്റിടുന്നു. വെല്ലുവിളിക്കുന്നു. കൊറോണ വന്നപ്പോഴും പതിവുപോലെ ദൈവത്തെയും പ്രാർഥനക്കാരെയും എല്ലാം നിന്ദിക്കുന്ന പോസ്റ്റുകൾ വരുന്നുണ്ട്. അതുകൊണ്ട് ദൈവം ഇല്ലാതാവുകയോ പ്രാർഥനക്കാർ ദൈവത്തെ വിളിക്കാതിരിക്കുകയോ ഇല്ല. ദൈവം അവരുടെ നിലവിളിക്ക് ഉത്തരവും കൊടുക്കും. വൈദ്യശാസ്ത്രത്തിന് മരുന്നില്ലാത്ത എത്രയോ രോഗങ്ങൾ പിടിച്ചവർ പ്രാർഥിച്ചു സൗഖ്യം നേടുന്നു. അതിനർഥം അവർ മരിക്കില്ലെന്നാണോ?
സോഷ്യൽ മീഡിയയിലെ പോസ്റ്റുകളെല്ലാം നല്ല ഉദ്ദേശ്യമുള്ളവയാകണം എന്നില്ല. "ടീച്ചറമ്മ’ എന്ന് വിളിക്കുന്നവരിലും കാണും ഇത്തരക്കാരും. അങ്ങനെ പാർട്ടിയിൽ ശത്രുക്കളെ വളർത്തി അവരെ ഒതുക്കാമെന്ന് കരുതുന്നവർ. അമ്മ മനസുള്ള ഒരു മന്ത്രി എന്നു പറഞ്ഞാൽ അതിനർഥം അവർ ചെയ്യുന്നതെല്ലാം കുറ്റമറ്റതാണെന്നല്ല. വിവാദപരമായ തീരുമാനങ്ങൾ ഉണ്ട്. പക്ഷേ വൈറസ് ബാധകൾ വന്നപ്പോൾ അവർ പ്രകടിപ്പിച്ചത് അമ്മ മനസ് തന്നെയാണ്.
അനന്തപുരി/ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
തിരുവഞ്ചൂരാണ് തന്നെ വിളിച്ചത്; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
Latest News
തിരുവഞ്ചൂരാണ് തന്നെ വിളിച്ചത്; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top