Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മനസിലെ കൊറോണയെയും തുരത്തണം
Tuesday, March 24, 2020 11:17 PM IST
1996 ജൂലൈ അഞ്ച് ജനിതക ശാസ്ത്രത്തിലും ലോക ചരിത്രത്തിലും ശ്രദ്ധേയ മായ ദിനമാണ്. അന്നാണ് ക്ലോണിംഗിലൂടെ ആദ്യത്തെ സസ്തന ജീവിയായി ഡോളി എന്ന ആടിനെ പരീക്ഷണശാലയിൽ മനുഷ്യൻ "സൃഷ്ടിച്ചത്.' ശാസ്ത്രം വിജയിച്ചെങ്കിലും പരോക്ഷമായി മനുഷ്യന്റെ അധഃപതനത്തിന്റെ പ്രാരംഭവും അന്നുതന്നെയായിരുന്നു. ജീവന്റെ മേലുള്ള സ്രഷ്ടാവിന്റെ സന്പൂർണ അധികാരം സൃഷ്ടി അഹങ്കാരപൂർവം കവർന്നെടുത്ത ദിവസമായിരുന്നു അത്.
ഡോളി എന്ന പെണ്ണാട് മറ്റൊരു ആടിന്റെ ഒരൊറ്റ കോശത്തിൽ നിന്ന് (SOMATIC CELL) ക്ലോണിംഗിലൂടെ വളർത്തിയെടുത്തതാണ്. ശാസ്ത്രലോകത്തിന്റെ സമാനതകളില്ലാത്ത നേട്ടം തന്നെയാണത്. പക്ഷേ ഇതേ തത്വമുപയോഗിച്ച് വൈകാതെ മനുഷ്യക്കുഞ്ഞുങ്ങളേയും ക്ലോൺ ചെയ്ത് "സൃഷ്ടിക്കു'മെന്ന ശാസ്ത്രലോകത്തിന്റെ അഹങ്കാരത്തിന് ഇന്നു ലോകം വലിയ വില നൽകിക്കൊണ്ടിരിക്കുന്നു. ഏഴു വർഷം ജീവിച്ച ഡോളി സ്വാഭാവിക പ്രസവത്തിലൂടെ കുഞ്ഞുങ്ങൾക്കു ജന്മം നൽകിയതോടെ ജീവന്റെമേൽ മനുഷ്യനു സന്പൂർണ നിയന്ത്രണമായി എന്നു ചില ശാസ്ത്രജ്ഞർ അഹങ്കാരപൂർവം തീരുമാനിച്ചുറപ്പിച്ചു.
ഡോളിയുടെ പരീക്ഷണശാലയിലെ പിതാവ് കീത്ത് ക്യാംപൽ ശാസ്ത്രലോകത്തിന്റെ നെറുകയിൽ എത്തിയെങ്കിലും സ്രഷ്ടാവിന്റെ ഇഷ്ടസമ്മാനമായ സൃഷ്ടി, സ്രഷ്ടാവ് എന്ന സ്ഥാനം തട്ടിയെടുക്കുക വഴി സ്രഷ്ടാവ് - സൃഷ്ടി അച്യുതണ്ടിനു ക്ഷതമേറ്റു. ഈ അച്ചുതണ്ടിന്റെ സമവായത്തിലും ക്രമത്തിലുമാണു പ്രപഞ്ചം അന്യൂനമായി പ്രവർത്തിക്കുന്നത്. ഇതു നഷ്ടപ്പെട്ടാൽ സർവപ്രപഞ്ചവും തകിടം മറിയും.
കാലം പോലും നിശ്ചയിക്കാനാവാത്തവിധം അതീവ പുരാതനമായ "പുറപ്പാടി'ന്റെ പുസ്തകത്തിൽ 20-ാം അധ്യായത്തിൽ ദൈവം മോശയ്ക്കു നല്കിയ പത്തു കല്പനകളിൽ പ്രഥമമായത്: "ഞാനാണ് നിന്റെ ദൈവമായ കർത്താവ്, ഞാനല്ലാതെ വേറേ ദൈവം നിനക്കുണ്ടാകരുത്' (പുറ 20:3) എന്നതാണ്. ഈ കല്പനയിൽ ദൈവത്തിന്റെ അവകാശമായ സൃഷ്ടികർമാവകാശം കൂടി ഉൾച്ചേർന്നിട്ടുണ്ട്. അതുകൊണ്ടാണല്ലോ സ്രഷ്ടാവ് തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചത് (ഉല്പത്തി 2,8).
ആദിമാതാപിതാക്കന്മാരായ ആദത്തിന്റേയും ഹവ്വയുടേയും മകനായ കായേൻ, അസൂയമൂലം സ്വസഹോദരനെ വധിക്കുക വഴി ജീവന്റെയും മരണത്തിന്റെയും അവകാശിയായ ദൈവത്തിന്റെ അധികാരം കവർന്നെടുത്തു. പിന്നീട് നാളിതുവരെ മനുഷ്യന് ഇക്കാര്യത്തിൽ സന്പൂർണമായ മനഃസ്താപമോ തിരിച്ചുവരവോ ഉണ്ടായിട്ടില്ല. ധനവും സ്ഥാനവും തട്ടിയെടുക്കാൻ അപരനെ വധിക്കാൻ പോലും മനുഷ്യനു മടിയില്ലാതായി. തുല്യ എതിരാളികളോട് ഇക്കാര്യത്തിൽ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം ചെയ്യുന്നത് ചരിത്രത്തിന്റെ താളുകളിൽ കാണുന്നു.
നിസഹായനായ ഗർഭസ്ഥശിശു
പക്ഷേ, ദുർബലനും നിഷ്കളങ്കനും നിസഹായനുമായ ഗർഭസ്ഥശിശുവിനെ തന്റെ സുഖനേട്ടങ്ങൾക്കു തടസമാകുന്പോൾ കുരുതികൊടുക്കുന്നതിന്റെ ക്രൂരതയാണു മനസിലാകാത്തത്. അതിനേക്കാൾ ക്രൂരമാണ് ഇതിനോടുള്ള വിദ്യാസന്പന്നരായ മനുഷ്യന്റെ നിസംഗത. നിരായുധനായ എതിരാളിയോടു യുദ്ധത്തിനു മുതിരരുതെന്ന ദ്വന്ദ യുദ്ധധാർമികത പോലും ഇവിടെ വിസ്മരിക്കപ്പെടുകയാണല്ലോ.
ശാരീരിക സുഖത്തിന്റെ ഉപോൽപ്പന്നമായി കുഞ്ഞുങ്ങളെ കാണുന്നതു മനുഷ്യ സംസ്കാരമല്ല. കുഞ്ഞുങ്ങളെ ഇഷ്ടപ്പെടാത്ത മനുഷ്യൻ കാട്ടാളനാണ്; പുഞ്ചിരി സമ്മാനിക്കുന്ന പനിനീർപ്പുക്കളെ ഉള്ളംകൈയിലിട്ട് ഞെരിച്ച് വലിച്ചെറിയാൻ നിയമസംരക്ഷണം നൽകുന്നവർ ജനപ്രതിനിധികളെന്നോ ന്യായാധിപന്മാരെന്നോ അഭിസംബോധന ചെയ്യപ്പെടാൻ യോഗ്യരല്ല. 24 ആഴ്ചവരെ വളർച്ച പ്രാപിച്ച ഗർഭസ്ഥശിശുവിനെ ഉന്മൂലനം ചെയ്യാൻ നിയമാനുമതി നൽകിത് ശ്രീബുദ്ധന്റേയും മഹാത്മജിയുടേയും നാട്ടിലെ പരമോന്നത ജനപ്രതിനിധി സഭകളാണ്.
ബജറ്റവതരണത്തിന്റെയും പൗരത്വ നിയമ ഭേദഗതി ബഹളത്തിന്റെയും മറവിൽ പാർലമെന്റ് ക്രൂരമായ ഈ നിയമം പാസാക്കി. മൃഗീയ ഭൂരിപക്ഷത്തിന്റെ ധാർഷ്ട്യം; പ്രതിപക്ഷത്തിന്റെ ബലക്ഷയം; ചില അപ്രധാന വിഷയങ്ങൾക്കു വന്പിച്ച പ്രാധാന്യം നൽകി മണിക്കൂറുകൾ അന്തിച്ചർച്ചയ്ക്കായി മാറ്റിവയ്ക്കുന്ന ചാനലുകളും വിഷയത്തെ പാർശ്വവത്കരിച്ചു.
അസത്യത്തിനും അധർമത്തിനും തിരിച്ചടിയുണ്ടാകുമെന്ന് മനുഷ്യനെ ഓർമപ്പെടുത്തി ഇപ്പോൾ മനുഷ്യജീവൻതന്നെ നിലനില്പിനായി നിലവിളിക്കുന്നു. ഹ്യൂമൻ ലൈഫ് ഇന്റർനാഷണൽ എന്ന സംഘടനയുടെ വിശ്വസനീയമായ സ്ഥിതിവിവരക്കണക്കനുസരിച്ച് അംഹിസയുടെ ഇന്നാട്ടിൽ ഒരു വർഷം 16 ദശലക്ഷത്തോളം കുഞ്ഞുങ്ങളാണ് ഗർഭപാത്രത്തിൽ കൊലചെയ്യപ്പെടുന്നത്.
അണ്ഡവും ബീജവും സംയോജിക്കപ്പെടുന്ന നിമിഷം മുതൽ കുഞ്ഞിന്റെ ലിംഗവും മാതാപിതാക്കന്മാരിൽനിന്ന് ഒരു വ്യക്തി ആർജിക്കുന്ന സ്വഭാവവിശേഷങ്ങളും സംയോജിത ഏകകോശത്തിലെ ക്രോമസോമിൽ ആലേഖനം ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ടാണല്ലോ ഡോക്ടർമാരുടെ വിശ്വവിഖ്യാത പ്രതിജ്ഞയിൽ "അണ്ഡവും ബീജവും സംയോജിക്കുന്ന' നിമിഷം മുതൽ ഞാൻ ജീവന്റെ കാവൽക്കാരനായിരിക്കുമെന്നുള്ള ശാസ്ത്രസത്യം ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതെല്ലാം ഇന്ന് പലരും സൗകര്യപൂർവം വിസ്മരിക്കുന്നു! "ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം' കുഞ്ചൻ നന്പ്യാരുടെ വരികൾ യാഥാർഥ്യമാകുന്നു!
ഗർഭസ്ഥ ശിശുവിന് ആറു മാസം ആകുന്പോഴേക്കും (24 ആഴ്ച) ദഹനസംവിധാനങ്ങൾ, മസ്തിഷ്ക - ഞരന്പുകളുടെ ആദ്യ രൂപം, ഹൃദയസ്പന്ദനം എന്നിവ ആരംഭിക്കുകയും കൃത്യമായ താളത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. 24-ാമത്തെ ആഴ്ചയിൽ ഗർഭസ്ഥ ശിശുവിന്റെ (അതുവരെ കൂടിച്ചേർന്നിരുന്ന) കൺപോളകൾ തുറക്കപ്പെടുകയും അടയ്ക്കപ്പെടുകയും ചെയ്യാനുള്ള കഴിവ് ആർജിക്കുകയും ചെയ്യുന്നു. ഈ പ്രായത്തിലുള്ള ഗർഭസ്ഥ ശിശുവിനെയും നശിപ്പിക്കാനാണ് പുതിയ നിയമഭേദഗതി വഴി അനുമതി നൽകപ്പെട്ടിരിക്കുന്നത്! അതായത് ഗർഭസ്ഥശിശു കണ്ണു തുറക്കുന്പോൾ സ്വാർഥത പൂണ്ട മനുഷ്യൻ കണ്ണടയ്ക്കുന്നു!
ജീവനെ ചവിട്ടിമെതിക്കുന്നു
മനുഷ്യന്റെ ഇച്ഛകൊണ്ടു മാത്രം സൃഷ്ടിക്കാവുന്നതല്ല ഒരു കുഞ്ഞ് എന്ന മഹാസത്യത്തിനു നേരേ കണ്ണടച്ചുകൊണ്ടാണ് അല്പജ്ഞാനിയായ മനുഷ്യൻ തന്റെ വഴിയിൽ തടസമായി നിൽക്കുന്ന ജീവനെ ചവിട്ടിമെതിക്കുന്നത്. ഈ കുഞ്ഞിന്റെ മൂല്യം മനസിലാക്കുന്നത് ഒരു പക്ഷേ ഒരു കുഞ്ഞിക്കാല് കാണാൻ ഭാഗ്യമില്ലാത്ത ദന്പതികൾ മാത്രമാണ്.
ലോകം ഇന്നു ജനിതക പഠനത്തിന്റെ പരീക്ഷണശാലയിലാണ്. സഭാപ്രഭാഷകന്റെ വീക്ഷണത്തിൽ വൈദ്യന്റെ വിജ്ഞാനം ദൈവത്തിൽനിന്നു വരുന്നു. ആ വിനയം വിസ്മരിച്ച് മനുഷ്യ ഡിഎൻഎയിലെ 300 കോടിയിലധികം രാസബന്ധങ്ങൾ മുഴുവൻ ക്രമമായി മനസിലാക്കി നാളിതുവരെ ദൈവകരങ്ങളിൽ സുരക്ഷിതമായിരുന്ന "ജീവന്റെ പുസ്തകം' മനുഷ്യൻ സ്വന്തമാക്കിയെന്ന് കരുതുന്നവർ പുസ്തകത്തിന്റെ ആദ്യ താളുകൾ മാത്രമേ കണ്ടിട്ടുള്ളൂ. മാനവജീനോം പൂർണമായി പരിമിതജ്ഞാനം മാത്രമുള്ള മനുഷ്യന് ഏറെക്കുറെ അസാധ്യമാണ്. "ക്രിസ്പർ - ക്ലാസ്-9' എന്ന ജനിതക ജീൻ മാപ്പിംഗും എഡിറ്റിംഗും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യപ്പെടേണ്ടതാണ്. കംപ്യൂട്ടറുകൾ വരച്ചെടുക്കുന്ന ജീനോം ഉപയോഗിച്ച് നിർമിത മനുഷ്യരൂപങ്ങളെ സൃഷ്ടിക്കുന്ന സിന്തറ്റിക് ബയോളജി തുടങ്ങിയ പരീക്ഷണങ്ങൾ. "ഫ്രാങ്കൻസ്റ്റീൻ മോൺസ്റ്ററുകൾ' എന്ന ഫിക്ഷൻ യാഥാർഥ്യമാക്കിയേക്കാം. മനുഷ്യന്റെ കൃത്രിമ നിർമിതികൾ മനുഷ്യനെത്തന്നെ വിഴുങ്ങുന്ന അവസ്ഥയാണിത്.
വിശുദ്ധമായ ദാന്പത്യബന്ധങ്ങളിലൂടെ സ്വാഭാവികമായി ദൈവം തരുന്ന കുഞ്ഞിനെ അമ്മയുടെ ഗർഭപാത്രത്തിൽ (വാടക ഗർഭപാത്രത്തിലല്ല) വളർത്തിക്കൊണ്ടു വരുന്ന ജീവൻപക്ഷ സമൂഹസൃഷ്ടിയെക്കുറിച്ച് മനുഷ്യനെ ഓർമിപ്പിക്കുന്ന ദിവസമാണ് മാർച്ച് 25-ന് ആചരിക്കുന്ന പ്രോലൈഫ് ദിനം. ഗർഭസ്ഥശിശു ധാർമിക ശാസ്ത്രപ്രകാരം ഒരു വ്യക്തിതന്നെയാണ്. ആ അവകാശത്തിൽ കൈവച്ചാൽ തിരിച്ചടി ഉറപ്പാണ്.
ഡോ. ഫ്രാൻസിസ് ആലപ്പാട്ട്
(കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽനിന്ന് ബിരുദമെടുത്ത ലേഖകൻ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിന്റെ സ്ഥാപക ഡയറക്ടറാണ്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
Latest News
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top