Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കൊറോണ വൈറസ് ബാധയും ചികിത്സ നിഷേധിക്കലും-ചില ധാർമിക പ്രശ്നങ്ങൾ
Saturday, March 28, 2020 10:53 PM IST
കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ മെഡിക്കൽ എത്തിക്സ് അഭിമുഖീകരിക്കുന്ന ഗൗരവമായ പ്രശ്നമാണ് ആർക്കു ചികിത്സ കൊടുക്കണം ആർക്കു കൊടുക്കാതിരിക്കണം എന്നത്. രോഗികളുടെ എണ്ണം കൂടുതലും ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം കുറയുകയും ചെയ്യുന്ന സാഹചര്യവും മെഡിക്കൽ വിഭവങ്ങളുടെ അഭാവവുമാണ് ഈ പ്രതിസന്ധി സൃഷ്ടിക്കുന്നത്. വിതരണസംബന്ധമായ നീതിയുമായി ബന്ധപ്പെട്ട ഒരു പ്രശ്നം കൂടിയാണിത്.
മാർച്ച് ആദ്യം ഇറ്റലിയിൽ കൊറോണ വൈറസ് ബാധിച്ച രോഗികളുടെ എണ്ണം 2502 ആയിരുന്നു. ഈ സമയത്ത് ഡോക്ടർമാർക്ക് രാജ്യത്തെ ആശുപത്രികളിലെ എല്ലാ രോഗികൾക്കും ചികിത്സ കൊടുക്കാനും ശ്വാസതടസമുള്ള രോഗികൾക്കു ജീവൻരക്ഷാമാർഗമായ വെന്റിലേറ്റർ നൽകാനും സാധിക്കുമായിരുന്നു. എന്നാൽ മാർച്ച് 11-ഓടെ രോഗം ബാധിച്ചവരുടെ എണ്ണം 10,149 ആയും 23-ന് അത് 59,138 ആയും ഉയർന്നു. എല്ലാവർക്കും തീവ്രപരിചരണം കൊടുക്കാൻ ഡോക്ടർമാർക്കും നഴ്സുമാർക്കും പറ്റാത്ത അവസ്ഥയായി. കൂടാതെ പ്രാണവായു ശ്വാസകോശത്തിലെത്തിക്കാനുള്ള യന്ത്രങ്ങളുടെ കുറവ് ആരോഗ്യരംഗത്ത് വിതരണസംബന്ധമായ നീതിയിൽ പ്രതിസന്ധി ഉളവാക്കി.
ഇറ്റാലിയൻ കോളജ് ഓഫ് അനസ്തേഷ്യ (അനൽജെസിയ) ഈ സാഹചര്യത്തിൽ തീവ്രപരിചരണത്തിന് ഡോക്ടർമാരും നഴ്സുമാരും പാലിക്കേണ്ട മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ ഡോക്ടർമാർക്ക് ചികിത്സയുടെ കാര്യത്തിൽ ധാർമിക തീരുമാനമെടുക്കാമെന്നു പ്രസ്താവിച്ചു. സാധാരണ ഇതിനെ അടിയന്തരകാല മരുന്ന് എന്നാണ് വിശേഷിപ്പിക്കുന്നത്. വിതരണസംബന്ധമായ നീതിയും പരിമിതമായ ആരോഗ്യവിഭവങ്ങളുടെ ഉചിതമായ വിഹിതവും സംബന്ധിച്ച് ഏറ്റവം അനുയോജ്യമായ മാനദണ്ഡങ്ങളാണ് നാം പാലിക്കേണ്ടതെന്നു മെഡിക്കൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് അർഥമാക്കുന്നത് ആവശ്യമുള്ള ചികിത്സ എല്ലാ രോഗികൾക്കും നൽകാൻ സാധിക്കുകയില്ലെന്നാണ്.
ഈ തത്വത്തിന്റെ പിന്നിലുള്ളത് ഉപഭോഗവാദമാണ്. ഏറ്റവും കൂടുതൽ ചികിത്സ ഏറ്റവും കൂടുതൽ രോഗികൾക്കു കൊടുക്കുകയെന്നതാണ് ഈ തത്വം പറയുന്ന്. വിതരണ സംബന്ധമായ മാനദണ്ഡം പാലിക്കേണ്ട കാര്യങ്ങൾ ചികിത്സാ വിജയത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ള രോഗികൾക്ക് തീവ്രപരിചരണത്തിനുള്ള പ്രവേശനം നൽകുകയെന്നതാണ്. മെഡിക്കൽ ഡോക്ടർമാർ നിർണായകമായ ഈ തെരഞ്ഞെടുപ്പുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന് ചില ശിപാർശകൾ സന്മാർഗിക ശാസ്ത്രജ്ഞന്മാർ നിർദേശിക്കുന്നു. ഏറ്റവും കൂടുതൽ പ്രായമുള്ളവർക്കും മരിക്കാൻ വലിയ കാലതാമസം ഇല്ലാത്ത രോഗികൾക്കും തീവ്രപരിചരണം കൊടുക്കേണ്ട ആവശ്യമില്ല. പ്രായം കണക്കാക്കുന്നതിന്റെ കൂടെ ഒരു രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യംകൂടി പരിഗണിക്കണം.
മറ്റൊരുതരത്തിൽ പറഞ്ഞാൽ കൊറോണ വൈറസിന്റെ കൂടെയുള്ള അനുബന്ധ രോഗങ്ങളും പൊതുആരോഗ്യവുംകൂടി കണക്കിലെടുത്തുവേണം ചികിത്സ കൊടുക്കുന്നതിനെക്കുറിച്ചു തീരുമാനിക്കാൻ. മുന്‍പേതന്നെ ഗുരുതരമായ ആരോഗ്യസ്ഥിതിയിലുള്ള രോഗികൾ മരിക്കാനുള്ള സാധ്യത കൂടുതലാണെന്നു വൈറസ് ബാധിച്ചവരെക്കുറിച്ചുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നു. മോശമായ ആരോഗ്യമുള്ള രോഗികൾക്ക് തീവ്രപരിചരണ വിഭവങ്ങളുടെ കൂടിയ പങ്ക് കൊടുക്കണമോയെന്നത് ഒരു ധാർമികപ്രശ്നമാണ്. ആരോഗ്യമുള്ള വ്യക്തികൾക്ക് ഹ്രസ്വമായ തീവ്രപരിചരണം നൽകിയാൽ മതി. എന്നാൽ പ്രായമേറിയവർ, ദുർബലരായവർ എന്നിങ്ങനെയുള്ള രോഗികൾക്കു കൂടുതൽ സേവനവും കൂടുതൽ വിഭവങ്ങളും നൽകണമോ എന്നതാണ് ഈ ധാർമികപ്രശ്നം. യുദ്ധകാലത്തും വൈറസ് ബാധിക്കുന്ന അവസരത്തിലും ഇങ്ങനെ കൊടുക്കാൻ സാധിക്കുകയില്ല എന്നതാണ് ചില മെഡിക്കൽ എത്തിക്സ് വിദഗ്ധരുടെ അഭിപ്രായം.
മെഡിക്കൽ വിഭവങ്ങൾ കുറവായിരിക്കുന്പോൾ വിതരണസംബന്ധമായ നീതിയിൽ പാലിക്കേണ്ട മറ്റു ചില നിർദേശങ്ങൾ ഇവയാണ്: ആദ്യം വന്ന രോഗികൾക്കു തീവ്രപരിചരണം നൽകുക. വൈകിയെത്തുന്ന രോഗികളെ തീവ്രപരിചരണത്തിൽനിന്ന് ഒഴിവാക്കുക. കൂടാതെ രോഗിയുടെ മേന്മ, സമൂഹത്തിനുള്ള സംഭാവന, ആവശ്യം, സ്വാതന്ത്ര്യം എന്നിവയും പരിഗണിക്കാവുന്ന മറ്റു ചില ഘടകങ്ങളാണ്. പ്രായമായ വ്യക്തികൾക്കും ദുർബലരായവർക്കും തീവ്രപരിചരണം നൽകേണ്ട എന്ന തീരുമാനം ക്രൂരമാണ്.
മതാത്മക ധാർമികത പ്രത്യേകിച്ചു ക്രൈസ്തവ ധാർമികത പറയുന്നത് എല്ലാവർക്കും തുല്യ ചികിത്സ കൊടുക്കണമെന്നുള്ളതാണ്. തീവ്രപരിചരണം കിട്ടാൻ എല്ലാ രോഗികൾക്കും അവകാശമുണ്ട്. ഇക്കാര്യത്തിൽ നിഷ്കളങ്കരും ദുർബലുമായ രോഗികൾക്കു നാം പ്രത്യേകം പരിഗണന കൊടുക്കണം. ആരോടും വിവേചനം കാട്ടരുത്. തീവ്രപരിചരണ വിഭവങ്ങളുടെ എണ്ണം കൂട്ടുകയാണ് ഗവൺമെന്റ് ചെയ്യേണ്ടത്.
ഇറ്റലിയിൽ രോഗികളുടെ എണ്ണം കൂടിയ അവസരത്തിലാണ് യുദ്ധകാല ചികിത്സയുടെ മാനദണ്ഡം അവർ സ്വീകരിച്ചത്. ഗവൺമെന്റിന്റെയും ആരോഗ്യമേഖലയിലുള്ളവരുടെയും നിർദേശങ്ങളും മുന്നറിയിപ്പുകളും നാം പാലിക്കുകയാണെങ്കിൽ ഇന്ത്യയിൽ കൊറോണ വൈറസ് ബാധയുടെ ഗുരുതരമായ ഒരവസ്ഥ വരാതിരിക്കും.
ഡോ. സ്കറിയ കന്യാകോണിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
Latest News
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top