Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
തിരക്കഥയാകുന്ന ദേശീയസുരക്ഷ
Thursday, September 3, 2020 11:25 PM IST
പൗരത്വനിയമഭേദഗതിക്കെതിരേ കഴിഞ്ഞ ഡിസംബർ 12ന് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ പ്രസംഗിക്കാൻ പുറപ്പെട്ട ഡോ. കഫീൽ ഖാന് ഫോണിൽ ഒരു വിളിയെത്തി. സിറ്റി സർക്കിൾ ഓഫീസറുടേതാണ്. യൂണിവേഴ്സിറ്റിയിൽ നിങ്ങൾ പോകരുത്, അഴിക്കുള്ളിലാകും എന്നായിരുന്നു അദ്ദേഹത്തിന്റെ അറിയിപ്പ്. യോഗിജി നിങ്ങളെ വിളിച്ചിരുന്നോ എന്നായിരുന്നു ഓഫീസറോടുള്ള കഫീൽഖാന്റെ മറുചോദ്യം. മുന്നറിയപ്പ് അവഗണിച്ച് യൂണിവേഴ്സിറ്റി വളപ്പിൽ പ്രസംഗം തുടങ്ങിയപ്പോൾ അദ്ദേഹം ഈ ഫോണ്വിളിയെക്കുറിച്ചു പറഞ്ഞിരുന്നു.
എന്തായാലും തൊട്ടടുത്ത ദിവസം, അതായത് 2019 ഡിസംബർ 13ന് അദ്ദേഹത്തിനെതിരേ കേസെടുത്തു. ചോദ്യം ചെയ്തു വിട്ടയച്ച അദ്ദേഹത്തെ 2020 ജനുവരി 29ന് മുംബൈയിൽവച്ച് അറസ്റ്റ് ചെയ്തു.
മതവിദ്വേഷത്തിനിടയാക്കുന്ന രീതിയിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ആർഎസ്എസിനെയും അവഹേളിക്കുന്ന രീതിയിലും പ്രസംഗിച്ചു എന്നതായിരുന്നു യുപി പോലീസിന്റെ എഫ്ഐആർ.
2020 ഫെബ്രുവരി 10ന് അലിഗഡ് കോടതി അദ്ദേഹത്തിനു ജാമ്യം അനുവദിച്ചു. പക്ഷേ, പുറത്തുവിട്ടില്ല. ശത്രുവിനെ തളയ്ക്കണമെന്ന് അധികാരത്തിലുള്ളവർ വിചാരിച്ചാൽ അതിനുള്ള മാർഗങ്ങൾ ഏറെയുണ്ടെന്നു യുപി സർക്കാർ തെളിയിച്ചു. കോടതി വെറുതെ വിട്ടാലും കാര്യങ്ങൾ എളുപ്പമല്ലെന്ന് ഒരിക്കൽകൂടി തെളിഞ്ഞു. മൂന്നാം പക്കം അതായത് ഫെബ്രുവരി 13ന് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി. വിചാരണയില്ലാതെ മൂന്നുമാസം തടവിൽ വയ്ക്കാവുന്ന ദേശീയ സുരക്ഷാ നിയമംകൂടി ചുമത്തി. മേയ് 12ന് അതിന്റെ കാലാവധി തീർന്നതോടെ തടവുകാലം മൂന്നു മാസം കൂടി നീട്ടി. ഇതിനെതിരേ ഡോക്ടറുടെ മാതാവ് നുസ്രത്ത് പർവീണ്‍ സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂരും ജസ്റ്റിസ് സൗമിത്ര ദയാലും ചേർന്ന ഡിവിഷൻ ബഞ്ച് വിധി പറഞ്ഞത്.
തുടക്കം ആശുപത്രിയിൽ
2017 ഓഗസ്റ്റിലാണ് ശിശുരോഗവിദഗ്ധനായ ഡോ. കഫീൽ ഖാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നോട്ടപ്പുള്ളിയായത്. യുപിയിലെ ഗോരഖ്പൂരിലുള്ള ബാബാ രാഘവ്ദാസ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 63 കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ചതായിരുന്നു തുടക്കം. ഓക്സിജൻ വിതരണം ചെയ്യുന്ന ഏജൻസിക്ക് പണം കൊടുക്കാനുണ്ടായിരുന്നതിനാൽ അവർ വിതരണം മുടക്കി. അപകടം അറിഞ്ഞ ഡോക്ടർ കഫീൽ ഖാൻ സ്വന്തം നിലയിൽ കുറെ പണം കൊടുത്തും ബാക്കി കടം പറഞ്ഞും കുറച്ചു സിലിണ്ടർ എത്തിച്ചു. എന്നിട്ടും 63 കുട്ടികളെ രക്ഷിക്കാനായില്ല. കുടിശികയുള്ളതിനാൽ ഏജൻസി ഓക്സിജൻ നല്‍കാതിരുന്ന കാര്യം ഡോക്ടർ പുറത്തുവിട്ടതാണ് പ്രശ്നമായത്. യുപിയിലെ ബിജെപി ഭരണത്തിൽ എല്ലാം നന്നായി പോകുന്നുവെന്ന് അവകാശപ്പെട്ടിരുന്ന മുഖ്യമന്ത്രിക്ക് ഇത് അപമാനമായി. അവിടെനിന്നാണ് ഖാൻ നോട്ടപ്പുള്ളയായത്. അഴിമതിക്കാരനാണെന്നു പറഞ്ഞ് ഡോക്ടറെ ആശുപത്രിയിൽനിന്നു പുറത്താക്കുകയും കേസെടുക്കുകയും ചെയ്തു.
ഇന്ത്യയിലും പുറത്തും ഇതു വാർത്തയാകുകയും യോഗിക്കു മറുപടി ഇല്ലാതാകുകയും ചെയ്തതോടെ പ്രശ്നങ്ങൾ കൂടുതൽ വഷളായി. ഒന്‍പതു മാസം ഡോക്ടർ അകത്തുകിടന്നു. ഇതിനിടെ ഡോക്ടർ ഖാനെതിരേയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും രംഗത്തെത്തി. സംസ്ഥാന സർക്കാരിന്റെ അന്വേഷണവും ഡോക്ടർ ഖാൻ നിരപരാധിയാണെന്നു പറഞ്ഞതോടെ മറ്റു മാർഗമില്ലാതെ അദ്ദേഹത്തെ മോചിപ്പിക്കേണ്ടിവന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് അവസരം കാത്തിരുന്നപോലെ അലിഗഡ് യൂണിവേഴ്സിറ്റിയിലെ പ്രസംഗത്തിന്റെ പേരിൽ ഡോക്ടറെ വീണ്ടും അറസ്റ്റ് ചെയ്തത്.
ആ പ്രസംഗത്തിൽ വിദ്വേഷമില്ല
അലിഗഡിലെ പ്രസംഗത്തിൽ വിദ്വേഷം പരത്തുന്നില്ലെന്നു പറഞ്ഞത് കോടതിതന്നെയാണ്. ഈ പ്രസംഗത്തിന്റെ പൂർണരൂപം ഇന്റർനെറ്റിൽ ലഭ്യമാണ്. അതിൽ ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്നഒന്നുമില്ലല്ലോയെന്നു പലർക്കും തോന്നിയെങ്കിലും യോഗി സർക്കാരിനു ബോധിച്ചില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രസംഗം വിദ്വേഷമുളവാക്കുന്നില്ലെന്നു മാത്രമല്ല, ഐക്യത്തിനുവേണ്ടിയുള്ളതാണെന്നും അലഹാബാദ് ഹൈക്കോടതി പറഞ്ഞതോടെ യോഗി സർക്കാർ വെട്ടിലായി. ആർക്കും എപ്പോഴും വായിച്ചുനോക്കാവുന്ന പരസ്യമായ ഒരു പ്രസംഗത്തിന്റെ പേരിൽ ഇത്രയും കാലം ജയിലിൽ കിടക്കേണ്ടിവന്നതല്ല കാര്യം. അലഹാബാദ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ കണ്ടെത്തൽ ഉണ്ടായിരുന്നില്ലെങ്കിൽ ദേശീയ സുരക്ഷാനിയമത്തിന്റെ മറവിൽ അദ്ദേഹം വെളിച്ചം കാണുമായിരുന്നോ എന്നതാണ്. തനിക്കെതിരേയുള്ള തെളിവുകൾ പരിശോധിക്കാൻ പോലും ഡോ. ഖാനെ അനുവദിച്ചിരുന്നില്ല. ഭരണഘടനാപരമായ അവകാശംപോലും അദ്ദേഹത്തിനു നിഷേധിക്കപ്പെട്ടു എന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
ഡോ. കഫീൽ ഖാൻ പുറത്തിറങ്ങി. പക്ഷേ, ജയിൽമോചിതനായ ഉടനെ അദ്ദേഹം പറഞ്ഞത് യുപി സർക്കാർ മറ്റേതെങ്കിലും കേസിൽ തന്നെ കുടുക്കിയേക്കുമെന്നാണ്. യോഗി സർക്കാരിന്റെ കീഴിൽ അനുഭവിക്കേണ്ടിവന്ന എതിർപ്പുകൾ നിസാരങ്ങളായിരുന്നില്ല. 2018 ജൂണ്‍ 10ന് ഡോക്ടറുടെ സഹോദരൻ കഷീഫ് ജമീലിനെ ബൈക്കിലെത്തിയ അജ്ഞാതർ വെടിവച്ചുവീഴ്ത്തിയിരുന്നു. 2020 ഫെബ്രുവരിയിൽ വസ്തുക്കച്ചവടക്കാരനായ അമ്മാവൻ വെടിയേറ്റു കൊല്ലപ്പെട്ടു. ഇതിനൊന്നും കഫീൽ ഖാന്റെ കേസുമായി ബന്ധമില്ലെന്നാണ് പോലീസ് പറയുന്നതെങ്കിലും കുടുംബം ഭീതിയിലാണ്.
കേരളം നിപ്പ വൈറസിന്റെ ഭീതിയിലമർന്ന സമയത്ത് ചികിത്സയിൽ സഹായിക്കാൻ ഡോ. കഫീൽ ഖാൻ കോഴിക്കോട്ട് എത്തിയിരുന്നു. കൊറോണ വൈറസ് വ്യാപിച്ചപ്പോഴും ആരോഗ്യപ്രവർത്തകർക്കൊപ്പം പ്രവർത്തിക്കാമെന്നു പറഞ്ഞ് ഡോക്ടർ പ്രധാനമന്ത്രിക്കു കത്തെഴുതിയെങ്കിലും ദേശീയ സുരക്ഷാ നിയമത്തിൽ തടവിൽ കഴിയുന്നയാൾ സുരക്ഷാഭീഷണിയാണെന്ന കാരണം പറഞ്ഞ് അനുവദിച്ചില്ല. കൊറോണ പടർന്നപ്പോൾ ജയിലിൽനിന്നു നിരവധി പേരെ ഒഴിവാക്കിയെങ്കിലും കഫീൽ ഖാനെ മോചിപ്പിച്ചില്ല. സമൂഹത്തിനു ഭീഷണിയാണെന്നായിരുന്നു ജയിലധികൃതരുടെ നിലപാട്.
എതിരില്ലാത്ത അധികാരം
ജനാധിപത്യത്തിന്റെ വേഷമിട്ട് സ്വേച്ഛാധിപത്യം വാഴ്ച നടത്തുന്നത് വലിയ ഒച്ചയും ബഹളവും വച്ചുകൊണ്ടായിരിക്കില്ല. ഒരു പ്രത്യേക ദിവസം ഉദ്ഘാടനം ചെയ്യപ്പെടുകയും ആയിരിക്കില്ല. അത് ചെറിയ ചെറിയ പരീക്ഷണങ്ങളിലൂടെ കയറിപ്പറ്റുകയേയുള്ളു. യുപിയിലെ ഭരണം അത്തരമൊരു പാതയിലാണെന്ന തോന്നൽ ജനാധിപത്യം വലിയ സംഭവംതന്നെയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവർക്ക് ഉണ്ടാകും. സ്ത്രീ പീഡകരെയും ഗുണ്ടകളെയുമൊക്കെ ഏറ്റുമുട്ടലിൽ കൊന്നു തള്ളുന്പോൾ അധികാരിയുടെ അനുയായികൾ മാത്രമല്ല, എതിർവിഭാഗത്തിലെ വികാരജീവികളും കൈയടിച്ചേക്കാം. ജനാധിപത്യ സന്പ്രദായത്തിൽ അതു പാടില്ലാത്തതാണെന്നുള്ള കാര്യം ഭയംകൊണ്ടോ നിഷ്ക്രിയത്വംകൊണ്ടോ പലരും മറന്നു. ആദ്യം സാമൂഹിക വിരുദ്ധരെ ഒതുക്കുന്നവർ പിന്നീട് എതിർശബ്ദമുയർത്തുന്നവരെയും വിമർശകരെയും മാധ്യമങ്ങളെയും നോട്ടമിടും. പ്രതിപക്ഷം ദുർബലമാകുന്നിടത്ത് ഈ പ്രക്രിയ അതിവേഗം നടന്നുകൊണ്ടിരിക്കും. യുപിയിലും മറ്റു പല സംസ്ഥാനങ്ങളിലും കേന്ദ്രത്തിലുമൊക്കെ പ്രതിപക്ഷം തമ്മിലടിച്ചും ചേരി തിരിഞ്ഞും ആഭ്യന്തര കലാപത്തിൽ പെട്ടും നാശത്തിന്റെ വക്കിലാണ്. ആകെയുള്ള പ്രവർത്തനങ്ങൾ ട്വിറ്ററിലും സോഷ്യൽ മീഡിയയിലും മാത്രമായി ഒതുങ്ങുകയും ചെയ്തതോടെയാണ് ജനാധിപത്യവിരുദ്ധ സംഭവങ്ങളുടെ ആവർത്തനം അതിവേഗത്തിലായിരിക്കുന്നത്. ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ദുർവിധിയായി മാറിക്കഴിഞ്ഞു.
ഈയൊരു പശ്ചാത്തലത്തിൽ ബുധനാഴ്ച കഫീൽ ഖാന്റെ ഭാര്യ ജയ്പൂരിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. തന്റെ ഭർത്താവിനെതിരേ യോഗി ആദിത്യനാഥിന്റെ സർക്കാർ മറ്റെന്തെങ്കിലും കേസ് കെട്ടിച്ചമച്ചേക്കാനിടയുണ്ടെന്നും അല്ലാത്തപക്ഷം, ഒരു വ്യാജ ഏറ്റുമുട്ടൽ നടത്തി അദ്ദേഹത്തെ കൊല്ലാൻവരെ സാധ്യതയുണ്ടെന്നും അവർ തുറന്നടിച്ചു. നാഷണൽ സെക്യൂരിറ്റ് ആക്ട് (എൻഎസ്എ) റദ്ദാക്കി അലഹാബാദ് ഹൈക്കോടതി ഡോക്ടർ കഫീൽഖാനെ മോചിപ്പിച്ചെങ്കിലും അവർ ഗോരഖ്പൂരിലെ വീട്ടിലേക്കു മടങ്ങിയിട്ടില്ല. യുപിയിലേക്കു പോകാൻ ഭയമാണെന്നു പറഞ്ഞാണ് അവർ ജയിലിൽനിന്നു നേരേ രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലേക്കു പോയത്. കഫീൽഖാനെതിരെയുള്ള ഇതുവരെയുള്ള കേസിന്റെ ഗതി കാണുന്പോൾ ഈ ഭയം അസ്ഥാനത്താണെന്നു പറയാനാകുമോ? ഇത്തരം വേട്ടകൾ ജനാധിപത്യത്തിൽ ഭൂഷണമല്ല.
വാർത്തയ്ക്കു പിന്നിൽ/ജോസ് ആൻഡ്രൂസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
Latest News
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top