Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ശാസ്ത്ര നൊബേലിൽ പ്രപഞ്ചത്തിന്റെ ജീവനും പ്രപഞ്ചത്തിലെ ജീവനും
Saturday, October 10, 2020 11:26 PM IST
വൈദ്യശാസ്ത്ര, ഭൗതികശാസ്ത്ര, രസതന്ത്ര, നൊബേൽ സമ്മാന ജേതാക്കളിൽ മൂന്നു പേർ വനിതകളാണെന്നത് ഈ വർഷത്തെ നൊബേൽ പ്രഖ്യാപനത്തെ ശ്രദ്ധേയമാക്കുന്നു. ഭൗതിക ശാസ്ത്ര വിഷയത്തിൽ സമ്മാനാർഹരായ മൂന്നു പേരിൽ ഒരാൾ വനിതയാണെങ്കിൽ രസതന്ത്ര ജേതാക്കൾ രണ്ടു പേരും വനിതകളാണ്. നൊബേൽ സമ്മാന ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഭൗതിക നൊബേലിലെ നാലാമത്തെയും രസതന്ത്രത്തിലെ ആറാമത്തെയും ഏഴാമത്തെയും വനിതാ സാന്നിധ്യമാണ് ഇത്. മേരി ക്യൂറിയെന്നൊരു ധീരവനിത 1903-ലും 1911-ലുമായി യഥാക്രമം ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും നൊബേൽ സമ്മാനാർഹയായിരുന്നുവെന്നത് ഇന്നും ഒരു അത്ഭുതമായി ശാസ്ത്ര ലോകത്തിനു പ്രചോദനമേകുന്നു.
ഭൗതികശാസ്ത്രത്തിൽ തുടർച്ചയായി രണ്ടു വർഷങ്ങളിൽ ജ്യോതിശാസ്ത്ര വിഷയത്തിൽത്തന്നെ നൊബേൽ സമ്മാനം നൽകപ്പെട്ടുവെന്നതും ഈ വർഷത്തെ പ്രത്യേകതയാണ്. ഭൗതിക ശാസ്ത്ര പുരസ്കാര വിഷയം പ്രപഞ്ചത്തിന്റെ ജീവനുമായി ബന്ധപ്പെട്ടതെങ്കിൽ മറ്റു രണ്ടു വിഷയങ്ങളിലെ അംഗീകാരങ്ങളും പ്രപഞ്ചത്തിലെ ജീവനുമായി ചേർന്നുനിൽക്കുന്നു. പുരസ്കാര വേളയിൽ സൂചിപ്പിക്കപ്പെട്ടതുപോലെ ഒട്ടേറെ മേന്മകൾ നിറഞ്ഞതെങ്കിലും രസതന്ത്ര നൊബേൽ വിഷയം ഏറെ ശ്രദ്ധാപൂർവം മാത്രം കൈകാര്യം ചെയ്യേണ്ട വിഷയമാണ്.
പലർക്കും ഇന്നിപ്പോൾ സുപരിചിതമായ ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണ് ഹാർവി ജെ. ആൾട്ടർ, മൈക്കൾ ഹാട്ടൻ, ചാൾസ് എം. റൈസ്, എന്നീ അമേരിക്കൻ ശാസ്ത്രജ്ഞർക്ക് വൈദ്യ ശാസ്ത്ര നൊബേൽ ലഭിച്ചത്. കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് (മഞ്ഞപ്പിത്തം അഥവാ കരൾവീക്കം) വൈറസുകൾ പല വകഭേദങ്ങളുണ്ട്. ഇവയിൽ എ, ഇ വിഭാഗങ്ങൾ ഭക്ഷണം, വെള്ളം, വിസർജ്യവസ്തുക്കൾ തുടങ്ങിയവയിലൂടെയാണ് പകരുന്നതെങ്കിൽ ബി, സി, ഡി വൈറസുകൾ രക്തത്തിലൂടെയും മറ്റു ശരീരദ്രാവകങ്ങൾ വഴിയുമാണ് സംക്രമിക്കപ്പെടുന്നത്. രക്തദാനമാണ് പലപ്പോഴും ബി, സി, ഡി വൈറസുകൾ പകരുന്നതിനു കാരണമായി ഭവിക്കുന്നത്.
ഹെപ്പറ്റൈറ്റിസ് സി കണ്ടുപിടിക്കാതിരുന്നതു മൂലം രക്തത്തിലൂടെ പകർന്ന പല ഹെപ്പറ്റൈറ്റിസ് കേസുകളും പൂർണമായി വിശദീകരിക്കാനോ വേണ്ട രീതിയിൽ ചികിത്സിക്കാനോ സാധിച്ചിരുന്നില്ല. എന്നാൽ, ഹെപ്പറ്റൈറ്റിസ് സിയുടെ കണ്ടെത്തൽ ഇവയ്ക്കെല്ലാം ഒരു പരിഹാരമായി എന്ന് മാത്രമല്ല രക്ത പരിശോധന സി വൈറസിലേക്കു കൂടി വ്യാപിപ്പിക്കുവാൻ കാരണമായി.
ഹെപ്പറ്റൈറ്റിസ് സംബന്ധമായ ഗവേഷണത്തിന് നൊബേൽ സമ്മാനം ലഭിക്കുന്നതാദ്യമല്ല. 1976-ലെ വൈദ്യ ശാസ്ത്ര നൊബേൽ സമ്മാനം ഹെപ്പറ്റൈറ്റിസ് ബിയുടെ കണ്ടുപിടിത്തത്തിനായിരുന്നു. ഹെപ്പറ്റൈറ്റിസ് എ, ബി, ഡി, ഇ വൈറസുകൾക്കു വാക്സിൻ കണ്ടെത്തിയിട്ടുണ്ടെങ്കിലും സി വൈറസിനെതിരെ ഇനിയും വാക്സിൻ കണ്ടെത്താനായിട്ടില്ലെന്നത് ഇന്നും ഒരു ഭീഷണിയായി അവശേഷിക്കുന്നു.
ജനിതക ഘടനയിൽ മാറ്റങ്ങൾ വരുത്തുന്ന സാങ്കേതിക വിദ്യയായ ജീനോം എഡിറ്റിംഗിനായുള്ള കൃത്യതയേറിയ ഒരു മാർഗം വികസിപ്പിച്ചെടുത്തതിനാണ് ഫ്രഞ്ച് ശാസ്ത്രജ്ഞ ഇമ്മാനുവേൽ ഷാർപെന്റിയർ, അമേരിക്കൻ ശാസ്ത്രജ്ഞ ജന്നിഫർ ഡൗഡ്ന എന്നിവർ രസതന്ത്ര നൊബേലിനർഹരായത്. ക്രിസ്പർ കേസ് 9 ജനറ്റിക് സിസർ എന്ന വിദ്യയാണ് ഇവർ 2012ൽ സംഭാവന ചെയ്തത്.
ജീവജാലങ്ങളുടെ ഡിഎൻഎ ഘടനയിൽ വളരെ കൃത്യതയോടെ മാറ്റങ്ങൾ വരുത്താമെന്നതാണ് ഈ വിദ്യയുടെ മേന്മ. പാരമ്പര്യമായി വന്നു ഭവിക്കുന്ന രോഗങ്ങൾ തുടച്ചുമാറ്റുന്നതിനും പ്രധാനമായും കൃഷി രംഗത്തു മേന്മയേറിയ വിളകൾ സൃഷ്ടിക്കുന്നതിനുമെല്ലാം ഈ സാങ്കേതികവിദ്യ പ്രയോജനംചെയ്യും. അടിസ്ഥാനപരമായി ചിന്തിക്കുമ്പോൾ, ജീവന്റെ നിയമാവലി തന്നെ മാറ്റി എഴുതാമെന്നത് ഒട്ടേറെ സാധ്യതകൾ നമുക്കു മുന്നിൽ തുറന്നിടുമ്പോൾ ഇതുയർത്തുന്ന വെല്ലുവിളികളും ചെറുതല്ല. 2018-ൽ ചൈനയിൽ ക്രിസ്പർ കേസ് വിദ്യയുപയോഗിച്ചു രണ്ടു പെൺ കുഞ്ഞുങ്ങളെ ജീൻ എഡിറ്റിംഗിന് വിധേയമാക്കിയത് ഹി ജിൻകുയി എന്ന ശാസ്ത്രജ്ഞനെ മൂന്നു വർഷത്തെ ജയിൽ ശിക്ഷയിലേക്കു നയിച്ചുവെന്നത് ഈ രംഗത്ത് നീതിശാസ്ത്രത്തിനുള്ള പ്രസക്തി ചൂണ്ടിക്കാട്ടുന്നു.
ഭൗതികശാസ്ത്ര നൊബേൽ വീണ്ടും ജ്യോതിശാസ്ത്ര വിഷയത്തിൽ
പ്രകൃതിയിൽ തന്നെ ഏറ്റവും ശക്തനെന്നു വിശേഷിപ്പിക്കാവുന്ന തമോദ്വാരങ്ങൾ അഥവാ തമോഗർത്തങ്ങളുടെ സാന്നിധ്യം, വിശ്വപ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തമുപയോഗിച്ചു, സ്ഥാപിച്ചതിനാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ റോജർ പെൻറോസ് ഭൗതിക ശാസ്ത്ര നൊബേലിന് അർഹനായത്.
അദ്ദേഹത്തോടൊപ്പം പുരസ്കാരം പങ്കിട്ട ജർമൻ ശാസ്ത്രജ്ഞൻ റെയ്നാർഡ് ഗൺസൽ, അമേരിക്കൻ ശാസ്ത്രജ്ഞ ആൻഡ്രിയ മിയ ഘെസ് എന്നിവർ, നാം ജീവിക്കുന്ന നക്ഷത്ര സമൂഹമായ ആകാശഗംഗയുടെ കേന്ദ്രഭാഗത്തായി നിലകൊള്ളുന്ന സാജിറ്റേറിയസ് എ സ്റ്റാർ എന്ന തമോഗർത്തം കണ്ടെത്തിയത്, പെൻറോസിന്റെ നിഗമനം ശരിവയ്ക്കുന്നതിനു സഹായിച്ചു.
ഏറെ പിണ്ഡമുള്ള നക്ഷത്രങ്ങൾ അവയുടെ പ്രവർത്തനശേഷിയെല്ലാം തീർന്നു പ്രായാധിക്യമായി നിൽക്കുന്ന അവസ്ഥയാണ് തമോദ്വാരങ്ങൾ എന്നറിയപ്പെടുന്നത്. വളരെയധികം ദ്രവ്യം ചെറിയൊരു വ്യാപ്തത്തിൽ ഒതുങ്ങിയിരിക്കുന്നുവെന്നതിനാൽ ഇവയുടെ ഗുരുത്വാകർഷണ ബലം അത്യധികമാണ്. ഇക്കാരണങ്ങളാൽത്തന്നെ പരോക്ഷമായ മാർഗങ്ങളാണ് തമോദ്വാരങ്ങൾ കണ്ടെത്തുന്നതിന് ഉപയോഗിക്കപ്പെടുന്നത്.
സൂര്യനെക്കാൾ ഏകദേശം 40 ലക്ഷം മടങ്ങു പിണ്ഡമുണ്ട് സാജിറ്റേറിയസ് എ സ്റ്റാറിന്. സാമാന്യ ആപേക്ഷികതാ സിദ്ധാന്തമാണ് തമോദ്വാരങ്ങളുടെ നിലനിൽപ്പിന് അടിസ്ഥാനമെങ്കിലും അവ പ്രകൃതിയിൽ നിലനിൽക്കുന്നുണ്ടെന്ന് സ്ഥാപിക്കാൻ ഐൻസ്റ്റൈൻ തയാറായിരുന്നില്ല. തമോദ്വാരങ്ങളുടെ ഉത്ഭവം, നിലനിൽപ്പ് എന്നിവയെക്കുറിച്ചു ഗണിതശാസ്ത്രപരമായ സിദ്ധാന്തങ്ങൾ ആവിഷ്കരിക്കുന്നതിനു പെൻറോസ് 1965-ൽ തുടക്കമിട്ടു.
ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ സഹയാത്രികനായിരുന്നു 2018-ൽ നമ്മെ വിട്ടകന്ന മഹാത്ഭുതം സ്റ്റീഫൻ ഹോക്കിങ്. ഹോക്കിങ് ജീവിച്ചിരുന്നെങ്കിൽ ഒരു പക്ഷേ അദ്ദേഹവും ഇന്നിപ്പോൾ നൊബേൽ നിരയിൽ തിളങ്ങിയേനെ. ശാസ്ത്രലോകവും ഏറെ കൊതിച്ചിരുന്ന ഒന്നായിരുന്നു ഇത്.
ഡോ. ഐസൺ വി. വഞ്ചിപ്പുരയ്ക്കൽ
(പാലാ സെന്റ് തോമസ് കോളജ് ഭൗതിക ശാസ്ത്ര വിഭാഗം മേധാവിയാണ് ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്തു
മേയര്‍ - കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം: ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം
വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് ; രാത്രിയാത്ര നിരോധിച്ചു
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ് ; ഒരാൾക്ക് പരിക്ക്
Latest News
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്തു
മേയര്‍ - കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം: ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം
വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് ; രാത്രിയാത്ര നിരോധിച്ചു
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ് ; ഒരാൾക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top