Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കലകളുടെ ശ്രീകോവിലായ കലാമണ്ഡലത്തിന് ഇന്നു നവതി
Monday, November 9, 2020 1:27 AM IST
അജിൽ നാരായണൻ
ഒരുകാലത്ത് കേരളീയ പാരന്പര്യകലകളുടെ നിലനില്പും വളർച്ചയും നാടുവാഴികളുടെയും ഫ്യൂഡൽ പ്രഭുക്കളുടെയും ഒൗദാര്യത്തിലായിരുന്നു. കഥകളി പോലുള്ള കലകൾ ആസ്വദിക്കാനുള്ള അവകാശം മാടന്പികൾക്കു മാത്രം. 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകം ആയപ്പോഴേക്കും കഥകളി, കൂടിയാട്ടം പോലുള്ളവ ആസ്വാദനപരമായും വളർച്ചാപരമായും ഇല്ലാതാകുമെന്ന അവസ്ഥയായി.
പാരന്പര്യ കലകൾ ഇല്ലാതാകുമെന്ന ആശങ്കയിൽനിന്നാണ് മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ മനസിൽ കേരള കലാമണ്ഡലം എന്ന ആശയം പിറവിയെടുത്തത്. പാരന്പര്യ കലകളുടെ പ്രചാരണത്തിനും പരിപോഷണത്തിനുമായി പൊതു ഉടമസ്ഥതയിലുള്ള ഒരു കലാസ്ഥാപനമായിരുന്നു വള്ളത്തോളിന്റെ മനസിൽ. സന്തത സഹചാരിയായിരുന്ന മണക്കുളം മുകുന്ദരാജയുമായി ചേർന്ന് പ്രവർത്തനങ്ങൾ തുടങ്ങി. അങ്ങനെ 1927 ൽ തുടങ്ങിയ ആ യത്നത്തിനു പൊൻചിലങ്കയണിഞ്ഞത് 1930 ലാണ്.
ചെറുതുരുത്തിയിലേക്ക്...
കലാമണ്ഡലം എന്നു പിൽക്കാലത്തു ലോക കലാഭൂപടത്തിൽ ഇടംപിടിച്ച സ്ഥാപനത്തിന്റെ തുടക്കം കക്കാട് കാരണവപ്പാടിന്റെ അന്പലപുരത്തുള്ള വസതിയിലായിരുന്നു. പ്രഥമ അധ്യക്ഷനായി വള്ളത്തോളും സ്ഥാപക സെക്രട്ടറിയായി മുകുന്ദരാജയും. നാലു വർഷത്തിനുശേഷം ചെറുതുരുത്തിയിൽ ഭാരതപ്പുഴക്കരയിലെ ഇന്നു കാണുന്ന സ്ഥലത്തേക്കു കലാമണ്ഡലം പറിച്ചുനട്ടു. കഥകളിക്കളരിയായും കളിയരങ്ങായും വളർച്ചയുടെ പടവുകൾ ഓരോന്നായി കയറുന്പോൾ അതിനൊപ്പം മഹാകവിയും സഞ്ചരിച്ചു. 1958 ൽ അന്തരിക്കുന്നതുവരെ കലാമണ്ഡലത്തിന്റെ ഉന്നതിക്കായുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം സദാ വ്യാപൃതനായിരുന്നു.
ആദ്യകാലത്തു സാന്പത്തിക ഞെരുക്കത്തോടെയായിരുന്നു പ്രവർത്തനം. ലോട്ടറി നടത്തിയും ഉദാരമതികളായ സഹൃദയരിൽനിന്നു പിരിവെടുത്തുമാണ് പണം കണ്ടെത്തിയത്.കഥകളിയിൽ തുടങ്ങി മോഹിനിയാട്ടം, തുള്ളൽ, പഞ്ചവാദ്യം തുടങ്ങിയവയും വൈകാതെ കലാമണ്ഡലത്തിൽ പാഠ്യവിഷയങ്ങളായി.
നെഹ്റു നൽകിയ ഒരു ലക്ഷം
1955ൽ രജതജൂബിലി ആഘോഷം ഉദ്ഘാടനത്തിന് എത്തിയത് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവായിരുന്നു. കലാമണ്ഡലത്തിന്റെ നടത്തിപ്പിനു ഒരു ലക്ഷം രൂപ സംഭാവനയായി നല്‍കിയാണ് അന്നദ്ദേഹം മടങ്ങിയത്. സ്ഥാപകരായ വള്ളത്തോളിന്റെയും മുകുന്ദരാജയുടെയും നേരിട്ടുള്ള നിയന്ത്രണത്തിൽനിന്നു മാറി ഒരു പൊതുസ്ഥാപനത്തിന്റെ പ്രവർത്തനരീതികളിലേക്കു കലാമണ്ഡലം പരിവർത്തനപ്പെട്ടത് 1941 ലാണ്. കലാമണ്ഡലത്തെ വള്ളത്തോൾ കൊച്ചി സർക്കാരിനു കൈമാറിയതോടെയാണിത്. കൊച്ചി സർക്കാരിന്റെ കീഴിലും സാന്പത്തിക ക്ലേശങ്ങളോടെയായിരുന്നു പ്രവർത്തനം.
സംസ്ഥാന രൂപീകരണത്തിനുശേഷം 1957 ൽ കലാമണ്ഡലത്തെ സർക്കാർ ഏറ്റെടുത്തു. സർവകലാശാലയാക്കണമെന്ന് ആവശ്യപ്പെട്ട് ഇഎംഎസ് മന്ത്രിസഭയ്ക്കു മഹാകവി കത്തെഴുതി. ക്രമേണ വിദ്യാഭ്യാസ വകുപ്പിന്റെ അധികാരപരിധിയിൽ സ്വതന്ത്ര ഭരണാധികാരമുള്ള കലാസ്ഥാപനമായി മാറി.
1963 ൽ സർക്കാർ കേരള കലാമണ്ഡലത്തിന് "സ്റ്റേറ്റ് അക്കാദമി ഓഫ് ആർട്സ്’ എന്ന പദവി നൽകി. 1975 ജൂലൈയിൽ ട്രാവൻകൂർ കൊച്ചിൻ ലിറ്റററി സയന്റിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം സൊസൈറ്റിയായി കലാമണ്ഡലം രജിസ്റ്റർ ചെയ്തു. തുടർന്നു സാംസ്കാരിക വകുപ്പ് രൂപീകൃതമായതോടെ കലാമണ്ഡലം അതിന്റെ കീഴിലായി. സർക്കാരിൽനിന്ന് ലഭിക്കുന്ന ഗ്രാന്റാണ് കലാമണ്ഡലത്തിന്റെ സാന്പത്തിക വരുമാനം. ഇന്ത്യക്കകത്തും വിദേശങ്ങളിലും കലാമണ്ഡലം നടത്തിവരുന്ന കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ എന്നിവയ്ക്കു ലഭിക്കുന്ന പ്രതിഫലത്തിലെ ഒരു ഭാഗവും കലാമണ്ഡലത്തിന്റെ വരുമാനമാണ്.
പ്രഗത്ഭരായ അനേകം കലാപ്രതിഭകൾ. ലോകമെങ്ങും കേരളത്തിന്റെ കലാപാരന്പര്യം എത്തിച്ചവർ. ലോകത്തെ വിസ്മയിപ്പിച്ച നടന ചാതുരിയും മുദ്രഭാവാദികളും അവർ അഭ്യസിച്ചത് ഈ കളരിയിൽനിന്നാണ്. നവതിയിലും കലാമണ്ഡലം കൂടുതൽ സുന്ദരമാകുകയാണ്.
നാഴികക്കല്ലുകൾ
1927- കലാമണ്ഡലം സ്ഥാപനത്തിനുള്ള ആലോചനകൾ.
1930- കലാമണ്ഡലം പ്രവർത്തനാരംഭം.
( ലക്ഷ്യങ്ങൾ: കേരളീയ കലകളുടെ പ്രചാരണം, സംരക്ഷണം, പഠനം, ഗവേഷണം. പ്രഥമ അധ്യക്ഷൻ - വള്ളത്തോൾ നാരായണമേനോൻ, സ്ഥാപക സെക്രട്ടറി - മണക്കുളം മുകുന്ദരാജ )
1934- ചെറുതുരുത്തിയിലേക്ക് ആസ്ഥാനം മാറി.
1941- നടത്തിപ്പവകാശം കൊച്ചി സർക്കാരിന്.
1957- സംസ്ഥാന സർക്കാർ ഏറ്റെടുത്തു.
1958- വള്ളത്തോളിന്റെ വിയോഗം.
1963- "സ്റ്റേറ്റ് അക്കാദമി ഓഫ് ആർട്സ്’ പദവി.
1975- സൊസൈറ്റിയായി രജിസ്ട്രേഷൻ.
2007- കല്പിത സർവകലാശാല.
2012- ദക്ഷിണേന്ത്യൻ രംഗകലാ മ്യൂസിയം ശിലാസ്ഥാപനം.
( പ്രധാന കോഴ്സുകൾ: കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം, ചെണ്ട, കർണാടകസംഗീതം, മൃദംഗം തുടങ്ങി 14 വിഷയങ്ങളിൽ ബിരുദാനന്തര-ബിരുദ പഠനവും എംഫിൽ, പിഎച്ച്ഡി കോഴ്സുകളും.
വൈസ് ചാൻസലർ : ഡോ. ടി.കെ. നാരായണൻ.)
കളി പഠിച്ച കഥ
നിളയുടെ തീരം ഫലസന്പുഷ്ടമാണ്. കൃഷിയും കലയും വിളയും. കലകളെ വളർത്താൻ നിളയുടെ തീരം തെരഞ്ഞെടുത്ത മഹാകവി വള്ളത്തോളിന്റെ ദീർഘദർശനം. വരേണ്യർക്കു മാത്രമായിരുന്ന കലകളെ ജനകീയമാക്കി. മുങ്ങിപ്പോകുമായിരുന്ന കലകളെ കരകയറ്റി. കലാലോകത്തിന്റെ കവാടങ്ങൾ എല്ലാവർക്കുമായി അദ്ദേഹം തുറന്നിട്ടു. അതൊരു വിപ്ലവമായിരുന്നു. കലയുടെ വിപ്ലവം. ഇന്നു നവതിയുടെ നിറവിലെത്തുന്പോൾ കലയുടെ ശ്രീകോവിലിനു കൂടുതൽ തിളക്കം.
കലാമണ്ഡലം അനുഭവങ്ങളെപ്പറ്റി... കലാമണ്ഡലം ഗോപി
കഥകളി പഠിക്കാൻ ഒട്ടും താല്പര്യമില്ലായിരുന്നു. കഥകളി കണ്ടിട്ടുപോലും ഉണ്ടായിരുന്നില്ല. അതുവരെ പഠിച്ചിരുന്ന ഓട്ടൻതുള്ളൽ പഠിക്കാമെന്നു കരുതിയാണു പതിമൂന്നാം വയസിൽ ഞാൻ കേരള കലാമണ്ഡലത്തിന്റെ പടി കയറിയത്.
എന്റെ നാടായ പെരിങ്ങോട് ചാലിശേരിക്കടുത്തു കോതച്ചിറയിലൊന്നും കഥകളി അരങ്ങേറാറില്ല. അതുകൊണ്ടു കഥകളിയെക്കുറിച്ച് എനിക്ക് ഒരു ധാരണയുമില്ല. തുള്ളൽ പഠിപ്പിച്ചിരുന്ന പരമേശ്വരൻ നന്പീശനാണ് എന്നെ കലയുടെ ശ്രീകോവിലായ കലാമണ്ഡലത്തിലേക്ക് ആദ്യമായി കൊണ്ടുപോയത്. ഞാൻ കലാരംഗത്തുതന്നെ തുടരണമെന്ന് അദ്ദേഹത്തിനു നിർബന്ധമായിരുന്നു. അങ്ങനെ അവിടെയെത്തി.
അന്നു കലാമണ്ഡലം ഇപ്പോഴുള്ള സ്ഥലത്തല്ല. നിളയുടെ തീരത്താണ്. അവിടേക്കാണു പരമേശ്വരൻ നന്പീശന്റേയും അച്ഛന്റേയും കൂടെ ഞാൻ എത്തിയത്. അദ്ഭുതമായിരുന്നു എനിക്കാ ലോകം. ഞാൻ അതുവരെ കണ്ടിട്ടില്ലാത്ത കഥകളി അടക്കമുള്ള കലകൾ പഠിപ്പിക്കുന്ന സ്ഥലം. ഏതു കലയായാലും പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. കഥകളിയെക്കുറിച്ചു കേട്ടപ്പോൾ അതുതന്നെ പഠിക്കണമെന്ന മോഹമായി മനസിൽ.
1951 ലാണ്. കലാമണ്ഡലത്തിലെത്തിയപ്പോൾ നട്ടുച്ച. ആരൊക്കെയോ അവിടെ ഇരുന്നു ചീട്ടുകളിക്കുന്നുണ്ട്. എനിക്കാരേയും മനസിലായില്ല. അച്ഛൻ അവരോടെല്ലാം സംസാരിക്കുന്നുണ്ടായിരുന്നു. കൂട്ടത്തിലൊരാൾ എന്നെ നോക്കി ഒരു ചോദ്യമങ്ങോട്ടിട്ടു:
"ന്താ ഞങ്ങടെ കൂടെ കളിക്കാൻ കൂടണോ?’
ഞാൻ അന്പരന്നു മിണ്ടാതെ നിന്നു. ചോദിച്ചത് ആരാണെന്നോ എന്താണെന്നോ പിടികിട്ടിയില്ല. അല്പസമയത്തിനുശേഷം ഞങ്ങൾ കുറച്ചപ്പുറത്തുള്ള ഒരാളുടെ വീട്ടിലേക്കു പോയി. ആ വീട്ടിൽ മുകളിലെ മുറിയിൽ വയസായ ഒരാളെ കണ്ടു. അയാളെയും എനിക്കു മനസിലായില്ല. ഏതോ വലിയ ആളാണെന്നു പിടികിട്ടി.
തേപ്പിക്കാതെ വള്ളത്തോൾ
അന്നു കലാമണ്ഡലത്തിൽ കുട്ടികളെ വേഷത്തിനു തെരഞ്ഞെടുത്തിരുന്നതു മനയോല തേച്ച് മുഖത്തിന്റെ വേഷഭംഗി പരിശോധിച്ചായിരുന്നു. എന്നാൽ എന്തോ എന്നെ തറപ്പിച്ചടിമുടി നോക്കി വയസായ ആൾ പറഞ്ഞു:
"ഇവനെ തേപ്പിച്ചു നോക്കണ്ട, എടുത്തോളു. രാമൻകുട്ടിയോട് എടുത്തോളാൻ പറയൂ.’അങ്ങനെ തേച്ചു നോക്കാതെതന്നെ എന്നെ കലാമണ്ഡലത്തിലെടുത്തു. ഗോപിയെന്ന തുള്ളൽവിദ്യാർഥിയെ കലാമണ്ഡലം ഗോപിയാക്കിയതിന്റെ ആദ്യ ചുവട് അതായിരുന്നു.
ആ വാക്കുകൾ കല്പിച്ച് എന്നെ അനുഗ്രഹിച്ചതു മഹാകവി വള്ളത്തോൾ നാരായണമേനോൻ ആയിരുന്നുവെന്നു ഞാൻ തിരിച്ചറിഞ്ഞതു പിന്നീടാണ്. കൂടെ കളിക്കുന്നോ എന്നു ചോദിച്ചവരോ, കഥകളിയരങ്ങിലെ മഹാരഥന്മാരും..!
മികച്ച ഗുരുക്കന്മാരുടെ കീഴിൽ പഠിക്കാൻ സാധിച്ച ശിക്ഷണത്തോടൊപ്പം മഹാകവിയുടെ വാത്സല്യം ഏറ്റുവാങ്ങാനും എനിക്കായി. അതായിരുന്നു സത്യത്തിൽ എന്റെ മുന്നോട്ടുള്ള എല്ലാ വളർച്ചയ്ക്കും കാരണം. വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങുന്പോൾ മഹാകവി കളരിയിലേക്കു വരും. പഠനം കഴിഞ്ഞിരിക്കുന്ന എന്നെയും കൂടെക്കൂട്ടും. തോളിൽ പിടിച്ച് അങ്ങനെ നടന്നുനടന്ന് അദ്ദേഹത്തിന്റെ വീടായ വള്ളത്തോൾ ഭവനത്തിലേക്കു പോകും.
അവിടെ ഞങ്ങൾ മുത്തശ്ശി എന്നു വിളിക്കുന്ന മഹാകവിയുടെ ഭാര്യയുണ്ട്. മകൾ വാസന്തിയുമുണ്ടാകും. കലാമണ്ഡലത്തിൽ കിട്ടുന്ന ഭക്ഷണത്തെക്കുറിച്ചൊക്കെ മഹാകവിക്ക് അറിയാവുന്നതിനാൽ എനിക്കു വീട്ടിൽനിന്നു വയറു നിറച്ചു ഭക്ഷണം തരും. അതിനു വാത്സല്യത്തിന്റെ രുചിയായിരുന്നു.
കളരികളിലെ പഠനം വളരെ ചിട്ടയോടെയായിരുന്നു. ആശാൻമാർ നന്നായി പറഞ്ഞുതരും. തെറ്റിയാൽ നല്ല ശിക്ഷ. നല്ല രീതിയിൽ വേഷം ചെയ്യാൻ അതാവശ്യമായിരുന്നു. വികൃതിയൊന്നുമല്ലാതിരുന്നിട്ടും കൂട്ടുകാർ കാണിച്ചുകൂട്ടുന്ന കുറുന്പുകളുടെ തല്ല് എനിക്കായിരുന്നു. സീനിയർ വിദ്യാർഥികളിൽ കേമൻമാർ പലരുമുണ്ടായിരുന്നു.
കലാമണ്ഡലത്തിന്റെ മൈനർ സെറ്റ് ഞങ്ങളെപ്പോലെ വളർന്നുവരുന്ന കലാകാരന്മാർക്കു വലിയ അനുഗ്രഹമായിരുന്നു. കളിയരങ്ങിൽ തെളിയാൻ അതേറെ സഹായിച്ചു. മൈനർ സെറ്റിന്റെ കൂടെ ഒരുപാടു തവണ കളിച്ചു. അങ്ങനെ നേടിയ ആത്മവിശ്വാസവും പരിചയവും പിന്നീട് ഏറെ സഹായിച്ചു. പിന്നീട് മേജർ സെറ്റിനൊപ്പവും ഒറ്റയ്ക്കുമൊക്കെ കളിയരങ്ങിലെത്താൻ മനസിനെ പാകപ്പെടുത്തിയത് അതൊക്കെയായിരുന്നു.
ഇന്നും ഞാനൊരു ശിഷ്യൻ
ഇന്നും ഞാനൊരു ശിഷ്യൻ മാത്രമാണ്. ഗുരുക്കന്മാർ പലരുണ്ടെങ്കിലും കലാമണ്ഡലം പത്മനാഭൻ നായരാശാനും രാമൻകുട്ടിയാശാനുമായിരുന്നു എന്നെ കലാമണ്ഡലം ഗോപിയാക്കി വളർത്തിയത്. ആദ്യത്തെ രണ്ടുകൊല്ലം ശരിക്കും ഞാൻ ഉഴപ്പി. പിന്നെയാണു കലാപഠനത്തിന്റെ ഗൗരവത്തിലേക്കു ഞാനെത്തിയത്. തുള്ളലിനു പകരം കഥകളി എന്നൊരു കാഴ്ചപ്പാടായിരുന്നു തുടക്കത്തിൽ. പക്ഷേ, കലാമണ്ഡലം പത്മനാഭൻ നായർ ഞങ്ങളുടെ കളരിയാശാനായതോടെ എന്റെ കഥകളി പഠനത്തോടുള്ള സമീപനംതന്നെ മാറി. കഥകളി വെറും കളിയല്ലെന്ന് അദ്ദേഹമാണു മനസിലാക്കിത്തന്നത്.
രാമൻകുട്ടിയാശാന്റെ രീതി മറ്റൊന്നായിരുന്നു. കല്യാണ സൗഗന്ധികത്തിലെ ഭീമനെയാണു രാമൻകുട്ടിയാശാൻ ആദ്യം അഭ്യസിപ്പിച്ചത്. പിന്നെ മറ്റെല്ലാ ആദ്യാവസാന വേഷങ്ങളും അഭ്യസിപ്പിച്ചു.
ഗുരുത്വം
ശിഷ്യർ തങ്ങളേക്കാൾ കേമനാകണം എന്ന് ആഗ്രഹിക്കുന്നതിനാലാണ് ഗുരുക്കൻമാർ നമ്മെ വഴക്കുപറയുന്നത്. തന്റെ കളരിയിൽനിന്നും പഠിച്ചുപോയവർ ഒരിടത്തും മോശക്കാരാകരുതെന്നാണ് ഏതു ഗുരുവിന്റേയും മോഹം. കലാമണ്ഡലത്തിൽ അധ്യാപകനായപ്പോൾ എന്റെയും മനസിൽ ചിന്ത അതായിരുന്നു. എന്നെ പഠിപ്പിച്ച രാമൻകുട്ടിയാശാൻ ഗൗരവക്കാരനായിരുന്നു. എന്നാൽ പത്മനാഭൻനായരാശാൻ സൗമ്യനും. പക്ഷെ കളിയിൽ പാളിയാൽ ശിക്ഷ തരുന്ന കാര്യത്തിൽ രണ്ടുപേരും സമാസമം.
അധ്യാപകനാക്കിയതു മഹാകവി
പഠിപ്പു കഴിഞ്ഞ് കലാമണ്ഡലത്തിൽനിന്നു പോരേണ്ട സമയത്തു മഹാകവി പറഞ്ഞു, ഇനി എവിടേയും പോകണ്ട, ഇവിടെത്തന്നെ മതിയെന്ന്. അങ്ങനെ കലയുടെ മഹാവിസ്മയങ്ങൾ നിറഞ്ഞ ശ്രീകോവിലിൽ അധ്യാപകനുമായി.
മഹാകവി വള്ളത്തോളിനു കഥകളിയെക്കുറിച്ച് അസാമാന്യ അറിവായിരുന്നു. അദ്ദേഹം വേഷം അണിഞ്ഞിട്ടില്ല എന്നേയുള്ളു. അദ്ദേഹത്തിന്റെ അച്ഛൻ കഥകളിയുടെ വലിയ ആരാധകനും കലാകാരനുമായിരുന്നു. അച്ഛന്റെ മടിയിലിരുന്ന് അദ്ദേഹം കുറേ കഥകളി കണ്ടിട്ടുണ്ടത്രെ. കഥകളി പ്രചരിപ്പിക്കാനാണു കലകളുടെ ഈ ശ്രീകോവിൽ അദ്ദേഹം സ്ഥാപിച്ചതുതന്നെ. സകല മുദ്രകളെക്കുറിച്ചും മഹാകവിക്ക് അറിയാമായിരുന്നു.
മോഹൻലാൽ...
നവതിയിലെത്തിയ കലാമണ്ഡലത്തിൽ മോഹൻലാൽ ഉണ്ടായിരുന്നെങ്കിൽ എന്നൊരു ചോദ്യം ദീപികയുടെ ലേഖകൻ എന്നോടു ചോദിച്ചു. മോഹൻലാൽ കലാമണ്ഡലത്തിൽ അഭ്യസിച്ചിരുന്നെങ്കിൽ നഷ്ടം രണ്ടു കൂട്ടർക്കാകുമായിരുന്നു. ഒന്നു ലാലിനെ കിട്ടാതെ പോകുന്ന മലയാള സിനിമയ്ക്ക്. മറ്റൊന്നു ഞങ്ങളെപ്പോലുള്ള വേഷക്കാർക്ക്.
ലാൽ കഥകളി പഠിച്ച് ശരിക്കുള്ള വേഷക്കാരനായാൽ പിന്നെ ഞങ്ങളൊക്കെ ബഹുദൂരം പിന്തള്ളപ്പെടുമായിരുന്നു. അവിടെ പഠിക്കാതിരുന്നതിനാൽ മലയാള സിനിമയിൽ മോഹൻലാൽ വിസ്മയങ്ങൾ സൃഷ്ടിക്കുന്നു. ലാലുമായുള്ള ചങ്ങാത്തം സന്തോഷകരമാണ്. ഞാനും സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കഥകളിതന്നെയാണ് എന്റെ ജീവരക്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
താന്‍ ഇടനിലക്കാരനായി പോയിട്ടില്ല; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി എന്‍.കെ.പ്രേമചന്ദ്രന്
മലപ്പുറം മക്കരപറമ്പിൽ വന്‍ അഗ്നിബാധ; ഫർണിച്ചർ കട കത്തിനശിച്ചു
കണ്ണൂരില്‍ ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം
പന്തീരാങ്കാവ് കേസ്; പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് പോലീസുകാരന്
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം
Latest News
താന്‍ ഇടനിലക്കാരനായി പോയിട്ടില്ല; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി എന്‍.കെ.പ്രേമചന്ദ്രന്
മലപ്പുറം മക്കരപറമ്പിൽ വന്‍ അഗ്നിബാധ; ഫർണിച്ചർ കട കത്തിനശിച്ചു
കണ്ണൂരില്‍ ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം
പന്തീരാങ്കാവ് കേസ്; പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് പോലീസുകാരന്
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top