Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
സിറിയയിൽ സംഭവിക്കുന്നതെന്ത്?
Sunday, November 15, 2020 12:23 AM IST
സ്വാതന്ത്ര്യമാണു മനുഷ്യന്റെ ഏറ്റവും വലിയ അവകാശം. ഇഷ്ടമുള്ള സ്ഥലത്തേക്കു സഞ്ചരിക്കുക, ഇഷ്ടമുള്ളതു ചെയ്യുകയും ഭക്ഷിക്കുകയും പറയുകയും ചെയ്യുക. ഈ സ്വാതന്ത്ര്യമൊക്കെ ഉണ്ടായിട്ടും അതൊരു ഭാരമായി തോന്നുന്ന ഒരാളുണ്ട്. വെറും 48 ദിവസം തുറുങ്കിൽ കിടന്നതിന്റെ ഭാരപ്പെടുത്തുന്ന ഓർമകളെക്കാളുപരി അയാളെ അലട്ടുന്നത് തന്നോടൊപ്പം തടവിൽ കിടന്നവരും ഇപ്പോഴും കിടക്കുന്നവരുമായ മനുഷ്യരുടെ കാര്യമാണ്.
“ഇപ്പോഴും തടവിൽ കിടക്കുന്ന അനേകം സിറിയക്കാരുണ്ട്. അവരുടെ പ്രിയപ്പെട്ടവരോടു ഞാൻ എന്താണു പറയേണ്ടത്? ഞാൻ മാത്രം സ്വതന്ത്രനായത് എന്തുകൊണ്ടാണ്? അവരുടെ മക്കൾ സ്വതന്ത്രരല്ലാത്തതും എന്തുകൊണ്ടാണ്? ’’ തടവിൽനിന്നു വിടുതൽ നേടി രണ്ടു കൊല്ലം കഴിഞ്ഞപ്പോഴാണ് അയാൾക്ക് ഇത്രയെങ്കിലും പറയാനുള്ള മനഃസാന്നിധ്യം ഉണ്ടാകുന്നത്. തടവറയിലെ ഭീകരാനുഭവങ്ങളുടെ നിഴൽ ഇപ്പോഴും അയാളെ ഭയചകിതനാക്കുകയാണ്. തന്നെ കൊല്ലാക്കൊല ചെയ്ത ഭരണകൂടത്തിന്റെ ചെയ്തികൾക്കെതിരെ അയാൾ കേസ് കൊടുത്തിരിക്കുകയാണിപ്പോൾ.
2018ലാണ് മാർട്ടിൻ ലൗട്ട്വൈൻ എന്ന ജർമൻ ചെറുപ്പക്കാരൻ സന്നദ്ധസേവനത്തിനായി ഇറാക്കിൽ എത്തുന്നത്. അന്ന് 27 വയസാണ് പ്രായം. യുദ്ധം മൂലം തകർന്ന കുർദ് പ്രദേശങ്ങളിൽ ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയാണു ലക്ഷ്യം. ജൂൺ മാസത്തിൽ മാർട്ടിനും ഒരു സഹപ്രവർത്തകനുംകൂടി ഇറാക്കിനോടു ചേർന്നുള്ള സിറിയയിലെ ഖാമിഷ്ലി പട്ടണത്തിലെത്തി. ഇറാക്കിൽ ചെയ്ത സേവനങ്ങൾ സിറിയയിലെ കുർദ് പ്രദേശങ്ങളിലും തുടരണം. ഉദ്യോഗസ്ഥർ യാത്രാരേഖകൾ പരിശോധനക്കായി വാങ്ങി. അടുത്ത നിമിഷം അവർ അറസ്റ്റിലായി. രണ്ടുമാസം നീണ്ടുനിന്ന ഒരു കാളരാത്രിയുടെ തുടക്കമാണതെന്ന് അപ്പോൾ അവർക്ക് ഊഹിക്കാനേ കഴിഞ്ഞില്ല.
രഹസ്യപ്പോലീസുകാർ വളരെ മുന്‍പുതന്നെ ഈ സന്നദ്ധ പ്രവർത്തകരെ നോട്ടമിട്ടിരുന്നു എന്നു വേണം കരുതാൻ. ഈ വിദേശികളെ അവർ ചാരന്മാരായിട്ടാണു കണക്കാക്കിയിരുന്നത്. ആർക്കുവേണ്ടിയും തങ്ങൾ ചാരപ്പണി നടത്തുന്നില്ല എന്നവർ പറഞ്ഞതു പോലീസുകാർ വിശ്വസിച്ചില്ല. അവരുടെ മൊബൈൽ ഫോണുകൾ ഉദ്യോഗസ്ഥർ പിടിച്ചുവാങ്ങി. സഹായികളുടെ പേരുവിവരങ്ങൾ ആവശ്യപ്പെട്ടു. രാത്രിയിൽ ബന്തവസിൽ സൂക്ഷിക്കുകയും പിറ്റേന്ന് ഡമാസ്കസിലേക്ക് വിമാനമാർഗം കൊണ്ടുപോകുകയും ചെയ്തു.
എല്ലാം ഒരു തെറ്റിദ്ധാരണയാണെന്നും ഉടൻ പുറത്തുകടക്കാമെന്നുമുള്ള പ്രതീക്ഷ അസ്ഥാനത്താവുകയായിരുന്നു. അവരെ സിറിയൻ സൈനിക ഇന്റലിജൻസിന്റെ ‘പാലസ്റ്റൈൻ ഡിപ്പാർട്ട്മെന്റ്’ എന്നറിയപ്പെടുന്ന ഒരു കെട്ടിടത്തിലാക്കി (ഡിവിഷൻ 235).
അതിനിഷ്ഠുരമായ മർദനമുറകളാണു ഡിവിഷൻ 235ന്റെ പ്രത്യേകത. അവിടെനിന്നു പുറത്തു വന്നിട്ടുള്ളവരുടെയും മാർട്ടിന്റെയും വിവരണങ്ങൾ തമ്മിൽ ഏറെ പൊരുത്തമുണ്ട്. ഏകാന്തതടവിലാക്കിയ മാർട്ടിന് അയൽമുറികളിൽനിന്നുയരുന്ന ഭേദ്യംചെയ്യലും ദീനവിലാപങ്ങളും കേൾക്കാമായിരുന്നു. കേബിളുകളും പൈപ്പുകളും കൊണ്ടുള്ള മർദനം മണിക്കൂറുകളോളം നീണ്ടുനില്‍ക്കും. സ്റ്റൂളിലിരുത്തി പിന്നോട്ടു ചായിക്കുകയാണു മറ്റൊരു ക്രൂരവിനോദം. നട്ടെല്ലു പൊട്ടുന്നതുപോലെയുള്ള വേദനയാണതിന്. ചോദ്യം ചെയ്യലിനിടയിൽ ശുചീകരണ തൊഴിലാളികൾ വന്നു രക്തം തുടച്ചു മാറ്റും.
“മനുഷ്യനെ മനുഷ്യനായോ വിലയുള്ള എന്തെങ്കിലുമായോ അവർ കാണുന്നില്ല. മനുഷ്യരെ തകർക്കുകയാണ് അവരുടെ ലക്ഷ്യം”- മാർട്ടിൻ പറയുന്നു. അടുത്ത മുറിയിൽ ഒരു അമ്മയെയും അവരുടെ മക്കളെയുമാണു ബന്ധിച്ചിരുന്നത്. ഒരു ദിവസം മക്കളെ അമ്മയിൽനിന്നകറ്റി, അവരെ പോലീസുകാർ മാനഭംഗപ്പെടുത്തുന്നത് മാർട്ടിൻ മനസിലാക്കി. ഇവിടെനിന്ന് ജീവനോടെ പുറത്തുപോകാനാകില്ലെന്ന് മാർട്ടിൻ കണക്കുകൂട്ടി.
മാർട്ടിനെയും ചോദ്യംചെയ്യലിനു വിധേയമാക്കി. മർദനവും അനുഭവിച്ചു. പക്ഷേ അതിന്റെ വിശദാംശങ്ങൾ പറയാൻ മാർട്ടിൻ താത്പര്യപ്പെടുന്നില്ല; തന്റെ കുടുംബാംഗങ്ങളെ ഓർത്ത്. പുറത്തുവന്നു കഴിഞ്ഞ ഉടൻ നടത്തിയ വൈദ്യപരിശോധന ഈ മർദനമൊക്കെ ശരിവയ്ക്കുന്നതാണ്. എന്നാൽ, ആ റിപ്പോർട്ട് പുറത്തുവരരുതെന്നാണു മാർട്ടിന്റെ ആഗ്രഹം.
കുറച്ചുദിവസങ്ങൾക്കുശേഷം മാർട്ടിനെ നിലവറയിലുള്ള ഒരു വൃത്തികെട്ട മുറിയിൽ ഏകാന്തതടവിലാക്കി. നിറയെ പാറ്റകളാണ് അതിൽ. ഭക്ഷണത്തിനും വെള്ളത്തിനുമായി ഒാരോ പാത്രം, മലമൂത്ര വിസർജനത്തിനായി മറ്റൊന്നും. ദിവസേന രണ്ടുതവണ ഭക്ഷണം കിട്ടും. രണ്ടുതവണ ടോയ്ലെറ്റിൽ പാത്രങ്ങളുമായി പോകാനും അനുവദിക്കും. അവിടെവച്ച് രണ്ടുതവണ ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും കാവൽക്കാരുടെ കണ്ണിൽ പെട്ടതുകൊണ്ട് കാര്യം നടന്നില്ല. “ഇവിടെവച്ച് ജീവിതത്തിന്റെ മേലുള്ള സകല നിയന്ത്രണവും നഷ്ടപ്പെടും. മരിക്കാൻ പോലും സാധ്യമല്ലാത്ത ഒരിടം’’- മാർട്ടിൻ പറയുന്നു. വയറിളക്കവും തലയിൽ കയറിക്കൂടിയ പേനുകളും ഒക്കെകൂടി സമനില തെറ്റിയെന്നു മാർട്ടിനു തോന്നി. തടവറയിൽ കിടന്ന് ഉച്ചത്തിൽ നിലവിളിക്കാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ.
തടവുകാർ തമ്മിൽ ഒരു ബന്ധവും പാടില്ലെന്നാണു വയ്പ്. ചിലപ്പോൾ ടോയ്ലെറ്റിലേക്കു പോകുന്പോൾ ആളുകൾ മൃദുവായി ചിരിക്കും. മനുഷ്യത്വം തികച്ചും തുടച്ചുമാറ്റാൻ ആ മർദകർക്കു കഴിഞ്ഞിരുന്നില്ല എന്നതിന്റെ അടയാളം. അടുത്ത മുറിയിൽനിന്ന് ഒരിക്കൽ ചോദ്യംചെയ്യലിന്റെ ശബ്ദം മാർട്ടിൻ കേട്ടു. പക്ഷേ അയാൾ തന്നെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ല. പിറ്റേന്ന് അയാളുടെ മൃതദേഹം ഒരു ചാക്കിലാക്കി കൊണ്ടുപോകുന്നതു കണ്ടു.
ഏതാനും ആഴ്ചകൾക്കകം മാർട്ടിനോടുള്ള പെരുമാറ്റത്തിൽ മാറ്റം വന്നു. ഭക്ഷണം മെച്ചപ്പെട്ടു. മരുന്നു നൽകി. മരിച്ചെന്നു കരുതിയ സുഹൃത്തിനെ കണ്ടു. അനധികൃതമായാണു തങ്ങൾ സിറിയയിൽ പ്രവേശിച്ചതെന്നും ജയിലിൽവച്ചു മാന്യമായ പെരുമാറ്റമാണുണ്ടായതെന്നും മറ്റും ഏറ്റുപറയുന്ന ഒരു പ്രൊപ്പഗാന്ത വീഡിയോയിൽ ‘അഭിനയി’ക്കേണ്ടതായും വന്നു. ജർമനിക്ക് 2012 മുതൽ സിറിയയുമായി നയതന്ത്രബന്ധം ഇല്ല. ചെക്ക് എംബസിയുടെ ഇടപെടൽ വഴി 2018 ഓഗസ്റ്റ് എട്ടിന് മാർട്ടിനും സുഹൃത്തും ജയിൽ മോചിതരായി. രാഷ്ട്രീയമോ സാന്പത്തികമോ ആയ പ്രത്യുപകാരം ചെയ്യേണ്ടിവന്നോ എന്ന കാര്യം അവ്യക്തമാണ്.
രണ്ടു വർഷങ്ങൾക്കുശേഷം തന്റെ ഭീകരാനുഭവങ്ങളിൽനിന്നു കഷ്ടിച്ചു മുക്തനായപ്പോൾ, കഴിഞ്ഞദിവസം മാർട്ടിൻ ആദ്യമായി ജർമൻ ടെലിവിഷനും ഒരു ദിനപത്രത്തിനും ഇന്റർവ്യു നൽകി. തന്റെ പീഡകർക്കെതിരെ മാർട്ടിൻ ജർമനിയിലെ കോബ്ലെൻസ് നഗരത്തിലെ ഹൈക്കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തിരിക്കുകയുമാണ്. മർദനത്തിനും മനുഷ്യത്വത്തിനു വിരുദ്ധമായ അതിക്രമത്തിനുമെതിരെയാണു കേസ്. യൂറോപ്യൻ സെന്റർ ഫോർ കോൺസ്റ്റിറ്റ്യൂഷണൽ ആൻഡ് ഹ്യൂമൻ റൈറ്റ്സ് എന്ന സംഘടനയാണ് മാർട്ടിനെ ഇക്കാര്യത്തിൽ സഹായിക്കുന്നത്. സിറിയക്കാരായ പീഡിതരുടെ കേസ് നടത്തുന്ന ഈ സംഘടന അന്തർദേശീയ ഇടപെടൽകൊണ്ടേ സിറിയയിലെ മനുഷ്യാവകാശ ധ്വംസനങ്ങൾ അവസാനിക്കൂ എന്നു കരുതുന്നു.
തന്റെ ദുരനുഭവങ്ങളുടെ ഓർമകൾ തന്നെ ഇപ്പോഴും വേട്ടയാടുന്നതായി മാർട്ടിൻ പറയുന്നു. ആരംഭിച്ച ജോലികളോ പഠന പരിപാടികളോ പൂർത്തിയാക്കാൻ അദ്ദേഹത്തിനു കഴിയുന്നില്ല. സന്നദ്ധസംഘടനകളുടെ സുരക്ഷാ ഉപദേശകനായി പ്രവർത്തിക്കാനാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആഗ്രഹം. അനേകം നിഷ്കളങ്കരെ തടവറയിൽ ഉപേക്ഷിച്ചിട്ട് താൻ രക്ഷപ്പെട്ടതിൽ അദ്ദേഹത്തിനു കുറ്റബോധം തോന്നുന്നുണ്ട്. എത്രയോ തടവുകാർ അതേ തുറുങ്കിൽ ഇപ്പോഴും കിടക്കുന്നു. അവരുടെ ബന്ധുക്കൾക്ക് അവരെക്കുറിച്ച് യാതൊരു അറിവുമില്ല. തികച്ചും മനുഷ്യത്വഹീനമായ ചുറ്റുപാടിൽ ഉറങ്ങാനോ ശ്വസിക്കാനോ സൗകര്യമില്ലാതെ, എലികൾ കടിച്ചു വലിക്കുന്ന മൃതശരീരങ്ങൾക്കൊപ്പം.
ഏകാധിപതികളുടെ അധികാരം നിലനിർത്തുന്നതിനുവേണ്ടി ഇനിയുമെത്ര നിരപരാധികൾ മർദനമേല്ക്കണം, മരിച്ചുവീഴണം! എത്ര നിരപരാധരുടെ കണ്ണീർ വീഴണം!
ഡോ. ജോർജുകുട്ടി ഫിലിപ്പ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
മലപ്പുറം മക്കരപറമ്പിൽ വന്‍ അഗ്നിബാധ; ഫർണിച്ചർ കട കത്തിനശിച്ചു
കണ്ണൂരില്‍ ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം
പന്തീരാങ്കാവ് കേസ്; പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് പോലീസുകാരന്
ഹരിയാനയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; പത്ത് പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം
Latest News
മലപ്പുറം മക്കരപറമ്പിൽ വന്‍ അഗ്നിബാധ; ഫർണിച്ചർ കട കത്തിനശിച്ചു
കണ്ണൂരില്‍ ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം
പന്തീരാങ്കാവ് കേസ്; പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് പോലീസുകാരന്
ഹരിയാനയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; പത്ത് പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top