Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഇമ്രാനു വെല്ലുവിളി ഉയർത്തി മറിയം
Monday, November 23, 2020 11:52 PM IST
മറിയം പ്രസംഗിക്കുന്നതു കേൾക്കാൻ പാക്കിസ്ഥാനിലെ തെരുവുകളിലേക്ക് ജനം ഇടിച്ചിറങ്ങുകയാണ്. അത്ര ആവേശകരവും ചിലപ്പോഴൊക്കെ രസകരവുമാണ് തീ പാറുന്ന വാക്കുകൾ. അടുത്തയിടെ ചില കുളിമുറിക്കഥകൾകൂടി പറഞ്ഞതോടെ ആളുകളുടെ എണ്ണം കൂടിയിട്ടുണ്ട്.
“രണ്ടു പ്രാവശ്യം ജയിലിൽ കിടന്നതാണു ഞാൻ. പാക്കിസ്ഥാനിലെ ജയിലുകളിൽ സ്ത്രീകളോടു പെരുമാറുന്നത് എങ്ങനെയാണെന്നു ഞാൻ തുറന്നു പറഞ്ഞാൽ പിന്നെ ഈ സർക്കാരിനു തലയിൽ മുണ്ടിട്ടു നടക്കേണ്ടിവരും. ജയിലിലെ സെല്ലിലും എന്തിന്, കുളിമുറിയിൽ പോലും കാമറ വച്ചിരിക്കുകയായിരുന്നു.’’ രണ്ടുതവണ ജയിലിൽ കിടക്കേണ്ടിവന്ന മറിയം നവാസ് ഷരീഫിന്റെ വാക്കുകൾക്ക് ഈയിടെ മൂർച്ച കൂടിയിട്ടുണ്ട്. ജയിലിലെ ദുരനുഭവങ്ങൾ മാത്രമല്ല രോഷത്തിനു കാരണം. പട്ടാഭിഷേകത്തിനുള്ള കോപ്പുകൂട്ടലുമാണ്.
എന്തായാലും രണ്ടും കൽപ്പിച്ചാണ് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും പാക്കിസ്ഥാൻ മുസ്ലിം ലീഗ് (നവാസ്) വൈസ് പ്രസിഡന്റുമായ മറിയം നവാസ് ഷരീഫ്. പൊതുവേദികൾ ഇല്ലെങ്കിൽ സാമൂഹ മാധ്യമങ്ങളിലൂടെ തീയിടും. മറിയത്തിന്റെ പ്രസ്താവനകളും പ്രതികരണങ്ങളുമൊക്കെ വായിക്കാൻ ട്വിറ്ററിലേക്കു കണ്ണുംനട്ടിരിക്കുകയാണ് പാക്കിസ്ഥാൻ.
കഴിഞ്ഞദിവസം പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മറിയം വിളിച്ചതു യൂസ്ലെസ് എന്നാണ്. നാട്ടിൽ നടക്കുന്നതൊന്നും ഇമ്രാൻഖാൻ അറിയുന്നില്ലത്രെ. പട്ടാളത്തിന്റെയും മതമൗലികവാദികളുടെയുമൊക്കെ പിന്തുണയോടെ അധികാരത്തിലെത്തിയ ഇമ്രാൻ ഖാനെ പാഴെന്നൊക്കെ വിളിക്കണമെങ്കിൽ 2023ലേക്കു തന്നെയാണു മറിയത്തിന്റെ കണ്ണെന്നു പറയേണ്ടിവരും. അടുത്ത തെരഞ്ഞെടുപ്പ് അപ്പോഴാണല്ലോ.
സുന്ദരിയാണു പക്ഷേ
എന്തായാലും മറിയത്തെ അവഗണിച്ചു വിടാൻ പറ്റാത്ത സ്ഥിതിയിലാണ് പ്രധാനമന്ത്രി. സ്ത്രീയെന്ന പരിഗണനയിലാണ് പട്ടാളത്തെ അധിക്ഷേപിച്ച മറിയത്തെ വെറുതെ വിട്ടതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
തൊട്ടുപിന്നാലെ മന്ത്രി അലി അമീൻ പറഞ്ഞത്, മറിയം സുന്ദരിയൊക്കെയാണ് പക്ഷേ, ജനങ്ങളുടെ നികുതിപ്പണംകൊണ്ട് സൗന്ദര്യം വർധിപ്പിച്ച് വേഷംകെട്ടുകയാണെന്നാണ്. മറിയം സൗന്ദര്യം വർധിപ്പിക്കാൻ സർജറികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ പണം എടുത്ത് ഇങ്ങനെ സർജറികൾ നടത്തി സൗന്ദര്യം വർധിപ്പിക്കാനാണെങ്കിൽ ഈ ആൾക്കൂട്ടത്തിൽനിന്ന് ആരെയും വിളിച്ച് ഹോളിവുഡ് താരങ്ങളായ ബ്രാഡ് പിറ്റിനെയും ടോം ക്രുയിസിനെയുംപോലെയാക്കാൻ എനിക്കും കഴിയും. മന്ത്രിയുടെ പൊതുവേദിയിലെ അധിക്ഷേപവും വിവാദമായിട്ടുണ്ട്. അഴിമതിക്കേസിൽ മറിയവും പിതാവ് നവാസ് ഷെറീഫും ഉൾപ്പെട്ടിട്ടുള്ളതിനാൽ ജനങ്ങളുടെ നികുതിപ്പണത്തെക്കുറിച്ച് മന്ത്രി ഓർമിപ്പിക്കുകയാണ്.
വനിതകൾ ഇസ്ലാമബാദിനെ ഇളക്കിമറിക്കുന്നത് ആദ്യമല്ല. പണ്ട് ബേനസീർ ഭൂട്ടോ കളത്തിലിറങ്ങിയപ്പോഴും ജനങ്ങൾ രണ്ടുംകല്പിച്ച് പിന്നാലെയുണ്ടായിരുന്നു. എൺപതുകളിലായിരുന്നു ആ വിപ്ലവം. അതിനു സമാനമാണ് കാര്യങ്ങൾ. സുൾഫിക്കർ അലി ഭൂട്ടോയുടെ മകൾ ബേനസീർ ഉയർന്നുവന്നതുപോലെ നവാസ് ഷരീഫിന്റെ മകൾ മറിയവും പാർട്ടിയിലും രാജ്യത്തും ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു. പാകിസ്ഥാൻ മുസ്ലിം ലീഗ് (നവാസ്) പ്രസിഡന്റ് മുഹമ്മദ് ഷഹബാസ് ഷരീഫ് ആണെങ്കിലും വൈസ് പ്രസിഡന്റ് മറിയം അടുത്ത തെരഞ്ഞെടുപ്പാകുന്പോഴേക്കും അധികാരത്തിലെത്തുമെന്നാണ് അണികളുടെ ആഗ്രഹവും രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടലുകളും.
പാക്കിസ്ഥാനിലെ മാത്രമല്ല, വിദേശ മാധ്യമങ്ങളും മറിയത്തിന്റെ രാഷ്ട്രീയ നീക്കങ്ങളെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. പട്ടാളത്തെയും വിമർശിച്ചുകൊണ്ടാണ് മറിയത്തിന്റെ വരവ്. അതേസമയം, ഇമ്രാൻ ഖാൻ അധികാരത്തിൽനിന്ന് ഒഴിയുകയാണെങ്കിൽ സൈന്യവുമായി ഭരണഘടനയുടെ പരിധിയിൽനിന്നുകൊണ്ടുള്ള ചർച്ചകൾക്ക് തയാറാണെന്നാണ് മറിയം പറയുന്നത്. പട്ടാളം ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾക്കൊന്നും എതിരല്ല പക്ഷേ, രഹസ്യ ഇടപാടുകൾക്കൊന്നുമില്ല. ജനാധിപത്യത്തിന്റെ തട്ടകത്തിൽ നിന്നുള്ള ചർച്ചകൾ മാത്രം. സൈന്യത്തെയും മതമൗലികവാദികളെയുമൊന്നും വെറുപ്പിക്കാനും മറിയം തയാറല്ല. രാഷ്ട്രീയക്കാരിയുടെ തന്ത്രങ്ങൾ വശമാക്കിത്തുടങ്ങിയെന്നു ചുരുക്കം.
തുടക്കം സാമൂഹിക സേവനത്തിലൂടെ
1973-ൽ ജനിച്ച മറിയത്തിന്റെ വിദ്യാഭ്യാസം ലാഹോറിലെ ജീസസ് ആൻഡ് മേരി കോൺവെന്റ് സ്കൂൾ, കിംഗ് എഡ്വേർഡ് മെഡിക്കൽ കോളജ് തുടങ്ങിയ സ്ഥാപനങ്ങളിലായിരുന്നു. അവിടെയും വിവാദമായി. ഡോക്ടറാകാനായിരുന്നു ആഗ്രഹമെങ്കിലും കോളജിൽ പ്രവേശിച്ചത് അനധികൃത ഇടപെടലിലൂടെയാണ് എന്ന ആരോപണത്തെ തുടർന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയില്ല.
സമൂഹത്തിലേക്ക് ഇറങ്ങിയത് പൈതൃകമായി കുടുംബം ചെയ്തുകൊണ്ടിരുന്ന ചില കാരുണ്യ പ്രവർത്തനങ്ങളിലൂടെയാണ്. 19-ാമത്തെ വയസിൽ സഫ്ദർ അവാനെ വിവാഹം കഴിച്ചു. മൂന്നു മക്കളാണുള്ളത്.
2013-ലെ പൊതു തെരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിലിറങ്ങി. വിവാദങ്ങളും ഒപ്പമിറങ്ങി. പ്രധാനമന്ത്രിയുടെ യുവജനപദ്ധതിയുടെ അധ്യക്ഷയായിട്ടായിരുന്നു തുടക്കം. നിയമനം നേരായ വഴിയിലൂടെയല്ല എന്നാരോപിച്ച് അതും കേസായി. തുടർന്ന് ആ സ്ഥാനം രാജിവച്ചു.
സാന്പത്തിക ക്രമക്കേടിനെത്തുടർന്ന് അവൻഫീൽഡ് റഫറൻസ് കേസിൽ 2018ൽ കോടതി ഏഴു കൊല്ലം തടവുശിക്ഷ വിധിച്ചു. പക്ഷേ, 2019ൽ വെറുതെ വിട്ടു. പിതാവിനു 10 കൊല്ലവും മകൾക്കും ഭർത്താവിനും ഏഴുകൊല്ലം വീതവുമായിരുന്നു ശിക്ഷ.
പനാമ അഴിമതിക്കേസിൽ സുപ്രീം കോടതി അയോഗ്യനാക്കിയതിനെത്തുടർന്നാണ് നവാസ് ഷരീഫ് രാജിവച്ചത്. ചൗധരി ഷുഗർ മിൽ അഴിമതിക്കേസിൽ കഴിഞ്ഞ വർഷം അറസ്റ്റിലായി. ഷുഗർ മില്ലിന്റെ ഷെയറുകൾ അനധികൃതമായി സ്വന്തം പേരിലാക്കി എന്നതായിരുന്നു കേസ്.
ഈ കേസിൽ ജയിലിൽ കിടന്നപ്പോൾ അതിക്രമങ്ങൾക്ക് ഇരയായെന്നാണ് മറിയം അഭിമുഖത്തിൽ പറഞ്ഞത്. മുറിയിലേക്ക് അതിക്രമിച്ചു കയറി പിതാവ് നവാസ് ഷെറീഫിന്റെ മുന്നിൽവച്ച് അറസ്റ്റ് ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തെങ്കിൽ പാക്കിസ്ഥാനിൽ ഒരു സ്ത്രീയും സുരക്ഷിതയല്ലെന്നും മറിയം പ്രസംഗിക്കുന്നു. ജനങ്ങൾ കൈയടിക്കുന്നു.
തനിക്ക് ദുരനുഭവമുണ്ടായപ്പോൾ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് മറിയം ഏറെ വാചാലയാണെങ്കിലും പാക്കിസ്ഥാനിലെ ന്യൂനപക്ഷ സ്ത്രീകളുടെ സ്ഥിതിയെക്കുറിച്ച് മറിയത്തിനും ആശങ്കയില്ല. ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട പ്രായപൂർത്തിയായ പെൺകുട്ടികളെ പട്ടാപ്പകൽ പരസ്യമായി തട്ടിക്കൊണ്ടുപോകുകയും വിവാഹം കഴിച്ചെന്നു കള്ളരേഖകൾ തയാറാക്കുകയും ചെയ്യുന്നതൊന്നും ഈ നേതാവിനെയും അലോസരപ്പെടുത്തുന്നില്ല. കോടതിയിൽപ്പോലും ന്യൂനപക്ഷവനിതകൾക്കു രക്ഷയില്ലെന്നു തെളിയിക്കുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സ്ത്രീസുരക്ഷയെക്കുറിച്ചുള്ള മറിയത്തിന്റെ വേവലാതികണ്ട് ന്യൂനപക്ഷമതവിഭാഗത്തിലെ വനിതകൾ പ്രതീക്ഷയൊന്നും വച്ചുപുലർത്തുന്നില്ല. അവർക്ക് ഇമ്രാൻഖാനും മറിയവും തമ്മിൽ വ്യത്യാസമൊന്നുമില്ല. അഴിമതിക്കേസുകളിൽനിന്നു രക്ഷപ്പെടാനും അധികാരത്തിന്റെ സിംഹാസനമൊരുക്കാനുമുള്ള റാലികളാണ് പഞ്ചാബിലും മറ്റിടങ്ങളിലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ചെറുതും വലുതുമായ 11 പ്രതിപക്ഷ പാർട്ടികളെ ചേർത്തുകൊണ്ടാണ് മറിയത്തിന്റെ തേരോട്ടം. പിതാവ് നവാസ് ഷരീഫിന്റെ ആരോഗ്യസ്ഥിതി അത്ര മെച്ചമല്ല. ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് പാർട്ടിയുടെ സ്ഥിതി ആശാവഹമല്ല. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ വളർച്ച കഴിഞ്ഞ തെരഞ്ഞെടുപ്പു മുതൽ താഴോട്ടാണ്. ഇനി നേതാവ് താനാണെന്ന് ജനത്തെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു മറിയം. പ്രധാന പ്രതിപക്ഷപാർട്ടികളും അത് അംഗീകരിച്ച മട്ടാണ്. ഇനി പോരാട്ടം ഇമ്രാൻഖാനുമായി നേർക്കുനേരാകും. ക്രിക്കറ്റ് കണ്ട് കൈയടിച്ചവരൊന്നും ഇപ്പോൾ ഇമ്രാന്റെ ഒപ്പമല്ല. അവരൊക്കെ മറിയത്തിന്റെ പകിട്ടിനുചുറ്റും വട്ടമിടുകയാണ്.
വാർത്തയ്ക്കുപിന്നിൽ / ജോസ് ആൻഡ്രൂസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
സഹോദരങ്ങൾ മുങ്ങിമരിച്ചു
അഡ്രിയാൻ ലൂണയുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് നീട്ടി
നടുറോഡിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്തു
മേയര്‍ - കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം: ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം
Latest News
സഹോദരങ്ങൾ മുങ്ങിമരിച്ചു
അഡ്രിയാൻ ലൂണയുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് നീട്ടി
നടുറോഡിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്തു
മേയര്‍ - കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം: ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top