Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ആശങ്കയുണർത്തി കേരളത്തിന്റെ പൊതുകടം
Monday, November 23, 2020 11:56 PM IST
ആളോഹരി പൊതുകടത്തിൽ പഞ്ചാബിനു തൊട്ടുപിന്നിൽ രണ്ടാമതാണ് കേരളം. 2017-18-ലെ അന്തിമ കണക്കുകൾപ്രകാരം പഞ്ചാബിന്റെ ആളോഹരി കടം 65,895 രൂപയാണ്. കേരളത്തിന്റേത് 61,958 രൂപയും. 2001 മാർച്ച് അവസാനം 26,259 കോടി രൂപയായിരുന്ന പൊതുകടം 2021 മാർച്ച് ആകുന്പോഴേക്കും 2,96,339 കോടി രൂപയാകുമെന്നാണ് ബജറ്റ് എസ്റ്റിമേറ്റ്. അന്തിമ കണക്കുകൾ വരുന്പോൾ അത് 3,25,000 കോടിക്കുമേൽ ആയിക്കൂടെന്നില്ല.
സംസ്ഥാനം ഒരു കടക്കെണിയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു എന്ന ആശങ്ക പൊതുസമൂഹത്തിൽ ശക്തിപ്പെടുന്നുണ്ട്. അതേസമയം, പഴയ തറവാട്ടുകാരണവന്മാരെപ്പോലെ “കടമുണ്ടെങ്കിൽ ധനവുമുണ്ട്” എന്ന വാദമുയർത്തി ഈ ആശങ്കയ്ക്ക് അടിസ്ഥാനമില്ല എന്ന് വാദിക്കുന്നവരുമുണ്ട്. വർധിച്ചുവരുന്ന കടത്തിന്റെ അടിസ്ഥാന കാരണങ്ങളും അതിന്റെ സുസ്ഥിരതയും പരിശോധിക്കപ്പെടേണ്ടതാണ്.
ധനശാസ്ത്രയുക്തി
വ്യക്തികളെപ്പോലെ സർക്കാരുകൾ വരവും ചെലവും കൂട്ടിമുട്ടിച്ചു കൊണ്ടുപോകണം എന്ന യാഥാസ്ഥിതിക കാഴ്ചപ്പാടിൽ നിന്നു ലോകം ഒരുപാട് മുന്നോട്ടുപോയി. സമൂഹത്തിന്റെ വർത്തമാന കാലപ്രശ്നങ്ങൾ മാത്രമല്ല, ഭാവിയിൽ ഉദിക്കാവുന്ന പ്രശ്നങ്ങൾ കൂടി കണക്കിലെടുത്ത് ചെലവുകൾ ചെയ്യേണ്ട ഉത്തരവാദിത്വമാണ് സർക്കാരുകൾക്കുള്ളത്. വരവില്ല എന്നു കരുതി ചെലവ് ചെയ്യാതിരിക്കാൻ ആവാത്ത സ്ഥിതി. ചെലവിനനുസരിച്ച് വരുമാനമുണ്ടാക്കാൻ ശ്രമിക്കുക, സാധിക്കുന്നില്ലെങ്കിൽ കടം കൊള്ളുക എന്നതാണ് ലോകത്തെവിടെയുമുള്ള സർക്കാരുകൾ അനുവർത്തിച്ചു വരുന്ന രീതി. പക്ഷേ ലക്കും ലഗാനുമില്ലാതെ കടമെടുക്കുന്നതിൽ നിന്ന് സർക്കാരുകളെ തടയുന്ന ധന ഉത്തരവാദിത്വനിയമങ്ങൾ ലോകത്തെ മിക്കവാറും രാജ്യങ്ങളിൽ ഉണ്ട്.
കടം എടുക്കുന്നതുപോലെ തന്നെ പ്രധാനമാണ് എടുത്ത കടം എങ്ങനെ വിനിയോഗിക്കുന്നു എന്നത്. ശന്പളം, പെൻഷൻ, പലിശ തുടങ്ങിയ നിത്യനിദാന ചെലവുകൾ കടമെടുത്തു നടത്തിക്കൂടാ എന്ന കാര്യത്തിൽ പൊതുവേ അഭിപ്രായ സമന്വയമുണ്ട്. കടമെടുക്കുന്നത് ഭാവിയിൽ നികുതി-നികുതിയിതര വരുമാനം വർധിപ്പിക്കാൻ സഹായിക്കുന്ന മൂലധന ചെലവുകൾക്ക് ആയിരിക്കണം. അങ്ങനെയായാൽ കടവും പലിശയും പൊതുസമൂഹത്തിനുമേൽ ഒരു ബാധ്യത ആവുകയില്ലല്ലോ.
വിത്തെടുത്ത് കുത്തൽ
ഓരോ വർഷവും എടുത്തു കൂട്ടുന്ന കടം എന്താവശ്യത്തിനാണ് വിനിയോഗിക്കപ്പെട്ടത് എന്നു പരിശോധിച്ചാൽ കേരളത്തിന്റെ കടം ഇത്രവേഗം വർധിച്ചതിന്റെ കാരണം വ്യക്തമാകും.
കഴിഞ്ഞ 20 വർഷത്തിനിടെ എടുത്ത കടത്തിൽ ശരാശരി 33 ശതമാനം മാത്രമേ മൂലധന ആവശ്യങ്ങൾക്കായി വിനിയോഗിച്ചിട്ടുള്ളൂ. 67 ശതമാനം പോയത് നിത്യനിദാന ചെലവുകൾക്കാണ്. നികുതി, നികുതിയിതര വരുമാനം വർധിപ്പിക്കാത്തതിന്റെ ഒരു കാരണം. ഈ വിത്തെടുത്ത് കുത്തൽ ആണ്. ഇതാണ് കൂടുതൽ കടമെടുപ്പിലേക്ക് നയിച്ചത്.
അനിവാര്യതയോ?
നിത്യനിദാന ചെലവുകൾ നടത്താൻ ആവശ്യമായ പൊതുവിഭവങ്ങൾ കേരള സമൂഹത്തിൽ ലഭ്യമല്ലാത്തതുകൊണ്ടാണ് വിത്തെടുത്ത് കുത്തേണ്ടിവന്നത് എന്നു വാദത്തിനുവേണ്ടി വാദിക്കാം. പക്ഷേ, വസ്തുതയെന്താണ്? പൊതു ആവശ്യങ്ങൾക്കായി സംഭാവന ചെയ്യാനുള്ള കേരളീയരുടെ ക്ഷമതയിൽ കഴിഞ്ഞ 60 വർഷത്തിനിടെ വൻകുതിപ്പാണ് ഉണ്ടായത്.
1972-73ൽ ഗാർഹിക ഉപഭോഗത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ എട്ടാം സ്ഥാനത്തായിരുന്നു കേരളം. 1983ൽ മൂന്നാംസ്ഥാനത്തേക്ക് ഉയർന്നു. 1999-2000 മുതൽ ഒന്നാംസ്ഥാനത്ത് തുടരുകയാണ്. ഇതുപക്ഷേ പൊതുവിഭവ സമാഹരണത്തിൽ പ്രതിഫലിച്ചില്ല. 1957-58ൽ ഇന്ത്യൻ സംസ്ഥാനങ്ങൾ സമാഹരിച്ച പൊതുവിഭവങ്ങളിൽ കേരളത്തിന്റെ ഓഹരി 3.97 ശതമാനം ആയിരുന്നു. 2018-19 ആകുന്പോൾ ഇത് 4.38 ശതമാനം ആയി മാത്രമേ വർധിച്ചുള്ളൂ.
പൊതുവിഭവ സമാഹരണത്തിൽ കഴിഞ്ഞ 63 വർഷത്തിനിടെ ഉണ്ടായ വൻ പരാജയമാണ് കേരളത്തിന്റെ കടഭാരത്തിന്റെ മൂല കാരണം. നികുതിപിരിവിൽ കേരളം മുന്നിലാണെന്ന് ചില സാന്പത്തിക ശാസ്ത്രജ്ഞരുടെ തെറ്റായ കണ്ടെത്തലും ഈ പരാജയത്തിനു കാരണമായി. ഇതിന്റെ പിന്നിലെ രീതിശാസ്ത്രപരമായ പിശകുകൾ അടുത്ത കാലത്താണ് ഈ ലേഖകൻ പുറത്തുകൊണ്ടുവന്നത്.
ജനപ്രിയതയ്ക്കായി അന്യോന്യം മത്സരിച്ചുവരുന്ന കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന് ഈ തെറ്റായ കണ്ടെത്തൽ പാൽപ്പായസം പോലെ പഥ്യമായി. നികുതിപിരിവിൽ കേരളം മുന്നിലല്ലേ? പിരിക്കുന്നതുകൊണ്ട് തികയുന്നില്ലെങ്കിൽ പിന്നെ കടമെടുക്കുകയല്ലാതെ മാർഗമെന്തുള്ളൂ? കടമെടുത്ത് നിത്യനിദാന ചെലവുകൾ നടത്തുന്ന ഒരിക്കലും അവസാനിക്കാത്ത ഈ പതിവ് ജനങ്ങൾക്കും രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥവൃന്ദത്തിനും ഒരുപോലെ സൗകര്യപ്രദമായി.
പൊതുവിഭവ സമാഹരണത്തിന് മദ്യത്തെയും ഭാഗ്യക്കുറിയെയും അമിതമായി ആശ്രയിക്കുന്ന പ്രവണതയാണ് മറ്റൊരു ദോഷം. 1970-71ൽ മദ്യവും ഭാഗ്യക്കുറിയും കൂടി സംസ്ഥാനത്തിന്റെ മൊത്തം തനതു വരുമാനത്തിന്റെ 14.77 ശതമാനം മാത്രമേ സംഭാവന ചെയ്തിരുന്നുള്ളൂ. ഇന്നത് 36 ശതമാനത്തിന് മേൽ ആണ്. പാവപ്പെട്ടവരുടെയും പുറന്പോക്കിൽ കിടക്കുന്നവരുടെയും ചുമലുകളിലേക്ക് പൊതുവിഭവ സമാഹരണത്തിന്റെ ഭാരം പടിപടിയായി മാറുകയായിരുന്നു.
കടമെടുപ്പ് ഒഴിവാക്കാനുള്ള മറ്റൊരു മാർഗം ശന്പളവും പെൻഷനും അടക്കമുള്ള പൊതു ചെലവുകൾ കുറയ്ക്കുകയായിരുന്നു. ആളോഹരി ശന്പളച്ചെലവിൽ രണ്ടാംസ്ഥാനത്തും പെൻഷൻ ചെലവിൽ ഒന്നാം സ്ഥാനത്തുമാണ് കേരളം. മൊത്തം വരുമാനത്തിന്റെ 62.98 ശതമാനം ശന്പളത്തിനും പെൻഷനുമായി മാറ്റിവയ്ക്കുന്പോൾ കർണാടകം 23.49 ശതമാനം മാത്രമേ ഇക്കാര്യത്തിനായി മാറ്റിവയ്ക്കുന്നുള്ളൂ. സർവീസ് സംഘടനകളുടെ തടവറയിൽ കഴിയുന്ന കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന് ഇതുപക്ഷേ അചിന്ത്യമാണ്.
പതിയിരിക്കുന്ന അപകടം
പൊതുവിഭവ സമാഹരണത്തിനും ചെലവുചുരുക്കലിനും പകരം കടം വാങ്ങി നിത്യനിദാന ചെലവുകൾ നടത്തുന്ന പതിവ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് കേരളസമൂഹത്തിൽ സൃഷ്ടിച്ചിട്ടുള്ളത്. കുറഞ്ഞ നികുതിഭാരവുമായി തഴക്കംവന്നുപോയ ഒരു സമൂഹമായി കേരളം മാറി. നികുതിനിരക്കുകൾ വർധിപ്പിക്കുന്നതും പുതിയ നികുതികൾ ഏർപ്പെടുത്തുന്നതും വ്യാപകമായ എതിർപ്പുകൾ ക്ഷണിച്ചുവരുത്തുന്നതിന്റെ കാരണമിതാണ്.
ശന്പളം, പെൻഷൻ, പലിശ എന്നീ മൂന്ന് ഇനങ്ങൾ ഏറ്റുപോയ ചെലവുകളാണ്. കടം വർധിക്കുന്തോറും പലിശ ചെലവും വർധിക്കും. ഈ മൂന്ന് ഇനങ്ങൾക്കുശേഷം ലഭ്യമാകുന്ന പൊതുവിഭവങ്ങൾ ഓരോ വർഷവും കുറഞ്ഞുവരികയാണ്. ഒരു ജനാധിപത്യ സർക്കാരിന്റെ പരമപ്രധാനമായ കടമകളിൽ ഒന്ന് പുനർവിതരണമാണ്. നികുതിപിരിവിനു പകരം കടമെടുപ്പിനെ ആശ്രയിക്കുന്നതുമൂലം പുനർവിതരണത്തിന് ലഭ്യമാകുന്ന പൊതുവിഭവങ്ങൾ കുറഞ്ഞുവരികയാണ്. ഇതുകൊണ്ടാകാം ഇന്ത്യയിൽ ഏറ്റവും വേഗം അസമത്വം വർധിക്കുന്ന സംസ്ഥാനം കേരളമാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളത്.
ഡോ. ജോസ് സെബാസ്റ്റ്യൻ
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
സോളാര്‍ ഒത്തുതീർപ്പ് വെളിപ്പെടുത്തൽ: പ്രതികരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍
തിരുവഞ്ചൂരാണ് തന്നെ വിളിച്ചത്; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
Latest News
സോളാര്‍ ഒത്തുതീർപ്പ് വെളിപ്പെടുത്തൽ: പ്രതികരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍
തിരുവഞ്ചൂരാണ് തന്നെ വിളിച്ചത്; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top