Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വെല്ലുവിളിച്ച് ഭരണപക്ഷവും പ്രതിപക്ഷവും
Wednesday, January 13, 2021 12:06 AM IST
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് ഭരണം അഴിമതിയുടെ കൂത്തരങ്ങായിരുന്നു എന്നാണു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. അഴിമതിയിൽ മുങ്ങിക്കുളിച്ചത് ഇപ്പോഴത്തെ ഭരണപക്ഷമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കരുതുന്നു. ഏതായാലും നിയമസഭാംഗങ്ങൾക്കെതിരായ വിജിലൻസ് അന്വേഷണത്തേക്കുറിച്ച് നിയമസഭയിൽ ഉയർന്ന ചോദ്യങ്ങൾക്കുള്ള മറുപടി ഭരണ- പ്രതിപക്ഷ പോരിലും വെല്ലുവിളിയിലുമാണ് അവസാനിച്ചത്.
ചോദ്യോത്തരവേളയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പ്രതിപക്ഷാംഗങ്ങൾക്കെതിരായ വിജിലൻസ് അന്വേഷണത്തേക്കുറിച്ച് ഭരണപക്ഷത്തെ ഏതാനും പേർ ഉന്നയിച്ച ചോദ്യത്തിന്റെ ഒൗചിത്യം കെ.സി. ജോസഫ് തുടക്കത്തിലേ ചോദ്യം ചെയ്തു. ഏതായാലും അന്വേഷണങ്ങളുടെ വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നന്നായി വിശദീകരിച്ചു. അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണപക്ഷത്തേപ്പോലെയാണു പ്രതിപക്ഷവുമെന്നു വരുത്തിത്തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് ഭരണം അഴിമതിയുടെ കൂത്തരങ്ങായിരുന്നു എന്നാണു മുഖ്യമന്ത്രി ഇതിനു മറുപടി പറഞ്ഞത്. ഇപ്പോൾ എൽഡിഎഫ് ഭരണത്തിൽ കേരളം അഴിമതിയില്ലാത്ത നാട് എന്ന യശസ് നേടിക്കഴിഞ്ഞു എന്നും മുഖ്യമന്ത്രിക്ക് ഉറപ്പാണ്. എന്ത് അന്വേഷണം നടത്തിയാലും ഒരു ചുക്കും സംഭവിക്കില്ലെന്നു രമേശും പറഞ്ഞു.
ചോദ്യോത്തരവേളയും കഴിഞ്ഞ് ശൂന്യവേളയും പിന്നിട്ടപ്പോൾ പി.ടി. തോമസ് വ്യക്തിപരമായ വിശദീകരണവുമായി വന്നു. പി.ടി. തോമസിനെതിരായ അന്വേഷണത്തേക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ മുഖ്യമന്ത്രിയെയും ആരോപണം ഉന്നയിച്ചവരെയും വെല്ലുവിളിക്കുകയായിരുന്നു പി.ടി. തോമസ്. പിണറായി വിജയനും കൂട്ടരും ഓലപ്പാന്പു കാണിച്ചാൽ വിരളുന്നവനല്ല താൻ എന്നും തോമസ് പറഞ്ഞു.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചർച്ചയിലേക്കു കടന്നതോടെ ഭരണപക്ഷത്തിനു നല്ല ഉശിരായി. തദ്ദേശതെരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആവേശമത്രയും പ്രകടിപ്പിക്കുന്നതായിരുന്നു അവരുടെ പ്രകടനം. മാത്രമല്ല വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തേക്കുറിച്ച് അവർക്കിനി അശേഷം സംശയമില്ല. തുടർഭരണം ഉറപ്പാണത്രേ.
ഭരണപക്ഷത്തു നിന്ന് എസ്. ശർമയാണ് നന്ദിപ്രമേയം അവതരിപ്പിച്ച് ആദ്യം പ്രസംഗിച്ചത്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരായ കോണ്‍ഗ്രസ് പലയിടത്തും ബിജെപിയുമായും എസ്ഡിപിഐയുമായും കൂട്ടുകൂടിയെന്നും ശർമ ആരോപിച്ചു. സർക്കാരിനെതിരേ പ്രതിപക്ഷം ഉയർത്തിക്കൊണ്ടു വന്ന ആരോപണങ്ങൾക്കു ജനം നല്ല മറുപടി നൽകിയെന്നും ശർമ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് കിഫ്ബിക്കെതിരായി രംഗത്തു വന്നവർക്കൊപ്പം കൂടിയ പ്രതിപക്ഷത്തെ ജനം മൂലയ്ക്കിരുത്തിയെന്നു കെ.വി. അബ്ദുൾ ഖാദർ പറഞ്ഞു.
പ്രതിപക്ഷത്തെ വി.ടി. ബൽറാം പ്രസംഗിക്കുന്പോഴേക്കും ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണം ശരിവച്ച ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ സഭയിലും എത്തിയിരുന്നു. അഴിമതിയേക്കുറിച്ച് മുഖ്യമന്ത്രി സഭയിൽ വാചലനായതിന്റെ പിന്നാലെ ലൈഫ് അഴിമതിയിൽ ഹൈക്കോടതി വിധി വന്നിരിക്കുകയാണെന്നു ബൽറാം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പു വിജയം അഴിമതിക്കുള്ള അംഗീകാരമായാണോ കാണുന്നതെന്ന് ബൽറാം ചോദിച്ചു. ഒരു വശത്തു ബിജെപിയെയും മറുവശത്ത് എസ്ഡിപിഐയെയും നിർത്തി അപകടകരമായ വർഗീയ വിഭജനത്തിനാണു സിപിഎം കളിക്കുന്നത്. ഈ വർഗീയ വിഭജനം ശക്തിപ്പെടുത്താനുള്ള നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും ബൽറാം കുറ്റപ്പെടുത്തി.
എല്ലാ വാഗ്ദാനങ്ങളും പാലിച്ചു എന്നു വീന്പിളക്കുന്ന സർക്കാർ, അയ്യായിരം കോടിയുടെ ഇടുക്കി പാക്കേജിനായി ഒരു രൂപയെങ്കിലും ചെലവഴിച്ചോ എന്ന് പി.ജെ. ജോസഫ് ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു ചില നേട്ടങ്ങളുണ്ടായി എന്ന് അംഗീകരിക്കുന്പോഴും കോട്ടയവും തൊടുപുഴയുമൊക്കെ എൽഡിഎഫ് പിടിച്ചു എന്ന പ്രചാരണം അംഗീകരിച്ചു കൊടുക്കാൻ അദ്ദേഹം തയാറായില്ല.
ബിജെപിയെ വളർത്തിയാൽ ഫാസിസം ത്രിപുരയേപ്പോലെ വിഴുങ്ങുമെന്ന മുന്നറിയിപ്പാണ് ഇടതുപക്ഷത്തിന് എൻ. ഷംസുദ്ദീൻ നൽകിയത്. തദ്ദേശതെരഞ്ഞെടുപ്പിൽ രണ്ടു ശതമാനം വോട്ട് വ്യത്യാസമേയുള്ളു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് 25 ലക്ഷം വോട്ട് അധികം നേടിയിരുന്നു എന്ന് ഓർക്കണമെന്നും ഷംസുദ്ദീൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇഡിയും മറ്റ് അന്വേഷണ ഏജൻസികളുമൊക്കെ എവിടെപ്പോയെന്നായിരുന്നു ഐഷ പോറ്റിയുടെ ചോദ്യം.
പ്രളയത്തിൽ വീടു നഷ്ടപ്പെട്ട തന്റെ മണ്ഡലത്തിലെ ഒരാൾക്കെങ്കിലും പിണറായി സർക്കാർ വീടുവച്ചു നൽകിയെന്നു തെളിയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കാമെന്നായിരുന്നു അനിൽ അക്കരയുടെ വെല്ലുവിളി. എന്തു നഷ്ടമുണ്ടായാലും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അനിൽ പറഞ്ഞു. ഉമ്മൻ ചാണ്ടി പകുതി വച്ച് ഉപേക്ഷിച്ച ശബരി റെയിൽ പദ്ധതിയുമായി പിണറായി സർക്കാർ മുന്നോട്ടു പോകുന്നതിൽ സന്തോഷം പ്രകടിപ്പിച്ച പി.സി. ജോർജ്, പക്ഷേ എരുമേലി വിമാനത്താവളത്തേക്കുറിച്ച് നയപ്രഖ്യാപന പ്രസംഗത്തിൽ പരാമർശമില്ലാത്തതിൽ സംശയം പ്രകടിപ്പിച്ചു. ഏതായാലും ഗവർണറുടെ നയപ്രഖ്യാപനത്തിനു നന്ദി പ്രകടിപ്പിക്കുന്ന പ്രമേയത്തെ അനുകൂലിക്കാനോ എതിർക്കാനോ ജോർജ് തയാറായില്ല. അടുത്ത പതിനഞ്ചാം വർഷം ബിജെപിയെ എതിർക്കാൻ യുഡിഎഫിനെ തെരഞ്ഞ് എൽഡിഎഫ് വരുമെന്നൊരു പ്രവചനം കെ.എൻ.എ. ഖാദർ നടത്തി. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന പ്രവചനം താൻ മുപ്പതു വർഷം മുന്‍പു നടത്തിയിരുന്നു എന്നാണ് ഖാദറിന്റെ അവകാശവാദം.
സ്വപ്ന സുന്ദരിമാർ സ്വന്തം ഓഫീസിൽ ആടിത്തിമിർത്തപ്പോൾ അതൊന്നും താൻ അറിഞ്ഞില്ലെന്നാണ് പിണറായി വിജയൻ പറയുന്നതെന്നാണ് പി.ടി. തോമസ് പറയുന്നത്. എങ്കിൽ പിന്നെ എന്തിനാണ് ആ സീറ്റിൽ ഇരിക്കുന്നതെന്നാണു തോമസിന്റെ ചോദ്യം. മുസ്്ലിം ലീഗിന്റെ എംഎൽഎമാർ ജയിലിലും ജയിലിലേക്കുള്ള യാത്രയിലുമാണെന്ന് എം. സ്വരാജ് പറഞ്ഞു. അവർ വെറുക്കപ്പെട്ടവരായി മാറിക്കഴിഞ്ഞു എന്നും സ്വരാജ് പറഞ്ഞു.
പിഎസ്്സി ലിസ്റ്റിൽ നിന്നു നിയമനം നടത്താതെ പിൻവാതിൽ നിയമനവും കണ്‍സൾട്ടൻസി നിയമനവും നടത്തുന്നതു ചൂണ്ടിക്കാട്ടി ഷാഫി പറന്പിൽ ശുന്യവേളയിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ പിൻവാതിൽ നിയമനങ്ങളേക്കുറിച്ച് മുഖ്യമന്ത്രിയും ഈ സർക്കാരിന്റെ കാലത്തെ നിയമനങ്ങളേക്കുറിച്ച് പ്രതിപക്ഷ നേതാവും വിസ്തരിച്ചു പറഞ്ഞപ്പോൾ കേട്ടിരുന്നവർക്ക് കാര്യങ്ങളുടെ കിടപ്പു മനസിലായി. ചലച്ചിത്ര അക്കാദമിയിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനായി ചെയർമാൻ കമൽ നൽകിയ കത്തും രമേശ് പുറത്തു വിട്ടു. അവർ ഇടതുപക്ഷ അനുഭാവികളാണെന്നും അവരെ സ്ഥിരപ്പെടുത്തുന്നത് അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്താൻ സഹായിക്കുമെന്നുമാണ് കമൽ കത്തിൽ എഴുതിയിരിക്കുന്നത്. ഏതായാലും അടിയന്തരപ്രമേയ നോട്ടീസിന്മേലുള്ള ചർച്ച പതിവു പോലെ പ്രതിപക്ഷ വാക്കൗട്ടിൽ കലാശിച്ചു.നന്ദി പ്രമേയത്തിന്മേലുള്ള ചർച്ച ഇന്നും തുടരും.
സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
Latest News
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top