Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
സ്വാശ്രയ മേഖലയെ തകർക്കുന്ന ഓർഡിനൻസ്
Saturday, March 6, 2021 11:57 PM IST
വിദ്യാഭ്യാസ സാക്ഷരതയുടെ രംഗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാംസ്ഥാനത്തു നിൽക്കുന്ന കേരളം ഉന്നത വിദ്യാഭ്യാസ രംഗത്ത് താഴേക്കു പോയത് എന്തുകൊണ്ട്? ഏവരും ചോദിക്കുന്ന ചോദ്യമാണിത്. ഇതിനുത്തരം തേടിപ്പോയാൽ ഉന്നതവിദ്യാഭ്യാസരംഗത്ത് രാഷ്ട്രീയ കക്ഷികളുടെ അമിതമായ ഇടപെടലുകളാണു കാരണം എന്നു കണ്ടെത്താനാകും. ഇതരസംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരാനുള്ള അനുകൂല സാഹചര്യം ഭരണകർത്താക്കളും ഭരണകൂടവും നൽകുന്പോൾ കേരളത്തിലെ സ്വാശ്രയ മേഖലയിൽ വിദ്യാഭ്യാസ വളർച്ചയ്ക്കു തടയിടാൻ ശ്രമിച്ചതാണ് കേരളം ഉന്നതവിദ്യാഭ്യാസരംഗത്ത് പുറകിൽ പോകാനുള്ള കാരണം.
കേരള ചരിത്രം പരിശോധിച്ചാൽ 2002ൽ ആന്റണി സർക്കാർ കൊണ്ടുവന്ന സ്വാശ്രയ വിദ്യാഭ്യാസ ബിൽ കേരളത്തിന്റെ ഉന്നത വിദ്യഭ്യാസരംഗത്തെ കുതിച്ചുചാട്ടമായിരുന്നു. പക്ഷേ, ഒളിഞ്ഞും തെളിഞ്ഞും ആ വളർച്ചയെ മുരടിപ്പിക്കാൻ ഇടത്-വലത് രാഷ്ട്രീയ കക്ഷികൾ മുന്നിട്ടിറങ്ങി. ഇന്ന് ഭാരതത്തിൽ ഏകദേശം 370 പ്രൈവറ്റ് യൂണിവേഴ്സിറ്റികളും 125 ഡീംഡ് യൂണിവേഴ്സിറ്റികളും മറ്റും ഉള്ളപ്പോൾ ഇവയ്ക്കൊന്നിനും അവസരം നൽകാതെ ഏതാനും സ്റ്റേറ്റ് യൂണിവേഴ്സിറ്റികൾ മാത്രമായി കേരള ഉന്നത വിദ്യാഭ്യാസ രംഗം മാറ്റിയിരിക്കുകയാണ്. പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി എന്നത് ഇത്തരുണത്തിൽ നമ്മുടെ കണ്ണു തുറപ്പിക്കണം. ഇത് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടുന്നു.
ഉന്നത വിദ്യാഭ്യാസത്തിനു പലപ്പോഴും കേരളത്തിനു പുറത്തേക്കു പോകേണ്ട അവസ്ഥയാണ്. ഇതിന്റെ പ്രധാനകാരണം മാറി മാറി വരുന്ന സർക്കാരുകളുടെ തെറ്റായ നയങ്ങളാണ്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ വളർച്ചയെ മുരടിപ്പിക്കാൻ കച്ചകെട്ടിയിറങ്ങി വീണ്ടും കേരള സർക്കാർ ഒാർഡിനൻസ് ഇറക്കിയിരിക്കുകയാണ്. ഇലക്ഷൻ പ്രഖ്യാപനം വരുന്നതിനു തൊട്ടുമുൻപ് (ഫെബ്രുവരി 20) കേരളത്തിന്റെ സ്വാശ്രയ കോളജുകളെ പിഴുതെറിയാനുള്ള ഓർഡിനൻസ് പാസാക്കി തനിനിറം കാണിച്ചിരിക്കുകയാണ് സർക്കാർ.
വിദ്യാഭ്യാസ മേഖലയിൽ കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങൾ ഉന്നത പുരോഗതി കൈവരിക്കുന്പോൾ ഇവിടുത്തെ സ്വാശ്രയ മേഖലയെ തകർക്കുന്ന ഓർഡിനൻസിന്റെ ഉദ്ദേശ്യശുദ്ധി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിന്റെ ഫലമായി കലാലയങ്ങളിൽ പഴയപോലെ രാഷ്ട്രീയം കൊടികുത്തി വാഴും. റെഗുലേറ്ററി ബോഡി പറയുന്ന ശന്പളവും കോളജ് നടത്തിപ്പിനുള്ള മറ്റു ചെലവുകളും കൂട്ടി നോക്കുന്പോൾ കുട്ടികൾക്ക് ഉയർന്നഫീസ് കൊടുത്ത് പഠിക്കേണ്ടി വരുന്ന അവസ്ഥ സംജാതമാവുകയാണ്. തത്ഫലമായി നടത്തിക്കൊണ്ടുപോകാൻ കഷ്ടപ്പെടുന്ന കോളജുകൾ പലതും പൂട്ടിപ്പോകുകയും അത് ഇതരസംസ്ഥാന ലോബികളെ വളർത്തുകയും ചെയ്യും. ഓർഡിനൻസിന്റെ വിശദാംശങ്ങളിലേക്കു കടന്നാൽ രണ്ടാവർത്തി ശ്രദ്ധിക്കേണ്ടതും
ചിന്തിക്കേണ്ടതുമായ പത്തു കാര്യങ്ങൾ ചുവടെ ചേർക്കുന്നു.
1. ആരോടും ചർച്ചചെയ്യാതെ, നിയമസഭയിൽ വയ്ക്കാതെ, ധൃതിവച്ച് ഒരു ഓർഡിനൻസ് പാസാക്കുന്നു. അതും ഇലക്ഷൻ പ്രഖ്യാപനം വരുന്നതിനു തൊട്ടുമുൻപ് സ്പെഷൽ ഓർഡിനൻസായി ഇറക്കുന്നു.
2. കേരളത്തിലെ മെഡിക്കൽ രംഗമൊഴിച്ച് ബാക്കി എല്ലാ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപകരുടെയും അനധ്യാപകരുടെയും സേവന വ്യവസ്ഥകളെ ഏകീകരിക്കുന്നു എന്ന ലേബലിൽ എല്ലാം സർക്കാർ മേഖല പോലെയാക്കുന്നു. ഓർഡിനൻസ് നന്പർ 7.4 പ്രകാരം അധ്യാപക-അനധ്യാപകരുടെ കടമകളും കർത്തവ്യങ്ങളും സർവകലാശാല നിശ്ചയിക്കുന്ന പ്രകാരമാണ്. ഇക്കാര്യത്തിൽ സർവകലാശാലയുടെ ഏതൊരു തീരുമാനവും വിദ്യാഭ്യാസ ഏജൻസി നടപ്പിലാക്കണം. ഇതുപ്രകാരം യൂണിവേഴ്സിറ്റിയുടെ തീരുമാനങ്ങൾ (പലതും രാഷ്ട്രീയ പ്രേരിതമാകാം) അനുസരിക്കുക മാത്രമാണ് സ്വാശ്രയ കോളജുകൾ ചെയ്യേണ്ടിവരിക. ഓർഡിനൻസ് നന്പർ 2(ജി) പ്രകാരം റെഗുലേറ്ററി ബോഡിയായ യൂണിവേഴ്സിറ്റിക്ക് സേവന വ്യവസ്ഥകളെ സംബന്ധിച്ച് ഇനിയും നിയമങ്ങൾ ഉണ്ടാക്കാനുള്ള അധികാരം ഒളിഞ്ഞു കിടക്കുന്നു. പിരിച്ചുവിടലിലും സേവനങ്ങളുടെ കാര്യത്തിലും യൂണിവേഴ്സിറ്റിയും രാഷ്ട്രീയപ്രേരിത സിൻഡിക്കറ്റും ആണ് അവസാന വാക്ക്. സ്വാശ്രയ മാനേജ്മെന്റിന്റെ ജോലി ഗവണ്മെന്റ് പറയുന്ന ശന്പളവും സൗകര്യങ്ങളും കണ്ടെത്തുക എന്നതു മാത്രമാകും. അതുമാത്രമല്ല കലാലയങ്ങളിൽ കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തിലുള്ള അധ്യാപക-വിദ്യാർഥി സംഘടനകൾ സജീവമാവുകയും കേരളം 2002നു മുൻപുള്ള അവസ്ഥയിലേക്കു തള്ളിമാറ്റപ്പെടുകയും ചെയ്യും.
3. അധ്യാപക-അനധ്യാപക ശിക്ഷണ നടപടികളുടെ അവസാന വാക്ക് സിൻഡിക്കറ്റാണ്. (ഓർഡിനൻസ് നന്പർ 11). ഇത് ഒരുപാട് കാലവിളംബം വിളിച്ചു വരുത്തും. മാത്രമല്ല രാഷ്ട്രീയ സ്വാധീനങ്ങളുടെ പിന്നാന്പുറങ്ങളിൽ വളർച്ചയ്ക്കു പകരം സ്വാശ്രയ മേഖലയെ നാശത്തിലേക്കു കൊണ്ടുപോകും. അധ്യാപക-അനധ്യാപക രജിസ്ട്രേഷൻ പ്രകിയ (ഓർഡിനൻസ് നന്പർ 7,1) നിർബന്ധിതമാക്കുന്നതിലൂടെ രാഷ്ട്രീയ സംഘടനാ ശക്തീകരണവും ലക്ഷ്യം വയ്ക്കുന്നുണ്ട് എന്നു സംശയിച്ചാൽ കുറ്റം പറയാനാവില്ല.
4. എല്ലാ തീരുമാനങ്ങളുടെയും അവസാന വാക്ക് സിൻഡിക്കറ്റാണ് എന്നത് ഗൂഢമായ രാഷ്ട്രീയ ഏകാധിപത്യത്തിലേക്കു സ്വാശ്രയ മേഖലയെ നയിക്കും. ഓർഡിനൻസ് നന്പർ 2 (ജി) പ്രകാരം റെഗുലേറ്ററി ബോഡി എന്നതിന്റെ നിർവചനത്തിൽ യൂണിവേഴ്സിറ്റിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് യൂണിവേഴ്സിറ്റിക്കും യൂണിവേഴ്സിറ്റി നിയന്ത്രിക്കുന്ന സിൻഡിക്കറ്റിനും ഒരുപാട് അധികാരങ്ങൾ നൽകുന്ന വസ്തുതയാണ്.
5. ശിക്ഷണ നടപടികളുമായി ബന്ധപ്പെട്ട പരാതികൾക്ക് സിൻഡിക്കറ്റ് തീർപ്പു കൽപ്പിക്കുന്നതുവരെ സിവിൽ കോടതിയെ സമീപിച്ച് തീരുമാനിക്കാനാവില്ല എന്ന 11-ാം ഖണ്ഡം ഭരണഘടനാവിരുദ്ധമാണ്. ജനാധിപത്യ വ്യവസ്ഥയിൽ ഇത് പൗരന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. പരാതികളിൽ മനഃപൂർവമായ കാലതാമസം വിളിച്ചുവരുത്തുകയും പലപ്പോഴും നീതി നിഷേധിക്കപ്പെടുകയും ചെയ്യും.
6. നിയമം ബാധകമാകുന്നത് സ്വാശ്രയ കോളജുകൾക്കാണെങ്കിലും എയ്ഡഡ്/ ഗവണ്മെന്റ്
കോളജുകളിലെ സ്വാശ്രയ കോഴ്സുകളെക്കുറിച്ചോ അവയുടെ നടത്തിപ്പിനെക്കുറിച്ചോ പരാമർശമില്ല. സർക്കാർ ഡയറക്ട് പെയ്മെന്റ് എഗ്രിമെന്റിൽ ഉള്ള കോളജുകളെ ഒഴിവാക്കി (ഓർഡിനൻസ് 2 (ഐ) കുട്ടികളും മാനേജ്മെന്റും പണം കൊടുത്തു നടത്തുന്ന കോളജുകളെ മാത്രം ഫോക്കസ് ചെയ്തിറക്കുന്നതിന്റെ നീതിനിഷേധം ശ്രദ്ധിക്കാതിരിക്കരുത്. സ്വാശ്രയമേഖലയെ തളർത്തി എയ്ഡഡ്/ഗവണ്മെന്റ് കോളജുകളിൽ നിലവിലുള സൗകര്യങ്ങൾ ഉപയോഗിച്ച് കൂടുതൽ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കാനുള്ള അജണ്ടയാണിത് എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇവിടെ സ്വാശ്രയ മേഖലയിലെ കോഴ്സുകൾക്ക് തുല്യനീതി നിഷേധിക്കുന്നു.
7. റെഗുലേറ്ററി അഥോറിറ്റി പറയുന്ന ശബളം സ്വാശ്രയ മേഖലയിലും കൊടുക്കേണ്ടി വരുമെന്നതിനാൽ കുട്ടികളുടെ ഫീസ് കുത്തനെ ഉയരുകയും ഇത് 2002 നു മുൻപത്തെ പോലെ ഇതരസംസ്ഥാനങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് ത്വരിതപ്പെടുത്തുകയും ചെയ്യും. ശന്പളത്തിനു പുറമെ വലിയ തുക നികുതിയായും സർവകലാശാലയ്ക്കുള്ള അഫിലിയേഷൻ തുകയായും വൈദ്യുതി തുടങ്ങിയവയുടെ ചാർജായും സ്വാശ്രയ മാനേജ്മെന്റ് അടയ്ക്കേണ്ടി വരുന്നു. കേരളത്തിലെ എൻജിനിയറിംഗ് സ്വാശ്രയ മേഖലയിലെ ഒരു കോളജിന് യൂണിവേഴ്സിറ്റി അഫിലിയേഷൻ ഫീസ് ആയി ഒരു വർഷം 15 ലക്ഷത്തിൽ കൂടുതൽ രൂപ അടയ്ക്കേണ്ടിവരുന്നു.
8. അധ്യാപക-അനധ്യാപക-രക്ഷാകർതൃ-കോളജ് യൂണിയൻ തുടങ്ങിയ സംഘടനാ പ്രവർത്തനങ്ങളെ രാഷ്ട്രീയമായി സജീവമാക്കാനുള്ള വലിയ ആലോചന ഈ ഓർഡിനൻസിൽ ഉണ്ട് . അതിന്റെ നിയമങ്ങളും ചട്ടങ്ങളും വരാൻ ഇരിക്കുന്നു എന്ന ഓർഡിനൻസിലെ പരാമർശം ശ്രദ്ധേയം.
9. പുതിയ നാഷണൽ എഡ്യുക്കേഷൻ പോളിസി വിഭാവനം ചെയ്യുന്ന വളർച്ചയ്ക്ക് ആവശ്യമായ സ്വാതന്ത്ര്യം നൽകുന്നതിനു പകരം സ്വാശ്രയ മേഖലയെ കൂച്ചുവിലങ്ങിട്ട് കൊല്ലാക്കൊല ചെയ്യാൻ മാത്രമെ ഓർഡിനൻസ് ഉപകരിക്കൂ.
10. ശന്പളവും സൗകര്യങ്ങളും ഒരുക്കാൻ വേണ്ടി മാത്രം സ്വാശ്രയ മാനേജ്മെന്റിനെ ഒതുക്കാതെ അതുംകൂടെ ഗവണ്മെന്റ് ഏറ്റെടുത്തു നടത്തുന്നതാണ് അഭികാമ്യം എന്ന് ജനങ്ങൾ പറയേണ്ടി വരുന്ന ഓർഡിനൻസായി ചരിത്രം ഇതിനെ രേഖപ്പെടുത്തും.
ഫാ. റോയ് വടക്കൻ
(തൃശൂർ, ചെറുതുരുത്തി ജ്യോതി എൻജിനിയിറിംഗ് കോളജ് ഡയറക്ടറാണ് ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് തിങ്കളാഴ്ച; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
കനയ്യകുമാറിന് നേരെ ആക്രമണം; കോൺഗ്രസ് പരാതി നല്കി
മർദനം; സ്വാതി മലിവാളിനെതിരെ പരാതിയുമായി ബിഭവ് കുമാര്
എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തമെന്ന് സംശയം; തിരിച്ചിറക്കി
ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ എൻആർസി, സിഎഎ എന്നിവ നീക്കം ചെയ്യുമെന്ന് മമത
Latest News
അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് തിങ്കളാഴ്ച; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
കനയ്യകുമാറിന് നേരെ ആക്രമണം; കോൺഗ്രസ് പരാതി നല്കി
മർദനം; സ്വാതി മലിവാളിനെതിരെ പരാതിയുമായി ബിഭവ് കുമാര്
എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തമെന്ന് സംശയം; തിരിച്ചിറക്കി
ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ എൻആർസി, സിഎഎ എന്നിവ നീക്കം ചെയ്യുമെന്ന് മമത
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top