Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വല്ലാത്ത ഒരു തെരഞ്ഞെടുപ്പ്
Sunday, April 25, 2021 12:16 AM IST
അനന്തപുരി / ദ്വിജൻ
ഇതുപോലൊരു തെരഞ്ഞെടുപ്പു ഭാരതത്തിൽ വേറെ നടന്നിട്ടുണ്ടാവില്ല. അത്ര ആപത് സൂചനകൾ നല്‍കുന്നതായിരുന്നു കേരളം, ബംഗാൾ, തമിഴ്നാട്, ആസാം, പുതുച്ചേരി നിയമസഭകളിലേക്ക് മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ നടക്കുന്ന തെരഞ്ഞെടുപ്പുകൾ. മഹാമാരിക്ക് അഴിഞ്ഞാടാൻ അവസരമുണ്ടാക്കി മരണം വിതയ്ക്കുന്നതിനു നിമിത്തമായതു മാത്രമല്ല, നടത്തിപ്പിലും കള്ളവോട്ടു സാധ്യതകളിലും എല്ലാം ഈ തെരഞ്ഞെടുപ്പ് അനന്യമായി.
ഭാരതചരിത്രത്തിൽ അവിസ്മരണീയമായി. ഭാരതം റിപ്പബ്ലിക്കായശേഷം ആദ്യം നടന്ന 1951ലെ തെരഞ്ഞെടുപ്പോ അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന 1977ലെ തെരഞ്ഞെടുപ്പോ പോലെ ചരിത്രം കുറിക്കുന്ന ഒന്ന്.
224 സീറ്റുകളുള്ള തമിഴ്നാട്ടിലും 140 സീറ്റുള്ള കേരളത്തിലും 30 സീറ്റുള്ള പുതുച്ചേരിയിലും ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പു നടത്തിയ കമ്മീഷൻ ബംഗാൾ നിയമസഭയിലെ 294 സീറ്റുകളിലേക്ക് എട്ടു ഘട്ടമായും ആസാമിലെ 126 സീറ്റുകളിലേക്ക് മൂന്നു ഘട്ടമായും തെരഞ്ഞെടുപ്പ് നടത്തിയതു സന്ദേഹം ഉയർത്തുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി ബംഗാളും ആസാമും പിടിക്കാൻ നടത്തുന്ന നീക്കങ്ങൾക്കു ശക്തി പകരാനാണ് ഈ കളികൾ എന്നു കരുതുന്നവർ ധാരാളമുണ്ട്.
ബംഗാളിലെ തെരഞ്ഞെടുപ്പ് മൂന്നു ഘട്ടമായി നടത്തിയിരുന്നെങ്കിൽ ഇതിൽ കൂടുതൽ അക്രമങ്ങൾ ഉണ്ടാകുമായിരുന്നോ? അവിടത്തെ 294 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് എട്ടു ഘട്ടമാക്കിയതിലൂടെ കോവിഡ് വ്യാപനം എത്രമാത്രം വർധിച്ചുകാണണം.
ജനഹിതമോ?
ജനഹിതം സത്യസന്ധമായി പ്രതിഫലിപ്പിക്കുന്നതാകുമോ തെരഞ്ഞെടുപ്പു ഫലം എന്ന് സംശയം തോന്നത്തക്കവിധത്തിലുള്ള നിരവധി വീഴ്ചകൾ ചൂണ്ടിക്കാണിക്കപ്പെട്ടു. സമാനതകളില്ലാത്ത പരാതികളാണ് കേരളത്തിലും തെരഞ്ഞെടുപ്പിനെക്കുറിച്ച് ഉണ്ടായത്. വോട്ടർപട്ടികയിലെ ഇരട്ടിപ്പായിരുന്നു ആദ്യം ഉയർന്ന വിഷയം. നാലു ലക്ഷത്തിലധികം പേർക്ക് ഒന്നിലധികം വോട്ടുള്ളതായി പ്രതിപക്ഷനേതാവ് ആക്ഷേപിച്ചു. അദ്ദേഹം തെളിവുകളും നിരത്തി. പട്ടികയിൽ പിശകുണ്ടെന്ന് കമ്മീഷനും സമ്മതിച്ചു.
അടുത്തതായിരുന്നു പോസ്റ്റൽ ബാലറ്റ് വിവാദം. പോസ്റ്റൽ ബാലറ്റിലും വലിയ കൃത്രിമം നടന്നു എന്നാണ് ആക്ഷേപം. അച്ചടിച്ചതിന്റെ പകുതി പോലും പോസ്റ്റൽ ബാലറ്റ് ഉപയോഗിക്കേണ്ടി വന്നില്ല എന്നാണ് ആരോപണം. പോസ്റ്റൽ ബാലറ്റ് ശേഖരിക്കുവാൻ ചെന്ന ഉദ്യോഗസ്ഥർക്ക് തിരിമറി നടത്താവുന്നതുപോലെ ആയിരുന്നു ക്രമീകരണം. വോട്ട് ശേഖരിക്കുവാൻ വന്ന ഉദ്യോഗസ്ഥന്റെ തോൾസഞ്ചിയായിരുന്നു ബാലറ്റ് പെട്ടി. അതിലിട്ട വോട്ട് തന്നെയാണ് ഓഫീസിൽ കിട്ടിയതെന്ന് എന്തെങ്കിലും ഉറപ്പുണ്ടാകുമോ? 80 കഴിഞ്ഞ പലർക്കും പോളിംഗ് ബൂത്തിലും വോട്ട് ചെയ്യാമായിരുന്നു. ഇങ്ങനെ പലതരം കൃത്രിമങ്ങൾക്കു സാധ്യതയുമായാണ് തെരഞ്ഞെടുപ്പു കടന്നുപോയത്.
കള്ളവോട്ടുകൾ തടയാൻ തെരഞ്ഞെടുപ്പു കമ്മീഷനും രാഷ്ട്രീയ പാർട്ടികൾക്കും ആത്മാർഥമായ ആഗ്രഹമുണ്ടോ എന്നു സംശയിക്കത്തക്കവിധമാണ് കാര്യങ്ങൾ ക്രമീകരിക്കപ്പെടുന്നത്. ആധാർ കാർഡും വോട്ടുമായി ബന്ധിപ്പിക്കാത്തത് അതുകൊണ്ടല്ലേ എന്ന സംശയമാണ് ഉയരുന്നത്.
തെരഞ്ഞെടുപ്പു കമ്മീഷൻ
തെരഞ്ഞെടുപ്പുകൾ സ്വതന്ത്രമായി നടത്തുവാൻ വിഭാവനം ചെയ്തിട്ടുള്ള ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രവർത്തനങ്ങൾ വല്ലാതെ ആരോപണവിധേയമായി എന്നതുതന്നെയാണ് ഈ തെരഞ്ഞെടുപ്പിന്റെ ഒന്നാമത്തെ ആപത് സൂചന. മുൻ തെരഞ്ഞെടുപ്പു കമ്മീഷണറായിരുന്ന ടി.എൻ. ശേഷന്റെ പത്തിലൊന്ന് കഴിവ് ഇപ്പോഴത്തെ കമ്മീഷനുണ്ടോ എന്ന കൽക്കട്ട ഹൈക്കോടതിയുടെ സന്ദേഹം നാട്ടുകാരുടെ ആകെ ഭീതിയാണ്. കമ്മീഷനുള്ള അധികാരം എന്തേ പ്രയോഗിക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു.
ഭരിക്കുന്ന പാർട്ടിക്കുവേണ്ടി തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനങ്ങൾ എടുക്കുന്നു എന്ന ആക്ഷേപം സാർവത്രികമായി ഉയരുന്നു എന്നത് ഭാരതത്തിലെ തെരഞ്ഞെടുപ്പുകളുടെ ഭാവിയെക്കുറിച്ചുപോലും വലിയ ആശങ്കകളാണ് ഉയർത്തുന്നത്. തെരഞ്ഞെടുപ്പു കമ്മീഷൻ നീതി ചെയ്താൽ പോരാ, നീതിയാണ് ചെയ്യുന്നത് എന്നു ബോധ്യപ്പെടുത്തുകയും വേണം.
കോവിഡ് പ്രോട്ടോകോൾ
കോവിഡ് മഹാമാരിയുടെ മധ്യത്തിൽ നടന്ന തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിലൂടെ ഈ സംസ്ഥാനങ്ങളിൽ മഹാമാരിയുടെ വ്യാപനത്തിനുണ്ടാക്കിയ ഗതി വേഗം അവിസ്മരണീയമായി മാറും. രാഷ്ട്രീയ നേതാക്കളല്ലാത്ത നിരീക്ഷകരെല്ലാം കോവിഡ് പ്രോട്ടോകോളുകൾ ലംഘിച്ചു നടന്ന തെരഞ്ഞെടുപ്പു പ്രചാരണത്തെ വ്യാപനത്തിനുള്ള പ്രധാന കാരണമായി കാണുന്നുണ്ട്.
പ്രോട്ടോകോളിലെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച തെരഞ്ഞെടുപ്പു പ്രചാരണക്കാർ നാട്ടിലാകെ മഹാമാരിയുടെ വ്യാപനത്തിനു വിത്തു വിതയ്ക്കുകയായിരുന്നു. കുട്ടികളെ കെട്ടിപ്പിടിക്കുക, വാരിയെടുക്കുക, ചുംബിക്കുക, എല്ലാവരുമായും ഹസ്തദാനം നടത്തുക എന്നിവയൊന്നും മഹാമാരിക്കാലത്ത് ചെയ്യരുതാത്തതാണെന്ന് ആരും അംഗീകരിച്ചില്ല.
കൽക്കട്ട ഹൈക്കോടതി ഇടപെട്ട് ചില നടപടികൾക്കു തുടക്കം കുറിച്ചതോടെ കോവിഡ് കാര്യത്തിൽ ഇടപെടില്ലെന്ന് ഒരിക്കൽ പറഞ്ഞ സുപ്രീംകോടതി ഇടപെട്ടു. ഹൈക്കോടതികളിലെ എല്ലാ കേസും സുപ്രീം കോടതിയിലേക്കു വിളിച്ചു. ബംഗാളിലെ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളിൽ റോഡ് ഷോകളും റാലികളും നിരോധിച്ചു. 500 പേരിൽ കൂടുതൽ ഒരു യോഗത്തിൽ പങ്കെടുത്തുകൂടാ എന്നും കല്പിച്ചു. ഈ അധികാരം എന്തേ നേരത്തെ പ്രയോഗിച്ചില്ല? മോദി ബംഗാൾ പരിപാടികൾ ഒഴിവാക്കി.
എല്ലാ വിലക്കുകളും ലംഘിച്ചു നടത്തിയ പ്രചാരണ മാമാങ്കങ്ങൾക്കുശേഷം രാത്രി ഏഴുമണിക്കകം വീട്ടിൽ കയറണം എന്ന പുതിയ നിബന്ധനയുമായി വരുന്പോൾ വല്ലായ്മ തോന്നും. നാറാണത്തുഭ്രാന്തൻ കളിയായിപ്പോയി തെരഞ്ഞെടുപ്പുകാല പ്രവർത്തനങ്ങൾ എന്നു തീർച്ച. രോഗികളാകുന്ന നേതാക്കന്മാർക്ക് ചികിത്സയ്ക്കുള്ള മുന്തിയ സൗകര്യങ്ങൾ ലഭിക്കുന്നു. പാവങ്ങൾക്കു പ്രാണവായുപോലും ഇല്ലാതാകുന്നു. നമ്മുടെ ജനാധിപത്യം ‘വിജയിക്കുന്നതിന്റെ’ വലിയ അടയാളങ്ങൾ.
മുഖ്യമന്ത്രിയും ജലീലും
കാവൽഭരണകാലത്ത് മന്ത്രി കെ.ടി. ജലീലിന് രാജിവയ്ക്കേണ്ടി വന്നത് പിണറായി സർക്കാരിനു വലിയ അടിയായി. ന്യൂനപക്ഷ കോർപറേഷനിലെ നിയമനത്തിൽ മന്ത്രി സ്വജനപക്ഷപാതം നടത്തി എന്ന് ലോകായുക്ത കണ്ടെത്തി. ഹൈക്കോടതി ആ തീരുമാനം അംഗീകരിച്ചു. എന്നിട്ടും ജലീലിന്റെ നടപടിയിൽ അപാകത ഇല്ലെന്നു മുഖ്യമന്ത്രി പറയുന്നതാണ് അത്ഭുതം. ജനറൽ മാനേജരുടെ തസ്തികയിലേക്ക് നിയമനയോഗ്യത വർധിപ്പിക്കുകയാണ് ജലീൽ ചെയ്തതെന്നും ആ ഫയലിൽ ഒപ്പിടുന്നത് എങ്ങനെ കുറ്റമാകും എന്നുമാണ് മുഖ്യമന്ത്രിയുടെ ചോദ്യം? കടുത്ത പിണറായി ഭക്തർക്കുപോലും അത്ഭുതം തോന്നുന്ന ചോദ്യം. മുഖ്യമന്ത്രിയുടെ ന്യായീകരണം കേൾക്കുന്നവർ അദ്ദേഹത്തിന്റെ രാജിക്കുവേണ്ടി മുറവിളി ഉയർത്തിപ്പോകില്ലേ?
ജഗദീശ്വരൻ എല്ലാം കാണുന്നുണ്ട്
സമൂഹത്തിൽ പടരുന്ന ധാർമിക അപചയത്തിന് പ്രധാന കാരണമായി മുൻ സ്പീക്കർ ജി. കാർത്തികേയൻ പറഞ്ഞ ഒരു കാരണമുണ്ട്. ദൈവഭയം ഇല്ലാതാകുന്നതാണ് കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. കടുത്ത ദൈവവിശ്വാസിയായ ജലീൽ പക്ഷേ, ഹൈക്കോടതി വിധിയെത്തുടർന്നു പറഞ്ഞത് എല്ലാം ദൈവം കാണുന്നുണ്ട് എന്നാണ്. ഹൈക്കോടതി വിധി ഈ ബോധ്യം അദ്ദേഹത്തിൽ കുറേക്കൂടി ആഴമുള്ളതാക്കിക്കാണണം.
മന്ത്രിയുടെ ബന്ധു അദീബിന് രാജിവയ്ക്കേണ്ടിവന്നതിനെത്തുടർന്ന് ന്യൂനപക്ഷ കോർപറേഷനിലെ പദവിക്ക് അപേക്ഷ അയച്ചവരിൽ യോഗ്യതകളെല്ലാം ഉണ്ടായിരുന്ന വ്യക്തിയോട് മന്ത്രി കാണിച്ച സ്നേഹപ്രകടനം ഏതാനും മാധ്യമങ്ങളിൽ വന്നത് വായിച്ച ജനത്തോടാണ് ഈ അവകാശവാദം. അദ്ദേഹത്തെ ജീവിക്കാൻ അനുവദിക്കാതെ വേട്ടയാടിയതായി അദ്ദേഹംതന്നെ പറഞ്ഞിട്ടും ഇന്നാട്ടിലെ സാംസ്കാരിക നായകരോ അതുപോലുള്ളവരോ വാ തുറന്നതേ ഇല്ല. അധികാരം ഉപയോഗിച്ച് ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികൾ ചെയ്യുന്നവർ ഓർക്കുന്നതു നല്ലതാണ്; ദൈവം എല്ലാം കാണുന്നുണ്ട്.
ചാരക്കേസ്
ദൈവം എല്ലം കാണുന്നു എന്ന സത്യത്തിന് അടിവരയിടുന്ന വിധത്തിലുള്ള സംഭവവികാസങ്ങളാണ് കുപ്രസിദ്ധമായ ചാരക്കേസിൽ ഇപ്പോൾ ഉണ്ടാകുന്നത്. കേസിൽ തുടരന്വേഷണത്തിന് സുപ്രീം കോടതി നിർദേശിച്ചതോടെ എന്താണു സംഭവിക്കുവാൻ പോവുക എന്ന് ആശങ്കപ്പെട്ടിരുന്നവരെ ആശ്വസിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തലുകൾ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്നു. അക്കാലത്ത് റോയിലെ ഉദ്യോഗസ്ഥനായി തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന രാജേഷ് പിള്ള, ചാരക്കേസിലെ പ്രതി മറിയം റഷീദ ചാരപ്രവൃത്തിക്കായി ഇന്ത്യയിൽ എത്തിയതാണെന്നും പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ ഓഫീസ് ഇടപെട്ടതുകൊണ്ടാണ് കേസ് തേഞ്ഞുമാഞ്ഞു പോയതെന്നും വെളിപ്പെടുത്തി. അക്കാലത്ത് ഒരിക്കൽ ഒരു റഷ്യൻ വിമാനം വളരെ അവിചാരിതമായി തിരുവനന്തപുരത്തെത്തിയെന്നും അക്കാര്യവും ഏറെ അന്വേഷിക്കപ്പെടാതെ പോയി എന്നും അനുസ്മരിച്ചു. വിശദമായി അന്വേഷിച്ചാൽ വലിയ വെളിപ്പെടുത്തലുകളിലേക്കാവും ചാരക്കേസ് എത്തുക എന്ന ഭീതി ശക്തമാകുന്നുണ്ട്.
അക്കാലത്ത് കേരളത്തിലെ ആഭ്യന്തര വകുപ്പു സെക്രട്ടറിയായിരുന്ന സി.പി. നായരും ഈ വെളിപ്പെടുത്തലിനെ ശരിവച്ചു. നരസിംഹറാവു കേസിൽ ഇടപെട്ടതായും അദ്ദേഹം വെളിപ്പെടുത്തി.
ഐഎസ്ആർഒയില്‍ അക്കാലത്ത് ക്രയോജനിക് വിഭാഗം മേധാവിയായിരുന്ന മുത്തുനായകം തന്റെ ഓഫീസിൽ ഡെപ്യൂട്ടി ആയിരുന്ന നന്പി നാരായണനെക്കുറിച്ചു വലിയ വെളിപ്പെടുത്തലുകളുമായി ഏപ്രിൽ 22ന് രംഗ ത്തെത്തി. നന്പി നാരായണന് വിആർഎസ് അനുവദിച്ചതായി മുത്തുനായകം പറഞ്ഞു. നന്പി അവകാശപ്പെടുന്നതുപോലെ ക്രയോജനിക് വിദ്യയുടെ കാര്യത്തിൽ അദ്ദേഹത്തിന് വലിയ പങ്കില്ലായിരുന്നു എന്നും മുത്തുനായകം പറഞ്ഞു. ഐഎസ്ആർഒ സംഭവം ചിത്രീകരിക്കപ്പെടുന്നതുപോലെ ഒരു നിസാര സംഭവമല്ലെന്നാണ് വീണ്ടും സൂചനകൾ. ഒരിക്കൽ പ്രധാനമന്ത്രിയുടെ താത്പര്യപ്രകാരം ഇല്ലാതാക്കപ്പെട്ട അന്വേഷണം മറ്റൊരു പ്രധാനമന്ത്രിയുടെ താത്പര്യപ്രകാരം സിബിഐ തന്നെ വലിയ സംഭവമാക്കുമോ എന്നാണ് അറിയേണ്ടത്. അത് ഭാരതത്തിലെ കേസന്വേഷണ ചരിത്രത്തിൽതന്നെ വലിയ സംഭവമാവുകയും ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
സഹോദരങ്ങൾ മുങ്ങിമരിച്ചു
അഡ്രിയാൻ ലൂണയുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് നീട്ടി
നടുറോഡിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്തു
മേയര്‍ - കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം: ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം
Latest News
സഹോദരങ്ങൾ മുങ്ങിമരിച്ചു
അഡ്രിയാൻ ലൂണയുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് നീട്ടി
നടുറോഡിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്തു
മേയര്‍ - കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം: ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top