Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കുട്ടികളുടെ നിലവിളി ഉയരുന്നു
Monday, May 10, 2021 12:56 AM IST
കോവിഡ് താണ്ഡവത്തിൽ രാജ്യത്ത് അനാഥരാക്കപ്പെടുന്ന കുട്ടികളുടെ എണ്ണം പെരുകുന്നു. കോവിഡ് ബാധിതരായി മരിക്കുന്നവരുടെ പ്രായപൂർത്തിയാകാത്ത കുട്ടികളെ സംരക്ഷിക്കാൻ ആരോരുമില്ലാത്ത അവസ്ഥ ഇന്ത്യയിൽ ഏറിവരുന്നുവെന്നാണ് യുനിസെഫ് അടക്കം കുട്ടികളുടെ ക്ഷേമം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.
ഗ്രാമീണ മേഖലയിൽ സ്ഥിതി അതീവ രൂക്ഷമാണെന്നും ഇവർ ആശങ്കപ്പെടുന്നു. കോവിഡ് ബാധിതരായി മാതാപിതാക്കളെയോ രക്ഷിതാക്കളെയോ നഷ്ടപ്പെട്ട് അനാഥരായിരിക്കുന്ന കുട്ടികളുടെ സംരക്ഷണത്തിനു സഹായം തേടി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നതും പതിവായിരിക്കുന്നു. എന്നാൽ ഇത്തരം പോസ്റ്റുകൾ തട്ടിപ്പിനുള്ള മാർഗമാകാനുള്ള സാധ്യത ഏറെയാണുതാനും. തന്നെയുമല്ല, അനാഥരാക്കപ്പെടുന്ന കുട്ടികളെ ചൂഷണം ചെയ്യാനുള്ള സാധ്യതകളും വർധിക്കുകയാണ്.
പ്രത്യാഘാതങ്ങൾ പലവിധം
കോവിഡ് മഹാമാരി കുട്ടികളിൽ ഗുരുതരമായ പലവിധ പ്രത്യാഘാതങ്ങളും ഇതിനോടകംതന്നെ സൃഷ്ടിച്ചിട്ടുണ്ട്. സ്കൂളുകൾ ഇല്ലാതായതോടെ പോഷകാഹാരം കിട്ടാതായ ലക്ഷക്കണക്കിനു കുട്ടികളാണ് രാജ്യത്തുള്ളത്. കൂടാതെ, ദരിദ്രജനവിഭാഗങ്ങൾക്കിടയിൽ രൂക്ഷമായിരിക്കുന്ന തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധികളും ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷണത്തിൽ, കൊറോണ വൈറസ് രോഗാതുരരാക്കിയവരും ജീവൻ നഷ്ടപ്പെടുത്തിയവരുമായ കുട്ടികളുടെയും നവജാത ശിശുക്കളുടെയും എണ്ണം ഇന്ത്യയിൽ വർധിക്കുകയാണ്.
ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികളാണ് കുട്ടികൾ അഭിമുഖീകരിക്കുന്നത് എന്നാണ് യുനിസെഫ് പറയുന്നത്. യുനിസെഫ് ഇന്ത്യ പ്രതിനിധി യാസ്മിൻ അലി ഹഖ് പറയുന്നത്, ഇന്ത്യയിൽ വൈറസ് ബാധമൂലം കുട്ടികൾക്കു മാതാപിതാക്കളെയും രക്ഷിതാക്കളെയും നഷ്ടപ്പെടുന്നുവെന്നാണ്. എന്നാൽ, ഇതുസംബന്ധിച്ച് വ്യക്തമായ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമല്ലെന്നും യാസ്മിൻ ചൂണ്ടിക്കാട്ടുന്നു. അനധികൃതമായ ദത്തടുക്കലിനുള്ള അഭ്യർഥനകൾ സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്. ഇത്തരത്തിൽ അനധികൃതമായി കുട്ടികൾ ദത്തെടുക്കപ്പെട്ടാൽ അവരെ ദുരുപയോഗിക്കാനുള്ള സാധ്യത ഏറെയാണ്. ഇത്തരത്തിലുള്ള കുട്ടികളുടെ മാനസികാരോഗ്യം തകരാറിലാകും. കഴിഞ്ഞവർഷത്തെ ലോക്ക് ഡൗണിൽ ഏറെ പരിതാപകരമായ അവസ്ഥയിലെത്തിയ കുട്ടികളാണ് ഇപ്പോൾ ഗുരുതരമായ അവസ്ഥയിലെത്തിയിരിക്കുന്നതെന്നും യാസ്മിൻ അലി ഹഖ് ചൂണ്ടിക്കാട്ടുന്നു.
ഗ്രാമങ്ങളിൽ സ്ഥിതി രൂക്ഷം
ഇന്ത്യൻ ഗ്രാമങ്ങളിലെ ആരോഗ്യമേഖലയുടെ പരിതാപകരമായ അവസ്ഥയും കുട്ടികളെയാണ് ഏറെ ബാധിക്കുന്നത്. കോവിഡിനു പുറമെയുള്ള രോഗങ്ങൾ അലട്ടിയിരുന്നവർ ഇപ്പോൾ ചികിത്സ കിട്ടാൻ ഏറെ പ്രയാസപ്പെടുന്നു. ഇതുവഴി മരിക്കുന്ന കുട്ടികളുടെ എണ്ണവും എത്രയോ അധികരിക്കുമെന്നാണ് കണക്കാക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ പ്രതിരോധ കുത്തിവയ്പു ലഭിക്കാനുള്ള പ്രയാസവും കുട്ടികളെയും ഗർഭിണികളെയുമാണ് കൂടുതലായി ബാധിക്കുന്നതെന്നും യാസ്മിൻ വ്യക്തമാക്കുന്നു. പ്രസവമടുത്ത ഗർഭിണികൾക്ക് ആശുപത്രിയിൽ പ്രവേശനം കിട്ടാത്ത നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് യാസ്മിൻ പറയുന്നത്. വർഷത്തിൽ മൂന്നു കോടി ഗർഭധാരണങ്ങളും 2.7 കോടി ജനനങ്ങളും റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യയിൽ കോവിഡ് ഉയർത്തുന്ന ഇത്തരം പ്രശ്നങ്ങളെ നിസാരമായി കാണാനാവില്ല.
നവജാതശിശുക്കളുടെ മരണനിരക്ക് താരതമ്യേന ഉയർന്നുനിൽക്കുന്ന ഇന്ത്യയിൽ കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധി രൂക്ഷമായിരിക്കും. 28.3 ആണ് 2019ൽ രാജ്യത്തെ ശിശുമരണനിരക്ക്. അതായത്, ജനിക്കുന്ന ആയിരം കുട്ടികളിൽ 28.3 പേർ മരിക്കുന്നു. ആശുപത്രികളിൽ വേണ്ടത്ര പരിചരണം കിട്ടാതെ നടക്കുന്ന പ്രസവങ്ങളിൽ നവജാതശിശുക്കളുടെ മരണനിരക്ക് കൂടാനുള്ള സാധ്യതയുണ്ട്. കോവിഡ് ബാധയുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പോഷകാഹാരക്കുറവാണ് ഇന്ത്യൻ കുട്ടികൾ നേരിടുന്ന മറ്റൊരു വെല്ലുവിളി. ലോകത്ത് പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികളിൽ മൂന്നിലൊന്നും ഇന്ത്യയിലാണ്. രാജ്യത്ത ഗ്രാമീണമേഖലയിൽ മുഖ്യമായും പോഷകാഹാരം കിട്ടിയിരുന്നത് അങ്കണവാടികളിലും സ്കൂളുകളിലുംനിന്നായിരുന്നു. എന്നാൽ, ഒരുവർഷത്തിലേറെയായി പ്രവർത്തനം നിലച്ചിരിക്കുന്നതിനാൽ സ്കൂളുകൾ വഴിയുള്ള ഭക്ഷണവിതരണം കാര്യമായി നടക്കുന്നില്ല. മിക്ക സംസ്ഥാനങ്ങളും ബദൽ സംവിധാനങ്ങൾ ഒരുക്കിയെങ്കിലും അതൊന്നും കുട്ടികളിലേക്ക് കൃത്യമായി എത്തുന്നില്ല എന്നതാണു യാഥാർഥ്യം. കുട്ടികളുടെ കാര്യത്തിൽ അതീവജാഗ്രത പുലർത്തണമെന്നാണ് യാസ്മിൻ ആവശ്യപ്പെടുന്നത്.
കെണിയൊരുക്കി സോഷ്യൽ മീഡിയ
കോവിഡ് ബാധിതരായി മരിക്കുന്നവരുടെ കുട്ടികൾ അനാഥരാകുന്ന സംഭവങ്ങൾ രാജ്യത്ത് ഏറിവരുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്യുന്നു. കോൽക്കത്തയിൽ കഴിഞ്ഞ ദിവസം ഒരു നവജാതശിശുവിനു മാതാപിതാക്കളെ നഷ്ടപ്പെട്ടു. മാത്രമല്ല പിതാവിന്റെ മാതാപിതാക്കളും കോവിഡ് ബാധിച്ചു മരിച്ചു.
കോവിഡ് പോസറ്റീവായിരുന്നെങ്കിലും കുഞ്ഞ് രക്ഷപ്പെട്ടു. ബന്ധുക്കൾ കുട്ടിയെ ഏറ്റെടുക്കാൻ തയാറായില്ല. ഒടുവിൽ മറ്റൊരു നഗരത്തിൽ വസിച്ചിരുന്ന അമ്മയുടെ മാതാപിതാക്കളെത്തിയാണ് കുട്ടിയെ ഏറ്റെടുത്തതെന്ന് റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. സമാനമായ രണ്ടു സംഭവങ്ങൾ കർണാടകയിൽനിന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിൽ കോവിഡ് അനാഥരാക്കിയ രണ്ടു കുട്ടികൾ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനിടെ പോലീസ് രക്ഷിച്ച സംഭവമുണ്ടായി.
ഡൽഹിയിലെ ഉത്തംനഗറിൽ 50 ചേരികൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന "പ്രോത്സാഹൻ' എന്ന സന്നദ്ധസംഘടന പറയുന്നത്, അതീവഗുരുതരമാണ് അവസ്ഥയെന്നാണ്. മാതാപിതാക്കൾ കോവിഡ് ബാധിതരായി മരിച്ച് കുട്ടികൾ അനാഥരായ നിരവധി കേസുകൾക്ക് തങ്ങൾ സാക്ഷികളാണെന്നാണ് "പ്രോത്സാഹൻ' ഭരാവാഹികൾ പറയുന്നത്. സർക്കാർ സംവിധാനം ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്ന് "പ്രോത്സാഹൻ' സ്ഥാപകനും ഡയറക്ടറുമായ സൊണാൽ കപൂർ നിർദേശിക്കുന്നു.
ഇത്തരം കുട്ടികളെ ഏറ്റെടുക്കാൻ പലരും മുന്നോട്ടു വരുന്നുണ്ട്. എന്നാൽ, വ്യവസ്ഥാപിതമായ മാർഗത്തിലൂടെ നിയമപരമായി ദത്തെടുക്കപ്പെടേണ്ടത് കുട്ടികളുടെ ഭാവിക്കും ക്ഷേമത്തിനും അത്യാവശ്യമാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെടുന്ന അഭ്യർഥനകൾ കണ്ട് ദത്തെടുക്കലിനു ശ്രമിക്കരുതെന്നാണ് ഡൽഹി കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് ചെയർപേഴ്സണ്‍ അനുരാഗ് കുണ്ഡു മുന്നറിയിപ്പു നൽകുന്നത്. നിയമപരമായ മാർഗങ്ങളിലൂടെവേണം ദത്തെടുക്കൽ നടത്താൻ. കമ്മീഷൻ ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കുന്നുണ്ടെന്നാണ് അനുരാഗ് കുണ്ഡു പറയുന്നത്. അനാഥരാക്കപ്പെട്ട കുട്ടികളെ സംബന്ധിച്ച് വിവരം കിട്ടുന്നവർ കമ്മീഷനെ വിവരമറിയിക്കണം.
കഴിഞ്ഞ വർഷം കോവിഡിന്റെ ഒന്നാം തരംഗത്തിലും കുട്ടികൾ അനാഥരാക്കപ്പെടുകയും നിരവധിപ്പേർ ലൈംഗിക ചൂഷണത്തിനടക്കം വിധേയരാക്കപ്പെടുകയും ചെയ്തിരുന്നുവെന്ന് സൊണാൽ കപൂർ വ്യക്തമാക്കുന്നു. അനാഥരാക്കപ്പെട്ട അഞ്ച് കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തി "പ്രോത്സാഹൻ' റിപ്പോർട്ട് തയാറാക്കുകയും ചെയ്തു. മാതാപിതാക്കളെ നഷ്ടപ്പെടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബന്ധുക്കൾ വിവാഹത്തിനു നിർബന്ധിക്കുന്ന സംഭവങ്ങളും നിരവധിയാണ്.
പകച്ചുനിൽക്കുന്ന സംവിധാനങ്ങൾ
നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥി നേതൃത്വം നൽകുന്ന ബച്പൻ ബച്ചാവോ ആന്ദോളൻ(ബിബിഎ) പ്രവർത്തകരും കുട്ടികൾ നേരിടുന്ന കടുത്ത വെല്ലുവിളികൾ സംബന്ധിച്ച് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കോവിഡ് മരണങ്ങൾ കൂടുന്പോൾ അനാഥരാക്കപ്പെടുന്ന കുട്ടികളുടെ എണ്ണവും കൂടുകയാണെന്നാണ് ബിബിഎ ചൂണ്ടിക്കാട്ടുന്നത്. ദരിദ്ര ജനവിഭാഗങ്ങൾക്കിടയിലാണ് ഇത്തരത്തിൽ അനാഥബാല്യങ്ങൾ പെരുകുന്നത്. മാതാപിതാക്കൾ നഷ്ടപ്പെടുന്ന മക്കളെ പോറ്റാൻ കഴിവില്ലാത്തവരായിരിക്കും അവരുടെ ബന്ധുക്കൾ. കൂടാതെ രോഗഭീതിയും അവരെ അകറ്റുന്നു. രോഗബാധിതരായ മാതാപിതാക്കൾ ആശുപത്രിയിലാകുന്നതോടെതന്നെ കുട്ടികൾ അനാഥരാകുന്നു എന്നാണ് ബിബിഎ എക്സിക്യൂട്ടീവ് ഡയറക്ടർ ധനഞ്ജയ് ടിൻഗൽ പറയുന്നത്. രാജ്യത്തെ വേണ്ടത്ര ഫണ്ടില്ലാത്ത സാമൂഹ്യസുരക്ഷാ സംവിധാനം പകച്ചുനിൽക്കുകയാണ്. ചില മേഖലകളിൽ അപകടകരമായഅവസ്ഥയാണ്. അയൽക്കാരും ബന്ധുക്കളും രോഗഭയത്താൽ മാറിനിൽക്കുന്പോൾ അവരെ സഹായിക്കാൻ സർക്കാർ സംവിധാനങ്ങൾപോലും ഇല്ലെന്നതാണ് അവസ്ഥ. കോവിഡ് അനാഥരാക്കിയ കുട്ടികളുടെ സംരക്ഷണം ആവശ്യപ്പെട്ട് ദിവസേന എഴുപതിലധികം ഫോണ്‍ കോളുകളാണ് ബിബിഎയ്ക്കു ലഭിക്കുന്നതെന്ന് ടിൻഗൽ പറയുന്നു.
സുപ്രീംകോടതിയുടെ ഇടപെടൽ
കോവിഡിന്റെ ബലിയാടുകളായി മാറുന്ന കുട്ടികളുടെ പ്രശ്നങ്ങൾ കഴിഞ്ഞദിവസം സുപ്രീം കോടതി മുന്‍പാകെയെത്തി. സുപ്രീംകോടതിയുടെ ജുവനൈൽ ജസ്റ്റീസ് കമ്മിറ്റി ചെയർപേഴ്സണ്‍ ജസ്റ്റീസ് എസ്. രവീന്ദ്ര ഭട്ട് ഇക്കാര്യത്തിൽ യുനിസെഫുമായി സഹകരിച്ച് അടിയന്തര ഇടപെടൽ നടത്താൻ നിർദേശിച്ചിരിക്കുകയാണ്. കോവിഡിൽ ആശ്രയമറ്റ കുട്ടികൾ മുന്‍പെന്നത്തെക്കാളും അരക്ഷിതരായി മാറിയിരിക്കുന്നുവെന്നാണ് കോടതി നിരീക്ഷിച്ചത്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നോഡൽ ഓഫീസർമാരെ നിയോഗിച്ച് ഇവരുടെ കാര്യത്തിൽ അടിയന്തരശ്രദ്ധ ചെലുത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
അവർക്കാവശ്യമായ സാന്പത്തികസഹായം എത്തിക്കുന്നതിന് സ്പോണ്‍സർമാരെ കണ്ടെത്തണം. വൈറസ് ബാധിതരാണെങ്കിൽ ആവശ്യമായ ചികിത്സ ലഭ്യമാക്കണം. അവരെ പ്രത്യേകം പരിരക്ഷിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഇത്തരം കുട്ടികളെ സംരക്ഷിക്കുന്ന സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ കെയർടേക്കർമാർക്ക് അടിയന്തരമായി വാക്സിനേഷൻ നടത്തണം. കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങൾ അവശ്യസർവീസായി പ്രഖ്യാപിക്കണമെന്നും ജസ്റ്റീസ് ഭട്ടിന്റെ ഉത്തരവിൽ പറയുന്നു.
കേരളവും കരുതണം
കേരളത്തിലും ഇത്തരത്തിലുള്ള അനാഥ ബാല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ദരിദ്രരായ ജനങ്ങൾ പാർക്കുന്ന ഇടങ്ങളിൽ വേണ്ടത്ര ജാഗ്രത പുലർത്താൻ സർക്കാർ സംവിധാനങ്ങളും തദ്ദേശ ഭരണസമിതികളും തയാറായില്ലെങ്കിൽ കേരളത്തിലും അനാഥരായ കുട്ടികൾ നിരാലംബരാകും. ആദിവാസി കോളനികളും അതിഥിത്തൊഴിലാളികൾ പാർക്കുന്ന ഇടങ്ങളും പ്രത്യേക നിരീക്ഷണത്തിലാക്കണം. കഴിഞ്ഞദിവസം കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച സംഭവം ഇതിന്റെ ചൂണ്ടുപലകയാണ്. പല ദേശീയ മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെയാണ് ഈ വാർത്ത ചിത്രംസഹിതം നൽകിയത്. അതു കേരളത്തിനു നാണക്കേടു തന്നെയാണ്. മാതാപിതാക്കളോ രക്ഷിതാക്കളോ കോവിഡ് ബാധിതരാകുന്ന കുടുംബങ്ങളിലെ കുട്ടികളെ ചൂഷണം ചെയ്യാൻ തക്കംപാർത്തിരിക്കുന്നവർ എവിടെയും ഉണ്ടാകും. സമൂഹത്തിന്റെ ജാഗ്രതകൊണ്ടു മാത്രമേ ഇത്തരക്കാരെ പ്രതിരോധിക്കാനാവൂ.
തൊഴിൽ നഷ്ടപ്പെട്ട് വരുമാനം നിലയ്ക്കുന്ന കുടുംബങ്ങളെയും നിരീക്ഷിക്കുകയും വേണ്ടസഹായം എത്തിക്കുകയും വേണം. ഭക്ഷ്യക്കിറ്റും റേഷനും മാത്രംകൊണ്ട് പട്ടിണിയും ദാരിദ്ര്യവും ഉണ്ടാകില്ല എന്ന മിഥ്യാധാരണ ഉണ്ടാകരുത്. ഇത്തരം കുടുംബങ്ങളിലെ കുട്ടികൾ ചൂഷണം ചെയ്യപ്പെടാനും ദുരുപയോഗിക്കപ്പെടാനും ഇടയുണ്ട്. കോവിഡ് രോഗികളാകുന്ന ദരിദ്രരുടെ കുടുംബങ്ങളെ സഹായിക്കാൻ മത-സാമൂഹിക-സന്നദ്ധ സംഘടനകളും മുന്നോട്ടുവരണം. സോഷ്യൽ മീഡിയയിലെ ആഘോഷമായി അതു മാറരുത്.
സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
മലയാളി മോഡലിനെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമം; പരസ്യ ഏജന്റ് പിടിയിൽ
മദ്യനയ അഴിമതിക്കേസ്; കേജരിവാളിനെയും ആംആദ്മിയെയും പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരത്ത് എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷം; വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു
സോളാർ സമരം തീർക്കാൻ ബ്രിട്ടാസിനൊപ്പം തിരുവഞ്ചൂരിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി: ചെറിയാൻ ഫിലിപ്പ്
സോളാർ സമരകാലത്ത് മാണിയെ മുഖ്യമന്ത്രിയാക്കി ഭരണം അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചു: ദല്ലാൾ നന്ദകുമാർ
Latest News
മലയാളി മോഡലിനെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമം; പരസ്യ ഏജന്റ് പിടിയിൽ
മദ്യനയ അഴിമതിക്കേസ്; കേജരിവാളിനെയും ആംആദ്മിയെയും പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരത്ത് എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷം; വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു
സോളാർ സമരം തീർക്കാൻ ബ്രിട്ടാസിനൊപ്പം തിരുവഞ്ചൂരിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി: ചെറിയാൻ ഫിലിപ്പ്
സോളാർ സമരകാലത്ത് മാണിയെ മുഖ്യമന്ത്രിയാക്കി ഭരണം അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചു: ദല്ലാൾ നന്ദകുമാർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top