Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മനമുരുകി മാലാഖമാർ
Wednesday, May 12, 2021 12:28 AM IST
കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ ആരോഗ്യപ്രവർത്തകർ വഹിക്കുന്ന പങ്ക് വിവരിക്കാനാവാത്തണ്. അവരിലെ മുന്നണിപ്പോരാളികളാണ് നഴ്സുമാർ. അവരുടെ സേവനവഴികൾ ഇപ്പോൾ അതീവ ദുർഘടമായിരിക്കുന്നു. ലോകം ഭയാശങ്കയിൽ ഉഴലുമ്പോഴും നിശ്ചയദാർഢ്യത്തോടെയും അർപ്പണമനോഭാവത്തോടെയും സമാനതകളില്ലാത്ത സേവനമാണ് ഈ മാലാഖമാർ കാഴ്ചവയ്ക്കുന്നത്. ഈ സുദിനം അവർക്കുവേണ്ടിയാണ് ലോകം സമർപ്പിച്ചിരിക്കുന്നത്.
ഈ കാലഘട്ടത്തിൽ നഴ്സുമാരോടു സമൂഹവും സർക്കാരും എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്ന് വിശദമാക്കുകയാണ് തന്റെ 32 വർഷത്തെ അധ്യാപന ജീവിതത്തിൽ നൂറുകണക്കിനു നഴ്സുമാർക്കു ദീപംതെളിയിച്ചു നൽകിയ ഡോ. വി.കെ. ഉഷ. കോട്ടയം മെഡിക്കൽ കോളജിനോടനുബന്ധിച്ചുള്ള ഗവൺമെന്റ് നഴ്സിംഗ് കോളജിന്റെ പ്രിൻസിപ്പലാണ് ഡോ. വി.കെ. ഉഷ.
? ഈ കാലഘട്ടത്തിൽ നഴ്സുമാർ നേരിടുന്ന വെല്ലുവിളികൾ എത്രമാത്രം കഠിനമാണ്.
വെന്റിലേറ്ററുകളിലും ഐസിയുവിലും കിടന്ന് പ്രാണനുവേണ്ടി പിടയുന്നവർ ഒരു നഴ്സിനു മുന്നിൽ കേവലം രോഗികളല്ല. അവരെ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളായി കരുതുമ്പോഴുണ്ടാകുന്ന ഹൃദയ വേദനയാണ് ഇപ്പോൾ ഓരോ നഴ്സും അനുഭവിക്കന്നത്. ഞങ്ങളിൽ മിക്കവരും മരണങ്ങൾ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞറിയിക്കാനാവാത്താണ്. കോവിഡ് മരണങ്ങൾ കൂടിവരുമ്പോൾ പല നഴ്സുമാരിലും ഒരുതരം മരവിപ്പ് ബാധിക്കുന്നുണ്ടോ എന്നാണ് ഞാൻ സംശയിക്കുന്നത്. സാധാരണ കാലഘട്ടത്തിൽപ്പോലും നഴ്സിംഗ് പ്രഫഷൻ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. ഇതിപ്പോൾ ഈ പകർച്ചവ്യാധിക്കാലത്ത് എത്രയോ മടങ്ങായി വർധിച്ചിരിക്കുന്നു. വൈറസ് ബാധയേൽക്കാനുള്ള കൂടിയ സാധ്യതയാണ് മറ്റൊരു ഭീഷണി.
? മാനസിക പിരിമുരുക്കം കൂടിവരുന്നു എന്നാണോ
അതെ. വേണ്ടത്ര വിശ്രമമില്ലാതെ ജോലിയെടുക്കേണ്ടി വരുന്നതും കുംടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിയാത്തതും നഴ്സുമാരുടെ മാനസിക പിരിമുറുക്കം കൂട്ടുന്നുണ്ട്. കൊച്ചുകുട്ടികളുള്ളവർ, വൃദ്ധമാതാപിതാക്കളുള്ളവർ, എന്തെങ്കിലുമൊക്കെ രോഗങ്ങൾ അലട്ടുന്നവർ തുടങ്ങിയവർ വലിയ മാനസിക സമ്മർദമാണ് അനുഭവിക്കുന്നത്. അതിനിടെ ഒറ്റപ്പെട്ടതാണെങ്കിലും സമൂഹത്തിലും ചിലപ്പോൾ കുടുംബത്തിൽനിന്നുപോലും അകറ്റിനിർത്താനുള്ള ശ്രമങ്ങളും ഉണ്ടാകുന്നുണ്ട്. ഏഴു ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കാൻ കിട്ടുന്ന മൂന്നു ദിവസം വീട്ടിലേക്കു വരണ്ട, ഹോസ്റ്റലിൽത്തന്നെ നിന്നോ എന്നു പറയുന്ന കുടുംബക്കാർ ഉണ്ട്. അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല, ഭയംകൊണ്ടാണ്. ആരോഗ്യപ്രവർത്തകരെ രോഗവാഹകരായി കാണുന്നവരും കുറവല്ല.
പലർക്കും ഉറക്കമില്ലായ്മ, തലവേദന, തലചുറ്റൽ തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകുന്നുണ്ട്. ആവശ്യമായവർക്ക് ടെലി കൗൺസലിംഗ് നൽകാൻ സംവിധാനമുണ്ട്. എന്നാൽ ഇതു കൂടുതൽ വിപുലമാക്കേണ്ടതുണ്ട് എന്നാണ് കരുതുന്നത്. കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും പിന്തുണ ആരോഗ്യപ്രവർത്തകർക്കു വലിയ ഊർജം പകരും.
? ജോലിഭാരം വർധിച്ചത് നഴ്സുമാരെ എങ്ങനെയാണു ബാധിക്കുന്നത്
ചെറുതും വലുതുമായ എല്ലാ ആശുപത്രികളിലും ഏറ്റവും ജോലിഭാരം നേരിടുന്നവരാണ് നഴ്സുമാർ. ഇപ്പോൾ ആശുപത്രികളെല്ലാം നിറഞ്ഞതോടെ ജോലിഭാരം എത്രയോ മടങ്ങു കൂടിയിട്ടുണ്ട്. അതിനിടെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള ഡ്യൂട്ടിയാണ് മറ്റൊരു പ്രധാന പ്രശ്നം. പിപിഇ കിറ്റ് ധരിച്ച് ജോലിയെടുക്കുമ്പോൾ കൂടെ ജോലിചെയ്യുന്നവർ ആരാണെന്നുപോലും തിരിച്ചറിയാൽ കഴിയാറില്ല. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ കഴിയില്ല. ആവശ്യത്തിനു വെള്ളം കുടിക്കാൻ കഴിയാത്തതിനാൽ നിർജലീകരണമാണ് മറ്റൊരു പ്രശ്നം. രോഗികളുമായി അടുത്തിടപഴകുന്നവരായാതിനാൽ രോഗപ്പകർച്ചയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുസംബന്ധിച്ച ഉത്കണ്ഠയും ഭയവും എല്ലാവരും അനുഭവിക്കുന്നുണ്ട്.
? പഠനം പൂർത്തിയാക്കി പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് കോവിഡ് ഡ്യൂട്ടിയോടു ഭയമുണ്ടോ
അവർക്കു കഴിഞ്ഞ വർഷംതന്നെ കൃത്യമായ അവബോധം കിട്ടിയിട്ടുണ്ട്. കോവിഡ് കാലഘട്ടത്തിലെ ജോലിക്കു വേണ്ട എല്ലാ മുൻകരുതലിനെക്കുറിച്ചും അവർ മനസിലാക്കിയിട്ടുണ്ട്. അതിനാവശ്യമായ പ്രയോഗിക പരിശീലനമടക്കം നൽകിയാണ് കുട്ടികളെ ട്രെയിൻ ചെയ്തിരിക്കുന്നത്. കോഴ്സ് പൂർത്തിയാക്കിയവർ വലിയ ആത്മവിശ്വാസത്തോടെയാണ് കോവിഡ് വാർഡിലടക്കം ഡ്യൂട്ടി ചെയ്യുന്നത്. ഐസിയു, വെന്റിലേറ്റർ രോഗികളെ പരിചരിക്കുന്നതിന് പരിചയസമ്പന്നരായ നഴ്സുമാരുടെ അഭാവം മിക്ക ആശുപത്രികളിലും നേരിടുന്നുണ്ട്. പുതുതായി ജോലിയിൽ പ്രവേശിച്ചിരിക്കുന്ന യുവ നഴ്സുമാർ ഇപ്പോൾ വലിയ ആശ്വാസമാണ്. കാരണം മുതിർന്നവർ പലരും ഡയബറ്റിക് അടക്കമുള്ള ജീവിതശൈലീ രോഗങ്ങൾ നേരിടുന്നവരായിരിക്കും. അവരെ കോവിഡ് ഡ്യൂട്ടിക്കു നിയോഗിക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുണ്ട്. പുതിയ കുട്ടികൾ യാതൊരു മടിയുമില്ലാതെ കോവിഡ് ഡ്യൂട്ടി ഏറ്റെടുക്കുന്നതു കാണുമ്പോൾ ഒരധ്യാപിക എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്നുമുണ്ട്.
? ശിഷ്യഗണങ്ങളെക്കുറിച്ച്
എന്റെ ശിഷ്യരിൽ 90 ശതമാനംപേരും പ്രഫഷനിൽ ഉറച്ചുനിൽക്കുന്നുണ്ട്. അവർ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുംഅഭിമാനാർഹമായി സേവനം ചെയ്യുന്നു. പൂർവവിദ്യാർഥി സംഗമങ്ങളിൽ അവർ ജീവിതാനുഭവം പങ്കുവയ്ക്കുമ്പോഴാണ് കൂടുതൽ വ്യക്തമാകുന്നത്. പത്തു ശതമാനം പേർ മറ്റു പ്രഫഷനുകളിലേക്കു മാറിയിട്ടുണ്ട്. അവരിൽ ഇന്ത്യൻ റവന്യു സർവീസ് സ്വന്തമാക്കിയവർ വരെയുണ്ട്. രാജ്യത്തെ എയിംസ് പോലുള്ള മുൻനിര ആശുപത്രികളിലും പ്രതിരോധ മേഖലയിലും റെയിൽവേയിലുമെല്ലാം കേരളത്തിൽനിന്നുള്ള നഴ്സുമാർ നിരവധിയുണ്ട്. എന്റെ ശിഷ്യരും ധാരാളമുണ്ട്.
? സ്വകാര്യ മേഖലയിൽ ഇപ്പോഴും ചൂഷണം അവസാനിച്ചിട്ടില്ല.
ശരിയാണ്. 20,000 രൂപ അടിസ്ഥാന ശമ്പളം നിശ്ചയിച്ചിട്ടുണ്ടെങ്കിലും പലർക്കും അതിപ്പോഴും കിട്ടാക്കനിയാണ്. ജോലിഭാരവും വളരെ കൂടുതലാകും. അവരുടെ കാര്യത്തിൽ ഇനിയും ഇടപെടലുകൾ ആവശ്യമാണ്.
? വെല്ലുവിളികൾ കൂടുമ്പോഴും നഴ്സിംഗ് പ്രഫഷന്റെ സാധ്യതകൾ വിശാലമാകുകയാണോ
തീർച്ചയായും. ലോകം മുഴുവൻ നഴ്സുമാരുടെ ആവശ്യം ഏറിവരുകയാണ്. കേരളത്തിലടക്കം ആശുപത്രികളിൽ വേണ്ടത്ര നഴ്സുമാരില്ല. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങി വൻകിട രാജ്യങ്ങളിലെല്ലാം നമ്മുടെ കുട്ടികളാണ് നഴ്സിംഗ് രംഗത്തു ശോഭിക്കുന്നത്. ഇത്രമാത്രം സേവനം കാഴ്ചവയ്ക്കാൻ കഴിയുന്ന മറ്റൊരു തൊഴിൽ മേഖലയില്ല. ആഭിമുഖ്യമുള്ളവർക്ക് ആത്മസംതൃപ്തി നൽകുന്നതാണ് നഴ്സിംഗ് ഫീൽഡ്. ഇപ്പോൾ വലിയ അംഗീകാരവും ആദരവും കിട്ടുന്നുമുണ്ട്. റിസ്ക് കൂടുതലാണ് എന്നതു കാണാതിരിക്കുന്നില്ല. എന്നാൽ റിസ്ക് എടുക്കാൻ തയാറുള്ളവർക്ക് നഴ്സിംഗ് മേഖല വലിയ സാധ്യതകളാണ് തുറന്നുവയ്ക്കുന്നത്.
വിദ്യാഭ്യാസ വകുപ്പിൽനിന്നു വിരമിച്ച എൻ. സഞ്ജീവാണ് ഡോ. ഉഷയുടെ ഭർത്താവ്. മൂത്തമകൻ പ്രഫുൽ ബിടെക് കഴിഞ്ഞ് യുപിഎസ്സി പരീക്ഷയ്ക്കു തയാറെടുക്കുന്നു. മകൾ കൃഷ്ണ കോട്ടയം മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് പൂർത്തിയാക്കി ജൂണിയർ റസിഡന്റ് ഡോക്ടറായി ഇവിടെത്തന്നെ സേവനമനുഷ്ഠിക്കുന്നു.
സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും: നരേന്ദ്ര മോദി
അരവിന്ദ് കേജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കേസെടുത്തു
Latest News
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും: നരേന്ദ്ര മോദി
അരവിന്ദ് കേജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കേസെടുത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top