Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ദ്വീപുവാസികൾ സമാധാനത്തോടെ ജീവിക്കട്ടെ
Thursday, June 3, 2021 12:10 AM IST
സംസ്ഥാന പുനഃസംഘടനയുടെ ഭാഗമായി 1956-ൽ ലക്ഷദ്വീപ്, മിനിക്കോയ്, അമേനി എന്ന പേരിൽ ഒരു ഭൂപ്രദേശം നിലവിൽ വന്നു. 1973-ൽ അതിനു ലക്ഷദ്വീപ് എന്ന പൊതുപേര് ലഭിച്ചു. അറുപതിനായിരത്തോളം പേർ അധിവസിക്കുന്ന ലക്ഷദ്വീപ് താരതമ്യേന ശാന്തവും സമാധാനപരവുമാണ്. അവരുടെ സന്പർക്കവും വിനിമയവും പൊതുവെ കേരളവുമായിട്ടാണ്. ഭൂരിപക്ഷം പേരും ഒരേ സമുദായത്തിൽപ്പെട്ടവരാണ്.
കേന്ദ്രഭരണ പ്രദേശമെന്ന നിലയിൽ ദ്വീപിന്റെ ഭരണം കേന്ദ്രസർക്കാർ നിയമിക്കുന്ന അഡ്മിനിസ്ട്രേറ്റർക്കാണ്. ജനാധിപത്യത്തിന്റെ സംരക്ഷണത്തിനുവേണ്ടി പഞ്ചായത്ത് സമിതികളും പാർലമെന്റിലേക്കു തെരഞ്ഞെടുത്തയയ്ക്കുന്ന എംപിയുമുണ്ട്. ദ്വീപു നിവാസികളുടെ ക്ഷേമം മുൻനിർത്തിയാണ് നാളിതുവരെയുള്ള അഡ്മിനിസ്ട്രേറ്റർ തങ്ങളുടെ കടമ നിർവഹിച്ചിരുന്നത്. മത്സ്യബന്ധനവും കൃഷിയുമായി കഴിയുന്ന ദ്വീപുവാസികൾക്കു വലിയ വികസനസ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
പെട്ടെന്നാണു ദ്വീപിൽ കടുത്ത അസ്വസ്ഥതയും പ്രതിഷേധങ്ങളും ഉയർന്നത്. അതു വൻകരയിലേക്കും രാജ്യമൊട്ടാകെയും വ്യാപിച്ചു. പ്രഫുൽ ഖോഡ് പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്റർ വികസനത്തിന്റെ മറവിൽ പുറപ്പെടുവിച്ച കരടുവിജ്ഞാപനമാണു വിവാദമായത്. ഇതു ദ്വീപുവാസികളുടെ ജീവനും സ്വത്തിനും ആവാസവ്യവസ്ഥകൾക്കും വെല്ലുവിളിയാകുമെന്ന ആശങ്കയുമുണ്ടായി. അതിന്റെ പേരിൽ പ്രതിഷേധ പ്രകടനങ്ങളും അറസ്റ്റുമുണ്ടായി. അയൽസംസ്ഥാനങ്ങളായ കേരളവും തമിഴ്നാടും ദ്വീപുജനതയ്ക്കൊപ്പം നിന്നു. ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. അഡ്മിനിസ്ട്രേറ്ററെ പിൻവലിക്കണമെന്നും വിവാദ ഉത്തരവുകൾ റദ്ദാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ദ്വീപുനിവാസികളുടെ സാധാരണ ജീവിതത്തെ തകിടംമറിക്കാനിടയുള്ള പരിഷ്കാരങ്ങൾ അഡ്മിനിസ്ട്രേറ്റർ സ്വന്തം നിലയിൽ നിർദേശിച്ചതാണോ അതിന്റെ പിന്നിൽ കേന്ദ്രസർക്കാരിന്റെ പിന്തുണയുണ്ടോ എന്നതാണു ജനങ്ങൾക്കറിയേണ്ടത്. പരിഷ്കാരനിർദേശങ്ങൾ അഡ്മിനിസ്ട്രേറ്ററുടേതാണെങ്കിൽ, അദ്ദേഹത്തെ ആ സ്ഥാനത്തുനിന്നു നീക്കാനും കരടുവിജ്ഞാപ നം റദ്ദാക്കാനും കേന്ദ്രസർക്കാരിനു ബുദ്ധി മുട്ടില്ല. സർക്കാരിന്റെ പ്രേരണയാലാണതു സംഭവിച്ചതെങ്കിൽ രക്ഷപ്പെടാൻ അഡ്മിനിസ്ട്രേറ്ററെ ബലിയാടാക്കേണ്ടിവരും. പ്രതിഷേധം ശക്തിപ്പെട്ടപ്പോൾ കരടുവിജ്ഞാപനം അതേപടി നടപ്പിലാക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പുനൽകിയതായി പി.പി. മുഹമ്മദ് ഫൈസൽ എംപി അറിയിച്ചു.
കരടു വിജ്ഞാപനത്തെക്കുറിച്ചു പ്രധാനമായും രണ്ട് ആക്ഷേപങ്ങളാണുള്ളത്. ദ്വീപിനെ കോർപറേറ്റ് ശക്തികൾക്കു തീറെഴുതുന്നു എന്നതാണ് ആദ്യത്തേത്. ടൂറിസത്തിന്റെ പേരിലാണ് പരിഷ്കാരങ്ങൾ. ലക്ഷദ്വീപ് മാലിദ്വീപുപോലെ ആക്കാനുള്ള ശ്രമം. രണ്ടു പ്രദേശങ്ങളുടെയും ഭൂമിയുടെ ഘടനയും ആവാസവ്യവസ്ഥയും ജീവിതക്രമവും സംസ്കാരവും വ്യത്യസ്തങ്ങളാണ്. പ്രത്യേക സംരക്ഷണം ആവശ്യമുള്ള പരിസ്ഥിതിലോല പ്രദേശമാണ് ലക്ഷദ്വീപ്. വൻകിട നിർമാണ പ്രവർത്തനങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങൾക്കു കാരണമാകും.
അടിസ്ഥാന വികസന വ്യാപനത്തിന് ജനവാസകേന്ദ്രങ്ങൾ ഏറ്റെടുക്കേണ്ടിവരും. ഉടമയുടെ അനുമതി കൂടാതെ ഭൂമി ഏറ്റെടുക്കാനുള്ള അധികാരം അഡ്മിനിസ്ട്രേറ്റർക്കു ലഭിക്കും. അത് പൗരാവകാശ ലംഘനവും ഭരണഘടനാവിരുദ്ധവുമാണ്. ഭരണഘടനയുടെ അനുച്ഛേദം 19 (ഇ)യിൽ പറയുന്നത് രാജ്യത്തിന്റെ ഏതു ഭാഗത്തും സ്ഥിരമായി പാർക്കാനുള്ള അവകാശം ഇന്ത്യൻ പൗരന് ഉണ്ടെന്നതാണ്.
രണ്ടാമത്തെ ആക്ഷേപം കൂടുതൽ രാഷ്ട്രീയ സ്വഭാവമുള്ളതാണ്. ദ്വീപിനെ കാവിവത്കരിക്കാനുള്ള ശ്രമമാണ് അഡ്മിനിസ്ട്രേറ്ററിലൂടെ കേന്ദ്രം നടത്തുന്നത്. ഹൈടെക് മാതൃകയിലുള്ള വലിയ ടൂറിസ്റ്റ് കേന്ദ്രമായി ദ്വീപു മാറുന്പോൾ ശാസ്ത്ര സാങ്കേതിക മികവുകളൊന്നുമില്ലാത്ത സാധാരണക്കാരായ ദ്വീപുനിവാസികൾ സ്വന്തം നാട്ടിൽ അപ്രസക്തരാകും. ടൂറിസ്റ്റുകളെയും മൾട്ടി നാഷണൽ കന്പനികളുടെ ജീവനക്കാരെയും ബിസിനസുകാരെയുംകൊണ്ടു ദ്വീപു നിറയും. യന്ത്രവത്കൃത മത്സ്യബന്ധന പദ്ധതികൾ വരും. തൊഴിലില്ലാതെ ജനം പലായനം ചെയ്യും. നിയമംമൂലം ഒഴിപ്പിക്കാതെ ജനം സ്വയം പിന്മാറും. അങ്ങനെ ദ്വീപിന്റെ ജനസംഖ്യാനുപാതത്തിൽ വലിയ മാറ്റം വരുത്താൻ സാധിക്കും. അതായത്, ദ്വീപ് ഒരു പ്രത്യേക സമുദായത്തിനു ഭൂരിപക്ഷമുള്ള പ്രദേശമല്ലാതാകും.
ഇതിനു പുറമെയാണ് പ്രത്യക്ഷത്തിൽ എതിർപ്പു ക്ഷണിച്ചുവരുത്തിയ ഗുണ്ടാ ആക്ട്, ഗോവധ നിരോധനം, രണ്ടു കുട്ടികളിൽ കൂടുതലുള്ളവർക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യത തുടങ്ങിയ നിർദേശങ്ങൾ. അടിച്ചേൽപ്പിക്കുന്ന പരിഷ്കാരങ്ങൾ വികസനത്തിന് എതിരാകും. ദ്വീപുനിവാസികൾ ഭൗതികവികസനത്തിന് എതിരല്ല. ജനാധിപത്യാവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യങ്ങളും സമാധാനവും കാറ്റിൽ പറത്തിയുള്ള പരിഷ്കാരങ്ങളെയാണ് ദ്വീപുനിവാസികൾ എതിർക്കുന്നത്.
അയലാളൻ/പിന്നുര
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
സോളാര്‍ ഒത്തുതീർപ്പ് വെളിപ്പെടുത്തൽ: പ്രതികരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍
തിരുവഞ്ചൂരാണ് തന്നെ വിളിച്ചത്; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
Latest News
സോളാര്‍ ഒത്തുതീർപ്പ് വെളിപ്പെടുത്തൽ: പ്രതികരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍
തിരുവഞ്ചൂരാണ് തന്നെ വിളിച്ചത്; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top