Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പരിധിക്കു പുറത്താകുന്നവർ
Friday, June 4, 2021 1:54 AM IST
ഇക്കൊല്ലവും പഠനം ഓൺലൈനിലാണ്. എന്നാൽ എല്ലാവർക്കും അതിനവസരമില്ല. ഇതിനുള്ള പ്രധാനതടസം ലൈൻ ഓണാകുന്നില്ല എന്നതാണ്. കോവിഡിന്റെ ഭീഷണിയിൽ കഴിഞ്ഞ വർഷം ഒന്നിനും ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. അതിനാൽ ലഭ്യമായ സാങ്കേതിക വിദ്യകളും മാർഗങ്ങളും ഉപയോഗിച്ചായിരുന്നു പഠനം. ഈ വർഷം അതൊന്നും വേണ്ടിവരില്ലെന്നും പതിവുപോലെ സ്കൂളുകളും കോളജുകളും സർവകലാശാലകളും തുറന്നു പ്രവർത്തിക്കുമെന്നുമായിരുന്നു കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതുവരെയുള്ള കണക്കുകൂട്ടലുകൾ. എന്നാൽ അതെല്ലാം അസ്ഥാനത്തായി. പുതിയ അധ്യയന വർഷവും ഓൺലൈനിൽത്തന്നെ. ഇതെത്രനാൾ എന്നതിന് ഇപ്പോൾ ഉത്തരംപറയാൻ ആർക്കും കഴിയില്ല. ഒരുപക്ഷേ, ഈ വർഷം മുഴുവൻ ഇങ്ങനെ ആയേക്കാം. എന്നാൽ അതിനു നാം എന്തു തയാറെടുപ്പുകളാണ് കൈക്കൊണ്ടിരിക്കുന്നത് എന്ന ചോദ്യത്തിന് കാര്യമായ ഉത്തരമൊന്നുമില്ല. അതിനായി ആരും പ്രത്യേക പഠനം നടത്തുകയോ പദ്ധതികൾ ആവിഷ്കരിക്കുകയോ ചെയ്തിട്ടുമില്ല. ഇതിന്റെ പ്രത്യാഘാതം നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ തെളിഞ്ഞുതന്നെ നിൽക്കും.
കൈറ്റ്-വിക്ടേഴ്സ് ചാനലിലെ ഡിജിറ്റൽ ക്ലാസായിരുന്നു കഴിഞ്ഞ വർഷത്തെ പ്രധാന സ്കൂൾ പഠന മാർഗം. സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ കേന്ദ്ര സിലബസുകാർ സ്വന്തം നിലയിൽ ഓൺലൈൻ ക്ലാസുകൾ നൽകി ഒരുവിധം ഒപ്പിച്ചു. ഇത്തവണയും ഇങ്ങനെയൊക്കെത്തന്നെയാണ് തുടങ്ങിയിരിക്കുന്നത്. സ്റ്റേറ്റ് സിലബസിലും ഓൺലൈൻ ക്ലാസുകൾക്കു പദ്ധതിയുണ്ട്. സ്കൂൾ കുട്ടികൾ മാത്രമല്ല പ്ലസ് ടു കഴിഞ്ഞുള്ള ഉന്നതവിദ്യാഭ്യാസ മേഖലയിലെ എല്ലാ കുട്ടികളും ഓൺലൈൻ പഠനക്കാരാണ്. ഇത്തരമൊരു സാഹചര്യത്തിൽ സംസ്ഥാനത്ത് ലഭ്യമായ ഡാറ്റാ കണക്ടിവിറ്റി വലിയൊരു വിഷയമായി മാറിയിരിക്കുന്നു.
ക്യൂ നിൽക്കുന്നത് 67.75 ലക്ഷം
സംസ്ഥാനത്ത് സ്റ്റേറ്റ് സിലബസിൽ ഒന്നു മുതൽ പ്ലസ് ടുവരെ 45.5 ലക്ഷത്തോളം വിദ്യാർഥികളുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽനിന്നു ലഭിക്കുന്ന വിവരം. സംസ്ഥാനത്ത് കേന്ദ്ര സിലബസിൽ പഠിക്കുന്ന സ്കൂൾ കുട്ടികൾ 15 ലക്ഷത്തോളം വരുമെന്നാണ് കേരളത്തിലെ സിബിഎസ്ഇ സ്കൂളുകളുടെ അസോസിയേഷനായ കോൺഫെഡറേഷൻ ഓഫ് സഹോദയ കോംപ്ലക്സസ് ജനറൽ സെക്രട്ടറി കെ.എ. ഫ്രാൻസിസ് പറയുന്നത്. കേരളകലാമണ്ഡലം ഉൾപ്പെടെ സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളിൽ 7.22 ലക്ഷം വിദ്യാർഥികളുണ്ടെന്ന് കേരള ഉന്നത വിദ്യാഭ്യാസ കൗൺസിലും പറയുന്നു. കൂടാതെ കേന്ദ്ര സർവകലാശാലകളിലെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും വിദ്യാർഥികളമുണ്ട്. ഇവരെല്ലാം ചേർന്നാൽ 67.75 ലക്ഷം വിദ്യാർഥികളെങ്കിലുമുണ്ട്. ഇവരുടെ പഠനമാണ് ഇപ്പോൾ ഓൺലൈനിയാലിരിക്കുന്നത്.
ഇവർ മാത്രമല്ലല്ലോ ഇന്റർനെറ്റ് ഉപയോക്താക്കൾ. വ്യാപാര മേഖലയിൽ ഓൺലൈൻ വ്യാപകമാകുന്നു. വർക്ക് ഫ്രം ഹോം അഥവാ വീട്ടിലിരുന്നു ജോലി ചെയ്യുന്നവരുടെ എണ്ണം എത്രയോ കൂടിയിരിക്കുന്നു. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ വൻനഗരങ്ങളിലെ ഐടി കമ്പനികളിലടക്കം ജോലിചെയ്തിരുന്ന മലയാളികൾ ഇപ്പോൾ സ്വന്തം വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. ഇതുകൂടാതെ സംസ്ഥാനത്തെ മിക്ക സ്ഥാപനങ്ങളും ജീവനക്കാരെ വീട്ടിലിരുത്തിയാണ് ജോലിയെടുപ്പിക്കുന്നത്. പൂർണമായും ഇന്റർനെറ്റ് അധിഷ്ഠിതമാണ് ഇവരുടെയെല്ലാം ജോലി. ഇവരും കണക്ടിവിറ്റി ഉപയോഗിക്കുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ ഇന്റർനെറ്റ് ലഭ്യതയിൽ ദുർബലരെല്ലാം പരിധിക്കു പുറത്താകുന്നു എന്നതാണ് യാഥാർഥ്യം. എത്ര ലക്ഷം വിദ്യാർഥികളായിരിക്കും പുറത്താകുക എന്നതു സംബന്ധിച്ച് ഇതുവരെ കണക്കൊന്നുമില്ല. എന്നാൽ കേരളത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരംവരെ എല്ലാ ജില്ലകളിലും ഇത്തരത്തിൽ പരിധിക്കു പുറത്താകുന്നവരുണ്ട്. ദീപിക ലേഖകർ നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമാകുന്നുണ്ട്. അവരെ പരിധിക്കുള്ളിലാക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്നാണ് സർക്കാർ പരിശോധിക്കേണ്ടത്.
കെ ഫോൺ
ബ്രോഡ് ബാൻഡും മൊബൈൽ ഫോൺ കണക്ഷനുമെല്ലാമെടുത്ത് പഠനം സുഗമമാക്കാൻ തയാറെടുത്ത കുറേപ്പേരെങ്കിലും നിരാശയിലാണ്. പൊതുമേഖലയിലുള്ള ബിഎസ്എൻഎൽ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലാണ്. കൊട്ടിഘോഷിച്ചെത്തിയ വൻകിട സ്വകാര്യകമ്പനി ബിഎസ്എൻഎലിനെ മാത്രമല്ല മറ്റു സ്വകാര്യ കമ്പനികളെയും വിഴുങ്ങിക്കളഞ്ഞു. ഇവർക്കെല്ലാം നഗരങ്ങളോടാണ് താത്പര്യം.
സംസ്ഥാന സർക്കാർ കെ-ഫോൺ പ്രഖ്യാപിച്ച് വലിയ പ്രതീക്ഷ നൽകിയെങ്കിലും ഏറെ മുന്നോട്ടു പോയിട്ടില്ല. ആദ്യഘട്ടത്തിൽ സർക്കാർ ഓഫീസുകളുടെ ഉപയോഗത്തിനായാണ് കെ ഫോൺ നെറ്റ്വർക്ക് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ചെലവുകുറഞ്ഞതും സ്പീഡുള്ളതുമായ ഇന്റർനെറ്റ് കണക്ഷൻ സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും നൽകാൻ കെ ഫോണിനെ വിപുലപ്പെടുത്തേണ്ടതുണ്ട്. അപ്പോഴും ബിഎസ്എൻഎലിന്റെ അവസ്ഥയിലേക്ക് കെ ഫോണും എത്തിപ്പെടാതിരിക്കാൻ കരുതൽ വേണം.
സി.കെ. കുര്യാച്ചൻ
ബാൻഡ് വിഡ്താണ് പ്രശ്നം
സംസ്ഥാനത്ത് ഉപയോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ഇന്റർനെറ്റ് കണക്ഷനും മികച്ച ബാൻഡ് വിഡ്തും നൽകുക എന്നതാണ് സേവനദാതാക്കൾ നേരിടുന്ന പ്രധാന വെല്ലുവിളി. ബ്രോഡ്ബാൻഡ്, മൊബൈൽ ഡാറ്റാ കണക്ഷനുകൾ വഴിയാണ് സേവനദാതാക്കൾ ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. ഇതിൽ ബ്രോഡ്ബാൻഡ് കണക്ഷനുകൾക്ക് കേബിളുകൾ വഴി ഇന്റർനെറ്റ് എത്തിച്ചു നൽകുമ്പോൾ മൊബൈൽ ഡാറ്റ കണക്ഷനുകൾക്ക് ടവറുകളിൽനിന്ന് വയർലസായി വിതരണം ചെയ്യപ്പെടുന്നു.
ബ്രോഡ്ബാൻഡ് കണക്ഷനുകളിൽ സ്പീഡ് ഇന്റർനെറ്റ് കിട്ടണമെങ്കിൽ കേബിളുകൾ ആവശ്യമാണ്. മുമ്പ് കോപ്പർ കേബിളുകളാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഫൈബർ കേബിളുകളാണ് ഉപയോഗിക്കുന്നത്. കോപ്പർ കേബിളുകളെക്കാൾ ഫൈബർ കേബിളുകൾക്ക് വലിയ മുതൽമുടക്കുണ്ട്. നിലവിൽ ഏഷ്യാനെറ്റ്, ബിഎസ്എൻഎൽ, ജിയോ, എയർടെൽ തുടങ്ങിയ കമ്പനികളെല്ലാം ഫൈബർ കേബിളുകളാണ് ഉപയോഗിക്കുന്നത്.
ഇന്റർനെറ്റ് ഉപയോഗത്തിലുണ്ടായിരിക്കുന്നത് അസാധാരണമായ കുതിച്ചുചാട്ടമാണ്. കോവിഡ് കാലത്തിനു മുന്നേതന്നെ ഇന്റർനെറ്റ് ഉപയോഗം വലിയതോതിൽ വർധിച്ചിരുന്നു. പഠനവും കച്ചവടവും തൊഴിലുമെല്ലാം ഓൺലൈൻ ആയതോടെ ഉപയോക്താക്കളുടെ എണ്ണത്തിലും ഉപയോഗത്തിന്റെ അളവിലും ക്രമാതീതമായ വർധനവുണ്ടായി. കഴിഞ്ഞ ഒരു വർഷത്തിനിടെ എല്ലാ നെറ്റ്വർക്കുകൾക്കും കണക്ഷൻ വലിയ തോതിൽ കൂടിയിട്ടുണ്ട്. വേണ്ടത്ര ബാൻഡ് വിഡ്ത് ലഭ്യമാക്കിക്കൊണ്ട് ഉറപ്പുനൽകിയിരിക്കുന്ന സ്പീഡിൽ നെറ്റ് കണക്ടിവിറ്റി നൽകുക എന്നതാണ് ഇപ്പോഴത്തെ പ്രശ്നം.
മുമ്പ് സാധാരണയായി ഒരു ജിബി ബാൻഡ് വിഡ്തുകൊണ്ട് ആയിരം മുതൽ രണ്ടായിരം പേർക്കുവരെ കണക്ഷൻ നൽകിയിരുന്നു. ഇപ്പോഴത് നൂറു പേർക്കു മാത്രമാണ് നൽകാൻ കഴിയുന്നത്. ജിഗാ ബൈറ്റല്ല ഇപ്പോൾ ടെറാ ബൈറ്റാണ് നോക്കുന്നത്. ആവശ്യത്തിനു ബാൻഡ് വിഡ്ത് ഉണ്ടെങ്കിലേ ഇന്റർനെറ്റ് കണക്ഷന് സ്പീഡുണ്ടാകൂ. അതിനാൽ ആവശ്യത്തിനനുസരിച്ച് ബാൻഡ് വിഡ്ത് കൂട്ടി നൽകണം. ഇത്തരത്തിൽ സേവനദാതാക്കൾ ബാൻഡ് വിഡ്ത് അധികമായി നൽകുന്നില്ലെങ്കിൽ ഇന്റർനെറ്റ് സ്പീഡ് കുറയും.
സാധാരണയായി കണക്ഷൻ നൽകുന്നത് സ്വിച്ച് പോലുള്ള ഒപ്റ്റിക്കൽ ലൈൻ ടെർമിനേറ്റർ എന്ന ഒഎൽടിയിൽ നിന്നാണ്. ഒരോ ഒഎൽടിയിലെയും കണക്ഷനുകളുടെ ഉപയോഗം നിരീക്ഷിക്കപ്പെടുന്നുണ്ട്. ഏതെങ്കിലും ഒഎൽടിയിൽ കണക്ഷനുകളുടെ ഉപയോഗം കൂടുന്നതരത്തിൽ ഉപയോക്താക്കൾ പ്ലാനുകളിൽ വരുത്തുന്ന മാറ്റത്തിനനുസരിച്ച് ഓട്ടോമാറ്റിക് ആയി ബാൻഡ് വിഡ്ത് കൂട്ടിനൽകുന്നു. ആളുകൾ തിങ്ങിപ്പാർക്കുന്ന കോൺസൻട്രേറ്റ്ഡ് ഏരിയയിൽ ബാൻഡ് വിഡ്ത് കൂട്ടി നൽകി കൂടുതൽ കണക്ഷൻ നൽകാനാണ് സേവനദാതാ ക്കൾ ശ്രമിക്കുക.
കെ. ശ്രീകാന്ത്
(ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് ജനറൽ മാനേജരാണ് ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
സോളാർ സമരം ന്യായമില്ലാത്തത്; അത് പിണറായിക്ക് അറിയാമായിരുന്നു: ചാണ്ടി ഉമ്മൻ
മുതലപ്പൊഴിയിലെ അപകടങ്ങള്‍; ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് തേടി
സോളാര്‍ ഒത്തുതീർപ്പ് വെളിപ്പെടുത്തൽ: പ്രതികരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി
""തിരുവഞ്ചൂർ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്''; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
Latest News
സോളാർ സമരം ന്യായമില്ലാത്തത്; അത് പിണറായിക്ക് അറിയാമായിരുന്നു: ചാണ്ടി ഉമ്മൻ
മുതലപ്പൊഴിയിലെ അപകടങ്ങള്‍; ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് തേടി
സോളാര്‍ ഒത്തുതീർപ്പ് വെളിപ്പെടുത്തൽ: പ്രതികരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി
""തിരുവഞ്ചൂർ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്''; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top