Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കുട്ടനാടിന്റെ ചാരുത നിലനിർത്തുക
Monday, June 7, 2021 1:09 AM IST
പ്രകൃതിരമണീയമായ കുട്ടനാട് കേരളത്തിന്റെ നെല്ലറയും വിനോദ സഞ്ചാരികളുടെ പറുദീസയും മത്സ്യസന്പത്തിന്റെ ഈറ്റില്ലവുമാണ്. ഇവയുടെയെല്ലാം അവകാശികളും പരിപാലകരുമായ രണ്ടു ലക്ഷത്തോളം ജനങ്ങളുടെയും നാടാണ് കുട്ടനാട്. ശാന്തവും സുരക്ഷിതവുമായ ജനജീവിതവും പ്രകൃതിയുടെ സംരക്ഷണവും കുട്ടനാടിന് ആവശ്യമാണ്. ഇവ രണ്ടും മുൻനിർത്തിവേണം കുട്ടിനാട്ടിലെ വികസനം.
കുട്ടനാട്ടിലെ ജനങ്ങൾക്ക് വെള്ളവും വെള്ളപ്പൊക്കവും അത്ര ഭീതിജനകമല്ല. അതിനെ അതിജീവിക്കുവാനുള്ള കരുത്തും മനസുറപ്പും അവർക്കുണ്ട്. പക്ഷെ ചില അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ്. മനഷ്യ സാധ്യമായ ചില ഉറപ്പുകൾ ഈ ജനതയ്ക്ക് നൽകുവാൻ സർക്കാരിനും സർക്കാർ സംവിധാനങ്ങൾക്കും സാധിക്കണം. പ്രധാന റോഡുകൾ ഒരുസമയത്തും തടസപ്പെടാതിരിക്കണം. വീടുകളിൽ വെള്ളം കയറുന്നതു തടയാൻ സാധിക്കണം.
ശുചിമുറി സൗകര്യങ്ങൾ നില നിൽക്കണം. ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്തുവാൻ സാധ്യമാക്കുന്ന 12 നിർദേശങ്ങൾ ചുവടെ ചേർക്കുന്നു.
1) റോഡ് സംരക്ഷണം
എസി റോഡിലും അതുപോലെയുള്ള പ്രധാന റോഡുകളിലും വെള്ളം കയറാതിരിക്കണം. അതുവഴിയുള്ള യാത്രാസൗകര്യങ്ങൾ തടസപ്പെടരുത്. ജലാശയത്തോട് ചേർന്നു നിൽക്കുന്ന റോഡിന്റെ പാർശ്വത്തിൽ മൂന്നു-നാല് അടി ഉയരത്തിൽ കോണ്‍ക്രീറ്റ് മതിലു നിർമിച്ചാൽ കനാലുകളിൽ നിന്നുള്ള വെള്ളം റോഡിലേക്ക് ഒഴുകുന്നത് ഒഴിവാക്കാം. കനാൽ സൈഡിലുള്ള നിർമാണങ്ങൾ ഒട്ടുമിക്കവയും അനധികൃതമാണ്. കനാൽ വഴിയുള്ള വെള്ളം തടസപ്പെടുന്നതോടൊപ്പം ഭാരം കയറ്റിയുള്ള വാഹനങ്ങളുടെ യാത്ര ഈ കാലഘട്ടത്തിൽ തിരിച്ചുവിടണം. പാലങ്ങളും ചെറുറോഡുകളുമുള്ള സ്ഥലത്തും ഇത്തരം കോണ്‍ക്രീറ്റ് മതിൽ പ്രായോഗികമായിത്തന്നെ നിർമിക്കാൻ സാധിക്കും.
2) പാടശേഖരങ്ങളിലെ വെള്ളം നിയന്ത്രിക്കക
റോഡിന് മറുവശത്തുള്ള പാടശേഖരങ്ങളിലെ വെള്ളം പന്പ് ചെയ്ത് നാലിലൊന്ന് ഭാഗം താഴ്ത്തി നിർത്തുവാൻ സാധിച്ചാൽ അതുവഴി റോഡിലേക്കുള്ള വെള്ളം തടയാം. അതുപോലെതന്നെ എല്ലാ പാടശേഖരങ്ങളിലും നാലിലൊന്ന് ഭാഗം വെള്ളം വറ്റിച്ചു നിർത്തുവാൻ സാധിച്ചാൽ കുട്ടനാട്ടിലെ വീടുകളിൽ വെള്ളം കയറുന്നത് 90 ശതമാനം വരെ തടയുവാൻ സാധിക്കും. മാത്രമല്ല ശുചിമുറി ഉപയോഗത്തിനുള്ള തടസങ്ങളും ഇതുവഴി നീക്കാം. ഇതിനുള്ള ചെലവ് പാടശേഖരങ്ങളെ ഒഴിവാക്കി സർക്കാർ ഏറ്റെടുക്കണം. വെള്ളപ്പൊക്കം മൂലം വീടുകൾക്കും റോഡുകൾക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങളുമായി തുലനം ചെയ്താൽ ഇത് നിസാരമായിരിക്കും.
3) എ-സി കനാൽ
കനാലുകളും അതുപോലെയുള്ള തോടുകളും നീരൊഴുക്കിനു സുഗമമാക്കുക. കനാലുകളിലെ നീരൊഴുക്ക് തടസപ്പെടുന്ന തരത്തിൽ നിർമിച്ചിരിക്കുന്ന മുട്ടുകളും ചെറുകലുങ്കുകളും പൊളിച്ചുമാറ്റുക.
4) ജലാശയങ്ങളുടെ ആഴം
ജലാശയങ്ങളുടെ ആഴം വർധിപ്പിക്കുക, കായലുകളിലും പുഴകളിലും അടിഞ്ഞു കിടക്കുന്ന മണ്ണും ചെളിയും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യുക. ഇന്ന് ജലാശയങ്ങളുടെ സംഭരണശേഷിയുടെ സിംഹഭാഗവും പുഴകളിലൂടെ കുത്തിയൊഴുകിവന്ന് അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും മറ്റു മാലിന്യങ്ങളും കൈയടക്കിയിരിക്കുന്നു. ഈ മാലിന്യങ്ങൾ അടിയന്തരമായി നീക്കുകയും പിന്നീട് പത്തു വർഷം കൂടുമ്പോൾ വീണ്ടും നീക്കംചെയ്യുകയും വേണം. ഇതുവഴി മഴയും പ്രളയവും മൂലമുള്ള വെള്ളം ഉൾക്കൊള്ളുവാൻ ജലാശയങ്ങൾക്കു ശേഷിയുണ്ടാകും.
5) പാടശേഖര ബണ്ടുകൾ ഉയർത്തുക
ഇപ്രകാരം ട്രഞ്ച് ചെയ്ത് എടുക്കുന്ന മണലും ചെളിയുമൊക്കെ പാടശേഖരങ്ങൾക്ക് ഒരു അകംബണ്ട് നിർമാണത്തിന് ഉപയോഗിക്കുക. ആഗോളതാപനത്തിന്റെ പരിണതഫലമായി ഉയർന്നു കൊണ്ടിരിക്കുന്ന ജലനിരപ്പിനെ അതിജീവിച്ച് കൃഷി നടത്തുന്നതിന് സാധ്യമാകുന്ന ഉയരത്തിൽ ഈ ബണ്ട് നിർമിക്കാൻ സാധിക്കും. ബണ്ട് നിർമിക്കുന്നത് കുറഞ്ഞത് അഞ്ച് മീറ്റർ വീതിയിലെങ്കിലും ആയാൽ നല്ലത്. പുറംബണ്ട് ബലപ്പെടുത്തുവാൻ സാധിക്കുന്നിടത്ത് അതായാലും വളരെ നല്ലത്. ബണ്ട് ഉയർത്തിയെടുക്കുന്ന സ്ഥലം കാലക്രമത്തിൽ റോഡുകളായി മാറിയാൽ നെല്ലും മറ്റുസാധനങ്ങളും വാഹനത്തിൽതന്നെ കൃഷിയിടങ്ങളിൽനിന്നു സമാഹരിക്കുവാൻ സാധിക്കും.
6) തണ്ണീർമുക്കം ബണ്ട്
സമയബന്ധിതവും വിവേകപൂർവകവുമായ ഇടപെടലുകൾ തണ്ണീർമുക്കം ഷട്ടറുകൾ തുറക്കുന്നതിനും തോട്ടപ്പള്ളി സ്പിൽവേയുടെ പൊഴി മുറിക്കുന്നതിനും ഉണ്ടാകണം. ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും അറ്റകുറ്റപ്പണികളും നടത്തുവാൻ സാധിക്കണം.
7) ഹൈപവർ പന്പിംഗ്
അപ്രതീക്ഷിതമായ പല സാഹചര്യങ്ങളും വെള്ളപ്പൊക്കത്തിൽ ഉണ്ടാകാം. ചില വർഷങ്ങളിൽ കൂടുതൽ ഡാമുകൾ തുറക്കുന്ന സാഹചര്യം, ഉരുൾപൊട്ടൽ, മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വരെയുണ്ടാകാം. ഇത്തരം സാഹചര്യങ്ങൾ കുട്ടനാടിന്റെ ജലനിരപ്പ് ഉയരുവാൻ കാരണമാകാം. ഇത്തരം അടിയന്തര സാഹചര്യങ്ങൾക്കായി കായലിൽനിന്നു കടലിലേക്കു വെള്ളം പന്പ് ചെയ്യാൻ സാധിക്കുന്ന ഹൈപവർ മോട്ടോറുകൾ കുട്ടനാടിന്റെ പല സ്ഥലങ്ങളിലായി സ്ഥാപിക്കു കയും ആവശ്യമായ സമയത്ത് പ്രവർത്തിപ്പിക്കുകയും ചെയ്യുകവഴി ജലനിരപ്പ് ക്രമാനുഗതമായി നിയന്ത്രിക്കാം.
8) റൂം ഫോർ വാട്ടർ
രണ്ടാംകൃഷി എന്ന കാഴ്ചപ്പാടിന് ചെറിയ വ്യത്യാസം നന്നായിരിക്കും എന്ന് കരുതുന്നു. ഒരു കൃഷി ചെയ്തിരുന്ന കാലത്തും രണ്ട് കൃഷി ചെയ്തിരുന്ന കാലത്തും ഉത്പാദനം നോക്കിയാൽ വലിയ വ്യത്യാസം വരാറില്ല. എന്നാൽ രണ്ട് ചെലവ് ഉണ്ടാവുകയും ചെയ്യും. കാർഷികമേഖലയിൽ തൊഴിലവസരങ്ങൾ കൂടുന്നതിന് രണ്ട് കൃഷിരീതി ഗുണകരമായിരുന്നു. എന്നാൽ ഇന്ന് കാർഷിക ജോലികൾ ചെയ്യുന്നതിന് ആളുകളില്ലാത്ത സാഹചര്യത്തിൽ ഒരു കൃഷി ഒഴിവാക്കി "റൂം ഫോർ വാട്ടർ' ശൈലി നന്നായിരിക്കും. കൂടാതെ മറ്റൊരു കാരണം പാടശേഖരങ്ങൾക്കു നടുവിലും വശങ്ങളിലുമായി താമസിക്കുന്നവരുടെ വീടുകൾ വെള്ളത്തിൽനിന്ന് രക്ഷിക്കുവാനും രണ്ടാം കൃഷി സഹായകരമായിരുന്നു. എന്നാൽ മുകളിൽ പറഞ്ഞതുപോലെ പാടശേഖരങ്ങളിലെ വെള്ളം സർക്കാർ ചെലവിൽ പന്പ് ചെയ്ത് നാലിലൊന്നു ഭാഗം താഴ്ത്തി നിലനിർത്തിയാൽ ഇതിനൊരു പരിഹാരമാകും.
9) മത്സ്യകൃഷി
മത്സ്യകൃഷി കുട്ടനാടൻ മേഖലയ്ക്ക് വലിയ ഉണർവ് നൽകുന്നതാണ്. 1994-95 ൽ ശുദ്ധജല കൊഞ്ച് കുട്ടനാട്ടിൽ പരീക്ഷിക്കുകയുണ്ടായി. സർക്കാർ ചെലവിൽ ശുദ്ധജല കൊഞ്ച് കുഞ്ഞുങ്ങളെ ആറുകളിലും കായലുകളിലും നിക്ഷേപിച്ചത് വലിയ സാന്പത്തിക നേട്ടം കുട്ടനാടൻ ജനതയ്ക്ക് നൽകുകയുണ്ടായി എന്നതു വാസ്തവം. രണ്ടാം കൃഷി ഒഴിവാക്കുന്പോൾ ഉണ്ടാകുന്ന നഷ്ടം നികത്തുവാനും ഇതു സഹായകമാകും. പുഞ്ചകൃഷി മാത്രമാണ് ചെയ്യുന്നതെങ്കിൽ ഏകദേശം എട്ടു മാസം മീൻ വളർത്തുന്നതിനും അതിന്റെ വ്യാപനത്തിനും മത്സ്യബന്ധനത്തിനമായി കിട്ടും. വിവിധ തരത്തിലുള്ള മീൻ കഞ്ഞുങ്ങളെ വെള്ളത്തിൽ നിക്ഷേപിച്ചാൽ വലിയ വരുമാനം കുട്ടനാടൻ ജനതയ്ക്കു ലഭിക്കുമെന്നതിൽ തർക്കമില്ല. കൂടാതെ മത്സ്യങ്ങൾ വളർത്തുന്ന പാടശേഖരങ്ങൾ വറ്റിച്ച് അതിൽനിന്നു കിട്ടുന്ന വരുമാനം പാടശേഖരത്തിന്റെ പൊതുപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കും.
മറ്റൊരു പ്രധാനഗുണം പാടശേഖരങ്ങളിൽ പുഞ്ചകൃഷിക്ക് വളരെ കുറച്ചുകളകളേ ഉണ്ടാകൂ എന്നതാണ്. വളത്തിന്റെ ഉപയോഗം വളരെയേറെ കുറയ്ക്കുവാൻ സാധിക്കും എന്നത് അനുഭവ ജ്ഞാനമുള്ള കുട്ടനാടൻ കർഷകർക്ക് പരിചിതമാണ്.
10) ഫൈബർ വള്ളങ്ങൾ
വെള്ളപ്പൊക്കത്തിന്റെ കാലത്ത് ഉപയോഗിക്കുന്നതിനുവേണ്ടി ദുരന്ത നിവാരണ സംരക്ഷണത്തിന്റെ ഭാഗമായ വലുതും ചെറുതുമായ 100 ഫൈബർ വള്ളങ്ങൾ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലായി എത്തിക്കുക. പണ്ടു കാലങ്ങളിൽ ഓരോവീട്ടിലും വള്ളങ്ങൾ ഉണ്ടായിരുന്നതിനാൽ അതിൽ കയറി അവർക്ക് സുരക്ഷിത സ്ഥലത്ത് എത്തുവാനും അവശ്യ സാധനങ്ങൾ വാങ്ങുവാനുമൊക്കെ സാധിക്കുമായിരുന്നു. റോഡുകളിലൂടെ വാഹനങ്ങൾ തടസം കൂടാതെ നീങ്ങുകയും അവശ്യവസ്തുക്കൾ റോഡിനോട് ചേർന്ന് വാങ്ങുവാൻ കിട്ടുകയും ചെയ്യുമെന്ന് ഉറപ്പുണ്ടായാൽ കുട്ടനാടൻ ജനത കുട്ടനാടുവിട്ട് പുറത്തുപോവുകയില്ല. വെള്ളപ്പൊക്കം അവരെ സാധാരണ ഭയപ്പെടുത്തുകയില്ല. അടിയന്തര ചികിത്സാസഹായങ്ങൾ കൂടി ക്രമീകരിച്ചാൽ രണ്ടു-മൂന്ന് ആഴ്ചകൾ വെള്ളപ്പൊക്കത്തെ അതിജീവിച്ച് അവർ കഴിഞ്ഞുകൂടും.
11) നീന്തൽ പരിശീലനം
കുട്ടനാടിന് സമാനമായ നെതർലൻഡ്സ് എന്ന രാജ്യത്തുള്ളതുപോലെ നമുക്കും ഒരു സംവിധാനം ഉണ്ടാക്കുവാൻ സാധിക്കണം. കുട്ടനാട്ടിൽ താമസിക്കുന്ന കുട്ടികൾ പത്താം ക്ലാസ് കഴിയുന്നതിനു മുമ്പ് നീന്തൽ പഠിച്ചിരിക്കണം. സ്കൂളുകളിൽ നീന്തൽ ഒരു പാഠ്യവിഷയമാക്കണം. നീന്തുവാൻ കഴിവാർജിച്ചാൽ വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ മനസുകൊണ്ട് അവർ സജ്ജരായിരിക്കും.
12) കെട്ടിട നിർമാണം
കുട്ടനാടൻ പ്രദേശങ്ങളിലെ ഭവനനിർമാണത്തിന് ചില മാർഗനിർദേശങ്ങൾ ഉണ്ടാക്കണം. ഉയർന്ന കാലുകളിൽ നിർമിക്കുന്ന ഭവനങ്ങളുടെ മാതൃക സ്വീകരിക്കാവുന്നതാണ്. ഭവന നിർമാണത്തിനുപയോഗിക്കുന്ന വസ്തുക്കൾ ഭാരം കുറഞ്ഞവ ആയിരിക്കണമെന്ന നിർദേശങ്ങളും ഉണ്ടാകണം. സമാന രൂപഭാവങ്ങളുള്ള വീടുകളുടെ നിര കുട്ടനാടിന് ഒരു പ്രത്യേക ആകർഷണമായിരിക്കും.
വിനോദസഞ്ചാര മേഖലയിൽ ലോകപൈതൃകത്തിൽ ഇടം പിടിക്കാൻ സാധിക്കുന്ന കുട്ടനാടൻ മേഖല സംരക്ഷിക്കപ്പെടണം. അവിടെയുള്ള ജനങ്ങളുടെ ആശങ്ക ഒഴിവാക്കണം. ജനങ്ങളും സർക്കാർ സംവിധാനങ്ങളും ഒന്നിച്ചു പ്രവർത്തിച്ചാൽ, ഉണർന്ന് പ്രവർത്തിച്ചാൽ കുട്ടനാട് എന്നും ചാരുതയാർന്ന ഒരു വിസ്മയ കാഴ്ചയായിരിക്കും.
റവ. ഡോ. ജോസഫ് പുതുപ്പറമ്പിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
താന്‍ ഇടനിലക്കാരനായി പോയിട്ടില്ല; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി എന്‍.കെ.പ്രേമചന്ദ്രന്
മലപ്പുറം മക്കരപറമ്പിൽ വന്‍ അഗ്നിബാധ; ഫർണിച്ചർ കട കത്തിനശിച്ചു
കണ്ണൂരില്‍ ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം
പന്തീരാങ്കാവ് കേസ്; പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് പോലീസുകാരന്
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം
Latest News
താന്‍ ഇടനിലക്കാരനായി പോയിട്ടില്ല; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി എന്‍.കെ.പ്രേമചന്ദ്രന്
മലപ്പുറം മക്കരപറമ്പിൽ വന്‍ അഗ്നിബാധ; ഫർണിച്ചർ കട കത്തിനശിച്ചു
കണ്ണൂരില്‍ ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം
പന്തീരാങ്കാവ് കേസ്; പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് പോലീസുകാരന്
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top