Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കാലം മായ്ക്കാത്ത സൂര്യതേജസ്
Tuesday, June 15, 2021 12:52 AM IST
1971 ജൂണ്‍ 15:
കേരളം വിറങ്ങലിച്ചു നിന്ന പ്രഭാതം. രാവിലെ 7.30 ന് ആകാശവാണി ആ വാർത്ത അറിയിച്ചു. മലയാളത്തിന്റെ മഹാനടൻ സത്യൻ അന്തരിച്ചു. ദിക്കെങ്ങും ദുഃഖസാന്ദ്രമായി. വയലാർ രാഘവപ്പറന്പ് കോവിലകത്ത് ആ വാർത്തയെത്തി. ടെലിഫോണ്‍ താഴെവച്ച് കുട്ടൻ ആർത്തലച്ച് അടുക്കളയിലേക്കോടി ""അമ്മേ നമ്മുടെ സത്യൻമാഷ് മരിച്ചുപോയി, ഇനി അമ്മയുടെ കൈയിൽ നിന്നു ചോറുണ്ണാൻ മാഷ് വരില്ല.'' അമ്മയും മകനും പരസ്പരം പുൽകി ദുഃഖം പങ്കിട്ടു.
ഫോണിലൂടെ പ്രതികരണം ചോദിച്ച പത്രപ്രവർത്തകനോട് വയലാർ പറഞ്ഞു: ""യുഗങ്ങളിലൊരിക്കൽ മാത്രം കണ്ടുമുട്ടാറുള്ള മഹാപ്രതിഭ. എന്തൊരനന്യസുരഭിലമായ ആത്മവത്ത.'' എം.ടി. യുടെ പ്രതികരണം: ""ഒരു കാലഘട്ടത്തെ കീഴടക്കിയ കലാകാരൻ കടന്നുപോയി. അഭിനയത്തിന്റെ ടോട്ടാലിറ്റിയിൽ സത്യനെ മറികടക്കാൻ മറ്റൊരാളില്ല. ഒരുപക്ഷേ വന്നേക്കാം.'' എന്നായിരുന്നു. ഇരുപത്തഞ്ചാം ചരമവാർഷിക സ്മരണികയിൽ പ്രിയദർശൻ എഴുതിച്ചേർത്തു: മലയാളസിനിമയുടെ ആദ്യത്തെ അഭിമാനം. ഇന്നും നമ്മുടെ "ടെക്സ്റ്റ് ബുക്ക് ഓഫ് ആക്ടിംഗ്' എന്നു പറയാവുന്നത് സത്യൻമാഷ് തന്നെയാണ്!
അനശ്വര കഥാപാത്രങ്ങൾ
മലയാളസിനിമയുടെ ധന്യതയുടെ മടിത്തട്ടിൽ അഭ്രകാവ്യങ്ങൾ രചിച്ച കലാകാരൻ മരണത്തിന്റെ അൻപതാണ്ട് പിന്നിടുന്പോഴും മലയാളമനസിന്റെ സാന്ദ്രഗീതമായി നിലകൊള്ളുന്നതെന്തുകൊണ്ട്! രണ്ടു ദശാബ്ദം മാത്രം നീണ്ട ചലച്ചിത്രജീവിതത്തിൽ സത്യൻ അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ നിലയ്ക്കാത്ത പട്ടികയും അവയുടെ പേരിൽ നേടിയ അംഗീകാരങ്ങളുമാണ് അതിനുത്തരം.
"ചെമ്മീനി'ലെ പളനിയും "അനുഭവങ്ങൾ പാളിച്ചകളി'ലെ ചെല്ലപ്പനും "ഓടയിൽ നിന്നി'ലെ പപ്പുവും "അശ്വമേധ'ത്തിലെ ഡോ. തോമസും "മുടിയനായ പുത്രനി'ലെ രാജനും "വാഴ്വേമായ'ത്തിലെ സുധിയും അക്ബർ ചക്രവർത്തിയും കണ്വമഹർഷിയും തച്ചോളി ഒതേനനുമെല്ലാം സത്യനു മാത്രം ജീവൻ പകരാൻ കഴിയുന്ന പാത്രസൃഷ്ടികളാണ്. മലയാളസിനിമയുടെ നവോത്ഥാനരഥ്യകളിലെ വിളക്കുമാടങ്ങളായി ഇന്നും ഇവരെല്ലാം പ്രകാശം ചൊരിഞ്ഞു നിൽക്കുന്നു.
നടനവൈഭവം
ഭരതമുനിയുടെ നാട്യശാസ്ത്രത്തിന് സ്വന്തം ഭാഷ്യം ചമച്ച നടനവൈഭവം. ലോകസിനിമയിലെ ഏതൊരു മികച്ച നടനോടും തുലനം ചെയ്യാവുന്ന നാട്യസിദ്ധിയായിരുന്നു സത്യന്റേതെന്നാണ് ചെമ്മീനിന്റെ ചിത്രീകരണം പൂർത്തിയായപ്പോൾ തകഴി ശിവശങ്കരപ്പിള്ള പറഞ്ഞത്. എന്റെ പളനിക്കു ജീവൻ നൽകാൻ മറ്റാർക്കാണു കഴിയുക: വിശ്വസാഹിത്യകാരൻ ചോദിച്ചു.
നാട്യശാസ്ത്രത്തിന്റെ 27-ാം അധ്യായത്തിൽ ഭരതമുനി രണ്ടുതരം സിദ്ധികളെക്കുറിച്ചു പയുന്നുണ്ട്. "ദൈവീ, മാനുഷീ'. സത്യന്റെ അഭിനയത്തെ ക്രിയാത്മകമായി വ്യവഹരിച്ചവരെല്ലാം ഈ താരതമ്യം നടത്തിയിട്ടുണ്ട്. ആ സിദ്ധി മാനുഷികമാണ്; ദൈവികവുമാണ്. ഡയലോഗ് പ്രസന്റേഷനിലെ ശബ്ദവിന്യാസത്തിൽ പ്രകടമാകുന്ന അനിതരസാധാരണമായ സർഗാത്മകതയാണ് സത്യനിൽ ചാർത്തപ്പെട്ട സവിശേഷതകളിൽ പ്രധാനം. 15-ാം അധ്യായത്തിൽ ഭരതമുനി അതും പറഞ്ഞിട്ടുണ്ട്. "നാട്യത്തിന്റെ ശരീരം വാക്കാണ്. വാക്കിനു മീതെ മറ്റൊന്നില്ല.'
അതിർത്തികൾ കടന്ന ഖ്യാതി
ഒരു വാക്കിലൂടെ, ഒരു മൂളലിലൂടെ, അംഗവിക്ഷേപങ്ങളിലൂടെ വെള്ളിത്തിരയിൽ സത്യൻ സൃഷ്ടിച്ച വികാരപ്രപഞ്ചം അഭിനയസ്വാഭാവികതയുടെ പുതിയ വ്യാകരണമായി മാറി. ഏറ്റെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യങ്ങളോടു കാട്ടുന്ന ഹൃദയപൂർവകമായ പ്രതിബദ്ധത സത്യനെന്ന മഹാനടന്റെ മുഖമുദ്രയായി രൂപാന്തരപ്പെട്ടു. അങ്ങനെയാണ് പളനിയും ചെല്ലപ്പനും പപ്പുവും കേരളത്തിന്റെ അതിർത്തികൾ കടന്ന് ദേശാന്തരയാത്രകൾ ചെയ്തത്. വിശ്വവിഖ്യാത ഛായാഗ്രാഹകൻ മാർക്കസ് ബാർട്ലി ലോകസിനിമയിലെ അഭിനയസമ്രാട്ടുകളായ ചാൾട്ടണ് ഹെസ്റ്റനോടും സ്റ്റീഫൻ ബോയ്ഡിനോടുമാണ് സത്യനെ ഉപമിച്ചത്. സത്യനോടൊപ്പം 21 ചിത്രങ്ങളിൽ നായികയായിരുന്ന ഷീല 50 വർഷങ്ങൾക്കു ശേഷവും പറയുന്നത് അഭിനയത്തിൽ എനിക്ക് മത്സരിക്കേണ്ടിവന്നിട്ടുള്ളത് സത്യൻമാഷിനോടു മാത്രമായിരുന്നെന്നാണ്. സത്യൻ സിനിമയിലേക്കു കൈപിടിച്ചു കൂട്ടിക്കൊണ്ടുവന്ന മധുവിന്റെ പ്രസിദ്ധമായ വാക്കുകൾ ഇന്നും പ്രസക്തമാണ്. ""സത്യൻമാഷ് അലങ്കരിച്ച സിംഹാസനം ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു.''
ഇന്നും പ്രസക്തം
പുതിയ ചലച്ചിത്രസംസ്കാരം അരങ്ങുവാഴുന്പോഴും ചലച്ചിത്രാസ്വാദകരും അഭിനയവിദ്യാർഥികളും അര നൂറ്റാണ്ടു മുന്നിലെ സത്യൻചിത്രങ്ങൾ തേടി യൂട്യൂബിലും ഗൂഗിളിലും പരതുന്നത് വെറും കൗതുകത്തിനല്ല. ആ അഭിനയസൗകുമാര്യത്തിന്റെ ദൃശ്യവിസ്മയങ്ങൾ അറിയാനും അനുകരിക്കാനുമാണ്.
സമരം ചെയ്ത ഫാക്ടറിത്തൊഴിലാളികളെ മർദിച്ച ഗുണ്ടകളെ നേരിട്ടതിന് നീണ്ട ജയിൽവാസം കഴിഞ്ഞ് മടങ്ങിവന്ന തൊഴിലാളിനേതാവ് ചെല്ലപ്പൻ വീട്ടിലെത്തിയപ്പോൾ "നമ്മുടെ മകൾ മരിച്ചുപോയി' എന്നു കേട്ട് നിസംഗതയോടെ ചുവടുവച്ച് മകളുടെ കുഴിമാടത്തിനു മുന്നിൽ ചെന്നുനിൽക്കുന്നു. തേങ്ങലടക്കി, ഈറനണിഞ്ഞ്, ശബ്ദമില്ലാതെ ഏതാനും നിമിഷങ്ങൾ. ഇന്ത്യൻ സിനിമയിൽ എക്കാലത്തെയും സമാനതകളില്ലാത്ത അഭിനയത്തികവിന്റെ ഹിമാലയൻ ദൃശ്യം! ആയിരങ്ങളാണ് നിത്യേന ഈ അപൂർവമുഹൂർത്തത്തിന് കണ്ണും കാതും അർപ്പിക്കാൻ സോഷ്യൽ മീഡിയയിൽ കരസ്പർശം നടത്തുന്നത്.
ഒരു കാലഘട്ടത്തെ സ്വന്തം ഇതിഹാസമാക്കി മാറ്റിയ കലാകാരാ, നൂറ്റാണ്ടുകൾ പിന്നിട്ടു ജീവിച്ചാലും!
മലയാളസിനിമയുടെ തങ്കത്തിളക്കം
മാനുവൽ മാഷിന്റെയും എമിലിയുടെയും മകനായ സത്യനേശൻ എന്ന യുവാവിനെ സത്യൻ എന്ന പേരു നല്കി ചലച്ചിത്ര ലോകത്തേക്കാനയിച്ചത് മെരിലാൻഡ് സ്റ്റുഡിയോ ഉടമ പി. സുബ്രമണ്യമാണ്. രണ്ടു ദശാബ്ദം മാത്രം നീണ്ടുനിന്ന അഭിനയജീവിതത്തിൽ ജനപ്രിയതയിലെന്നപോലെ അവാർഡുകളും അംഗീകാരങ്ങളും സ്വന്തമാക്കിയതിലും സത്യൻ മുന്നിലായിരുന്നു.
മലയാളസിനിമയ്ക്ക് ആദ്യമായി ലഭിച്ച ദേശീയ അംഗീകാരം 1955-ൽ പി. ഭാസ്കരൻ സംവിധാനം ചെയ്ത് സത്യൻ അഭിനയിച്ച "നീലക്കുയിലി'നാണ്. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള വെള്ളിമെഡൽ. മലയാളത്തിന് ആദ്യമായി സ്വർണമെഡൽ നേടിത്തന്നത് 1966-ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത് സത്യൻ നായകനായ ചെമ്മീനാണ്.
അഭിനയത്തിനുള്ള ആദ്യ അവാർഡ് ലഭിക്കുന്നത് 1955-ൽ മദ്രാസ് ഫിലിം ഫാൻസ് അസോസിയേഷനിൽനിന്നാണ്. അവരുണരുന്നു എന്ന ചിത്രത്തിലെ അഭിനയത്തിന് മലയാളത്തിലെ മികച്ച നടനുള്ള അവാർഡ് ലഭിച്ചു. ഒരു മലയാളനടന് ആദ്യമായാണ് ഈ അവാർഡ് ലഭിക്കുന്നത്. ഏറ്റവും മികച്ച മലയാളനടനുള്ള ദേശീയ അവാർഡുകൾ 1961-ൽ "മുടിയനായ പുത്രനി'ലൂടെയും 1963-ൽ ഡോക്ടർ എന്ന ചിത്രത്തിലൂടെയും സത്യനു ലഭിച്ചു.
1969 -ൽ സംസ്ഥാന സർക്കാർ ആദ്യമായി ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ "കടൽപ്പാല'ത്തിലെ അഭിനയത്തിന് സത്യൻ നല്ല നടനായി തെരഞ്ഞടുക്കപ്പെട്ടു. 1971-ലും നല്ല നടനുള്ള സംസ്ഥാന അവാർഡ് "കരകാണാക്കടലി'ലൂടെ സത്യൻ നേടി.
സത്യൻ അധ്യാപകനായിരുന്ന തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂളിന്റെ മുന്നിൽ സത്യന്റെ പ്രതിമ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നുവെങ്കിലും ഇനിയും അതു യാഥാർഥ്യമായിട്ടില്ല.
ജസ്റ്റിൻ ബ്രൂസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
പന്തീരാങ്കാവ് ഗാർഹിക പീഡനം; പ്രതിക്കായി ഇന്റര്‍പോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
Latest News
പന്തീരാങ്കാവ് ഗാർഹിക പീഡനം; പ്രതിക്കായി ഇന്റര്‍പോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top