Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ആത്മാഭിമാനത്തിന്റെ അണയാത്ത വിപ്ലവജ്വാല
Friday, June 18, 2021 1:02 AM IST
തിരുവിതാംകൂറില്‍ ജാതിവഴക്കങ്ങള്‍ അടക്കിവാണിരുന്ന കാലം. രാജവീഥികളിലൂടെ ചക്രത്തില്‍ ഓടുന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവകാശം നല്‍കിക്കൊണ്ട് 1870 ല്‍ മഹാരാജാവിന്റെ ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാല്‍ സമൂഹത്തിലെ പ്രമാണിമാരുടെ എതിര്‍പ്പുമൂലം ദശകങ്ങളോളം ആ ഉത്തരവ് നടപ്പായില്ല. തോരണങ്ങളും മണിയും കെട്ടിയ കാളവണ്ടിയായിരുന്നു അന്ന് സമൂഹത്തിലെ ഉന്നതസ്ഥാനീയരുടെ പ്രധാന വാഹനം. വില്ലുവണ്ടി എന്ന പേരിലാണ് അത് അറിയപ്പെട്ടിരുന്നത്. വിശേഷവസ്ത്രങ്ങളണിഞ്ഞ് വില്ലുവണ്ടിയിലിരുന്ന് മണികിലുക്കിക്കൊണ്ട് അവര്‍ കടന്നുവരുമ്പോള്‍ കാല്‍നടയാത്രക്കാരായ കീഴാളര്‍ വളരെ ദൂരെനിന്നുതന്നെ വഴിമാറി നടക്കേണ്ടിയിരുന്നു.
വില്ലുവണ്ടിയാത്ര
തിരുവനന്തപുരം വെങ്ങാനൂരിലെ അധ്വാനിയായൊരു കര്‍ഷകനായിരുന്നു അയ്യന് പുലയന്. ഉദാരമനസുള്ള ജന്മിയില്‍നിന്നു പതിച്ചുകിട്ടിയ അഞ്ചേക്കര്‍ സ്ഥലത്ത് കൃഷിചെയ്തു കിട്ടിയ വരുമാനം കൊണ്ട് മക്കളെയും സ്വാശ്രയത്വം ശീലിപ്പിച്ചു വളര്‍ത്താന്‍ അദ്ദേഹവും ഭാര്യ മാലയും ശ്രദ്ധിച്ചിരുന്നു. അയ്യന്റെ മൂത്ത മകന് കാളി 1893 ല്‍ തന്റെ മുപ്പതാം വയസില്‍ അധ്വാനിച്ചുകിട്ടിയ പണംകൊണ്ട് സ്വന്തമായൊരു വില്ലുവണ്ടി വാങ്ങി.
പുലയര്‍ അരയ്ക്കു മുകളിലും മുട്ടിനു താഴെയും വസ്ത്രം ധരിക്കുന്നതുപോലും തെറ്റായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലത്ത് മുണ്ടും മേല്‍മുണ്ടും വെളുത്ത ബനിയനും തലപ്പാവും ധരിച്ച് രാജകീയവേഷത്തില്‍ പൊതുവഴിയിലൂടെയൊരു യാത്ര നടത്തി. വെങ്ങാനൂരില്‍നിന്നു ബാലരാമപുരം ആറാലുംമൂട് വഴി പുത്തന്‍കടവ് ചന്തയിലേക്കായിരുന്നു ആദ്യയാത്ര. അയ്യന്‍കാളിയുടെ പുതുപുത്തന്‍ വില്ലുവണ്ടിയില്‍ നിന്നുള്ള മണികിലുക്കം അന്നത്തെ യാഥാസ്ഥിതിക സമൂഹത്തിന്റെ കോട്ടകൊത്തളങ്ങളെ പിടിച്ചുകുലുക്കാന്‍ പോന്നതായിരുന്നു.
രാജകീയ വേഷവിധാനം
ഒരു അധഃസ്ഥിത സമൂഹത്തില്‍നിന്നാണ് ഒരു യുവാവ് ആദ്യമായി രാജകീയ വേഷവിധാനങ്ങളണിഞ്ഞ് വില്ലുവണ്ടിയാത്ര നടത്തിയത്. അത് നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്റെ ആത്മാഭിമാനത്തിന്റെ വിളംബരമായിരുന്നു. ബ്രിട്ടീഷ് ഭരണവും വിദ്യാഭ്യാസവും ക്രിസ്ത്യന്‍ മിഷനറിമാരുടെ ആഗമനവും സമൂഹത്തിന്റെ മനോഭാവത്തില്‍ വരുത്താന്‍ തുടങ്ങിയ മാറ്റങ്ങളുടെ കൂടി സൂചനയായിരുന്നു അത്.
അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ പുലയസമൂഹത്തില്‍ ഉയര്‍ന്നുവന്ന പുതിയ മാറ്റങ്ങളെ അടിച്ചൊതുക്കാനാണ് ഉന്നത ജാതിക്കാര്‍ തുടക്കത്തില്‍ ശ്രമിച്ചത്. ബാലരാമപുരത്തും കഴക്കൂട്ടത്തും കണിയാപുരത്തുമെല്ലാം പലവട്ടം അധഃ സ്ഥിതരുടെ ചോര വീണു. എന്നാല്‍ തന്നോടൊപ്പമുള്ള യുവാക്കള്‍ക്ക് കായികപരിശീലനം നല്കി എതിര്ത്തുനില്ക്കാന് അയ്യന്‍കാളി തയാറായതോടെ മാടമ്പിമാര്‍ മെല്ലെ പിന്‍വലിയാന്‍ തുടങ്ങി.
ദളിതർക്കു പള്ളിക്കൂടം
ദളിത് സ്ത്രീകളെയും സമൂഹത്തെയും ആധുനികതയുടെ പാതയിലേക്കെത്തിക്കണമെങ്കില് വിദ്യാഭ്യാസം അനിവാര്യമാണെന്ന് അയ്യന്‍കാളി തിരിച്ചറിഞ്ഞു. അങ്ങനെയാണ് 1904 ല്‍ വെങ്ങാനൂരില്‍ ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം സ്ഥാപിച്ചത്. പക്ഷേ അന്ന് രാത്രിതന്നെ സവര്‍ണര്‍ അത് തീയിട്ടു നശിപ്പിച്ചു. വിദ്യാഭ്യാസമടക്കമുള്ള മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നവരുടെ പാടങ്ങളില്‍ ഇനി പണിക്കിറങ്ങാനാവില്ലെന്ന പ്രഖ്യാപനമായിരുന്നു അയ്യന്‍കാളിയുടെ മറുപടി. ഒടുവില്‍ തൊഴിലാളികള്‍ക്കും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നല്‍കാമെന്ന് അംഗീകരിക്കാന്‍ ജന്മിമാര് നിര്‍ബന്ധിതരായി. കേരളത്തിലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരമായിരുന്നു ഇതെന്ന് കരുതപ്പെടുന്നു. ഈ സമരത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ ഭാഗമായി 1907 ല്‍ അയിത്തജാതിക്കാരുടെ കുട്ടികള്‍ക്കും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവായി.
ശ്രീമൂലം പ്രജാസഭയിൽ
1911 ല്‍ സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ശ്രീമൂലം പ്രജാസഭയിലേക്കു നോമിനേറ്റ് ചെയ്യണമെന്ന ആവശ്യം സവര്‍ണരിലെ പുരോഗമനവാദികളില്‍ നിന്നുതന്നെ ഉയര്‍ന്നപ്പോള്‍ ആദ്യം നിര്‍ദേശിക്കപ്പെട്ട പേര് അയ്യന്കാളിയുടേതായിരുന്നു. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യിക്കുന്നതിനായി അയ്യന്‍കാളിയെ കൂട്ടിക്കൊണ്ടുവരാന്‍ തഹസില്‍ദാര്‍ തന്റെ ഔദ്യോഗിക വില്ലുവണ്ടിയിലാണ് പോയത്.
സവര്‍ണനായ തഹസില്‍ദാര്‍ക്കൊപ്പം ആ വില്ലുവണ്ടിയിലിരുന്ന് അയ്യന്‍കാളി ദിവാന് പി. രാജഗോപാലാചാരിയുടെ ഓഫീസിലേക്ക് പോകുമ്പോള്‍ 18 വര്‍ഷങ്ങള്‍ക്കുമുമ്പ് അതേ മണ്ണിലൂടെ നടന്ന പഴയ വില്ലുവണ്ടിയാത്രയുടെ ഓര്‍മകളില്‍ തിരുവനന്തപുരത്തെ മണ്തരികള് പോലും ഉള്‍പ്പുളകം കൊണ്ടിരിക്കണം.
പുലയരുടെ രാജാവെന്നാണ് 1937 ല്‍ അയ്യന്‍കാളിയെ വന്നുകണ്ട മഹാത്മാഗാന്ധി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. തന്റെ സമൂഹത്തില്‍നിന്നു പത്ത് ബിഎക്കാരെങ്കിലും ഉണ്ടാകുന്നതിനുള്ള സഹായം ചെയ്തുതരണമെന്നാണ് അന്ന് അയ്യന്‍കാളി മഹാത്മാഗാന്ധിയോട് അഭ്യര്‍ഥിച്ചത്. 1941 ജൂണ്‍ 18 ന് 77-ാം വയസില്‍ ചരിത്രത്തിലേക്കു മറഞ്ഞിട്ടും സാധാരണക്കാരന്റെ ആത്മാഭിമാനത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായി അദ്ദേഹം കൊളുത്തിയ വിപ്ലവജ്വാല ഇന്നും അണയാതെ നില്ക്കുന്നു.
ശ്രീജിത് കൃഷ്ണന്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
സഹോദരങ്ങൾ മുങ്ങിമരിച്ചു
അഡ്രിയാൻ ലൂണയുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് നീട്ടി
ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്തു
മേയര്‍ - കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം: ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം
Latest News
സഹോദരങ്ങൾ മുങ്ങിമരിച്ചു
അഡ്രിയാൻ ലൂണയുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് നീട്ടി
ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്തു
മേയര്‍ - കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം: ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top