Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഇസ്രയേലിലെ ഭരണമാറ്റവും സമാധാന പ്രതീക്ഷകളും
Friday, June 18, 2021 1:04 AM IST
നീണ്ട 15 വർഷം ഇസ്രയേൽ പ്രധാനമന്ത്രിയായിരുന്ന ബെന്യാമിൻ നെതാന്യാഹുവിന്റെ ഭരണകാലം അവസാനിപ്പിക്കാൻ എട്ടു രാഷ്ട്രീയ പാർട്ടികളുടെ സഖ്യത്തിനു കഴിഞ്ഞിരിക്കുന്നു. ഈ പാർട്ടികളുടെ നയങ്ങളിൽ സമാനതകൾ അധികമില്ല. ഇവരെ യോജിപ്പിക്കുന്ന ഒരേയൊരു കാര്യം നെതന്യാഹുവിനോടുള്ള എതിർപ്പാണ്. തീവ്ര വലതുപക്ഷ പാർട്ടിക്കാരനാണ് പുതിയ പ്രധാനമന്ത്രിയായ നഫ്ത്താലി ബെന്നറ്റ്. സഖ്യകക്ഷികൾ തമ്മിലുണ്ടാക്കിയ കരാറനുസരിച്ച് 2023 ഓഗസ്റ്റ് വരെ അദ്ദേഹം പ്രധാനമന്ത്രിയായി തുടരും. തുടർന്ന് ""ഭാവി"" പാർട്ടിക്കാരനായ (യെഷ് അതീദ്) യായിർ ലാപ്പിദും.
പുതിയ ഭരണസഖ്യത്തിൽ ഇസ്രയേലി-അറബികളുടെ ""റാഅം'' പാർട്ടിയുമുണ്ട്. ഇടതുപക്ഷം മുതൽ തീവ്ര വലതുപക്ഷം വരെയുള്ള ഈ പാർട്ടികളുടെ ആശയലോകങ്ങൾ അത്ര വ്യത്യസ്തമായതുകൊണ്ട് അവരുടെ ഐക്യം അതിവേഗം പൊട്ടിത്തകരാം. 120 അംഗങ്ങളുള്ള ഇസ്രയേലി പാർലമെന്റിൽ ഒരേയൊരു സീറ്റിന്റെ ഭൂരിപക്ഷമാണ് ഭരണസഖ്യത്തിനുള്ളത്.
ഭരണസഖ്യത്തിലെ പാർട്ടികൾക്ക് പലകാര്യങ്ങളിലും വിയോജിപ്പാണു കൂടുതലുള്ളത്. അതുകൊണ്ടുതന്നെ ഐക്യം നിലനിർത്തി സുഗമമായി ഭരണം നിർവഹിക്കുക ബെന്നറ്റിനു ദുഷ്കരമാകാനാണു സാധ്യത. നെതന്യാഹുവിനെക്കാൾ വലതുപക്ഷക്കാരനായ ബെന്നറ്റ് തന്റെ ലക്ഷ്യം വിഭജിക്കുകയെന്നതിനെക്കാൾ യോജിപ്പിക്കുകയാണെന്നു പ്രസ്താവിച്ചിട്ടുണ്ട്.
കടുത്ത ദേശീയവാദിയായ അദ്ദേഹത്തിന്റെ മുന്പിൽ വെല്ലുവിളികൾ ഏറെയാണ്. ഇസ്രയേലിനെ ലക്ഷ്യംവച്ച് ഗാസാതീരത്തുനിന്ന് ഹമാസ് തീവ്രവാദികൾ വീണ്ടും അക്രമം അഴിച്ചുവിടുകയാണെങ്കിൽ അതിനെ പ്രതിരോധിക്കാൻ ഇസ്രയേൽ ഒരു "ഇരുന്പുമതിൽ' തന്നെ തീർക്കുമെന്നാണ് ബെന്നറ്റ് മുന്നറിയിപ്പു നൽകിയത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഗാസയിൽനിന്നു പറത്തിവിട്ട സ്ഫോടകവസ്തുക്കൾ നിറച്ച ബലൂണുകൾക്കു മറുപടിയായി ഇസ്രയേൽ വ്യോമാക്രമണം നടത്തിയത് ബെന്നറ്റിന്റെ വാക്കുകളെ ശരിവയ്ക്കുന്നു.
പ്രതീക്ഷയോടെ ഇസ്രയേലി ജനത
പശ്ചിമേഷ്യയിലെ ഇസ്ലാമിക രാജ്യങ്ങളുമായി അടുത്തബന്ധം സ്ഥാപിക്കാൻ ശ്രമിക്കുമെന്നാണ് ബെന്നറ്റിന്റെ വാഗ്ദാനം. ഇതു തള്ളിക്കളഞ്ഞ ഹമാസ്, ഇസ്രയേലുമായി സായുധപോരാട്ടം തുടരുമെന്നു വ്യക്തമാക്കിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച തീവ്രദേശീയവാദികളായ യഹൂദർ കിഴക്കൻ ജെറൂസലത്തെ തെരുവുകളിലൂടെ നടത്തിയ പ്രകടനം യഹൂദരും പലസ്തീനികളും തമ്മിലുള്ള ശത്രുത ഊട്ടിയുറപ്പിക്കാൻ മാത്രമേ ഉപകരിച്ചിട്ടുള്ളൂ. പലസ്തീനികളെ കൊല്ലുമെന്നും മറ്റും മുദ്രാവാക്യമുയർന്നതിനെ ലാപ്പിദ് അപലപിച്ചപ്പോൾ റാഅം പാർട്ടിയുടെ നേതാവായ മൻസൂർ അബ്ബാസ് ഇതു പുതിയ സർക്കാരിനെ അപകടപ്പെടുത്തുമെന്നു പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി നാടിനു തീവയ്ക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ സർക്കാരിൽ ഇസ്രയേൽ ജനതയ്ക്ക് വലിയ പ്രതീക്ഷകളുണ്ട് എന്നതാണു വാസ്തവം. ഇസ്രയേലിലെ ഏറ്റവും വലിയ നഗരമായ ടെൽ അവീവ് പുതിയ മന്ത്രിസഭയുടെ വരവ് ഉത്സവം പോലെയാണ് ആഘോഷിച്ചത്. റാബിൻ ചത്വരത്തിൽ ഒത്തുകൂടിയ ആയിരക്കണക്കിന് ഇസ്രയേലികൾ തങ്ങളുടെ ആഹ്ലാദം ഒട്ടും മറച്ചുവച്ചില്ല. പതാക വീശിയും വാഹനങ്ങളുടെ ഹോണുകൾ മുഴക്കിയും ആടിയും പാടിയും അവർ കൊണ്ടാടി. കഴിഞ്ഞ ഒരു വർഷമായി നെതന്യാഹുവിനെതിരേ ടെൽ അവീവിൽ നിരന്തരം പ്രകടനങ്ങൾ നടന്നുവരികയായിരുന്നു. രാജ്യത്തെ വിഭജിക്കുകയും ദുർബലപ്പെടുത്തുകയുമായിരുന്നു നെതന്യാഹു എന്ന് അവർ കുറ്റപ്പെടുത്തുന്നു. മാന്യമായ അധികാരക്കൈമാറ്റത്തിന് അദ്ദേഹം തയാറായതുമില്ല.
നെതന്യാഹുവിന്റെ വീഴ്ച
അഴിമതി ആരോപണങ്ങൾകൊണ്ടു കളങ്കിതനായ വ്യക്തിയാണ് നെതന്യാഹു. അടുത്ത മാസങ്ങളിൽ അദ്ദേഹം വിചാരണ നേരിടേണ്ടതായിട്ടുണ്ട്. പ്രധാനമന്ത്രിക്കുള്ള നിയമപരിരക്ഷയാണ് അദ്ദേഹം പ്രതീക്ഷിച്ചുകൊണ്ടിരുന്ന ഒരു കാര്യം. നാലു തെരഞ്ഞെടുപ്പുകളാണ് അദ്ദേഹം നടത്തിയത്. എന്നാൽ അവയിലൊന്നുപോലും അദ്ദേഹത്തിനു നേടാനായില്ല. ഇസ്രയേലിന്റെ അഭിമാനകരമായ ജനാധിപത്യ സംസ്കാരം നെതന്യാഹുവിനെ പരാജയപ്പെടുത്തി; പാർലമെന്റിൽ ഭൂരിപക്ഷത്തിന് ഒരു വോട്ടിന്റെ കുറവാണ് അദ്ദേഹത്തിന് ഉള്ളതെങ്കിലും. അദ്ദേഹത്തിന്റെ പ്രവൃത്തികൾ പല ഇസ്രയേലികളുടെയും ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി എന്നതു വാസ്തവമാണ്.
യഹൂദരും അറബികളും, ഇടതുപക്ഷക്കാരും വലതുപക്ഷക്കാരും, മതേതരവാദികളും തീവ്രമതവിശ്വാസികളുമൊക്കെ ഉൾപ്പെടുന്നതാണ് പുതിയ ഭരണപക്ഷം. പ്രധാനമന്ത്രി ബെന്നറ്റിനെ തീവ്രവാദി എന്നും കടുപ്പക്കാരൻ എന്നും വിളിക്കുന്നവരുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാഷ്ട്രീയമായി വിഭജിതമായ ഒരു രാജ്യത്തെ ഐക്യപ്പെടുത്തുവാൻ കഴിയുമോ എന്നതാണു ചോദ്യം. കഴിയും എന്ന് ഉത്തരം പറയുന്നവർ ഇസ്രയേലിൽ ധാരാളമുണ്ട്. നെതന്യാഹു തന്നെയാണ് അതിന്റെ കാരണവും. ടെൽ അവീവ് പോലുള്ള ഒരു കോസ്മോപൊളിറ്റൻ നഗരത്തിൽ തീവ്രമതവിശ്വാസിയായ ബെന്നറ്റിന്റെ വിജയം ആഘോഷിക്കപ്പെട്ടത് വലിയൊരു അടയാളമാണ്. യഹൂദകുടിയേറ്റക്കാർ വെസ്റ്റ് ബാങ്കിൽ താമസമുറപ്പിക്കുന്നതിനെ അദ്ദേഹം അനുകൂലിക്കുന്നത് അവർ കാര്യമാക്കിയില്ല. വെസ്റ്റ് ബാങ്ക് എന്ന് അദ്ദേഹം ഉച്ചരിക്കുക പോലുമില്ല, പകരം പുരാതന നാമങ്ങളായ യൂദയാ, സമറിയാ എന്നേ അദ്ദേഹം പറയൂ.
വികസനവും സമാധാനവും
ബെന്നറ്റിന്റെ സഖ്യകക്ഷികൾക്ക് നിരവധി വിഷയങ്ങളിലുള്ള വ്യത്യസ്ത നിലപാടുകൾ അവർ അംഗീകരിക്കുന്നുണ്ട്. അതുകൊണ്ട് തർക്കവിഷയങ്ങൾ മാറ്റിവച്ച് ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം മുതലായ കാര്യങ്ങളെക്കുറിച്ചാണ് പുതിയ ഭരണകൂടം ആദ്യം ചർച്ചചെയ്യുക. ഇതു തീർച്ചയായും ഐക്യം മുൻകൂട്ടി കണ്ടുകൊണ്ടുള്ള യുക്തിപൂർവകമായ നിലപാടാണ്. എങ്കിലും പലസ്തീനികളുമായുള്ള സംഘർഷവും വെസ്റ്റ് ബാങ്കിന്റെ രാഷ്ട്രീയ അവസ്ഥയും അവിടെയുള്ള യഹൂദ കുടിയേറ്റകേന്ദ്രങ്ങളുടെ ഭാവിയും മറ്റും ഇസ്രയേൽ ഭരണകൂടത്തിന് അഭിമുഖീകരിക്കേണ്ട വിഷയങ്ങൾ തന്നെയാണ്. മധ്യധരണിക്കടലിനും ജോർദാൻ താഴ്വരയ്ക്കും ഇടയിലുള്ള ഈ ചെറിയ ഭൂവിഭാഗത്തിന് ഇനിയും രക്തച്ചൊരിച്ചിൽ നീട്ടിക്കൊണ്ടുപോവുക അപകടകരമാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഈ ചോദ്യങ്ങൾ ഇസ്രയേലിൽ കാര്യമായി ചർച്ച ചെയ്യപ്പെട്ടിരുന്നില്ല. രാഷ്ട്രീയ അസ്ഥിരതയുടെ മധ്യേ ഇവ ചർച്ച ചെയ്യാൻ കഴിഞ്ഞിരുന്നില്ലതന്നെ.
കിപ്പാ ധരിക്കുന്ന പ്രഥമ പ്രധാനമന്ത്രി
തികഞ്ഞ മതവിശ്വാസിയും ദേശീയവാദിയുമായ ബെന്നറ്റിന്റെ പക്കൽ പശ്ചിമേഷ്യയിലെ സമാധാനത്തിന്റെ താക്കോൽ ഉണ്ടോ എന്ന് കാലത്തിനു മാത്രമേ പറയാനാവൂ. ""മോഡേൺ ഓർത്തഡോക്സ്'' യഹൂദൻ എന്നു സ്വയം വിശേഷിപ്പിക്കുന്ന ബെന്നറ്റാണ് സ്ഥിരമായി കിപ്പാ ധരിക്കുന്ന പ്രഥമ ഇസ്രയേൽ പ്രധാനമന്ത്രി (യാഥാസ്ഥിതിക യഹൂദർ തലയിൽ വയ്ക്കുന്ന പപ്പടത്തൊപ്പിയാണ് കിപ്പാ). അടുത്ത കാലത്തായി അദ്ദേഹം മിതവാദിയായിട്ടാണ് മാധ്യമങ്ങളുടെ മുന്പിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. യഹൂദ കുടിയേറ്റക്കാരുടെ പുത്രനായി ഇസ്രയേലിലെ ഹൈഫയിൽ ജനിച്ച ബെന്നറ്റ് നിയമപഠനത്തിനുശേഷം ഒരു ഐടി സ്റ്റാർട്ടപ്പ് കന്പനി സ്ഥാപിക്കുകയും അമേരിക്കയിൽ അതു വില്പനനടത്തി ഇസ്രയേൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും ചെയ്ത ആളാണ്. നെതന്യാഹുവിന്റെ വലംകൈയായി ലിക്കുഡ് പാർട്ടിയിൽ വളർന്നെങ്കിലും അവർ തമ്മിൽ വേർപിരിഞ്ഞു.
2013-ൽ അദ്ദേഹം വെസ്റ്റ് ബാങ്കിലെ യഹൂദ കുടിയേറ്റക്കാരെ മുൻനിർത്തി സ്ഥാപിച്ച പാർട്ടിയുടെ പ്രതിനിധിയായി പാർലമെന്റിലെത്തി. പലസ്തീനികൾക്ക് ഒരു രാജ്യം എന്ന ആശയത്തോട് അദ്ദേഹം യോജിക്കുന്നില്ല. കുടിയേറിയ സ്ഥലങ്ങൾ ഇസ്രയേലിന്റെ ഭാഗമാക്കി മാറ്റണം എന്നതാണ് ബെന്നറ്റിന്റെ വാദം. കാരണം ബൈബിളിൽ പോലും പരാമർശമുള്ള പിതൃഭൂമിയിലും അവിടുത്തെ നഗരങ്ങളിലുമാണ് തങ്ങൾ ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. പലസ്തീനികളുമായുള്ള സമാധാന ചർച്ചകൾ ആവശ്യമില്ല എന്നാണ് ബെന്നറ്റിന്റെ വാദം. കാരണം അവയാണ് ഭീകരവാദത്തിനു വളംവയ്ക്കുന്നത്. കൂടിയാലോചനകൾ നടക്കാത്ത വർഷങ്ങളിൽ ഭീകരാക്രമണങ്ങളും ഉണ്ടാകുന്നില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നെതാന്യാഹുവിന്റെ വിവിധ മന്ത്രിസഭകളിൽ അംഗമായിരുന്ന ബെന്നറ്റ് ആശയപരമായി ഒരേ തോണിയിലാണെങ്കിലും സ്വന്തമായി തുഴയാൻ തീരുമാനിച്ചത് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തുകയുണ്ടായി. ഇസ്രയേലിന്റെ മൂല്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരിക്കും തന്റെതെന്ന് ബെന്നറ്റ് പറയുന്നു. ആവശ്യമെങ്കിൽ സൈനികനടപടികൾകൊണ്ടുപോലും ഇസ്രയേലിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ബെന്നറ്റ്; 49 വയസ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ മോഹിച്ച അദ്ദേഹം ആ മോഹം സഫലീകരിച്ചു. പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാൻ അദ്ദേഹത്തിനു കഴിയുമോ എന്നാണ് ചരിത്രം ഉറ്റുനോക്കുന്നത്.
ഡോ. ജോർജുകുട്ടി ഫിലിപ്പ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
സ്വാതി മലിവാളിന്റെ പരാതി: ബിഭവ് കുമാർ അറസ്റ്റിൽ; പിടിയിലായത് കേജരിവാളിന്റെ വീട്ടിൽനിന്ന്
പത്തുവയസുകാരി പനി ബാധിച്ച് മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം
Latest News
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
സ്വാതി മലിവാളിന്റെ പരാതി: ബിഭവ് കുമാർ അറസ്റ്റിൽ; പിടിയിലായത് കേജരിവാളിന്റെ വീട്ടിൽനിന്ന്
പത്തുവയസുകാരി പനി ബാധിച്ച് മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top