Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ബോളിവുഡിലെ ആദ്യ സൂപ്പർസ്റ്റാർ
Thursday, July 8, 2021 12:22 AM IST
ഇന്ത്യൻ സിനിമയുടെ സുവർണ കാലഘട്ടത്തിൽ അഭിനയ ശീലുകളുടെ പുത്തൻ ഭാവുകത്വം നൽകിയ ദിലീപ് കുമാർ വിടപറയുന്പോൾ നഷ്ടമാകുന്നത് ഒരു നടന കുലപതിയെയാണ്. ഇന്ത്യൻ സിനിമയുടെ ബാലാരിഷ്ടതകൾ പ്രകടമായ കാലത്താണ് സ്വാഭാവികാഭിനയ ശൈലിയുമായി ദിലീപ് കുമാർ കടന്നുവന്നത്. പിന്നീട് ബോളിവുഡ് സിനിമാ ലോകം തെളിഞ്ഞും മറഞ്ഞും പാഠമാക്കിയതും ഈ നടന്റെ പാടവമാണ്. നാടകീയതയും അതിഭാവുകത്വവും നിറഞ്ഞ അഭിനയ ശൈലിയിൽനിന്നു നിയന്ത്രിതമായ പുതിയ ഭാവം പ്രണയത്തിലും ഹാസ്യത്തിലും തുടങ്ങി ഓരോ വികാരത്തിലും പ്രത്യക്ഷമാക്കി. ദുരന്ത നായകനെന്ന വിശേഷണത്തോടെ എത്തി ബോളിവുഡിന്റെ ആദ്യ സൂപ്പർസ്റ്റാർ പട്ടവും നേടിയെടുത്തു. സിനിമയെന്ന മാധ്യമത്തിന്റെ സാധ്യതയും വിശാലതയും പരിമിതിയും കൃത്യമായി മനസിലാക്കിയ മറ്റൊരു സമകാലികനും അക്കാലത്തുണ്ടായിരുന്നില്ല. ആറു പതിറ്റാണ്ടിന്റെ അഭിനയ ജീവിതത്തിൽ 62 സിനിമകളിൽ മാത്രമാണ് അദ്ദേഹം അഭിനയിച്ചത്. സിനിമകളുടെ എണ്ണത്തിനപ്പുറം തലയെടുപ്പുള്ള ചരിത്രമായി സ്വയം പടരുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാനിൽനിന്ന്
മുഹമ്മദ് യൂസഫ് ഖാൻ എന്ന പഴക്കച്ചവടക്കാരൻ വെള്ളിത്തിരയിലെ താരപ്രതിഭയായ ദിലീപ് കുമാറായതിനു പിന്നിൽ ഇതിഹാസ തുല്യമായ ഒരു ജീവിതമുണ്ട്. 1922 ഡിസംബർ 11നു പാക്കിസ്ഥാനിലെ പെഷവാറിൽ ലാല ഗുലാം സർവാർഖാന്റെയും അയേഷ ബീഗത്തിന്റെയും പന്ത്രണ്ടുമക്കളിൽ അഞ്ചാമനായാണ് മുഹമ്മദ് യൂസഫ് ഖാൻ ജനിച്ചത്. പഴക്കച്ചവടക്കാരനായ അച്ഛനൊപ്പം എട്ടാം വയസിലാണ് ബോംബെ നഗരത്തിലെത്തിയത്. 1943ൽ പിതാവുമായി പിണങ്ങി യൂസഫ് മിലിട്ടറി ക്യാന്പിൽ കാന്റീൻ ജോലി ആരംഭിച്ചു. പിന്നീട് പ്രതിമാസം 1250 രൂപ നിരക്കിൽ ബോംബെ ടാക്കീസിലെ ജീവനക്കാരൻ. കളിക്കൂട്ടുകാരനും സിനിമാ താരവുമായിരുന്ന രാജ് കപൂറിനെക്കാളും ഉയർന്ന ശന്പളമായിരുന്നു അത്.
മുഹമ്മദ് യൂസഫ് ഖാനെ സി
നിമയിലേക്കു കൊണ്ടുവന്നത് ബോംബെ ടാക്കീസ് ഉടമകളായിരുന്ന നടി ദേവികാ റാണിയും ഭർത്താവ് ഹിമാൻഷു റായിയുമാണ്. 1944 ൽ ദേവികാ റാണി നിർമിച്ച ജ്വാർ ഭാത എന്ന ചിത്രത്തിലൂടെ നായകനാക്കി കാമറക്കു മുന്നിലെത്തിച്ചു. ആദ്യ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നാലെയെത്തിയ ജുഗുനുവിന്റെ വിജയം മേൽവിലാസം ബോളിവുഡിൽ കുറിച്ചിട്ടു. ഹിന്ദി സാഹിത്യകാരൻ ഭഗവതി ചരണ്‍ വർമയാണ് ദിലീപ് കുമാർ എന്ന പേരു നൽകുന്നത്. തന്റെ സിനിമാ അഭിനയം കുടുംബത്തിനു കുറവാകരുതെന്ന ചിന്തയും പേരു മാറ്റത്തിനു പ്രേരകമായി.
വെള്ളിത്തിരയിലെ ദുരന്ത നായകൻ
വിലാപങ്ങളും വിങ്ങിപ്പൊട്ടലുകളുമല്ലാതെ വെള്ളിത്തിരയിൽ ദുരന്ത പ്രണയങ്ങളുടെ പ്രതീകമായി മാറുകയായിരുന്നു ദിലീപ് കുമാർ. ദീദാർ, അമർ തുടങ്ങിയ ചിത്രങ്ങളുടെ പിന്നാലെ 1955 ൽ ബിമൽ റോയിയുടെ സംവിധാനത്തിലെത്തിയ ദേവദാസ് എന്ന ചിത്രത്തോടെ വിഷാദനായകൻ എന്ന പട്ടം വന്നു ചേർന്നു. ദുരന്തങ്ങളോട് പടവെട്ടി പരാജിതനാകുന്ന ശോകനായക പരിവേഷം തന്റെ വൈവിധ്യമാർന്ന അഭിനയ മുഹൂർത്തങ്ങൾകൊണ്ട് അദ്ദേഹം മാറ്റിയെഴുതി.
ഒരു ശൈലിയിൽ മാത്രമൊതുങ്ങാതെ ഹാസ്യനടനായും നായകനായും കാമുകനായും വില്ലനായും പകർന്നാടി. സാദ്, ഗംഗാജമുന, രാം ഒൗർ ശ്യാം, കോഹിന്നൂർ തുടങ്ങിയ ചിത്രങ്ങളിലെ ഹാസ്യ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ മനഃപൂർവമായുള്ള തെരഞ്ഞെടുപ്പായിരുന്നു. പിന്നീട് ദശാബ്ദങ്ങൾ ദിലീപ് കുമാർ, രാജ് കപൂർ, ദേവാനന്ദ് എന്നീ ത്രീമൂർത്തികളിൽ കേന്ദ്രീകൃതമായിരുന്നു ബോളിവുഡ് ലോകം. ഗംഗാജമുന എന്ന ചിത്രത്തിലൂടെ നിർമാതാവായി തിളങ്ങിയെങ്കിലും കലിംഗ എന്ന ചിത്രത്തിലൂടെ സംവിധായകനാകാനുള്ള ശ്രമം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. 1976 മുതൽ അഞ്ചുകൊല്ലം സിനിമാലോകത്തുനിന്നു മാറിനിന്ന ദിലീപ് കുമാർ 1981 ൽ പുതിയ തലമുറയ്ക്കൊപ്പം വെള്ളിത്തിരയിലേക്കു തിരികെയെത്തി. സ്വഭാവ വേഷങ്ങളിലും സജീവമായ താരം 1998ൽ ഇരട്ട വേഷത്തിൽ അഭിനയിച്ച ക്വില എന്ന ചിത്രത്തോടെ സിനിമാ അഭിനയത്തോടു വിട പറഞ്ഞു.
ചേർത്തു നിർത്തിയ ബോളിവുഡ്
ചരിത്രത്തിലേക്കു മുതൽക്കൂട്ടാകുന്ന കഥാപാത്രങ്ങളിലൂടെ ജ്വലിച്ചുനിന്ന ദിലീപ് കുമാറിന്റെ അഭിനയ പാഠങ്ങളിലൂടെയാണ് പിന്നാലെ എത്തിയവരും ബോളിവുഡിൽ ശോഭിച്ചത്. ദിലീപ് കുമാറിന്റെ അഭിനയ സിദ്ധിയുടെ ഒരംശം എങ്കിലുമില്ലെങ്കിൽ ബോളിവുഡിൽ താരമാവുക അസാധ്യം എന്നൊരു ചൊല്ലു തന്നെ ഹിന്ദി സിനിമയിലുണ്ടായിരുന്നു. പിന്നീട് താരങ്ങളായെത്തിയ അമിതാഭ് ബച്ചൻ മുതൽ ഖാൻ ത്രയങ്ങളും പുത്തൻ തലമുറയുംവരെ അതു പ്രകടമാക്കുന്നുണ്ട്.
വെട്ടിത്തിളങ്ങുന്ന ദിലീപ് കുമാറിന്റെ തിളക്കം അല്പം മോഷ്ടിച്ചാണ് ഞാനെന്റെ മോഹങ്ങൾക്കു തിരികൊളുത്തിയതെന്നു പറഞ്ഞത് നടൻ ധർമ്മേന്ദ്രയാണ്. ദിലീപ് കുമാറിനു മുന്‍പും ശേഷവും എന്ന വിധം അഭിനയ ചരിത്രം രേഖപ്പെടുത്തുമെന്നും അദ്ദേഹത്തിന്റെ ചിട്ടയായ അഭിനയം എക്കാലവും കണ്ടുപഠിക്കുകയാണെന്നും ബച്ചനും പറഞ്ഞിട്ടുണ്ട്. ദിലീപ് കുമാറിന്റെ ശരീരഭാഷയും അഭിനയ വഴക്കവും പുതിയ തലമുറയിൽ ഏറെ പ്രകടമാക്കുന്ന ഷാരുഖ് ഖാൻ മകനെന്ന പോലെയാണെന്ന് ദിലീപ് കുമാർ തന്നെ പറഞ്ഞിട്ടുണ്ട്.
ഗിന്നസ് തിളക്കം
പുരസ്കാര നേട്ടങ്ങളിലൂടെ ഗിന്നസ് ബുക്കിലും ഇടം നേടിയ പ്രതിഭയായിരുന്നു ദിലീപ് കുമാർ. ആദ്യ ഫിലിം ഫെയർ പുരസ്കാരം അടക്കം എട്ടു തവണയാണ് മികച്ച നടനായി ഫിലിംഫെയറിൽ താരമായത്. രാജ്യത്തെ പരമോന്നത ബഹുമതികളിൽ പലതും അദ്ദേഹത്തെ തേടിയെത്തി. 1980ൽ ബോംബെ ഷെരീഫായി നിയമിതനായ അദ്ദേഹത്തിനു 1991 ൽ പത്മഭൂഷൻ നൽകി. 1994 ൽ ദാദാ സാഹേബ് ഫാൽക്കെ അവാർഡും 1997ൽ ആന്ധ്ര സർക്കാരിന്റെ എൻടിആർ ദേശീയ പുരസ്കാരവും 2015 ൽ പത്മവിഭൂഷണും അദ്ദേഹത്തിനുള്ള രാജ്യത്തിന്റെ ആദര സൂചകങ്ങളായിരുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൗഹൃദത്തിനു വേണ്ടി പരസ്യമായി രംഗത്തുവന്നിട്ടുള്ളയാളാണ് ദിലീപ് കുമാർ. രാജ്യം വെട്ടിമുറിക്കുന്നതു വേദനയോടെ നോക്കിനിന്ന സ്വാതന്ത്ര്യപൂർവ ദേശസ്നേഹികളിലെ അവസാന കണ്ണികളിലൊരാൾ. 1998ൽ പരമോന്നത സിവിലിയൻ ബഹുമതിയായ നിഷാൻ ഇ ഇംതിയാസ് നൽകി പാക്കിസ്ഥാനും ദിലീപ് കുമാറിനെ ആദരിച്ചു. 2014 ൽ പെഷവാറിലെ അദ്ദേഹത്തിന്റെ ജന്മഗൃഹം ദേശീയ പൈതൃക മന്ദിരമായി പാക്കിസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ തിരക്കിൽനിന്നു മാറി 2000 മുതൽ 2006 വരെ രാജ്യസഭാംഗമായും പ്രവർത്തിച്ചു.
പ്രണയവും സൈറാ ബാനുവും
കരിയറിന്റെ തുടക്കകാലം മുതൽ വിവിധ പ്രണയ ബന്ധങ്ങളുടെ വാർത്തകളും ദിലീപ് കുമാറിനൊപ്പമുണ്ടായിരുന്നു. നർഗീസാണ് നായികയായി കൂടുതൽ സിനിമകളിലെത്തിയതെങ്കിലും ജനപ്രിയമായ ചിത്രങ്ങൾ മധുബാലയ്ക്കൊപ്പമായിരുന്നു. ദിലീപ് കുമാർ : ദ സബ്സ്റ്റൻസ് ആൻഡ് ദ ഷാഡോ എന്ന തന്റെ ആത്മകഥയിൽ തനിക്ക് മധുബാലയോട് കടുത്ത പ്രണയം തോന്നിയിരുന്ന കാര്യം പറയുന്നുണ്ട്. മധുബാലക്ക് ദിലീപ് സാബിനോടു തിരിച്ചും ആരാധന കലർന്ന പ്രണയമുണ്ടായിരുന്നെങ്കിലും മധുബാലയുടെ പിതാവും ദിലീപ് കുമാറും തമ്മിൽ നയാ ദൗർ സിനിമയുടെ പേരിലുണ്ടായ കോടതി വ്യവഹാരവും അസ്വാരസ്യവും കാരണം ആ ബന്ധം പാതിവഴിയിൽ തകർന്നു.
ദിലീപ് കുമാർ വിവാഹാഭ്യർഥന നടത്തിയപ്പോൾ ‘അച്ഛനോട് ആദ്യം സോറി പറയണം. എങ്കിലേ വിവാഹത്തിന് ഞാൻ സമ്മതിക്കൂ’ എന്നായിരുന്നു മധുബാലയുടെ മറുപടി. അഭിമാനിയായ ദിലീപ് കുമാർ അതിനു വഴങ്ങാതിരുന്നതോടെ അവർ തമ്മിൽ പിരിഞ്ഞു. മുഗൾ എ ആസമിൽ പ്രണയ ജോഡികളായി അഭിനയിച്ച സമയത്തുപോലും അവർ തമ്മിൽ ഒരക്ഷരം മിണ്ടിയില്ല എന്ന അവസ്ഥ പോലുമുണ്ടായി. പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ ഒപ്പമഭിനയിച്ച, തന്നെക്കാൾ 22 വയസിനിളപ്പമുള്ള സൈറാ ബാനുവിനെ ദിലീപ് കുമാർ 1966 ൽ ജീവിതസഖിയാക്കി.
ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
സോളാര്‍ ഒത്തുതീർപ്പ് വെളിപ്പെടുത്തൽ: പ്രതികരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍
തിരുവഞ്ചൂരാണ് തന്നെ വിളിച്ചത്; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
Latest News
സോളാര്‍ ഒത്തുതീർപ്പ് വെളിപ്പെടുത്തൽ: പ്രതികരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍
തിരുവഞ്ചൂരാണ് തന്നെ വിളിച്ചത്; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top