Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
അഫ്ഗാൻ വീണ്ടും ആഭ്യന്തരയുദ്ധത്തിലേക്കോ?
Monday, July 12, 2021 1:13 AM IST
അഫ്ഗാനിസ്ഥാൻ വീണ്ടുമൊരു ആഭ്യന്തരയുദ്ധത്തിലേക്കു നീങ്ങുകയാണ്. താലിബാനുമായുണ്ടാക്കിയ സന്ധിയെത്തുടർന്ന് 20 വർഷമായി തുടരുന്ന സൈനികസാന്നിധ്യം അവസാനിപ്പിക്കാൻ അമേരിക്ക തീരുമാനിച്ചതോടെയാണ് അവിടത്തെ രാഷ്ട്രീയം വീണ്ടും കലുഷിതമാകുന്നത്.
അമേരിക്കയ്ക്കൊപ്പം നാറ്റോ സഖ്യവും ബ്രിട്ടനും അഫ്ഗാൻ ദൗത്യം അവസാനിപ്പിക്കുകയാണ്.
വിദേശസൈന്യങ്ങൾ പിൻവാങ്ങുമെന്ന പ്രഖ്യാപനം വന്നതോടെ ആക്രമണം കടുപ്പിച്ച താലിബാൻ രാജ്യത്തിന്റെ 85 ശതമാനം പ്രദേശങ്ങളും പിടിച്ചെടുത്തെന്നാണ് കഴിഞ്ഞദിവസം അവകാശപ്പെട്ടത്. അമേരിക്കൻ സൈന്യം പിന്മാറിയാൽ ആറുമാസത്തിനകം രാജ്യത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുക്കുമെന്ന് രഹസ്യാന്വേഷണ വിദഗ്ധർ നേരത്തേ മുന്നറിയിപ്പു നല്‍കിയതാണ്.
താലിബാൻ മുന്നേറ്റം ശക്തമായതോടെ ഇതുവരെ സജീവമല്ലാതിരുന്ന പല പ്രാദേശിക സംഘങ്ങളും പോരാട്ടം തുടങ്ങിക്കഴിഞ്ഞു. അവരവരുടെ പ്രദേശങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യമാണിവർക്ക്. ചിലയിടങ്ങളിൽ സർക്കാർ സൈന്യത്തിനൊപ്പമാണു പോരാട്ടമെങ്കിലും പലയിടത്തും സ്വന്തം ശക്തികേന്ദ്രങ്ങൾ കാക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. ഇതാണ് അഫ്ഗാനിസ്ഥാൻ വീണ്ടും ആഭ്യന്തരയുദ്ധത്തിലേക്കെന്ന ആശങ്കയുണർത്തുന്നത്.
താലിബാന്റെ വരവ്
തൊണ്ണൂറുകളിൽ നജിബുള്ള സർക്കാരിന്റെ പതനത്തിനു ശേഷം നിരവധി മുജാഹിദീൻ ഗ്രൂപ്പുകൾ പരസ്പരം പോരടിക്കുകയും രാജ്യം ആഭ്യന്തരയുദ്ധത്തിലേക്കു കൂപ്പുകുത്തുകയും ചെയ്തതാണ്. ആയിരക്കണക്കിന് അഫ്ഗാൻകാരാണ് കൊല്ലപ്പെട്ടത്.
1996ൽ താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെങ്കിലും വിരലിലെണ്ണാവുന്ന രാഷ്ട്രങ്ങളേ താലിബാൻ ഭരണത്തെ അംഗീകരിച്ചിരുന്നുള്ളൂ. 2001 സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തെത്തുടർന്ന് ഒസാമ ബിൻ ലാദനെ വിട്ടുകൊടുക്കാൻ താലിബാൻ വിസമ്മതിച്ചതോടെ അമേരിക്കയും സഖ്യരാജ്യങ്ങളും സൈനികനടപടി ആരംഭിക്കുകയും താലിബാൻ ഭരണം ഔദ്യോഗികമായി അവസാനിപ്പിക്കുകയും ചെയ്തു.
വിദേശസൈന്യങ്ങളുടെ പിൻവാങ്ങലിനൊപ്പം താലിബാൻ ആക്രമണം കടുപ്പിച്ചതോടെ പഴയ മുജാഹിദീൻ കമാൻഡർമാർ സ്വന്തം സൈന്യങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ നിർബന്ധിതരായിരിക്കുകയാണ്. സർക്കാർ സുരക്ഷാസേനയിൽ അവർക്കു വിശ്വാസമില്ല. അങ്ങനെ മൂന്നു പതിറ്റാണ്ടുകൾക്കുശേഷം അവർ പഴയ ശത്രുവിനെതിരേ നേർക്കുനേർ നിൽക്കുകയാണ്.
എല്ലാവരും ആയുധമെടുക്കുന്നു
നാലു പതിറ്റാണ്ട് അഫ്ഗാനിസ്ഥാനിൽ നിലനിന്ന സംഘർഷത്തിലെ നായകർ തന്നെയാണ് ഇപ്പോഴും ഉയർന്നു വരുന്നത്. അബ്ദുൾ റഷീദ് ദോസ്തം, ഇസ്മായിൽ ഖാൻ, അതാ മുഹമ്മദ് എന്നിവർ. വടക്കൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ മുന്നേറ്റം താജിക്, ഉസ്ബെക് വംശീയ സംഘങ്ങളെ ഉയിർത്തെഴുന്നേൽപ്പിച്ചിട്ടുണ്ട്.
തങ്ങളുടെ ശക്തികേന്ദ്രമല്ലാത്ത പ്രദേശങ്ങളിൽക്കൂടി കഴിഞ്ഞ ആഴ്ചകളിൽ താലിബാൻ മുന്നേറ്റം നടത്തിയിട്ടുണ്ട്. പഖ്തൂൺ ആധിപത്യമുള്ള താലിബാന്റെ ശക്തികേന്ദ്രങ്ങളായി കരുതപ്പെടുന്നത് പൂർവ, ദക്ഷിണ അഫ്ഗാനിസ്ഥാനാണ്. പല വടക്കൻ പ്രദേശങ്ങളിലും താലിബാൻ ആധിപത്യമുറപ്പിച്ചുകഴിഞ്ഞു. പല നഗരങ്ങളും വരുതിയിലാക്കി. ബാൽക് പ്രവിശ്യയുടെ തലസ്ഥാനമായ മസർ-ഇ-ഷരീഫിലേക്കുള്ള പ്രധാന റോഡുകളെല്ലാം നിയന്ത്രിക്കുന്നത് താലിബാനാണ്. സർക്കാർ സൈന്യങ്ങൾ പൊരുതാൻ പോലുമാവാതെ പലയിടത്തുനിന്നും പലായനം ചെയ്തുകഴിഞ്ഞു. ചിലയിടങ്ങളിൽ സർക്കാർ സൈനികർ താലിബാനൊപ്പം ചേരുകയുമാണ്. താജിക്കിസ്ഥാനുമായുള്ള പ്രധാന അതിർത്തി താലിബാൻ കൈയടക്കി. സുപ്രധാന വ്യാപാരപാതയാണിത്.
വംശീയ പോരാട്ടവും
വടക്കൻ ജില്ലകളിൽ വംശീയസംഘങ്ങളുടെ പോരാട്ടം സർക്കാർ സൈന്യത്തിന് ഒരുപരിധിവരെ സഹായകരമാണ്. എന്നാൽ, പ്രാദേശിക നേതൃത്വങ്ങൾ ശക്തി പ്രാപിക്കുന്നത് കാബൂൾ സർക്കാരിനെ ദുർബലപ്പെടുത്തുന്നുമുണ്ട്.
വടക്കൻ അഫ്ഗാനിലെ താലിബാന്റെ വിജയം ആശ്ചര്യപ്പെടുത്തുന്നതല്ലെന്നാണു ചില വിദഗ്ധരുടെ അഭിപ്രായം. മുമ്പ് എതിരാളികളായിരുന്ന ചില വിഭാഗങ്ങളെ അവർ കൂടെ നിർത്താൻ ശ്രമിക്കുന്നുണ്ട്. സൈനികവിജയം മാത്രമല്ല, നയതന്ത്ര വിജയം കൂടി ഇത്തവണ ലക്ഷ്യമിടുന്നുണ്ടെന്നാണ് ഇതിനർഥം. ദേശീയ പ്രസ്ഥാനമെന്ന പ്രതീതിയുണ്ടാക്കുകയാണ് താലിബാന്റെ ഉദ്ദേശ്യം. പഖ്തൂൺ വംശജരാണ് പരമ്പരാഗത താലിബാൻ പോരാളികളെങ്കിലും അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മറ്റു വംശജരെയും ഇപ്പോൾ താലിബാനോടു ചേർക്കുന്നുണ്ട്. പഖ്തൂണികളല്ലാത്തവരെ താലിബാന്റെ നേതൃത്വത്തിൽ പ്രധാന സ്ഥാനങ്ങളിൽ അവരോധിക്കുന്നു.
താലിബാന്റെ നേതൃത്വ കൗൺസിലിൽ നാലിലൊന്ന് പഖ്തൂൺ ഇതരരാണ്. വംശീയ ന്യൂനപക്ഷങ്ങളിൽപ്പെട്ടവരെ ജില്ലകളിലെ നിഴൽഗവർണർമാരും മേഖലാ കമാൻഡർമാരും പോലുള്ള സുപ്രധാന സ്ഥാനങ്ങളിലേക്കു നിയോഗിക്കുന്നു. വിവിധ വംശീയതകളെ ഉൾക്കൊള്ളുന്ന വിശാലമനസുള്ളവരെന്ന സന്ദേശം നല്‍കാനാണ് ശ്രമം. ഇതുവഴി കൂടുതൽ രാഷ്ട്രീയ സ്വീകാര്യത നേടിയെടുക്കാനും.
അതോടൊപ്പം വടക്കൻ അഫ്ഗാനിലെ ഗോത്രത്തലവന്മാരുടെ അസംതൃപ്തി മുതലെടുക്കാനും താലിബാൻ ശ്രമിക്കുന്നുണ്ട്. കുറഞ്ഞ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ പേരിൽ അവർ കാബൂൾ സർക്കാരുമായി ഇടഞ്ഞുനിൽക്കുകയാണ്. അവരിൽ പലരും താലിബാനൊപ്പം ചേർന്നുകഴിഞ്ഞു.
പിടിച്ചുനിൽക്കാൻ പെടാപ്പാടു പെടുകയാണു കാബൂളിലെ അഷ്റഫ് ഘനി സർക്കാർ. അവരും വംശീയസംഘങ്ങളെ ഒപ്പം നിർത്താനാണു ശ്രമിക്കുന്നത്. പ്രാദേശിക യുദ്ധപ്രഭുക്കളെ കൂടുതലായി ആശ്രയിക്കുന്നത് സർക്കാർ എത്രത്തോളം ആശയക്കുഴപ്പത്തിലാണെന്നതിന്റെ സൂചനയാണ്.
ഇന്ത്യക്ക് ആശങ്ക
അമേരിക്കൻ സർക്കാരും താലിബാനും തമ്മിലുണ്ടാക്കിയ സന്ധിയിൽ ഇന്ത്യക്ക് ആശങ്കയുളവാക്കുന്ന ചില സംഗതികളുണ്ട്. അഫ്ഗാൻ മണ്ണിൽനിന്ന് അമേരിക്കയ്ക്കെതിരേ ഒരു തീവ്രവാദവും താലിബാൻ സംഘടനകൾ നടത്തില്ലെന്നു പറയുന്നു. എന്നാൽ ജയ്ഷ്-ഇ- മുഹമ്മദ്, ലഷ്കർ- ഇ-ത്വയിബ തുടങ്ങിയ ഇന്ത്യാവിരുദ്ധ അഫ്ഗാനി തീവ്രവാദ സംഘടനകളെപ്പറ്റി ഒരു പരാമർശം പോലും സന്ധിയിൽ ഇല്ല. അവരുടെ പ്രവർത്തനം നിർബാധം തുടരുമെന്നാണ് മനസിലാക്കേണ്ടത്.
താലിബാൻ അഫ്ഗാനിസ്ഥാൻ ഭരിച്ച കാലത്ത് അവരെ ഇന്ത്യ അംഗീകരിച്ചിട്ടില്ല. ഇപ്പോഴത്തെ ഘനി സർക്കാരുമായി ഇന്ത്യ നല്ല ബന്ധത്തിലുമാണ്. സന്ധിക്കുശേഷം താലിബാനുണ്ടാകുന്ന അധികാരശക്തി ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നതാണ്.
അഫ്ഗാൻ സൈന്യത്തിന്റെ വിഘടനമാണ് വരുംനാളുകളിൽ കാണേണ്ടിവരികയെന്നു പലരും കരുതുന്നു. സൈനികർ വിവിധ വംശീയസൈന്യങ്ങൾക്കൊപ്പം ചേരുന്നത് ദേശീയസൈന്യത്തെ ദുർബലപ്പെടുത്തും. സാമ്പത്തിക, രാഷ്ട്രീയ, ധാർമിക പിന്തുണ അഫ്ഗാൻ സർക്കാരിന് അമേരിക്ക വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും രാജ്യത്തെ ആഭ്യന്തരയുദ്ധത്തിൽനിന്നു രക്ഷിക്കാൻ അതിനൊന്നും കഴിഞ്ഞെന്നു വരില്ല. അങ്ങനെ സംഭവിച്ചാൽ അവസാനിക്കാത്ത യുദ്ധമായിരിക്കും ഫലം. ആരും ജയിക്കാത്ത യുദ്ധം.
എസ്. ജയകൃഷ്ണൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
മലപ്പുറം മക്കരപറമ്പിൽ വന്‍ അഗ്നിബാധ; ഫർണിച്ചർ കട കത്തിനശിച്ചു
കണ്ണൂരില്‍ ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം
പന്തീരാങ്കാവ് കേസ്; പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് പോലീസുകാരന്
ഹരിയാനയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; പത്ത് പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം
Latest News
മലപ്പുറം മക്കരപറമ്പിൽ വന്‍ അഗ്നിബാധ; ഫർണിച്ചർ കട കത്തിനശിച്ചു
കണ്ണൂരില്‍ ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം
പന്തീരാങ്കാവ് കേസ്; പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് പോലീസുകാരന്
ഹരിയാനയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; പത്ത് പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top