Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നീതി പുനഃസ്ഥാപിച്ചത് 65 ലക്ഷം പേർക്ക്
Saturday, July 17, 2021 12:30 AM IST
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിൽനിന്നുള്ള ആനുകൂല്യങ്ങളിൽ പ്രധാനമായും സ്കോളർഷിപ്പുകളിൽ സ്വീകരിച്ചിരുന്ന 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി പ്രകാരം ജനസംഖ്യാനുപാതികമായി ആനുകൂല്യം വിതരണം ചെയ്യാൻ മന്ത്രിസഭാ യോഗം കൈക്കൊണ്ട തീരുമാനം വഴി കേരളത്തിലെ 65 ലക്ഷം ജനങ്ങൾക്കാണ് നീതി പുനഃസ്ഥാപിച്ചു കിട്ടുന്നത്.കോടതി വിധി നടപ്പിലാക്കാനുള്ള മന്ത്രിസഭാ തീരുമാനം മാതൃകാപരമാണ്. ഭരണഘടനാ മൂല്യങ്ങൾ എക്കാലവും സംരക്ഷിക്കാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാകട്ടെ.
80:20 അനുപാതം ഭരണഘടനാ തത്വങ്ങളുടെ പരമമായ അതിക്രമമാണ് എന്നായിരുന്നല്ലോ ഹൈക്കോടതിയുടെ നിരീക്ഷണം. വർഷങ്ങളായി കേരളത്തിലെ മുസ്ലിം ഇതര ന്യൂനപക്ഷ വിഭാഗങ്ങൾ നേരിട്ട കൊടുംവിവേചനത്തിനാണ് ഇതോടെ അറുതി വരുന്നത്. മുൻ വർഷങ്ങളിൽ 100 കോടി രൂപവരെ ബജറ്റ് വിഹിതമായി വകുപ്പിലേക്കു വന്നതിന്റെ പത്തു ശതമാനംപോലും ക്രൈസ്തവ വിഭാഗത്തിന് ലഭിച്ചിരുന്നില്ല. പാവപ്പെട്ട ക്രൈസ്തവർക്കു കിട്ടേണ്ടിയിരുന്ന കോടിക്കണക്കിന് രൂപയാണ് നിഷേധിക്കപ്പെട്ടത്.
സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ പ്രവർത്തനംതന്നെ സംശയത്തിന്റെ നിഴലിലായിരുന്നു. നിലവിൽ സംസ്ഥാന ന്യൂനപക്ഷ വകുപ്പ് റൂൾ ചെയ്യപ്പെട്ടിട്ടില്ല. അതിനാൽ പിഎസ്സി നിയമനങ്ങളല്ല താത്കാലിക നിയമനങ്ങളാണ് വകുപ്പിൽ നടക്കുന്നത്. അതിനാൽ ചില പാർട്ടികളും സംഘടനകളും ആണ് വകുപ്പ് നിയന്ത്രിക്കുന്നത് എന്ന ആക്ഷേപം പൊതുസമൂഹത്തിൽ ഉണ്ട്. 2018-19 കാലഘട്ടത്തിൽ വകുപ്പ് ഓഫീസിൽ നിന്ന് ഇറങ്ങിയിരുന്ന സ്കോളർഷിപ്പ് തുടങ്ങിയ പദ്ധതികൾ 80:20 (മുസ്ലിം: മറ്റ് മതന്യൂനപക്ഷങ്ങൾ) എന്ന അനുപാതത്തിലാണ് അനുവദിക്കുന്നത് എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ 2019ലെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ക്രിസ്ത്യൻ പിന്നാക്കാവസ്ഥ സിറ്റിംഗുകളിൽ 80:20 വിഷയം ചോദ്യംചെയ്യാൻ തുടങ്ങിയതിനു പിന്നാലെ 80:20 എന്ന അനുപാത സ്വീകരണം രേഖപ്പെടുത്താതെയാണ് സ്കോളർഷിപ്പ് നോട്ടിഫിക്കേഷൻ ഇറക്കുന്നത്.
സംസ്ഥാന ന്യൂനപക്ഷ വകുപ്പ് ഒരു പഠനവും നടത്താതെയാണ് 80:20 അനുപാതം സ്വീകരിച്ചിരിക്കുന്നത് എന്ന് വിവരാവകാശ മറുപടിയിൽ വകുപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു പ്രത്യേക സ്കോളർഷിപ്പിനായി 2011ൽ സ്വീകരിച്ച ഈ അനുപാതം പിന്നീട് മറ്റു സ്കോളർഷിപ്പുകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. സച്ചാർ റിപ്പോർട്ടുമായോ പാലോളി റിപ്പോർട്ടുമായോ ഒരു ബന്ധവും 80:20 അനുപാത സ്വീകരണത്തിനില്ല. 1992ൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നതിന് പിറ്റേ വർഷം 1993ൽ ആന്ധ്രപ്രദേശിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകരിച്ചു. മറ്റു സംസ്ഥാനങ്ങളിലും എല്ലാം തന്നെ ന്യൂനപക്ഷ വകുപ്പുകളുണ്ട് അവരെല്ലാവരും എല്ലാ ന്യൂനപക്ഷങ്ങൾക്കും തുല്യപരിഗണന കൊടുക്കുന്നു. 2005ലെ സച്ചാർ റിപ്പോർട്ടിന് മുമ്പ് 2001 മുതൽ കേരളത്തിൽ ന്യൂനപക്ഷ ക്ഷേമത്തിനായി മന്ത്രിയുണ്ട്. ഇപ്പോൾ മുഖ്യമന്ത്രി ഏറ്റെടുക്കുന്നത് വരെ മുസ്ലിം സമുദായാംഗങ്ങളാണ് ന്യൂനപക്ഷ ക്ഷേമം കൈകാര്യം ചെയ്തിരുന്നത്.
പാലോളി മുഹമ്മദ് കുട്ടി കമ്മീഷൻ 2008ൽ സമർപ്പിച്ച റിപ്പോർട്ടിൽ ഒരു സ്കോളർഷിപ്പ് പദ്ധതിയെപ്പറ്റി മാത്രമാണ് പറഞ്ഞിരിക്കുന്നത്. മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനുവേണ്ടി രൂപീകരിക്കേണ്ടതായ ഒരു സ്കോളർഷിപ്പിനെക്കുറിച്ചാണത്. പ്രസ്തുത സ്കോളർഷിപ്പ് സർക്കാർ 2009ൽ കോളജ് വിദ്യാഭ്യാസ വകുപ്പിനു കീഴിൽ ആരംഭിച്ച് 2008 മുതൽ മുൻകാല പ്രാബല്യവും നൽകുകയുണ്ടായി. 2011 ജനുവരി ഒന്നിന് കേരളത്തിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകൃതമായി. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് രൂപീകരിച്ച ഈ വകുപ്പിലേക്ക് 2008 മുതൽ അന്നുവരെ കോളജ് വിദ്യാഭ്യാസ വകുപ്പിനു കീഴിൽ കൊടുത്തുവന്നിരുന്ന മുസ്ലിം ഗേൾസ് സ്കോളർഷിപ്പ് വകമാറ്റി.
ന്യൂനപക്ഷ വകുപ്പിലൂടെ കൊടുക്കുമ്പോൾ മറ്റു ന്യൂനപക്ഷങ്ങളെയും പരിഗണിക്കണമെന്ന ആവശ്യം വന്നതിന്റെ പേരിൽ 20 ശതമാനം ലത്തീൻ, പരിവർത്തിത ക്രൈസ്തവരെയും ഉൾപ്പെടുത്തി. ഈ സ്കോളർഷിപ്പ് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് എന്ന പേരിൽ 80:20 അനുപാതത്തിലാണ് വിതരണം ചെയ്തിരുന്നത്. പിന്നീട് ന്യൂനപക്ഷ വകുപ്പിൽനിന്നു വന്ന ഒരു സ്കോളർഷിപ്പ് പദ്ധതിയും പാലോളി റിപ്പോർട്ടിലെ ശിപാർശകളുടെ പേരിലുള്ളതല്ല. തുല്യമായി എല്ലാ ന്യുനപക്ഷ വിഭാഗങ്ങൾക്കും ലഭിക്കേണ്ടതായിരുന്നു. എന്നാൽ എല്ലാറ്റിലും 80:20 അനുപാതം സ്വീകരിക്കുകയായിരുന്നു.
രണ്ടു കേസുകളാണ് കോടതിയിൽ വന്നത്. അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കലും അഡ്വ. പി.പി. ജോസഫുമാണ് കേസുകൾ കൊടുത്തത്. രണ്ട് കേസുകളുടെയും വിധിയിൽ സർക്കാരിനോട് ഈ അനുപാത സ്വീകരണം വിവേചനപരമാണെന്നും ഉടൻ തിരുത്തണമെന്നും കോടതി നിർദേശിക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തിൽ ഹൈക്കോടതി വിധി നടപ്പിലാക്കാൻ തീരുമാനം എടുക്കുകയും ചെയ്തു. ഭരണഘടനാ തത്വങ്ങൾ സംരക്ഷിക്കാൻ സാധാരണക്കാരന് കോടതിയെ സമീപിക്കേണ്ട അവസ്ഥയിൽ കേരളത്തിലെ സാഹചര്യം മാറിയതും പൊതുസമൂഹം ഈ അവസരത്തിൽ ചർച്ച ചെയ്യേണ്ടതുണ്ട്.
അമൽ സിറിയക് ജോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുല്‍ ജര്‍മന്‍ പൗരനല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം
ഭാര്യയെ ഉപേക്ഷിച്ചിട്ടും സ്വീകരിച്ചില്ല; കാമുകന്റെ വീടിന് തീയിട്ട യുവതി അറസ്റ്റിൽ
മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി
അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് തിങ്കളാഴ്ച; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
Latest News
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുല്‍ ജര്‍മന്‍ പൗരനല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം
ഭാര്യയെ ഉപേക്ഷിച്ചിട്ടും സ്വീകരിച്ചില്ല; കാമുകന്റെ വീടിന് തീയിട്ട യുവതി അറസ്റ്റിൽ
മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി
അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് തിങ്കളാഴ്ച; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top